Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat

തമ്പാന്നൂരിൽനിന്ന് കാസർഗോഡേയ്ക്ക് ഇനി ബോട്ടിൽ പോകാം; ആദ്യ ഘട്ടം ഉദ്ഘാടനം 26 ന്

തിരുവനന്തപുരം: തലസ്ഥാന ഹ്യദയമായ തമ്പാന്നൂരിൽ നിന്ന് കേരളത്തിൽ എവിടേക്കും മിനിട്ട് വ്യത്യാസത്തിൽ ടെയിനും ബസും കിട്ടും. വിമാനത്താവളവും തൊട്ടടുത്താണ്. എന്നാൽ ഇനി തലസ്ഥാനത്തുനിന്ന് ബോട്ടിൽ കൊച്ചിയിലെയ്ക്കോ കാസർഗോട്ടേയ്ക്കോ പോകാൻ റെഡിയായിക്കോളൂ.

ജലഗതാഗതത്തിൽ അത്ഭുത സാധ്യതയുള്ള ആക്കുളം - ചേറ്റുവാ ജലപാതയുടെ ആദ്യ ഘട്ടം ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ പാത 3 ന്‍റെ ജലവഴികൾ തലസ്ഥാനത്തേക്കും ഉടൻ തുറന്നു കിട്ടും.

തമ്പാന്നൂരിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ഇന്നറിയപ്പെടുന്നത് മലിന ജലപ്രവാഹമായിട്ടാണെങ്കിലും ആ തോട് നവീകരിച്ചാൽ എത്തുന്നത് പാർവ്വതീ പുത്തനാറിലേക്കും തുടർന്ന് ആക്കുളം കായലിലേക്കുമാണ്. വർക്കല തുരപ്പ്, ചിലക്കൂർ ഭാഗങ്ങൾ കാടുമൂടിപ്പോയതിനാൽ ദുഷ്കരമായകിടന്ന ജലഗതാഗതത്തിന്‍റെ ഒരു പ്രധാന ഘട്ടം ഉദ്ഘാടനത്തോടെ തുറന്നു കിട്ടുകയായി.

കഠിനംകുളം കായൽ മുതൽ വാമനപുരം നദിയിലൂടെ ഇടവാകായൽ വഴി കടന്നു
പോകുന്ന പാർവതീ പുത്തനാറിന്‍റെ ഒരു ഭാഗമായി കിള്ളിയാറിലൂടെ കടന്നുവരുന്ന ആമയിഴഞ്ചാൻ തോട് മാറുന്നുണ്ട്. ടിഎസ് കനാൽ എന്നറിയപ്പെടുന്ന തിരുവിതാംകൂർ സ്റ്റേറ്റ് കനാലിന്‍റെ ഭാഗമായാണ് രാജഭരണകാലത്ത് ഈ കനാൽ നിർമിച്ചത്.

1993 ൽ ഇതു ദേശീയ ജലപാതയുടെ ഭാഗമായി. കോവളം, തിരുവന്ന പുറം,വർക്കല, കൊല്ലം . കായംകുളം , ചേർത്തല, വൈക്കം, ചമ്പക്കര , കൊടുങ്ങല്ലൂർ കനോലിക്കനാൽ . പയ്യോളി, മാഹി കനാലുകൾ എന്നിവ വഴിയാണ് ഈ പാത ബേക്കലിൽ എത്തുന്നത്.

കോവളത്തുനിന്ന് ബേക്കലിലേക്കുള്ള ദൂരം റോഡുവഴിയും ജലമാർഗവും ഏതാണ്ട് 580 കിലോമീറ്ററിനടുത്ത് വരും. എന്നാൽ ഇപ്പോൾ തുറക്കുന്ന ആക്കുളം ചേറ്റുവ ഭാഗത്ത് ദൈർഘ്യം റോഡിനേകാൾ കുറവാണ്. ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ സ്പീഡ് ബോട്ടിൽ 10 മണിക്കൂറിൽ താഴെ മതി

തൃശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റര്‍ കനാല്‍ പാത ഫെബ്രുവരി 26 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെയും ചിലക്കൂര്‍ വിനോദസഞ്ചാര പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വി. ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരിക്കും.സംസ്ഥാന സര്‍ക്കാരിന്‍റെയും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെയും (സിയാല്‍) സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

39 പുഴകള്‍, കായലുകള്‍, കനാലുകള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കല്‍ പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്.

