Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Seminar

Palakkad

വടക്കഞ്ചേരി പഞ്ചായത്ത് വികസന സെമിനാർ

വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് വികസന സെമിനാറിന്‍റെ ഉദ്ഘാടനവും വികസനരേഖ പ്രകാശനവും പ്രസിഡന്‍റ് സി. പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ശശികല ടീച്ചർ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി. മഞ്ജുള, അംബിക ടീച്ചർ, ബ്ലോക്ക് മെംബർമാരായ ശ്രീനാഥ് വെട്ടത്ത്, ഐ. ഷംസുദീൻ, പഞ്ചായത്ത് മെംബർമാരായ സി. കണ്ണൻ, പി. ഗംഗാധരൻ, വി. പ്രഭാകരൻ മാസ്റ്റർ, സുനിൽ ചുവട്ടുപാടം, പഞ്ചായത്ത് മുൻ പ്രസിഡന്‍റുമാരായ പി. ഗംഗാധരൻ, കെ. കുമാരൻ, ആസൂത്രസമിതി ഉപാധ്യക്ഷൻ ഐ. അലി, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. അബിൻ, അസിസ്റ്റന്‍റ് സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ് എന്നിവർ പ്രസംഗിച്ചു. കരട് പദ്ധതി രേഖ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് അംഗീകാരം നൽകി.

മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട റവന്യു അവാർഡ് ജേതാവ് വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസർ ടി.എസ്. ശ്രീകലയെ അഭിനന്ദിച്ചു.

District News

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ; ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികൾ

കൽപ്പറ്റ: ഗോത്ര മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക്, ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം എന്നിവയിൽ കൃത്യതയോടെ കാര്യക്ഷമമായ ഇടപെടൽ നടത്താൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് ടി. സിദ്ദിഖ് എംഎൽഎ.

കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നിർവഹിക്കണമെന്നും എംഎൽഎ പറഞ്ഞു.

ജില്ലയുടെ വികസനം സാധ്യമാക്കുന്നതിന് 71.81 കോടിയുടെ പദ്ധതികളാണ് ജില്ലാപഞ്ചാത്ത് മുന്നോട്ടുവച്ചത്. തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യംവഹിക്കുന്ന ജില്ലയെന്ന നിലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ത്രിതല പഞ്ചായത്തുകൾ കൃത്യമായ ഇടപെടൽ നടത്തണം.
കാർഷിക മേഖലയിൽ ഭൂവിസ്തൃതി കുറഞ്ഞ ജില്ലയിൽ നഞ്ച കൃഷി ചെയ്യുന്ന നെൽപാടങ്ങളിൽ പുഞ്ച കൃഷി ചെയ്യാൻ ജലസേചന സൗകര്യമൊരുക്കി കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു.

2026-2027 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി കാർഷിക മേഖലയിൽ ഡ്രയർ, ഡ്രോണ്‍ പദ്ധതികൾ നടപ്പാക്കും. പ്രതികൂല കാലാവസ്ഥയിലും കാർഷിക ഉത്പന്നങ്ങൾ സംസ്കരിക്കുന്നതിന് ജില്ലയിൽ ഡ്രയർ യൂണിറ്റ് സ്ഥാപിക്കും. മാറിമാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് യഥാസമയം വിളകൾ ഉണക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഡ്രയർ യൂണിറ്റ് സ്ഥാപിക്കുന്നത്.

വനിതകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ നടപ്പിലാക്കും. വയോജനങ്ങൾക്കായി ബ്ലോക്ക് തലത്തിൽ ദ്വിദിന ക്യാന്പ് നടത്തും. ഉത്പാദനം, പശ്ചാത്തല വികസനം, പട്ടികജാതി-വർഗ-മേഖലയിലെ പ്രവർത്തനങ്ങൾ, റോഡ്, വനിതാ ക്ഷേമം, വയോജനങ്ങൾക്കുള്ള പദ്ധതി, ശിശുക്ഷേമം, ഭിന്നശേഷി, പാലിയേറ്റീവ് തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയത്.

ആസൂത്രണ ഭവനിൽ നടന്ന വികസന സെമിനാറിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കരട് രൂപം ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് മീനാക്ഷി രാമന് കൈമാറി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ടി. ഹംസ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സൽമ മോയി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജിനി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഗിരിജ കൃഷ്ണൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജി. സുകുമാരൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

District News

മലപ്പുറം ബ്ലോക്ക് വികസന സെമിനാർ: 8.25 കോടിയുടെ പദ്ധതിക്ക് അംഗീകാരം

മലപ്പുറം: അടുത്ത സാന്പത്തികവർഷം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കാൻ ഉദേശിക്കുന്ന എട്ട് കോടി 25 ലക്ഷം രൂപയുടെ വാർഷികപദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. ബ്ലോക്ക് പഞ്ചായത്തിന്‍റെ ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകൾ, ഗ്രാമസഭ എന്നിവയിലെയെല്ലാം ചർച്ച ചെയ്ത് നിർദേശിച്ച പദ്ധതികൾക്കാണ് അന്തിമ അംഗീകാരം നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു.

വാർഷിക പദ്ധതി രേഖയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എ. സലാം നിർവഹിച്ചു. സെമിനാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജലീൽ മുണ്ടോടൻ (മൊറയൂർ), എ.കെ. മെഹനാസ് (ഒതുക്കുങ്ങൽ), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൗക്കത്ത് കടന്പോട്ട്, സ്ഥിരംസമിതി അധ്യക്ഷരായ കെ. മൻസൂർ കുഞ്ഞിപ്പു, കെ. സീനത്ത് അബൂബക്കർ, കെ.പി. നുസ്രത്ത് റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് അബ്ദുറഹിമാൻ കാരാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് പട്ടാളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ വിഷയാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ചർച്ചകൾക്ക് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ. കുഞ്ഞീതു, എം.കെ. അബ്ദുൾ നാസർ, അസൻകുട്ടി, പുല്ലാണി മണി, എം.സി. മുജീബ്, വി.കെ. ലത, സുഹറ മുംതാസ്, ബുഷ്റ സഫർ, അനീസ സൈനുൽ ആബിദ്, പി.ടി. റിൻഷ റിയാസലി എന്നിവരും ആസൂത്രണ സമിതിയംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി

Latest News

Up