District News
ഇരിട്ടി: പായം പഞ്ചായത്തിലെ നിരങ്ങൻചിറ്റയിലും ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിലും മട്ടിണിയിലും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. ഇതോടെ മേഖലയിലും സമീപപ്രദേശങ്ങളിലും പുലി ഭീതി നിലനിൽക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയാണ് പേരട്ടയിലെ ശാന്തിമുക്കിൽ സ്കൂൾ വിദ്യാർഥി പുലിയെ കണ്ടതായി പറയുന്നത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഉമ്മയുടെ അടുത്തേക്ക് പോകുമ്പാഴാണ് വിദ്യാർഥി പുലിക്ക് മുന്നിൽ പെട്ടത്. ഇവിടങ്ങളിൽ അധികം കർഷകരും രാത്രിയിൽ ടാപ്പിംഗ് നടത്തുന്നവരാണ്.
സമീപത്തെ റബർ തോട്ടത്തിലൂടെ വന്ന പുലി റോഡിലേക്ക് ചാടുമ്പോൾ കുട്ടി പുലിക്ക് മുന്നിൽ പെടുകയായിരുന്നു. ഒരു നിമിഷം തിരിഞ്ഞു നിന്ന പുലി എതിർവശത്തെ തോട്ടത്തിലേക്ക് കയറിപോയതായാണ് വിദ്യാർഥി പറയുന്നത്. പ്രാണരക്ഷാർത്ഥം തിരിഞ്ഞോടിയ വിദ്യാർഥി സമീപത്തെ ഓട്ടോ ഡ്രൈവർ ബെന്നിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.പുലിയെ കണ്ട് ഭയന്നുപോയ വിദ്യാർഥിക്ക് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലേക്ക് ഓടിക്കയറി എത്തിയതെന്നാണ് ബെന്നി പറയുന്നത്.
ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട് മട്ടിണി റോഡിൽ രണ്ട് ദിവസം മുന്‍പാണ് ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി പറയുന്നത്. പുലി റോഡ് മുറിച്ച് കടന്നുപോകുന്ന പോകുമ്പോഴാണ് ബൈക്ക് യാത്രക്കാർ ഇതുവഴി എത്തിയത്. വെളിച്ചം കണ്ടതും പുലി അടുത്ത കാട്ടിലേക്ക് ഓടി മറഞ്ഞുവെന്നാണ് ഇവർ പറയുന്നത്. സംഭവ സ്ഥലത്ത് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി മംഗലത്ത്കരോട്ട് , വൈസ് പ്രസിഡന്റ് ടോമി മൂക്കനോലി. പഞ്ചായത്തംഗം നിഷ ഉരപ്പാൻകുഴിയിൽ എന്നിവർ സന്ദർശിച്ചു.
പായം പഞ്ചായത്തിലെ നിരങ്ങൻചിറ്റ മേഖലയിൽ നാലാം തവണയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ചൊവ്വാഴ്ച രാത്രിയാണ് പ്രദേശവാസി വീണ്ടും പുലിയെ കണ്ടത് .നിരങ്ങൻചിറ്റ മെയിൻ റോഡിലാണ് പുലിയെ കണ്ടതായി പറയുന്നത് . കഴിഞ്ഞ ദിവസം വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഇവിടെ സംയുകത തെരച്ചിൽ നടത്തിയിരുന്നു. കുറുക്കന്റെ ജഡം അല്ലാതെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന യാതൊന്നും കണ്ടെത്തിയില്ല എന്നായിരുന്നു വനം വകുപ്പിന്റെ സ്ഥിരീകരണം.
കരിയംകാപ്പിൽ വന്യ ജീവി വളർത്തു നായയെ ആക്രമിച്ചു
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ വന്യ ജീവി വളർത്ത് നായയെ അക്രമിച്ചു. ആറാട്ട് കുളം റോയിയുടെ വീട്ടിലെ വളർത്ത് നായയെയാണ് വന്യജീവി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കടുവ നായയെ വിട്ട് ഓടിപ്പോയതായി റോയി പറയുന്നു. ആനമതിൽ കടന്നെത്തിയ കടുവ ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിപ്പോവുകയും പുലരും വരെ മുരളുകയും ചെയ്തതായി റോയി പറയുന്നു. എന്നാൽ സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നായയെ കടിച്ചത് കടുവയല്ലെന്നും പുലിയോ പുലിയുടെ വർഗത്തിൽ പ്പെട്ട മറ്റേതെങ്കിലും ജീവിയോ ആകാനാണ് സാധ്യതയെന്നും പറഞ്ഞു.
