International
വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ആര്‍ട്ടിക് ദ്വീപ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്ക എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നും, അത് 'നല്ല രീതിയിലോ' അല്ലെങ്കില്‍ കഠിനമായ രീതിയിലോ ആയിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. വൈറ്റ് ഹൗസില്‍ എണ്ണക്കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് തന്റെ നിലപാട് ആവര്‍ത്തിച്ചത്.
അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുത്തില്ലെങ്കില്‍ റഷ്യയോ ചൈനയോ ആ പ്രദേശം കൈക്കലാക്കുമെന്നും, അത് അമേരിക്കയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് ഡെന്മാര്ക്കിന്റെ ഭാഗമാണെന്ന വാദത്തെ ട്രംപ് തള്ളിക്കളഞ്ഞു. '500 വര്‍ഷം മുമ്പ് അവിടെ ഒരു ബോട്ട് ചെന്നു നിന്നു എന്നത് കൊണ്ട് മാത്രം ആ പ്രദേശം അവരുടേതാകില്ല' എന്നായിരുന്നു ട്രംപിന്റെ പരിഹാസം.
തന്ത്രപ്രധാനമായ സ്ഥാനത്തിന് പുറമെ, ഗ്രീന്‍ലാന്‍ഡിലെ അപൂര്‍വ്വ ധാതു സമ്പത്തും പ്രകൃതിവാതക നിക്ഷേപവുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ട്രംപിന്റെ ഈ നീക്കം നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് വിട്ടുനല്‍കില്ലെന്ന് ഡെന്മാര്ക്ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയില്‍ സൈനിക നടപടിയിലൂടെ നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ട്രംപ് ഭരണകൂടം ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്ക് പണം നല്കി സ്വാധീനിക്കാനുള്ള 'മണി പ്ലാനും' വൈറ്റ് ഹൗസിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
International
കോപ്പന്‍ഹേഗന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് കീഴടക്കല്‍ ഭീഷണിക്കു മറുപടിയായി ഡെന്മാര്ക്ക്. ഗ്രീന്‍ലാന്‍ഡ് ആക്രമിക്കുകയാണെങ്കില്‍ ഡാനിഷ് സൈനികര്‍ 'ആദ്യം വെടിവയ്ക്കുകയും പിന്നീട് ചോദ്യങ്ങള്‍ ചോദിക്കുകയും' ചെയ്യുമെന്ന് ഡെന്മാര്ക്ക് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇത് 1952ലെ ശീതയുദ്ധ കാലം മുതല്‍ നിയമപ്രകാരമുള്ള നിര്‍ദേശമാണെന്നും അത് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗ്രീന്‍ലാന്‍ഡ് ഡെന്മാര്ക്കിന്റെ സ്വയംഭരണാധികാരമുള്ള പ്രദേശമാണ്. തന്ത്രപരമായ പ്രാധാന്യമുള്ള ഈ ആര്‍ട്ടിക് ദ്വീപിനെ യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ് വീണ്ടും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി ട്രംപ്, സൈനിക നടപടി ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും ഇതിനായി പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരുന്നു. റഷ്യയുടെയും ചൈനയുടെയും കപ്പലുകള്‍ ഗ്രീന്‍ലാന്‍ഡിനു ചുറ്റും സജീവമാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
എന്നാല്‍, ട്രംപിന്റെ ഭീഷണി നിര്‍ത്തണമെന്നും യുഎസ് ആക്രമിച്ചാല്‍ അതു നാറ്റോയുടെ അന്ത്യമായിരിക്കുമെന്നുമാണ് ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നല്കിയ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങളില്‍ യൂറോപ്പിലെ നാറ്റോയുടെ മറ്റ് സഖ്യകക്ഷികള്‍ ആശങ്കയിലാണ്. യുഎസും ഡെൻമാർക്കും നാറ്റോ അംഗങ്ങളാണ്. അതിനാൽ ഗ്രീന്‍ ലാന്‍ഡിനെതിരെ യുഎസ് ആക്രമണമുണ്ടായാൽ അതു നാറ്റോയ്ക്കു വലിയ വെല്ലുവിളിയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Education
തിരുവനന്തപുരം: കേരളത്തിന്റെ പ്രഫഷണലിസം മികച്ചതെന്നു ഡെന്മാര്ക്ക് മിനിസ്റ്റര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് മെറ്റെ കിയര്‍ക്ക്ഗാര്‍ഡ്.
കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകരെ ഡെന്മാര്ക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്സും ഡെന്മാര്ക്ക് മിനിസ്ട്രി ഓഫ് സീനിയര്‍ സിറ്റിസണ്‍സും തമ്മിലുളള കരാര്‍ ഒപ്പിട്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മെറ്റെ കിയര്‍ക്ക്ഗാര്‍ഡ്.
പുതിയ കരാര്‍ കേരളത്തിനും ഡെന്മാര്ക്കിനും ഒരുപോലെ ഗുണകരമാകും. ആരോഗ്യമേഖലയുടെ മികവും ജര്‍മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്നിന്റെ വിജയവുമാണ് കേരളത്തിലേക്ക് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റിന് ആകര്‍ഷിച്ചതെന്നും മെറ്റെ കിയര്‍ക്ക്ഗാര്‍ഡ് പറഞ്ഞു.
കേരളസമൂഹത്തിന്റെ ക്ഷേമ, വികസന കാഴ്ചപ്പാടുകള്‍ ഡെന്മാര്ക്കുമായി യോജിച്ചു പോകുന്നതാണ്. 2024ല്‍ ഒപ്പിട്ട ഇന്ത്യാ ഡെന്മാര്ക്ക് മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പങ്കാളിത്ത കരാറിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്. ഇത് ഡെന്മാര്ക്കിനെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമാണെന്ന് ഇന്ത്യയിലെ ഡെന്മാര്ക്ക് അംബാസഡര്‍ റാസ്മസ് അബില്‍ഡ്ഗാര്‍ഡ് ക്രിസ്റ്റന്സന് പറഞ്ഞു.
ഡെന്മാര്ക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബിഎസ്സി നഴ്സ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്സ്, സോഷ്യല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഹെല്‍പ്പേഴ്സ് എന്നീ പ്രൊഫഷനുകളിലേക്കാണ് റിക്രൂട്മെന്റ്.
NRI
തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്കു റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുള്ള കരാർ വ്യാഴാഴ്ച കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി. അനുപമ എന്നിവരുടെ സാന്നിധ്യത്തിലാണു ചടങ്ങ്.
രാവിലെ 11.15ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയും തമ്മിലാണു കരാർ കൈമാറുക.
ഡെന്മാർക്കിലെ പൊതുആരോഗ്യമേഖലയിലേക്ക് ബിഎസ്സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് എന്നീ പ്രഫഷനുകളിലേക്കാണ് റിക്രൂട്ട്മെന്റ്.
തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ബി 2 ലെവൽ വരെയുള്ള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർണമായും സൗജന്യമായിരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ആദ്യഘട്ടത്തിൽ 100 പേരെയാണു റിക്രൂട്ട് ചെയ്യുക. അഞ്ചു വർഷത്തേക്കാണു കരാർ.
ബുധനാഴ്ച തിരുവനന്തപുരത്തെത്തുന്ന എട്ടംഗ ഡെൻമാർക്ക് മന്ത്രിതല പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു, ആരോഗ്യ വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളജും നഴ്സിംഗ് കോളജും സന്ദർശിക്കുന്ന ഡെൻമാർക്ക് സംഘം നഴ്സിംഗ് വിദ്യാർഥികളുമായും സംവദിക്കും.
മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡൈ്വസർ എസ്പൻ ക്രോഗ്, എംബസിയിൽ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്സ്ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്ലാവത്, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
കരാർ കൈമാറ്റ നടപടികൾക്കു ശേഷം എട്ടിന് ഉച്ചകഴിഞ്ഞ് തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ (ടാൻജറിൻ 3 ആർ ഫ്ലോർ) കേരള-ഡെൻമാർക്ക് ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ് പാർട്ണർഷിപ്പ് മീറ്റും ചേരും.
Kerala
തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്കു റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുള്ള കരാർ നാളെ കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി. അനുപമ എന്നിവരുടെ സാന്നിധ്യത്തിലാണു ചടങ്ങ്.
രാവിലെ 11.15ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയും തമ്മിലാണു കരാർ കൈമാറുക. ഡെന്മാർക്കിലെ പൊതുആരോഗ്യമേഖലയിലേക്ക് ബിഎസ്സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് എന്നീ പ്രഫഷനുകളിലേക്കാണ് റിക്രൂട്ട്മെന്റ്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ബി 2 ലെവൽ വരെയുള്ള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർണമായും സൗജന്യമായിരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ആദ്യഘട്ടത്തിൽ 100 പേരെയാണു റിക്രൂട്ട് ചെയ്യുക. അഞ്ചു വർഷത്തേക്കാണു കരാർ.
