Kerala
കോട്ടയം: കുട്ടനാടിന്റെ ഹൃദയഭാഗമായ പുളിങ്കുന്നിലെ പുന്നക്കുന്നത്തുശേരി ഗ്രാമം ഇപ്പോൾ ആഹ്ളാദത്തിമിർപ്പിലാണ്. തങ്ങളുടെ ഗ്രാമത്തിലേക്ക് രണ്ടാമതൊരു ഷെവലിയർ പദവികൂടി എത്തിയതിന്റെ ആവേശത്തിലാണ് നാട്ടുകാർ.
വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിലെ അതുല്യ സംഭാവനകൾ പരിഗണിച്ച് പ്രഫ. ജെ. ഫിലിപ്പിന് ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചിരിക്കുകയാണ്.
ചരിത്രം ആവർത്തിക്കുന്നു
പുന്നക്കുന്നത്തുശേരി ഗ്രാമത്തെ തേടിയെത്തുന്ന രണ്ടാമത്തെ ഷെവലിയർ പദവിയാണിത്. മുൻപ്, പ്രശസ്ത ഭാഷാപണ്ഡിതനും തിരുവിതാംകൂർ വ്യവസായ ഡയറക്ടറുമായിരുന്ന ഐ.സി. ചാക്കോയെ തേടിയാണ് ആദ്യമായി ഈ ബഹുമതി എത്തിയത്. 1960ൽ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പയാണ് അദ്ദേഹത്തിന് ഷെവലിയർ സ്ഥാനം നൽകിയത്.
മലയാള ഭാഷാ സാഹിത്യ രംഗങ്ങളിൽ ഐ.സി. ചാക്കോ നൽകിയ മഹനീയ സംഭാവനകളെ മുൻനിർത്തിയായിരുന്നു മാർപാപ്പയുടെ ആദരവ്. പാപ്പാധിപത്യത്തെക്കുറിച്ച് കെ.എൻ. ഡാനിയേലുമായി നടന്ന സുദീർഘമായ തർക്കവും അതിനെത്തുടർന്നുണ്ടായ പ്രമാദമായ കോടതി കേസും അതിന്റെ വിജയവും ഐ.സി. സഭയ്ക്ക് നല്കിയ മികച്ച സംഭാവനയാണ്.
പ്രഫ. ജെ. ഫിലിപ്പിലൂടെ പുത്തൻ തിളക്കം
പതിറ്റാണ്ടുകൾക്കു ശേഷം പ്രഫ. ജെ. ഫിലിപ്പിലൂടെ അതേ ഗ്രാമത്തിലേക്ക് വീണ്ടും ഒരു വത്തിക്കാൻ ബഹുമതി എത്തുമ്പോൾ അത് പുന്നക്കുന്നത്തുശേരിയുടെ ചരിത്രത്തിലെ സുവർണ അധ്യായമായി മാറുന്നു. മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
ഒരു ചെറിയ ഗ്രാമത്തിൽനിന്ന് ആഗോളസഭാ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങൾ ഉയർന്നുവന്നത് കുട്ടനാടിനാകെ അഭിമാനകരമാണെന്ന് പുന്നക്കുന്നത്തുശേരി സെന്റ് ജോസഫ് പള്ളി വികാരി റവ. ഡോ. മാത്യു തെക്കേടത്ത് പറഞ്ഞു.
District News
ചമ്പക്കുളം: ബ്ലോക്ക് പഞ്ചായത്തിലെ ആറു ഗ്രാമ പഞ്ചായത്തുകളിൽ എടത്വ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും നിലവിലിരുന്ന ഭരണസമിതിക്ക് എതിരായ വിധിയെഴുത്ത്. കഴിഞ്ഞ അരനൂറ്റാണ്ടായി കൈനകരി അടക്കിഭരിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം തറപറ്റി.
യുഡിഫ് ഭരിച്ചിരുന്ന നെടുമുടി എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ചമ്പക്കുളം യുഡിഎഫ് സ്വന്തമാക്കി. തകഴി, തലവടി എന്നിവിടങ്ങളിൽ യൂഡി എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ എടത്വ വ്യക്തമായ മുൻതൂക്കത്തിൽ യൂഡിഎഫ് നിലനിർത്തി.
തകഴി പഞ്ചായത്തിൽ അഞ്ചു സീറ്റുകളിൽ വിജയിച്ച ബിജെപി, തലവടിയിൽ മൂന്നിലും എടത്വയിലും ചമ്പക്കുളത്തും ഓരോ സീറ്റിലും വിജയം നേടി.
ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് വ്യക്തമായ മുൻതൂക്കം ലഭിച്ചു. കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും തുല്യം സീറ്റുകളിലാണ് വിജയിച്ചിരുന്നത്.