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ വന്യ ജീവി വളർത്ത് നായയെ അക്രമിച്ചു. ആറാട്ട് കുളം റോയിയുടെ വീട്ടിലെ വളർത്ത് നായയെയാണ് വന്യജീവി ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കടുവ നായയെ വിട്ട് ഓടിപ്പോയതായി റോയി പറയുന്നു. ആനമതിൽ കടന്നെത്തിയ കടുവ ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിപ്പോവുകയും പുലരും വരെ മുരളുകയും ചെയ്തതായി റോയി പറയുന്നു. എന്നാൽ സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നായയെ കടിച്ചത് കടുവയല്ലെന്നും പുലിയോ പുലിയുടെ വർഗത്തിൽ പ്പെട്ട മറ്റേതെങ്കിലും ജീവിയോ ആകാനാണ് സാധ്യതയെന്നും പറഞ്ഞു.
Kerala
പാലക്കാട്: മംഗലം ഡാം ഓടംതോട് വീണ്ടും കടുവ ഇറങ്ങിയതായി ടാപ്പിംഗ് തൊഴിലാളി. ഇന്ന് പുലർച്ചെ നാലരയോടെ റബർ ടാപ്പിങ്ങിന് പോകും വഴി ടാപ്പിംഗ് തൊഴിലാളിയായ ധർമജൻ ആണ് കടുവയെ കണ്ടത്.
നന്നങ്ങാടി വേലം കുന്നിലേയ്ക്ക് പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് ധര്മജൻ പറഞ്ഞു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം പ്രദേശത്ത് യുവാവ് കടുവയുടെ അലര്‍ച്ച കേട്ടതായും വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു.
Kerala
കണ്ണൂര്‍: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി. വെള്ളിയാഴ്ച രാത്രിയോടെ വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
പത്ത് വയസ് തോന്നിക്കുന്ന കടുവയെ വയനാട്ടിലേക്കു കൊണ്ടുപോയി. പാലത്തുംകടവിലെ പുല്ലാട്ടുകുന്നേല്‍ രൂപേഷ് രാഘവന്റെ നാലു പശുക്കളെ കടുവ ആക്രമിച്ചു കൊന്നിരുന്നു.
കൂട്ടിൽ തളം കെട്ടിക്കിടന്ന രക്തത്തില്‍ കടുവയുടെ കാല്‍പ്പാദം പതിഞ്ഞിരുന്നു. പ്രദേശത്തെ പശുക്കളെ കൊന്ന കടുവയാണ് കൂട്ടിലായതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Kerala
പത്തനംതിട്ട: ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ കൂട്ടിലാക്കി. ജനവാസ മേഖലയായ വില്ലുന്നിപ്പാറയിൽ കൊല്ലംപറമ്പിൽ സദാശിവൻ എന്നയാളുടെ കിണറ്റിലാണ് ഇന്ന് പുലർച്ചെ കടുവ വീണത്.
മയക്കുവെടിവച്ചതിന് ശേഷം വലയിലാക്കി കടുവയെ ഉയർത്തിയെടുക്കുകയായിരുന്നു. പെരിയാർ ടൈഗർ റിസർവിലെ ഉദ്യോഗസ്ഥരുടെ വലിയ സംഘമാണ് സ്ഥലത്ത് എത്തിയത്.
സുരക്ഷ കണക്കിലെടുത്ത് പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
കൽപ്പറ്റ: സുൽത്താൻബത്തേരി - പാട്ടവയൽ റോഡിൽ കടുവയിറങ്ങി. കഴിഞ്ഞദിവസം രാത്രി റോഡിലൂടെ കടുവ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ കാർ യാത്രക്കാരൻ പകർത്തിയിരുന്നു.
തൊട്ടടുത്ത വനത്തിൽ നിന്നാണ് കടുവയെത്തിയതെന്നാണ് സൂചന. നൂൽപ്പുഴയ്ക്കും മുണ്ടക്കൊല്ലിക്കും ഇടയിലുള്ള ആനപ്പാലത്തിനു സമീപമാണ് കടുവയെ കണ്ടത്. ഇതോടെ വനംവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
Kerala
പത്തനംതിട്ട: വടശേരിക്കര കുമ്പളത്താമണ്ണില്‍ ഇറങ്ങിയ കടുവ കെണിയിൽ വീണു. വനംവകുപ്പ് സ്ഥാപിച്ചകൂട്ടിലാണ് കടുവ വീണത്. ഇന്ന് പുലർച്ചെയാണ് കടുവ കുടുങ്ങിയത്.
