Kerala
തിരുവനന്തപുരം: പത്ര പ്രവര്‍ത്തക പെൻഷൻ 1,500 രൂപ വര്‍ധിപ്പിച്ച് 13,000 രൂപയാക്കി. ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടിയും സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർഥികള്‍ക്ക് സൗജന്യ യൂണിഫോമിന് 150 കോടിയും അനുവദിച്ചു.
ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി. ലൈബ്രേറിയന്മാര്ക്ക് ശമ്പളം 1,000 രൂപ വർധിപ്പിച്ചു.
Kerala
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടിയും ഉത്തരവാദിത്വ ടൂറിസത്തിന് 20 കോടിയും ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
അതേസമയം, അഡ്വക്കറ്റ് വെൽഫെയർ ഫണ്ട് ഘട്ടംഘട്ടമായി 20 ലക്ഷം ആയി ഉയർത്തും. കാൻസർ, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1,000 രൂപ വർധിപ്പിച്ചു.
Kerala
തിരുവനന്തപുരം: കട്ടപ്പന-തേനി തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി വകയിരുത്തി. റോഡ് സുരക്ഷക്ക് 23.37 കോടി, റോഡ് ഡിസൈൻ നിലവാരം ഉയര്‍ത്തൽ 300 കോടി രൂപയും അനുവദിച്ചു.
തലസ്ഥാന നഗര റോഡ് മാതൃകയിൽ നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി 58. 89 കോടിയും കെഎസ്ആർടിസി ഡിപ്പോ വർക്ക് ഷോപ്പ് നവീകരണത്തിന് 40 കോടിയും വകയിരുത്തി.
Kerala
തിരുവനന്തപുരം: കെ ഫോണിന് 112.44 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടിയും സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടിയും കെ സ്പേസിന് 57 കോടിയും അനുവദിച്ചു
പുതിയ ഐടി നയം ഉടൻ പുറത്തിറക്കുമെന്നും കൊച്ചിയിൽ കള്‍ച്ചറൽ ഇൻക്യൂബേറ്റര്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: എസ്ഐആർ ആശങ്ക അകറ്റാൻ നേറ്റിവിറ്റി കാര്‍ഡ് പദ്ധതിയുമായി കേരള സർക്കാർ. ഇതിനായി പുതിയ നിയമ നിർമാണം നടത്തും. മത-സാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ 10 കോടി വകയിരുത്തി.
അതേസമയം, പ്രവാസി വ്യവസായ പാർക്കിന് 20 കോടി നീക്കിവച്ചു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി. മലബാര്‍ സിമന്റസിന് ആറു കോടി അനുവദിച്ചു.
റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷൻ പദ്ധതിക്കായി 100 കോടി രൂപ, നെല്ലിന് സംഭരണ സമയത്ത് തന്നെ പണം നൽകും, നെൽകൃഷി വികസനത്തിന് 150 കോടി, കേര പദ്ധതിക്കായി 100 കോടി രൂപ, മൃഗസംരക്ഷണത്തിന് 318 കോടി, മണ്ണ് സംരക്ഷണത്തിന് 84.21 കോടി, കാർഷിക സർവകലാശാലയ്ക്ക് 78 കോടി രൂപ, വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി രൂപയും അനുവദിച്ചു.
Kerala
തിരുവനന്തപുരം: കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. ഇതിനായി 50 കോടി വകയിരുത്തി. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും
കേരള പദ്ധതിക്ക് 100 കോടി, മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് 100 കോടി, വനവത്കരണത്തിന് 50 കോടി.
കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി, കുട്ടനാട് പാക്കേജിന് 75 കോടി, ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി, ക്ലീൻ പമ്പക്ക് 30 കോടി, അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി തുടരും, തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ടും വകയിരുത്തി.
അതേസമയം, കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ലെന്നും 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടുവെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകി 39.79 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി. ഐടി കമ്പനികളുടെ എണ്ണം 650ൽ നിന്നും 1160 ആയി വർധിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളം ഒന്നാമതായി.
പുതുതായി 3.92 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 22000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിച്ചുവെന്നും ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത ആശുപത്രികളിലും ചികിത്സ ലഭ്യമാക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി.
പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് നൽകും.
Kerala
തിരുവനന്തപുരം: വിരമിച്ചവർക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. മെഡിസെപ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ചു.
