Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maduro

ട്രംപ്-മരിയ കൂടിക്കാഴ്ച നാളെ

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്‍റ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. വെനസ്വലേൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുവന്ന് ജയിലിലടച്ച പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച.

മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും മരിയ നേതൃത്വം നല്കുന്ന പ്രതിപക്ഷത്തെ വെനസ്വേലൻ ഭരണം ഏല്പിക്കാൻ ട്രംപ് തയാറായില്ല. 2024ലെ വെനസ്വേലൻ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാണു ജയിച്ചതെന്നാണ് അമേരിക്കയും പാശ്ചാത്യശക്തികളും വിലയിരുത്തുന്നത്.

മഡുറോയ്ക്കെതിരായ നടപടിയിൽ ട്രംപിനു നേരിട്ടു നന്ദി അറിയിക്കണമെന്നും തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്കാരം ട്രംപിനു സമ്മാനിക്കണമെന്നും മരിയ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. സമാധാന നൊബേൽ കൈമാറുന്നതു വലിയ ബഹുമതിയാണെന്നാണു ട്രംപ് പ്രതികരിച്ചത്. അതേസമയം, പുരസ്കാരം കൈമാറാനാകില്ലെന്നാണു നൊബേൽ കമ്മിറ്റി വ്യക്തമാക്കിയത്.

മരിയയ്ക്ക് വെനസ്വേല ഭരിക്കാനുള്ള കഴിവും ജനപിന്തുണയും ഇല്ലെന്നാണ് ട്രംപ് നേരത്തേ പറഞ്ഞിട്ടുള്ളത്. എന്നാൽ, വെനസ്വേലൻ ഭരണം പ്രതിപക്ഷത്തിനു കൈമാറണം എന്നാണു മരിയ ആവശ്യപ്പെട്ടത്.

ട്രംപിന്‍റെ പിന്തുണയോടെ വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേറ്റ വൈസ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസിൽ വിശ്വാസമില്ലെന്നും മരിയ വ്യക്തമാക്കിയിരുന്നു.

International

നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയെന്ന് അമേരിക്ക

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക.

മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. "മയക്കുമരുന്ന്–ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്‌ക്കെതിരെ യുദ്ധത്തിനുള്ള ഗൂഢാലോചന' എന്നിവയാണ് മഡൂറോയ്‌ക്കെതിരായ കുറ്റങ്ങൾ.

അതേസമയം മഡൂറോയുടെ ഭാര്യ സിലിയ ഫ്‌ളോറസിനെതിരായ കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടെ വെനസ്വേലയിലെ യുഎസ് ഓപ്പറേഷനിൽ ബ്രിട്ടൺ ഒരു തരത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചു.

International

മഡുറോയ്ക്കുമേൽ സമ്മർദം ശക്തമാക്കി യുഎസ്

വാഷിംഗ്ടൺ ഡിസി: വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനുമേൽ സമ്മർദം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ എണ്ണടാങ്കറുകൾ പിടിച്ചെടുക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.

വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്ന കൂടുതൽ കപ്പലുകൾ വരുന്ന ആഴ്ചകളിൽ പിടിച്ചെടുത്തേക്കുമെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു. പിടിച്ചെടുക്കേണ്ട കപ്പലുകളുടെ പട്ടിക അമേരിക്ക തയാറാക്കിയിട്ടുണ്ട്. ഈ കപ്പലുകളെല്ലാം അമേരിക്കൻ ഉപരോധം നേരിടുന്നവയാണ്.

വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട സ്കിപ്പർ എന്ന വന്പൻ ടാങ്കർ കഴിഞ്ഞദിവസം അമേരിക്കൻ സൈനികർ പിടിച്ചെടുത്തിരുന്നു. കപ്പൽ അമേരിക്കൻ തുറമുഖത്തെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കി അതിനുള്ളിലെ അസംസ്കൃത എണ്ണ കണ്ടുകെട്ടുമെന്നാണ് അറിയിപ്പ്. അമേരിക്കൻ നടപടി വെനസ്വേലൻ എണ്ണ കടത്തുന്ന കപ്പലുകളുടെ ഉടമസ്ഥരിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

ഏകാധിപത്യ പ്രവണതയോടെ വെനസ്വേല ഭരിക്കുന്ന പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ സമ്മർദത്തിലൂടെ താഴെയിറക്കാൻ യുഎസ് പ്രസിഡന്‍റ് ട്രംപ് അണിയറയിൽ നീക്കം നടത്തുന്നതയാണു റിപ്പോർട്ട്. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക സൈനികവിന്യാസം നടത്തിയിട്ടുണ്ട്. ഇതിനു പുറമേ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുന്നതു മഡുറോ ഭരണകൂടത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കും. ഉപരോധങ്ങളിൽ വലയുന്ന വെനസ്വേയുടെ പ്രധാന വരുമാനമാർഗമാണ് എണ്ണ.

വെനസ്വേലൻ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആറ് ടാങ്കറുകൾ, ആറ് ഷിപ്പിംഗ് കന്പനികൾ, മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്‍റെ മൂന്നു ബന്ധുക്കളടക്കം നാലു പേർ എന്നിവർക്കെതിരേകൂടി അമേരിക്കൻ ട്രഷറി വകുപ്പ് വ്യാഴാഴ്ച ഉപരോധം പ്രഖ്യാപിച്ചു.

അമേരിക്ക ടാങ്കർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിക്കോളാസ് മഡുറോയുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. വെനസ്വേലയ്ക്കു റഷ്യയുടെ പിന്തുണ പുടിൻ വാഗ്ദാനം ചെയ്തു.

International

മഡുറോ അധികനാൾ കസേരയിൽ തുടരില്ല; സൂചന നല്കി ട്രംപ്

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്‍റ് കസേരയിൽ നിക്കോളാസ് മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന സൂചന നല്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

സിബിഎസ് ചാനൽ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്‍റ് എന്ന നിലയിൽ മഡുറോയുടെ ദിനങ്ങൾ എണ്ണപ്പെട്ടുവോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. “അതേ, എനിക്ക് അങ്ങനെയാണു തോന്നുന്നത്” എന്ന് ട്രംപ് മറുപടി നല്കി.

അതേസമയം, അമേരിക്ക വെനസ്വേലയിൽ കരയാക്രമണത്തിനു പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ ട്രംപ് തയാറായില്ല. വെനസ്വേലയുടെ കാര്യത്തിൽ എന്താണു ചെയ്യാൻ പോകുന്നതെന്നു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. വെനസ്വേലയുമായി അമേരിക്ക യുദ്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കൻ സേന കരീബിയനിൽ സേനാവിന്യാസം വർധിപ്പിക്കുന്നതിനിടെയാണു ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാനായിട്ടാണു സൈനിക വിന്യാസമെന്നാണ് ട്രംപ് മുന്പ് പറഞ്ഞിട്ടുള്ളത്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കു നേർക്ക് എന്ന പേരിൽ അമേരിക്കൻ സേന നടത്തിയിട്ടുള്ള ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

എന്നാൽ, വെനസ്വേലൻ സർക്കാരിനെ താഴെയിറക്കാനാണ് അമേരിക്കൻ നീക്കമെന്ന് അനുമാനിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സന്പന്ന രാജ്യങ്ങളിലൊന്നാണു വെനസ്വേല.

Latest News

Up