രാവിലെ എട്ടിന് ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച വോട്ടെണ്ണലിലെ ആദ്യ ഫലം 8.45 ഓടു കൂടിയെത്തി. സ്വതന്ത്ര സ്ഥാനാർഥിയുടെ വിജയവാർത്തയായിരുന്നു ആദ്യമെത്തിയത്. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി അനിയൻ കുഞ്ഞിന്റെ വിജയം. തുടർന്ന് കൃത്യമായ ഇടവേളകളിൽ ആറു ഗ്രാമ പഞ്ചായത്തുകളിലേയും വിജയ വിവരങ്ങൾ പുറത്തു വന്നു . ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടി വന്നു. ഉച്ചക്ക് ഒന്നിനു മുന്‍പായി വോട്ടെണ്ണൽ പൂർത്തിയായി.
Kerala
ആലപ്പുഴ: കുട്ടനാട് തലവടിയിൽ പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ടതിന്റെ വൈരാഗ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് യുവാക്കൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
തലവടി ആനപ്രമ്പാൽ വടക്ക് പുത്തൻപറമ്പ് വീട്ടിൽ ഓട്ടോഡ്രൈവർ അനിൽകുമാറിനെ (38) കൊന്ന കേസിൽ ഒന്നാംപ്രതി ആനപ്രമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് വീട്ടിൽ അമൽ (അപൂസ്-27), രണ്ടാം പ്രതി അനപ്രമ്പാൽ നോർത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവരെയാണ് ശിക്ഷിച്ചത്. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്.ഭാരതി ആണ് ശിക്ഷ വിധിച്ചത്.
തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതി രാഹുലിനെ വെറുതെവിട്ടു. 2019 ജനുവരി 14ന് രാത്രി 12.30നാണ് കേസിനാസ്പദമായ സംഭവം. കെവിന്റെ സഹോദരിയെ എടത്വ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരികെ ഓട്ടോയിൽ കൊണ്ടുവരുന്നതിനിടെ വഴിയിൽ ഇറക്കിവിട്ടതിന്റെ വിരോധത്താലാണ് പ്രതികൾ അനിൽകുമാറിനെ ആക്രമിച്ചത്.
അനിൽകുമാറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് ആക്രമിച്ച് കൊലപെടുത്തുകയായിരുന്നു. സംഭവത്തിൽ ഭാര്യ സന്ധ്യക്കും ഗുരുതര പരിക്കേറ്റിരുന്നു. ഭാര്യ സന്ധ്യയുടെ മൊഴി രേഖപ്പെടുത്തിയാണ് എടത്വ പോലീസ് കേസെടുത്തത്.
District News
ചമ്പക്കുളം: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്ന് പലായനവും അതിന്റെ കാരണവും.
ആവർത്തിച്ചുണ്ടാകാറുള്ള വെള്ളക്കെട്ടും അതുമൂലമുള്ള യാത്രാക്ലേശവും ദുരിതങ്ങളുമൊക്കെയാണ് കുട്ടനാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്നവരെ പാലായനത്തിനു പ്രേരിപ്പിക്കുന്ന പ്രധാനപ്രശ്നമായി പലരുമിപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
ശൃംഖലയായുള്ള പാടശേഖരങ്ങൾക്കുള്ളിലൂടെയാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകളും കടന്നുപോകുന്നത്. കൃഷി സംരക്ഷിക്കപ്പെടുകയും പന്പിംഗിന്റെ ബലത്തിൽ വെള്ളംകയറാതെ പിടിച്ചുനിൽക്കുകയും ചെയ്യുന്ന പാടശേഖരങ്ങൾക്കുള്ളിലൂടെയുള്ള ഗതാഗതം, വെള്ളപ്പൊക്കമുണ്ടായാലും മുടങ്ങില്ല. പക്ഷേ, ഞാണിേ·ൽകളിപോലുള്ള മഴക്കാലത്തെ രണ്ടാംകൃഷിയോടു കർഷകരും പാടശേഖരസമിതികളും സാധാരണഗതിയിൽ താൽപര്യം കാണിക്കാറില്ല.
കൃഷിയില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകൾ തകരുന്നതു പതിവാണ്. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാകാറുണ്ട്. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാൽ പുറംബണ്ടുകളുടെ സംരക്ഷണവലയമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടെങ്കിലും മാറിക്കിട്ടും. പക്ഷേ, നെൽക്കൃഷിയില്ലാത്തപ്പോൾ വെള്ളം ആരു വറ്റിക്കും എന്നു ചോദിച്ചു ചോദിച്ച് തങ്ങളുടെ നാവിലെ വെള്ളം വറ്റുന്നതല്ലാതെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
പൊതുഖജനാവിൽ നിന്നും കോടികൾ മുടക്കി ഓരോ പാടശേഖരത്തിലും അടിസ്ഥാനസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നെൽക്കൃഷിയില്ലാത്തപ്പോഴും ഇതൊക്കെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ, വലിയൊരു പരിധിവരെ ദുരിതനിവാരണം സാധ്യമാകും. പ്രാദേശികപ്രത്യേകതകൾക്കനുസൃതമായി ദുരിതനിവാരണത്തിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ, പ്രാദേശിക ഭരണകൂടങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുന്നണികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും, കുട്ടനാട്ടുകാരുടെ അതിജീവനവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളും അവതരിപ്പിക്കുന്ന കർമ്മപരിപാടികളുമൊക്കെ ഏറെ ചർച്ചചെയ്യപ്പെടുമെന്നതുറപ്പാണ്.
