Kerala
കാസര്‍ഗോഡ്: പൈവളിഗെ പഞ്ചായത്തില്‍ മുസ്ലിം ലീഗ് അംഗത്തിന്റെ പിന്തുണയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബിജെപിക്ക് വിജയം.
ബിജെപിയുടെ സുമന ജി. ഭട്ട് ആണ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.
മുസ്ലിംലീഗ് അംഗം മൈമൂനത്തുല്‍ മിസ്റിയ ആണ് ബിജെപി അംഗത്തിനു വോട്ട് ചെയ്തത്. സിപിഎമ്മിന്റെ ദിനേശ്വരി നാഗേഷിനെതിരേയാണ് സുമന വിജയിച്ചത്. സുമന മൂന്നു വോട്ടും ദിനേശ്വരി നാഗേഷ് രണ്ടു വോട്ടും നേടി.
Kerala
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തും. കോഴി താറാവ്, കാട എന്നിവ അടക്കം 13,785 വളർത്തു പക്ഷികളെ കള്ളിംഗ് നടത്തും.
10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ പാടില്ലെന്നും പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നു മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
Leader Page
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:
District News
വിഴിഞ്ഞം : തീരദേശ പഞ്ചായത്തായ കരിംകുളത്ത് കോൺഗ്രസിൽ നിന്നുള്ള പുഷ്പം വിൻസന്റിനെ പ്രസിഡന്റായും ഷെർളിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ഇന്നലെ വൈകുന്നേരം നടന്ന കമ്മിറ്റിയിൽവിജയിച്ച് വന്ന 11 അംഗങ്ങളും പുഷ്പം വിൻസന്റിനെയും ഷെർളിയേയും അനുകൂലിച്ചുള്ള സമ്മതപത്രം ഒപ്പിട്ട് നൽകി. സ്വതന്ത്രനായി വിജയിച്ച ബിജോയ് കൂടി കോൺഗ്രസിനു പിന്തുണ നൽകിയതോടെ ഭരണപക്ഷത്തെ അംഗസംഖ്യ പന്ത്രണ്ടായി. 2010 മുതൽ 2015 വരെ വൈസ് പ്രസിഡന്റും 2015 മുതൽ 2020 വരെ അംഗവുമായിരുന്ന പുഷ്പം വിൻസന്റ് ഇക്കുറി പഞ്ചായത്തിലെ ആഴാങ്കൽ വാർഡിൽ നിന്നാണ് വിജയിച്ചത്.
കോൺഗ്രസിനെതിരായി ഒൻപത് റിബലുകൾ മത്സര രംഗത്തിറങ്ങിയെങ്കിലും എല്ലാവരെയും ഒറ്റപ്പെടുത്തിയ ജനം ആകെയുള്ള 18 സീറ്റിൽ 11 ലും കോൺഗ്രസിനെ വിജയിപ്പിച്ചു. വിജയത്തിനായി പ്രവർത്തിച്ച പുഷ്പം വിൻസന്റ് പ്രസിഡന്റാകുന്നതിൽ ആർക്കും എതിർശബ്ദമില്ലായിരുന്നു.
കൈപ്പത്തി ചിഹ്നത്തിൽ വോട്ട് തേടിയിറങ്ങിയ വിൻസന്റിനെ 180 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനം വിജയിപ്പിച്ചത്. ജനകീയ പിന്തുണയും പ്രസിഡന്റാകുന്നതിനു തടസമില്ലാതായി. വൈസ് പ്രസിഡന്റായി ചെമ്പകരാമൻതുറയിൽനിന്നു വിജയിച്ചുവന്ന ഷെർളി, മുഹമ്മദൻ എൽപിഎസ് വാർഡിൽ നിന്നു വിജയിച്ച ധനലക്ഷ്മി എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.
ഇന്നലെ കൂടുതൽ അംഗങ്ങളുടെ പിന്തുണയോടെ ഷെർളിയെ വൈസ് പ്രസിഡന്റാ യി തെരഞ്ഞെടുത്തു. 2020- കോൺഗ്രസിനും ഇടതുപക്ഷത്തിനും തുല്യമായ സീറ്റുകളാണ് ലഭിച്ചത്.
സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം തുടർന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന അംഗം കോൺഗ്രസിനു പിന്തുണ നൽകിയതോടെ അവസാന രണ്ട് വർഷം ഇടതുപക്ഷത്തിന് ഭരണം നഷ്ടമായിരുന്നു. ഇക്കുറി കോൺഗ്രസിന് സ്വതന്ത്രമായി ഭരിക്കാനുള്ള സീറ്റ് നൽകിയാണ് ജനം അനുഗ്രഹിച്ചത്.
കഴിഞ്ഞ തവണ അവസാന വർഷമെങ്കിലും കോൺഗ്രസിന് ഭരിക്കാൻ അവസരം ലഭിച്ച കോവളം മണ്ഡലത്തിലെ ഏക പഞ്ചായത്തായിരുന്നു കരിംകുളം. ഇക്കുറി എല്ലാ പഞ്ചായത്തുകളും യുഡിഎഫിനു കീഴിൽ വന്നു.
Kerala
ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.
ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജ്ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍ സേനാപതി നാരുവെള്ളിയില്‍ എച്ച്. വിഷ്ണു ആണ് പിടിയിലായത്.
ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ അനീഷ്കുമാറിന്റെ സ്ഥലത്തുള്ള കടമുറി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അധികമായി നിര്‍മിക്കുന്ന ഭാഗം റഗുലറൈസ് ചെയ്യുവാന്‍ വിഷ്ണു 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഓവര്‍സീയറെ നേരില്‍ കണ്ടപ്പോഴായിരുന്നു പണം ആവശ്യപ്പെട്ടത്.
