Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commission

Malappuram

കുഴിമണ്ണയിൽ കരിങ്കൽ ഖനനം: അനുമതി നൽകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: കൊണ്ടോട്ടി കുഴിമണ്ണ വില്ലേജിൽ കടുങ്ങല്ലൂർ ചിറപ്പാലം മുണ്ടക്ക് മലയോരത്ത് കരിങ്കൽ ഖനനത്തിന് അനുമതി നൽകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.

പ്രദേശത്ത് ഖനനം നടത്തുന്നത് സമീപവാസികളുടെ ജീവനും സ്വത്തിനും കനത്ത നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ ഖനന അപേക്ഷ നിരസിക്കാൻ ജില്ലാ ജിയോളജിസ്റ്റ് ശിപാർശ ചെയ്തതായും ഖനനത്തിന് അനുകൂല നടപടി സ്വീകരിക്കരുതെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.

ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാതെ യാതൊരുവിധ അനുമതിയും നൽകാൻ പാടില്ലെന്ന് വ്യക്തമാക്കി കൊണ്ടോട്ടി തഹസിൽദാർ ജില്ലാ കളക്ടർ,പെരിന്തൽമണ്ണ സബ് കളക്ടർ എന്നിവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രദേശത്ത് കരിങ്കൽ ഖനനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാവശ്യമായ കർശന നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

മുഹമ്മദ് ഫാസിൽ ഹഖ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2018 ലെ പ്രളയകാലത്ത് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത അതീവ പരിസ്ഥിതിലോലമായ പ്രദേശമാണിത്. പ്രദേശത്ത് എൽപി സ്കൂളും അങ്കണവാടിയും മദ്രസയുമുണ്ട്

Kerala

ജെ.ബി. കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ പുറത്തുവിടാത്തതെന്ത്? മാര്‍ തറയില്‍

ചങ്ങനാശേരി: സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവര്‍ഷം 2026ന് ചങ്ങനാശേരി അതിരൂപതയില്‍ പ്രൗഢോജ്വല തുടക്കും. കുറുമ്പനാടം സെന്‍റ് ആന്‍റണീസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നസ്രാണി പാരമ്പര്യത്തനിമയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമുദായ വര്‍ഷാചരണത്തിന് ദീപം തെളിച്ചു. സമുദായബോധം അഭിമാനബോധമാണെന്നും സമുദായ ശക്തീകരണം മറ്റാര്‍ക്കും എതിരല്ലെന്നും മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഇരുനൂറോളം ശിപാര്‍ശകള്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്‍റെ ശിപാര്‍ശകള്‍ എല്ലാവര്‍ക്കും മനസിലാക്കത്തക്കവിധം ഇന്‍റർനെറ്റിലടക്കം പരസ്യമാക്കിയിരുന്നു. ഇതുപോലെ ജസ്റ്റീസ് കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും പുറത്തുവിടണമെന്ന് മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു.

സമുദായം തുടങ്ങിയ സ്‌കൂളുകളും കോളജുകളും ആശുപത്രികളും നമുക്കുവേണ്ടിമാത്രമായിരുന്നില്ല. നമുക്ക് എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിച്ചത് ഏതാണ്ട് ആനുകൂല്യം പോലെയാണെന്നും അര്‍ഹമല്ലാത്തത് ചോദിച്ചു വാങ്ങിയെന്നുമുള്ള ശബ്ദം ഉയരുന്നുണ്ട്. സഭയ്ക്ക് എയ്ഡഡ് സ്‌കൂളുകള്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ കേരളത്തിന്‍റെ വിദ്യാഭ്യാസ സംസ്‌കാരം എവിടെ നില്‍ക്കുമായിരുന്നു? ജാതിമത ഭേദമെന്യേ വിദ്യാഭ്യാസം നല്‍കാന്‍ ക്രൈസ്തവ സമുദായം തയാറായതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടിയത്.

