Kerala
വൈപ്പിൻ: മുനമ്പത്തെ തർക്കഭൂമി വഖഫിന്റേതല്ലന്ന ഹൈക്കോടതി ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെത്തുടർന്നു നിർത്തിവച്ച മുനമ്പം തർക്ക ഭൂമിയിലെ നികുതിയും ഭൂമിയുടെ പോക്കുവരവിനുള്ള അപേക്ഷയും റവന്യു വകുപ്പ് ഇന്നലെമുതൽ വീണ്ടും സ്വീകരിച്ചുതുടങ്ങി.
മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, കൺവീനർ ജോസഫ് ബെന്നി എന്നിവരുടെ നേതൃത്വത്തിൽ കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ 300 ൽപ്പരം വീട്ടുകാർ നികുതിയടച്ചു.
ഇവർക്കൊപ്പം മുനമ്പം വേളാങ്കണ്ണി ഇടവക പള്ളിമേടയുടെ നികുതി സഹവികാരി ഫാ. മോൺസി അറയ്ക്കലും അടച്ചു. നികുതി സ്വീകരിക്കൽ ഇടയ്ക്കുവച്ച് നിർത്തിയതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവ് സംബന്ധിച്ച് വ്യക്തത വരുത്തിയശേഷം റവന്യു അധികൃതർ നികുതി സ്വീകരിക്കുന്നത് പുനരാരംഭിക്കുകയായിരുന്നു.
Kerala
ചെറായി: മുനമ്പം ഭൂസമരം നടക്കുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ഇരുമുന്നണികളെയും പിന്നിലാക്കി എൻഡിഎ സ്ഥാനാർഥി അട്ടിമറി വിജയം നേടി. സമര നേതൃനിരയിലെ ഒരാളായ കുഞ്ഞുമോൻ അഗസ്റ്റിനാണു വിജയിച്ചത്.
581 വോട്ടാണു ലഭിച്ചത്. പരമ്പരാഗത കോൺഗ്രസ് വാർഡായ ഇവിടെ ഇക്കുറി 304 വോട്ട് നേടിയ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 549 വോട്ട് നേടിയ സിപിഎമ്മാണു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി 503 വോട്ടിനു വിജയിച്ചതാണ്. അന്നും സിപിഎം രണ്ടാം സ്ഥാനത്തായിരുന്നു. (407 വോട്ട്)
കഴിഞ്ഞതവണ എൻഡിഎയ്ക്ക് ഇവിടെ സ്ഥാനാർഥിയുണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി മുനമ്പം ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ വലിയൊരു വിഭാഗം പരമ്പരാഗത കോൺഗ്രസ്, സിപിഎം അനുഭാവികൾ പരസ്യമായി ബിജെപിയിൽ അംഗത്വമെടുത്തതോടെയാണ് ഇവിടെ സ്ഥാനാർഥിയെ നിർത്തിയത് .
മുനമ്പം ഭൂസമരത്തിൽ ഇരകളെ വഞ്ചിച്ച യുഡിഎഫ്- എൽഡിഎഫ് കൂട്ടു കെട്ടിനെതിരേയുള്ള ജനവിധിയാണ് ഒന്നാം വാർഡിലെ വിജയമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു.
National
ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജനുവരി 27 വരെ ഭൂമിയുടെ തത്സ്ഥിതി തുടരാൻ ജസ്റ്റീസുമാരായ മനോജ് മിശ്ര. ഉജ്ജൽ ഭുയാൻ എന്നിവരുടെ വ്യക്തമാക്കി.
എന്നാൽ മുനമ്പത്തെ 404.76 ഏക്കർ വിസ്തൃതിയുള്ള വസ്തുവിന്റെ സാഹചര്യം പരിശോധിച്ച ശിപാർശകൾ നല്കാൻ ജസ്റ്റീസ് സി.വി. രാമചന്ദ്രനെ നിയോഗിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം ശരിവച്ച ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
അധികാരപരിധി മറികടന്നാണ് ഹൈക്കോടതി വിഷയം പരിഗണിച്ചതെന്ന് കേസ് പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് നിരീക്ഷിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
വഖഫ് വസ്തുക്കളുടെ രേഖയും സാധുതയും സംബന്ധിച്ച പ്രശ്നങ്ങൾ വഖഫ് ട്രൈബ്യൂണലിന്റെ പരിധിയിൽ മാത്രമാണ് വരുന്നതെന്നും അതിനാൽ വിഷയത്തിൽ ഇടപെടുന്നതിന് ഹൈക്കോടതിക്ക് തെറ്റുപറ്റി എന്നുമാണ് ഹർജിക്കാർ വാദിച്ചത്.
