Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Samskarikam

Poetry

ഫെബ്രുവരിയിലെ റോസാപ്പൂക്കൾ

ഓരോ ഫെബ്രുവരിയും കടന്നുവരുമ്പോൾ,
ഒപ്പമൊരു സുഗന്ധവും കൊണ്ടുവരുന്നുണ്ട്.
ഞാനോർക്കുന്നു, ഒരു സുന്ദര സായ്ഹ്നത്തിന്‍റെ അവസാനം;
കടലിൽ തനിയെ നൃത്തം ചെയ്യാനെത്തിയതാണ്, ചന്ദ്രിക.

അതൊരു ഫെബ്രുവരിയായിരുന്നു.
ആദ്യമൊട്ടും തിടുക്കപ്പെടാതെ,
സാവധാനമാണവൾ നൃത്തം ചെയ്യാൻ തുടങ്ങിയത്.

കാഴ്ചക്കാരനായി ഞാനും; പിന്നെ,
അല്പം ദൂരെ, ദ്രവിച്ച ഓലകൾ മേളിലാടുന്ന,
തുരുമ്പിച്ച തകര ഷീറ്റുകൾ വട്ടംപൊതിഞ്ഞ
ചായപ്പീടികയ്ക്കു മുന്നിലെ പൂഴിയിൽ
നിറയെ നിരയായ് പൂത്തുനിന്നിരുന്ന
റോസാച്ചെടികളും അവയെ കടന്ന്,
കടലിനെ വിജനമാക്കികൊണ്ടിരിക്കുന്ന
കാഴ്ചക്കാരും കടൽക്കര വാണിഭക്കാരും.

പൂഴിയിൽ ഒരു പേര് ആവർത്തിച്ചെഴുതുകയും
ആർത്തിപ്പിടിച്ചോടിയെത്തുന്ന തിരകളതു
നക്കിന്നുണഞ്ഞു രസിച്ചോടി പോകുന്നതും
അരസികമോടെ രസിച്ചുകൊണ്ടിരുന്ന ഞാനും
കടലിനോടു വിടപറയാനൊരുങ്ങുകയായിരുന്നു.

താളം പിഴച്ച തുഴകളുടെ തുഴയൽപോലെ,
തിരത്തല്ലിയുയർന്നെത്തുന്ന തിരകളെ
തിടുക്കത്തിലവളുടെ കൈകൾ തുഴയാൻ
തിടുക്കം പൂണ്ടു തുടങ്ങിയപ്പോഴാണ്
അവൾക്കൊപ്പം ഞാനും നൃത്തം ചെയ്യാനെത്തിയത്.
അലറുന്ന ലൈഫ് ഗാർഡ് പീപ്പികൾ ദൂരെനിന്നും
അടുത്തേക്കു വരുന്നതറിഞ്ഞ നേരത്താണ്
അവൾ തിരിഞ്ഞു നോക്കിയതും എന്നെ കണ്ടതും.

കടൽകാറ്റിന്‍റെ ഉപ്പുമണമുള്ള കോട്ട്
കട്ടെടുത്താണാ സമയം ഞാൻ
അവൾക്കൊപ്പം നൃത്തം ചെയ്യാനിറങ്ങിയത്.

ഒറ്റയായ് തുടങ്ങിയ നൃത്തം ഞങ്ങളുടെ
ഒറ്റപ്പെട്ട കൈകളെ പിണച്ചുകെട്ടാൻ നേരം
ആകാശപ്പാട്ടുകാർ നിശബ്ദരാകാൻ തുടങ്ങി.

ആകാശത്തെ നക്ഷത്രങ്ങളുടെയും
അങ്ങുദൂരെ മീൻപിടുത്ത വഞ്ചികളുടെയും
ആഴമേറിയ കണ്ണുകൾ ഞങ്ങളെ നോക്കി
അർത്ഥംവെച്ചെന്തോ പറയുന്നതുപോലെ.

ഞങ്ങൾ നൃത്തം തുടർന്നുകൊണ്ടിരുന്നു.
അടുത്തെത്തിയ ഒരു ലൈഫ് ഗാർഡ് പീപ്പി
ഞങ്ങളെ നോക്കിയെന്തോ മുഴക്കി; കണ്ണിറുക്കി;
പിന്നെ, പതിയെയകന്നു പോയി.