ജീവിതം പ്രതിസന്ധിയിൽ
വെള്ളക്കെട്ടു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെപ്പോലും പ്രതിസന്ധിയിലാക്കാറുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി. കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിൻറെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്. അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും. കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും. മഴ മാറിനിന്നാലും വെള്ളത്തിൻറെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളുടെ ഉള്ളിലുള്ള വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല. തൂന്പുകളും ഷട്ടറുകളും തുറന്നും അടച്ചും ആവശ്യാനുസരണം പന്പുകൾ പ്രവർത്തിപ്പിച്ചുമൊക്കെ ജലനിരപ്പുക്രമീകരിക്കുക എന്നതു മാത്രമാണ് പരിഹാരം. ഇതിനാവശ്യമായ പദ്ധതികളാണ് ഉണ്ടാകേണ്ടത്.
തുക കൂട്ടണം
പാടശേഖരത്തിൻറെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിൻറെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്. വെള്ളം വറ്റിക്കലിൻറെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിൻറെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.
Kerala
ചമ്പക്കുളം: കര്ഷകന് നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് ക്വിന്റലിന് 45 രൂപ പ്രകാരം നോക്കുകൂലി. ഇതോടെ രണ്ട് ഏക്കര്‍ നിലത്തിലെ നെല്ല് സംഭരിക്കാതെ റോഡിലായി.
നെടുമുടി കൃഷിഭവനു കീഴിലെ മുട്ടനാവേലി പാടശേഖരത്തിലെ കര്‍ഷകനായ കാളപ്പറമ്പ് ഓമനക്കുട്ടനാണ് വാരുകൂലി തർക്കത്തിന്റെ ബലിയാട്.സിഐടിയു അംഗമായ മുൻ ചുമട്ടുതൊഴിലാളിയാണ് ഇദ്ദേഹം.
മുട്ടനാവേലി പാടശേഖരത്തില്‍ സ്വന്തമായുള്ള ഒരു ഏക്കറും പാട്ടകൃഷി ചെയ്യുന്ന നാല് ഏക്കറും ഉള്‍പ്പെടെ അഞ്ച് ഏക്കറിലാണ് ഓമനക്കുട്ടൻ കൃഷി ചെയ്തത്. ഇതിൽ മൂന്ന് ഏക്കറിലെ നെല്ല് കഴിഞ്ഞ ദിവസം സംഭരിച്ചിരുന്നു. അന്ന് നെല്ല് വാരി നിറയ്ക്കുന്നതിന് ക്വിന്റല്‍ ഒന്നിന് 45 രൂപ പ്രകാരം വാരുകൂലി, തൊഴിലാളികളായ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു.
ഇന്നലെ സ്വന്തമായുള്ള ഒരേക്കറിലെ നെല്ല് ഓമനക്കുട്ടനും ഭാര്യ ദീപയും ചേര്‍ന്ന് വാരി ചാക്കില്‍ നിറച്ചതിനെത്തുടര്‍ന്നാണ് നെല്ല് ചാക്കില്‍ നിറയ്ക്കുന്നത് തങ്ങളുടെ അവകാശമാണെന്നും, തങ്ങള്‍ നിറയ്ക്കാത്ത നെല്ല് ചുമന്നുകയറ്റരുതെന്ന് യൂണിയന്കാര് പറഞ്ഞിട്ടുണ്ടെന്നും സ്ത്രീ തൊഴിലാളികൾ അറിയിച്ചത്. പ്രശ്നം പരിഹരിക്കണമെന്ന് ചുമട്ടുതൊഴിലാളി കണ്‍വീനര്‍മാരോട് ആവശ്യപ്പെട്ടപ്പോള്‍ 45 രൂപ പ്രകാരം വാരുകൂലി നല്‍കിയാലേ നെല്ല് ചുമന്ന് വാഹനത്തില്‍ കയറ്റൂ എന്നായിരുന്നു വാശി.
നെടുമുടി പോലീസും ലേബര്‍ ഓഫീസറും മറ്റ് കര്‍ഷക സംഘടനകളും പൊതുജനങ്ങളും സംഘടിച്ച് ആവശ്യപ്പെട്ടിട്ടും ചുമട്ടുതൊഴിലാളികള്‍ നെല്ല് വാഹനത്തില്‍ കയറ്റാന്‍ തയാറായില്ല. ഇന്നുരാവിലെതന്നെ വേണ്ട നടപടിയുണ്ടാകും എന്ന ലേബര്‍ ഓഫീസറുടെയും കൃഷി ഉദ്യോഗസ്ഥരുടെയും ഉറപ്പില്‍ നെല്ല് റോഡില്‍ സൂക്ഷിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കര്‍ഷക കുടുംബം.
രണ്ടു വർഷം മുമ്പുവരെ സിഐടിയു അംഗമായി ചുമട്ടുതൊഴില്‍ ചെയ്തിരുന്ന ഓമനക്കുട്ടന് ആരോഗ്യകാരണത്താലാണ് ചുമടെടുക്കുന്നതിൽനിന്ന് മാറിയത്.
