Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് ഗംഭീര ജയം. കൊളംബോയിൽ നടന്ന മത്സരത്തിൽ 96 റൺസിനാണ് അയർലൻഡ് വിജയിച്ചത്.
അയർലൻഡ് ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ 18 ഓവറിൽ 139 റൺസിൽ ഓൾഔട്ടായി. ആമിർ കലീം 50 റൺസും ഹമ്മദ് മിർസ 46 റൺസുമെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
അയർലൻഡിന് വേണ്ടി ജോഷ്വ ലിറ്റിൽ മൂന്ന് വിക്കറ്റും മൂന്ന് വിക്കറ്റെടുത്തു. മാത്യു ഹംപ്രെയ്സും ബാരി മക്കാർത്തിയും രണ്ട് വിക്കറ്റ് വീതവും ജോർജ് ഡോക്ക്റൽ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്. ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്. ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന്‍ വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്.
ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്.
ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന്‍ വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
പല്ലേക്കലെ: ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെ 105 റൺസിനു തകർത്ത് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന്‍ നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
അർധസെഞ്ചുറി നേടിയ മുഹമ്മദ് നദീമിന്റെ പോരാട്ടമാണ് ഒമാനെ നൂറുകടക്കാൻ സഹായിച്ചത്. 56 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 53 റൺസെടുത്ത നദീം പുറത്താകാതെ നിന്നു. അതേസമയം, താരത്തെ കൂടാതെ 27 റൺസെടുത്ത വസീം അലിക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ശ്രീലങ്കയ്ക്കു വേണ്ടി ദുശ്മന്ദ ചമീര, മഹീഷ് തീക്ഷണ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദുനിത് വെല്ലാലഗെ, ദുഷാൻ ഹേമന്ത, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വീക്കറ്റ് വീതമെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക കുശാൽ മെൻഡിസ് (45 പന്തിൽ 64), പവൻ രത്നായകെ (28 പന്തിൽ 60), നായകൻ ദാസുൻ ശനക (20 പന്തിൽ 50) എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
ഒമാനു വേണ്ടി ജിതൻ രാമനന്ദി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയ് ഒഡെഡ്ര, സുഫ്യാൻ മെഹ്മൂദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
മസ്കറ്റ്: യുദ്ധാശങ്കകൾക്കിടെ ഇറാൻ-അമേരിക്ക ചർച്ച ഒമാനിൽ പുനരാരംഭിച്ചു. ഇറേനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയിൽനിന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമാണ് പങ്കെടുത്തത്. പരോക്ഷ ചർച്ചയിൽ ഒമാനി അധികൃതർ ഇരുവിഭാഗത്തിനും സന്ദേശങ്ങൾ കൈമാറുകയായിരുന്നു.
നയതന്ത്രത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കുമിടയിൽ പല കാര്യങ്ങളിലും തർക്കം തുടരുന്നതായാണു റിപ്പോർട്ട്. ചർച്ചയുടെ അജൻഡ വികസിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിക്കാത്തത് ഇതിലൊന്നാണ്.
ആണവപദ്ധതികൾ സംബന്ധിച്ച ചർച്ച മാത്രം മതിയെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ, പശ്ചിമേഷ്യയിൽ വിവിധ സായുധ ഗ്രൂപ്പുകളെ തീറ്റിപ്പോറ്റൽ, സ്വന്തം ജനതയോടുള്ള സമീപനം എന്നീ കാര്യങ്ങളിലും ചർച്ച വേണമെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച പറഞ്ഞത്.
യുഎസ് സൈനിക പ്രതിനിധികൾ പങ്കെടുത്താൽ ചർച്ച അവതാളത്തിലാകുമെന്നും ഇറാൻ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സേന ആക്രമണത്തിനു മുതിർന്നേക്കുമെന്ന ആശങ്കയിലാണ് ഇറേനിയൻ നേതൃത്വം ചർച്ചയ്ക്കു വഴങ്ങിയതെന്നു സൂചനയുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ 12 ദിന യുദ്ധത്തിന്റെ അവസാന ദിവസം ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനിൽ ബോംബിട്ടിരുന്നു. ഇതുപോലൊരാക്രമണത്തിന് അമേരിക്ക വീണ്ടും മുതിരുന്നത് പശ്ചിമേഷ്യയെ മുഴുവൻ ഗ്രസിക്കുന്ന യുദ്ധമായി മാറുമെന്ന ആശങ്കയും ശക്തമാണ്.
