Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Series

രണ്ടാം മത്സരത്തിലും തകർപ്പൻ ജയം; യുഎഇയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്

ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര അയർലൻഡ് തൂത്തുവാരിയത്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിലും അയർലൻഡ് വിജയിച്ചിരുന്നു.

ഇന്നത്തെ മത്സരത്തിൽ 30 റൺസിനാണ് അയർലൻഡ് വിജയിച്ചത്. അയർലൻഡ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുക്കാനെ സാധിച്ചുള്ളു. 54 റൺസെടുത്ത ഓപ്പണർ ആര്യാൻഷ് ശർമ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല. മുഹമ്മദ് അർഫാൻ 26 റൺസെടുത്തു.

അയർലൻഡിന് വേണ്ടി ബാരി മക്കാർത്തി, ഗരേത് ഡിലാനി, ജോർജ് ഡോക്ക്റെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാർക്ക് അഡയർ മാത്യു ഹംപ്രെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്തത്. കർട്ടിസ് കാംഫെറിന്‍റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്‍റെ ഇന്നിംഗ്സ്.

21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു. യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.

Sports

വാഷിംഗ്ടണ്‍ സുന്ദറിന് പരിക്ക്; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടമാകും

വഡോദര: ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. സുന്ദറിന് പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.

സുന്ദറിന് പരിക്കേറ്റിട്ടുണ്ടെന്നും സ്‌കാനിംഗിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന്‍ ശുഭ്മന്‍ ഗില്‍ സ്ഥിരീകരിച്ചു. മത്സരത്തില്‍ അഞ്ച് ഓവര്‍ പന്തെറിഞ്ഞ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച സുന്ദര്‍ ഗ്രൗണ്ട് വിടുകയായിരുന്നു.

പിന്നാലെ ധ്രുവ് ജുറേല്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി. പിന്നീട് ഇന്ത്യയുടെ മറുപടി ബാറ്റിംഗിൽ എട്ടാം നമ്പറില്‍ വാഷിംഗ്ടൺ സുന്ദര്‍ ക്രീസിലെത്തിയിരുന്നു. ഏഴ് പന്തില്‍ ഏഴ് റണ്‍സ് നേടിയ താരം ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സഹായിക്കുകയും ചെയ്തു. നേരത്തെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്കിനെ തുടര്‍ന്ന് പരമ്പര തന്നെ നഷ്ടപ്പെട്ടിരുന്നു.

സുന്ദറിന് പകരം ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ച്ച രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബദോനി ടീമിനൊപ്പം ചേരും.

Sports

മിച്ചലിനും കോൺവെയ്ക്കും ഹെന്‍‌റിക്കും അർധ സെഞ്ചുറി; ന്യൂസിലൻഡിന് മികച്ച സ്കോർ

വഡോദര: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻ‌ഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് എടുത്തത്.

ഡാരൽ മിച്ചലിന്‍റെയും ഡിവോൺ കോൺവെയുടെയും ഹെൻ‌റി നിക്കോൾസിന്‍റെയും അർധ സെഞ്ചുറികളുടെ മികലിവാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. 84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിന്‍റെ ടോപ്സ്കോറർ. 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മിച്ചലിന്‍റെ ഇന്നിംഗ്സ്.

ഹെന്‍‌റി 62 റൺസും കോൺവെ 56 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ ക്ലർക്കിന്‍റെ ഇന്നിംഗ്സും നിർണായകമായി. 17 പന്തിൽ 24 റൺസാണ് ക്ലർക്ക് എടുത്തത്.

ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു.

Sports

ഇന്ത്യ x ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു വഡോദരയില്‍

വഡോദര: 22 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം ഇന്നു കളത്തില്‍; ചില കളികള്‍ കാഴ്ചവയ്ക്കാനും കണക്കുകള്‍ വീട്ടാനും.

ഇന്ത്യ x ന്യൂസിലന്‍ഡ് മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു വഡോദരയില്‍. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്.

2024 ഒക് ടോബര്‍-നവംബറിനുശേഷം ന്യൂസിലന്‍ഡിന്‍റെ ആദ്യ ഇന്ത്യന്‍ പര്യടനമാണിത്. അന്ന് മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 3-0നു തൂത്തുവാരിയായിരുന്നു കിവീസ് തിരികെ പോയത്.