District News
ചമ്പക്കുളം: കുട്ടനാട് താലൂക്കിൽ ഉൾപ്പെട്ടു വരുന്ന ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിൽ ഉൾപ്പെടുമ്പോൾ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതകൾക്കു സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ചമ്പക്കുളം ബ്ലോക്കിലെ എടത്വ, കൈനകരി, തകഴി എന്നീ പഞ്ചായത്തുകളിൽ വനിതാ അധ്യക്ഷർ വരുമ്പോൾ നെടുമുടി, തലവടി, ചമ്പക്കുളം എന്നി പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങൾ സംവരണം ചെയ്യപ്പെട്ടിട്ടില്ല.
വെളിയനാട് ബ്ലോക്കിൽ ഉൾപ്പെടുന്ന 6 പഞ്ചായത്തുകളിലേയും (നീലംപേരൂർ, കാവാലം, വെളിയനാട്, മുട്ടാർ, പുളിങ്കുന്ന്, രാമങ്കരി) അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിതാ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ചമ്പക്കുളം ബ്ലോക്കിന് കീഴിലുള്ള ആറു പഞ്ചായത്തുകളിലായി മൂന്നോ അതിലധികമോ വനിതകൾ അധ്യക്ഷരാകുമ്പോൾ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ വനിതകൾ ആരും അധ്യക്ഷരായി വരണമെന്ന് നിർബന്ധമില്ല.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 417എണ്ണം വനിതകൾക്കും 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും 46 എണ്ണം പട്ടികജാതിക്കും 8 എണ്ണം പട്ടികവർഗ സ്ത്രീകൾക്കും 8 എണ്ണം പട്ടികവർഗത്തിനും സംവരണം ചെയ്തിരിക്കുന്നു.
ജില്ലയിലെ നാലു പഞ്ചായത്ത് അധ്യക്ഷ സ്ഥാനം പട്ടികജാതി സ്ത്രീകൾക്കും മൂന്നു പഞ്ചായത്തുകളിൽ പട്ടികജാതിക്കും. 32 പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനം സ്ത്രീകൾക്കും സംവരണം ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ ആകെയുള്ള 941 പഞ്ചായത്തുകളിൽ 471ൽ അധികം പഞ്ചായത്തുകളിലും വനിതകളായിരിക്കും നേതൃത്വം നല്കു
Special News
കുട്ടനാട്ടിലെ വെള്ളക്കെട്ട് മാറ്റാൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുകയെന്നതാണ് അത്യാവശ്യം. ഇത് ആരു വറ്റിക്കുമെന്നതാണ് ചോദ്യം. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാണ്.
വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും നശിക്കും.
ജീവിതം പ്രതിസന്ധിയിൽ
മഴ മാറിനിന്നാലും വെള്ളത്തിന്റെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളിൽ ഒഴുകിയെത്തിയ വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതാണ് അനുഭവം. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാർഗങ്ങളില്ല എന്നതാണ് പ്രശ്നം.
ഇതു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെപ്പോലും പ്രതിസന്ധിയിലാക്കുന്നു. വെള്ളക്കെട്ട് മൂലം പല സ്കൂളുകളും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി.
കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിന്റെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു. കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്.
അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും.
കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും.
തുക കൂട്ടണം
പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിന്റെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്.
വെള്ളം വറ്റിക്കലിന്റെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിന്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.
Leader Page
സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതും അഞ്ച് പ്രധാന നദികൾ കുറുകെ ഒഴുകുന്നതുമായ കുട്ടനാട്, കേരളത്തിന്റെ പാരിസ്ഥിതിക ഹൃദയഭൂമിയും നെല്ലറയുമാണ്. നെൽകൃഷി, മത്സ്യബന്ധനം, താറാവു വളർത്തൽ, തെങ്ങു വളർത്തൽ, കന്നുകാലി വളർത്തൽ, ടൂറിസം എന്നിവയിലൂടെ ലക്ഷക്കണക്കിനാളുകൾ ഇവിടെ ഉപജീവനം നിലനിർത്തുന്നു. എന്നാൽ, ഈ പ്രദേശം പാരിസ്ഥിതികമായി വളരെ ദുർബലമാണ്. പതിവായി വെള്ളപ്പൊക്കമുണ്ടാകുന്നു. കനാലുകളിൽ ചെളി അടിഞ്ഞുകൂടുന്നു. ഉപ്പുവെള്ളം കയറുന്നത് നിരന്തര ഭീഷണിയാണ്. കൂടാതെ, നെല്ലിന്റെ കുറഞ്ഞ താങ്ങുവിലയും സംഭരണത്തിലെ കാലതാമസവും മൂലം കർഷകർ സാന്പത്തിക പ്രതിസന്ധിയിലുമാണ്.
2018-19ലെ മഹാപ്രളയം കുട്ടനാടിനെ തകർത്തപ്പോൾ, കുട്ടനാട് വികസന പാക്കേജുകളിലൂടെ പുതിയ തുടക്കം സർക്കാർ വാഗ്ദാനം ചെയ്തു.