നയതന്ത്രത്തിനു പുറമേ മറ്റു പല മാർഗങ്ങളും പ്രസിഡന്റ് ട്രംപിനു മുന്നിലുണ്ടെന്നാണ് വൈറ്റ്ഹൗസ് പ്രസ്് സെക്രട്ടറി കരോളിൻ ലെവിറ്റ് വ്യാഴാഴ്ച അറിയിച്ചത്.
International
ഇസ്ലാമാബാദ്: ഇറാൻ-യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്ഥാനും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. ഫെബ്രുവരി ആറിന് തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് ക്ഷണം. പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും.
പാക്കിസ്ഥാന് ക്ഷണം ലഭിച്ചതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി ഇതോടകം അറിയിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആണവ നിരായുധീകരണത്തിൽ തങ്ങൾ പൂർണമായി യോജിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അറിയിച്ചു. എന്നാൽ പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് നീക്കണമെന്നാണ് ആവശ്യം.
അതേസമയം സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം മാറ്റണമെന്നാണ് അമേരിക്കയുടെ ആവശ്യം.
International
മസ്കറ്റ്: ഒമാനിലെ മത്ര പ്രവിശ്യയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദേശികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവർ ഫ്രാൻസിൽ നിന്നുള്ള വിനോദസഞ്ചാരികളാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 9.15ഓടെയാണ് അപകടം ഉണ്ടായത്. 23 ഫ്രഞ്ച് വിനോദസഞ്ചാരികളും, കപ്പൽ ക്യാപ്റ്റനും, ഒരു ടൂർ ഗൈഡും ഉൾപ്പെടെ 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിന്ന് 2.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മറിഞ്ഞത്.
അപകടം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
മസ്കറ്റ്: ഒമാനിൽ ബോട്ട് മറിഞ്ഞ് മൂന്നു ഫ്രഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. സുൽത്താൻ ഖാബൂസ് തുറമുഖത്തിനു സമീപമായിരുന്നു അപകടം.
ഫ്രഞ്ച് ടൂറിസ്റ്റ് സംഘമടക്കം 25 പേരാണു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം കയറി മുങ്ങിയെന്നാണു പ്രാഥമിക റിപ്പോർട്ട്.
അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
ഫുജൈറ: മലയാളി യുവാവിന് ഒമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ഫുജൈറയില്‍ ട്രക്കിനകത്ത് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്‍സാറിന്റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Kerala
കോഴിക്കോട്: വടകര സ്വദേശിക്ക് ഒമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ഫുജൈറയില്‍ ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്‍സാറിന്റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.
International
മസ്കറ്റ്: ഒമാനിൽ ബോട്ട് മുങ്ങി മൂന്നു ഫ്രഞ്ച് ടൂറിസ്റ്റുകൾ മരിച്ചു. സുൽത്താൻ ഖാബൂസ് തുറമുഖത്തിനു സമീപമായിരുന്നു അപകടം.
ഫ്രഞ്ച് ടൂറിസ്റ്റ് സംഘമടക്കം 25 പേരാണു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം കയറി മുങ്ങിയെന്നാണു പ്രാഥമിക റിപ്പോർട്ട്.
NRI
സലാല: മകളെ സന്ദര്‍ശിക്കാന്‍ ഒമാനിലെ സലാലയിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ തകഴി സ്വദേശി മങ്ങാട്ടുവീട്ടില്‍ രമേശനാണ് (64) മരിച്ചത്.
സലാലയിലുള്ള മകൾ നീതുവിനെ കാണാൻ എത്തിയതായിരുന്നു രമേശൻ. അവിടെ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ജയലക്ഷമി. മക്കള്‍: നീതു, ഗീതു. മരുമക്കള്‍: ദത്തന്, അജയ്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.
NRI
മസ്കറ്റ്: തൊഴിൽ തട്ടിപ്പിലകപ്പെട്ട ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ. തൊഴിൽ വിസ നൽകാമെന്ന ഉറപ്പിൽ ഏജൻസിക്കു പണം നൽകി ഓമനിലെത്തിയ തിരുവനന്തപുരം സ്വദേശി ഹേമന്ദ്, കന്യാകുമാരി സ്വദേശി ജൈഫർ എന്നിവർക്കാണ് നാട്ടിൽ തിരിച്ചെത്തുവാനുള്ള സഹായം ഉറപ്പുവരുത്തിയത്.