അല്പം കഴിഞ്ഞാണ്, പൊടുന്നനെ,
അല്പമകലെ നങ്കൂരമിട്ടുക്കിടന്നിരുന്ന
കപ്പലിന്‍റെ ഹുങ്കാരത്തോടൊപ്പം
എന്റെ നെഞ്ചിൽ കിടന്നെന്തോ
പൊട്ടിപ്പിളർന്നതിന്റെ ശബ്ദം ഞാൻ കേട്ടത്.

ആ സമയം,
എന്‍റെ ഉപ്പുക്കോട്ടിൽ തറഞ്ഞുക്കേറിയ
ഹൃദയച്ചീളുകൾ തനിയെ പൂക്കളാകുന്നതും
എനിക്കു ചുറ്റും വസന്തം മുഴങ്ങുന്നതും
ഞാനൊരു പാട്ടുമൂളിപക്ഷിയാകുന്നതും
കണ്ടുകൊണ്ട്,
കുളിരാർന്ന രാക്കാറ്റ് തന്‍റെ കളിയാട്ടം
തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.

പതിയെ ഞാനവളുടെ വലംകാതിൽ മന്ത്രിച്ചു,
"ഈ കടലാഴത്തോളമളക്കാമീ കണ്ണാഴത്തെയും."

ഇടംകണ്ണെറിഞ്ഞെന്നെ നോക്കിയവൾ പയ്യെ
എന്നെയും തിരകളെയും വകഞ്ഞ്,
പൂഴിയിൽ കാൽപാടുകളെ പതിപ്പിച്ച്,
പിൻവിളി കേൾക്കാതെ നടന്നകന്നു.

അവിചാരിതമായ് വീണുക്കിട്ടിയൊരു കാവ്യം
എഴുതപ്പെടാതെ പോയതിന്‍റെ ഭംഗിക്കേടിൽ,
ഓലക്കതക് ചേർത്തടച്ച ചായപ്പീടികയ്ക്കു
മുന്നിലെത്തിയ എന്നിലേക്കാ സമയം
റോസിലും ചോപ്പിലും മഞ്ഞയിലും വെള്ളയിലും
നിറഞ്ഞു നിന്നു പൊട്ടിച്ചിരിക്കുന്ന
റോസാച്ചെടികളുടെ ആനന്ദത്തിന്‍റെ നേർത്ത
സുഗന്ധം ആവാഹിക്കപ്പെടുകയായിരുന്നു.

ഓരോ ഫെബ്രുവരിയും കടന്നുപോകുമ്പോഴും
ഫെബ്രുവരിയിലെ റോസാപ്പൂക്കളുടെ സുഗന്ധം
ഒരിക്കലും കടന്നുപോകുന്നില്ല.

Short Story

ആദ്യത്തേയും അവസാനത്തേയും മുത്തം

ആ മരണ വാർത്ത എന്നെ അത്ഭുതപ്പെടുത്തിയില്ല, കാരണം അറിയാമായിരുന്നു അവളുടെ മരണം വളരെ അടുത്തു കഴിഞ്ഞു എന്നുള്ളത്. എന്നിരുന്നാലും അവൾ പോയി എന്നറിഞ്ഞപ്പോൾ തോന്നുന്ന വികാരം മറ്റൊന്നായിരുന്നു.

വർഷങ്ങൾ ഒന്നും രണ്ടുമല്ല. നീണ്ട അറുപതു വർഷം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അവളുടെ ജീവിതത്തിലൂടെയൊഴുകിയ സന്തോഷത്തിന്‍റെയും ദു:ഖത്തിന്‍റെയും നിമിഷങ്ങൾ ഞങ്ങൾ പരസ്പരം പങ്കുവച്ചിരുന്നു.

അവൾ ഒറ്റക്കായിരുന്നുവെന്ന് പറഞ്ഞാൽ അത് പൂർണമായും സത്യമാകില്ല. കൂട്ടുകുടുംബമായതിനാൽ വീട് എപ്പോഴും ആളുകളാൽ നിറഞ്ഞിരുന്നു. അവരുടെ കാര്യങ്ങൾ നോക്കുന്നതിനായി അവൾക്ക് ഒരുപാട് സമയം ചെലവഴിക്കേണ്ടി വന്നു.

