Kerala
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജോസഫ് ഈറ്റോലില്‍ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിൽ നിയമിതനായി.
ലോകമതങ്ങളുമായുള്ള ബന്ധവും സൗഹൃദവും വളര്‍ത്താനും പരിപോഷിപ്പിക്കാനുമായി 1964ല്‍ സ്ഥാപിതമായ ഈ കാ ര്യാലയത്തിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യന്‍ മതങ്ങള്‍ക്കായുള്ള വിഭാഗത്തിലാണ് നിയമനം.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി ഇടവകാംഗമാണ്.
NRI
വത്തിക്കാന്‍ സിറ്റി: മാർപാപ്പയായി ചുമതലയേറ്റ ശേഷം ഇതാദ്യമായി ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മുഖ്യകാർമികത്വം വഹിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങളിൽ കുർബാന മധ്യേ കാഴ്ച സമർപ്പണം നടത്താനായി റോമിൽ ജോലി ചെയ്യുന്ന മലയാളിയായ നോർത്ത് ചാലക്കുടി സ്വദേശികളായ സിബി ജോസ് കുത്തോട്ടുങ്കക്കാരൻ ഭാര്യ റോയിസി മകൾ ഗ്രേസ് എന്നിവർക്ക് ഭാഗ്യം ലഭിച്ചു.
International
വത്തിക്കാൻ സിറ്റി: സാർവത്രികസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായി ലെയോ പതിനാലാമൻ മാർപാപ്പ വിളിച്ചുചേർത്തിരിക്കുന്ന കർദിനാൾമാരുടെ സമ്മേളനം ജനുവരി ഏഴ്, എട്ട് തീയതികളിൽ നടക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കൂട്ടായ്മ, സാഹോദര്യം, ധ്യാനം, പങ്കിടൽ, പ്രാർഥന എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
സാർവത്രികസഭയുടെ ഭരണത്തിൽ തന്റെ ഉന്നതവും ഭാരിച്ചതുമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ മാർപാപ്പയ്ക്ക് പിന്തുണയും ഉപദേശവും നൽകാനും സമ്മേളനം ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി.
International
വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് ആഗതമായിരിക്കെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്തു.
ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് സിസ്റ്റർ റാഫേല പെട്രിനിയും ക്രിസ്മസിന് ട്രീയും പുല്‍ക്കൂടും ഒരുക്കി നൽകിയ പ്രതിനിധികളും വിവിധ ഇറ്റാലിയന്‍ രൂപതകളില്‍നിന്നുള്ള വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രീയും പുല്‍ക്കൂടും പ്രകാശിപ്പിച്ചത്. സിസ്റ്റർ റാഫേല പെട്രിനിയാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്.
വടക്കൻ ഇറ്റലിയിലെ ബോൾസാനോ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ് ഇവോ മ്യൂസറും ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽമാരായ ആർച്ച്ബിഷപ് എമിലിയോ നാപ്പയും ബിഷപ് ജ്യുസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽനിന്നു കൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് ക്രിസ്മസ് ട്രീയായി ഉപയോഗിച്ചത്.
ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലാണ് തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരം.
2026 ജനുവരി 11 വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ പ്രദര്‍ശിപ്പിക്കും.
International
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
താൻ സഭാധ്യക്ഷനായുള്ള ശുശ്രൂഷ ഏറ്റെടുത്തനാൾ മുതൽ പറയുന്ന, ‘സമാധാനം നിങ്ങളോടുകൂടെ’ എന്ന ഉത്ഥിതനായ ഈശോമിശിഹായുടെ വാക്കുകൾ വീണ്ടും ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ, ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങൾ, അനീതികൾ, മൗലികമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കുനേരേ പരിശുദ്ധ സിംഹാസനത്തിനു നിശബ്ദ കാഴ്ചക്കാരനായിരിക്കുക സാധ്യമല്ലെന്നും വ്യക്തമാക്കി. അഹങ്കാരവും പ്രതികാരവും ഉപേക്ഷിക്കാനും വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാനും മാർപാപ്പ അഭ്യർഥിച്ചു.
ഭൗമരാഷ്ട്രീയ പിരിമുറുക്കവും ശിഥിലീകരണവും രാജ്യങ്ങളെ ഭാരപ്പെടുത്തുകയും കുടുംബബന്ധങ്ങൾ വഷളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനുള്ള ആവശ്യം അടിയന്തരമായി പരിണമിച്ചിരിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.ഈ സാഹചര്യങ്ങൾ ഏറ്റവും ദുരിതത്തിലേക്ക് തള്ളിവിടുന്ന ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളെ മറന്നുപോകരുത്.