Kerala
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരം ഇന്ന് അവസാനിക്കും. താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സമരസമിതി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
മന്ത്രിമാരായ പി. രാജീവും കെ.രാജനും ഇന്ന് ഉച്ചയോടെ സമരപന്തലിൽ എത്തും. 2.30ഓടെ ഇരുവരും സമപന്തലിലെത്തി സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. എന്നാൽ ബിജെപി നേതൃത്വത്തിൽ ഒരു വിഭാഗം സമരത്തിന് തിങ്കളാഴ്ച തുടക്കമിടും.
കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ പറ്റിയിരുന്നു. ഭൂമി പോക്കുവരവിനും സാധ്യമായിട്ടുണ്ട്. ഇതേ തുടർന്നാണ് നിലവിൽ ഭൂരിപക്ഷം പേരും പങ്കാളികളായിട്ടുള്ള ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
Kerala
കൊച്ചി: മുനമ്പം വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെതിരേ വഖഫ് സംരക്ഷണസമിതി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള അപ്പീലില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷി ചേരണമെന്നു ബിജെപി സംസ്ഥാന ഘടകം. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് അറിയിച്ചു.
മുനമ്പം ഭൂമി വഖഫ് വകയല്ല എന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിക്കെതിരേയാണു വഖഫ് സംരക്ഷണസമിതി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വഖഫ് ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലുള്ള കേസില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷി ചേരേണ്ടതു പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: വഖഫ് വിവാദത്തെ തുടർന്ന് മുനമ്പം നിവാസികൾ നാനൂറ് ദിവസത്തിലേറെയായി നടത്തി വന്നിരുന്ന സമരം ഞായറാഴ്ച അവസാനിപ്പിക്കും. സമരം അവസാനിപ്പിക്കാൻ വെള്ളിയാഴ്ച രാത്രിയിൽ ചേര്‍ന്ന സമരസമിതി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.
മുനമ്പം തീരത്ത് താമസിക്കുന്ന ഏകദേശം 250 ഓളം വരുന്ന കുടുംബങ്ങൾ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു. ഭൂമി പോക്ക് വരവിന് ഹെൽപ് ലൈൻ തുറക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു.
മന്ത്രി പി.രാജീവ്, കെ. എൻ.ഉണ്ണികൃഷ്ണൻ എംഎൽഎ അടക്കമുള്ളവർ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിൽ എത്തി സമരം ഇരിക്കുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും. 2024 ഒക്ടോബര്‍ 13 ന് തുടങ്ങിയ മുനമ്പം ഭൂസമരമാണ് 413 ാം ദിവസം പര്യവസാനിക്കുന്നത്.
വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാൻ സമര സമിതി തീരുമാനിച്ചത്.
Leader Page
ഭരണഘടനാ ദിനമായി ആചരിച്ച നവംബർ 26 മുനമ്പത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു ദിനമായിരുന്നു-മുനമ്പംകാരുടെ ഭരണഘടനാപരമായ റവന്യു അവകാശങ്ങൾ സമ്പൂർണമായി പുനഃസ്ഥാപിക്കപ്പെടുമെന്ന് ഏവരും പ്രതീക്ഷിച്ച ദിനം. പ്രതീക്ഷകൾ പൂർണമായും പൂവിരിഞ്ഞില്ലെങ്കിലും, കരമടയ്ക്കാനുള്ള കോടതിവിധി ലഭിച്ചു എന്നത് മുനമ്പത്തിന് നേട്ടംതന്നെയാണ്.