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന വലിയ ഏജന്‍സിയായി മാറാന്‍ ക്രൈസ്തവ സമുദായത്തിനു കഴിഞ്ഞെങ്കില്‍ പൊതുസമൂഹം ആകമാനം അതിന്‍റെ ഫലം അനുഭവിച്ചിട്ടുണ്ടെന്നത് വിസ്മരിക്കരുത്. നാം നമുക്കുവേണ്ടി മാത്രമായി ഒന്നും ചോദിച്ചിട്ടില്ല. സമത്വം വേണമെന്നു മാത്രമേ സര്‍ക്കാരിനോട്ആവശ്യപ്പെടുന്നുള്ളൂ. ഭിന്നശേഷി സംവരണത്തിന്‍റെ പേരിലുള്ള വിഷയം പരിഹരിക്കണമെന്നു പറയുന്നത് സഭയ്ക്കുവേണ്ടി മാത്രമല്ല, പൊതുസമൂഹനന്മയ്ക്കുവേണ്ടിയാണെന്നും മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.


നമ്മുടെ ജാഗ്രതക്കുറവു മൂലമാണ് സമുദായത്തിന് ക്ഷീണം സംഭവിച്ചത്. വോട്ട്ബാങ്ക് രാഷ്‌ട്രീയം എല്ലാ രാഷ്‌ട്രീയക്കാര്‍ക്കുമുണ്ട്. സമുദായത്തെ വളര്‍ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണം. സഭയുടേയും സമൂഹത്തിന്‍റെയും നന്മകളെക്കുറിച്ചു ചിന്തിക്കാന്‍ സമുദായശക്തീകരണ വര്‍ഷത്തില്‍ സാധിക്കണമെന്നും മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തു.

ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പഠന കമ്മീഷന്‍ ചെയര്‍മാനായിരുന്ന റിട്ട. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാതിഥിയായിരുന്നു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് ആമുഖ പ്രഭാഷണവും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍ മാര്‍ഗനിര്‍ദേശ പ്രഭാഷണവും നടത്തി.

യുവദീപ്തി എസ്എംവൈഎം ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട് പതാകയുയര്‍ത്തി. കുറുമ്പനാടം ഫൊറോനാ പള്ളി വികാരി റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍, സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സെക്രട്ടറി ബിനു ഡൊമനിക്, ഫാ. ജേക്കബ് കാട്ടടി എന്നിവര്‍ പ്രസംഗിച്ചു.

District News

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് അവഗണനയുടെ പ്രതീകം: കത്തോലിക്ക കോണ്‍ഗ്രസ്

എടത്വ: ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷയുടെ പ്രതീകമായിരുന്ന ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉത്തരവാദിത്വപ്പെട്ടവരടെ അനാസ്ഥ മൂലം അവഗണനയുടെ പ്രതീകമായി അവശേഷിക്കുന്നെന്ന് കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന നേതൃയോഗം.

സാമൂഹിക സൂചികയില്‍ സംസ്ഥാനത്തെ ഏറെ മുന്നിലെത്തിക്കുന്നതില്‍ ഏറെ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിയോഗിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കനോ അതിലെ ശിപാര്‍ശകള്‍ സുതാര്യമായി നടപ്പാക്കാനോ മുന്നോട്ടുവരാത്ത ഭരണാധികാരികളുടെ നിഷ്‌ക്രിയ സമീപനത്തെ യോഗം അപലപിച്ചു.

ക്രൈസ്തവ സമൂഹത്തിന്‍റെ ഉന്നമനം എന്ന പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉയര്‍ത്തിക്കൊണ്ടു രാഷ്ട്രീയ ലക്ഷ്യം നേടുന്നതിന് ഭരണനേതൃത്വം നടത്തിയ ചുവടുവയ്പായി കമ്മീഷനെ നിയോഗിച്ച നടപടിയെ യോഗം വിലയിരുത്തി. കമ്മീഷന്‍ റിപ്പോര്‍ട്ട് കാര്യത്തില്‍ പുറത്തുവരുന്ന ചുമതലപ്പെട്ടവരുടെ പ്രസ്താവനകള്‍ ഏറെ നിരാശാജനകമെന്നും കൂരിരുട്ടില്‍ കരിവീരനെ കണ്ടതുപോലെയുള്ള അവ്യക്തത ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നെന്നും യോഗം കുറ്റപ്പെടുത്തി.