ദ്രുതഗതിയിലുള്ള സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങളാൽ സമൂഹത്തിൽനിന്ന് അദൃശ്യരാക്കപ്പെടുന്നവരിൽനിന്ന് നമ്മുടെ ദൃഷ്ടികൾ മറയ്ക്കരുത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനകളെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്ഥാനപതികളുമായുള്ള ബന്ധം സഹായകമാകട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
International
വത്തിക്കാൻ സിറ്റി: സാർവത്രികസഭയുടെ പരമാധ്യക്ഷനായി താൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. ലബനൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് മാർപാപ്പ മനസ് തുറന്നത്.
കോൺക്ലേവിലെ രഹസ്യാത്മകത നിലനിർത്തേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് ഇതുസംബന്ധിച്ച ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മാർപാപ്പ മറുപടി നൽകിയത്. “ഒരുനാൾ വിരമിക്കുന്നതിനെക്കുറിച്ചാണ് ഒരു വർഷം മുന്‍പോ രണ്ടു വർഷം മുന്‍പോ ഒക്കെ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.
കോൺക്ലേവിൽ ചില പൊതു അഭിമുഖങ്ങൾ നടന്നിട്ടുണ്ടെന്നും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എനിക്കറിയാമായിരുന്നു. ഞാൻ തെരഞ്ഞെടുക്കപ്പെടുന്നതിന് തലേന്ന് ഉച്ചഭക്ഷണം കഴിക്കാനായി റോഡരികിലൂടെ നടന്നുപോകവെ ഒരു മാധ്യമപ്രവർത്തക എന്നെ സമീപിച്ച് താങ്കൾ ഒരു സ്ഥാനാർഥിയല്ലേയെന്ന് ചോദിച്ചു. എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്നും അതിൽ ഞാൻ ഉറച്ചുവിശ്വസിക്കുന്നുവെന്നുമായിരുന്നു മറുപടി നൽകിയത്’’ -മാർപാപ്പ പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ദിവസം ഒരു മാധ്യമപ്രവർത്തകൻ കർദിനാൾ പ്രെവോസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഏതെങ്കിലും പുസ്തകം തേടി തന്നെ സമീപിച്ച കാര്യവും മാർപാപ്പ പറഞ്ഞു.
മധ്യപൂര്‍വേഷ്യയില്‍ അക്രമം അവസാനിപ്പിക്കേണ്ടതിന്റെയും പരിഹാരങ്ങൾ തേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിക്കുമെന്ന് മാർപാപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലബനനില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.
റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഇടപെടുമോയെന്ന ചോദ്യത്തിന് നാറ്റോയിൽ അംഗമല്ലാത്തതിനാലും മറ്റേതെങ്കിലും ചർച്ചകളുടെ ഭാഗമല്ലാത്തതിനാലും ഇക്കാര്യത്തിൽ വത്തിക്കാന്‍ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്നു മാർപാപ്പ വ്യക്തമാക്കി. സമാധാനത്തിനാണ് സഭ ഊന്നൽ നൽകുന്നത്.
ചർച്ചകളിലൂടെ യുദ്ധങ്ങൾക്കു പരിഹാരം കാണണമെന്ന നിലപാടാണ് സഭയ്ക്കുള്ളത്. യൂറോപ്പിന്റെ സഹകരണമില്ലാതെ സമാധാന പദ്ധതിയുമായി മുന്നോട്ടുപോകാൻ തനിക്കാകുമെന്നാണ് യുഎസ് പ്രസിഡന്റ് ചിന്തിക്കുന്നത്. അത്തരത്തിൽ അദ്ദേഹം നീക്കങ്ങൾ നടത്തുന്നുമുണ്ട്. എന്നിരുന്നാലും ചർച്ചകളിൽ യൂറോപ്പിന്റെ സാന്നിധ്യവും പ്രധാനമാണ്. യുക്രെയ്ൻ, റഷ്യ, അമേരിക്ക തുടങ്ങി വിവിധ കക്ഷികളുമായി മധ്യസ്ഥത വഹിച്ച് സംഘർഷം പരിഹരിക്കാൻ ഇറ്റലിക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. ഇത്തരം മധ്യസ്ഥതയെയാണ് പരിശുദ്ധ സിംഹാസനം പ്രോത്സാഹിപ്പിക്കുന്നത്.
അമേരിക്ക- വെനസ്വേല സംഘർഷാവസ്ഥ പരിഹരിക്കാൻ വെനസ്വേലയിലെ മെത്രാൻ സമിതിയും വത്തിക്കാൻ നുൺഷ്യേചറും ശ്രമം നടത്തുന്നുണ്ട്. പെറു, അർജന്റീന, ഉറുഗ്വെ, ആഫ്രിക്കയിലെ അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു.