ഘട്ടം 1: സ്വാമിനാഥൻ പാക്കേജ് (2008)
2007-08ൽ, കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷേൻ (എംഎസ്എസ്ആർഎഫ്) ഒരു ബ്ലൂപ്രിന്റ് തയാറാക്കി. 2008ൽ കേന്ദ്ര സർക്കാർ ഇത് തത്വത്തിൽ അംഗീകരിച്ചു. 1,840.75 കോടി രൂപ വകയിരുത്തി.
എന്നാൽ, സ്വാമിനാഥൻ പാക്കേജ് ഒരിക്കലും പൂർണമായി ആരംഭിച്ചില്ല. ചില തടയണകൾ നിർമിച്ചു, ചില അറ്റകുറ്റപ്പണികൾ നടത്തി, പക്ഷേ പ്രധാന വെള്ളപ്പൊക്കനിയന്ത്രണ അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും സ്പർശിക്കാതെ തുടർന്നുപോന്നു. ഫണ്ടുകൾ വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ല. ഈ ‘നഷ്ടപ്പെട്ട ദശക (2008-18)’ത്തിന്റെ പരിണതഫലം 2018-19 ലെ മഹാപ്രളയം ആഞ്ഞടിച്ചപ്പോൾ കണ്ടു. കുട്ടനാട് അതിനെ പ്രതിരോധി യ്ക്കാൻ തയാറായിരുന്നില്ല.
ഘട്ടം 2: എൽഡിഎഫ് പാക്കേജ് 1
(2018-19 വെള്ളപ്പൊക്കത്തിനു പരിഹാരം)
അഭൂതപൂർവമായ ഈ വെള്ളപ്പൊക്കത്തിനുശേഷം, കേരള സർക്കാർ കുട്ടനാട് വികസന പാക്കേജ്-01 പ്രഖ്യാപിച്ചു. ഹ്രസ്വകാലത്തേക്കായിരുന്നു നടത്തിപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചത്: അടിയന്തര പുനരധിവാസവും വേഗത്തിലുള്ള പരിഹാരവും ലക്ഷ്യമിട്ടു മുന്നേറി.
ചില ജോലികൾ, പ്രത്യേകിച്ച് ഡ്രെഡ്ജിംഗ്, കർഷക ചേരുവകളുടെ ഇൻപുട്ട് വിതരണം എന്നിവ നടത്തിയെങ്കിലും, മൊത്തത്തിലുള്ള പ്രവർത്തനം പരിമിതമായിരുന്നു. ബണ്ടുകളുടെ ശക്തിപ്പെടുത്തൽ അപൂർണമായിരുന്നു. കനാലുകൾ ഭാഗികമായി മാത്രമേ പൂർത്തിയാക്കിയുള്ളൂ. കൂടാതെ, നെല്ല് സംഭരണ പേയ്മെന്റുകൾ വൈകിയതായി കർഷകർ തുടരെ പരാതിപ്പെട്ടു. അതേസമയം മുഖ്യ ഇനമായ പാരിസ്ഥിതിക പുനർനിർമാണം തുടരെ മാറ്റിവച്ചു/അവഗണിക്കപ്പെട്ടു.
ഇപ്രകാരം, കുട്ടനാടിന്റെ ആവർത്തിച്ചുള്ള പ്രതിസന്ധികൾക്കുള്ള ഘടനാപരമായ പരിഹാരമായല്ല, മറിച്ച് ഒരു ചെറിയ ദുരിതാശ്വാസ പദ്ധതിയായി പാക്കേജ്-1 പരിണമിച്ചു.
ഘട്ടം 3: എൽഡിഎഫ് പാക്കേജ് -2
(2020 മുതൽ)
2020ൽ കേരള സർക്കാർ കുട്ടനാട് പാക്കേജ്-2 പ്രഖ്യാപിച്ചു. 2,447 കോടി രൂപയുടെ കൂടുതൽ അഭിലഷണീയമായ തുക അടങ്കലോടെ. ഇത് ഒരു സമഗ്രവും ദീർഘകാല വികസന, വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിയായി സ്ഥാപിക്കപ്പെട്ടു എന്നാണ് സർക്കാർ വാദം.
നാലു വർഷം കഴിഞ്ഞിട്ടും, പാക്കേജ്-2 ഭാഗികമായി കടലാസിൽ തന്നെയാണ്. മിക്ക പ്രവൃത്തികളും ഇപ്പോഴും ഡിപിആർ (വിശദമായ പ്രോജക്ട് റിപ്പോർട്ട്) തയാറാക്കൽ ഘട്ടത്തിലാണ്.
ചുരുക്കത്തിൽ സംയോജിതവും പാരിസ്ഥിതികവും കർഷക കേന്ദ്രീകൃതവുമായ പരിവർത്തനം എന്ന ദർശനം യാഥാർഥ്യമായിട്ടില്ല.
പാക്കേജുകൾ പരാജയപ്പെട്ടത് എന്തുകൊണ്ട്?
മോശം നടപ്പാക്കൽ, ദുർബലമായ ഏകോപനം, ഫണ്ടുകളുടെ വിനിയോഗക്കുറവ്, എൻജിനിയറിംഗ് പരിഹാരങ്ങളിലെ കാലതാമസവും സാങ്കേതിക പ്രശ്നങ്ങളും, പ്രവൃത്തികളുടെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമ്മർദം.
