x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കൻ ഡോക്‌ടർ - യുദ്ധഭീകരതയുടെ നേര്‍ക്കാഴ്ച

ഋഷി
Published: January 30, 2026 03:41 PM IST | Updated: January 30, 2026 03:41 PM IST

യുദ്ധസിനിമകള്‍ ആവേശത്തോടെ കണ്ടിരിക്കാറുണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. രാജ്യസ്‌നേഹവും ശത്രുരാജ്യത്തെ സ്വന്തം രാജ്യം ജയിക്കുന്നതില്‍ ആവേശവുമെല്ലാം നിറഞ്ഞ എത്രയോ യുദ്ധസിനിമകള്‍ ലോകത്തുണ്ടായിട്ടുണ്ട്.

യുദ്ധത്തിന്‍റെ ദുരന്തമുഖങ്ങള്‍ കാണിച്ചുതന്ന സിനിമകളും പ്രേക്ഷകരെ രസിപ്പിക്കാതെ വേദനിപ്പിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഡോക്യു-സിനിമയാണ് അമേരിക്കന്‍ ഡോക്ടര്‍. യുദ്ധമാണ് അമേരിക്കന്‍ ഡോക്ടറുടെ പശ്ചാത്തലം. അതും ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഗാസ യുദ്ധം.

പ്രേക്ഷകരെ അപ്പാടെ പിടിച്ചുലയ്ക്കുന്ന കാഴ്ചകളാല്‍ സമ്പന്നമാണ് അമേരിക്കന്‍ ഡോക്ടര്‍. യുദ്ധം ബാക്കിവയ്ക്കുന്നതെന്ത് എന്ന കാലങ്ങളായുള്ള ചോദ്യവും അന്വേഷണവും തന്നെയാണ് അമേരിക്കന്‍ ഡോക്ടറും പ്രേക്ഷകര്‍ക്ക് മുന്നില്‍ വെക്കുന്നത്.

ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണകളിലൂടെ പറയുന്ന ഈ സിനിമ ഗാസയിലെ ദുരന്തക്കാഴ്ചകള്‍ പറയാന്‍ ഡോക്ടര്‍മാരുടെ വീക്ഷണകോണുകള്‍ ഉപയോഗപ്പെടുത്തിയെന്നതിലാണ് പുതുമ.

യുദ്ധസമയത്ത് ഗാസയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ ഡോക്ടര്‍മാരുടെ സാക്ഷ്യപത്രങ്ങളാണ് അമേരിക്കന്‍ ഡോക്‌‌ടര്‍ എന്ന ഡോക്യു-സിനിമയുടെ ഓരോ ഫ്രെയ്മുകളും.

 

K-Rail Survey

യുദ്ധം എങ്ങിനെ മനുഷ്യരാശിയെ ബാധിക്കുന്നുവെന്ന് പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു യുദ്ധത്തെയും അതിന്‍റെ ആഘാതങ്ങളേയും ആരോഗ്യപ്രവര്‍ത്തകരിലുണ്ടാക്കുന്ന ഇംപാക്ട് എന്താണെന്ന രീതിയില്‍ യുദ്ധ-യുദ്ധാനന്തര കാഴ്ചകളെ അവതരിപ്പിക്കുമ്പോള്‍ അതിന് തീവ്രതയേറി.

അമേരിക്കന്‍ ഡോക്ടര്‍ മറ്റു യുദ്ധസിനിമകളില്‍ നിന്ന് കൂടുതല്‍ വേദനാജനകവും മനസില്‍ തൊടുന്നതുമാകുന്നത് അതുകൊണ്ടുതന്നെയാണ്. ഗാസ യുദ്ധം സാധാരണക്കാരില്‍ ഉണ്ടാക്കിയ ആഘാതത്തെയും ഈ ചിത്രം അന്വേഷിക്കുന്നു.