ഇന്നു തിരുവനന്തപുരത്തെത്തുന്ന എട്ടംഗ ഡെൻമാർക്ക് മന്ത്രിതല പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു, ആരോഗ്യ വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളജും നഴ്സിംഗ് കോളജും സന്ദർശിക്കുന്ന ഡെൻമാർക്ക് സംഘം നഴ്സിംഗ് വിദ്യാർഥികളുമായും സംവദിക്കും.
മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡൈ്വസർ എസ്പൻ ക്രോഗ്, എംബസിയിൽ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്സ്ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്ലാവത്, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും. കരാർ കൈമാറ്റ നടപടികൾക്കു ശേഷം എട്ടിന് ഉച്ചകഴിഞ്ഞ് തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ (ടാൻജറിൻ 3 ആർ ഫ്ലോർ) കേരള-ഡെൻമാർക്ക് ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ് പാർട്ണർഷിപ്പ് മീറ്റും ചേരും.
International
കോപ്പൻഹേഗൻ: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂടിച്ചേർക്കാൻ മോഹിക്കുന്ന പ്രസിഡന്റ് ട്രംപിനു മുന്നറിയിപ്പുമായി യൂറോപ്യൻ നേതാക്കൾ.
ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ രാജ്യങ്ങളിലെ നേതാക്കൾ പറഞ്ഞു. ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്പിന്റെ മുഴുവൻ പിന്തുണ ഡെന്മാർക്കിനുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെയാണ് ട്രംപ് ഗ്രീൻലാൻഡിനായുള്ള മോഹം ആവർത്തിച്ചത്. വെനസ്വേലയിലെ സൈനിക നടപടി ട്രംപ് ഗ്രീൻലാൻഡിലും ആവർത്തിക്കുമെന്ന ആശങ്ക ശക്തമാണ്.
ഉത്തരധ്രുവത്തിനു സമീപം സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന് തന്ത്രപരമായി വളരെ പ്രധാന്യമുണ്ട്. പ്രകൃതിവിഭവങ്ങളാൽ സന്പന്നവുമാണ്.
ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ ഏതു നീക്കവും പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ നാശത്തിൽ കലാശിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൺ മുന്നറിയിപ്പു നല്കി. ഡെന്മാർക്കും ഗ്രീൻലാൻഡും നാറ്റോയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
International
കോപ്പൻഗേഹൻ: ഗ്രീൻലാൻഡിനെ തൊട്ടുകളിച്ചാൽ നാറ്റോയുടെ പണി തീരുമെന്ന മുന്നറിയിപ്പുമായി ഡാനിഷ് പ്രധാനമന്ത്രി രംഗത്ത്. ഡെൻമാർക്കിന്റെ സ്വാധീനമേഖലയായ ഗ്രീൻലാൻഡ് തങ്ങൾക്കു വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു അവർ. ഒട്ടും ഉൾക്കൊള്ളാനാവാത്ത പ്രസ്താവനയാണ് ഗ്രീൻ ലാൻഡിനെക്കുറിച്ച് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ രൂക്ഷമായി വിമർശിച്ചു. സ്വയംഭരണാധികാരമുള്ള ഗ്രീൻലാൻഡിനു മേൽ നടത്തുന്ന ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാനാവില്ല.