ഇന്ത്യയില്‍ ഒരു പരമ്പരയില്‍ മൂന്നു ടെസ്റ്റ് ന്യൂസിലന്‍ഡ് ജയിക്കുന്നതും 2012നുശേഷം ഇന്ത്യ സ്വദേശത്ത് ടെസ്റ്റ് പരമ്പര കൈവിട്ടതുമെല്ലാം ആദ്യമായി അന്നായിരുന്നു. വീട്ടാന്‍ ആ കണക്കിനോളം വരില്ലെങ്കിലും ഇന്നാരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കുകയാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന പുതുഇന്ത്യയുടെ ലക്ഷ്യം.

ഐപിഎല്ലിന്‍റെ സമയത്തല്ലാതെ, ഇന്ത്യന്‍ പുരുഷ സീനിയര്‍ ടീമിന് സാധാരണ 22 ദിവസത്തെ അവധി ലഭിക്കാറില്ലാത്തതാണ്. ഡിസംബര്‍ 19ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി-20യാണ് ഇന്ത്യന്‍ ടീം അവസാനം കളിച്ചത്.

ഫോക്കസില്‍ ഗില്‍

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടെസ്റ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലൂടെയായിരുന്നു ക്യാപ്റ്റനായുള്ള ശുഭ്മാന്‍ ഗില്ലിന്‍റെ അരങ്ങേറ്റം.

ഇംഗ്ലണ്ടില്‍ ചെന്ന് ടെസ്റ്റ് പരമ്പര 2-2 സമനിലയാക്കിയതോടെ ഉയര്‍ന്ന ഗില്ലിന്‍റെ ഗ്രാഫ് പിന്നീട് ഇടിഞ്ഞു. ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര നഷ്ടം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഹോം പരമ്പരയ്ക്കിടെ കഴുത്തിനു പരിക്കേറ്റ് ടീമില്‍നിന്നു പുറത്ത്. ഏറ്റവും ഒടുവില്‍ ട്വന്‍റി-20 ലോകകപ്പിനുള്ള ടീമില്‍നിന്നും ഒഴിവാക്കപ്പെട്ടു.

ക്യാപ്റ്റനായും ബാറ്ററായുമുള്ള ശക്തമായ തിരിച്ചുവരവാണ് ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ ലക്ഷ്യംവയ്ക്കുന്നത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗില്‍, അയ്യര്‍ എന്നിവരുടെ അഭാവത്തിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയത്. പേസ് ബൗളര്‍ മുഹമ്മദ് സിറാജും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

പുതുമുഖ കിവീസ്

ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ഏകദിന പരമ്പരയോ ഏകദിന ടൂര്‍ണമെന്‍റോ ജയിക്കാന്‍ ന്യൂസിലന്‍ഡിനു സാധിച്ചിട്ടില്ല. 2024ലെ ടെസ്റ്റ് പരമ്പര പോലെ ഏകദിനത്തിലും അദ്ഭുതം കാണിക്കാന്‍ കിവീസിനു സാധിക്കുമോ എന്നതും സുപ്രധാന ചോദ്യം. ന്യൂസിലന്‍ഡിന്‍റെ 15 അംഗ ടീമിലെ എട്ടു കളിക്കാര്‍ ഇന്ത്യയില്‍ ഇതുവരെ കളിച്ചിട്ടില്ലാത്തവരാണ്. രണ്ടുപേര്‍ ഇതുവരെ രാജ്യാന്തര വേദിയില്‍ അരങ്ങേറ്റംപോലും നടത്താത്തവര്‍. ആറ് കളിക്കാര്‍ 10ല്‍ താഴെ മാത്രം ഏകദിന പരിചയമുള്ളവരാണ്. പരിക്കില്‍നിന്നുള്ള തിരിച്ചുവരവിലാണ് മിച്ചല്‍ സാന്‍റ്‌നര്‍, മാറ്റ് ഹെന്‍ റി, മാര്‍ക്ക് ചാപ്മാന്‍ എന്നിവര്‍.