ഞായറാഴ്ച ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ജംഗിള്‍ ഫാമിലെ വളര്‍ത്ത് ആടുകളില്‍ ഒന്നിനെ കൊന്നിരുന്നു. ഇതോടെ കൂട് വനമേഖലയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു.
ഇതര സംസ്ഥാനക്കാരനായ ഫാമിലെ ജീവനക്കാരന് തീറ്റ കൊടുത്തുകൊണ്ടിരുന്ന ആടിനെയാണ് കടുവ പിടിച്ചുകൊണ്ടുപോയത്. തന്റെ തലയ്ക്കു മീതേകൂടി കടുവ ചാടിവരികയായിരുന്നുവെന്ന് ജീവനക്കാരന് പറഞ്ഞിരുന്നു. ബഹളം വച്ച് ആളുകളെ കൂട്ടി പരിശോധന നടത്തിയെങ്കിലും കടുവ കാട്ടിനുള്ളിലേക്കു കടന്നിരുന്നു.
വനപാലകരുടെ കൂടി സഹായത്തോടെ പ്രദേശവാസികള്‍ കാട്ടിനുള്ളില്‍ പരിശോധന നടത്തി ആടിന്റെ ജഡം കണ്ടെത്തി. ജഡത്തിന്റെ ഒരു ഭാഗം ഭക്ഷിച്ചശേഷം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതുതേടി കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജഡാവശിഷ്ടങ്ങള്‍ ശേഖരിച്ച് സമീപത്തു നേരത്തേ സ്ഥാപിച്ചിരുന്ന കൂടിനുള്ളില്‍ വച്ചിരുന്നു. ഈ കൂട്ടിലാണ് കടുവ കുടുങ്ങിയത്.
Kerala
കൽപ്പറ്റ: വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒമ്പതു പേർ. ഏറ്റവമൊടുവിലെ ഇരയാണ് ശനിയാഴ്ച ഉച്ചയോടെ കടുവ പിടിച്ച പുൽപ്പള്ളി ദേവർഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ 65 കാരൻ കൂമൻ.
കാപ്പിസെറ്റ് ചെട്ടിമറ്റത്തിനു സമീപം പുഴയോരത്തുനിന്നാണ് കടുവ കൂമനെ പിടികൂടി വനത്തിലേക്ക് വലിച്ചിഴച്ചത്. ഈ വർഷം ജനുവരിയിൽ കടുവയുടെ ആക്രമണത്തിൽ മാനന്തവാടി പഞ്ചാരക്കൊല്ലി താറാട്ട് ഉന്നതിയിലെ രാധ കൊല്ലപ്പെട്ടിരുന്നു. കാപ്പി വിളവെടുപ്പിന് പഞ്ചാരക്കൊല്ലിയിലെ സ്വകാര്യ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 45 കാരിയായ രാധ ആക്രമണത്തിനിരയായത്.
2024ൽ ജില്ലയിൽ രണ്ടുപേരുടെ ജീവനാണ് കടുവയെടുത്തത്. വടക്കേ വയനാട്ടിലെ പുതുശേരി വെള്ളാരംകുന്ന് പള്ളിപ്പുറം തോമസ്(സാലു-50), തെക്കേ വയനാട്ടിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂർ മരോട്ടിപ്പറന്പിൽ പ്രജീഷ്(36) എന്നിവരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ജനുവരി 11നാണ് തോമസിനെ കടുവ ആക്രമിച്ചത്. ചികിത്സയിലിരിക്കേ പിറ്റേന്നായിരുന്നു മരണം. ഡിസംബർ ഒമ്പതിന് പകൽ കൃഷിയിടത്തിലായിരുന്നു പ്രജീഷിന്റെ ദാരുണാന്ത്യം.
2015 ഫെബ്രുവരിയിൽ വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽപ്പെട്ട നൂൽപ്പുഴ പുത്തൂർകൊല്ലിയിൽ 62കാരൻ ഭാസ്കരനെ കടുവ കൊലപ്പെടുത്തിയിരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ വനത്തിൽ വിറകിനു പോയപ്പോഴാണ് ഭാസ്കരനെ കടുവ പിടിച്ചത്.
അതേവർഷം ജൂണിൽ വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തിൽ ആദിവാസി യുവാവ് ബാബുരാജിനെ(24)കടുവ കൊന്നു. വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ബാബുരാജിനു ദുര്യോഗം. വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽപ്പെട്ട കക്കേരി ഉന്നതിയിലെ ബസവയാണ് അക്കൊല്ലം കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമൻ. വനം-വന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചറായിരുന്നു ബസവ.
2019 ഡിസംബറിലായിരുന്നു കടുവ ആക്രമണത്തിൽ മറ്റൊരു മരണം. വടക്കനാട് പച്ചാടി ഉന്നതിയിലെ ജഡയനെയാണ്(58) കടുവ പിടിച്ചത്. വീടിനടുത്ത് വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ജഡയൻ. കാര്യന്പാതി ബസൻവൻകൊല്ലിയിലെ ശിവകുമാറായിരുന്നു(24) കടുവയുടെ അടുത്ത ഇര. 2020 ജൂണ്‍ 17നാണ് ശിവകുമാർ കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാൻ വനത്തിൽ പോയതായിരുന്നു ശിവകുമാർ.
അടുത്തിടെ പനമരത്തിനു സമീപം പച്ചിലക്കാട്, ചീക്കല്ലൂർ പ്രദേശങ്ങളിൽ കടുവ ഇറങ്ങിയിരുന്നു. രണ്ടു ദിവസം നാട്ടുകാരെയും വനം-പോലീസ് സേനാംഗങ്ങളെയും മുൾമുനയിൽ നിർത്തിയ കടുവ സ്വയം കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കൂമന്റെ മക്കൾക്ക് വനംവകുപ്പിൽ താത്കാലിക നിയമനം
പുൽപ്പള്ളി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ദേവർഗദ്ദ മാടപ്പള്ളി കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന്റെ മകൻ രവിക്കും മകൾ ഗീതയ്ക്കും വനംവകുപ്പിൽ താത്കാലിക നിയമനം നൽകും.
വണ്ടിക്കടവ് വനം ഓഫീസിൽ നാട്ടുകാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വനം-വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥർ നൽകിയതാണ് ഈ ഉറപ്പ്. രണ്ടു മക്കളാണ് കൂമന്. കുടുംബത്തിനു 10 ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കുമെന്നും 10 ലക്ഷം രൂപകൂടി ലഭ്യമാക്കാൻ സർക്കാരിന് ശിപാർശ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂമന്റെ മരണത്തെത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
വിവിധ രാഷ്്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്. സുരേഷ്ബാബു, ബൈജു നമ്പിക്കൊല്ലി, അമൽ ജോയി, മണി പാമ്പനാൽ, സി.പി. വിൻസന്റ്, പി.എ. മുഹമ്മദ്, കെ.ഡി. ഷാജിദാസ്, ബിന്ദു പ്രകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്. കടുവയെ ജനവാസമേഖലയിൽനിന്നു മാറ്റാൻ നടപടി സ്വീകരിച്ചതായി വരുൺ പറഞ്ഞു.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് ദാരുണാന്ത്യം. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്ഗദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന് എന്ന മാരൻ (60) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മാരനെ കടുവ ആക്രമിക്കുകയായിരുന്നു. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു
മാരന്റെ മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് മതിയായ ജാഗ്രത സ്വീകരിച്ചില്ലെന്നും കുറച്ചുദിവസം മുൻപ് പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നു എന്നും നാട്ടുകാർ പറയുന്നു.
Kerala
വയനാട്: കടുവ ഭീഷണിയെ തുടർന്ന് വയനാട് ജില്ലയിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 18, 19, 20, 21 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അങ്കണവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്ചയും ഈ വാർഡുകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
അതേസമയം ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് കടുവയുള്ളത്. അഞ്ച് വയസുള്ള ആൺ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.
Kerala
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് കടുവയുള്ളത്. അഞ്ച് വയസുള്ള ആൺ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ച് കടുവയെ ഓടിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. കടുവയെ കണ്ടെത്തിയ സ്ഥലത്ത് കൂടുവയ്ക്കാനും നടപടി ആരംഭിച്ചു.
കൈതക്കാടിൽ പുറത്തിറങ്ങിയ കടുവ ജനവാസ മേഖലയിലേക്കാണ് ഓടി കയറിയത്. പ്രദേശവാസികളോട് വീടിനകത്ത് തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൽപ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ കടുവയെ കണ്ടെത്തിയിരിക്കുന്നത്.
കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം മേഖലയിൽ കർശന ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർആർടി സംഘം പൊലീസ് തുടങ്ങിയവർ പ്രദേശത്തുണ്ട്.
