Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharmendra

ഈ വിജയത്തിനെല്ലാം പിന്നിൽ അച്ഛന്‍റെ അനുഗ്രഹം: ധർമേന്ദ്രയെക്കുറിച്ച് സണ്ണി ഡിയോൾ  

തന്‍റെ വിജയത്തിന് പിന്നിൽ പിതാവ് ധർമേന്ദ്രയുടെ അനുഗ്രഹമാണെന്ന് തുറന്നുപറഞ്ഞ് നടൻ സണ്ണി ഡിയോൾ. പ്രേക്ഷകർക്ക് എന്നെ മുമ്പും ഇഷ്ടമായിരുന്നു, ഇന്നും ഇഷ്ടപ്പെടുന്നു. ഞാൻ എവിടെ പോയാലും എനിക്ക് സ്‌നേഹം ലഭിക്കുന്നു. അതെല്ലാം അച്ഛന്‍റെ അനുഗ്രഹവും ദൈവത്തിന്‍റെ കാരുണ്യവും കൊണ്ടാണെന്നാണ് താരം പറഞ്ഞത്.

പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം കരിയറിലെ തന്‍റെ ശക്തമായ തിരിച്ചുവരവെന്ന് പലരും വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

ഇത്രയും വർഷം എവിടെയായിരുന്നു എന്നെനിക്കറിയില്ല. ഇത് വളരെ മനോഹരമാണ്. എല്ലാവരോടും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ - കഠിനാധ്വാനം ചെയ്യുക, നിങ്ങളുടെ തൊഴിലിനെ സ്‌നേഹിക്കുക, നിരുത്സാഹപ്പെടരുത്. ശരിയായ സമയം വരുന്നത് എപ്പോഴാണെന്ന് ഒരിക്കലും അറിയാൻ കഴിയില്ല, ആ സമയം പോകുന്നത് എപ്പോഴാണെന്നും. അതിനാൽ എപ്പോഴും തയ്യാറായിരിക്കണം. സണ്ണി ഡിയോൾ പറഞ്ഞു.

 

Movies

നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടെന്ന് കുടുംബം

ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശ്സ്ത നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.

വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.

ധർമേന്ദ്ര അന്തരിച്ചു എന്ന രീതിയിൽ ചൊവ്വാഴ്ച രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിതാവിന്‍റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് മകൾ ഇഷാ ഡിയോൾ രംഗത്തെത്തിയിരുന്നു.

 

 

National

ധർമേന്ദ്ര അന്തരിച്ചുവെന്ന് പ്രചാരണം; വാർത്തകൾ നിഷേധിച്ച് മകൾ ഇഷ ഡിയോൾ

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പിതാവിന്‍റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്നും ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്‍റെ നില മെച്ചപ്പെടുകയാണെന്നും കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും ഇഷ അഭ്യർഥിച്ചു.പിതാവിന്‍റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നടി നന്ദി അറിയിക്കുകയും ചെയ്തു.

Movies

ധർമേന്ദ്ര അന്തരിച്ചുവെന്ന് പ്രചാരണം; വാർത്തകൾ നിഷേധിച്ച് മകൾ ഇഷ ഡിയോൾ

ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പിതാവിന്‍റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്നും ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്‍റെ നില മെച്ചപ്പെടുകയാണെന്നും കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നും ഇഷ അഭ്യർഥിച്ചു.പിതാവിന്‍റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നടി നന്ദി അറിയിക്കുകയും ചെയ്തു.

 

Movies

നടൻ ധർമേന്ദ്രയുടെ ആരോഗ്യനില അതീവഗുരുതരം; താരം വെന്‍റിലേറ്ററിൽ

ബോളിവുഡിലെ മുതിർന്ന നടനും ലോക്സഭ മുൻ എംപിയുമായ ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയുകയാണ് 89കാരനായ താരം. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.

ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.

 

Latest News

Up