Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DIRECTOR

പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്‍റെ ഡയറക്ടർ രാജിവച്ചു

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്‍റെ ഡയറക്ടർ ലോറൻസ് ഡെസ് കാർസ് രാജിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് ലൂവ്രെ മ്യൂസിയത്തിൽ നടന്ന കവർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

മോഷണം തടയാനുള്ള സാങ്കേതിക സംവിധാനങ്ങളൊന്നും മ്യൂസിയത്തിലുണ്ടായിരുന്നില്ലെന്ന് ലോറൻസ് ഡെസ് കാർസ് പറഞ്ഞു. സംഭവത്തിൽ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെപ്പോളിയൻ ചക്രവർത്തി ഭാര്യക്ക് നൽകിയ വജ്രവും മരതകവും നിറഞ്ഞ മാല ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു.

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആർട്ട് ഗാലറികളിലൊന്നാണ് പാരീസിലെ ലൂവ്രെ മ്യൂസിയം. ഡെസ് കാർസ് നേരത്തെ രാജി സമർപ്പിച്ചിരുന്നെങ്കിലും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരുന്നില്ല.

ഡിസംബർ മുതൽ തന്നെ മ്യൂസിയത്തിലെ പല ക്രമക്കേടുകളേക്കുറിച്ചും പരാതി ഉയർന്നിരുന്നു. ശമ്പളത്തിന് വേണ്ടിയുള്ള സമരങ്ങൾ മ്യൂസിയത്തിൽ പതിവായിരുന്നു. മ്യൂസിയത്തിലെ ജല ചോർച്ചകളും ടിക്കറ്റ് വിൽപനയിലെ തിരിമറിയും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു.

 

NRI

നോര്‍ക്ക സിഇഒയ്ക്കും ഡയറക്‌ടര്‍ക്കും ജര്‍മനിയില്‍ സ്വീകരണം നല്‍കി

കൊളോണ്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ സ്റ്റഫാലിയ സംസ്ഥാനത്തിലെ കൊളോണില്‍ ലോക കേരള സഭാംഗങ്ങള്‍ സംഘടിപ്പിച്ച യോഗത്തില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ഡയറക്ടര്‍(ലോക കേരള സഭ സെക്രട്ടേറിയറ്റ്) ആസിഫ് കെ. യൂസഫ്, ഐഎഎസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

ഡിസംബര്‍ 19ന് കൊളോണ്‍ - റോസ്രാത്തിലെ സെന്‍റ് നിക്കോളാസ് ഇടവക പാരീഷ് ഹാളില്‍ കൂടിയ യോഗത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് ഐഎഎസ് എന്നിവരെ ജര്‍മനിയില്‍ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍, ലോക കേരള സഭാംഗം ജോളി എം. പടയാട്ടില്‍ എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി ഔപചാരികമായി സ്വീകരിച്ചു.

ലോക കേരള സഭാ അംഗമായ പോള്‍ ഗോപുരത്തിങ്കലിന്‍റെ സഹോദരി റാണി അരീക്കലിന്‍റെ (സ്വിറ്റ്സര്‍ലണ്ട്) നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ച് സ്വാഗതം ആശംസിച്ചു. ഫാ. ജോസ് വടക്കേക്കര സിഎംഐ വിശിഷ്‌ട‌ാതിഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ജോളി എം. പടയാട്ടില്‍ നന്ദി പറഞ്ഞു. വിവിധ മലയാളി സംഘടനകളില്‍ നിന്നും ബിസിനസ് സമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളായ ജോളി തടത്തില്‍, മേഴ്സി തടത്തില്‍, തോമസ് അറമ്പന്‍കുടി, അച്ചാമ്മ അറമ്പന്‍കുടി, ഗ്രിഗറി മേടയില്‍, മേരിക്കുട്ടി മേടയില്‍, ചിനു പടയാട്ടില്‍വേള്‍ഡ് മലയാളി കൗണ്‍സില്‍), സണ്ണി വേലൂക്കാരന്‍, എല്‍സി വേലൂക്കാരന്‍(ഗ്ലോബല്‍ മലയാളി കൗണ്‍സില്‍), പോള്‍ ചിറയത്ത്, ജോര്‍ജ് അട്ടിപ്പേറ്റി, ജോണ്‍ മാത്യു, ജെന്‍സ് കുമ്പിളുവേലില്‍ (കേരള സമാജം കൊളോണ്‍), രമണി മാത്യു, ശ്യാം (സംസ്ക്കാര ജര്‍മനി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പങ്കെടുത്തവരുടെ സ്വയം പരിചയപ്പെടുത്തലുകള്‍ക്ക് ശേഷം, നോര്‍ക്ക റൂട്ട്സിന്‍റെ സംരംഭങ്ങളെയും സേവനങ്ങളെയും നോര്‍ക്ക കെയര്‍, കാരുണ്യം, സാന്ത്വനം, എന്നിവയെക്കുറിച്ചുള്ള അവലോകനം അജിത് കൊളശേരി അവതരിപ്പിച്ചു.