വര്‍ക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണഋ1വും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണവും സിയാല്‍ നടപ്പാക്കുകയാണ്. ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉ്പ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാല്‍ പുറത്തിറക്കും.

616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോവളം-ബേക്കല്‍ ജലപാത പദ്ധതി രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണെന്ന് ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സംസ്ഥാന ജലപാതയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി തൃശൂര്‍-കാട്ടൂര്‍ ഭാഗത്തെ മധുരംപള്ളിയില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വീതിയും ആഴവും കൂട്ടി. തൃപ്രയാര്‍, കണ്ടശാങ്കടവ്, ഏനാമാവ് എന്നിവിടങ്ങളില്‍ മൂന്ന് ബോട്ട് ജെട്ടികളുടെ നിര്‍മാണം ആരംഭിച്ചു. ആക്കുളത്തിനും കൊല്ലത്തിനും ഇടയില്‍ നാല് ബോട്ട് ജെട്ടികള്‍ സ്ഥാപിച്ചു.

കോഴിക്കോട്, കുറ്റ്യാടി, നാദാപുരം, വടകര എന്നീ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിനു കുറുകെയുള്ള വെങ്ങോലി പാലം പൂര്‍ത്തിയായി. പാര്‍വതി പുത്തനാര്‍ കനാലിനു കുറുകെ നിര്‍മിച്ച കരിക്കകം സ്റ്റീല്‍ ലിഫ്റ്റിംഗ് പാലം കമ്മീഷന്‍ ചെയ്തു.

ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളായ കോഴിക്കോടുള്ള മൂഴിക്കല്‍ ലോക്ക്-കം-ബ്രിഡ്ജ്, തിരുവനന്തപുരത്തെ സെന്‍റ് ആന്‍ഡ്രൂസ് പാലം, ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പാലിക്കുന്ന വടകര-മാഹി കനാലിന്‍റെ 14 കിലോമീറ്റര്‍ ഭാഗം എന്നിവയും പ്രവര്‍ത്തനക്ഷമമാണ്. കോഴിക്കോട് കോട്ടപ്പള്ളി പാലത്തിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

കനാല്‍ വികസന പരിപാടിയുടെ ഭാഗമായി 95.6 കോട രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. വര്‍ക്കല വെസ്റ്റ് കോസ്റ്റ് കനാല്‍ - റീച്ച് 1, റീച്ച് 2, കഠിനംകുളം വെസ്റ്റ് കോസ്റ്റ് കനാല്‍ റീച്ച്, വടകര-മാഹി കനാല്‍ - ആദ്യ റീച്ച്, ചിറയിന്‍കീഴ് കടകം പാലം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രവൃത്തികളും ശിവഗിരി തുരങ്കത്തിന്‍റെ വടക്കുവശത്തെ ആഴം കൂട്ടല്‍ ജോലികളും പുരോഗമിക്കുന്നുണ്ട്.

SUNDAY DEEPIKA

കെട്ടുവള്ളത്തിൽ കൊടുങ്ങല്ലൂരിലേക്ക്!

വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ കെട്ടുവള്ളങ്ങൾ നൂറ്റാണ്ടുകൾക്കുമുന്പുതന്നെ ധാരാളം ഉപയോഗിച്ചിരുന്ന ഒരിടമുണ്ട്. ആലപ്പുഴയോ കുമരകമോ അല്ല, കൊല്ലത്തെ മണ്‍റോ തുരുത്താണ് അത്.

പാചകത്തിനും ഉറക്കത്തിനും കെട്ടുറപ്പുള്ള ഒരു ചെറിയ മുറി, ചരക്കു കയറ്റാനുള്ള സൗകര്യം. ദിവസങ്ങളോളം യാത്രചെയ്യാൻ സൗകര്യമുള്ളതായിരുന്നു ഈ വള്ളങ്ങൾ. കുടുംബ സമേതമുള്ള തീർഥാടന യാത്രകൾക്കും, വെള്ളപ്പൊക്കമുണ്ടാകുന്ന കാലങ്ങളിൽ സുരക്ഷിതകേന്ദ്രമായും ഇവ ഉപയോഗിച്ചു. അഷ്ടമുടി- കായംകുളം കായലുകൾ വഴി, ആലപ്പുഴ തോടുകടന്ന് കോട്ടപ്പുറത്തെത്തി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോകുമായിരുന്നത്രേ കുടുംബങ്ങൾ. ഏതാണ്ട് രണ്ടാഴ്ചയെടുക്കുന്ന യാത്ര! ഇന്നത് ഭാവനയിൽ കാണാനേ കഴിയൂ.

അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയ്ക്കുള്ള ദ്വീപസമൂഹമാണ് മണ്‍റോ തുരുത്ത്. യാത്രികർക്ക് പ്രിയപ്പെട്ട ഇടമാണ് ഇപ്പോൾ ഇത്. കൊല്ലം പട്ടണത്തിൽനിന്ന് ഏതാണ്ട് 25 കിലോമീറ്റർ ദൂരം. റെയിൽവേ സൗകര്യവുമുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മണ്‍റോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേരു ലഭിച്ചത്.

ചെറിയ വള്ളങ്ങളിൽ കണ്ടൽക്കാടുകൾ കണ്ടുള്ള യാത്രകൾ, മണ്‍റോ സായിപ്പിന്‍റെ ബംഗ്ലാവ്, ദേവാലയങ്ങൾ, കൃഷിയിടങ്ങൾ, രുചികരമായ ഭക്ഷണം... കാണാനും അറിയാനും ആസ്വദിക്കാനും തുരുത്തിൽ ഒട്ടേറെയുണ്ട്. റിസോർട്ടുകൾ അടക്കം താമസസൗകര്യങ്ങളും ലഭ്യമാണ്.

ഡെൽറ്റാ പ്രദേശം എന്ന നിലയിൽ പ്രാധാന്യമുള്ള ജൈവവൈവിധ്യ പ്രദേശമാണ് ഇവിടം. കടലിനോടു ചേരുന്നതിനാൽ മത്സ്യസന്പത്തും ധാരാളം.

NRI

ഭാരത് ബോട്ട് ക്ലബിന് നവനേതൃത്വം

ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ് യുഎസ്എയുടെ വാർഷിക പൊതുയോഗവും 2026ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഓറഞ്ചുബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്‍റില്‍ നടന്നു.

വൈസ് പ്രസിഡന്‍റ് ജയപ്രകാശ് നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കൂടുതൽ യുവാക്കളെ തുഴച്ചിൽക്കാരായി കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. ട്രഷറർ വിശാൽ വിജയൻ കണക്കുകൾ അവതരിപ്പിച്ചു.

 

District News

വഞ്ചിയിൽനിന്നു തെറിച്ച് കടലിൽവീണ മത്സ്യത്തൊഴിലാളി മരിച്ചു

ചാവക്കാട്: മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ടു വഞ്ചിയിൽ നിന്ന് തെറിച്ചു വീണ മത്സ്യത്തൊഴിലാളി മരിച്ചു. തളിക്കുളം സ്നേഹതീരം ഇഷ്ത്താക്കിരി ആണ്ടി മകൻ ശിവന്‍റെ (55) മൃതദേഹമാണ് മുനക്കക്കടവ് തീരദേശ പോലീസ് സ്റ്റേഷനു സമീപം പുഴയിൽ കണ്ടെത്തിയത്.

തളിക്കുളം സ്വദേശി നന്ദുവിന്‍റെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പൻ വഞ്ചിയിൽ നിന്നാണ് കടലിൽ വീണത്. ഞായറാഴ്ച രാവിലെ കടപ്പുറം അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വഞ്ചിയിൽ നിന്ന് ശിവൻ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സഹതൊഴിലാളികൾ കയർ എറിഞ്ഞു കൊടുത്തുവെങ്കിലും ശിവൻ താഴ്ന്നുപോയി. തീരദേശ പോലീസ്, ഫിഷറീസ് ബോട്ട്, മത്സ്യത്തൊഴിലാളികൾ എന്നിവർ ഉടനെ തെരച്ചിലിന് ഇറങ്ങി. രാത്രിയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

ഇന്നലെ രാവിലെ വീണ്ടും തെരച്ചിലിന് ഇറങ്ങുന്നതിനിടയിലാണ് മൃതദേഹം ചേറ്റുവ പുഴയിൽ കണ്ടത്. പോലീസ് നടപടികൾ സ്വീകരിച്ചു. ഭാര്യ: സുജാത. മക്കൾ: അശ്വതി, അശ്വനി, അക്ഷയ. മരുമക്കൾ: നിതിൻ, മിഥുൻ.