വഖഫ് ബോർഡിന്റെ ഇടപെടൽ മൂലം തങ്ങൾക്ക് സ്വന്തം ഭൂമിയിൽ കരമടയ്ക്കാനാവില്ല എന്ന് 2022ൽ തിരിച്ചറിഞ്ഞ മുനമ്പംകാർ സംഘടിച്ച് ആരംഭിച്ച ഭൂസംരക്ഷണ സമിതി ആ വർഷം തന്നെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലെ ആവശ്യം തങ്ങളുടെ കരം ഒടുക്കുന്നതിനും പോക്കുവരവ് ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ബാധ്യതാരഹിത സർട്ടിഫിക്കറ്റിനും മറ്റുമുള്ള അവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശം എറണാകുളം ജില്ലാ കളക്ടർക്കും കൊച്ചി തഹസിൽദാർക്കും നൽകണമെന്നായിരുന്നു. അവർക്ക് അനുകൂലമായി അന്ന് സിംഗിൾ ബെഞ്ച് ഇടക്കാലവിധി പുറപ്പെടുവിക്കുകയുണ്ടായി. എന്നാൽ, അപ്പീൽ നൽകിയ വഖഫ് സംരക്ഷണ സമിതി ഡിവിഷൻ ബെഞ്ചിൽനിന്ന് സ്റ്റേ വാങ്ങി. അന്ന് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിനോട് ആവശ്യപ്പെട്ടത് കേസിൽ വാദം കേട്ട് അന്തിമവിധി പുറപ്പെടുവിക്കാനാണ്. നിർഭാഗ്യവശാൽ, കേസു നടത്തിപ്പ് മുന്നോട്ടു പോയില്ല. ഈയിടെ ഭൂസംരക്ഷണ സമിതിയും നിയമ-റവന്യു വകുപ്പു മന്ത്രിമാരുമായി നടന്ന പലവിധ ചർച്ചകൾക്കു ശേഷമാണ് കേസ് മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനമായത്.
സർക്കാരിന്റെ സഹായം?
സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ മുനമ്പംകാർക്ക് അനുകൂലമായി കോടതിയിൽ എടുത്ത നിലപാടാണ് ഈ വിധിക്കു പിന്നിൽ എന്നാണ് ഭൂസംരക്ഷണ സമിതിയുടെ ഭാഷ്യം. കോടതി വിശദമായ വാദം കേൾക്കുകയോ, ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ വെളിച്ചത്തിൽ, കരം അടയ്ക്കാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യാൻ തയാറാകണം എന്നാണ് അഡ്വക്കറ്റ് ജനറൽ വാദിച്ചത് എന്ന് നവംബർ 19ന് ജസ്റ്റീസ് സി. ജയചന്ദ്രൻ പുറപ്പെടുവിച്ച കല്പനയിൽ വ്യക്തമാകുന്നു. നവംബർ 26ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലും വെളിവാകുന്നത് അഡ്വക്കറ്റ് ജനറൽ കരം അടയ്ക്കാനുള്ള അനുവാദത്തിന് അനുകൂലമായ നിലപാടെടുത്തു എന്നാണ്.
കരമടയ്ക്കാനുള്ള സ്റ്റേ നീക്കി മുനമ്പംകാരെ തത്കാലം തൃപ്തിപ്പെടുത്താം എന്ന സർക്കാർ തന്ത്രം വിജയിച്ചു എന്നാണ് ഭൂസംരക്ഷണ സമിതി ഭാരവാഹികളുടെ പ്രതികരണങ്ങളിൽനിന്നു മനസിലാകുന്നത്. എന്നാൽ, സർക്കാരിന്റെ നിലപാടിലെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതുണ്ട്. കൊച്ചി തഹസിൽദാർ വി.വി. ജയേഷ് സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിൽ, ഡിവിഷൻ ബെഞ്ചിന്റെ വിധി പരാമർശിച്ചുകൊണ്ട്, റവന്യു വകുപ്പ് കരം സ്വീകരിക്കുന്നതും റവന്യു സർട്ടിഫിക്കറ്റുകൾ നല്‍കുന്നതും നീതിയുക്തമായിരിക്കും എന്ന് കൃത്യമായി എഴുതിയിട്ടുണ്ടെങ്കിലും, സർക്കാർ ഫയൽ ചെയ്ത അപേക്ഷയിൽ നികുതിയടയ്ക്കാനുള്ള അവകാശം മാത്രം നൽകാമെന്ന നിലപാടാണ് സ്വീകരിച്ചത്!
സർക്കാരിന്റെ അതിക്രമം?
