District News
കൊട്ടാരക്കര: കൊട്ടാരക്കര ഐടി നഗരമായി മാറുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ‘കമ്മ്യൂണ്‍' ഉദ്ഘാടനം കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാനാകും. കേരളത്തിലെ തദ്ദേശതലസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കരയില്‍ ഐടി പാര്ക്കിന് പുറമേ സംസ്ഥാനത്തെ ആദ്യത്തെ ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്സിറ്റിയുടെ റിജീണല്‍ സെന്റര്‍ എന്നിവ കൂടി സ്ഥാപിക്കും. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മുനിസിപ്പല്‍ ആസ്ഥാനനിര്മാണം എന്നിവയുടെ നടപടി പുരോഗമിക്കുന്നു.
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിര്‍മാണത്തിന് സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനവുമായി. കിഫ്ബിയിലൂടെ സമാന്തര ധനകാര്യസ്രോതസ് സൃഷ്ടിച്ചാണ് 90,000 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് അംഗീകാരമായത്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വികസനസാക്ഷ്യങ്ങള് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനായി. നേത്രാസെമി, പ്രോംടെക് ഗ്ലോബല്‍, വൊന്യൂ, സോഹോ തുടങ്ങിയ കമ്പനികള്‍ക്ക് വര്‍ക്ക് നിയര്‍ ഹോമില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. സോഹോ കോര്പറേഷന് കോ-ഫൗണ്ടര്‍ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആര്. അരുണ്‍ ബാബു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രേഖ, ദിവ്യ ചന്ദ്രശേഖര്‍, പി പ്രിയ, മനു ബിനോദ്, വി.വിദ്യ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി. സരസ്വതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. വി.സുമലാല്‍, കെ. എസ്. ഷിജുകുമാര്‍, കൊട്ടാരക്കര നഗരസഭ വൈസ് ചെയര്മാന് എ. ഷാജു, വാര്‍ഡ് കൗണ്‍സിലര്‍ എസ്.ആര്. രമേശ്, കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം റിയാസ് തുടങ്ങിയവര്‍ പങ്കെടുത്ത
Business
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം കമ്യൂണ്‍ കേന്ദ്രം കൊട്ടാരക്കരയിൽ. നാളെ വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, ജെ. ചിഞ്ചുറാണി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
കൊട്ടാരക്കര ബിഎസ്എൻഎൽ മെയിൻ ബിൽഡിംഗിലാണു കേന്ദ്രം പ്രവർത്തിക്കുന്നത്. 141 പ്രഫഷണൽ വർക്ക് സ്പേസ് ഇതിലുണ്ട്. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ വിദേശരാജ്യങ്ങളിൽ പോകുന്നത് ഒഴിവാക്കി സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ അവസരം നൽകുക എന്നതാണ് ഈ പദ്ധതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്.
Kerala
കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷാ പോറ്റിയെന്നും പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു.
ഐഷാ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയില്ല. മൂന്നുതവണ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇതെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നും ബേബി പറഞ്ഞു.
എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഎം ആണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലെ ഐഷാ പോറ്റിയുടെ പോക്ക് ഒരു തരത്തിലും ബാധിക്കില്ലെന്നും ബേബി വ്യക്തമാക്കി.
കൊട്ടാരക്കരയിൽ ഉണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ല. ഐഷാ പോറ്റി ആര്‍എസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും ബേബി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ കൊട്ടാരക്കരയിൽ എതിരിടാൻ ആരാണ് ശക്തരെന്ന ചോദ്യത്തിന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു നൽകിയ പട്ടികയിലെ ഒന്നാം പേരായിരുന്നു സിപിഎമ്മിന്റെ മുൻ എംഎൽഎ കൂടിയായ പി. അയിഷ പോറ്റിയുടേത്.
ഭരണം നേടാൻ യുഡിഎഫിനു പിടിച്ചെടുക്കേണ്ട കൊട്ടാരക്കര മണ്ഡലത്തിൽ ശക്തയായ സ്ഥാനാർഥിയെ കോണ്‍ഗ്രസ് പാളയത്തിൽ എത്തിക്കാനുള്ള മുതിർന്ന നേതാക്കളുടെ ഒറ്റക്കെട്ടായ രഹസ്യനീക്കമാണ് ഇന്നലെ അയിഷ പോറ്റിയെ രാപകൽ സമരവേദിയിൽ എത്തിച്ച് അംഗത്വം നൽകിയതിലൂടെ വിജയം കണ്ടത്.