അവൾ അതെല്ലാം പരാതിയില്ലാതെ ചെയ്തു തീർത്തിരുന്നു, ചുരുങ്ങിയ ഒഴിവു സമയങ്ങളിൽ അവളുടെ ഏക കൂട്ടുകാരി ഏകാന്തത തന്നെയിരുന്നു. ജീവിതത്തിലെ കൂട്ടുകാരനെ കാണാൻ പോലും സമയം കിട്ടിയിരുന്നില്ല.

പാടത്തിലേക്കോ അല്ലെങ്കിൽ റബർ വെട്ടാനോ പോകുന്ന തിരക്കുകളായിരുന്നു എല്ലായിപ്പോഴും. അതെല്ലാം ഒരു പരാതിയുമില്ലാതെ വേദന പങ്കു വയ്ക്കാനോ അന്ന് അവൾക്ക് ആരുമുണ്ടായിരുന്നില്ല. അങ്ങിനെ വർഷം രണ്ടു കടന്നു പോയി. അപ്പോഴാണ് എന്‍റെ വരവ്.. എന്നേയും അവളുടെ ഇടവകയിലേക്ക് കെട്ടിച്ചു കൊണ്ടു വന്നതായിരുന്നു.

പള്ളിയിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. അവളെ കണ്ട നിമിഷം തന്നെ എനിക്കു തോന്നി അവൾക്ക് എന്തോ എന്നോട് പറയാനുണ്ടെന്ന്. ദിവസങ്ങൾ കടന്നു പോയി. അവൾ എന്നിലേക്ക് കൂടുതൽ അടുത്തേക്ക് വരുന്നതായി എനിക്ക് അനുഭവപ്പെട്ടു.

ഒരു ദിവസം ഞാൻ അവളുടെ കാര്യങ്ങൾ ചോദിച്ചു തുടങ്ങി. അവളുടെ സന്തോഷം കണ്ടപ്പോൾ വീണ്ടും വീണ്ടും അവളെ കുറിച്ച് അറിയുവാൻ എനിക്ക് ആഗ്രഹം തോന്നി. പതിയെ അവളുടെ രഹസ്യ ജീവിതവും പരസ്യ ജീവിതവും എല്ലാം അവൾ എന്നേട് പങ്കുവച്ചു. ഒരു കൂടപ്പിറപ്പിനോട് സംസാരിക്കുന്നതു പോലെ അവൾ എന്നോട് തുറന്നു.

വർഷങ്ങൾ വളരെ വേഗം കൊഴിഞ്ഞു വീണു, വാർധക്യം ഞങ്ങളിരുവരേയും പിടികൂടി. പള്ളിയിൽ പോകുന്ന പതിവ് കുറയാൻ തുടങ്ങി. ഫോണിലൂടെ മാത്രമായി ആശയവിനിമയം. പിന്നെ അവളുടെ ആരോഗ്യ സ്ഥിതി മോശമായി. സംസാരശേഷി പോലും കുറഞ്ഞു, ഒടുവിൽ ഫോണിലൂടെയുള്ള സംസാരവും നിലച്ചു.

അവളുടെ അവസാന നാളുകളിൽ അവളെ കാണാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ എന്‍റെ ആരോഗ്യ സ്ഥിതി അതിന് അനുവദിച്ചിരുന്നില്ല. കഴിഞ്ഞ അറുപത് വർഷത്തെ സംഭാഷണങ്ങൾ എല്ലാം എന്‍റെ മനസ്‌സിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു.

അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും അവൾ എന്നോട് പറഞ്ഞിരുന്ന നിമിഷങ്ങൾ. സംസാരത്തിന്‍റെ അവസാനം അവൾ പറഞ്ഞിരുന്ന ഒരു വാചകം എനിക്ക് ഇപ്പോഴും ഓർമയുണ്ട് “നീ ഇതൊന്നും ആരോടും പറയരുത് കേട്ടോ.. നിന്നോടു പറഞ്ഞു കഴിയുമ്പോൾ എനിക്ക് ഒരു ആശ്വാസം തോന്നും”. ഞാൻ അവൾക്ക് വാക്കു നൽകിയിരുന്നു. ആരോടും പറയുകയില്ലെന്ന്..