വഖഫ് ബോർഡിന്റെ ഭൂമികൊള്ളയ്ക്ക് ഒത്താശ ചെയ്ത്, 610 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ മരവിപ്പിച്ചത് വലിയ തെറ്റായിരുന്നു എന്ന് സർക്കാർതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ്, രാമചന്ദ്രൻ നായർ കമ്മീഷനെ നിയമിച്ച കേരള സർക്കാർ നടപടി അസാധുവാക്കിയ ഏകാംഗ ബെഞ്ചിന്റെ വിധിക്കെതിരേ സർക്കാർ കൊടുത്ത അപ്പീലിൽ സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ നടത്തിയ വാദങ്ങൾ തന്നെയാണ്. മുനമ്പം വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ നടപടികൾ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന ആ വാദങ്ങൾക്കുള്ള തെളിവുകൾ ഇഴകീറി പരിശോധിച്ചാണ് മുനമ്പം വഖഫ് ഭൂമിയല്ല എന്ന അതിശക്തമായ നിരീക്ഷണം രണ്ടംഗ ബെഞ്ച് നടത്തിയിട്ടുള്ളത്. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അത്ര കടുത്ത ഒരു നിരീക്ഷണത്തിന് കോടതി മുതിരില്ലെന്നും ജുഡീഷൽ കമ്മീഷന് അനുകൂലമായി അന്തിമവിധി നടത്തുക മാത്രമേ ചെയ്യൂ എന്നുമുള്ള പ്രതീക്ഷയിലായിരിക്കണം സർക്കാർ അത്തരം വാദങ്ങൾ കോടതിയിൽ അവതരിപ്പിച്ചത്.
മുനമ്പംകാരോട് റവന്യു വകുപ്പ് കാണിച്ചത് അതിക്രമമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവു വായിക്കുന്ന ആർക്കും മനസിലാകും. ജസ്റ്റീസ് സുഷ്രുത് അർവിന്ദ് ധർമാധികാരിയും ജസ്റ്റീസ് ശ്യാംകുമാറും അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അന്തിമവിധിയിലുള്ള നിരീക്ഷണങ്ങൾ നീതിബോധമുള്ള ആർക്കും ആനന്ദം നല്‍കുന്നതാണ്. മുനമ്പത്തെ വഖഫാക്കി പ്രഖ്യാപിച്ചുള്ള ബോർഡിന്റെ 2019ലെ വിജ്ഞാപനത്തെ ‘ഭൂമി കൊള്ളയ്ക്കുള്ള തന്ത്രം’ എന്നാണ് വിധിന്യായം വിശേഷിപ്പിക്കുന്നത് (പേജ് 6). മുനമ്പത്തെ വഖഫായി പ്രഖ്യാപിച്ച ബോർഡിന്റെ പ്രവർത്തനത്തെക്കുറിച്ച് ഇരുപത്തിയഞ്ചാം പേജിൽ ന്യായാധിപന്മാർ പ്രസ്താവിക്കുന്നു: “മുഴുവൻ നീക്കവും ഒരു തട്ടിപ്പായിരുന്നു; വാണിജ്യപരമായ സംഭവവികാസങ്ങൾ കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉയർന്ന വാണിജ്യ മൂല്യം കൈവരിച്ച ഈ വസ്തുവിൽ കണ്ണുവയ്ക്കുന്ന വെറും ഒരു ഭൂമികൊള്ളക്കാരനെപ്പോലെയാണ് കേരള വഖഫ് ബോർഡ് പ്രവർത്തിച്ചത്.”
നൈയാമികമായ നടപടിക്രമങ്ങളൊന്നും പൂർത്തിയാക്കാതെ വഖഫ് ബോർഡ് നല്കിയ ശിപാർശ ഫയലിൽ സ്വീകരിച്ച റവന്യു വകുപ്പും ആ ഭൂമികൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. മുപ്പത്താറു വർഷം മുമ്പ് നിയമപരമായ രേഖകളോടെ വാങ്ങി ആധാരം ചെയ്ത് കരം അടച്ച് ഉപയോഗിച്ചുവന്നിരുന്ന ഭൂമി മുനമ്പംകാരുടേതല്ല എന്നു പറഞ്ഞ് അവരെ റവന്യു തടങ്കലിലാക്കി, അവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസമോ വിവാഹ ജീവിതമോ നിഷേധിക്കപ്പെടും വിധം വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് അവരെ തള്ളിയിട്ടതും അവർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകളും അനുവാദങ്ങളും നിഷേധിച്ചതും സർക്കാരിന്റെ റവന്യു വകുപ്പാണ്.