 

Movies

തെറ്റുകൾ അടുത്ത ചിത്രത്തിൽ തിരുത്തും; കൂലി നേരിട്ട വിമർശനങ്ങളിൽ പ്രതികരിച്ച് ലോകേഷ് കനകരാജ്

കൂലി സിനിമയ്ക്ക് ലഭിച്ച വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. തെറ്റുകൾ അടുത്ത ചിത്രത്തിൽ തിരുത്തുമെന്ന് ലോകേഷ് പറഞ്ഞു.

"കൂലിക്കെതിരെ ആയിരക്കണക്കിന് വിമർശനങ്ങളാണ് ഉയർന്നത്. അതെല്ലാം എന്‍റെ അടുത്ത ചിത്രത്തിൽ തിരുത്താൻ ഞാൻ ശ്രമിക്കും. ഇത്രയധികം വിമർശനങ്ങൾ വന്നപ്പോഴും രജനികാന്ത് സാറിനുവേണ്ടി ജനങ്ങൾ ചിത്രം കണ്ടു. ചിത്രം 500 കോടി കളക്ട് ചെയ്തുവെന്നാണ് നിർമാതാവ് എന്നോട് പറഞ്ഞത്. എല്ലാവർക്കും നന്ദി', എന്നായിരുന്നു ലോകേഷിന്‍റെ വാക്കുകൾ.

ആഗോള ബോക്സ് ഓഫീസിൽ ചിത്രം 500 കോടി നേടിയിരുന്നു. ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് കൂലിയെന്നാണ് ആരാധകർ പറയുന്നത്.

ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കൂലി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. സൺ പിക്ചേഴ്സി‍ന്‍റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം.

Kerala

ശ്രീനിവാസന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍. രാഷ്‌ട്രീയ, സിനിമ, സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണു പ്രിയ നടനെ അവസാനമായി കാണുന്നതിന് എറണാകുളം ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.55 ഓടെയാണു മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലെത്തിച്ചത്. ഭാര്യ വിമലയും മക്കളായ വിനീതും ധ്യാനും മരുമക്കളായ ദിവ്യയും അര്‍പ്പിതയും ഉണ്ടായിരുന്നു.

മൃതദേഹം ടൗണ്‍ഹാളിലേക്ക് എത്തിക്കുന്നതറിഞ്ഞ് ആയിരങ്ങളാണ് അവിടെ കാത്തുനിന്നത്. ഉച്ചയ്ക്ക് 1.07 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ടൗണ്‍ഹാളിലെത്തി. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാന്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, റോജി എം. ജോണ്‍, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍, കെ.ജെ. മാക്‌സി, സിപിഎം ജില്ലാ സെക്രട്ടറി എസ് . സതീഷ്, താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വിനയ് ഫോര്‍ട്ട്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സണ്ണി വെയ്ന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, സായികുമാര്‍, മണികണ്ഠന്‍ ആചാരി, സുരേഷ് കൃഷ്ണ, ലക്ഷ്മിപ്രിയ, അന്‍സിബ, നിഖില വിമല്‍, ബിന്ദു പണിക്കര്‍, സ്‌നേഹ ശ്രീകുമാര്‍, പേളി മാണി, ശ്രീകുമാര്‍, വിനീത് കുമാര്‍, ബീന ആന്‍റണി, ശാന്തകുമാരി, റോഷന്‍, അരുണ്‍ ചെറുകാട്, ഡോ. റോണി ഡേവിഡ്, നിഷ സാരംഗ്, ദുര്‍ഗ കൃഷ്ണ, ശങ്കര്‍ ഇന്ദുചൂഡന്‍, സന്തോഷ് കീഴാറ്റൂര്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, ഷെയ്ന്‍ നിഗം, സീനത്ത്, പേളി മാണി, ശ്രീനിഷ്, സംവിധായകരായ സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, സിബി മലയില്‍, കമല്‍, ജോഷി, റോഷന്‍ ആന്‍ഡ്രൂസ്, ലാല്‍ ജോസ്, നിര്‍മാതാക്കളായ ആന്‍റണി പെരുമ്പാവൂര്‍, ലിബര്‍ട്ടി ബഷീര്‍, ആന്‍റോ ജോസഫ്, എന്‍.എം. ബാദുഷ, തിരക്കഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, ആലപ്പി അഷ്‌റഫ്, ബെന്നി പി. നായരമ്പലം, ഗായകരായ ബിജു നാരായണന്‍, സുദീപ് കുമാര്‍, പ്രദീപ് പള്ളുരുത്തി, സംഗീതസംവിധായകൻ മെജോ ജോസഫ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ഡോ. ജോ ജോസഫ് തുടങ്ങി നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

Kerala

ഇതുപോലൊരു പ്രതിഭ ഇനിയുണ്ടാകില്ല: സ്വര്‍ഗചിത്ര അപ്പച്ചന്‍

കോഴിക്കോട്: ശ്രീനിവാസനെപ്പോലൊരു സര്‍ഗപ്രതിഭ ഇനി മലയാളസിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍.