NRI
വത്തിക്കാൻ സിറ്റി: ജൂബിലിവര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിനായി വത്തിക്കാനില്‍ ഒരുക്കം ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചുകഴിഞ്ഞു.
വടക്കൻ ഇറ്റലിയിലെ ബൊൽസാനൊ പ്രവിശ്യയിൽപ്പെട്ട വാൽ ദ ഉൽറ്റിമോയിൽനിന്നാണ് ഇക്കുറി ക്രിസ്മസ് ട്രീയായി ഉപയോഗിക്കാൻ 88 അടി ഉയരമുള്ള സരളവൃക്ഷം എത്തിച്ചിരിക്കുന്നത്.
ലാഗുൻഡോ, വാൽ ദ ഉൾറ്റിമോ നഗരസഭകൾ സംയുക്തമായാണ് പ്രത്യേക ട്രക്കുകളിൽ വ്യാഴാഴ്ച രാവിലെ ട്രീ വത്തിക്കാനിലെത്തിച്ചത്. തുടർന്ന് കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ ട്രീ ഉയർത്തി സ്ഥാപിച്ചു.
പ്രധാന ട്രീക്കൊപ്പം വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ സ്ഥാപിക്കുന്നതിനായി 40 ചെറു ട്രീകളും എത്തിച്ചിട്ടുണ്ട്. മുറിച്ച മരങ്ങൾക്കു പകരമായി നൂറുകണക്കിനു മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ ട്രീയില്‍ അലങ്കാരങ്ങള്‍ നടത്തും.
വത്തിക്കാന്‍ ചത്വരത്തിൽ ക്രിസ്മസ് ട്രീയുടെ സമീപത്തു പുൽക്കൂട് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കുന്നത്.
പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവിയുടെ കലാവിഷ്കാരം. പോൾ ആറാമൻ ഹാളില്‍ മറ്റൊരു പുൽക്കൂടുകൂടി ഒരുക്കുന്നുണ്ട്.
കോസ്റ്റാറിക്ക രാജ്യമാണ് ഇതു നിർമിക്കുന്നത്. ഡിസംബർ ഏഴിനു വൈകുന്നേരം 6.30നായിരിക്കും ക്രിസ്മസ് ട്രീയും പുൽക്കൂടും മറ്റു ദീപാലങ്കാരങ്ങളും അനാവരണം ചെയ്യപ്പെടുക.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് 1982ൽ പോളണ്ടിലെ ഒരു കർഷകൻ തന്റെ തോട്ടത്തിലെ കൂറ്റൻ മരം ക്രിസ്മസ് ട്രീക്കായി എത്തിച്ചുനൽകിയതോടെയാണ് വത്തിക്കാനിലെ ക്രിസ്മസ് ട്രീ പാരമ്പര്യം തുടങ്ങുന്നത്.
ഇതോടെ എല്ലാ വർഷവും മാർപാപ്പയ്ക്ക് ക്രിസ്മസ് ട്രീ സമ്മാനമായി നൽകുന്നത് വിവിധ രാജ്യങ്ങൾ ഒരു ബഹുമതിയായി കണ്ടു. ഓരോ വർഷവും വ്യത്യസ്ത രാജ്യങ്ങളിൽനിന്നാണ് വത്തിക്കാനിൽ ക്രിസ്മസ് ട്രീ എത്തുന്നത്.
International
വത്തിക്കാൻ സിറ്റി: ജൂബിലിവര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിനായി വത്തിക്കാനില്‍ ഒരുക്കം തുടങ്ങി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചുകഴിഞ്ഞു.
വടക്കൻ ഇറ്റലിയിലെ ബൊൽസാനൊ പ്രവിശ്യയിൽപ്പെട്ട വാൽ ദ ഉൽറ്റിമോയിൽനിന്നാണ് ഇക്കുറി ക്രിസ്മസ് ട്രീയായി ഉപയോഗിക്കാൻ 88 അടി ഉയരമുള്ള സരളവൃക്ഷം എത്തിച്ചിരിക്കുന്നത്. ലാഗുൻഡോ, വാൽ ദ ഉൾറ്റിമോ നഗരസഭകൾ സംയുക്തമായാണ് പ്രത്യേക ട്രക്കുകളിൽ വ്യാഴാഴ്ച രാവിലെ ട്രീ വത്തിക്കാനിലെത്തിച്ചത്. തുടർന്ന് കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ ട്രീ ഉയർത്തി സ്ഥാപിച്ചു.