അനന്തമായി നീളുന്ന പരിഹാരം
യഥാർഥത്തിൽ, കഴിഞ്ഞ നാലു വർഷത്തെ അനീതിക്ക് സർക്കാർ പ്രായശ്ചിത്തം ചെയ്യേണ്ടത് 610 കുടുംബങ്ങൾക്കും കനത്ത നഷ്ടപരിഹാരം നല്‍കിക്കൊണ്ടാണ്. ചുരുങ്ങിയ പക്ഷം, റവന്യു വകുപ്പിന് സംഭവിച്ച തെറ്റ് അംഗീകരിച്ച് സത്വരമായി റവന്യു അവകാശങ്ങൾ തിരികെ നല്കാൻ തങ്ങൾ തയാറാണെന്നു കോടതിയിൽ പ്രഖ്യാപിക്കാനെങ്കിലും സർക്കാർ തയാറാകണമായിരുന്നു. എന്നാൽ, അതിനു പകരം സർക്കാർ ശ്രമിക്കുന്നത്, നാലു വർഷം കൊണ്ട് പാപ്പരായിത്തീർന്നിട്ടുള്ള അവരിൽനിന്ന് കരം പിടിച്ചുവാങ്ങി അവരെ സുഖിപ്പിക്കാനാണ്! ഇവിടെ സുപ്രധാനമായ ഒരു ചോദ്യം ഉയരുന്നുണ്ട്...
കരമടയ്ക്കലാണോ ‘റവന്യു അവകാശങ്ങൾ’?
കരം അടയ്ക്കാൻ അനുവാദം വേണം എന്നതായിരുന്നില്ല, മറിച്ച് റവന്യു അവകാശങ്ങൾ സമ്പൂർണവും സത്വരവുമായി പുനഃസ്ഥാപിക്കണം എന്നതായിരുന്നു മുനമ്പംകാരുടെ മുറവിളി. കരം അടച്ചില്ലെങ്കിൽ പല കാര്യങ്ങൾക്കുമുള്ള റവന്യു വകുപ്പിന്റെ അനുവാദം ലഭിക്കില്ല എന്നതു ശരിയാണെങ്കിലും, കരമടയ്ക്കൽ ഒരു റവന്യു അവകാശമല്ല, റവന്യു കടമയാണ് എന്നതല്ലേ വസ്തുത? റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണം എന്ന മുറവിളിക്കുള്ള ശരിയായ മറുപടി കരമടയ്ക്കാൻ അനുവാദം നല്കലല്ല.
Kerala
കോട്ടയം: മുനമ്പത്തെ 615 കുടുംബങ്ങള്‍ വില കൊടുത്തു വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാര്‍ഹവും ആശ്വാസകരവുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുനമ്പം നിവാസികള്‍ക്ക് ഏതെങ്കിലുമൊരു ബാങ്ക് വായ്പ എടുക്കാനോ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് എം സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Kerala
കൊച്ചി: മുനമ്പത്തു വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഇടക്കാല ഉത്തരവ് ബാധകമാകും. മുനമ്പത്തെ 615 കുടുംബങ്ങൾ പണം നൽകി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പിന് സ്വീകരിക്കാം. മുനമ്പം സമരസമിതി, പ്രദേശവാസികൾ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് വ്യവസ്ഥകളോടെ കരമൊടുക്കാമെന്ന ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. കരം സ്വീകരിക്കാൻ തയാറെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
2022 വരെ മുനമ്പത്തുകാർ ഭൂമിയുടെ കരം അടച്ചിരുന്നു. എന്നാൽ, ഇതിനെതിരെ 2022ൽ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് തേടി. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്കു പോലും ബാങ്കിൽ വായ്പ എടുക്കാൻ ആകാത്ത രീതിയിൽ മുനമ്പം വാസികളുടെ സാമ്പത്തിക ഇടപാടുകൾ മരവിച്ചിരുന്നു. ഇതിനെതിരെ ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ച കുടുംബങ്ങളും സമരസമിതിയും പ്രദേശവാസികളും നൽകിയ ഹർജികൾ ഒരുമിച്ചാണ് ഹൈക്കോടതി ഇന്നു പരിഗണിച്ചത്.