“ഞാന്‍ 1986ല്‍ സിനിമ ചെയ്യുന്ന കാലം മുതല്‍ അടുത്ത സുഹൃദ്ബന്ധം ഉണ്ടായിരുന്നു. എന്‍റെ നാലഞ്ച് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസന്‍തന്നെ തിരക്കഥയെഴുതിയ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമ നിര്‍മിച്ചതു ഞാനായിരുന്നു. ഒരു ക്ലാസ് നര്‍മം എന്തു കാര്യത്തിലും കണ്ടെത്താനുള്ള ശ്രീനിവാസന്‍റെ കഴിവ് അപാരമായിരുന്നു.

മിമിക്രി തമാശയല്ല, എക്കാലവും മലയാളിക്കു ചിരിക്കാനുള്ള, ചിന്തിക്കാനുള്ള വക നല്‍കുന്ന തമാശകളാണ് ശ്രീനിവാസനില്‍നിന്നുണ്ടായത്. ഏതൊരു കാര്യത്തിലും നര്‍മം കണ്ടെത്താനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അപാരമായിരുന്നു. എനിക്ക് തോന്നുന്നു, മലയാളസിനിമയില്‍ ഇനി അദ്ദേഹത്തെപ്പോലെ ഒരു പ്രതിഭയെ കണ്ടുമുട്ടാന്‍ പ്രയാസമായിരിക്കും. അത്രമാത്രം സര്‍ഗപ്രതിഭയുള്ള ഒരു അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം.

നമ്മളൊക്കെ സാധാരണ പറയാറുള്ളതുപോലെ, ഒരു സിനിമ റിലീസ് ചെയ്തു ആ കാലഘട്ടം കഴിയുമ്പോള്‍ ആ സിനിമ മണ്‍മറഞ്ഞു പോകും. പിന്നെ ആ സിനിമയെക്കുറിച്ച് അധികം ഓര്‍ക്കാറില്ല. പക്ഷേ ശ്രീനിവാസന്‍റെ മിക്ക സിനിമകളും ഇനി എത്രകാലം കഴിഞ്ഞാലും അതിനൊരു കാലികപ്രസക്തിയുണ്ടാകും. എന്തിനോടും പ്രതികരിക്കാനുള്ള ഒരു കഴിവ്, അതു നര്‍മം കലര്‍ത്തിയാകുമ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടോ വേദനയോ ഉണ്ടാകാത്ത രീതിയില്‍ ആഴത്തില്‍ ചിന്തിച്ചു മനസിലാക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിന്‍റെ തിരക്കഥകളിലും സംഭാഷണങ്ങളിലും ഉണ്ടായിരുന്നു.

മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു തീരാനഷ്‌ടം തന്നെയാണ്. അദ്ദേഹത്തിന് കുറച്ചുകാലം കൂടി ദൈവം ആയുസ് കൊടുത്തിരുന്നെങ്കില്‍ ഇനിയും ഒരുപാട് നല്ല സിനിമകളും കഥാപാത്രങ്ങളും നമുക്കു ലഭിക്കുമായിരുന്നു. മലയാളസിനിമയിലെ ഒരു വ്യത്യസ്ത പ്രതിഭയായി അദ്ദേഹം എന്നും മലയാളികളുടെ ഓര്‍മയില്‍ ഉണ്ടാകും. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ എവിടെയൊക്കെയോ കാണുന്ന കഥാപാത്രങ്ങളാണ് -സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.

Leader Page

ശ്രീനി എന്ന നടൻ

വിജയേട്ടന്‍ ഇവിടില്ലേ...
""ഇല്ലല്ലോ, വിജയേട്ടന്‍ മീന്‍ മേടിക്കാന്‍ പോയി.
വെള്ളിയാഴ്ച പോയതാണ്...''

"ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയുടെ തുടക്കസീനുകളിലൊന്നില്‍ ചിത്രത്തിലെ നായകന്‍ വിജയനെ അന്വേഷിച്ചെത്തുന്ന കൂട്ടുകാരനോട് വിജയന്‍റെ ഭാര്യ പറയുന്ന ഉത്തരമാണിത്. ഈ ഒറ്റ ഡയലോഗിലൂടെ ആ നായകന്‍ ആരാണെന്നും അദ്ദേഹത്തിന്‍റെ സ്വഭാവ സവിശേഷതകളെന്താണെന്നും വളരെ കൃത്യമായി വരച്ചിടുകയാണ് ശ്രീനിവാസന്‍. കുടുംബത്തിലെ ഉത്തരവാദിത്വം നിറവേറ്റാതെ എല്ലാറ്റില്‍നിന്നും ഒളിച്ചോടുന്ന വിജയന്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്താന്‍ ഇതിലും നല്ലൊരു ഡയലോഗ് ഇല്ല- ഇതായിരുന്നു ശ്രീനിവാസന്‍. ഇവിടെ അദ്ദേഹത്തിന്‍റെ ഒരു സിനിമ മാത്രം പരാമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എത്രയെത്ര സംഭാഷണങ്ങള്‍. ഒരുപക്ഷേ സംഭാഷണങ്ങളിലൂടെ സിനിമകള്‍ ഹിറ്റാക്കിയ അപൂര്‍വം ചലച്ചിത്രകാരന്മാരിലാരാളായിരുന്നു ശ്രീനിവാസൻ.

തിരക്കഥാകൃത്ത്, നടന്‍, സംവിധായകന്‍ എന്നിങ്ങനെ ബഹുമുഖപ്രതിഭ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോഴും തിരക്കഥയായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശക്തി. സംവിധായകനായി രണ്ടേ രണ്ടു ചിത്രങ്ങള്‍. അവ രണ്ടും മലയാളത്തിന്‍റെ മാസ്റ്റര്‍പീസുകള്‍ തന്നെ. അഭിനേതാവായി നമ്മെ ആഴത്തില്‍ സ്പര്‍ശിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍. പക്ഷേ, അതിനും മേലെയായിരുന്നു അദ്ദേഹത്തിന്‍റെ രചനകള്‍. ശ്രീനിവാസന്‍റെ തിരക്കഥകള്‍, അത് അദ്ദേഹത്തിനു മാത്രം സാധ്യമാകുന്ന മൗലികസൃഷ്ടികളായിരുന്നു.

ശ്രീനിവാസന്‍റെ രചനയുടെ സൗകുമാര്യവും ആകര്‍ഷണവും തേടിപ്പോയാല്‍ പെട്ടെന്ന് നമുക്ക് ഉത്തരം ലഭിക്കും. അതു തികച്ചും സാധാരണമായിരുന്നു. മലയാളിയുടെ വികാര-വിചാരങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ തിരക്കഥകള്‍. ഒരുപക്ഷേ മലയാളികള്‍ക്കുവേണ്ടി മാത്രമാണ് അദ്ദേഹം തിരക്കഥകള്‍ ഒരുക്കിയതെന്നു നമുക്കു തോന്നിപ്പോകും. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമെല്ലാം മലയാളിയുടെ സ്വഭാവങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നു. മറ്റുഭാഷകളില്‍ ഈ സംഭാഷണങ്ങളും കോമഡിയുമൊക്കെ ഇണങ്ങുമോയെന്ന് സംശയം തോന്നിയാല്‍ അദ്ഭുതപ്പെടാനില്ല. അത്രയ്ക്കും മലയാളി സമൂഹവുമായി ചേര്‍ന്നുനിന്നു ഈ രചനകള്‍.

ശ്രീനിവാസന്‍ തന്‍റെ തിരക്കഥകളില്‍ പരാമര്‍ശിക്കാത്ത വിഷയങ്ങളില്ല.കുടുംബബന്ധങ്ങള്‍, പൊങ്ങച്ചം, സുഹൃത്ബന്ധം, അസൂയ, കുന്നായ്മ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, അഴിമതി, പ്രണയം, സാമ്പത്തിക പ്രതിസന്ധി ... ഇത്തരം നിരവധി വിഷയങ്ങള്‍ മലയാളികളുടെ പൊതുസ്വഭാവവുമായി ചേര്‍ത്തുവച്ചതായിരുന്നു അദ്ദേഹത്തിന്‍റെ രചനകള്‍. തിരശീലയില്‍ കഥാപാത്രങ്ങൾ മിന്നിമറയുന്പോൾ പ്രേക്ഷകന്‍റെ മനസില്‍ ഇവരിൽ ആരിലൊക്കെയോ താനുണ്ടെന്ന ഗൂഢസ്മിതം വിരിയുന്നിടത്താണ് ശ്രീനിവാസന്‍ സിനിമകള്‍ ഉദ്‌ഘോഷിക്കപ്പെടുന്നത്.

അഭിനയം പാഷൻ, പക്ഷേ തിരക്കഥയിൽ...