‘എന്‍ വഴി തനി വഴി’ എന്ന രജനീകാന്തിന്‍റെ സിനിമാ ഡയലോഗ് കൈയില്‍ പച്ചകുത്തിയ, തമിഴ്‌നാട് വെല്ലൂരില്‍ ജനിച്ച ആദിത്യ അശോക് പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നതും കണ്ടറിയണം. രണ്ട് ഏകദിനവും ഒരു ട്വന്‍റി-20യും മാത്രമാണ് 23കാരനായ ആദിത്യ അശോക് ഇതുവരെ ന്യൂസിലന്‍ഡ് ജഴ്‌സിയില്‍ കളിച്ചത്.

Sports

കനത്ത മഴ: ശ്രീലങ്ക-പാക്കിസ്ഥാൻ രണ്ടാം ടി20 ഉപേക്ഷിച്ചു

ദാംബുള്ള: ശ്രീലങ്ക-പാക്കിസ്ഥാൻ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.

മഴയെ തുടർന്ന് ടോസ് പോലും ഇടാൻ സാധിച്ചില്ല. ഓവർ കുറച്ച് മത്സരം നടത്താൻ കാത്തിരുന്നെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ‌ ആറ് വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.

Sports

സിഡ്നി ടെസ്റ്റ്: ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ചുറി; ഓസ്ട്രേലിയ ശക്തമായ നിലയിൽ

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഓസീസ് മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 518 എന്ന നിലയിലാണ്. 134 റൺസ് ലീഡാണ് ഓസ്ട്രേലിയയ്ക്ക് നിലവിലുള്ളത്.

തകർപ്പൻ സെഞ്ചുറി നേടിയ നായകൻ സ്മിത്തും ബ്യൂ വെബ്സ്റ്ററുമാണ് ക്രീസിൽ. സ്മിത്ത് 129 റൺസും ബെബ്സ്റ്റർ 42 റൺസും എടുത്തിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് നേടിയത്.

രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.

ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.

പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 71 റൺസാണ് സ്മിത്ത് കൂട്ടിച്ചേർത്തത്.

ടീം സ്കോർ 437ൽ നിൽക്കെയാണ് ഗ്രീൻ പുറത്തായത്. 37 റൺസെടുത്താണ് ഗ്രീൻ മടങ്ങിയത്. ഇതോടെ ഓസ്ട്രേലിയ ഏഴിന് 437 എന്ന നിലയിലായി. പിന്നാലെയെത്തിയ ബ്യൂ വെബ്സ്റ്റർ സ്മിത്തിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റും ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

സിഡ്നി ടെസ്റ്റ്: ഹെഡിന് സെഞ്ചുറി, സ്മിത്തിന് അർധ സെഞ്ചുറി; ഓസ്ട്രേലിയ മികച്ച നിലയിൽ

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോർ പിന്തുടരുന്ന ഓസ്ട്രേലിയ മികച്ച നിലയിൽ. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 377 എന്ന നില‍യിലാണ് ഓസീസ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്‌സ് സ്കോറിനേക്കാൾ ഏഴ് റൺസ് മാത്രം പുറകിലാണ് ഓസ്ട്രേലിയ.

സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. സ്മിത്ത് 65 റൺസും ഗ്രീൻ എട്ട് റൺസും എടുത്തിട്ടുണ്ട്. രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.

ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.

പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ഇതിനിടയിൽ സ്മിത്ത് ടെസ്റ്റ് കരിയറിലെ 45-ാം അർധ സെഞ്ചുറി സ്വന്തമാക്കി. ചായയ്ക്ക് പിരിയുമ്പോൾ ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 15 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട് സ്മിത്ത്.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസും നായകൻ ബെൻ സ്റ്റോക്ക്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

 

Sports

സിഡ്നി ടെസ്റ്റ്: ഇംഗ്ലണ്ടിന് മികച്ച സ്കോർ; തിരിച്ചടിച്ച് ഓസ്ട്രേലിയ

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെ പിന്തുടരുന്ന ഓസ്ട്രേലിയ മികച്ച നിലയിൽ. രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 എന്ന നിലയിലാണ് ഓസ്ട്രേലിയ.