ഹരിത കര്‍മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്, കാൻസർ ലെപ്രസി തുടങ്ങിയ രോഗ ബാധിതരുടെ പെൻഷൻ രണ്ടായിരമാക്കി വര്‍ധിപ്പിച്ചു, ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ്, ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ് അനുവദിച്ചു.
തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി. തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ നിലയിൽ കേരളം നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് സ്കിൽ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ 20 കോടി രൂപ അനുവദിച്ചു.
സൗരോജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി, ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി, നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി, സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാൻ ഹബ്ബുകള്‍, ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായവും അനുവദിച്ചു.
Kerala
തിരുവനന്തപുരം: കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാതയുമായി സര്‍ക്കാര്‍. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചു.
നാലു ഘട്ടങ്ങളിലായി ആര്‍ആര്‍ടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രരാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ അനുവദിച്ചു. എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണാർഥം തിരുവനന്തപുരത്ത് വിഎസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചു. വിഎസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെന്റര്‍ ആരംഭിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അതേസമയം, വയനാട് ദുരന്തബാധിതർക്ക് ആദ്യബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം മുതൽ നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി നടപ്പിലാക്കിയത് കേരളത്തിലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണെന്നും മന്ത്രി അറിയിച്ചു.
ദേശീയ പാത നിര്‍മാണം ദ്രുതഗതിയിലാണ് നടക്കുന്നത്. ദേശീയപാത വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തികൊണ്ട്. കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങില്ല. വ്യവസായ വളര്‍ച്ച സമാനതകളില്ലാത്ത നിലയിലാണെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പസ് ഫണ്ടായി 3236.76 കോടി അനുവദിച്ചു. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. 10189 കോടിയാണ് വകയിരുത്തിയത്.
അതേസമയം, മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ലെന്നും മതമല്ല, മതമല്ല മതമല്ല പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്നും കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു. എരിയുന്ന വയറിലെ തീയാണ് പ്രശ്നമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ പ്രീപ്രൈമറി അധ്യാപകർക്ക് 1000 രൂപ വർധിപ്പിച്ചു. സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസവേതനം 25 രൂപ വർധിപ്പിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർധിപ്പിച്ചു. വയോജന സംരക്ഷണത്തിന് എൽഡർലി ബജറ്റ്. ഖരമാലിന്യ സംസ്കരണത്തിന് അധിക വിഹിതം അനുവദിച്ചുവെന്നും ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വികസനത്തിൽ കുറവുണ്ടായിട്ടില്ല. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. കേന്ദ്രം, സംസ്ഥാനത്തിനുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. വായ്പാ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുവെന്നും ധനമന്ത്രി പറഞ്ഞു
സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്രത്തിന്റെ കടന്നു കയറ്റമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ക്ഷേമ പെന്ഷന് 14500 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ആശാ, അങ്കൻവാടി വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവും അങ്കൻവാടി ഹെൽപ്പർമാർക്ക് 500 രൂപയും വർധിപ്പിച്ചു
കണക്ട് ടു വർക്കിന് 400 കോടിയും സാക്ഷരതാ പ്രേരകുമാർക്ക് പ്രതിമാസം 1000 രൂപയും അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14,500 കോടി ക്ഷേമ പെൻഷന് നൽകാൻ വകയിരുത്തി.
അതേസമയം, ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഏറെ സന്തോഷത്തോടെയും ബഹുമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു.
ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വർഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോർമൽ കേരളമാണ്. വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചയ്ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുക.
സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം അടക്കം ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ തമിഴ്നാട് സമനിലയില്‍ തളച്ചു. ഇന്നലെ നടന്ന നാലാം റൗണ്ട് പോരാട്ടത്തില്‍ 1-1ന് തമിഴ്നാടുമായി സമനിലയില്‍ പിരിഞ്ഞ് ബംഗാള്‍ പോയിന്റ് പങ്കുവച്ചു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് ബംഗാള്‍ നേരത്തേ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.
