National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസ്-ഡിഎംകെ സീറ്റ് വിഭജന ചർച്ച ഉടൻ ആരംഭിക്കുമെന്ന് ടിഎന്‍സിസി അധ്യക്ഷന്‍ കെ. സെല്വപെരുന്തങ്കൈ.
കോണ്‍ഗ്രസ്-ഡിഎംകെ ബന്ധത്തില്‍ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ടിഎന്‍സിസി അധ്യക്ഷന്റെ പ്രതികരണം. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങുമെന്ന് തിരുവള്ളൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഡിഎംകെയുമായുള്ള ചര്‍ച്ചകളില്‍ പ്രതീക്ഷിച്ചത്ര സീറ്റുകള്‍ ലഭിക്കുമെന്ന ഉറച്ച വിശ്വാസം സെല്വപെരുന്തങ്കൈ പ്രകടിപ്പിച്ചു.
National
ചെന്നൈ: മുൻ അണ്ണാ ഡിഎംകെ മന്ത്രി ആർ. വൈദ്യലിംഗം ഡിഎംകെയിൽ ചേർന്നു. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി വൈദ്യലിംഗം കൂടിക്കാഴ്ച നടത്തിയിരുന്നു.
മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ ഉറ്റ അനുയായി ആയിരുന്ന വൈദ്യലിംഗം ഓരത്തനാട് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്.
2022ൽ പനീർശെൽവത്തിനൊപ്പം വൈദ്യലിംഗത്തെയും അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു.
National
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യെ സമ്മർദത്തിലാക്കി ഒപ്പമെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ. സിബിഐ വീണ്ടും വിജയ്യെ ചോദ്യം ചെയ്യുന്നതൊക്കെ ആ ശ്രമത്തിന്റെ ഭാഗമാണെന്നും ഇളങ്കോവൻ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ബിജെപി കേന്ദ്ര ഏജൻസികളെ ദുരൂപയോഗം ചെയ്യുകയാണെന്നും ഇളങ്കോവൻ കുറ്റപ്പെടുത്തി.
"വിജയ്യെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. താരത്തിന്റെ അവസാന ചിത്രം ജനനായകന്റെ റിലീസൊക്കെ കരുതിക്കൂട്ടി തടയുകയാണ്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുക്കാത്തത് അതിനാലാണ്. ഏങ്ങനെയും വിജയ്യെ ഒപ്പമെത്തിനാണ് ശ്രമം.'-ഇളങ്കോവൻ വിമർശിച്ചു.
"രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവരോടൊപ്പം ചേരുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ രംഗത്തിറക്കും. അവരൊടോപ്പം ചേർന്നാൽ എല്ലാ കേസും അവസാനിപ്പിക്കും. പക്ഷെ അവരുടെ ശ്രമങ്ങൾ ഒന്നും തമിഴ്നാട്ടിൽ വിജയിക്കില്ല.'-ഇളങ്കോവൻ പറഞ്ഞു.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെയുമായി നിലവിൽ സഖ്യത്തിനില്ലെന്ന് കോൺഗ്രസ്. ഡിഎംകെയുമായി സഖ്യം തുടരുമെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ എഐസിസി നിലപാട് വ്യക്തമാക്കി. ഡിഎംകെയുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നാല് മണിക്കൂർ ചർച്ച നടത്തി.
തമിഴ്നാട്ടിൽ എഐസിസി പരസ്യ പ്രസ്താവനകൾ വിലക്കിയിട്ടുണ്ട്. ഡിഎംകെയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസ് 18 സീറ്റിൽ വിജയിച്ചിരുന്നു.
എന്നാൽ മന്ത്രിസഭയിൽ പങ്കാളിത്തം ലഭിക്കുന്നില്ലെന്നതാണ് കോൺഗ്രസിന്റെ പരാതി. മത്സരിക്കാൻ കൂടുതൽ സീറ്റ് വേണമെന്നും കോൺഗ്രസ് ആവശ്യപ്പെടും. അതേസമയം അധികാരത്തിൽ പങ്ക് നേടാനുള്ള ശ്രമം നേതൃതല യോഗത്തിൽ ധാരണയായി.
താഴെ തട്ടിലുള്ള അണികളുടെ വികാരം മാനിക്കുമെന്നും എഐസിസി വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ വിജയിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടി മന്ത്രിമാരെ ആവശ്യപ്പെടാനാണ് നിലവിൽ കോണ്‍ഗ്രസ് നേതൃത്വത്തിൽ ധാരണയായിരിക്കുന്നത്.