ട്രാവിസ് ഹെഡും മൈക്കൽ നെസെറും ആണ് ക്രീസിൽ. ഹെഡ് 91 റൺ‌സും നെസർ ഒരു റണും എടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 384 റൺസ് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ട്രാവിസ് ഹെഡും ജെയ്ക്ക് വെതറാൾഡും ചേർന്ന് ആദ്യ വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്.

ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. ടീം സ്കോർ 57 ൽ നിൽക്കെ 21 റൺസെടുത്ത വെതറാൾഡ് വീണു. പിന്നീടെത്തിയ മാർനസ് ലെബുഷെയ്നും ഹെഡിന് മികച്ച പിന്തുണ നൽകി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹെഡ് അർധ സെഞ്ചുറി നേടി.

ഹെഡും ലെബുഷെയ്നും ചേർന്ന് രണ്ടാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. ടീം സ്കോർ 162ൽ നിൽക്കെ ലെബുഷെയ്ൻ പുറത്തായി. 48 റൺസാണ് ലെബുഷെയ്ൻ എടുത്തത്. മൈക്കൽ നെസെറാണ് പിന്നീട് ഹെഡിന് കൂട്ടായെത്തിയത്.

രണ്ടാം ദിനത്തിലെ മത്സരം നിർത്തുന്പോൾ സെഞ്ചുറിക്ക് ഒമ്പത് റൺ‌സ് മാത്രം അകലെയാണ് ഹെഡ്. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റ് എടുത്തു.

Sports

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീമായി; ഗില്‍ നയിക്കും

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ ആണ് ക്യാപ്റ്റൻ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഒരിക്കല്‍ കൂടി സെലക്ടർമാർ തഴഞ്ഞു.

ശ്രേയസിനെ ഫിറ്റ്‌നെസ് പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ടീമിലുൾപ്പെടുത്തുക എന്നും സെലക്ഷന്‍ കമ്മിറ്റി വ്യയക്തമാക്കിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഹര്‍ഷിത് റാണ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലിടം നേടി.

രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിസര്‍വ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമില്‍ നിലനിര്‍ത്തി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

കെ.എല്‍. രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായും ടി20 ലോകകപ്പ് കണക്കിലെടുത്തും ഹാര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ജനുവരി 11 ന് ആണ് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടില്‍ രണ്ടാം ഏകദിനവും 18ന് ഇന്‍ഡോറില്‍ മൂന്നാം ഏകദിനവും നടക്കും.

ടീം ഇന്ത്യ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ.

Sports

നിലയുറപ്പിച്ച് ബെതലും ക്രൗളിയും; മെൽബണിൽ ഇംഗ്ലണ്ട് വിജയത്തിലേയ്ക്ക്

മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിലേയ്ക്ക്. ഓസ്ട്രേലിയ ഉ‍യർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എന്ന നിലയിലാണ്.

ജേക്കബ് ബെതലും സാക്ക് ക്രൗളിലും നിലയുറപ്പിച്ചതോടെയാണ് ഇംഗ്ലണ്ട് വിജയത്തിലേയ്ക്ക് നീങ്ങുന്നത്. ക്രീസിലുള്ള ഇരുവരും മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ക്രൗളി 37 റൺസും ബെതൽ 27 റൺസും എടുത്തിട്ടുണ്ട്.

ബെൻ ഡക്കറ്റിന്‍റെയും ബ്രൈഡൻ കാർസിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഡക്കറ്റ് 34 റൺസും കാർസ് ആറ് റൺസുമെടുത്താണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക്കും റിച്ചാർഡ്സണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

കാര്യവട്ടത്തും തകർപ്പൻ ജയം; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകൾ. കാര്യവട്ടത്ത് നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.

ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിൽ ഇന്ത്യ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു.

79 റൺ‌സാണ് ഷെഫാലി എടുത്തത്. 42 പന്തിൽ 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 21 റൺസെടുത്തു.

 

Sports

കാര്യവട്ടം വനിതാ ടി20; ടോസ് നേടി ഇന്ത്യ

തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബൗളിംഗ് തെരഞ്ഞെടുത്തു. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

കഴിഞ്ഞ മത്സരത്തിലെ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സ്നേഹ് റാണയ്ക്കും അരുന്ധതി റെഡ്ഡിയ്ക്കും പകരം രേണുക സിംഗ് ഠാക്കൂറും ദീപ്തി ശർമയും പ്ലേയിംഗ് ഇലവണിലെത്തി.

ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, വൈഷ്ണവി ശർമ, ക്രാന്തി ഗൗഡ്, രേണുക സിംഗ് ഠാക്കൂർ.

ടീം ശ്രീലങ്ക: ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹസിനി പെരേര, ഹർഷിത സമരവിക്രമ, നിമേഷ മധുഷനി, കവിഷ ദിൽഹരി, നിലാക്ഷിക സിൽവ, ഇമേഷ ദുലാനി, കൗഷാനി നുത്യാങ്കന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, ഇനോക രണവീര, മാൽകി മഡര.

Sports

വനിതാ ടി20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം

വിശാഖപട്ടണം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ശ്രീലങ്ക ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം 14.4 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയെ അനായാസ വിജയത്തിലേയ്ക്ക് നയിച്ചത്. ജമീമ 65 റൺസാണ് എടുത്തത്.

25 റൺസെടുത്ത സ്മൃതി മന്ദാന മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 15 റൺസെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി കവ്യ കവിണ്ടിയും ഇനോക്ക രണവീരയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 121 റൺസാണ് എടുത്തത്. 39 റൺസെടുത്ത ഓപ്പണർ വിഷ്മി ഗുണരത്നെയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ഹർഷിത സമരവിക്രമ 21 റൺസും ഹസിനി പെരേര 20 റൺസും എടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശർമ, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ശ്രീലങ്കൻ താരങ്ങൾ റൺഔട്ടായി.

Sports

വനിതാ ടി20: ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ

വിശാഖപട്ടണം: ഇന്ത്യൻ‌ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് എടുത്തത്.

39 റൺസെടുത്ത ഓപ്പണർ വിഷ്മി ഗുണരത്നെയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ഹർഷിത സമരവിക്രമ 21 റൺസും ഹസിനി പെരേര 20 റൺസും എടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശർമ, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ശ്രീലങ്കൻ താരങ്ങൾ റൺഔട്ടായി.

Sports

വനിതാ ടി20: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ടോസ്

വിശാഖപട്ടണം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബൗളിംഗ് തെരഞ്ഞെടുത്തു. വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ സ്റ്റേഡിയമാണ് വേദി.

ഏകദിന ലോകകപ്പിൽ ജേതാക്കളായതിനു ശേഷം ഇന്ത്യൻ വനിതാ ടീം ആദ്യമായി ഇറങ്ങുന്ന മത്സരമാണ് ഇത്. മികച്ച ഫോം തുടരാമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും.

ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

ടീം ശ്രീലങ്ക: വിഷ്മി ഗുണരത്നെ, ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹസിന് പെരേര, ഹർഷിത സമരവിക്രമ, നിലാക്ഷി ഡി സിൽവ, കൗഷാനി നുത്യാൻഗന (വിക്കറ്റ് കീപ്പർ), കവിഷ ദിൽഹരി, മൽക്കി മഡാര, ഇനോക രണവീര, കവ്യ കവിന്ധി, ശസിനി ജിംഹാനി.

Sports

ആഷസ്: മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയ വിജയത്തിലേയ്ക്ക്; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയ വിജയത്തിലേയ്ക്ക് നീങ്ങുന്നു. ഓസ്ട്രേലിയക്കെതിരെ 429 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്.

രണ്ട് റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും 11 റൺസുമായി വില്‍ ജാക്സും ആണ് ക്രീസില്‍. നാലു വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനിയും 228 റണ്‍സ് കൂടി വേണം.

429 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ(4) നഷ്ടമായി. ഒല്ലി പോപ്പിനും(17) വൈകാതെ പുറത്തായി. പാറ്റ് കമിന്‍സായിരുന്നു ഇരുവരെയും മടക്കിയത്.

എന്നാല്‍ സാക്ക് ക്രോളിയും ജോ റൂട്ടും പിടിച്ചു നിന്നതോടെ ഇംഗ്ലണ്ടിന് ചെറിയ പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ നാലം ദിനം ചായക്ക് ശേഷം ജോ റൂട്ടിനെ(39) കൂടി മടക്കി പാറ്റ് കമിന്‍സ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ തകര്‍ത്തു.

