International
അങ്കാറ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ട 115 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി തുർക്കി അറിയിച്ചു.
ഇസ്താംബൂൾ നഗരത്തിലെ 124 ഇടങ്ങളിൽ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്. തോക്കുകളും സംഘടനാ രേഖകളും കണ്ടെടുത്തു.
ഐഎസ് ഭീകരർ ഈയാഴ്ച തുർക്കിയിലുടനീളം ആക്രമണം നടത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തുർക്കിക്കു പുറത്തുള്ള ഐഎസ് പ്രവർത്തകരുമായി ഇവർ ബന്ധപ്പെട്ടിരുന്നു.
International
അങ്കാറ: ലിബിയയിലെ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദ്ദാദ് അടക്കം എട്ടു പേർ തുർക്കിയിൽ വിമാനം തർന്നു മരിച്ചു. ലിബിയൻ സേനയിലെ നാല് ഉന്നത ഉദ്യോഗസ്ഥരും മൂന്നു വിമാനജീവക്കാരുമാണു മരിച്ച മറ്റുള്ളവർ.
ചൊവ്വാഴ്ച രാത്രി തുർക്കിയിലെ അങ്കാറയിൽനിന്നു ലിബിയയിലെ ട്രിപ്പോളിയിലേക്കു പുറപ്പെട്ട വിമാനം വൈകാതെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിന് ഇലക്ട്രിക്കൽ തകരാർ ഉണ്ടായെന്നും അടിയന്തരമായി നിലത്തിറക്കണമെന്നും പൈലറ്റ് അഭ്യർഥിച്ചിരുന്നതായി തുർക്കി വൃത്തങ്ങൾ അറിയിച്ചു. ഇതിനു പിന്നാലെ വിമാനവുമായി ബന്ധം നഷ്ടമായി.
തുടർന്നുള്ള തെരച്ചിലിൽ അങ്കാറയ്ക്കു തെക്കുപടിഞ്ഞാറായി തകർന്നുകിടക്കുന്ന വിമാനം കണ്ടെത്തി. വിമാനത്തിലെ ബ്ലാക് ബോക്സുകൾ വീണ്ടെടുത്തിട്ടുണ്ട്.
ലിബിയയും തുർക്കിയുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണു ജനറൽ ഹദ്ദാദ് അങ്കാറയിലെത്തിയത്.
ജനറലിന്റെ മരണം രാജ്യത്തിനു വലിയ നഷ്ടമാണെന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന ലിബിയൻ സർക്കാരിന്റെ പ്രധാനമന്ത്രി അബ്ദുൾഹമീദ് ദിബെയ്ബാ പറഞ്ഞു. ഈ സർക്കാരിനെ എതിർക്കുന്ന ജനറൽ ഖലീഫ ഹഫ്തറിന്റെ ഭരണകൂടവും ഹദ്ദാദിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ഇരു ഭരണകൂടങ്ങളും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
അംഗാറ: തുർക്കിയിൽ വിമാനം തകർന്നുവീണ് ലിബിയയുടെ സൈനിക മേധാവി ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദാദി തുർക്കിയിലെത്തിയത്.
ചൊവ്വാഴ്ച തുർക്കി തലസ്ഥാനമായ അംഗാറയിൽ നിന്ന് അൽ ഹദാദിയും മറ്റ് നാല് പേരും സഞ്ചരിച്ച സ്വകാര്യ ജെറ്റ് തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
സൈനിക സഹകരണം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഉന്നതതല പ്രതിരോധ ചർച്ചകൾക്കായാണ് ലിബിയൻ സൈനിക മേധാവി അംഗാറയിലെത്തിയതെന്ന് തുർക്കി അധികൃതർ വ്യക്തമാക്കി. രാത്രി 8:30 ന് എസെൻബോഗ വിമാനത്താവളത്തിൽ നിന്നാണ് ലിബിയൻ സൈനിക മേധാവി യാത്ര തിരിച്ചത്.
തുടർന്ന് 40 മിനിറ്റിനുശേഷം ആശയവിനിമയം നഷ്ടപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു.
International
അങ്കാറ: തുർക്കിയിൽ ഇന്റർ സിറ്റി ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അദാന, ഗാസിയൻടെപ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ബസ് ലോറിയിലേയ്ക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ ഏഴ് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവർ എല്ലാവരും ബസ് യാത്രക്കാരാണ്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഒരു ടയർ പോട്ടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു.
ലോറിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
International
അങ്കാറ: ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലെയോ പതിനാലാമൻ മാർപാപ്പ തുർക്കിയുടെ മണ്ണിൽ കാലുകുത്തി. സഭാതലവനായശേഷം ലെയോ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനമാണിത്.
പ്രാദേശികസമയം ഇന്നലെ രാവിലെ 7.58ന് റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു യാത്ര പുറപ്പെട്ട മാർപാപ്പയെയും വഹിച്ച് ഇറ്റലിയുടെ ഈറ്റാ എയർവേസ് വിമാനം ഉച്ചയ്ക്ക് 12 ഓടെ തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ-ഹെർസെഗോവ്ന, മൊണ്ടെനേഗ്രോ, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെയാണ് മാർപാപ്പ സഞ്ചരിച്ച വിമാനം യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് മാർപാപ്പ സന്ദേശങ്ങളയച്ചു.
വിമാനത്താവളത്തിൽ മാർപാപ്പയെ മന്ത്രിമാരുൾപ്പെട്ട ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിന്റെ അകന്പടിയോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. പ്രസിഡന്റ് ത്വയിബ് എർദോഗൻ കൊട്ടാരത്തിനു പുറത്തെത്തി മാർപാപ്പയെ വരവേറ്റു. പിന്നാലെ ആചാരപരമായ ഔദ്യോഗിക സ്വീകരണം നൽകപ്പെട്ടു. അശ്വാരൂഢസേനയുടെ അകമ്പടിയോടെയുള്ള സ്വീകരണത്തിൽ ദേശീയ ഗാനമാലപിക്കുകയും 21 പീരങ്കി വെടി മുഴങ്ങുകയും ചെയ്തു. പിന്നീട് ഇരുവരും ഹ്രസ്വ കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3.30ന് രാജ്യത്തെ രാഷ് ട്രീയ നേതൃത്വവും പൊതുസമൂഹവും തുർക്കിയിലേക്കുള്ള നയതന്ത്രജ്ഞരും ഉൾപ്പെടെയുള്ളവരു മായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
തുർക്കി രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാൽ അറ്റാതുർക്കിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്മാരകമന്ദിരം സന്ദര്‍ശനമായിരുന്നു മാർപാപ്പയുടെ ആദ്യ ഔദ്യോഗിക പരിപാടി.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.55ന് ശവകുടീരത്തിലെത്തിയ മാർപാപ്പ പുഷ്പചക്രം സമര്‍പ്പിച്ചു. തുർക്കി സന്ദർശിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ഈ രാജ്യത്തിനും ഇവിടത്തെ ജനങ്ങൾക്കും സമാധാനത്തിനും ഐശ്വര്യത്തിനുമായും ഞാൻ പ്രാർഥിക്കുന്നുവെന്നും സന്ദർശക രജിസ്റ്ററിൽ മാർപാപ്പ കുറിച്ചു.
മന്ത്രിമാർ, വൈസ് ഗവർണർ എന്നിവരുൾപ്പെട്ട ഔദ്യോഗിക പ്രതിനിധിസംഘവും മാർപാപ്പയെ അനുഗമിച്ചു. തുടർന്ന് പ്രസിഡൻഷൽ കൊട്ടാരത്തിൽ തിരികെയെത്തിയ മാർപാപ്പ പ്രസിഡന്റ് ത്വയിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയശേഷം വിമാനമാർഗം ഇസ്താംബൂളിലേക്കു പോയി.
ഇന്നു രാവിലെ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിന്റെ നഴ്സിംഗ് ഹോമും മാർപാപ്പ സന്ദർശിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇപ്പോൾ ഇസ്നിക് എന്നറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും.
അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. തുർക്കി സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ലബനനിലേക്കു പോകും.
നേരത്തേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ അപ്പസ്തോലിക യാത്രയെ "ചരിത്ര നിമിഷം' എന്നാണു മാർപാപ്പ വിശേഷിപ്പിച്ചത്. ലോകമെമ്പാടും സമാധാനം പ്രധാനമാണെന്നു പ്രഖ്യാപിക്കാനും എല്ലാ ആളുകളെയും ഐക്യത്തിലേക്കും സാഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.