മുന്നോട്ടുള്ള വഴി
അവഗണനയുടെ മറ്റൊരു തുടർക്കഥ താങ്ങാൻ ഇനിയും കുട്ടനാടിനാവില്ല. പുനരുജ്ജീവനം അടിയന്തരാവശ്യമാണ്. ചില നിർദേശങ്ങൾ:
സംയോജിത ആസൂത്രണം: കൃഷി, മത്സ്യബന്ധനം, ജല മാനേജ്മെന്റ്, ടൂറിസം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ഒരു നീർത്തട ആവാസവ്യവസ്ഥാ സമീപനം സ്വീകരിച്ചു നടപ്പാക്കുക.
സാമൂഹിക പങ്കാളിത്തം: കർഷകർ, മത്സ്യത്തൊഴിലാളികൾ, പഞ്ചായത്തുകൾ എന്നിവ സജീവ പങ്കാളികളായിരിക്കണം.
സുതാര്യതയും നിരീക്ഷണവും: സ്വതന്ത്ര ഓഡിറ്റുകളും പൊതു വെളിപ്പെടുത്തലുകളും ഉൾപ്പെടെയാവണം പദ്ധതി നടത്തിപ്പ്.
സാങ്കേതിക ശക്തിപ്പെടുത്തൽ: തണ്ണീർമുക്കം ബാരേജും തോട്ടപ്പള്ളി സ്പിൽവേയും ഏറ്റവും പുതിയ എൻജിനിയറിംഗ് വിദ്യ ഉപയോഗിച്ച് അടിയന്തരമായി നവീകരിക്കുക.
ഉപജീവന വൈവിധ്യവത്കരണം: മത്സ്യബന്ധനം, താറാവ് വളർത്തൽ, ഇക്കോ- ടൂറിസം, പുനരുപയോഗ ഊർജം, കുട്ടനാട്ടിലുടനീളം പരീക്ഷിക്കേണ്ട ഒരു മത്സ്യം-ഒരു നെല്ല്, ഭ്രമണരീതി എന്നിവ സ്വീകരിച്ച് പൂരകമാക്കുക. നെല്ല് ഉത്പാദനത്തിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം നേടണം.
ഇടക്കാല വിലയിരുത്തലുകൾ: ഈ ഒഴുക്ക് തടയാൻ പതിവ് അവലോകനങ്ങൾ സ്ഥാപനവൽക്കരിക്കുക.
ഒരു കുട്ടനാട് വികസന മിഷൻ ഉണ്ടാകട്ടെ.
സ്വാമിനാഥൻ പാക്കേജ്-2008
►ലവണാംശം നിയന്ത്രിക്കുന്നതിനായി തണ്ണീർമുക്കം അണക്കെട്ടിന്റെ നവീകരണം.
►വെള്ളപ്പൊക്കം ഒഴുക്കിവിടുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയുടെ ശേഷി വർധിപ്പിക്കൽ.
►നെൽവയലുകൾ സംരക്ഷിക്കുന്നതിനായി പാടശേഖര ബണ്ടുകളുടെ ശക്തിപ്പെടുത്തൽ.
►ജലപ്രവാഹം മെച്ചപ്പെടുത്തുന്നതിനായി കനാൽ ഡ്രെഡ്ജിംഗും ഡ്രെയി നേജ് പുനഃസ്ഥാപനവും.
►കണ്ടൽക്കാടുകളും മത്സ്യ ആവാസ വ്യവസ്ഥകളും ഉൾപ്പെടെയുള്ള പരിസ്ഥിതിപുനഃസ്ഥാപനവും ജൈവവൈവിധ്യ സംരക്ഷണവും.
►യന്ത്രവത്കരണം, കുറഞ്ഞ നിരക്കിൽ വായ്പ, പരിശീലനം എന്നിവയിലൂടെ കർഷകർക്ക് ധനസഹായ പിന്തുണ.
എൽഡിഎഫ് പാക്കേജ്-1
►അടിയന്തര കനാൽ ശുദ്ധീകരണവും നദികളിൽനിന്നുള്ള ചെളി നീക്കംചെയ്യലും.
►നെൽവയലുകൾക്ക് ചുറ്റുമുള്ള ബണ്ടുകൾ ശക്തിപ്പെടുത്തൽ.
►ഇൻപുട്ട് സബ്സിഡികൾ, വിത്തുകൾ, യന്ത്രങ്ങൾ, പരിശീലനം എന്നിവയിലൂടെ കർഷകർക്ക് പിന്തുണ.
►സംഭരണവും എംഎസ്പി പേയ്മെന്റുകളും കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ.
►പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള പൈലറ്റ് ശ്രമങ്ങൾ/പ്രവർത്തനം.
വിലയിരുത്തൽ
നേട്ടങ്ങൾ
►മൂന്നു ഘട്ടങ്ങളിലുമായുള്ള നേട്ടങ്ങൾ പരിമിതമാണ്.