ഹാരി ബ്രൂക്ക് പിടിച്ചു നിന്നെങ്കിലും നഥാന്‍ ലിയോണിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം വിനയായി. 30 റണ്‍സെടുത്ത ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ്(5), സാക് ക്രോളി(85) എന്നിവരെ കൂടി ലിയോണ്‍ മടക്കിയതോടെ1 177-3ല്‍ നിന്ന് ഇംഗ്ലണ്ട് 194-6ലേക്ക് കൂപ്പുകുത്തി. ഓസീസിനായി പാറ്റ് കമിൻസും നഥാന്‍ ലിയോണും മൂന്വ് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 271-4 എന്ന ശക്തമായ നിലയിലാണ് ഓസീസ് നാലാം ദിനം ക്രീസിലിറങ്ങിയത്. 170 റണ്‍സടിച്ച ട്രാവിസ് ഹെഡും 72 റണ്‍സടിച്ച അലക്സ് ക്യാരിയും ചേര്‍ന്ന് ഓസീസ് ലീഡ് 400 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.

 

 

 

 

 

 

 

 

Sports

അഹമ്മദാബാദിലും ദക്ഷിണാഫ്രിക്കയെ തകർത്തു; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് അഹമ്മദാബാദിൽ നടന്ന അഞ്ചാം മത്സരത്തിൽ 30 റൺസിന് വിജയിച്ചതോടെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ നാലാം ടി20 കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ സാധിച്ചുള്ളു. 65 റൺസെടുത്ത ക്വിന്‍റൺ ഡി കോക്കും 31 റൺ‌സെടുത്ത ഡിവാൾ‌ഡ് ബ്രെവിസും തിളങ്ങിയെങ്കിലും ടിമീനെ വിജയത്തിലെത്തിക്കാനായില്ല.

ഒരു വിക്കറ്റ് നഷ്ടത്തിൽ 120 എന്ന നില‍യിൽ നിന്ന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 എന്ന നിലയിലേയ്ക്ക് പ്രോട്ടീസ് തകർന്നടിയുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് വിക്കറ്റ് എടുത്തു. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 231 റൺസ് എടുത്തത്. തിലക് വർമയുടെയും ഹാർദിക്ക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെയും സഞ്ജു സാംസണിന്‍റെയും അഭിഷേക് ശർമയുടെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 42 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്‍റെ ഇന്നിംഗ്സ്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാർദിക് 25 പന്തിൽ 63 റൺ‌സാണ് എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും ഹാർദിക്ക് അടിച്ചു പറത്തി.

സഞ്ജു 37 റൺസും അഭിഷേക് 34 റൺ‌സും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൊർബിൻ ബോഷ് രണ്ട് വിക്കറ്റെടുത്തു. ജോർജ് ലിൻഡെയും ഒറ്റ്നെയ്ൽ ബാർട്ട്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഹാർദിക്ക് പാണ്ഡ്യ മത്സരത്തിലെ താരമായി. വരുൺ ചക്രവർത്തിയാണ് പരമ്പരയിലെ താരം.

Kerala

ടി20 പരമ്പര: അവസാന രണ്ട് മത്സരങ്ങൾക്ക് അക്സർ പട്ടേൽ ഇല്ല; ഷാഹ്ബാസ് അഹ്മദ് പകരക്കാരൻ

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്ക് അക്സർ പട്ടേൽ ഇല്ല. അസുഖത്തെ തുടർന്ന് നാല്, അഞ്ച് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് താരത്തെ ബിസിസിഐ ഒഴുവാക്കുകയായിരുന്നു.

എന്നാൽ അക്സർ ടീമിനൊപ്പം ലക്നോവിലുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. താരത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ബിസിസിഐ അറിയിച്ചു. മൂന്നാം മത്സരത്തിലും അക്സർ കളിച്ചിരുന്നില്ല.

അക്സർ പട്ടേലിന് പകരം ഷാഹ്ബാസ് അഹ്മദ് ടീമിലെത്തി. പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് വിജയം സ്വന്തമാക്കിയത്.

ബുധനാഴ്ച ലക്നോവിലാണ് നാലാം മത്സരം. അഞ്ചാം മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കും.