Kerala
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി. പോക്കുവരവ് അടക്കമുള്ള റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് അഡ്വക്കറ്റ് ജനറല്‍ നേരിട്ടു ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് മന്ത്രി അറിയിച്ചു.
വഖഫ് സംരക്ഷണവേദി സുപ്രീംകോടതിയില്‍ നൽകിയിരിക്കുന്ന സ്പെഷല്‍ ലീവ് പെറ്റീഷനെതിരേ തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും മുനമ്പം തീരജനതയുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വതമായ പരിഹാരമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തിൽ, ഫാ. ആന്റണി സേവ്യര്‍ തറയില്‍, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകന് കാതികുളത്ത്, ജോര്‍ജ് മേനാച്ചേരി തുടങ്ങിയവരാണു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Kerala
വൈപ്പിൻ: സ്വന്തം കിടപ്പാടത്തിന്റെ റവന്യു അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം തീരവാസികളുടെ കാത്തിരിപ്പ് അനന്തമായി നീണ്ടേക്കും.
മുനമ്പത്തെ തർക്കഭൂമി വഖഫ് അല്ലെന്ന തീരവാസികൾക്ക് ആശാവഹമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് വഖഫ് സംരക്ഷണവേദി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിലാണിത്.
ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് വന്നിട്ടും സർക്കാർ തുടർനടപടികൾ എടുക്കാത്തതിനാലാണ് എതിർകക്ഷികൾക്ക് അപ്പീൽ പോകാനുള്ള അവസരം ഒരുങ്ങിയതെന്നാണ് സമരസമിതിയുടെ ആരോപണം.
Editorial
ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരിൽ ചിലർ പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയ ചരിത്രമാണ് വഖഫ് നിയമത്തിന്റേത്. വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
മുനന്പത്തെ മനുഷ്യരുടെ നിലവിളിക്കു കോടതി കാത് നൽകിയിരിക്കുന്നു. 610 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിയ കിടപ്പാടത്തിൽ കൈയേറ്റത്തിന്റെ കൊടി കുത്തിയ വഖഫ് ബോർഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയം കുന്പിട്ടുനിൽക്കവേയാണ് ഇരകൾക്ക് ആശ്വാസമായി കോടതി നിരീക്ഷണം. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മുനന്പത്ത് കണ്ണീർ വാർത്തിട്ട്, നിയമസഭയിലും പാർലമെന്റിലും വഖഫ് നിയമ സംരക്ഷണത്തിനു കൈകോർത്തവർക്കുകൂടിയുള്ളതാണ് ഈ കോടതി നിരീക്ഷണം. ഇനി കമ്മീഷനും പഠനവും ചർച്ചയുമല്ല, അനധികൃതമായി വഖഫ് ബോർഡ് കവർന്ന റവന്യു അവകാശങ്ങൾ ഉടമകൾക്കു തിരിച്ചുകൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
കോടതി വളച്ചുകെട്ടില്ലാതെ ചൂണ്ടിക്കാട്ടിയ സത്യത്തെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾകൊണ്ട് അട്ടിമറിക്കരുത്. ഇതാണു സമയം! മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. 1950ലെ ആധാരപ്രകാരം മുഹമ്മദ് സിദ്ദിഖ് സേട്ട്, കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനമായി നൽകിയതാണത്. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറി.
ഇതു വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ 2019ലെ നീക്കം ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ഭൂമി കൈമാറി 69 വർഷത്തിനുശേഷമുള്ള നടപടിയിൽ നീതീകരിക്കാനാകാത്ത കാലതാമസമുണ്ട്. വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തത് -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വിധിക്കുകയും ചെയ്തു.