വിസിറ്റ് വിസയിൽ ഓമനിലെത്തിയ ഹേമന്ദിനും ജൈഫറിനും ജോലിചെയ്യാനുള്ള വിസയോ മറ്റും നൽകാതെ പാസ്പോർട്ട് കൈവശപ്പെടുത്തി ചൂഷണം ചെയ്തുവരുന്ന സാഹചര്യത്തിലാണ് സഹായമഭ്യർഥിച്ചുകൊണ്ട് ഒമാനിലെ പ്രവാസി ലീഗൽ സെൽ പ്രതിനിധിയായ ബാലകൃഷ്ണൻ വലിയാട്ടിനെ ഇവർ സമീപിച്ചത്.
പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ അധ്യക്ഷയായ അഡ്വ. ജെസി ജോസ്, ജാസിം, സജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഈ വിഷയത്തിൽ ഇടപെടുകയും പാസ്പോർട്ട് തിരികെ മേടിച്ചുകൊണ്ട് സുരക്ഷിതമായി നാട്ടിലെത്താനായുള്ള സഹായസഹകരണങ്ങൾ ഉറപ്പുവരുത്തുകയുമായിരുന്നു.
നിരവധി ചെറുപ്പക്കാരാണ് ഇത്തരത്തിൽ അനധികൃതമായ തൊഴിൽ തട്ടിപ്പിന് ഒമാനിൽ വിധേയരാവുന്നത് എന്നും വേണ്ടത്ര ശ്രദ്ധ സുരക്ഷിത കുടിയേറ്റവുമായി ബന്ധപെട്ടു ഉദ്യോഗാർഥികൾ കാണിക്കുന്നില്ല എന്നും പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോഓർഡിനേറ്റർ രാജേഷ് കുമാർ പറഞ്ഞു.
കേരളത്തിൽ വർധിച്ചു വരുന്ന വ്യാജ റിക്രൂട്മെന്റ് ഏജൻസികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ മുൻപ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നല്‍കിയതുമാണ്.
തുടർന്ന്, നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക്ഫോഴ്സും ഉണ്ടാക്കിയിരുന്നു. വർധിച്ചു വരുന്ന വിദേശ തൊഴിൽ തട്ടിപ്പിന് തടയിടാനായി കൂടുതലായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് എന്നിവർ അറിയിച്ചു.
NRI
മസ്കറ്റ്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അടക്കം നാല് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മലപ്പുറം ചേളാരി സ്വദേശി അഫ്സല് (40) ആണ് മരിച്ചത്. മരിച്ച മറ്റ് മൂന്ന് പേര് ഒമാന്‍ സ്വദേശികളാണ്. ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം.
റുസ്താഖില് നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയില്‍ വച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവും അഫ്സല് സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
International
മസ്കറ്റ്: ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പുവച്ചു. വസ്ത്രം, കാർഷികം, തുകൽ തുടങ്ങിയ ഇന്ത്യൻ ഉത്പനങ്ങൾക്ക് ഇതോടെ നികുതിരഹിതമായി ഒമാനിലെ വിപണി തുറന്നുകിട്ടും.
ഈത്തപ്പഴം, മാർബിൾ, പെട്രോകെമിക്കൽ വസ്തുക്കൾ തുടങ്ങിയ ഒമാൻ ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറയ്ക്കും. അടുത്ത കലണ്ടർ വർഷം ആദ്യപാദത്തിൽ കരാർ പ്രാബല്യത്തിൽ വരും.
യുഎസ് ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ ഘട്ടത്തിലാണ് ഒമാനുമായുള്ള സഹകരണമെന്നതു ശ്രദ്ധേയമാണ്. മസ്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫും കരാറിൽ ഒപ്പുവച്ചു.
ഇന്ത്യയുടെ ഒമാനിലേക്കുള്ള കയറ്റുമതിയുടെ 99 ശതമാനവും തീരുവരഹിതമാകുമെന്നതാണ് കരാറിന്റെ പ്രത്യേകത. രത്നങ്ങളും ആഭരണങ്ങളും, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സ്പോർട്സ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ, ഫർണിച്ചറുകൾ, കാർഷികോത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവയുടെ കയറ്റുമതി പൂർണമായും തീരുവരഹിതമാകും.
ഒമാനിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ 94.81 ശതമാനത്തിനും കരാറിന്റെ ഭാഗമായി തീരുവ കുറയും.പാൽ, ചായ, കാപ്പി, റബർ, പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ സംരക്ഷിത പട്ടികയിൽപ്പെടുത്തി തീരുവ ഇളവ് നൽകാതെ നിലനിർത്തിയിട്ടുണ്ട്. അക്കൗണ്ടിംഗ്, വാസ്തുവിദ്യ, മെഡിക്കൽ, അനുബന്ധ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രഫഷണലുകൾക്ക് ഒമാനിൽ കൂടുതൽ അവസരങ്ങൾക്ക് കരാർ വ്യവസ്ഥ ചെയ്യുന്നു.
ഒമാനിലെ പ്രധാന സേവന മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിനും കരാറിലൂടെ അവസരമൊരുങ്ങും.
International
മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ സമ്മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്.
എലിസബത്ത് രാജ്ഞി, നെതർലാൻഡ്സിലെ മാക്സിമ രാജ്ഞി, ജപ്പാൻ ചക്രവർത്തി അക്കിഹിതോ, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുള്ള എന്നിവരാണ് നേരത്തേ ഈ ബഹുമതി ലഭിച്ചിട്ടുള്ള പ്രമുഖർ.
ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തിയതിന്റെ സന്തോഷസൂചകമായാണ് ബഹുമതി സമ്മാനിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മോദി ഒമാൻ സന്ദർശിച്ചത്.
ബുധനാഴ്ച മസ്കറ്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. ജോർദാനിലെയും എത്യോപ്യയിലെയും സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്.
"നമ്മുടെ പൂർവികർ മികച്ച വ്യാപാരബന്ധം വച്ചുപുലർത്തിയിരുന്നു. കടലിലൂടെയുള്ള കച്ചവടത്തിലൂന്നിയുള്ള ആ ബന്ധത്തിന് അറബിക്കടലായിരുന്നു നമ്മുടെ രാജ്യങ്ങൾക്കിടയിലുള്ള പാലം. ഈ പുരസ്കാരം ഞാൻ ഇന്ത്യയിലെ ജനങ്ങൾക്കു സമർപ്പിക്കുന്നു. മാണ്ഡവി മുതൽ മസ്കറ്റുവരെ നീണ്ട വ്യാപാരബന്ധം വികസിപ്പിച്ച നമ്മുടെ പൂർവികർക്കും ഞാനീ സമ്മാനം സമർപ്പിക്കുന്നു.'-എക്സിൽ പങ്കുവച്ച പോസ്റ്റിൽ മോദി കുറിച്ചു.
NRI
റിയാദ്: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ദമാമില്‍ മലയാളി മരിച്ചു. കോട്ടയം മണര്‍കാട് ഐരാറ്റുനട ആലുമ്മൂട്ടില്‍ പി.സി. തോമസിന്റെ (ബേബിച്ചന്, ദീപിക മുന്‍ ഉദ്യോഗസ്ഥന്) മകന് ലിബു തോമസ്(45) ആണ് മരിച്ചത്.
വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നിയന്ത്രണം നഷ്ടമായി റോഡരികിലെ മാലിന്യശേഖരണ പെട്ടിയില്‍ ഇടിച്ചുനിന്ന വാഹനത്തിൽനിന്നുപുറത്തിറങ്ങിയ ലിബു കുഴഞ്ഞുവീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസിനെ വിവരം അറിയിക്കുകയും ഉടന്‍ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇതിനിടയില്‍ നില വഷളായി ഹൃദയാഘാതം മൂലം മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ട്യൂഷനു പോയിരുന്ന മക്കളെ തിരികെ എത്തിക്കാനായി പോകുന്ന വഴിയിലാണ് ഹൃദയാഘാതം ഉണ്ടായത്.
അമ്മ: അന്നമ്മ തോമസ്. ഭാര്യ: മഞ്ജുഷ (ദമാം കിംഗ് ഫഹദ് ആശുപത്രി സ്റ്റാഫ് നഴ്സ്), മക്കള്‍: ഏബല്‍, ഡാന്‍ (ദമാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍). 12 വര്‍ഷത്തിലേറെയായി സൗദിയില്‍ പ്രവാസിയായ ലിബു നിലവില്‍ ദമാമില്‍ ഹമദ് എസ്. ഹാസ് വാസ് കമ്പനിയിലെ ജീവനക്കാരനാണ്.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.