District News

"ബോട്ടുകളിൽ സഞ്ചരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കൃത്യത പാലിക്കണം’

അരീക്കോട്: താനൂർ തൂവൽ തീരം ബീച്ചിൽ 2023 മേയ് ഏഴിനുണ്ടായ ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സംബന്ധിച്ചും അന്വേഷണ റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷന്‍റെ രണ്ടാംഘട്ട പൊതുതെളിവെടുപ്പും ഹിയറിംഗും സമാപിച്ചു.

പുതിയ ബോട്ടുകൾക്ക് നൽകിവരുന്ന ലൈസൻസ് സന്പ്രദായം കൂടുതൽ കർക്കശമാക്കാനുള്ള നടപടികൾ സ്വീകരിക്കുക, ബോട്ട് ഫിറ്റ്നസ് പരിശോധനക്ക് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുക, ബോട്ടിൽ സഞ്ചരിക്കുന്നവരുടെ തിരിച്ചറിയൽ രേഖ വാങ്ങുകയും ആളുകളുടെ എണ്ണത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, താനൂർ പാലം പുനർനിർമിക്കുക, രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങളും ആളുകളും ബോട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ ഉണ്ടെന്ന് ഉറപ്പാക്കുക, ബോട്ട് യാത്രക്കാരുടെ ശ്രദ്ധക്ക് നോട്ടീസ് ബോർഡ് സ്ഥാപിക്കുക, കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് പ്രാദേശിക ഭരണകൂടങ്ങൾ സൗകര്യമൊരുക്കുക, ജലാശയ അപകടങ്ങൾക്കെതിരേ കാന്പയിൻ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് തെളിവെടുപ്പിൽ ഉയർന്നത്.

സെപ്റ്റംബർ 10 മുതൽ തുടങ്ങിയ പൊതുതെളിവെടുപ്പിലൂടെ ജലഗതാഗത മേഖലയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട പരിഹാര മാർഗങ്ങൾ ശിപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിംഗ് എൻഫോഴ്സ്മെന്‍റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

അരീക്കോട് ഗ്രാമപഞ്ചായത്ത് എൻ.വി. ഇബ്രാഹിം മാസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹിയറിംഗിൽ ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ കുസാറ്റ് ഷിപ് ബിൽഡിംഗ് ടെക്നോളജി വിഭാഗം റിട്ട. പ്രഫസർ ഡോ. കെ.പി. നാരായണൻ, കമ്മീഷൻ മെന്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജ് ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മീഷൻ ജോയിന്‍റ് സെക്രട്ടറി ആർ. ശിവപ്രസാദ്, കമ്മീഷൻ അഭിഭാഷകൻ ടി.പി. രമേഷ്, ഡെപ്യൂട്ടി കളക്ടർ വി.ടി. ഘോളി, ഏറനാട് തഹസിൽദാർ എം. മുകുന്ദൻ, ഡെപ്യൂട്ടി തഹസിൽദാർ കെ. സരിത കുമാരി, പഞ്ചായത്ത് പ്രസിഡന്‍റ് നൗഷർ കല്ലട, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

International

മൊസാംബിക്കിൽ ബോട്ട് മുങ്ങി; മലയാളിയടക്കം അഞ്ചു പേരെ കാണാനില്ല

ന്യൂഡൽഹി: കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങി മൂന്നുപേർക്ക് ദാരുണാന്ത്യം. മൊസാംബിക്കിലുണ്ടായ അപകടത്തിൽ മലയാളിയടക്കം അഞ്ചുപേരെ കാണാതായെന്ന് അധികൃതർ പറഞ്ഞു.

എംടി സീ ക്വസ്റ്റ് എന്ന കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ടാണ് മുങ്ങിയത്. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ്.

കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു.