ഇസ്രായേല്‍ ആക്രമണം ഗാസയിലുണ്ടാക്കിയ ദുരിതങ്ങളുടെ രക്തരൂക്ഷിതമായ കാഴ്ചകളിലേക്കാണ് അമേരിക്കന്‍ ഡോക്ടര്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

ഗാസയിലെ സാധാരണക്കാര്‍ക്ക് നേരിടേണ്ടി വന്ന യുദ്ധക്കെടുതികള്‍, കുട്ടികള്‍ അനുഭവിച്ച നരകയാതനകള്‍, മരുന്നുകള്‍ കിട്ടാതെ മുറിവേറ്റവരും പ്രാണന്‍ അറ്റുപോകാത്തവരും അനുഭവിച്ച വേദന, വേണ്ടത്ര ചികിത്സ സൗകര്യമില്ലാത്തതിന്‍റെ ആഘാതങ്ങള്‍ എന്നിവയെല്ലാം അമേരിക്കന്‍ ഡോക്ടര്‍ കാണിച്ചുതരുന്നു, ചര്‍ച്ച ചെയ്യുന്നു, ചിന്തിപ്പിക്കുന്നു. മൂന്ന് അമേരിക്കന്‍ ഡോക്ടര്‍മാരിലൂടെയാണ് ഈ ഡോക്യുസിനിമ പുരോഗമിക്കുന്നത്.

ഏതൊരു യുദ്ധമുഖത്തേയും കാഴ്ചകള്‍ തന്നെയാണ് അമേരിക്കന്‍ ഡോക്ടറും കാണിച്ചുതരുന്നതെങ്കിലും യുദ്ധഭൂമിയിലും ആശുപത്രിയിലും യുദ്ധത്തില്‍ പരിക്കേറ്റെത്തിയവരുടെ ദയനീയ കാഴ്ചകള്‍ മനംമടുപ്പിക്കുന്ന വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ്.

കൈകാലുകള്‍ അറ്റുപോയവര്‍, ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ടവര്‍, ശരീരമാസകലം മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നവര്‍....അങ്ങിനെ യുദ്ധക്കാഴ്ചകള്‍ അവസാനിക്കാത്ത വേദനകളും പേടിപ്പെടുത്തലുമായി അമേരിക്കന്‍ ഡോക്ടറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയുന്നു. ഇത് കൃത്രിമമായി സൃഷ്ടിച്ച സിനിമാറ്റിക് ദൃശ്യങ്ങളല്ല എന്നതാണ് പലപ്പോഴും പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കുന്നത്.

ഗാസയിലെ നാസര്‍ മെഡിക്കല്‍ കോളജില്‍ യുദ്ധസമയത്ത് സേവനം ചെയ്ത ഡോക്ടര്‍മാരുടെ കാഴ്ചപ്പാടില്‍ യുദ്ധത്തെ നോക്കിക്കാണുമ്പോള്‍ അവിടെ മനുഷ്യപക്ഷത്ത് നിന്നുള്ള നോക്കിക്കാണലാണുള്ളത്. അതുകൊണ്ടുതന്നെ യുദ്ധത്തിന്‍റെ രാഷ്ട്രീയവും വളരെ വ്യക്തമായി ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

 

K-Rail Survey

അമേരിക്കന്‍ മാധ്യമങ്ങള്‍ യുദ്ധത്തെ കൈകാര്യം ചെയ്യുന്നതും അമേരിക്കന്‍ ഡോക്ടര്‍ ഇഴകീറി പരിശോധിക്കുന്നുണ്ട്. യുദ്ധത്തില്‍ അമേരിക്കന്‍ റോള്‍ എങ്ങിനെ പ്രതിഫലിച്ചുവെന്നും ധൈര്യപൂര്‍വം ഇവര്‍ അന്വേഷിക്കുന്നു.

പരിക്കേറ്റവര്‍ക്കും മരണത്തിനു മുന്നിലെത്തി നില്‍ക്കുന്നവര്‍ക്കും ഏതെങ്കിലുമൊക്കെ രാജ്യങ്ങളുടെ ഏതെങ്കിലുമൊക്കെ താത്പര്യങ്ങളും ഇഷ്ടക്കേടുകളും ദുരിതമാകുന്നുണ്ടോ എന്ന ചോദ്യവും അമേരിക്കന്‍ ഡോക്ടര്‍ പ്രേക്ഷകരില്‍ ഉണര്‍ത്തുന്നുണ്ട്.