അഭിനയമോഹവുമായാണ് ശ്രീനിവാസന്‍ സിനിമയിലെത്തിയത്. അതായിരുന്നു അദ്ദേഹത്തിന്‍റെ പാഷനും. പക്ഷേ, തിരക്കഥാരചനയിലേക്ക് അദ്ദേഹം എത്തപ്പെടുകയായിരുന്നു. പ്രിയദര്‍ശനും സിബിമലയിലും പിന്നീട് സത്യന്‍അന്തിക്കാടുമൊക്കെയാണ് അതിനു കാരണക്കാരായത്. പ്രിയദര്‍ശനാണ് ആദ്യം ശ്രീനിവാസനെ നിര്‍ബന്ധിച്ച് തിരക്കഥയെഴുതിച്ചത്. തിരക്കഥയെഴുതുകയാണെങ്കിൽ അതില്‍ ഒരു റോളും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഓടരുതമ്മവാ ആളറിയാം എന്ന ഹിറ്റ് ചിത്രം പിറവിയെടുക്കുന്നത്. തുടർന്ന് സിബി മലയിൽ തന്‍റെ ആദ്യ സിനിമ മുത്താരംകുന്ന് പി.ഒ പ്ലാൻ ചെയ്തപ്പോഴും ശ്രീനിവാസനെയാണ് സമീപിച്ചത്.

മുത്താരം കുന്നിന്‍റെ തിരക്കഥ വായിച്ച സത്യന്‍ അന്തിക്കാട് മനസില്‍ കുറിച്ചു- ഇതാണ് താന്‍ തേടിനടന്ന രചയിതാവ്. അവിടെ മറ്റൊരു ചരിത്രത്തിന് തുടക്കമാകുകയായിരുന്നു.

തുടര്‍ന്നങ്ങോട്ട് സത്യന്‍അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്നത് സന്മനസുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍സെക്കന്‍ഡ് സ്ട്രീറ്റ്, സന്ദേശം, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍. ഈ ചിത്രങ്ങളെ വെറും ഹാസ്യസിനിമകളുടെ ലേബലിലല്ല പ്രേക്ഷകര്‍ കണ്ടത്. വളരെ ഗൗരവമേറിയ പ്രമേയങ്ങള്‍ അതിലളിതമായ സന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചപ്പോള്‍ അത് ഹാസ്യമായെന്നു മാത്രം. അവിടെയാണ് ശ്രീനിവാസന്‍ എന്ന രചയിതാവിന്‍റെ മൗലികത.

മലയാള സിനിമ അതുവരെ കണ്ട തിരക്കഥാ ഫോര്‍മുലകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ശ്രീനിവാസന്‍റെ രചനകള്‍. നാടക- സാഹിത്യ പശ്ചാത്തലത്തില്‍നിന്നുള്ളവരായിരുന്നു തിരക്കഥാകൃത്തുക്കള്‍ മിക്കവരും. അവരുടെ തിരക്കഥയിലെ അച്ചടിഭാഷയും നാടകീയതയും കണ്ടു ശീലിച്ച പ്രേക്ഷകര്‍ക്ക് ശ്രീനിവാസന്‍റെ പച്ചയായ ഭാഷയും റിയലിസ്റ്റിക്കായ അവതരണരീതിയുമെല്ലാം ഏറെ പുതുമയായി തോന്നി. പ്രമേയം, ആഖ്യാനം, സംഭാഷണം ഇവയിലൊന്നും സാഹിത്യമോ ഫാന്‍റസിയോ കാല്പനികതയോ സ്പര്‍ശിക്കാതെ സാധാരണക്കാരുടെ ജിവിത പ്രശനങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. അതിനായി അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സംഭാഷണങ്ങളെയായിരുന്നു. അതുവരെ കണ്ട അച്ചടിഭാഷയിലുള്ള നെടുനീളന്‍ സംഭാഷണങ്ങള്‍ക്കുപകരം നാട്ടിന്‍പുറത്തെ സാധാരണക്കാരന്‍റെ ഭാഷയിലൂടെ അദ്ദേഹം ആശയവിനിമയം നടത്തി.

ഇടത്തരക്കാരുടെ സ്വപ്നങ്ങൾ...

സാധാരണക്കാരുടെ കഥകളും അവരുടെ വികാര-വിചാരങ്ങളുമായിരുന്നു മിക്ക ശ്രീനിവാസന്‍ സിനിമകളും. അവിടെ മലയാളികളുടെ സഹജ നര്‍മബോധവും പൊങ്ങച്ചവും പാരവയ്പ്പും നന്മകളുമെല്ലാം അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചു. ഇടത്തരക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് പരിമിതികളില്ല. എപ്പോഴും അവര്‍ ഒരുപടി മുന്നേറാനാണ് ശ്രമിക്കുന്നത്. ഇത്തരം മുന്നേറ്റങ്ങളില്‍ മലയാളി മിഡില്‍ ക്ലാസ് സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളും വീര്‍പ്പുമുട്ടലുകളുമെല്ലാം വളരെ യാഥാര്‍ഥ്യബോധത്തോടെയാണ് അദ്ദേഹം വരച്ചുകാട്ടിയത്.