NRI
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.
മസ്കറ്റ് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തിലെ അൽ അത്കിയ പ്രദേശത്തുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പോലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു.
മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.
International
ദുബായ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.
മസ്കറ്റ് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തിലെ അൽ അത്കിയ പ്രദേശത്തുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പോലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.
NRI
മസ്കറ്റ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഒമാനിലെത്തി. വ്യാഴാഴ്ച പ്രാദേശിക സമയം 11 ഓടെ മസ്ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യന്‍ അബാസിഡര്‍ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകള്‍, ലോക കേരള സഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
നാടന്‍ കാലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക. ശനിയാഴ്ച സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025'ന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന് സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഇതിനു മുമ്പ് 1999 ൽ ഇ കെ നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്.
NRI
മസ്കറ്റ്: കൊല്ലം ചാത്തന്നൂർ ആദിച്ചനല്ലൂർ കൈതക്കഴി വെളിച്ചിക്കാലമിഷൻ വില്ലയിൽ ഷാജി വിഷ്ണുവിനെ(26) ഒമാനിലെ ഇബ്രാ സഫാലയിൽ മരിച്ചനിലയിൽ കണ്ടെത്തി.
കുടിവെള്ള വിതരണ കമ്പിനിയിലെ ജീവനക്കാരനായിരുന്നു. രണ്ടു വർഷം മുമ്പാണ് ഷാജീ വിഷ്ണു ഗൾഫിൽ എത്തിയത്.
നാട്ടിലേയ്ക്ക് വരാനിരിക്കേയാണ് മരണം. പിതാവ് : ഷാജി. അമ്മ : ബിന്ദു.
NRI
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം തോപ്പിൽ രഹനയാണ്(42) മരിച്ചത്. ഭർത്താവ് അബ്ദുൾ മനാഫുമൊന്നിച്ച് (ജലീൽ) കാറിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണംതെറ്റി മറിഞ്ഞായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന മകൻ മുഹമ്മദ് സ്വാലിഹിനും ജലീലിനും നിസാര പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഹന ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹം പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മൂന്നു വർഷം മുമ്പാണ് രഹന നാട്ടിൽനിന്ന് ജലീലിനൊപ്പം ദമാമിലേക്കു പോയത്. മകൾ തസ്നീമ. മരുമകൻ മുഹമ്മദ് ഫാസിൽ.
NRI
സുഹാർ: ഒമാനിലെ സുഹാറിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മാണിത്തൂർ പറമ്പിൽ ഷിബുലുർ റഹ്മാൻ (27) ആണ് മരിച്ചത്.
ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. അലി - നഫീസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാഹദ്, ഷബീറ.
NRI
മസ്കറ്റ്: ഒമാനിലെ ഹൈമയ്ക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി നവാസിന്റെയും റസിയയുടെയും മകൾ ജസ ഹയറ(4) ആണ് മരിച്ചത്.
പുലർച്ചെ ഒന്നിനാണ് അപകടം സംഭവിച്ചത്. ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.
വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല.
International
മസ്കറ്റ്: ഒമാൻ ആദായ നികുതി (ഇൻകം ടാക്സ്) ഏർപ്പെടുത്തുന്ന ആദ്യ ഗൾഫ് രാജ്യമായി. 2028 മുതലാകും ആദായ നികുതി ഈടാക്കൽ പ്രാബല്യത്തിൽ വരുക. അഞ്ചു ശതമാനം നികുതിയാണ് ഏർപ്പെടുത്തുക. 42,000 റിയാലിനു (1,09,000 ഡോളർ) മുകളിൽ വാർഷിക വരുമാനമുള്ളവരെയാണ് പുതിയ നികുതി ബാധിക്കുക.
ഇത് ഏറ്റവും ഉയർന്ന വരുമാനക്കാരായ ഒരു ശതമാനം പേരെയാണ് ബാധിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഒമാനി വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തത്.
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം സാമൂഹിക ചെലവുകൾ കുറയാതെ നോക്കുകയുമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് സാന്പത്തിക മന്ത്രി സെയ്ദ് ബിൻ മുഹമ്മദ് അൽസഖ്രി പറഞ്ഞു.