ഗാസയില്‍ കുട്ടികള്‍ നേരിട്ട യുദ്ധക്കെടുതിയിലേക്കാണ് ഈ ഡോക്യുസിനിമ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്. യുദ്ധം സൃഷ്ടിക്കുന്ന ഏറ്റവും വലിയ ദുരന്തം ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ അംഗഭംഗം വന്നവരായി മാറുന്നതും ജീവിതാവസാനം വരെ യുദ്ധത്തിന്‍റെ മുറിവുകള്‍ പേറാന്‍ വിധിക്കപ്പെട്ടവരാകുന്നുവെന്നതുമാണെന്ന് ഓരോ കാഴ്ചയും പേടിയോടെ ഓര്‍മപ്പെടുത്തുന്നു.

ആറ് പാലസ്തീന്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ഒരു സ്‌ട്രെക്ചറില്‍ കിടത്തി കൊണ്ടുപോകുന്ന മനസു പിടയുന്ന ഒരു കാഴ്ചയുണ്ട് ഇതില്‍. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന രക്തം ചിന്തുന്ന ആക്രമണത്തിനും നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവന് ഒരു വിലയുമില്ലാതെ ഇല്ലാതാക്കുന്നതിനും അമേരിക്കന്‍ നികുതിപ്പണം സഹായിക്കുന്നുവെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറഞ്ഞുവയ്ക്കുന്നു.

വരും നാളുകളില്‍ യുദ്ധക്കെടുതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അമേരിക്കന്‍ ഡോക്ടര്‍ ലോകത്തിന് കാണിച്ചുതന്ന ഗാസയിലെ യുദ്ധക്കാഴ്ചകള്‍ ലോകം ചര്‍ച്ച ചെയ്യും. പല വാര്‍ത്താമാധ്യമങ്ങളില്‍ കണ്ടതാണെങ്കിലും പോ സി ടെങ് സംവിധാനം ചെയ്ത അമേരിക്കന്‍ ഡോക്ടര്‍ യുദ്ധക്കാഴഴ്ചകളുടെ വേറൊരു ആംഗിളാണ് പ്രേക്ഷകസമക്ഷമെത്തിച്ചിരിക്കുന്നത്.

ഡോ.മാര്‍ക്ക് പെര്‍ല്‍മട്ടര്‍, ഡോ.ഫെറോസ് സിധ്വ, ഡോ.തായര്‍ അഹമ്മദ് എന്നിവരിലൂടെയാണ് അമേരിക്കന്‍ ഡോക്ടര്‍ മുന്നോട്ടുപോകുന്നത്. ജൂത അമേരിക്കന്‍ ഡോക്ടറാണ് മാര്‍ക്ക് പെര്‍ല്‍മട്ടര്‍. മറ്റു രണ്ടുപേരും അമേരിക്കന്‍ ഡോക്ടര്‍മാരും. ശാരീരികമായി മുറിവേറ്റവരെ കൂടാതെ യുദ്ധം മാനസികമായി മുറിവേല്‍പ്പിച്ചവരേയും ഈ ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കേണ്ടി വരുന്നുണ്ട്.

മരുന്നുകള്‍ കൊണ്ട് മാറുന്ന മുറിവുകളേക്കാള്‍ സമയമെടുക്കും മനസിനേറ്റ മുറിവുകള്‍ മാറാനെന്ന് മുറിവേറ്റവര്‍ ഓര്‍മിപ്പിക്കുന്നു. പലതും ഒഴിവാക്കിക്കൊണ്ടു തന്നെയാണ് അമേരിക്കന്‍ ഡോക്ടര്‍ പൂര്‍ത്തിയാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടുണ്ട്.

