Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : POCSO

പുന്നപ്രയിൽ 14 വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു

ആലപ്പുഴ: പുന്നപ്രയിൽ 14 വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പിതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പോലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സിഡബ്ല്യൂസിയുടെ സംരക്ഷണയിലേക്ക് മാറ്റി.

2022ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്. പിതാവ് കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്കാണ്. ഇവിടെ വച്ചാണ് വർഷങ്ങൾ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്. ഇത് കൂടാതെ പിതാവിന്‍റെ സഹോദരീ ഭർത്താവും പിതാവിന്‍റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.

പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെൺകുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പോലീസിലേക്ക് സംഭവമെത്തുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതോടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായി.

പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിതാവിന്‍റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്‍ററിന്‍റെ സംരക്ഷണയിലേക്ക് മാറ്റി.

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യാഷ് ദയാലിന് മുന്‍കൂര്‍ ജാമ്യമില്ല

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് താരം യാഷ് ദയാലിന് തിരിച്ചടി. യാഷ് ദയാൽ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ജയപുരിലെ പ്രത്യേക പോക്‌സോ കോടതി തള്ളി.

ഇരയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് കേസില്‍ ഉള്ളതെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്നും കോടതി വിധിച്ചു. ഇരയുടെ മൊഴി, ലഭ്യമായ തെളിവുകള്‍, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന് മുമ്പ് പ്രതിക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പ്രത്യേക പോക്‌സോ കോടതി ജഡ്ജി അല്‍ക്ക ബന്‍സാല്‍ ഉത്തരവില്‍ പറഞ്ഞു.

ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദയാല്‍ വളരെക്കാലം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ജയ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. ദയാല്‍ തന്നെ വലിയ സ്വാധീനമുള്ള ഒരു ക്രിക്കറ്റ് കളിക്കാരനായി അവതരിപ്പിച്ചുവെന്നും തുടര്‍ന്ന് സ്വാധീനിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട അവസരങ്ങളും ഭാവി പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചു.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പ്രതിയെ നേരിട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബന്ധം വിച്ഛേദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ഇതിനെത്തുടര്‍ന്ന്, പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നല്‍കി.

ആരോപണങ്ങള്‍ തെറ്റാണെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും വാദം കേള്‍ക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചു. ദയാല്‍ പ്രശസ്തിയുള്ള ക്രിക്കറ്ററാണെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കി.

District News

പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85,000 രൂപ പിഴയും.
മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 നവംബറിൽ മാതാപിതാക്കളുടെ സംരക്ഷണത്തിൽ നിന്നും പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മേപ്പാടി സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അന്വേഷണത്തെ തുടർന്ന് കുട്ടിയെ കണ്ണൂർ, പയ്യാന്പലത്ത് കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിന് ഒരാഴ്ച്ച മുൻപ് പ്രതി കുട്ടിക്കെതിരേ ലൈംഗീകാതിക്രമം നടത്തിയിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ആയിരുന്ന എ.ബി. വിപിൻ കേസിൽ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഈ കേസ് എസ്എംഎസിന് കൈമാറുകയുമായിരുന്നു.

എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന പി. ശശികുമാറാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്. മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വി.പി. സിറാജ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ. മുജീബ്, എസ്എംഎസ് യൂണിറ്റിലെ അസി. സബ് ഇൻസ്പെക്ടർ എ.ആർ. രജിത സുമം എന്നിവർ അന്വേഷണത്തിന് സഹായിച്ചു.

District News

പോക്‌സോ അതിജീവിതര്‍ക്ക് നഷ്ടപരിഹാരം : ആലോചനാ യോഗം ഇന്ന്

കൊച്ചി: പോക്‌സോ അതിജീവിതരായ കുട്ടികള്‍ക്കുള്ള നഷ്ടപരിഹാര തുക കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനും യഥാസമയം നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി ഇന്ന് കൂടിയാലോചനാ യോഗം ചേരും. എറണാകുളം ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10.30ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും.

ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും. കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി മെമ്പര്‍ സെക്രട്ടറി അനില്‍ കെ. ഭാസ്‌കര്‍ മുഖ്യപ്രഭാഷണം നടത്തും. ബാലാവകാശ കമ്മീഷന്‍, ലീഗല്‍ സര്‍വീസസ് അഥോറിറ്റി, പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

District News

പോക്‌സോ കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍.
പുതിയങ്ങാടി വെസ്റ്റ്ഹില്‍ അമ്പാടി വീട്ടില്‍ മഹി (20) യെയാണ് വെള്ളയില്‍ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

വെസ്റ്റ്ഹില്‍ സ്വദേശിനിയായ പതിനാറുവയസുള്ള വിദ്യാര്‍ഥിനിയെ 2024 ഡിസംബര്‍ മുതല്‍ പല പ്രാവശ്യം പരിചയക്കാരനായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളയില്‍ പരിസരത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

District News

ഒളിവിൽപ്പോയ പോക്സോ കേസ് പ്രതി അറസ്റ്റിൽ

ഗാന്ധിനഗർ: പോലീസ് സ്റ്റേഷനിൽ 2023ൽ പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വിചാരണയ്ക്കിടെ ഒളിവിൽപ്പോയ കോട്ടയം മള്ളുശേരി ഇളമ്പള്ളിയിൽ അജിൻ ബാബു ( 28 ) എന്ന യുവാവിനെയാണ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്‍റെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് ടിയുടെ നേതൃത്വത്തിൽ പള്ളിക്കത്തോട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

എസ്ഐ ജയപ്രകാശ്, എസ്‌സിപിഒ രഞ്ജിത്, മധു, ശ്രീനിഷ് തങ്കപ്പൻ, മനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോട്ടയം സെഷൻസ് കോടതിയിൽ ഹാജരാക്കും.

District News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തലയോലപ്പറമ്പ് പാണ്ടൻചിറയിൽ  ബിജോ ജോണിനെ (26) ആണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പിറവത്തുള്ള ഇയാളുടെ കുടുംബവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നല്കിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ16 കാരിയെ കണ്ടെത്തി. പി‌‌ടിയിലായ പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest News

Up