National
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഡിഎംകെയുടെ അഴിമതി ഭരണം അവസാനിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായുള്ള ചെന്നൈയിലെത്തി കണ്ട ശേഷമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം,
"തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾക്ക് ഡിഎംകെയുടെ ഭരണം മടുത്തു. അവർ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.'-പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
എൻഡിഎയിലെ കക്ഷികൾ എല്ലാം ഒറ്റക്കെട്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഖ്യത്തിലെ സീറ്റ് വിഭജനത്തെ ചർച്ചകൾ ആരംഭിച്ചതായും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
National
പുതുച്ചേരി: ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴകം പാർട്ടിയുടെ അധ്യക്ഷൻ വിജയ്. ഡിഎംകെയെ ഒരിക്കലും വിശ്വക്കരുതെന്നും അവർക്ക് ചതിക്കാൻ മാത്രമാണ് അറിയാവുന്നതെന്നും വിജയ് പറഞ്ഞു.
പുതുച്ചേരിയിൽ നടന്ന ടിവികെയുടെ പൊതുസമ്മേളനത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. ഉപ്പളം എക്സ്പോ ഗ്രൗണ്ടിലായിരുന്നു ടിവികെയുടെ സമ്മേളനം. പുതുച്ചേരിക്കാരോട് ടിവികെയെ വിശ്വസിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
പുതുച്ചേരിക്കാരെ കേന്ദ്രം വഞ്ചിച്ചെന്നും വിജയ് കുറ്റപ്പെടുത്തി. പൂർണ സംസ്ഥാന പദവി അനുവദിക്കാം എന്ന് പറഞ്ഞാണ് പുതുച്ചേരിക്കാരെ കേന്ദ്രസർക്കാർ പറ്റിച്ചതെന്നും വിജയ് പറഞ്ഞു.
എന്നാൽ പുതുച്ചേരിയിൽ അധികാരത്തിലുള്ള എൻഡിഎ സർക്കാരിനെ വിജയ് അഭിനന്ദിച്ചു. എതിർച്ചേരിയിലുള്ള പാർട്ടിയുടെ പരിപാടിയായിട്ടും വേണ്ട സുരക്ഷ അവർ ഒരുക്കിതന്നുവെന്നാണ് വിജയ് പറഞ്ഞത്. സർക്കാരിന് വജയ് നന്ദിയും പറഞ്ഞു. തമിഴ് നാട് സർക്കാർ ഇത് കണ്ട് പഠിക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായുള്ള സീറ്റ് ചർച്ചയ്ക്ക് അഞ്ചംഗ പാനലിനെ കോൺഗ്രസ് നിയമിച്ചു.
തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാൻകറുടെ നേതൃത്വത്തിലാണ് പാനൽ. പിസിസി അധ്യക്ഷൻ കെ. സെൽവപെരുംതങ്കൈ, നിയമസഭാ കക്ഷി നേതാവ് എസ്. രാജേഷ്കുമാർ അംഗങ്ങളാണ്.
പാനലിനെ നിയമിച്ചതിനെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം സ്വാഗതം ചെയ്തു. നടൻ വിജയിന്റെ തമിഴക വെട്രി കഴകവുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ ചിദംബരം തള്ളി.
Kerala
ഇടുക്കി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഡിഎംകെ. തമിഴ് വോട്ടുകൾ കൂടുതലുള്ള പീരുമേട്, ദേവികുളം എന്നീ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ സ്ഥാനാർത്ഥികളെ രംഗത്തിറക്കുക.
ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെയുടെ വാദം. ഇടുക്കിയിൽ 2000 പാർട്ടി അംഗങ്ങളുമുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുനിനതിനായി മൂന്നാറിലും ഉപ്പുതറയിലും ഓഫീസുകളും തുറന്നിട്ടുണ്ട്.
പീരുമേട് താലൂക്കിലെ ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് തീരുമാനം. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരരംഗത്തിറങ്ങുമെന്നാണ് ഡിഎംകെ പറയുന്നത്.
തമിഴ്നാട് സർക്കാരിന്റെ ആനുകൂല്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ എൽഡിഎഫ് സ്ഥാനാർഥിയായ ജോയ്സ് ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ മറ്റു മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാലു സീറ്റിൽ സ്ഥാനാർഥികളെ നിർത്തുമെന്നും ഡിഎംകെ നേതാക്കൾ പറഞ്ഞു.
National
ചെന്നൈ: ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയിനെ തെരഞ്ഞെടുത്തു. ഇന്ന് മഹാബലിപുരത്ത് നടന്ന ടിവികെയുടെ ജനറല്‍ കൗൺസിലാണ് വിജയിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്. ഇതോടെ 2026ല്‍ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുമെന്ന് വ്യക്തമായിരിക്കുകയാണ്.
അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ ആരോപണവുമായി വിജയ് രംഗത്തെത്തി. കരൂർ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്നാണ് സ്റ്റാലിന് പറഞ്ഞതെന്നും എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചതെന്നും അദ്ദേഹം ചോദിച്ചു.
തമിഴ്നാട്ടിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്, 2026 ൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ്. 100 ശതമാനം വിജയം നമുക്കൊപ്പമാണ് എന്നും വിജയ് പറഞ്ഞു. ജനറല്‍ കൗണ്‍സിലിന് പിന്നാലെയാണ് വിജയ്യുടെ പ്രതികരണം.