NRI

ബോട്ട് കൊച്ചിയിൽ നിന്നെത്തും; സാഹസിക യാത്രയ്ക്കൊരുങ്ങി ഇംഗ്ലീഷ് ദമ്പതികൾ

ലണ്ടൻ: സമുദ്രയാത്ര ഇഷ്‌ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദമ്പതികൾക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ യാത്രാബോട്ട് ഇടക്കൊച്ചിയിൽ നിന്ന്. നിക്ക് എന്ന് വിളിപ്പേരുള്ള ജോൺ നിക്കോളാസ് ഫ്രാൻസനും ഭാര്യ ആനിനും യാത്ര ചെയ്യുന്നതിനുള്ള ബോട്ടാണ് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയത്.

ഇംഗ്ലണ്ടിൽ ബോട്ട് നിർമാണം വലിയ ചെലവേറിയതിനാലാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരുടെ മനസിന് ഇഷ്‌ടപ്പെട്ട നിർമാതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജലയാനങ്ങൾ നിർമിക്കാൻ മിടുക്കരുള്ള കൊച്ചിയിലേക്ക് എത്തുകയായിരുന്നു.

കൊച്ചിയിൽ പല ബോട്ട് നിർമാണ കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനീയറിംഗ് സർവീസസ് എന്ന ബോട്ട് നിർമാണ സ്ഥാപനത്തിന് ബോട്ട് നിർമിക്കാൻ ചുമതല നൽകി.

സമുദ്രയാത്രാ പ്രിയനായ നിക്കിന്‍റെ മനസിലുള്ള ആശയങ്ങൾക്കനുസരിച്ച് ദരിയ മറൈൻ ആറു മാസം കൊണ്ട് ബോട്ടിന് രൂപം നൽകി. ഓരോ ദിവസത്തേയും ജോലികൾ നിക്കിന് വരച്ച് നൽകി ചിട്ടയായുള്ള നിർമാണമാണ് ദരിയ മറൈൻ നടത്തിയത്.

ഇംഗ്ലണ്ടിലേക്ക് മടങ്ങാതെ ആറ് മാസമായി ഇവിടെ തന്നെ തങ്ങിയായിരുന്നു നിക്കിന്‍റെ മേൽനോട്ടം. ഇതിനിടെ ഭാര്യ ആൻ നാട്ടിലേക്ക് മടങ്ങി.

ഇവിടെ നിന്ന് പഠിച്ച മലയാളത്തിലൂടെ, നിക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ദരിയ മറൈനിലെ ജോലിക്കാർ പറയുന്നു.

കമ്പനി തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്‍റെ മനസിൽ ഉണ്ടായിരുന്ന ബോട്ട് നിർമിച്ചു നൽകിയെന്ന് നിക്ക് പറയുന്നു.

ശ്രീലങ്ക വഴി ഇംഗ്ലണ്ടിലേക്ക്

പണി പൂർത്തിയാക്കി, അവസാന വട്ട പരീക്ഷണവും നടത്തിയ ബോട്ട് കൊച്ചിയിൽ നിന്ന് ശ്രീലങ്ക വഴിയാണ് ഇംഗ്ലണ്ടിലെത്തിക്കുക. കൊച്ചിയിലെ പസഫി ഓഷ്യൻ ലോജിസ്റ്റിക്സ് ഇന്‍റർനാഷണൽ ലിമിറ്റഡ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ബോട്ട് ഇംഗ്ലണ്ടിൽ എത്തിക്കാൻ ചുമതല ഏറ്റെടുത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ബോട്ട് കപ്പൽ മാർഗം കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കയറ്റിവിട്ടു. നിക്ക് കൊച്ചിയിൽ നിന്ന് വിമാനത്തിലും.

District News

അനധികൃത ബോട്ടുകൾക്കെതിരേ നടപടിക്കൊരുങ്ങി അധികൃതർ

ജൂലൈ 15നകം റജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദേശം

വിഴിഞ്ഞം: അനധികൃത ഉല്ലാസ സ്പീഡ് ബോട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കുമെതിരെ നടപടിക്കൊരുങ്ങി അധികൃതർ. ജൂലൈ 15 നുള്ളിൽ നിയമാനുസൃത ഫീസടച്ച് രജിസ്റ്റർ ചെയ്യാത്ത യാനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനു പരി അവയെ നശിപ്പിച്ച് കളയാനുമാണ് തീരുമാനം.
ജില്ലയിൽ പൂവാർ പൊഴിക്കര, നെയ്യാർ ഡാം, വേളി, വർക്കല കാപ്പിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായി 400-ൽപ്പരം ഇൻലാന്‍റ് ഉല്ലാസബോട്ടുകൾ ഉള്ളതായി അധികൃതർ പറയുന്നു.

കൂടാതെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കടലിലും നാല്പതോളം ഉല്ലാസബോട്ടുകൾ സർവീസ് തുടരുന്നുണ്ട്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചു കൂടുതൽ എണ്ണം സർവീസ് നടത്തുന്നതായ ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു.

ജില്ലയിൽ ഏറ്റവുമധികം ഉല്ലാസ ബോട്ടുകൾ സഞ്ചാരികളുമായി സർവീസ് നടത്തുന്നത് നെയ്യാറിന്‍റെ പതനസ്ഥലമായ പൂവാർ പൊഴിക്കരയിലാണ്. ഇവിടെ മാത്രം നാന്നൂറോളം സ്പീഡ് ബോട്ടുകൾ ഉള്ളതായാണറിവ്. പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ അതിർത്തി മേഖലയായതിനാൽ പരിശോധനക്കെത്തുന്നവരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാനും ഇവിടെ എളുപ്പമാണ്.

ഇത്തരക്കാരെ കുടുക്കുന്നതിനു കൂടെയാണു നിയമം കർശനമാക്കുന്നത്. കൂടാതെ വൻകിട റിസോർട്ട് ഉടമകൾ നെയ്യാർ കൈ യേറി അനധികൃതമായി നിരവധി ഫ്ലോട്ടിംഗ് റസ്‌റ്റോറന്‍റുകൾ നിർമിച്ചിട്ടുള്ളതായും പരാതിയുണ്ട്. സഞ്ചാരികളായെത്തുന്നവരിൽനിന്നു വൻ തുക ഈടാക്കി വർഷങ്ങളായി വാടകക്ക് നൽകുന്നവർക്കെതിരെയും ഇതുവരെയും നടപടിയെടുക്കാനായിട്ടില്ല.

ഉന്നത രാഷ്ട്രീയക്കാരുടെ പിൻബലത്തിലാണ് റിസോർട്ട് കാരുടെ വിലസൽ. പുതിയ നിയമമനുസരിച്ച് ഇത്തരത്തിലുള്ള നിർമിതികളും രജിസ്ട്രേഷൻ പരിധിയിൽ വരുമെന്നാണറിവ്. വിഴിഞ്ഞം തുറമുഖ വകുപ്പ് അധികൃതർക്കാണ് രജിസ്ട്രേനും ലൈസൻസും നൽകാനുമുള്ള അധികാരം. അടുത്ത കാലത്തായി നിയമലംഘനം നടത്തി ഓട്ടം നടത്തിയ നിരവധി ഉല്ലാസ ബോട്ടുകൾ പിടികൂടി പിഴയീടാക്കിയെങ്കിലും ഇപ്പോഴു നിയമലംഘനം തുടരുന്നുണ്ട്.

സഞ്ചാരികളെ കാൻവാസ് ചെയ്യുന്നതിനുള്ള ബോട്ട് ക്ലബുകാരുടെ മത്സരവും അധികൃതർ നിശ്ചയിച്ചിട്ടുള്ളതിൽ കൂടുതൽ അമിത ഫീസ് ഇടാക്കലുമെല്ലാം നിരന്തരതർക്കങ്ങൾക്കും കാരണമായതായി പോലീസ് പറയുന്നു.

നിയമവിരുദ്ധമായി നെയ്യാറിലിറങ്ങുന്ന ബോട്ടുകൾക്കെതിരെ പോലീസ് നടപടികളും തുടരുന്നുണ്ട്. നിയമം കർശനമാക്കുന്നതോടെ നിശ്ചിതയോഗ്യതയുള്ളവരെ കൊണ്ട് ബോട്ട് ഓടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒരു പരിധി വരെ തടയിടാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Latest News

Up