ഗോള്‍ അകന്നുനിന്ന ഒരു മണിക്കൂറിനുശേഷം 61-ാംമിനിറ്റില്‍ നന്ദകുമാര്‍ ആനന്ദരാജിലൂടെ തമിഴ്നാട് ലീഡ് സ്വന്തമാക്കി. ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ബംഗാള്‍ ആദ്യമായി പിന്നിലായ സമയം. ഗോള്‍ മടക്കാനായുള്ള ബംഗാളിന്റെ തീവ്രശ്രമത്തിന് 81-ാം മിനിറ്റില്‍ ഫലം ലഭിച്ചു. സുജിത് സന്ധുവിലൂടെ ബംഗാള്‍ 1-1ന് സമനിലയില്‍. മറ്റൊരു മത്സരത്തില്‍ ഉത്തരാഖണ്ഡ് 2-1ന് നാഗാലാന്‍ഡിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഉത്തരാഖണ്ഡിന്റെ ആദ്യ ജയമാണ്.
ആതിഥേയരായ ആസാം 3-0ന് രാജസ്ഥാനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ആസാമിന്റെ ആദ്യ ജയമാണ്. നാല് മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുമായി ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ് ആസാം. നാല് പോയിന്റുമായി ഉത്തരാഖണ്ഡ് അഞ്ചാം സ്ഥാനത്തും ഒരു പോയിന്റുമായി നാഗാലാന്‍ഡ് അവസാന സ്ഥാനത്തുമാണ്. ഉത്തരാഖണ്ഡിനോട് പരാജയപ്പെട്ടതോടെ നാഗാലാന്‍ഡ് പുറത്തായി. 10 പോയിന്റുള്ള ബംഗാള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് പോയിന്റുമായി തമിഴ്നാടും ആറ് പോയിന്റുമായി രാജസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാനുള്ള ജയത്തിനായി കേരളം ഇന്നു കളത്തില്‍. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരത്തില്‍ മേഘാലയയാണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നു ജയിച്ചാല്‍ കേരളത്തിന് മറ്റു ടീമുകളുടെ ഫലത്തിനു കാത്തിരിക്കാതെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ടീമാണ് മേഘാലയ. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീപാറുമെന്നുറപ്പ്. കേരളത്തിന് ഇതുവരെ പഞ്ചാബിന് എതിരായ മത്സരത്തില്‍ മാത്രമാണ് ആധികാരികത പുലര്‍ത്താന്‍ സാധിച്ചത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് കേരള കോൺഗ്രസ്-എം. അവരുടെ വിശ്വാസിയതയെ ചോദ്യം ചെയ്യുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എൽഡിഎഫിലുള്ള കക്ഷികളും എൻഡിഎയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും യുഡിഎഫിന്റെ പ്ലാറ്റ്ഫോമിലേക്കു വരും.
അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ, പാർട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്. മുന്നണിമാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Kerala
ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം തള്ളിയാണ് കോടതി നടപടികൾ പൂർത്തിയാക്കാൻ രണ്ട് ദിവസം അനുവദിച്ചത്.
കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷൻ വാദിച്ചു.
ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്നായിരുന്നു കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് രണ്ട് ദിവസത്തേക്ക് കൂടി നീട്ടാം എന്നറിയിക്കുകയായിരുന്നു. കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും.
എസ്ഐആറുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ബിഎൽഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ബിഎൽഒമാർക്ക് സുരക്ഷ കിട്ടിയില്ലെങ്കിൽ അത് അരാജകത്വത്തിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
Leader Page
കേന്ദ്ര സഹകരണ നിയമം എത്രയോ കാലം മുന്‍പേ കേരളം കൈക്കുന്പിളിലേറ്റിയതാണ്. ജവഹർലാൽ നെഹ്റു ദശാബ്ദങ്ങൾക്കു മുന്‍പുതന്നെ സഹകരണ പ്രസ്ഥാനത്തിന്റെ അനിവാര്യത കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിന്റെയെല്ലാം വെളിച്ചത്തിൽ ലോകശ്രദ്ധ നേടിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. പരസ്പര സഹകരണം, സത്യസന്ധത, പൗരബോധം, ദേശീയത, മതനിരപേക്ഷത എന്നിവയിലൂടെ സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സ്വന്തമായിരുന്നു.