 

Sports

കട്ടക്കിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് ഗംഭീര ജയം

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര ജയം. കട്ടക്കിൽ നടന്ന മത്സരത്തിൽ 101 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 74 റൺസിൽ ഓൾഔട്ടായി. 22 റൺസെടുത്ത ഡിവാൾ‌ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോർ. മറ്റാർക്കും തിളങ്ങാനായില്ല.

ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ഹാർദിക്ക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.

59 റൺസാണ് ഹാർദിക്ക് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്‍റെ ഇന്നിംഗ്സ്.

തിലക് വർമ 26 റൺസും അക്സർ പട്ടേൽ 23 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റ് എടുത്തു. ലുതോ സിംപാംല രണ്ട് വിക്കറ്റും ഡോണൊവൻ ഫെരേര ഒരു വിക്കറ്റും വീഴ്ത്തി.

Sports

അടിച്ചുകസറി ജയ്സ്വാളും രോഹിതും കോഹ്‌ലിയും; മത്സരവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് കെ. എൽ. രാഹുലും സംഘവും പരന്പര സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്.

ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 39.5 ഓവറിൽ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളിന്‍റെ സൂപ്പർ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും കോഹ്‌ലിയുടെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം അനായാസമായി മറികടന്നത്.

117 റൺസാണ് ജയ്സ്വാൾ എടുത്തത്. ഏകദിന കരിയറിലെ ജയ്സ്വാളിന്‍റെ ആദ്യ സെഞ്ചുറിയാണ് ഇന്നത്തേത്. 121 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിംഗ്സ്. രോഹിത് ശർമ 75 റൺസും വിരാട് കോഹ്‌ലി 65 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഒരു വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. ക്വിന്‍റണ്‍ ഡി കോക്കിന്‍റെ (106) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ക്യാപ്റ്റൻ ടെംബാ ബാവുമ (48), ഡെവാള്‍ഡ് ബ്രെവിസ് (29), മാത്യു ബ്രെറ്റ്സ്കി (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.

മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഏകദിന പരന്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പകരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. യശസ്വി ജയ്സ്വാൾ മത്സരത്തിലെ താരവും വിരാട് കോഹ്‌ലി പരമ്പരയിലെ താരവും ആയി.

 

 

 

 

 

 

 

 

 

Sports

ആഷസ്: ഓസീസ് ശക്തമായ നിലയിൽ; തകർന്നടിഞ്ഞ് ഇംഗ്ലീഷ് നിര

ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 334 നെതിരെ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 511 റൺസെടുത്താണ് പുറത്തായത്. 177 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇതോടെ ഓസീസിന് ലഭിച്ചത്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര വൻ തകർച്ചയാണ് നേരിട്ടത്. മൂന്നാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 എന്ന നിലയിലാണ് ഇംഗ്ലണ്ട്. നാല് റൺസ് വീതം നേടിയ ബെൻ സ്റ്റോക്ക്സും വിൽ ജാക്ക്‌സുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 43 റൺസ് പുറകിലാണ് നിലവിൽ ഇംഗ്ലണ്ട്.

44 റൺസ് നേടിയ ഓപ്പണർ സാക്ക് ക്രൗളിക്കും 26 റൺസെടുത്ത ഒലി പോപ്പിനും മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് നിരയിൽ തിളങ്ങാനായത്. രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചൽ സ്റ്റാർക്കും മൈക്കൽ നെസറും സ്കോട്ട് ബോളണ്ടും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ 511 റൺസാണ് ഓസ്ട്രേലിയ എടുത്തത്. മിച്ചൽ സ്റ്റാർക്ക്, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലെബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് ഓസീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

77 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയുടെ ടോപ്സ്കോറർ. വെതറാൾഡ് 72 റൺസും ലെബുഷെയ്ൻ 65 റൺസും സ്റ്റീവ് സ്മിത്ത് 61 റൺസും അലക്സ് കാരി 63 റൺസും എടുത്തു. 45 റൺസെടുത്ത കാമറൂൺ ഗ്രീനും ഓസ്ട്രേലിയയ്ക്ക് വേണ്ടി തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൻ, വിൽ ജാക്ക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Sports

ബംഗ്ലാദേശ്-അയർലൻഡ് ടി20 പരമ്പര; മൂന്നാം മത്സരം ഇന്ന്

ധാക്ക: ബംഗ്ലാദേശ്-അയർലൻഡ് ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം.