ക്രിസ്ത്യൻ, മുസ്ലിം വിശ്വാസത്തിലുള്ളവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും മാർപാപ്പ സൂചിപ്പിച്ചു.
International
ബ്രസീലിയ: അടുത്ത വർഷത്തെ യുഎൻ കാലാവസ്ഥാ ഉച്ചകോടി (സിഒപി31) തുർക്കിയിൽ നടത്താൻ ധാരണ. അതേസമയം ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് ഓസ്ട്രേലിയ ആയിരിക്കും. ബ്രസീലിലെ ബെലം നഗരത്തിൽ നടന്നുവരുന്ന സിഒപി30-ൽ തുർക്കിയും ഓസ്ട്രേലിയയും ഇക്കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു.
പടിഞ്ഞാറൻ യൂറോപ്പിനോ, ഓസ്ട്രേലിയ-പസഫിക് ദ്വീപ് രാജ്യങ്ങൾക്കോ ആണ് അടുത്ത വർഷത്തെ ഉച്ചകോടി നടത്താനുള്ള അവകാശം. തുർക്കിയും ഓസ്ട്രേലിയും ഒരുപോലെ അവകാശം ഉന്നയിച്ചിരുന്നു.
തുർക്കിയിലെ അന്റല്യ നഗരമായിരിക്കും അടുത്ത ഉച്ചകോടിക്കു വേദിയാവുകയെന്ന സൂചനയുണ്ട്. ഉച്ചകോടിയിൽ ഗവൺമെന്റ് തല ചർച്ചകൾക്കു നേതൃത്വം നല്‍കുന്നത് ഓസ്ട്രേലിയൻ പരിസ്ഥിതി മന്ത്രിയായിരിക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതഫലങ്ങൾ നേരിടുന്ന പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ, ഫിജി തുടങ്ങിയ പസഫിക് ദ്വീപ് രാജ്യങ്ങൾ പുതിയ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു.
International
കീവ്: റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാനായി ഇന്ന് തുർക്കിയിൽ എത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി പറഞ്ഞു.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുർക്കിയിൽ സെലൻസ്കിയോടൊപ്പം ചേരുമെന്ന് തുർക്കി അധികൃതർ അറിയിച്ചു. എന്നാൽ, റഷ്യൻ പ്രതിനിധി ഉണ്ടാകില്ലെന്നാണ് വിവരം.
റഷ്യ-യുക്രെയ്ൻ ചർച്ചകൾക്ക് ഇക്കൊല്ലം തുടക്കത്തിൽ തുർക്കി വേദിയായെങ്കിലും യുദ്ധത്തടവുകാരെ കൈമാറുന്ന വിഷയത്തിലാണ് പുരോഗതിയുണ്ടായത്. വ്ലാദിമിർ പുടിനെ ചർച്ചാമേശയിലെത്തിക്കൻ ലക്ഷ്യമിട്ട് യുഎസ് ചുമത്തിയിരിക്കുന്ന കടുത്ത ഉപരോധങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും.
തുർക്കിയിലേക്കു പ്രതിനിധിയെ അയയ്ക്കുന്നില്ലെങ്കിലും റഷ്യ ചർച്ചയ്ക്ക് തയാറാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
International
അങ്കാറ: പടിഞ്ഞാറൻ തുർക്കിയിൽ ഭൂകന്പത്തിൽ മൂന്നു കെട്ടിടങ്ങൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ബാലികേസിർ പ്രവിശ്യയിലെ സിന്ദിർഗി പട്ടണമാണ്.
ആളപായമില്ല. മുന്‍പുണ്ടായ ഭൂകന്പത്തിൽ നാശമുണ്ടായ മൂന്നു കെട്ടിടങ്ങളും ഒരു രണ്ടുനില വ്യാപാരശാലയുമാണ് തകർന്നത്.
പരിഭ്രാന്തരായ ആളുകൾ പരക്കംപാഞ്ഞതിനെത്തുടർന്ന് 22 പേർക്കു പരിക്കേറ്റു. ഇക്കഴിഞ്ഞ ഓഗസ്റ്റിലും സിന്ദിർഗിയിൽ ഭൂകന്പമുണ്ടായിരുന്നു.