ഇന്നുകാണുന്ന പല നിശബ്ദ പദ്ധതികളിലും സഹകരണം പ്രാധാന്യത്തോടെ ലയിച്ചു ചേർന്നതിൽ മികച്ച സഹകാരികളുടെ പങ്ക് നിസ്തുലമാണ്. അതിന്റെ ശ്രദ്ധേയമായ വളർച്ച കേരളത്തിലാണ് ഏറ്റവും കൂടുതൽ കാണപ്പെട്ടത്. സാധാരണക്കാരായ ജനങ്ങളുടെ ചെറിയ പങ്കാളിത്തംപോലും വലിയ തുകയായി മാറി മാറി വലിയ സംരംഭങ്ങളായത് അനുഭവസിദ്ധമാണ്. ഈ അവസ്ഥയിൽ വേണം സഹകരണ പ്രസ്ഥാനങ്ങളെ കാണേണ്ടത്.
കേരളം പലതിലും ഇന്ത്യക്കു മാതൃകയായിട്ടുണ്ട്. ഇവിടെ പല സാന്പത്തിക ലക്ഷ്യങ്ങൾക്കും വേണ്ടി ഒരുമിച്ചു ചേർന്നു പ്രവർത്തിക്കുന്ന സംഘങ്ങളെ നല്ല മനസോടെതന്നെ സ്വീകരിക്കേണ്ടതുണ്ട്. കാർഷിക, വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ, കലാ-സംസ്കാരിക-കായിക രംഗങ്ങളിൾ കേരളത്തിൽ സർവതലസ്പർശിയായി സഹകരണ പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. കേരളം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ പാഠപുസ്തകമാണ്.
ദേശീയ സഹകരണ നിയമം കൊണ്ടുവന്നിരിക്കുന്നത് ഇന്ത്യയിലാകമാനം നടപ്പാക്കാനാണ്. അത് കേരള മോഡലിന്റെ കടമെടുപ്പുകൂടിയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ കൃത്യമായും സുതാര്യമാകുന്നു.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളം എല്ലാ പഞ്ചായത്തുകളിലും നേരിട്ടുതന്നെ സഹകരണ സംഘങ്ങൾ ഉണ്ടാക്കിയിരുന്നു. പ്രാഥമിക സംഘം, ജില്ലാ സംഘം, സംസ്ഥാന സംഘം എന്ന നിലയിലാണല്ലോ കേരള സ്റ്റേറ്റ് സഹകരണ സംഘം ബാങ്കായത്. ജനാധിപത്യ സഹകരണത്തെ മാറ്റിനിറുത്തി പ്രാഥമിക സംഘത്തെ ഞെരുക്കി ജില്ലാ സംഘത്തെ ഇല്ലാതാക്കി പുതിയ സംവിധാനം സൃഷ്ടിച്ചത് തികച്ചും കേന്ദ്രീകൃത സഹകരണ ജനാധിപത്യത്തിനു ചേർന്നതല്ലായിരുന്നുവെന്നു പറയാതെവയ്യാ.
ജില്ലാ സഹകരണ സംഘങ്ങൾക്കു പുനർജീവൻ നൽകേണ്ടതുതന്നെയാണ്. മാത്രവുമല്ല സഹകരണരംഗത്തു കേന്ദ്രീകൃത സഹകരണമല്ല, തട്ടുതട്ടുകളായുള്ള സഹകരണ ജനാധിപത്യമാണു വേണ്ടത്. ഇതൊന്നുമറിയാതെ കേവലം പണം കടംകൊടുക്കുന്ന ബാങ്കുകളെപ്പോലെ സഹകരണ സ്ഥാപനങ്ങളെ കരുതരുത്.
നികുതിയിളവിലെ ആശ്വാസം, മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ, കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നടത്തിപ്പ് എന്നിവയിലെല്ലാം കേന്ദ്രനിയമം നമുക്ക് ഗുണകരമാവും. സഹകരണരംഗത്ത് ആരെങ്കിലും അതിന്റെ ഉദ്ദേശ്യശുദ്ധിക്കു വിപരീതമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതിനായി അവരെ നിയമാനുസരണം നിലയ്ക്കു നിറുത്തുക അഥവാ തെറ്റു തിരുത്തലിന് വിധേയമാക്കുക. അതിനവസരം സഹകരണ നിയമങ്ങളിലുള്ളപ്പോൾ എന്തിനാണ് നിയമഭേദഗതി. കേരളത്തിൽ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി ശരിയായിരുന്നില്ല.