Kerala
കാസർഗോഡ്: കള്ളാറിൽ ജനവാസകേന്ദ്രത്തിൽ പുലിയുടെ ജഡം കണ്ടെത്തി. ബളാൽ റോഡിൽ പുഞ്ചക്കര കോട്ടക്കുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ജഡം കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കമുള്ളതായാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
വെറ്ററിനറി ഡോക്ടറെ സ്ഥലത്തെത്തിച്ച് പോസ്റ്റുമോർട്ടം നടത്താനാണു തീരുമാനം. വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ പ്രദേശം.
ഏതാനും നാളുകളായി ജില്ലയിൽ പലയിടങ്ങളിലും ജനവാസമേഖലകളിൽ പുലികളെ കാണുന്ന സംഭവങ്ങളുണ്ടായിരുന്നു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാലിത്തീറ്റ ശേഖരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പൗരി ഗർവാൾ ജില്ലയിലെ കാലാഗഡ് ടൈഗർ റിസർവ് പ്രദേശത്താണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ റിഖാനിഖൽ ബ്ലോക്കിൽ ഊർമിള ദേവി മരുമകൾ പ്രിയയ്ക്കൊപ്പം കന്നുകാലികൾക്ക് കാലിത്തീറ്റ ശേഖരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രിയ വീടിനുള്ളിലേക്ക് പോയി. എന്നാൽ ഊർമിള ദേവി കാലിത്തീറ്റ ശേഖരിക്കുന്നത് തുടർന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഊർമിള വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മരുമകൾ അന്വേഷിച്ചു പോയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിന് സമീപം കടുവയും ഇരിപ്പുണ്ടായിരുന്നു.
പ്രിയയുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിക്കൂടി. തുടർന്ന് കടുവ സ്ഥലത്ത് നിന്നും പോവുകയായിരുന്നു.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവായിരിക്കുകയാണെന്ന് എംഎൽഎ ദിലീപ് റാവത്ത് പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, താൻ രാജിവയ്ക്കുമെന്ന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് വനംവകുപ്പ് ജീവനക്കാരെ പേരെ കാണാനില്ല.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
തുടർന്ന് ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിച്ചു.
ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.
കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
Kerala
തൃശൂർ: മൃഗശാലയിലെ കടുവയെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തി. തൃശൂർ മൃഗശാലയിലെ ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. ശനിയാഴ്ച രാത്രിയാണ് കടുവ ചത്തത്.
തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായയിൽ ഭക്ഷണം വച്ചു കൊടുത്തു ഫീഡിംഗ് നടത്തുകയായിരുന്നു. ശനിയാഴ്ച ഭക്ഷണം കഴിക്കാതിരുന്ന കടുവ രാത്രിയോട് കൂടി മരിക്കുകയായിരുന്നു.
2015 ലാണ് വയനാട്ടിലെ കാട്ടികുളത്തു വച്ചു കടുവയെ പിടികൂടുന്നത്. അന്ന് ഉദ്ദേശം 15 വർഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഇപ്പോൾ ഏകദേശം ഉദ്ദേശം 25 വയസ്സ് പ്രായം ഉണ്ടാകും.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
National
ഉഡുപ്പി: ഉഡുപ്പി ബ്രഹ്മാവറിനു സമീപം നഞ്ചൂരിൽ ബൈക്കിനു കുറുകേ ചാടിയ പുള്ളിപ്പുലി ചത്തു. ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റു. നഞ്ചൂർ സ്വദേശി ഭാസ്കർ ഷെട്ടിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉഡുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ പെട്ടെന്ന് ബൈക്കിനു മുന്നിലേക്കു പുള്ളിപ്പുലി ഓടിക്കയറുകയായിരുന്നു. ഭാസ്കറിന് വാഹനം നിയന്ത്രിക്കാൻ കഴിയുന്നതിനുമുമ്പ് വാഹനം പുലിയെ ഇടിച്ച് മറിഞ്ഞു.
കഴുത്തിനും തലയ്ക്കും പരിക്കേറ്റ പുലി അപ്പോൾത്തന്നെ ചത്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഭാസ്കറിനെ ആശുപത്രിയിലെത്തിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം മറവുചെയ്തു.
District News
നിലമ്പൂർ വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പുലിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
പുലി ഇറങ്ങിയെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും വളർത്തുന്നവർക്ക് ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പുലിയെ എത്രയും പെട്ടെന്ന് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും, വനംവകുപ്പ് പെട്രോളിംഗ് ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.