കഴിഞ്ഞ നവംബറിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷനെ ഇക്കൊല്ലം മാർച്ചിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 1954ലാണ് വഖഫ് നിയമം പാസാക്കിയത്. കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുഛേദ പ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. അങ്ങനെ 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഉൾപ്പെടുത്തി. 2022 ജനുവരി 13ന് വഖഫ് ബോർഡ് റവന്യു വകുപ്പിനു (കൊച്ചി തഹസീൽദാർക്ക്) നോട്ടീസയച്ചു.
അതോടെ മുനന്പംകാർക്ക് തങ്ങളുടെ ഭൂമിക്കു കരമടയ്ക്കാൻ സാധിക്കാതെയായി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലെത്തിയപ്പോൾ സർക്കാർ തീരുമാനമനുസരിച്ച്, കുടുംബങ്ങൾക്കു കരം അടയ്ക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ പറയുകയും റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
പക്ഷേ, 2022 ഡിസംബർ 27ന് ഡിവിഷൻ ബെഞ്ചിലെത്തിയപ്പോൾ, വഖഫ് ഭൂമി കൈവശപ്പെടുത്തിയവർക്കാണ് കരമടയ്ക്കാൻ അനുവാദം കൊടുത്തതെന്ന് പ്രോസിക്യൂട്ടർ നിലപാടു മാറ്റി. ഇതു സർക്കാർ അറിയാതെയാണോ? അതോടെ കരമടയ്ക്കൽ കോടതി റദ്ദാക്കി. അതു പുനഃസ്ഥാപിക്കാനുള്ള അവസരമാണ് 10-ാം തീയതിയിലെ കോടതി പരാമർശത്തിലൂടെ സർക്കാരിനു കൈവന്നിരിക്കുന്നത്.
മതേതരത്വത്തിന്റെ മൂടുപടമിട്ട് ഇന്ത്യൻ രാഷ്ട്രീയം മതമൗലികവാദപ്പുരകളിലേക്കു നടത്തിയ അപഥസഞ്ചാരങ്ങളുടെ സൃഷ്ടിയായിരുന്നു വഖഫ് നിയമം. നിരവധി മനുഷ്യരെ അതു വഴിയാധാരമാക്കുകയും പൊതുമുതലുകൾ കവരുകയും ചെയ്തു. ഒടുവിൽ, മുനന്പത്തെ ഇരകൾ സ്വന്തം മണ്ണിനുവേണ്ടി നിലവിളിക്കുന്പോഴും ആ മതേതരവിരുദ്ധ നിയമത്തിന്റെ ഒന്നാം ഉത്തരവാദിയായ കോൺഗ്രസ് പാർട്ടി തങ്ങളുടെ സൃഷ്ടിയെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു.
വഖഫ് നിയമത്തിലെ കൈയേറ്റാവകാശത്തിന്റെ വാറോലയുമായി മുനന്പത്തെത്തിയ വഖഫ് ബോർഡിനെ നിയന്ത്രിക്കാത്ത സിപിഎം ഉൾപ്പെടെയുള്ള മറ്റു പാർട്ടികളും ഇരയ്ക്കൊപ്പമെന്നു തെറ്റിദ്ധരിപ്പിച്ചു വേട്ടക്കാരനൊപ്പം ഓടി. സമരപ്പന്തലിലേക്കു ബിജെപി എത്തിയത്, രാഷ്ട്രീയ സാധ്യതകളുടെ ആഹ്ലാദത്തെ ഉള്ളിലൊളിപ്പിച്ചു മാത്രമായിരുന്നെന്ന് മുനന്പത്തെ തൊടാതെ അവർ പാസാക്കിയ വഖഫ് ഭേദഗതി നിയമം വെളിപ്പെടുത്തി.
പതിയെപ്പതിയെ ‘മതേതര-ജനാധിപത്യ ജോലികൾ’ തുടരാൻ പാർട്ടിക്കാർ മുനന്പം വിട്ടു. പക്ഷേ, വഖഫ് ഇരകൾക്കു പോകാനിടമില്ലായിരുന്നു. രാഷ്ട്രീയ പിന്തുണയുള്ള വഖഫ് ബോർഡ് പ്രാകൃതനിയമത്തിന്റെ കുതിരപ്പുറത്തേറി വന്നെങ്കിലോയെന്ന ആധിയിൽ അവർ സമരപ്പന്തലിൽ ഉറങ്ങാതിരുന്നു. ഈ കോടതിവിധി, നികൃഷ്ടനിയമം കവർന്ന മുനന്പംജനതയുടെ നഷ്ടജീവിതത്തെ തിരിച്ചുപിടിക്കാനുള്ളതാണ്.