മിഥുനം, തലയണമന്ത്രം, കുടുംബപുരാണം, വരവേല്‍പ് തുടങ്ങി എത്രയെത്ര സിനിമകള്‍ ഈ ജനുസില്‍ നമ്മള്‍ കണ്ടു. മിഥുനത്തിലും തലയണമന്ത്രത്തിലുമൊക്കെ ഉര്‍വശി അഭിനയിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച റിയലിസ്റ്റിക്ക് സ്ത്രീ കഥാപാത്രങ്ങളാണ്. തന്‍റെ മേഖലയായ സിനിമയെയും അദ്ദേഹം തിരക്കഥയ്ക്ക് ഉപകരണമാക്കി. സിനിമയ്ക്കുള്ളിലെ സിനിമയെ യാതൊരു സങ്കോചവുമില്ലാതെ തുറന്നുകാട്ടിയ ചിത്രമായിരുന്നു ഉദയനാണ് താരം.

സൂപ്പർതാരങ്ങളെയൊക്കെ പരിഹസിക്കുന്ന കഥാസന്ദർഭങ്ങൾ ഒട്ടേറെ‍യുണ്ടായിരുന്നെങ്കിലും ആക്ഷേപഹാസ്യത്തിന്‍റെ പരിധിയിൽനിന്ന് ആരെയും മുറിപ്പെടുത്താതെയാണ് ഈ ചിത്രമൊരുക്കിയത്. കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികളുടെ കാപട്യങ്ങളെയും ആശയപരമായ വൈരുധ്യങ്ങളെയും നിശിതമായി വിമർശിച്ച സന്ദേശം എന്ന ചിത്രത്തിന്‍റെ പ്രസക്തിയും വളരെ വലുതാണ്.

 

Kerala

ലൈംഗികാതിക്രമ കേസ്; പി.ടി. കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: ‌ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.

ഹര്‍ജി സ്വീകരിച്ച കോടതി, പോലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് നിര്‍ദേശം നല്‍കി. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.

ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെന്‍റ് പോലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.

.

Kerala

സംവിധായകൻ കുഞ്ഞുമുഹമ്മദിൽനിന്ന് മോശം അനുഭവം; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്

തിരുവനന്തപുരം: മുന്‍ എംഎല്‍എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിൽനിന്ന് മോശം അനുഭവം ഉണ്ടായതായി പരാതി നല്‍കിയ സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്. ഇതിനായി കന്‍റോണ്‍മെന്‍റ് പോലീസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കും.

കുഞ്ഞുമുഹമ്മദിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നുമാണ് പോലീസ് പറയുന്നത്. കുഞ്ഞുമുഹമ്മദില്‍നിന്നു മോശം അനുഭവം ഉണ്ടായതായി ചലച്ചിത്ര അക്കാദമിയെ അറിയിച്ച ശേഷമാണ് സംവിധായിക നവംബര്‍ 27ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.

തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വഴി ഡിസംബര്‍ രണ്ടിന് ലഭിച്ച പരാതിയില്‍ എട്ടിനാണ് കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്.

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്.

ഹോട്ടല്‍ മുറിയില്‍ വച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണു പരാതി. ഹോട്ടലില്‍ നിന്നു പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യത്തില്‍ ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.

Movies

ഇതു മറയൂരിന്‍റെ പുഷ്പ, ബുദ്ധം ശരണം ഡബിള്‍ മോഹനൻ!

മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള്‍ നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.

അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്‍റുമായ ഭാസ്‌കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്‌കരന്‍ മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്‍റെയും പ്രതികാരത്തിന്‍റെയും സംഭവബഹുലമായ നാള്‍വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.

ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്‌കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.

 

Kerala

തൃശൂരിൽ തീയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്ന് സൂചന.

പിടിയിലായ ആളെ ഉന്നത ഉദ്യേഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇരുട്ടില്‍ പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമെന്നാണ് കണ്ടെത്തല്‍.

അതേസമയം, തന്നെ കൊല്ലാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് നടന്നതെന്ന് രാഗം സുനിൽ നേരത്തെ പറഞ്ഞിരുന്നു. ആക്രമിച്ചതിനു പിന്നിൽ കൊട്ടേഷൻ സംഘമാണ്. കാറിന്‍റെ ഗ്ലാസ് തകർത്ത ശേഷം കത്തി ഉപയോഗിച്ച് തന്നെ കുത്താൻ ശ്രമിച്ചു. കൈവച്ച് തടഞ്ഞതിനാൽ ആണ് കഴുത്തിൽ കുത്ത് കിട്ടാതിരുന്നത്.