മരണത്തിന് ഒരാഴ്ച മുൻപ് അവളെ കണ്ടത് ഞാൻ ഓർത്തെടുത്തു. അവൾ എന്‍റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു വിടപറയലിന്‍റെ ഭാരമുണ്ടയിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.

മരണാനന്തര ചടങ്ങുകൾ. ഞാൻ വീട്ടിലെ ടെലിവിഷനിൽ തത്സമയം കണ്ടു. ഈ നൂതന സാങ്കേതികവിദ്യ നമ്മളിലേക്ക് കൊണ്ടുവന്നവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

അവൾക്ക് വേണ്ടി ഒരുക്കിയ സ്ഥലത്തേക്ക് പോകുന്നതിനു മുൻപ് ഒരു പ്രധാന ചടങ്ങുണ്ട്. അവസാനമായി മുത്തം കൊടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ കൊടുക്കാമെന്ന അറിയിപ്പുണ്ടായി. എനിക്ക് അത് നഷ്ടമായല്ലോ അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

എല്ലാംവരും ചുംബനം നൽകി കഴിഞ്ഞപ്പോൾ അവിടെ പിന്നിൽ കസേരയിൽ ഇരുന്ന ഒരാളിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ തിരിഞ്ഞത്. അവളുടെ ഭർത്താവ് അറുപത് വർഷത്തിലേറെയായി കൂടെ താമസിച്ച ആ മനുഷ്യൻ അദ്ദേഹം പതുക്കെ എഴുന്നേറ്റു.

ചുറ്റുപാടൊന്നു നോക്കി. എല്ലാവരും നോക്കി നിൽക്കേ അവൾക്ക് അദ്ദേഹം നൽകിയ ആ ചുംബനം അദ്ദേഹത്തിന്‍റെയും അവളുടേയും ജീവിതത്തിൽ അത് ആദ്യത്തേയും അവസാനത്തേയും മുത്തമായിരുന്നു എന്ന് ഞാൻ മാത്രമേ അറിഞ്ഞിരുന്നുള്ളു.

പാടവും റബറും സ്നേഹിച്ച് ഓടി നടന്ന കാലത്ത് ഒരു ചൂടുള്ള മുത്തം കിട്ടാൻ ആഗ്രഹിച്ചിരുന്ന മനസ് അത് കാണാൻ കഴിയാതെ പോയത് ആരുടേയും കുറ്റമായിരുന്നില്ല. ചിലപ്പോൾ സാഹചര്യങ്ങൾ അതിന് അനുകൂലമാവില്ല.

എന്നെ ഏറ്റവുമധികം ചിന്തിപ്പിച്ച ഒരു നിമിഷമായിരുന്നു അത്. ഒളിച്ചു കിട്ടാൻ ആഗ്രഹിച്ചിരുന്ന ഒരു മുത്തം ഇന്ന് എല്ലാംവരുടേയും മുൻപിൽ വച്ച് നൽകപ്പെട്ടത് കണ്ടപ്പോൾ എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

Article

"ഭാഷാ പുരസ്‌കാര സംഘടനകളിൽ വെട്ടിത്തിളങ്ങുന്നവർ'

ഇന്ന് ഇതെഴുതാൻ കാരണം നമ്മുടെ കലാസാഹിത്യ മേഖലയിൽ പെരുമഴ പോലെ പെയ്തിറങ്ങുന്ന അവാർഡ് ദാനങ്ങൾ വെറും ഉത്സവ പ്രേഷകചാപല്യങ്ങളായി മാറുന്നതു കൊണ്ടാണ്.

ചെറുശേരി കൃഷ്ണഗാഥ എഴുതിയത് പാമരന്മാരെ രസിപ്പിക്കുവാൻ വേണ്ടിയാണ്. അല്ലാതെ പണ്ഡിതരെ ത്രസിപ്പിക്കാനായിരുന്നില്ല. ഇന്നത്തെ അവാർഡ് തന്ത്രങ്ങൾ കണ്ടാൽ പണ്ഡിതരും പ്രമുഖരും ചിരിക്കുമെന്നുറപ്പാണ്. അല്ലെങ്കിൽ അവർ ശിവ ശിവ എന്ന് വിളിച്ചു തലയിൽ കൈ വച്ചു പോകും.