ഇതിനിടെ, കൈയേറ്റ വകുപ്പുകൾ ഉൾപ്പെടെ റദ്ദാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ അടച്ച് എതിർത്തു. മുനന്പത്ത് അവർ വാരിപ്പൂശിയ മതേതരത്വത്തിന്റെ നിറങ്ങൾ പാർലമെന്റിൽ ഒലിച്ചുപോയി. ബിജെപിക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാം.
പക്ഷേ, ഒരു മുസ്ലിം രാജ്യത്തുപോലും ന്യായീകരിക്കാനാവാത്ത കൈയേറ്റ വകുപ്പുകളാണ് അവർ ഭേദഗതി ചെയ്തതിൽ ഏറെയും. ഇതിനെതിരേ 140 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. പക്ഷേ, മുനന്പത്ത് ഭൂമി തട്ടിയെടുക്കാൻ സഹായിച്ച 40-ാം വകുപ്പിന്റെ ഭേദഗതിയുൾപ്പെടെയുള്ളവ കോടതി റദ്ദാക്കിയില്ല. വർഗീയ ധ്രുവീകരണത്തെപ്പോലെ തന്നെ, വോട്ടിനുവേണ്ടിയുള്ള പ്രീണനരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയത്തെ മലിനമാക്കിയെന്നു തെളിയിക്കുന്നതാണ് മുനന്പം ഭൂമി തട്ടിപ്പുകേസ്.
വഖഫ് നിയമം ഭേദഗതി ചെയ്തതോടെ രാജ്യത്തൊരിടത്തും മുനന്പം ആവർത്തിക്കില്ല. പക്ഷേ, അതിനു മുൻകാല പ്രാബല്യമില്ലാതെ വന്നതോടെ മുനന്പം ഇരകൾ നിരാശയിലായിരുന്നു. അപ്പോഴാണ് രാഷ്ട്രീയം തടഞ്ഞ നീതിയെ കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അന്തിമമായി പറഞ്ഞാൽ, ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികളെ സ്വന്തം ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തിയശേഷമാണ് വഖഫ് ബോർഡ് മുനന്പത്തെത്തിയത്.
അല്ലായിരുന്നെങ്കിൽ മുനന്പത്തിന്റെ കണ്ണീരിൽ ചവിട്ടിയെത്തിയ രാഷ്ട്രീയ പാർട്ടികൾ പാർലമെന്റിൽ വഖഫിലെ കൈയേറ്റവകുപ്പുകളെയെങ്കിലും തള്ളിപ്പറയുമായിരുന്നു. ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരാണ് പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയത്. ഏതായാലും ഭേദഗതിയുടെ പിൻബലമില്ലാതെതന്നെ വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
Kerala
കൊച്ചി: മുനമ്പം ഭൂസമരം 250 ദിവസം പിന്നിട്ടു. ഇന്നലെ രാവിലെ സംരക്ഷണ സമിതി രക്ഷാധികാരി ഫാ.ആന്റണി സേവ്യര്‍ തറയില്‍ സമരസേനാനികളെ ഷാള്‍ അണിയിച്ചു. വൈകുന്നേരം അഞ്ചിന് വേളാങ്കണ്ണി മാതാ പള്ളി അസി. വികാരി ഫാ. മോന്‍സി വര്‍ഗീസ് അറക്കല്‍ വെള്ളം നല്കി ഇന്നലത്തെ റിലേ നിരാഹാരസമരം അവസാനിപ്പിച്ചു.
എല്‍സി രാജു, വിന്‍സി ജോസഫ്, മോളി ജോസി, മേരി ജോസി, ജെസ്ന സനല്‍, വിജി റോയ്, എയ്ഞ്ചല്‍ ജോണ്സണ്, ആന്റണി കാഞ്ഞിരത്തിങ്കല്‍, ജോണി മാളിയേക്കല്‍, ശിവരാജന് ഗുരുവായൂര്‍, രമണി വാസു, വാട്സണ് വില്ലാര്പാടത്ത് എന്നിവരാണ് സമരത്തില്‍ പങ്കെടുത്തത്.