ആറ് രാഷ്ട്രങ്ങളുടെ ഗൾഫ് കോർപറേഷൻ കൗണ്‍സിലിലെ (ജിസിസി) ഒരു രാജ്യവും ആദായനികുതി ഈടാക്കാത്ത സാഹചര്യത്തിലാണ് ഈ മേഖലയിൽ ഒമാൻ മാറ്റമുണ്ടാക്കിയത്. വർഷങ്ങളായി തുടരുന്ന നികുതിരഹിത നയം ഉയർന്ന ശന്പളം തേടുന്ന വിദേശ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒമാന്റെ പുതിയ തീരുമാനം പ്രാധാന്യമുള്ളതാണ്.
മിക്ക ജിസിസി രാജ്യങ്ങൾക്കും ശക്തമായ സാന്പത്തിക സ്ഥിതിയുണ്ടെങ്കിലും സൗദി അറേബ്യയും ബഹ്റൈനും ഈ വർഷം കമ്മി നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്. ഫോസിൽ ഇന്ധനങ്ങൾക്കുള്ള ആഗോള ആവശ്യം കുറയുന്നതിനാൽ ഈ രാജ്യങ്ങൾക്ക് ആദായനികുതി ഈടാക്കൽ ആവശ്യമായി വന്നേക്കാം എന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പറഞ്ഞു.
മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ എണ്ണവരുമാനത്തിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനായി ഒമാനും പരിഷ്കാരങ്ങൾ പിന്തുടരുകയാണ്. സന്പദ്വ്യവസ്ഥയ്ക്ക് മറ്റു വരുമാന സ്രോതസുകൾ നേടുന്നതിനായി കഴിഞ്ഞ വർഷം സ്വകാര്യവത്കരണം ഉൾപ്പെടെ നടപ്പാക്കിയിരുന്നു. രാജ്യത്തിന്റെ ഉൗർജ കന്പനിയുടെ പര്യവേക്ഷണ, ഉത്പാദന യൂണിറ്റിന്റെ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ രണ്ടു ബില്യണ്‍ ഡോളറിന്റെ റിക്കാർഡ് തുക സമാഹരിച്ചു.
2023ൽ 29.3 ബില്യണ്‍ ഡോളറിന്റെ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്തു. ചൈനയാണ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് പെട്രോളിയം കയറ്റുമതി ചെയ്യുന്ന 15-ാമത്തെ രാജ്യമാണ് ഒമാൻ.
NRI
മസ്കറ്റ്: വ്യക്തിഗത വരുമാനനികുതി ഈടാക്കാനൊരുങ്ങി ഒമാൻ. 2028 മുതൽ വാർഷികവരുമാനം 42,000 ഒമാനി റിയാലിൽ കൂടുതൽ ഉള്ളവരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാനാണു തീരുമാനം.
ഇതോടെ വ്യക്തിഗത വരുമാനനികുതി ഏർപ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകുകയാണ് ഒമാൻ. യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും മൂല്യവർധിത നികുതിയും കോർപറേറ്റ് വരുമാനനികുതിയും ഏർപ്പെടുത്തിയിരുന്നു.
കൂടാതെ, ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ പുകയിലയ്ക്കും കാർബണേറ്റഡ് പാനീയങ്ങൾക്കും നികുതി ചുമത്തുകയും ചെയ്തിരുന്നു.
International
മസ്കറ്റ്: വ്യക്തിഗത വരുമാനനികുതി ഈടാക്കാനൊരുങ്ങി ഒമാൻ. 2028 മുതൽ വാർഷികവരുമാനം 42,000 ഒമാനി റിയാലിൽ കൂടുതൽ ഉള്ളവരിൽനിന്ന് അഞ്ചു ശതമാനം നികുതി ഈടാക്കാനാണു തീരുമാനം. ഇതോടെ വ്യക്തിഗത വരുമാനനികുതി ഏർപ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകുകയാണ് ഒമാൻ.
യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും മൂല്യവർധിത നികുതിയും കോർപറേറ്റ് വരുമാനനികുതിയും ഏർപ്പെടുത്തിയിരുന്നു. കൂടാതെ, ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ പുകയിലയ്ക്കും കാർബണേറ്റഡ് പാനീയങ്ങൾക്കും നികുതി ചുമത്തുകയും ചെയ്തിരുന്നു.