മനുഷ്യമനസാക്ഷി മരവിപ്പിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഉണ്ടായിരുന്നെങ്കിലും അതൊന്നും ഈ യുദ്ധസിനിമയില്‍ ഉള്‍പ്പെടുത്താതെ മാറ്റിവച്ചു. അത് ചേര്‍ത്താല്‍ അത് പ്രേക്ഷകര്‍ക്കുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ഭീകരമായിരിക്കുമെന്നതിനാലാണ് അവ ഒഴിവാക്കിയത്. കൊല്ലപ്പെട്ട പാലസ്തീന്‍ കുഞ്ഞുങ്ങളുടെ ഹൃദയഭേദകമായ കാഴ്ചകള്‍ അമേരിക്കന്‍ ഡോക്ടര്‍ക്കും ലോകത്തെ കാണിക്കാന്‍ മനസനുവദിച്ചില്ല.

യുദ്ധക്കെടുതി നേരിട്ടനുഭവിക്കാത്തവരെയാണ് ഈ ചിത്രം അസ്വസ്ഥമാക്കുന്നത് എന്നതു തന്നെയാണ് അമേരിക്കന്‍ ഡോക്ടര്‍ എന്ന ഡോക്യുസിനിമയുടെ ശക്തി.

 

K-Rail Survey

ഇസ്രായില്‍ ഉപരോധം മറികടക്കാന്‍ ഗാസ അതിര്‍ത്തിയിലൂടെ സര്‍ജിക്കല്‍ ഗൗണുകളും ആന്‍റിബയോട്ടിക്കുകളും കടത്തുന്നത് മുതല്‍ ഇസ്രായേല്‍ അധികൃതര്‍ അവസാന നിമിഷം അവ കൊണ്ടുവരാന്‍ വിസമ്മതിക്കുന്നതടക്കം ഗാസയില്‍ ഡോക്ടര്‍മാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഈ ചിത്രം കാണിക്കുന്നു.

ഇസ്രായേല്‍ സൈന്യം ആവര്‍ത്തിച്ച് ബോംബിട്ട ആശുപത്രികളില്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ആളുകളുടെ ധൈര്യവും അമേരിക്കന്‍ ഡോക്ടര്‍ സിനിമ എടുത്തുകാണിക്കുന്നുണ്ട്. കൈയടി കൊടുത്ത് അവരെ ആദരിക്കാന്‍ ഏതൊരു പ്രേക്ഷകനും തയാറാകുന്ന നിമിഷങ്ങളാണത്.

യുദ്ധത്തിന്‍റെ തുടക്കം മുതല്‍ കൊല്ലപ്പെട്ട ഏകദേശം 1,700 ആരോഗ്യ പ്രവര്‍ത്തകരുടെ ഓര്‍മ്മക്കായാണ് തങ്ങള്‍ ഈ ഡോക്യു സിനിമ സമര്‍പ്പിക്കുന്നതെന്ന് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ പറഞ്ഞു. യൂട്ടായിലെ റൈ തിയേറ്ററില്‍ നടക്കുന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലാണ് അമേരിക്കന്‍ ഡോക്ടറുടെ പ്രീമിയര്‍ ഷോ നടന്നത്.

ഉള്ളുപിടഞ്ഞ് ഒന്നും മിണ്ടാനാകാതെ നീറുന്ന ഒരു തേങ്ങല്‍ ഇടനെഞ്ചില്‍ പേറിയാണ് ഓരോ പ്രേക്ഷകനും ചിത്രം കണ്ടിറങ്ങിയത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടക്കാനിരിക്കുന്ന ഫിലിം ഫെസറ്റിവലുകളിലേക്ക് വൈകാതെ അമേരിക്കന്‍ ഡോക്ടറെത്തും.

പക്ഷേ അപ്പോഴും അധികാരത്തിനും അവകാശത്തര്‍ക്കങ്ങള്‍ക്കുമായി ലോകത്തെവിടെയൊക്കെയോ യുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും...കുഞ്ഞുങ്ങളടക്കമുള്ളവര്‍ മരിച്ചുവീണുകൊണ്ടുമിരിക്കും.

Tags : US Doctor War Todays Story

Recent News

Up