സാഹിത്യ രംഗത്ത് നൽകുന്ന പുരസ്‌കാരങ്ങളെപ്പറ്റി ഒരു ബോധ്യം എഴുത്തുകാ ർക്കുള്ളത് നല്ലതാണ്. കഴിഞ്ഞ ആഴ്ചയിൽ ആണല്ലോ എം. ലീലാവതി ടീച്ചർക്ക് ഇന്ദിരാ ഗാന്ധിയുടെ പ്രിയദർശിനി സാഹിത്യ പുരസ്‌കാരം കൊച്ചുമകൻ രാഹുൽ ഗാന്ധിയിൽ നിന്ന് വാങ്ങുന്നത് കാണാനിടയായത്. അതു കണ്ട ആരിലാണ് സന്തോഷം അലയടിക്കാത്തത്? ഏകദേശം എഴുപത് വർഷത്തോളമെത്തുന്ന അവ രുടെ അതിമഹത്തായ ഭാഷാസേവനയ ജ്ഞത്തിനാണ് ആ മഹതിക്ക് ഈ അത്യുന്നത പുരസ്‌കാരം ലഭ്യമായത്. 


ഇത് രാഷ്ട്രീയപ്രേരിതമെന്നോ ഏതെങ്കിലും വിധേനയുള്ള സ്വാധിനമെന്നോ ആരും പറയുമെന്ന് കരുതുന്നില്ല. പുലർച്ചെ മൂന്നിന് എഴുന്നേറ്റ് അക്ഷരപൂജ തുടങ്ങുന്ന ടീച്ചർക്ക് ലഭിച്ച ഈ പുരസ്‌കാരം മലയാള ഭാഷയ്ക്കാണ്, സാഹിത്യത്തിനാണ്, അവരുടെ യോഗ്യതക്കാണ്.

ഇതു പറയുമ്പോൾ മറ്റു ചിലതുകൂടി ഓർമപ്പെടുത്താനുണ്ട്. കാലങ്ങളോളം എഴുതിയ, എഴുതിക്കൊണ്ടിരിക്കുന്ന പല പ്രമുഖരും സ്വദേശത്തും വിദേശത്തുമുള്ളവർ രാഷ്ട്രീയമായോ, ജാതീയമായോ, മതപരമായോ അവഗണിക്കപ്പെടുന്നില്ലേ? ഇല്ലെന്ന് തറപ്പിച്ചു പറയാനാവുമോ?


എന്‍റെ അറിവിൽ മലയാള സാഹിത്യത്തിൽ അരനൂറ്റാണ്ടായി സ്വദേശത്തും വിദേശത്തും തിളങ്ങി നിൽക്കുന്ന യുആർഎഫ് വേൾഡ് റെക്കോർഡിന് ഉടമയും വിത്യസ്ത മേഖലകളിലായി മലയാളവും ഇംഗ്ലീഷ് അടക്കം എഴുപത്തിരണ്ട് കൃതികളുടെ സൃഷ്ടി കർത്താവ് കാരൂർ സോമൻ ഈ അവഗ ണിക്കപ്പെട്ടവരുടെ ഗണത്തിൽ വരാതിരിക്കില്ല.

റിട്ടയർമെന്‍റിന് ശേഷം "കാവ്യാരാമം' സാഹിത്യഗ്രൂപ്പിലൂടെ എഴുതി. ഡിസി ബുക്ക്‌സ് പുറത്തിറക്കിയ "എന്‍റെ കാവ്യാരാമരചനകൾ' എന്ന കവിതാ സമാഹാരത്തിനാണ് ലണ്ടൻ മലയാളി കൗൺസിലിന്‍റെ 2024ലെ സാഹിത്യ പുരസ്‌കാരം എനിക്കു ലഭിച്ചത്. 