ഗ്രീൻലാൻഡ് യുഎസിന്റെ ഭാഗമാകണമെന്ന ആവശ്യത്തെ ഡെന്മാർക്കും ഗ്രീൻലാൻഡും പലതവണ തള്ളിക്കളഞ്ഞതാണ്. യുഎസും ഡെൻമാർക്കും നാറ്റോയുടെ ഭാഗമാണ്. യുഎസ് മറ്റൊരു നാറ്റോ രാജ്യത്തെ ആക്രമിച്ചാൽ, അതോടെ നാറ്റോയുടെ അന്ത്യമായിരിക്കുമെന്നാണ് ഫ്രെഡറിക്സൺ പറഞ്ഞത്. അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് തനിക്ക് ഉറപ്പ് നൽകാനാവില്ലെങ്കിലും അതിർത്തികൾ ബഹുമാനിക്കപ്പെടണമെന്ന കാര്യത്തിൽ യൂറോപ്പിന്റെ പൂർണപിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിലാണ്, ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് തീർച്ചയായും ആവശ്യമാണെന്ന് ട്രംപ് വീണ്ടും പറഞ്ഞത്. വെനിസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ വന്ന ഈ പ്രസ്താവന വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി, ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നു ഫ്രെഡറിക്സൺ ഞായറാഴ്ച പറഞ്ഞിരുന്നു. ഗ്രീൻലാൻഡ് ജനതയ്ക്കെതിരെ ഭീഷണി മുഴക്കുന്നത് അവസാനിപ്പിക്കാൻ അവർ വാഷിംഗ്ടണിനോട് ആവശ്യപ്പെടുകയും ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്നതിനു പിന്നാലെയാണ് ട്രംപ് ഗ്രീൻലാൻഡിനോടുള്ള മോഹം ഉപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കിയത്. സുരക്ഷാകാര്യത്തിൽ തന്ത്രപ്രധാന സ്ഥാനത്തിനു പുറമേ പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കണമെന്ന ആഗ്രഹം ട്രംപ് മുന്‍പ് പലവട്ടം പ്രകടിപ്പിച്ചുണ്ട്.
അതേസമയം, ഡെന്മാർക്കും അതിലെ സ്വയംഭരണ പ്രവിശ്യയായ ഗ്രീൻലാൻഡും ട്രംപിന്റെ ആവശ്യം തള്ളിക്കളഞ്ഞു. ഗ്രീൻലാന്‍ഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കുകയെന്നത് മനോരാജ്യം മാത്രമാണെന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി യെൻസ് ഫ്രെഡറിക് നീൽസൺ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചുകൊണ്ടുള്ള ചർച്ചയ്ക്ക് ഗ്രീൻലാഡ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാനിഷ് രാജഭരണത്തിനു കീഴിലുള്ള ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്ന് ഡെന്മാർക്കിലെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ പറഞ്ഞു. അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോ സൈനികസഖ്യത്തിലെ അംഗങ്ങളാണ് ഡെന്മാർക്കും ഗ്രീൻലാൻഡും. ഗ്രീൻലാൻഡ് ദ്വീപിൽ അമേരിക്കയ്ക്കു പ്രവേശനം അനുവദിക്കുന്ന പ്രതിരോധ ധാരണ നിലവിലുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഗ്രീൻലാൻഡിന്റെ ഭാവി ഗ്രീൻലാൻഡും ഡെന്മാർക്കുമാണു തീരുമാനിക്കേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പ്രതികരിച്ചു.
International
വാഷിംഗ്ടണ്‍ ഡിസി: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിൽ പ്രത്യേക പ്രതിനിധിയെ നിയമിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയാണു പ്രത്യേക പ്രതിനിധി. ട്രംപിന്റെ തീരുമാനത്തിനെതിരേ ഡെന്മാർക്ക് രംഗത്തുവന്നു. യുഎസ് അംബാസഡറെ വിളിച്ചുവരുത്തി ഡെന്മാർക്ക് വിശദീകരണം ആവശ്യപ്പെട്ടു.
ഡെന്മാർക്കിന്റെ പരമാധികാരം വാഷിംഗ്ടണ്‍ മാനിക്കണമെന്നു വിദേശകാര്യ മന്ത്രി ലാർസ് ലോക്ക് റാസമുസെൻ ആവശ്യപ്പെട്ടു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി സഹകരിക്കാൻ ഗ്രീൻലാൻഡ് തയാറാണെന്നും എന്നാൽ, പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡെറിക് നീൽസണ്‍ പറഞ്ഞു.
“പ്രത്യേക പ്രതിനിധിയെ നിയമിച്ചത് ഞങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. ഞങ്ങളുടെ ഭാവി ഞങ്ങൾ തീരുമാനിക്കും. ഗ്രീൻലാൻഡ് എല്ലായ്പോഴും ഗ്രീൻലാൻഡുകാരുടേതായിരിക്കും’’ - ജെൻസ്-ഫ്രെഡെറിക് നീൽസണ്‍ കൂട്ടിച്ചേർത്തു.