ചടുലനീക്കം
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നു തവണ സിപിഎം പ്രതിനിധിയായി കൊട്ടാരക്കരയിൽനിന്നുള്ള നിയമസഭാംഗവുമായ അയിഷ പോറ്റിയെ കോണ്‍ഗ്രസ് പാളയത്തിൽ എത്തിക്കാനുള്ള നീക്കം മുൻകൂട്ടിത്തന്നെ നടന്നിരുന്നു.
നേരത്തേ കൊട്ടാരക്കയിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ അയിഷ പോറ്റി പങ്കെടുത്തപ്പോൾത്തന്നെ കോണ്‍ഗ്രസിലേക്ക് എന്ന് പലരും ഉറപ്പിച്ചിരുന്നു. അന്ന് അയിഷ പോറ്റിയെ സമൂഹ മാധ്യമങ്ങൾ വഴി കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎമ്മും രംഗത്തുണ്ടായിരുന്നു.
എന്നാൽ, ഒരു പാർട്ടിയിലേക്കും ഇല്ലെന്നായിരുന്നു അന്ന് അവരുടെ പ്രതികരണം. ആഴ്ചകൾക്കു മുമ്പ് വയനാട്ടിൽ നടന്ന കോണ്‍ഗ്രസിന്റെ ഉച്ചകോടിയിലും അയിഷ പോറ്റി വീണ്ടും സജീവ ചർച്ചാവിഷയമായി. തുടർന്ന് ഇവരെ കോണ്‍ഗ്രസിൽ എത്തിക്കുന്ന കാര്യം കൊട്ടാരക്കര നിയമസഭാ മണ്ഡലം കൂടി ഉൾപ്പെടുന്ന മാവേലിക്കരയുടെ എംപി കൊടിക്കുന്നിൽ സുരേഷ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും അറിയിച്ചു. ഇരുവരുടെയും സമ്മതത്തോടെ കൊടിക്കുന്നിൽ സുരേഷ് പലവട്ടം അയിഷ പോറ്റിയുമായി ചർച്ച നടത്തി.
നിർണായക കൂടിക്കാഴ്ച
ഇതിനുപിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് അയിഷ പോറ്റിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കന്റോണ്‍മെന്റ് ഹൗസും ഇന്ദിരാഭവനും ഒഴിവാക്കി രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. കൊടിക്കുന്നിൽ സുരേഷ് എംപിയെയും മുതിർന്ന നേതാക്കളെയും കൂടാതെ കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദിനു മാത്രമായിരുന്നു ഇക്കാര്യം അറിയാമായിരുന്നത്.
വിവരം ചോർന്നുപോകാതിരിക്കാനായിരുന്നു രഹസ്യനീക്കം. ഇതിലാണ് കേന്ദ്ര നയങ്ങൾക്കെതിരേ ഇന്നലെ ലോക്ഭവനു മുന്നിൽ നടക്കുന്ന കോണ്‍ഗ്രസിന്റെ രാപകൽ സമരവേദിയിൽ ഇവരെ എത്തിക്കാനും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാനും ധാരണയായത്. തുടർന്ന് ഇക്കാര്യം കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവരെ അറിയിച്ചു. ഇവരും അനുകൂല നിലപാട് സ്വീകരിച്ചു.
2000ത്തിൽ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അയിഷ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2006ൽ കൊട്ടാരക്കരയിൽ കേരള കോണ്‍ഗ്രസ്- ബി ചെയർമാനും ഏറെനാൾ മന്ത്രിയുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി നിയമസഭാംഗമായി. തുടർന്ന് രണ്ടു തവണകൂടി കൊട്ടാരക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഇതിനിടെ പല കാരണങ്ങളാൽ സിപിഎമ്മുമായി പിണങ്ങിയ അയിഷ പോറ്റി പാർട്ടി പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുകയായിരുന്നു.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ സിനിമ താരം ഉൾപ്പടെ മൂന്നുപേരെ പരിഗണിക്കാൻ കോൺഗ്രസ്. നടനും സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാരുടെ പേരും പരിഗണനയിലുണ്ട്.
കൊട്ടാരക്കരയിൽ മാരാർ മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്നാണ് ഡിസിസി വിലയിരുത്തൽ. ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ, എഴുത്തുകാരൻ ജെ.എസ്. അടൂർ (ജോൺ സാമുവൽ) എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് രണ്ട് പേർ.
കെപിസിസി പബ്ലിക് പോളിസി അധ്യക്ഷനായ ജെ.എസ്. അടൂരിന്റെ പേര് നിർദേശിച്ചത് മുതിർന്ന നേതാവാണെന്നും റിപ്പോർട്ടുണ്ട്.