►കാർഷിക ഇൻപുട്ടുകൾ നൽകുന്നതിലും യന്ത്രവത്കരണത്തിലും കർഷകർക്ക് ആശ്വാസകരമായ പിന്തുണ ലഭിച്ചു.
►ഏതാനും ബണ്ടുകൾ ശക്തിപ്പെടുത്തി.
►തെരഞ്ഞെടുത്ത വീടുകൾക്ക് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു.
പരാജയങ്ങൾ
►വെള്ളപ്പൊക്കം മിക്കവാറും എല്ലാ വർഷവും കുട്ടനാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
►തണ്ണീർമുക്കം ബാരേജ്, തോട്ടപ്പള്ളി സ്പിൽവേ തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ കാലഹരണപ്പെട്ടതായി തുടരുന്നു, സംഭരണ വില വിതരണം തുടരെ വൈകുന്നു.
►നെൽകൃഷി ഇപ്പോഴും പ്രതിസന്ധിയിലാണ്; സംഭരണ കാലതാമസവും കുറഞ്ഞ എംഎസ്പിയും തുടരുന്നു.
►കണ്ടൽക്കാടുകളുടെയും ജൈവവൈവിധ്യ ആവാസവ്യവസ്ഥകളുടെയും പരിസ്ഥിതി പുനഃസ്ഥാപനം ആരംഭിച്ചിട്ടില്ല.
►വകുപ്പുതല ഏകോപനം ദുർബലമാണ്, ഒന്നിലധികം ഏജൻസികൾ സിലോസിൽ പ്രവർത്തിക്കുന്നു.
എൽഡിഎഫ് പാക്കേജ് -2
►പ്രത്യേക കാർഷിക മേഖലയുടെയും സംയോജിത റൈസ് പാർക്കുകളുടെയും സൃഷ്ടി.
►മത്സ്യബന്ധനം, താറാവ് വളർത്തൽ, കന്നുകാലി വളർത്തൽ എന്നിവയുടെ പ്രോത്സാഹനം.
►വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികൾ: തോട്ടപ്പള്ളി സ്പിൽവേയുടെ വീതി കൂട്ടൽ, ‘നദിക്ക് മുറി’ സമീപനങ്ങൾ, കനാലുകളെ പുനരുജ്ജീവിപ്പക്കൽ, കുടിവെള്ള, ശുചിത്വ പദ്ധതികൾ.
►ടൂറിസവും പരിസ്ഥിതി പുനരുദ്ധാരണ സംരംഭങ്ങളും.
►അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകൾ-റോഡുകൾ, പാലങ്ങൾ മറ്റ് ഗ്രാമീണ സൗകര്യങ്ങൾ.
►വെള്ളപ്പൊക്ക ബാധിത കുടുബങ്ങൾക്കുള്ള സമഗ്ര പിന്തുണ നൽകൽ.
Leader Page
Leader Page
2014ലെ പക്ഷിപ്പനിയുടെ കാലത്ത് കുട്ടനാട്ടിലെ താറാവ് കർഷകർ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒന്നിച്ചുകൂടുകയുണ്ടായി. 1080 താറാവ് കർഷക കുടുംബങ്ങളായിരുന്നു അന്ന് ആലപ്പുഴയിൽ ഒന്നിച്ചുകൂടിയത്. എന്നാൽ 2024 ആയപ്പോഴേക്കും കുട്ടനാട്ടിലെ താറാവ് കർഷകരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞു. കുട്ടനാട്ടിലെ താറാവ്കൃഷി നേരിടുന്ന വെല്ലുവിളികൾ കർഷകരെ താറാവ്കൃഷിയിൽനിന്നു പിന്നോട്ടടിച്ചിരിക്കുന്നു. പത്ത് വർഷംകൊണ്ട് താറാവ്കർഷകരുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് പ്രതിവിധി നിർദേശിക്കേണ്ടവരുടെ അലംഭാവം ബാക്കിയുള്ള കർഷകരെ കൂടി ഈ മേഖലയിൽനിന്ന് പിൻമാറാൻ നിർബന്ധിതരാക്കുന്നു.
പക്ഷിപ്പനിയും മറ്റു രോഗങ്ങളും
2014ൽ കുട്ടനാടൻ പ്രദേശത്ത് അവതരിച്ച പക്ഷിപ്പനിയാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ താറാവ് കർഷകർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പക്ഷിപ്പനിയുടെ പേരിൽ, താറാവിന്റെ മാംസവും മുട്ടയും ഉപയോഗിക്കാൻ നിരോധനം ഏർപ്പെടുത്തി. പക്ഷിപ്പനിയുടെ പേരിൽ ഒരു പറ്റം ആളുകൾ താറാവിനെ കൊന്നൊടുക്കിയപ്പോൾ മറ്റ് ചില കർഷകർ പ്രതിരോധ മരുന്നുകൾ നല്കി വലിയ മുതൽമുടക്കിൽ തങ്ങളുടെ താറാവുകളെ സംരക്ഷിച്ചു. എന്നാൽ അങ്ങനെ സംരക്ഷിച്ച താറാവിന്റെ മുട്ട നിരോധനം നിമിത്തം ഉപേക്ഷിക്കേണ്ടിവന്നു. പതിനായിരക്കണക്കിന് മുട്ടകളാണ് അന്ന് കർഷകർ ഓരോ ദിവസവും നശിപ്പിച്ചു കളയാൻ നിർബന്ധിതരായത്. എന്നാൽ പ്രതിരോധ മരുന്നുകൾ നല്‍കാതെ താറാവിനെ കൊല്ലാൻ വിട്ടുകൊടുത്തവർക്ക് ഇൻഷ്വറൻസും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ താറാവിനെ കൊല്ലാതെ പരിരക്ഷിച്ചവർക്ക് ലക്ഷങ്ങളുടെ ബാധ്യത മാത്രം ബാക്കിയായി.
