x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടുക്കി അണക്കെട്ടിന് 50 വര്‍ഷം: ആലുവയിലെ ഇടുക്കി ജംഗ്ഷനും അഭിമാനം

ബോബൻ ബി. കിഴക്കേത്തറ
Published: February 11, 2026 05:45 PM IST | Updated: February 11, 2026 05:45 PM IST

കേരളത്തിന്‍റെ അഭിമാനമായ ഇടുക്കി ജലവൈദ്യുത പദ്ധതി അരനൂറ്റാണ്ടിലെത്തുമ്പോള്‍ അതേ പേര് സ്വയം സ്വീകരിച്ച ആലുവയിലെ ഇടുക്കി ജംഗ്ഷനും ഓര്‍മിക്കാന്‍ ഒത്തിരി വിശേഷങ്ങള്‍.

ഇടുക്കിയിലേക്ക് വേണ്ട പെന്‍സ്റ്റോക്കുകളും സ്റ്റീല്‍ ലൈനറുകളും കയറ്റി വിട്ട സ്ഥലം എന്ന പേരിലാണ് എടയാര്‍ വ്യവസായ മേഖലയുടെ ഈ പ്രവേശന കവാടത്തെ ‘ഇടുക്കി ജംഗ്ഷന്‍' എന്ന് പ്രദേശവാസികള്‍ പുനര്‍നാമകരണം ചെയ്തത്. അതിന് മുമ്പ് പാതാളം കടവ് എന്നാണ് അറിയപ്പെട്ടിരുന്നത്.

പാതാളം കടവില്‍ നിന്ന് ഇടുക്കി ജംഗ്ഷനിലേക്ക്...

1976 ഫെബ്രുവരി 12 നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇടുക്കി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇടുക്കി ജലസംഭരണിയെ മൂലമറ്റം പവര്‍ ഹൗസുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ തുരങ്കം സ്ഥാപിക്കുന്നതിനുള്ള പെന്‍സ്റ്റോക്കിന്‍റെ സ്റ്റോക്കിംഗ് യാര്‍ഡായാണ് പാതാളം കടവ് തെരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ, പൂര്‍ണമായും മല തുരന്ന വൈദ്യുതി നിലയം എന്ന ഏഷ്യന്‍ റിക്കാര്‍ഡില്‍ എറണാകുളം ജില്ലയും പങ്കാളിയായി.

അണക്കെട്ടിലെ വെള്ളം വൈദ്യുതോത്പാദനത്തിനു വേണ്ടി ജനറേറ്ററുകളിലേക്ക് കൊണ്ടുപോകുന്ന കുഴലുകളോ ചാനലുകളോ ആണ് പെന്‍സ്റ്റോക്ക് എന്നു വിളിക്കപ്പെടുന്നത്. പെന്‍സ്റ്റോക്കുകളും സ്റ്റീല്‍ ലൈനറുകളും നിര്‍മിക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള ജിയോവലോണ ബിന്നി ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് 1968 ല്‍ കരാര്‍ ലഭിച്ചത്.

കമ്പനി സ്ഥിതി ചെയ്യുന്ന കൊച്ചി പള്ളുരുത്തിയില്‍ പെന്‍സ്റ്റോക്ക് നിര്‍മിക്കാനാകുമെങ്കിലും പാലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടുക്കിയിലേക്ക് റോഡ് മാര്‍ഗം എത്തിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമായി. അതിന് പരിഹാരമായി ബാര്‍ജില്‍ കയറ്റി കായല്‍ വഴി പെരിയാറിന്‍ തീരത്ത് എത്തിച്ച് അവിടെ നിന്ന് ലോറിയില്‍ കയറ്റിയാണ് നിര്‍മാണ വസ്തുക്കള്‍ ഇടുക്കിയില്‍ എത്തിച്ചത്.