പണം ആവശ്യപ്പെട്ട വിവരം അനീഷ്കുമാര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ ആവശ്യപ്രകാരം പണം കൈമാറുന്നതിനിടെയാണ് വിഷ്ണു പിടിയിലായത്. ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
District News
കൊക്കയാർ
യുഡിഎഫ്-7, എൽഡിഎഫ് -7
District News
തൃശൂർ: ജില്ലാ പഞ്ചായത്ത് നിലനിർത്തി എൽഡിഎഫ്. തുടർച്ചയായി മൂന്നാംതവണയാണ് എൽഡിഎഫ് ഭരണം നിലനിർത്തുന്നത്.
അതേസമയം യുഡിഎഫ് നില മെച്ചപ്പെടുത്തി. അഞ്ചു സീറ്റിൽനിന്ന് ഒന്‍പതു സീറ്റിലേക്കെത്തി. പലയിടത്തും മികച്ച പോരാട്ടമാണു കാഴ്ചവച്ചത്. എൽഡിഎഫിന്റെ കോട്ടകളെന്നു വിശേഷിപ്പിച്ച ഇടങ്ങളിലെല്ലാം കടുത്ത പോരാട്ടം നടന്നു. ചേർപ്പ് ഡിവിഷൻ പിടിച്ചെടുത്തതും പീച്ചി, തിരുവില്വാമല, തൃപ്രയാർ ഡിവിഷനുകളിൽ നേരിയ മാർജിനിൽ പരാജയപ്പെട്ടതും ശ്രദ്ധേയമായ മത്സരങ്ങളായിരുന്നു. പീച്ചിയിൽ വെറും 57 വോട്ടുകൾക്കാണ് എൽഡിഎഫിലെ പി.എസ്. വിനയൻ വിജയിച്ചത്.
ഇത്തവണ വനിതയ്ക്കാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. 14,623 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വാഴാനി ഡിവിഷനിൽനിന്നു വിജയിച്ച സിപിഎമ്മിന്റെ മേരി തോമസ് തന്നെയായിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മേരി തോമസ്.ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് അവകാശപ്പെട്ട എൻഡിഎയ്ക്ക് പക്ഷേ, ജില്ലാ പഞ്ചായത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്
District News
ചമ്പക്കുളം: കുട്ടനാട്ടിലെ ഏക എന്‍ജിനിയറിംഗ് കോളജ്, താലൂക്ക് ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്നത് പുളിങ്കുന്ന് പഞ്ചായത്തിലാണ്
യുഡിഎഫ് കഴിഞ്ഞ രണ്ടു തവണയായി ഇവിടെ ഭരണം നടത്തുന്നു. 2018ലെ പ്രളയകാലത്ത് കുട്ടനാട്ടില്‍ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടനാടിന് മൊത്തം മാതൃകയായി.
ഒറ്റനോട്ടത്തിൽ
പതിനാറ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫ്-9 എല്‍ഡിഎഫ്-6 ബിജെപി-1 എന്നതായിരുന്നു കക്ഷി നില. യുഡിഎഫിലെ ഒരംഗത്തെ സംസ്ഥാന ഇലക്ഷന് കമ്മീഷന് അയോഗ്യയാക്കിയെങ്കിലും ഭരണത്തില്‍ മാറ്റം ഉണ്ടായില്ല.
പുന്നപ്ര തെക്ക് പഞ്ചായത്ത്
അമ്പലപ്പുഴ: ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ ബ്ലോക്കിലാണ് 9.15 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയപാതയ്ക്കു കിഴക്കും പടിഞ്ഞാറുമായി 17 വാര്‍ഡുകളായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനത്തോടെ 19 വാര്‍ഡുകളായി. ഇതില്‍ പവര്‍ ഹൗസ് വാര്‍ഡ് ജാതി സംവരണമാണ്.
പുന്നപ്ര വയലാറിന്റെ ചരിത്രം പേറുന്ന സ്മൃതി മണ്ഡപം നിലകൊള്ളുന്നതും പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ്. ഒറ്റപഞ്ചായത്തായിരുന്ന പുന്നപ്ര വടക്കും തെക്കുമായി വിഭജിച്ചതിനുശേഷം സിപിഎമ്മാണ് ഭരിക്കുന്നത്.
നേട്ടങ്ങൾ...
•ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, മാലിന്യവിമുക്തനാട് തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
•ജില്ലാ ശുചിത്വ മിഷന് അംഗീകാരത്തോടൊപ്പം പദ്ധതി ചെലവില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രവര്‍ത്തന മികവിന് ലഭിച്ച അംഗീകാരമാണ്.
•വിദ്യാലയങ്ങളില്‍ വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി.
•പുന്നപ്ര ഗവ. സിവൈഎംഎ സ്കൂളിന് ആധുനിക കെട്ടിടം.
•ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ മാര്‍ക്കറ്റ് കെട്ടിടം മാറ്റി സ്ഥാപിച്ചു.
•ആധുനിക ശ്മശാനം, വനിതകളുടെ ഫിറ്റ്നസ് സെന്റര്‍, വിയാനി ഖാദി ഭവന് എന്നിവയുടെ നിര്‍മാണം നടത്തി
•വിവിധ അങ്കണവാടികളുടെ ആധുനികവത്്കരണം നടത്തി.
നേട്ടങ്ങൾ...
•എന്നും വെള്ളക്കെട്ടുകൊണ്ട് ബുദ്ധിമുട്ടുന്ന പഞ്ചായത്തിലെ ