x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരിയാറിൽ ഓളമാകാൻ ഒഴുകുന്ന വീടൊരുങ്ങി

ബോബന്‍ ബി. കിഴക്കേത്തറ
Published: February 6, 2026 05:48 PM IST | Updated: February 6, 2026 05:50 PM IST

‘പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ് നീ ഒരു
മലയാളിപ്പെണ്ണാണ് നീ....'

വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ അന്വര്‍ഥമാക്കുന്ന രീതിയില്‍ അതിമനോഹരിയാണ് പെരിയാര്‍. പെരിയാറിന്‍റെ ഓളങ്ങളില്‍ കുളിരണിഞ്ഞ് ആധുനിക സൗകര്യങ്ങളോടു കൂടിയ സോളാര്‍ വിന്‍ഡ് ബോട്ടില്‍ ഒരു യാത്രയായാലോ...

പെരിയാറിന്‍റെ സൗന്ദര്യം ആവോളം നുകര്‍ന്ന് അത്തരത്തിലുള്ള ഒരു യാത്രയ്ക്ക് അവസരമൊരുക്കുകയണ് ആലുവ മുപ്പത്തടം സ്വദേശി കെ.എ. രാജേഷ്.

രാജകീയം ഈ രാജ് ബോട്ട്

രാജേഷിന്‍റെ നാലു വര്‍ഷം നീണ്ട കഠിന പ്രയത്‌നമാണ് രാജ് ബോട്ട് എന്ന പേരില്‍ ഈ മാസം ആറിന് നീരണിയുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സോളാര്‍ വിന്‍ഡ് യാത്രാബോട്ടായ രാജ്‌ബോട്ടില്‍ ഒരു ആധുനിക വീടിന്‍റെ എല്ലാ സൗകര്യങ്ങളുമുണ്ട്.

ബോട്ട് സൂര്യപ്രകാശത്തിലും കാറ്റിലും പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രവര്‍ത്തന ചെലവ് ഇല്ലായെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബോട്ടിലെ ബാറ്ററി ചാര്‍ജ് ചെയ്യുന്നത് സൂര്യപ്രകാശത്തിലാണ്. രാത്രികാലത്ത് സോളാര്‍ ഇല്ലെങ്കിലും കാറ്റില്‍ ചാര്‍ജ് ചെയ്യപ്പെടും.

ഫൈബര്‍ ബോട്ട് നിശബ്ദമായി പോകുന്നത് മറ്റൊരു അനുഭവമാണ്. നിലവിലെ മോഡലില്‍ 20 പേര്‍ക്ക് യാത്ര ചെയ്യാം. അടുക്കള, ഡൈനിംഗ് റൂം, കുളിമുറി, ഗസ്റ്റ് റൂം തുടങ്ങിയവയെല്ലാം ബോട്ടിലുണ്ട്. ടൂറിസം സാധ്യത മുന്നില്‍കണ്ട് ബോട്ടിനു ചുറ്റും കൃത്രിമ മഴ പെയ്യിക്കുന്ന സംവിധാനവും തയാറാക്കിയിട്ടുണ്ട്.

എടയാര്‍ വ്യവസായ മേഖലയിലെ രാജ് ഇലക്‌ട്രോ പ്രോഡക്ട്‌സ് എന്ന സ്ഥാപനമാണ് യാത്രാ ബോട്ട് ഒരുക്കിയിരിക്കുന്നത്. ഒരു ബോട്ടിന് 65 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.

 

K-Rail Survey

മൂന്നാമത്തെ ബോട്ട്

ഇന്ത്യ മുഴുവന്‍ പ്രശസ്തമായ വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്ക് മുമ്പേ രാജ് ബോട്ടുകള്‍ പുഴയില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ ലൈസന്‍സ് ലഭിക്കുന്നതിലെ പ്രതിസന്ധി എല്ലാം തകിടം മറിച്ചു. അതിനാല്‍ മൂന്നാമത്തെ ബോട്ടാണിത്.

ആദ്യ രണ്ടു ബോട്ടുകള്‍ കരയില്‍ കിടന്ന് നശിച്ചു പോയെന്ന് സോളാര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജേഷ് പറഞ്ഞു. ആവശ്യക്കാരുടെ സൗകര്യാര്‍ഥം വലിയ ബോട്ടുകള്‍ നിര്‍മിക്കാന്‍ കമ്പനിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

യാത്രാ ബോട്ടിനെ ഫ്‌ളോട്ടിംഗ് റസ്റ്ററന്‍റ്, ഹണി മൂണ്‍ കോട്ടേജ് എന്നിവയാക്കി മാറ്റാനും സാധിക്കും. സുരക്ഷ നല്‍കുന്നതിനാല്‍ ടൂറിസം മേഖലയിലുള്ള യാത്രാ ബോട്ടുകളായും ഉപയോഗിക്കാം. രാജ് ബോട്ടിന് പേറ്റന്‍റ് ഉടന്‍ ലഭിക്കും.

ആസ്വദിക്കാം; പെരിയാറില്‍ രണ്ടു മണിക്കൂര്‍ യാത്ര

ഈ ബോട്ടില്‍ രണ്ടു മണിക്കൂര്‍ പെരിയാറിന്‍റെ ഭംഗി ആസ്വദിക്കാം. നിലവില്‍ ആലുവ കയന്‍റിക്കരയില്‍ നിന്ന് രാവിലെ ഒന്പതിനാണ് ബോട്ട് പുറപ്പെടുക. രാത്രികാല യാത്ര ഇപ്പോഴില്ല.

ആവശ്യമനുസരിച്ച് ആലുവയിലെ പ്രധാന കടവുകളില്‍ നിന്ന് പുറപ്പെടാനും സാധിക്കും. ഒരാള്‍ക്ക് 400 രൂപയാണ് ചെലവ് വരുന്നത്.

Tags : Periyar Today Story Boat

Recent News

Up