പ്രധാന ട്രീക്കൊപ്പം വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ സ്ഥാപിക്കുന്നതിനായി 40 ചെറു ട്രീകളും എത്തിച്ചിട്ടുണ്ട്. മുറിച്ച മരങ്ങൾക്കു പകരമായി നൂറുകണക്കിനു മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ ട്രീയില്‍ അലങ്കാരങ്ങള്‍ നടത്തും.
വത്തിക്കാന്‍ ചത്വരത്തിൽ ക്രിസ്മസ് ട്രീയുടെ സമീപത്തു പുൽക്കൂട് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കുന്നത്.
പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവിയുടെ കലാവിഷ്കാരം. പോൾ ആറാമൻ ഹാളില്‍ മറ്റൊരു പുൽക്കൂടുകൂടി ഒരുക്കുന്നുണ്ട്. കോസ്റ്റാറിക്ക രാജ്യമാണ് ഇതു നിർമിക്കുന്നത്. ഡിസംബർ ഏഴിനു വൈകുന്നേരം 6.30നായിരിക്കും ക്രിസ്മസ് ട്രീയും പുൽക്കൂടും മറ്റു ദീപാലങ്കാരങ്ങളും അനാവരണം ചെയ്യപ്പെടുക.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് 1982ൽ പോളണ്ടിലെ ഒരു കർഷകൻ തന്റെ തോട്ടത്തിലെ കൂറ്റൻ മരം ക്രിസ്മസ് ട്രീക്കായി എത്തിച്ചുനൽകിയതോടെയാണ് വത്തിക്കാനിലെ ക്രിസ്മസ് ട്രീ പാരന്പര്യം തുടങ്ങുന്നത്. ഇതോടെ എല്ലാ വർഷവും മാർപാപ്പയ്ക്ക് ക്രിസ്മസ് ട്രീ സമ്മാനമായി നൽകുന്നത് വിവിധ രാജ്യങ്ങൾ ഒരു ബഹുമതിയായി കണ്ടു.
ഓരോ വർഷവും വ്യത്യസ്ത രാജ്യങ്ങളിൽനിന്നാണ് വത്തിക്കാനിൽ ക്രിസ്മസ് ട്രീ എത്തുന്നത്.
International
പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗ് അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ഡൊമിനിക് ദുക (82) അന്തരിച്ചു. ചെക്കോസ്ലൊവാക്യയിലെ കമ്യൂണിസ്റ്റ് ഭരണത്തിനെതിരേ പ്രതികരിച്ചതിന് 15 മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജയിലിലായിരിക്കെ ജനാധിപത്യ ചെക്കോസ്ലൊവാക്യയുടെ ഭാവി പ്രസിഡന്റ് വാക്ലാവ് ഹാവലുമായി സുഹൃദ്ബന്ധത്തിലായി. കമ്യൂണിസം തകരുകയും 1989ൽ വാക്ലാവ് ഹാവൽ പ്രസിഡന്റാകുകയും ചെയ്തപ്പോൾ സഭയുടെ സ്വത്തുവകകൾ സംബന്ധിച്ച് സർക്കാരുമായി ധാരണയിലാകുകയും കമ്യൂണിസ്റ്റ് ഭരണകൂടം പിടിച്ചെടുത്ത സഭയുടെ സ്വത്തുവകകൾ വിട്ടുകിട്ടുകയും ചെയ്തു.
1998ൽ ബിഷപ്പായി ഉയർത്തപ്പെട്ട ഇദ്ദേഹം ചെക് ബിഷപ്സ് കോൺഫറൻസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2022 വരെ പ്രേഗ് ആർച്ച്ബിഷപ്പായിരുന്നു.2012ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ കർദിനാളായി ഉയർത്തി.
കുടുംബബന്ധത്തിനായി ശക്തമായി വാദിച്ചിരുന്ന അദ്ദേഹം ഇതുസംബന്ധിച്ച് ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തു.
NRI
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതനേതാക്കൾക്കും മുന്നിൽ മലയാളഗാനം മുഴങ്ങിയപ്പോൾ അത് കേരളക്കരയ്ക്കും അഭിമാനനിമിഷമായി.
മതാന്തര സംവാദങ്ങളും ബന്ധവും സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ ‘നോസ്ത്ര എത്താത്തെ’(Nostra aetate) പുറത്തിറങ്ങിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പോൾ ആറാമൻ ഹാളിലായിരുന്നു ‘പ്രതീക്ഷയിൽ ഒന്നിച്ച്’ എന്ന പേരിലുള്ള സംഗീതപരിപാടി.
കേരളത്തിന്റെ പ്രിയ ഗായകൻ വിജയ് യേശുദാസാണ് പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ അകന്പടിയോടെ ‘ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ......’ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും ...’ എന്നീ ഗാനങ്ങൾ ആലപിച്ചത്.