NRI
കോപ്പന്‍ഹേഗന്‍: കത്തുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമെന്ന പദവി ഡെന്മാര്ക്ക് കരസ്ഥമാക്കും. 2026 ജനുവരി മുതലാണ് ഇതിന് പ്രാബല്യം. ഈ വര്‍ഷം ഡിസംബര്‍ 30ന് കത്തുകള്‍ വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും പൂര്‍ണമായും നിര്‍ത്തുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഡെന്മാര്ക്ക് മാറുകയാണ്.
കാരണം, കഴിഞ്ഞ 25 വര്‍ഷത്തിനിടെ കത്തുകളുടെ എണ്ണം 90 ശതമാനം കുറഞ്ഞു. 2024ല്‍ മാത്രം കത്തുകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തപാല്‍ സേവനമായ പോസ്റ്റനോര്ഡ് ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
തപാല്‍ കമ്പനികള്‍ അവരുടെ സേവനങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ എല്ലാ പൗരന്മാര്ക്കും ലഭ്യമാക്കുന്നതിനുള്ള പൊതു ബാധ്യത നിര്‍ത്തലാക്കുന്ന ഒരു നിയമം ഡെന്മാര്ക്ക് മുമ്പ് പാസാക്കിയിരുന്നു. അതേസമയം, മൂല്യവര്‍ധിത നികുതിയില്‍ നിന്ന് തപാല്‍ സേവനങ്ങളെ ഒഴിവാക്കിയത് എടുത്തുകളഞ്ഞു.
ഒരു സാധാരണ കത്തിന്റെ വില 29 ക്രോണറായി ഉയര്‍ന്നു. ഏകദേശം ഇത് 4.50 യൂറോയ്ക്ക് തുല്യമാണ്. ഇത് കത്തുകളെ കൂടുതല്‍ ആകര്‍ഷകമല്ലാതാക്കി. ഡെന്മാര്ക്ക് സ്വീകരിച്ച ഈ നീക്കം ഒരു ആഗോള പ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് വെളിപ്പെടുന്നത്.
പരമ്പരാഗത പേപ്പര്‍ കത്തിടപാടുകള്‍ക്ക് പകരം ഇമെയിലുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, സോഷ്യല്‍ നെറ്റ്വര്ക്കുകള് എന്നിവ കൂടുതലായി വരുന്നതിനാല്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്പാടും മെയിലുകളുടെ എണ്ണം കുറഞ്ഞു.
കോവിഡ് 19 പാന്‍ഡെമിക് സമയത്ത് പൗരന്മാര് ഓണ്‍ലൈനില്‍ കൂടുതല്‍ ആശയവിനിമയം നടത്തിയപ്പോള്‍ ലോക്ക്ഡൗണുകള്‍ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി. ലോക്ക്ഡൗണുകള്‍ക്കിടയില്‍ ആളുകള്‍ കൂടുതല്‍ വ്യാപകമായി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തിയതിനാല്‍ കോവിഡ് 19 പാന്‍ഡെമിക് ഈ മാറ്റത്തെ കൂടുതല്‍ ത്വരിതപ്പെടുത്തി.
അതേസമയം, ഓണ്‍ലൈന്‍ റീട്ടെയില്‍ ഒരു കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അയച്ച പാഴ്സലുകളുടെ എണ്ണം അതിവേഗം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. 2022ല്‍, ലോകമെമ്പാടും 161 ബില്യണ്‍ പാഴ്സലുകള്‍ അയച്ചു. 2027 ഓടെ ഈ എണ്ണം 256 ബില്യണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
International
കോപ്പൻഗേഹൻ: കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഡെന്മാർക്ക് സർക്കാരും നീക്കം തുടങ്ങി.
15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് നിരോധനമേർപ്പെടുത്തുന്നത്. സമൂഹമാധ്യമ ഉപയോഗത്തിൽ മിനിമം പ്രായം നിർബന്ധമാക്കാനുള്ള പ്രധാനമന്ത്രി മെറ്റെ ഫ്രജെറിക്സെന്റെ നിർദേശത്തെ പാർലമെന്റിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു.
കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സമൂഹമാധ്യമ ഉപയോഗം അവരുടെ ബുദ്ധിശക്തിയെയും ആരോഗ്യത്തെയും ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് സർക്കാരിന്റെ നീക്കം.
അടുത്തിടെ ഓസ്ട്രേലിയയും 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ ഉപയോഗത്തിൽ നിരോധനമേർപ്പെടുത്തിയിരുന്നു.