ബംഗ്ലാദേശിലെ ചട്ടോഗ്രാമിലുള്ള സ്റ്റേഡിയത്തിവാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശുമാണ് വിജയിച്ചത്.

അയർലൻഡ് 39 റൺസിനാണ് ആദ്യ മത്സരത്തിൽ വിജയം നേടിയത്. രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. ഇരു ടീമുകളും പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

Sports

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനം; ന്യൂസിലൻഡിന് ആവേശ ജയം

വെല്ലിംഗ്ടൺ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ ഏഴ് റൺസിനാണ് കിവീസ് വിജയിച്ചത്.

ന്യൂസിലൻഡ് ഉയർത്തിയ 270 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് നേടാനെ സാധിച്ചുള്ളു. 55 റൺസുമായി ഷെർഫെയ്ന്‍ റൂതർഫോർഡും 38 റൺസുമായി ജസ്റ്റിൻ ഗ്രീവ്സും 37 റൺസുമായി നായകൻ ഷായ് ഹോപും തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ മൂന്ന് വിക്കറ്റ് എടുത്തു. മാറ്റ് ഹെന്‍‌റിയും സക്കാറി ഫോൽക്ക്സും മിച്ചൽ സാന്‍റ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 269 റൺ‌സ് എടുത്തത്. സെഞ്ചുറി നേടിയ ഡാരൽ മിച്ചല്ലിന്‍റെ മികവിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. 119 റൺസാണ് മിച്ചൽ എടുത്തത്. ഡിവോൺ കോൺവെ 49 റൺസും മൈക്കൽ ബ്രെയ്സ്‌വെൽ 35 റൺസും എടുത്തു.

വെസ്റ്റ് ഇൻഡീസിന് വേണ്ടി ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാത്യൂ ഫോർഡെ രണ്ട് വിക്കറ്റും ജസ്റ്റിൻ ഗ്രീവ്സും റോസ്റ്റൺ ചെയ്സും ഓരോ വിക്കറ്റ് വീതവും എടുത്തു. ഡാരൽ മിച്ചൽ ആണ് മത്സരത്തിലെ താരം. വിജയത്തോടെ ന്യൂസിലൻഡ് പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.

 

 

Sports

ഒന്നാം ഏകദിനം: പാക്കിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 300 റൺസ് വിജയലക്ഷ്യം

റാവൽപിണ്ഡി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 300 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എടുക്കുകയായിരുന്നു.

സെഞ്ചുറി നേടിയ സൽമാൻ ആഖയുടെയും അർധ സെഞ്ചുറി നേടിയ ഹുസെയ്ൻ താലത്തിന്‍റെയും മികവിലാണ് പാക്കിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. സൽമാൻ ആഖ 105 റൺസാണ് എടുത്തത്. ഹുസെയ്ൻ താലത്ത് 62 റൺസ് സ്കോർ ചെയ്തു.

മുഹമ്മദ് നവാസ് 36 റൺസും ഫഖർ സമാൻ 32 റൺസും എടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദപ ഹസരങ്ക മൂന്ന് വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

അഞ്ചാം ടി20: ഓസ്ട്രേലിയയ്ക്ക് ടോസ്; സഞ്ജു ഇന്നും ടീമിലില്ല

ബ്രിസ്ബേൻ: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ബ്രിസ്ബേനിലെ ഗാബ സ്റ്റേഡിയത്തിൽ ആണ് മത്സരം.

കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വര്‍മക്ക് പകരം റിങ്കു സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചു. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ടി20 പരമ്പര 3-1ന് സ്വന്തമാക്കാം. ഓസീസ് ജയിച്ചാല്‍ പരമ്പര 2-2 സമനിലയാവും. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തിയത്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ്മ, ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: മിച്ച് മാർഷ് (ക്യാപ്റ്റൻ), മാറ്റ് ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, നഥാൻ എല്ലിസ്, സേവ്യർ ബാർട്ട്ലെറ്റ്, ആദം സാമ്പ, ബെൻ ഡ്വാർഷൂയിസ്.

 

Latest News

Up