സമുദായത്തെ രാഷ്ട്രീയ ചതുരംഗക്കളിയില്‍ കരുവാക്കുന്ന നയസമീപനം ക്രൈസ്തവസമൂഹം തിരിച്ചറിയുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഇത്തരം നടപടികളില്‍നിന്ന് പിന്തിരിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കരുമാടി സെന്‍റ് നിക്കോളാസ് പള്ളിയില്‍ വച്ച് സംഘടിപ്പിക്കുന്ന ഫൊറോന തല സമുദായ ശക്തീകരണ സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പങ്കാളിത്തം ഉറപ്പാക്കാന്‍ തീരുമാനിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു.

ഫൊറോന പ്രസിഡന്‍റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് മാത്യു, മീനു സോബി, കെ.ജെ. മാത്യു, പി.ജെ. ജോസഫ്, വി.ജെ. കുര്യന്‍, റോയി വര്‍ഗീസ്, റൂബി ജോസഫ്, റ്റി.എം. ലോനപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

National

എസ്ഐആർ കമ്മീഷനെ ആശങ്കയറിയിച്ച് മമത

കോൽക്കത്ത: ഇഡി റെയ്ഡിനെതിരേ കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷനെതിരേയും പോർമുഖം തുറന്നു.

വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്‍റെ പേരിൽ സംസ്ഥാനത്തെ സാധാരണ പൗരന്മാരെ നിരന്തരം ഉപദ്രവിക്കുന്ന നടപടിയിൽ കടുത്ത അമർഷം രേഖപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ ഗ്യാനേഷ് കുമാറിന് മമത കത്തയച്ചു.

വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

District News

കരുവേലിപ്പടി കല്ല് ഗോഡൗൺ ഭക്ഷ്യസുരക്ഷാ കമ്മീഷനംഗം സന്ദർശിച്ചു

ഫോർട്ടുകൊച്ചി: സംസ്ഥാന ഭക്ഷ്യ വകുപ്പിന്‍റെ അധീനതയിലുള്ള കരുവേലിപ്പടിയിലെ എന്‍എഫ്എസ്എ.സംഭരണ കേന്ദ്രമായ കല്ല് ഗോഡൗണില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷനംഗം കെ.എന്‍. സുഗതന്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെ 11.30 ഓടെ എത്തിയ കമ്മീഷനംഗം ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ഗോഡൗണിലെ തൊഴിലാളികളുമായും സംസാരിക്കുകയും ഗോഡൗണിന്‍റെ നിലവിലെ സാഹചര്യങ്ങൾ കണ്ട് മനസിലാക്കുകയും ചെയ്തു.

നിലവില്‍ കൊച്ചി സിറ്റി റേഷനിംഗ് ഓഫിസ് പരിധിയിലെ റേഷന്‍ കടകളിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങളാണ് ഇവിടെ സംഭരിക്കുന്നത്. ഗോഡൗണിന്‍റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിച്ച് സംഭരണ ശേഷി വർധിപ്പിക്കുന്നകാര്യവും, വൈറ്റില മാടവനയിൽ താത്കാലികമായി പ്രവർത്തിക്കുന്ന ഗോഡൗണിലെ ഭക്ഷ്യ ഉത്പന്നങ്ങള്‍ കൂടി കൊച്ചി ഗോഡൗണിലേക്കു മാറ്റുന്നതിനുള്ള സാധ്യതയും ചർച്ച ചെയ്തതായി കമ്മീഷനംഗം കെ.എന്‍. സുഗതന്‍ വ്യക്തമാക്കി.

Latest News

Up