ഗ്യാസ് നിറച്ച തീ പടരുന്ന സ്പ്രേ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം ഉണ്ടായി. സ്പ്രയിൽ നിന്ന് സ്പാർക്ക് വരാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സ്പ്രേ ബോട്ടിൽ ചവിട്ടിത്തെറിപ്പിക്കുന്നതിനിടയിലാണ് കാലിൽ വെട്ടിയതെന്നും സുനിൽ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂര്‍ വെളപ്പായയില്‍ സുനിലിന്‍റെ വീടിന് മുന്നില്‍ വച്ചാണ് സംഭവം. സുനിൽ വീടിനു മുന്‍പില്‍ വച്ച് കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില്‍ പതിയിരുന്ന മൂന്നംഗ സംഘം വാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്‍റെ കാലിനും ഡ്രൈവറുടെ കൈയ്ക്കുമാണ് വെട്ടിയത്.

പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തീയറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്.

Movies

സംവിധായകൻ വി.എം. വിനു കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥി?

കോഴിക്കോട് കോർപ്പറേഷന്‍റെ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി.എം. വിനുവിനെ രംഗത്തിറക്കാൻ യുഡിഎഫ് നേത്യത്വം. ബുധനാഴ്ച്ചയാകും യുഡിഎഫിന്‍റെ രണ്ടാം ഘട്ട ലിസ്റ്റ് പുറത്തിറക്കുക. വി.എം. വിനുവിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. നിയാസും വിദ്യാ ബാലകൃഷ്ണനും മല്‍സരിക്കാനുള്ള സാധ്യത മങ്ങി.

പാറോപ്പടിയോ ചേവായൂരോ മല്‍സരിപ്പിക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ മല്‍സരിക്കാന്‍ വിസമ്മതിച്ച വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതോടെയാണ് സമ്മതിച്ചത്. കോർപറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിനു സ്ഥാനാർഥികളുള്ളത്.

ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

 

Movies

അന്ന് ഒളിച്ചിരുന്നു പഠിച്ച ആ ഡയലോഗ് എന്നെ നായികയാക്കി: ഷീല

ഒരു തലമുറയുടെ സ്വപ്‌നസുന്ദരിയായിരുന്നു ഷീല. ഇന്നും വെള്ളിത്തിരയിലെ മിന്നും താരം. വെള്ളിത്തിരയില്‍ കാമുകിയായും ഭാര്യയായും അമ്മയായും അമ്മൂമ്മയായും സഹോദരിയായും പകര്‍ന്നാടിയ അനുപമ ജീവിതം.

1963ല്‍ ആരംഭിച്ച വെള്ളിത്തിരയിലെ ജീവിതം 62 വര്‍ഷം പിന്നിടുന്നു. 1980ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ അഭിനയത്തില്‍നിന്നു വിട്ടുനിന്ന ഷീല 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്‍റെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിച്ച മനസിനക്കരെ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവു നടത്തി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തി.

സംവിധായികയായും

സംവിധായകയായും ഷീല തിളങ്ങിയിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്‍റെ കഥ ഷീലയുടേതാണ്.

കുയിലിന്‍റെ കൂട് എന്ന പുസ്തകവും ഷീല രചിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ഷീലയെ തേടിയെത്തിയിട്ടുണ്ട്.

അഭിനയജീവിതത്തിലെ ചില ഓര്‍മകള്‍ ഷീല തുറന്നുപറഞ്ഞത് ആ മഹാനടിയെ സ്‌നേഹിക്കുന്നവര്‍ എന്നും നെഞ്ചിലേറ്റുന്നതാണ്.

Kerala

വെറുതെ തള്ളി മറിച്ചിട്ട് കാര്യമില്ല; മന്ത്രി സജി ചെറിയാനെതിരെ വിനയൻ

കൊച്ചി: ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ. ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു.

ഇതിനു മറുപടിയായിട്ടാണ് ഫേയ്സ്‌ബുക്കിലൂടെ വിനയൻ രംഗത്തെത്തിയത്. 2022 ലെ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്‍റെ സിനമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു. ഇത് വെളിപ്പെടുത്തിയത് ജൂറി അംഗങ്ങൾ തന്നെയാണ്.

അന്നത്തെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും അക്കാര്യം പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയായിലുണ്ട്. മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ ഒന്നു കൂടി എടുത്തയച്ചു തരാം.

സ്വജനപക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ലെന്നും വിനയൻ പറഞ്ഞു.

Movies

ഫഹദിനെ നായകനാക്കി സിനിമയെടുക്കാനൊരുങ്ങി "96' സംവിധായകൻ

ഫഹദ് ഫാസിലിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ചിത്രം ഒരുക്കുമെന്ന് ‘96’, ‘മെയ്യഴകൻ’ സിനിമകളുടെ സംവിധായകൻ പ്രേംകുമാർ. ചിയാൻ വിക്രമിനെ നായകനാക്കി പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന് മുൻപ് ആയിരിക്കും ഫഹദ് ഫാസിൽ ചിത്രമെത്തുക. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രേംകുമാർ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്.