കുട്ടികൾക്കും മുതിർന്നവർക്കുമായി "അ'മുതൽ "അം'വരെയുള്ള അക്ഷരമാല ക്രമത്തിലും മാധ്യമങ്ങളിൽ നിന്നുള്ള വസ്തുതകളെ അടിസ്ഥാനമാക്കിയും ചില ആൽമീക ചിന്തകളെക്കുറിച്ചും എഴുതിയ നൂറു കവിതകളുടെ ഒരു സമാഹാരം.

ഇന്നു ഞാൻ എൺപതിന്‍റെ പടിവാതിലിൽ എത്തി നിൽക്കുന്നു.ആറര പതിറ്റാണ്ടായി ഞാൻ എഴുതുന്നത് എന്‍റെ മനസിന്‍റെ സംതൃപ്തിക്കു വേണ്ടി മാത്രമാണ്. ഏഴ് പുസ്തകങ്ങൾ പുറത്തിറക്കാനും സാധ്യമായി.


ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരത്തെപ്പറ്റി മാധ്യമങ്ങളിലൂടെയും അല്ലാതെയും ഞാൻ മനസിലാക്കിയിട്ടുള്ളത് രോഗികളെ സഹായിക്കാനുള്ള ഒരു ചാരിറ്റി ഗ്രൂപ്പായിട്ടാണ്. 2004ൽ കാരൂർ സോമൻ ആണ് ഇതാരംഭിക്കുന്നത്. അധികം അംഗങ്ങൾ ഉൾപ്പെടാത്ത ഒരു ചെറിയ സംഘടന. 

Poetry

ഫെബ്രുവരിയിലെ റോസാപ്പൂക്കൾ

ഓരോ ഫെബ്രുവരിയും കടന്നുവരുമ്പോൾ,
ഒപ്പമൊരു സുഗന്ധവും കൊണ്ടുവരുന്നുണ്ട്.
ഞാനോർക്കുന്നു, ഒരു സുന്ദര സായ്ഹ്നത്തിന്‍റെ അവസാനം;
കടലിൽ തനിയെ നൃത്തം ചെയ്യാനെത്തിയതാണ്, ചന്ദ്രിക.

അതൊരു ഫെബ്രുവരിയായിരുന്നു.
ആദ്യമൊട്ടും തിടുക്കപ്പെടാതെ,
സാവധാനമാണവൾ നൃത്തം ചെയ്യാൻ തുടങ്ങിയത്.

കാഴ്ചക്കാരനായി ഞാനും; പിന്നെ,
അല്പം ദൂരെ, ദ്രവിച്ച ഓലകൾ മേളിലാടുന്ന,
തുരുമ്പിച്ച തകര ഷീറ്റുകൾ വട്ടംപൊതിഞ്ഞ
ചായപ്പീടികയ്ക്കു മുന്നിലെ പൂഴിയിൽ
നിറയെ നിരയായ് പൂത്തുനിന്നിരുന്ന
റോസാച്ചെടികളും അവയെ കടന്ന്,
കടലിനെ വിജനമാക്കികൊണ്ടിരിക്കുന്ന
കാഴ്ചക്കാരും കടൽക്കര വാണിഭക്കാരും.

പൂഴിയിൽ ഒരു പേര് ആവർത്തിച്ചെഴുതുകയും
ആർത്തിപ്പിടിച്ചോടിയെത്തുന്ന തിരകളതു
നക്കിന്നുണഞ്ഞു രസിച്ചോടി പോകുന്നതും
അരസികമോടെ രസിച്ചുകൊണ്ടിരുന്ന ഞാനും
കടലിനോടു വിടപറയാനൊരുങ്ങുകയായിരുന്നു.

താളം പിഴച്ച തുഴകളുടെ തുഴയൽപോലെ,
തിരത്തല്ലിയുയർന്നെത്തുന്ന തിരകളെ
തിടുക്കത്തിലവളുടെ കൈകൾ തുഴയാൻ
തിടുക്കം പൂണ്ടു തുടങ്ങിയപ്പോഴാണ്
അവൾക്കൊപ്പം ഞാനും നൃത്തം ചെയ്യാനെത്തിയത്.
അലറുന്ന ലൈഫ് ഗാർഡ് പീപ്പികൾ ദൂരെനിന്നും
അടുത്തേക്കു വരുന്നതറിഞ്ഞ നേരത്താണ്
അവൾ തിരിഞ്ഞു നോക്കിയതും എന്നെ കണ്ടതും.