അന്ന് ഏലൂരിനെയും മുപ്പത്തടത്തെയും ബന്ധിപ്പിക്കുന്ന പാതാളം പാലമോ പാതാളം റെഗുലേറ്റര്‍ ബ്രിഡ്‌ജോ ഉണ്ടായിരുന്നില്ല. വലിയ ക്രെയിന്‍ സ്ഥാപിച്ചാണ് കൊച്ചിയില്‍ നിന്ന് ബാര്‍ജില്‍ കൊണ്ടുവന്ന സാമഗ്രികള്‍ മുപ്പത്തടത്തെ പാതാളം കടവില്‍ ഇറക്കിയത്. ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ഇപ്പോഴും സജീവമാണ്.

യാര്‍ഡില്‍ അഞ്ച് മുതല്‍ ഏഴു മീറ്റര്‍ വരെ നീളവും നാലു മീറ്റര്‍ വീതിയുമുള്ള പെന്‍സ്റ്റോക്കുകളാണ് തയാറാക്കിയത്. കയറ്റിറക്ക് ജോലി സ്ഥിരമായതോടെ ഈ മേഖല ഇടുക്കി ജംഗ്ഷന്‍ എന്ന് അറിയപ്പെടുകയായിരുന്നു.

കോമിന്‍കോ ബിനാനി സിങ്ക് ലിമിറ്റഡ് എന്ന കമ്പനി ബിനാനി ജംഗ്ഷന്‍ എന്നെഴുതിയ ഒരു നെയിം ബോര്‍ഡ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്നു. അത് കാലക്രമേണ നശിച്ചുപോയി. ഇതിനിടയില്‍ ഇടുക്കി ജംഗ്ഷന്‍ എന്ന പേര് ബസ് യാത്രക്കാര്‍ക്കും പരിചിതമായി.

 

K-Rail Survey

രേഖകളില്‍ ഇല്ലെങ്കിലും....

ഇടുക്കി ഡാം ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ കടവിലെ സര്‍ക്കാര്‍ ഫെറി സര്‍വീസ് ഇല്ലാതാക്കി പാതാളം പാലം വന്നു. യാര്‍ഡിനെ ടിമ്പര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് ആക്കി വൈദ്യുതി ബോര്‍ഡ് മാറ്റി. തേക്കിന്‍ പോസ്റ്റു കള്‍ പുഴുങ്ങിയെടുത്ത് വിവിധാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥലം കെഎസ്ഇബിയുടെ സോളാര്‍ പവര്‍ പ്ലാന്‍റ് പദ്ധതിയാക്കി. കൂടാതെ കെഎസ്ഇബിയുടെ ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്, സോളാര്‍ പവര്‍ പ്ലാന്‍റ്, അസി. എന്‍ജിനീയറുടെ ഓഫീസ് തുടങ്ങിയവും പ്രവര്‍ത്തിക്കുന്നുണ്ട്.

വര്‍ഷം അമ്പതു കഴിഞ്ഞതോടെ ഇടുക്കി എന്ന പേര് വന്ന കഥകള്‍ ഏതാനും ജീവനക്കാര്‍ക്കു മാത്രമേ അറിയൂ. എന്നാല്‍ റവന്യൂ വകുപ്പിന്‍റെ രേഖകളില്‍ ഇടുക്കി എന്ന പേരുറച്ചിട്ടില്ല. വിശാലമായ ജംഗ്ഷനില്‍ പേര് സൂചിപ്പിക്കുന്ന ബോര്‍ഡുകളുള്ള സ്ഥാപനങ്ങളും ഇല്ല.

ബിന്നി കമ്പനിയെന്നറിയപ്പെട്ടിരുന്ന പള്ളുരുത്തിയിലെ ജിയോവലോണ ബിന്നി ലിമിറ്റഡ് കമ്പനി 1980 ല്‍ നഷ്ടത്തിലായി. 1901 ജനുവരി ഒന്നിനാണ് ഈ കമ്പനി നിലവില്‍ വന്നത്. ഇപ്പോള്‍ ആസ്തികള്‍ വില്‍ക്കാനുള്ള നടപടികള്‍ നേരിടുകയാണ്. ബിന്നി റോഡ് എന്ന ഒരു റോഡ്, കമ്പനിയുടെ ഓര്‍മയ്ക്കായി പള്ളുരുത്തിയിലുണ്ട്.

Tags : Todays Story

Recent News

Up