""ചിയാൻ വിക്രം സിനിമയുടെ കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിന് മുൻപായി ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രമൊരുക്കും. എന്‍റെ മുൻ സിനിമകളുടെ ജോണർ ആയിരിക്കില്ല ഫഹദ് ഫാസിൽ ചിത്രത്തിന്. എന്നാൽ പ്രേക്ഷകരെ പിടിച്ചിരിത്തുന്ന ഇമോഷണൽ കണക്ഷൻ സിനിമയ്ക്കുണ്ടാകും. ഫഹദിനെ വച്ചുള്ള ത്രില്ലർ ചിത്രം നാലു വർഷമായി എന്‍റെ മനസിലുണ്ട്.''പ്രേംകുമാർ പറഞ്ഞു.

‘96’ ‘മെയ്യഴകൻ’ പോലുള്ള ഫീൽഗുഡ് ചിത്രങ്ങൾ തൽക്കാലത്തേക്ക് മാറ്റിപ്പിടിക്കാൻ ചുറ്റുമുള്ളവർ ഉപദേശിച്ചിരുന്നു എന്ന് സംവിധായകൻ വെളിപ്പെടുത്തി. 40 മിനിറ്റ് കഥ പറഞ്ഞപ്പോഴേക്കും ഫഹദിന് ഇഷ്ടമായി എന്നും പ്രേംകുമാർ പറഞ്ഞു. തമിഴിലായിരിക്കും ചിത്രം ഒരുങ്ങുക. 2026 ജനുവരിയിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Movies

സംവിധായകൻ ആർ.എസ്. പ്രദീപ് അന്തരിച്ചു

ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഡോക്യുമെന്‍ററി സംവിധായകൻ ആർ.എസ്. പ്രദീപ് (58) അന്തരിച്ചു.

ഇന്നു രാവിലെ ഒൻപതു മുതൽ ബേക്കറി ജംഗ്ഷനു സമീപത്തെ വസതിയായ ഒവിആർഎ ഇ-86ൽ മൃതദേഹം പൊതു ദർശനത്തിനുവയ്ക്കും. സംസ്കാരം വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ.

കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷന്‍റെ സ്ഥാപകനായിരുന്നു. ദൂരദർശനു വേണ്ടി ഒട്ടേറെ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു.

ലെനിൻ രാജേന്ദ്രന്‍റെ ജീവിതത്തെ ആസ്പദമാക്കി ‘വേനൽ പെയ്ത ചാറ്റു മഴ’2019ലെ മികച്ച ഡോക്യുമെന്‍ററിക്കുള്ള സംസ്ഥാന അവാർഡ് നേടി. 2023ൽ ‘മൂന്നാം വളവ് ' മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.

12 അന്തർദേശീയ ചലച്ചിത്ര മേളകളിൽ ഇത് പ്രദർശിപ്പിച്ചു. ‘പ്ലാവ് ' എന്ന ഡോക്യുമെന്‍ററി സയൻസ് ആൻഡ് എൻവയോണ്‍മെന്‍റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടി. ഡോ. എ.പി.ജെ അബ്ദുൾ കലാമിനെ കുറിച്ചുള്ള വിങ്സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ, അജാന്ത്രിക്ക് തുടങ്ങി നൂറിലധികം പ്രശസ്ത ഡോക്യുമെന്‍ററികളുടെ സംവിധായകനാണ്.

National

ഗുജറാത്തി സംവിധായകൻ മരിച്ചതായി സ്ഥിരീകരണം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാല(34) മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

വിമാനം മേഘാനിനഗറിലുള്ള ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങുന്പോൾ മഹേഷ് അതുവഴി തന്‍റെ സ്കൂട്ടറിൽ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു.

അപകടത്തിനു പിന്നാലെ മഹേഷിന്‍റെ മൊബൈൽഫോൺ പ്രവർത്തനരഹിതമായിരുന്നു. കത്തിക്കരിഞ്ഞ സ്കൂട്ടർ പോലീസ് തിരിച്ചറിഞ്ഞതിനു പിന്നാലെ വാഹത്തിന്‍റെ രജിസ്ട്രേഷൻ നന്പറും മരണം ഉറപ്പിക്കുന്നതിനു സഹായിച്ചു.


മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മഹേഷ് ജിറാവാല പ്രൊഡക്‌ഷന്‍റെ ബാനറിൽ ഗുജറാത്തിയിൽ സംഗീത വീഡോയികളും ടെലിവിഷൻ പരസ്യങ്ങളും നിർമിച്ച ഇദ്ദേഹം 2019-ൽ പുറത്തിറങ്ങിയ "കോക്‌ടെയ്ൽ പ്രേമി പൗ ഓഫ് റിവഞ്ച് 'എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്.

Latest News

Up