കടൽകാറ്റിന്‍റെ ഉപ്പുമണമുള്ള കോട്ട്
കട്ടെടുത്താണാ സമയം ഞാൻ
അവൾക്കൊപ്പം നൃത്തം ചെയ്യാനിറങ്ങിയത്.

ഒറ്റയായ് തുടങ്ങിയ നൃത്തം ഞങ്ങളുടെ
ഒറ്റപ്പെട്ട കൈകളെ പിണച്ചുകെട്ടാൻ നേരം
ആകാശപ്പാട്ടുകാർ നിശബ്ദരാകാൻ തുടങ്ങി.

ആകാശത്തെ നക്ഷത്രങ്ങളുടെയും
അങ്ങുദൂരെ മീൻപിടുത്ത വഞ്ചികളുടെയും
ആഴമേറിയ കണ്ണുകൾ ഞങ്ങളെ നോക്കി
അർത്ഥംവെച്ചെന്തോ പറയുന്നതുപോലെ.

ഞങ്ങൾ നൃത്തം തുടർന്നുകൊണ്ടിരുന്നു.
അടുത്തെത്തിയ ഒരു ലൈഫ് ഗാർഡ് പീപ്പി
ഞങ്ങളെ നോക്കിയെന്തോ മുഴക്കി; കണ്ണിറുക്കി;
പിന്നെ, പതിയെയകന്നു പോയി.

അല്പം കഴിഞ്ഞാണ്, പൊടുന്നനെ,
അല്പമകലെ നങ്കൂരമിട്ടുക്കിടന്നിരുന്ന
കപ്പലിന്‍റെ ഹുങ്കാരത്തോടൊപ്പം
എന്റെ നെഞ്ചിൽ കിടന്നെന്തോ
പൊട്ടിപ്പിളർന്നതിന്റെ ശബ്ദം ഞാൻ കേട്ടത്.

ആ സമയം,
എന്‍റെ ഉപ്പുക്കോട്ടിൽ തറഞ്ഞുക്കേറിയ
ഹൃദയച്ചീളുകൾ തനിയെ പൂക്കളാകുന്നതും
എനിക്കു ചുറ്റും വസന്തം മുഴങ്ങുന്നതും
ഞാനൊരു പാട്ടുമൂളിപക്ഷിയാകുന്നതും
കണ്ടുകൊണ്ട്,
കുളിരാർന്ന രാക്കാറ്റ് തന്‍റെ കളിയാട്ടം
തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.

പതിയെ ഞാനവളുടെ വലംകാതിൽ മന്ത്രിച്ചു,
"ഈ കടലാഴത്തോളമളക്കാമീ കണ്ണാഴത്തെയും."

ഇടംകണ്ണെറിഞ്ഞെന്നെ നോക്കിയവൾ പയ്യെ
എന്നെയും തിരകളെയും വകഞ്ഞ്,
പൂഴിയിൽ കാൽപാടുകളെ പതിപ്പിച്ച്,
പിൻവിളി കേൾക്കാതെ നടന്നകന്നു.

അവിചാരിതമായ് വീണുക്കിട്ടിയൊരു കാവ്യം
എഴുതപ്പെടാതെ പോയതിന്‍റെ ഭംഗിക്കേടിൽ,
ഓലക്കതക് ചേർത്തടച്ച ചായപ്പീടികയ്ക്കു
മുന്നിലെത്തിയ എന്നിലേക്കാ സമയം
റോസിലും ചോപ്പിലും മഞ്ഞയിലും വെള്ളയിലും
നിറഞ്ഞു നിന്നു പൊട്ടിച്ചിരിക്കുന്ന
റോസാച്ചെടികളുടെ ആനന്ദത്തിന്‍റെ നേർത്ത
സുഗന്ധം ആവാഹിക്കപ്പെടുകയായിരുന്നു.

ഓരോ ഫെബ്രുവരിയും കടന്നുപോകുമ്പോഴും
ഫെബ്രുവരിയിലെ റോസാപ്പൂക്കളുടെ സുഗന്ധം
ഒരിക്കലും കടന്നുപോകുന്നില്ല.

Up