ലോക്സഭ, രാജ്യസഭ, നിയമസഭ തുടങ്ങിയ ഇടങ്ങളിലും പ്രാദേശിക ഗവണ്മെന്റുകളിലും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു ടേം എന്ന നിബന്ധനകളില്ല. എന്നാൽ കേരളത്തിൽ പുതിയ നിയമ ഭേദഗതിയിലൂടെ ടേം എന്നത് സഹകരണരംഗത്തു കടന്നുവന്നു. മാത്രവുമല്ല, തികച്ചും ജനാധിപത്യപരമായ അധികാരങ്ങളുള്ള ഭരണസമിതിയെത്തന്നെ ദുർബലമാക്കി സബ് കമ്മിറ്റികളിലും മറ്റും ഉദ്യോഗസ്ഥ, റിട്ടയേർഡ് ഉദ്യോഗസ്ഥ പ്രാതിനിധ്യത്താൽ സങ്കീർണമാക്കി.
നിലവിൽതന്നെ പൊതു ഭരണക്രമത്തിൽ ആകമാനം ബ്യൂറോക്രസി അഴിഞ്ഞാടി ഒരു സർക്കാരിനു സാധാരണ ജനങ്ങൾക്കിടയിൽനിന്നു വലിയതോതിൽ അവമതിപ്പുണ്ടാക്കുന്ന സന്ദർഭത്തിലാണ് പുതിയ ഭേദഗതി ഉണ്ടാകുന്നത്.
പുതിയ നിയമഭേദഗതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്തുതന്നെയായിരുന്നാലും ഉദ്ദേശ്യശുദ്ധി ഇല്ലാത്തതാണ്. ധാരാളം സംഘങ്ങളിലെ വ്യക്തികളുടെ സത്യസന്ധവും ആത്മാർഥവുമായ കർമഫലമായാണു സംഘങ്ങൾ നിലനിൽക്കുന്നത്. അതുകാണാതെ ടേം ഉണ്ടാക്കിയതും ഉദ്യോഗസ്ഥ മേധാവിത്വത്തിന് വഴിതെളിച്ചതും ഭൂഷണമല്ലെന്നു പറഞ്ഞേ തീരൂ.
ഈ സാഹചര്യത്തിൽ ജനകീയ കോടതിയുടെ വിധി കാത്തിരിപ്പുണ്ട്. കേന്ദ്ര സഹകരണ നിയമത്തെ അംഗീകരിക്കാതിരുന്നാൽ മറ്റു പല കാര്യങ്ങളിലുമെന്നപോലെ കേന്ദ്ര വിരുദ്ധ സമരം മാത്രമേ ശരണമായി വരൂ, സഹകരണമാണാവശ്യം. കേന്ദ്ര സഹകരണ നിയമവുമായി സഹകരിക്കുന്നതാണ് കാലികപ്രസക്തമായ ദൗത്യം. ഇനിയും കേന്ദ്ര നിയമങ്ങളെ അകറ്റി നിറുത്തണമെങ്കിൽ കേരളം മാത്രം വിചാരിച്ചാൽ പോരാതാനും. ജിഎസ്ടി അടക്കമുള്ള കാര്യങ്ങളിൽ ഇതു നാം കണ്ടതാണ്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം പലവട്ടം ചർച്ചചെയ്യപ്പെട്ടതും ഇനിയും എവിടെയുമെത്താത്തതുമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ വലിയ തോതിൽ കെടുതികളുണ്ടായ കേരളത്തെ വലിയ തോതിൽ അവഗണിച്ച കേന്ദ്രം, പ്രകൃതി ദുരന്തം നേരിട്ട ഇതര സംസ്ഥാനങ്ങളെ കൈയയച്ചു സഹായിച്ചതു നാം കണ്ടതാണ്.
ഈ വൈരുദ്ധ്യം ഇപ്പോഴും നിലനിൽക്കുന്പോൾ കേന്ദ്രാധികാരത്തിന്റെ പരിധിയിലുള്ള സഹകരണ മേഖലയെ സഹായിക്കാൻ ബാധ്യസ്ഥരായ സ്ഥാപനങ്ങൾ നമ്മെ തിരിച്ചറിഞ്ഞു സഹായിക്കാതിരിക്കില്ലേ? ഇത്തരം സാഹചര്യത്തിൽ കേന്ദ്ര സഹകരണ നിയമങ്ങളുമായി യോജിച്ചു മുന്നോട്ടു നീങ്ങി കേരളത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ മുൻവിധിയില്ലാതെ മുന്നോട്ടു വരികതന്നെ വേണം.