സ്നേഹവും സൗഹൃദവും ദൈവഭക്തിയും നിറഞ്ഞ ഈ ഗാനങ്ങൾ വേദിയിലുണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു. മതസൗഹൃദത്തിന്റെ സന്ദേശവുമായി ഒരുക്കിയ പരിപാടി മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യം ശക്തമായി ഉയർത്തിക്കാട്ടി.
ചടങ്ങിനിടെ കുട്ടികളുടെ സംഘത്തോടൊപ്പം മാർപാപ്പയും സംഗീതനിമിഷങ്ങളിൽ പങ്കുചേർന്നു. സംസ്കൃതം, ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയ സംഗീതപരിപാടിയിൽ അവസാനനിമിഷമാണു മലയാള ഗാനങ്ങൾ ഉൾപ്പെടുത്തിയത്.
മാർപാപ്പയ്ക്കു മുന്നിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞത് മലയാളി എന്നപേരില്‍ അഭിമാനനിമിഷമായിരുന്നുവെന്ന് സ്റ്റീഫന്‍ ദേവസി പ്രതികരിച്ചു.
തന്റെ പിതാവ് യേശുദാസും വത്തിക്കാനില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായി വിജയ് യേശുദാസ് പറഞ്ഞു. ആ ശബ്ദത്തിന്റെ ഒരു ഭാഗം തന്നിലൂടെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.
നീതിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഗിവ് ലൈഫ് ഫൗണ്ടേഷനിലെ ഡോ. ബാര്‍ട് ഫിഷറും ഡോ. സഞ്ജന ജോണുമാണ് സംഗീതപരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ സദസിലുണ്ടായിരുന്നു.
‘നോസ്ത്ര എത്താത്തെ’യ്ക്കു പ്രസക്തിയേറുന്നു: മാർപാപ്പ
സമ്മേളനത്തിൽ പ്രഭാഷണം നടത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, ‘നോസ്ത്ര എത്താത്തെ’ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ ആധുനിക സമൂഹത്തിലും മുൻകാലങ്ങളിലെന്നപോലെ ഏറെ പ്രസക്തമായി തുടരുന്നുണ്ടെന്ന് ഓർമിപ്പിച്ചു.
മതാന്തര സംവാദങ്ങൾക്കു പ്രത്യാശയുടെ വിത്തുപാകുകയാണ് ‘നോസ്ത്ര എത്താത്തെ’ ചെയ്തത്. ഇന്ന് മതങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും സമാധാനവും തുടങ്ങി വിവിധ ഫലങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.
നിങ്ങളുടെ സാന്നിധ്യം ഇതാണു വ്യക്തമാക്കുന്നതെന്നും സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതനേതാക്കളും പ്രതിനിധികളും വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികളും അടങ്ങുന്ന രണ്ടായിരത്തിലധികം പേരെ ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു.
മാനവികതയ്ക്ക് പ്രത്യാശ പകർന്നുകൊണ്ട് മുന്നോട്ടു പോകാൻ മതാന്തര സംവാദങ്ങൾ സഹായിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
നന്മയുടെയും സ്നേഹത്തിന്റെയും പാതയിൽ ഒരുമിച്ച് മുന്നേറാമെന്ന് ആമുഖപ്രഭാഷണം നടത്തിയ മതാന്തര സംവാദ കാര്യാലയസംഘത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു.
ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാൻ വിഭാഗം അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ്, വിവിധ മതങ്ങളുടെയും ലോകരാജ്യങ്ങളുടെയും പ്രതിനിധികൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.
International
വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതനേതാക്കൾക്കും മുന്നിൽ മലയാളഗാനം മുഴങ്ങിയപ്പോൾ അത് കേരളക്കരയ്ക്കും അഭിമാനനിമിഷമായി.
മതാന്തര സംവാദങ്ങളും ബന്ധവും സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയായ ‘നോസ്ത്ര എത്താത്തെ’(Nostra aetate) പുറത്തിറങ്ങിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പോൾ ആറാമൻ ഹാളിലായിരുന്നു ‘പ്രതീക്ഷയിൽ ഒന്നിച്ച്’ എന്ന പേരിലുള്ള സംഗീതപരിപാടി.
കേരളത്തിന്റെ പ്രിയ ഗായകൻ വിജയ് യേശുദാസാണ് പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ അകന്പടിയോടെ ‘ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ......’ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും ...’ എന്നീ ഗാനങ്ങൾ ആലപിച്ചത്. സ്നേഹവും സൗഹൃദവും ദൈവഭക്തിയും നിറഞ്ഞ ഈ ഗാനങ്ങൾ വേദിയിലുണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു.