District News
കൊട്ടാരക്കര: തുക അനുവദിച്ചിട്ടും വൈദ്യുതി ബോർഡിന്റെ കൊട്ടാരക്കര വെസ്റ്റ് സെക്ഷൻ ഓഫീസിന്റെ നിർമാണം തുടങ്ങിയില്ല. ഭൂമി കാട് മൂടി നാടിന് തലവേദനയാകുകയാണ്. റെയിൽവേ സ്റ്റേഷൻ റോഡിൽ വില്ലേജ് ഓഫീസിനുനേരെ എതിർവശത്തായിട്ടാണ് കാട് മൂടിയ ഭൂമി.
ഇവിടെ 25 സെന്റ് ഭൂമിയുണ്ട്. പതിറ്റാണ്ടുകൾക്കുമുൻപ് വൈദ്യുതി ഭവൻ പ്രവർത്തിച്ചിരുന്ന സ്ഥലമാണ്.
എന്നാൽ ഭൂമിയെച്ചൊല്ലി റവന്യൂ വകുപ്പും വൈദ്യുതി ബോർഡും തമ്മിൽ അവകാശ തർക്കം നിലനിന്നിരുന്നു. കോടതി വിധിയിലൂടെയാണ് വൈദ്യുതി ബോർഡ് ഭൂമി സ്വന്തം പേരിലാക്കിയത്. തുടർന്ന് കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും ഫയലിന് ഇതുവരെ ജീവൻ വച്ചിട്ടില്ല.
നിലവിൽ കൊട്ടാരക്കര വൈദ്യുതി ഭവനിലാണ് വെസ്റ്റ് സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാനായി 87 ലക്ഷം രൂപ അനുവദിച്ചിട്ട് ഏറെക്കാലമായി. എന്നാൽ നടപടിക്രമങ്ങൾ നീണ്ടുപോവുകയാണ്.ഈ ഭൂമി ഇഴജന്തുക്കളുടെ താവളമായും മാറിയിട്ടുണ്ട്.
Kerala
കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് തോൽവി സംബന്ധിച്ച കെഎസ്യു നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പരാമർശം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും ആരുടെ പ്രേരണയിലാണെന്നും പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്താനുള്ള നീക്കമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പ്രവർത്തിച്ച അതേ നേതാവാണ് അൻവർ സുൽഫിക്കർ. തന്നെപ്പോലെ മുതിർന്ന നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
ദേശീയ നേതാവ് പാരവച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്നാണ് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ ഫേസ്ബുക്കിൽ കുറിച്ചത്. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിന് കാരണം കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്ന് അന്‍വര്‍ ആരോപിക്കുന്നു.
പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ദേശീയ നേതാവിനെയും പിഎയെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തzരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളുവെന്നും സിപിഎമ്മിനെ സുഖിപ്പിച്ചു ലോകസഭ ജയിക്കും, പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിൽക്കുമെന്നും അൻവർ കുറ്റപ്പെടുത്തി.
Kerala
കൊട്ടാരക്കര: കെഎസ്യുവിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരേ വിമർശനവുമായി യൂത്ത് കോൺഗ്രസും. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ് ആണ് ഫേസ്ബുക്കിലൂടെ വിമർശിച്ചത്.
‘കൊട്ടാരക്കര നഗരസഭയിലേത് കൊടിക്കുന്നിലിന്റെ വിജയം’ എന്നാണ് പരിഹാസം. കൊട്ടാരക്കര നഗരസഭ എൽഡിഎഫ് നിലനിർത്തി. യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്?, ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃക്ഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുകയാണെന്നും, നിങ്ങൾ പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടിത്തം വിടുക എന്നും അജു ജോർജ് വിമർശിക്കുന്നു.
"ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാവ് പിടി മുറുക്കി ശിങ്കടികൾക്ക് വഴങ്ങി AമുതൽZവരെയുള്ള കാര്യങ്ങളിൽ ഇടപെട്ട് എല്ലാം നശിപ്പിക്കുകയാണ്. ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുന്നു. ആർക്ക് വേണ്ടിയാണ് നിങ്ങളൊക്കെ നിലകൊള്ളുന്നത്...? എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്...? നിങ്ങൾ പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടുക....പാർട്ടിയെ സ്വതന്ത്രമായി വിടുക' എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, കൊടിക്കുന്നിൽ സുരേഷ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫികർ ആരോപിച്ചിരുന്നു. സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയിൽ ഇല്ലാതെ പോയതിനു കാരണം ഇതാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വിമർശനം.
പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
District News
കൊട്ടാരക്കര : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമാണ നടപടികളിലേക്കു കടക്കുന്നു. 85 കോടി രൂപ അടങ്കൽ വരുന്ന ഐടി പാർക്കിന്റെ നിർമാണത്തിനായി ടെണ്ടർ ക്ഷണിച്ചു വിജ്ഞാപനം ഇറങ്ങി. ഇതിന്റെ നടപടിക്രമങ്ങൾ ഡിസംബറിനുള്ളിൽ പൂർത്തീകരിച്ചു നിർമാണ പ്രവർത്തനങ്ങളിലേക്കു കടക്കാനാകുമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കിഫ്ബി സാമ്പത്തിക പിന്തുണയിലാണ് ഐടി പാർക്ക് നിർമാണം എറ്റെടുത്തിട്ടുള്ളത്.ഏതാണ്ട് ഒരേക്കർ ഭൂമിയിൽ എട്ടു നിലകളിലായി 1,47,000 ചതുരശ്ര അടിയിലുള്ള നിർമിതിയാണ് ഉയരുന്നത്. രണ്ടു നിലകൾ വാഹന പാർക്കിംഗിനായി നീക്കിവയ്ക്കും. ഒരു അത്യാധുനിക ഐടി പാർക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കെട്ടിട സമുച്ചയത്തിൽ ഒരുക്കും.
സ്റ്റീൽ സ്ട്രക്ചറുകളിൽ ഭിത്തിയായി ഇപിഎസ് പാനലിംഗ് ഉപയോഗിക്കും. ഇതു കെട്ടിടത്തിനുള്ളിലെ ചൂട് നിയന്ത്രണത്തിനു സഹായിക്കും. വൈദ്യുതി ഉപയോഗവും കുറയ്ക്കും. ആധുനിക കെട്ടിട നിർമിതിയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ ഐടി പാർക്ക് നിർമാണത്തിനു പ്രയോജനപ്പെടുത്തും. 120 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ആദ്യഘട്ടത്തിൽ ഒരുക്കും. ആറ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് യൂണിറ്റുകളും സ്ഥാപിക്കും. മികച്ച ഒരു ഐടി പാർക്കിന് ആവശ്യമായ എല്ലാ അനുബന്ധ സൗകര്യങ്ങളും കാമ്പസിനുള്ളിൽ ഉണ്ടാകും. ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
രണ്ടാംനിര നഗരങ്ങളിലെ ഐടി നഗരമായി കൊട്ടാരക്കര നഗരം വളരുകയാണ്. നിലവിൽ 250 പേർക്ക് ഐടി തൊഴിൽ അവസരം ഉറപ്പാക്കിയ സോഹോയുടെ റസിഡൻഷ്യൽ ഐടി പാർക്ക് കൊട്ടാരക്കര നെടുവത്തൂരിൽ പ്രവർത്തനം തുടങ്ങി.ലോകോത്തര ഐടി കമ്പനിയാണ് സോഹോ. ഐടി - ഐടി സേവനാധിഷ്ഠിത ജോലികൾ ലഭ്യമാക്കുന്നവർക്കു നിയർ ഹോം സെന്റർ കൊട്ടാരക്കരയിൽ ഉടൻ പ്രവർത്തനം തുടങ്ങുകയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ഈ ഐടി സെന്ററിൽ 200 -ലേറെ പേർക്ക് തൊഴിൽ അവസരം ഒരുക്കും. കൊട്ടാര കുളക്കടയിൽ അസാപ് ലീപ് സെന്ററിൽ അന്താരാഷ്ട്ര കമ്പനി ആരംഭിച്ച മിനി ഐടി പാർക്കിൽ 40 പേർക്കു തൊഴിൽ അവസരം ഒരുക്കിയിട്ടുണ്ട്. സോഹോയുടെ റിസർച്ച് ആൻഡ് ഡെവലെപ്പ്മെന്റ് സെന്റർ കൊട്ടാരക്കര ഐഎച്ച്ആർഡി കാമ്പസിൽ പ്രവർത്തിക്കുന്നു. ഇവിടെ 40 സീറ്റുകളാണുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി രൂപം നൽകിയിട്ടുള്ള വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ മുനമ്പിന്റെ ഭാഗമായ വിവിധ ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിൽ എത്തുമ്പോൾ കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും ഒരു ഐടി ഹബ്ബായി വികസിക്കും.
Kerala
കൊല്ലം: കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന് എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പനവേലി ഭാഗത്ത് രാവിലെ 6.45 ഓടെയായിരുന്നു അപകടം. ജോലിക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും വാഹനം ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന് നിന്നിരുന്നത്.
ഗുരുതരമായി പരിക്കേറ്റ സോണിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടി മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.