ഇന്നും ഇടവേളകളിൽ എത്തുന്ന പക്ഷിപ്പനിയെപ്പറ്റി ആധികാരികമായ പഠനങ്ങളോ സത്യസ്ഥിതിയുടെ വെളിപ്പെടുത്തലോ ഉണ്ടാകുന്നില്ല.
മറുനാടൻ താറാവുകൾ
ഇന്ന് കുട്ടനാടൻ താറാവ് എന്ന പേരിൽ കേരളത്തിന്റെ മിക്ക ഇടങ്ങളിലും ലഭിക്കുന്നത് മറുനാടൻ താറാവാണ്. കുട്ടനാടിന്റെ തനത് ശൈലിയിൽ സമയമെടുത്ത് വളർത്തുന്ന കുട്ടനാടിന്റെ തനത് ഇനങ്ങളായ ചാരയോടും ചെമ്പല്ലിയോടും സാമ്യം തോന്നുന്ന മറുനാടൻതാറാവുകൾ വിപണി പിടിച്ചടക്കുന്നത് കുട്ടനാടൻ താറാവ് കർഷകരുടെ പ്രധാന ഭീഷണിയായി മാറിയിട്ടുണ്ട്.
നാലു മാസംകൊണ്ട് വളർച്ചയെത്തുന്ന താറാവിനെ മുട്ടയ്ക്കും മാംസത്തിനും എന്നിങ്ങനെ വേർതിരിക്കും. മാംസത്തിനുള്ളവയെ മാർക്കറ്റിലേക്കും മുട്ടയ്ക്കുള്ളവയെ തുടർ പരിപാലനത്തിനും മാറ്റും. എന്നാൽ വിപണിയിൽ എത്തിക്കുന്ന താറാവിന് കർഷകർക്കുണ്ടായ പരിപാലന ചെലവിന് ആനുപാതികമായ വിലപോലും ലഭിക്കാതെ പോകുന്നു. വഴിയോര വില്പന കേന്ദ്രങ്ങളിലും കേന്ദ്രീകൃത വില്പന കേന്ദ്രങ്ങളിലും താറാവൊന്നിന് 400 രൂപയ്ക്ക് അടുത്തോ അതിന് മുകളിലോ ആണ് വില. എന്നാൽ തനി നാടൻ താറാവുകളുടെ ഹോൾസെയിൽ മാർക്കറ്റ് വില 250 രൂപയിൽ താഴെയാണ്.
പ്രതിവിധി
►മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന താറാവിന് നിശ്ചിത നികുതി ചുമത്തണം. ഇറക്കുമതി ചെയ്യുന്ന താറാവുകളുടെ വില നാടൻ താറാവുകളുടെ വിലയേക്കാൾ താഴെയാവുന്നില്ല എന്ന് ഉറപ്പു വരുത്തണം.
►ഇറക്കുമതി ചെയ്യുന്ന താറാവിന് ചുമത്തുന്ന നികുതിയിൽ ഒരു വിഹിതം താറാവ്കർഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കണം.
►താറാവിന് തൂക്കത്തിന് ആനുപാതികമായി നിശ്ചിത തുക നിശ്ചയിച്ച് നല്‍കുകയും അത് കർഷകർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഇതനുസരിച്ചാകണം കമ്പോള വില.
►കൃത്യമായ ഇടവേളകളിൽ കമ്പോളവില നിശ്ചയിക്കുന്നതിനും മാറ്റം വരുത്തുന്നതിനും വേണ്ട നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.
►താറാവ്കൃഷിയുടെ ഇൻഷ്വറൻസ് കൂടുതൽ കാര്യക്ഷമവും കർഷക സൗഹൃദവും ആകണം.
►പക്ഷിപ്പനിയെക്കുറിച്ച് വ്യക്തമായ പഠനം നടത്തുകയും താറാവിനെ കൊന്നു തള്ളുന്നതിന് പകരം സർക്കാർ ചെലവിൽ പ്രതിരോധ മരുന്നുകൾ നല്കി സംരക്ഷിക്കുന്നതിന് വേണ്ട നടപടിയെടുക്കുകയും വേണം.
►പക്ഷിപ്പനിയുടെ പേരിൽ താറാവിനെ കൊല്ലേണ്ടി വന്നാൽ, കൊല്ലുന്ന താറാവിന്റെ എണ്ണത്തിലും നഷ്ടപരിഹാര നിർണയത്തിലും സുതാര്യത കൊണ്ടുവരണം.