മതസൗഹൃദത്തിന്റെ സന്ദേശവുമായി ഒരുക്കിയ പരിപാടി മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യം ശക്തമായി ഉയർത്തിക്കാട്ടി. ചടങ്ങിനിടെ കുട്ടികളുടെ സംഘത്തോടൊപ്പം മാർപാപ്പയും സംഗീതനിമിഷങ്ങളിൽ പങ്കുചേർന്നു. സംസ്കൃതം, ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയ സംഗീതപരിപാടിയിൽ അവസാനനിമിഷമാണു മലയാള ഗാനങ്ങൾ ഉൾപ്പെടുത്തിയത്.
മാർപാപ്പയ്ക്കു മുന്നിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞത് മലയാളി എന്നപേരില്‍ അഭിമാനനിമിഷമായിരുന്നുവെന്ന് സ്റ്റീഫന്‍ ദേവസി പ്രതികരിച്ചു. തന്റെ പിതാവ് യേശുദാസും വത്തിക്കാനില്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായി വിജയ് യേശുദാസ് പറഞ്ഞു. ആ ശബ്ദത്തിന്റെ ഒരു ഭാഗം തന്നിലൂടെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.
നീതിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഗിവ് ലൈഫ് ഫൗണ്ടേഷനിലെ ഡോ. ബാര്‍ട് ഫിഷറും ഡോ. സഞ്ജന ജോണുമാണ് സംഗീതപരിപാടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ സദസിലുണ്ടായിരുന്നു.
‘നോസ്ത്ര എത്താത്തെ’യ്ക്കു പ്രസക്തിയേറുന്നു: മാർപാപ്പ
സമ്മേളനത്തിൽ പ്രഭാഷണം നടത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, ‘നോസ്ത്ര എത്താത്തെ’ എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖ ആധുനിക സമൂഹത്തിലും മുൻകാലങ്ങളിലെന്നപോലെ ഏറെ പ്രസക്തമായി തുടരുന്നുണ്ടെന്ന് ഓർമിപ്പിച്ചു.
മതാന്തര സംവാദങ്ങൾക്കു പ്രത്യാശയുടെ വിത്തുപാകുകയാണ് ‘നോസ്ത്ര എത്താത്തെ’ ചെയ്തത്. ഇന്ന് മതങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും സമാധാനവും തുടങ്ങി വിവിധ ഫലങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.
നിങ്ങളുടെ സാന്നിധ്യം ഇതാണു വ്യക്തമാക്കുന്നതെന്നും സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതനേതാക്കളും പ്രതിനിധികളും വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികളും അടങ്ങുന്ന രണ്ടായിരത്തിലധികം പേരെ ചൂണ്ടിക്കാട്ടി മാർപാപ്പ പറഞ്ഞു. മാനവികതയ്ക്ക് പ്രത്യാശ പകർന്നുകൊണ്ട് മുന്നോട്ടു പോകാൻ മതാന്തര സംവാദങ്ങൾ സഹായിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
നന്മയുടെയും സ്നേഹത്തിന്റെയും പാതയിൽ ഒരുമിച്ച് മുന്നേറാമെന്ന് ആമുഖപ്രഭാഷണം നടത്തിയ മതാന്തര സംവാദ കാര്യാലയസംഘത്തിന്റെ തലവൻ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാൻ വിഭാഗം അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ്, വിവിധ മതങ്ങളുടെയും ലോകരാജ്യങ്ങളുടെയും പ്രതിനിധികൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.
NRI
വത്തിക്കാൻ സിറ്റി: നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ദീപാലയ’യിലെ ഭിന്നശേഷിക്കാരായ കുട്ടികൾ സൃഷ്ടിച്ച മാർപാപ്പയുടെ ഫോട്ടോ പതിച്ച കരകൗശല നിർമിത ഉപഹാരം വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ദീപാലയ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. കെ.സി. ജോർജ് സമ്മാനിച്ചു.
വിദ്യാഭ്യാസത്തിലൂടെയും പ്രതീക്ഷയിലൂടെയും കുട്ടികളെ ശക്തീകരിക്കാനുള്ള ദീപാലയയുടെ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു മാർപാപ്പയ്ക്കുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ സമ്മാനം.
International
വത്തിക്കാൻ സിറ്റി: പോളണ്ടിലെ ഓഷ്വിറ്റ്സ്, ജർമനിയിലെ ദാഹാവ് തടങ്കൽപ്പാളയങ്ങളിൽ വിശ്വാസത്തിനുവേണ്ടി മരണം വരിച്ച ഒന്‍പത് സലേഷ്യൻ വൈദികരെയും 1950കളിൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ രണ്ട് രൂപതവൈദികരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി.
പോളണ്ട് സ്വദേശികളായ ഫാ. ജാൻ സ്വിയർക്ക്, ഫാ. ഇഗ്നാസി അന്റോണോവിച്ച്സ്, ഫാ. ഇഗ്നാസി ഡോബിയാസ്, ഫാ. കരോൾ ഗോൾഡ, ഫാ. ഫ്രാൻസിസെക് ഹരാസിം, ഫാ. ലുഡ്വിക് മ്രോസെക്, ഫാ. വ്ലോഡ്സിമിയേഴ്സ് സെംബെക്, ഫാ. കാസിമിയേഴ്സ് വോജിച്ചോവ്സ്കി, ഫാ. ഫ്രാൻസിസെക് മിസ്ക എന്നിവരെയും ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്കാസഭയ്ക്കെതിരേ നടത്തിയ പീഡനത്തിനിടെ വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ട ഫാ. ജാൻ ബുല, ഫാ. വാക്ലാവ് ദ്ർബോള എന്നിവരെയുമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്.
നാലുപേരെ ധന്യരായി ഉയർത്തുന്നതിനും മാർപാപ്പ അനുമതി നൽകി.1941നും 1942നുമിടയിൽ ഓഷ്വിറ്റ്സിലെയും ദാഹാവിലെയും നാസി തടങ്കൽപ്പാളയങ്ങളിൽ കൊല്ലപ്പെട്ടവരാണ് പോളണ്ടിൽനിന്നുള്ള വൈദികർ. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഈ വൈദികർ സഹതടവുകാർക്ക് ആത്മീയാശ്വാസം നൽകുകയും തങ്ങൾക്കെതിരേ പീഡനങ്ങൾ ഉണ്ടായിരുന്നിട്ടും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നത് തുടരുകയും ചെയ്തു.
ചെക്കോസ്ലോവാക്യയിലെ ബ്രണോ രൂപതാംഗങ്ങളായ ഫാ. ജാൻ ബുലയും ഫാ. വാക്ലാവ് ദ്ർബോളയും കൊല്ലപ്പെട്ടത് വിശ്വാസത്തോടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിദ്വേഷം മൂലമാണ്.
1948ൽ ചെക്കോസ്ലോവാക്യയിൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ രണ്ടു വൈദികരെയും അപകടകാരികളായി കണക്കാക്കുകയും സഭയ്ക്കെതിരേ പരസ്യമായ പീഡനം ആരംഭിക്കുകയും ചെയ്തു. ഫാ. ദ്ർബോളയെ 1951 ഓഗസ്റ്റ് മൂന്നിനും ഫാ. ജാൻ ബുലയെ 1952 മേയ് 20നും തൂക്കിലേറ്റി.
NRI
വത്തിക്കാൻ സിറ്റി: സാർവത്രികസഭ പ്രഖ്യാപിച്ച ജൂബിലി വർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് റോം നഗരവും വത്തിക്കാനും ഒരുങ്ങി.
ഈ മാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടക്കുന്ന ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 146 രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷം യുവതീ-യുവാക്കളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂബിലിവർഷത്തിൽ സഭ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
ദിവ്യകാരുണ്യ ആരാധന, റോമിലെ തോർ വെർഗാത്തയിൽ ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണ പ്രാർഥന, മാർപാപ്പയുമായി സംവാദം, മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കുരിശിന്റെ വഴി, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെയുള്ള പ്രവേശനം എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങളിലെ പ്രധാന പരിപാടികൾ.
റോമിലെ വിവിധ പള്ളികളിലും ചത്വരങ്ങളിലുമായി 70 ഓളം ആധ്യാത്മിക, കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. സ്പാനിഷ് നർത്തകൻ സെർജിയോ ബെർനാൽ അലോൻസോയും മാറ്റ് മാഹെർ, വൊളോ, ദ സൺ തുടങ്ങിയ പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും.
വാഴ്ത്തപ്പെട്ടവരായ കാർലോ അക്കുത്തിസിന്റെയും പിയർ ജോർജോ ഫ്രസാത്തിയുടെയും തിരുശേഷിപ്പ് വണങ്ങാനും അവസരമുണ്ടാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ സർക്കസ് മാക്സിമസിൽ യുവജനങ്ങൾക്കായി കുന്പസാരം നടക്കും. വിവിധ ഭാഷകളിൽ നടക്കുന്ന കുന്പസാരത്തിന് ആയിരത്തോളം വൈദികർ നേതൃത്വം നൽകും.
ഓഗസ്റ്റ് രണ്ടിനു രാത്രി 8.30നാണ് മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണം. ഇതിനു പിന്നാലെ അമേരിക്ക, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒരാൾ വീതം പ്രാദേശിക ഭാഷകളിൽ മാർപാപ്പയുമായി സംവദിക്കും.
കടുത്ത ചൂടിൽനിന്നു വേദികളെ തണുപ്പിക്കാനായി നാല് വലിയ മിസ്റ്റ് കാനണുകൾ സജ്ജമാക്കും. ജൂബിലി പരിപാടികൾ വത്തിക്കാൻ വോക്സ് ആപ്പിലൂടെ അഞ്ചു ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
വത്തിക്കാൻ റേഡിയോ എട്ടു ഭാഷകളിൽ പരിപാടികൾ വിശദീകരിക്കും. തീർഥാടകർക്ക് ഏത് ആവശ്യത്തിനും 80 ഭാഷകൾ സംസാരിക്കുന്ന തങ്ങളുടെ എഐ സഹായിയായ ജൂലിയയുമായി വാട്സാപ്, മെസഞ്ചർ, ടെലിഗ്രാം, വെബ് എന്നിവയിലൂടെ ബന്ധപ്പെടാമെന്നു റോം മേയർ റോ ബെർത്തോ ഗ്വാൾത്തിയേരി അറിയിച്ചു.
തീർഥാടകർക്കു താമസിക്കാനായി റോമിലെയും പരിസരങ്ങളിലെയും 370 ഇടവകകൾ, 400 സ്കൂളുകൾ, സിവിൽ പ്രൊട്ടക്ഷൻ കേന്ദ്രങ്ങൾ, മുനിസിപ്പൽ സ്പോർട്സ് ഹാളുകൾ, ജിമ്മുകൾ എന്നിവയാണ് ഒരുക്കുന്നത്. ഇതു കൂടാതെ, നിരവധി വീടുകളിലും തീർഥാടകർക്കു താമസമൊരുക്കും.
NRI
വത്തിക്കാൻ സിറ്റി: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നാമത്തിലുള്ള വത്തിക്കാനിലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബെനഡിക്ട് പാപ്പായുടെ ജന്മശതാബ്ദി ആചരണ കമ്മിറ്റിയുടെ അംഗമായി വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലും ബൈബിൾ പ്രഫസറായ റവ. ഡോ. തോമസ് വടക്കേൽ നിയമിതനായി. സിബി സിഐയുടെയും കെസിബിസിയുടെയും ഡോക്ടറൈനൽ ഓഫീസ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്ര പാരമ്പര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ രൂപീകരിച്ച ഫൗണ്ടേഷൻ, 2027 ഏപ്രിൽ 16ന് നടത്തുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദിയുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഏകോപിപ്പിക്കാനും ക്രമീകരിക്കാനുമായിട്ടാണ് അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
Kerala
റോം: കോഴിക്കോട് അതിരൂപതയ്ക്ക് അഭിമാന നിമിഷം. അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കൽ, മാര്‍പാപ്പ ലെയോ പതിനാലാമനില്‍ നിന്ന് പാലിയം സ്വീകരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.30ന് നടന്ന തിരുക്കര്‍മ മധ്യേയാണ് വിശിഷ്ടമായ ചടങ്ങ് നടന്നത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാന്‍ സഭ നല്‍കിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമാണ് പാലിയം.
കോഴിക്കോട് അതിരൂപതയുടെ ചരിത്രത്തിലെ മഹത്തായ നേട്ടമാണിത്. ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 54 മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ക്കും മാര്‍പാപ്പയില്‍ നിന്ന് പാലിയം ലഭിച്ചു. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കോഴിക്കോട് രൂപതയിലെ വൈദിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പാലിയം സ്വീകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വെളുത്ത ചെമ്മരിയാടിന്റെ രോമം ഉപയോഗിച്ച് കൈകൊണ്ടു നിര്‍മിക്കുന്നതും കഴുത്തില്‍ അണിയുന്നതുമായ ഉത്തരീയ രൂപത്തിലുള്ളതാണ് പാലിയം. ചുവപ്പു നിറത്തിലുള്ള അഞ്ചു ചെറിയ കുരിശുകളും മൂന്ന് ആണികളും ഇതില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു.
ഇത് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളെയും കുരിശുമരണത്തെയും അനുസ്മരിപ്പിക്കുന്നു. യേശുവിന്റെ മാതൃകയും ഉത്തരവാദിത്വവും മെത്രാപ്പോലീത്തമാരെ മാര്‍പാപ്പ ഭരമേല്‍പ്പിക്കുന്നതിന്റെ സൂചകമാണ് പാലിയം ഉത്തരീയ ധാരണം.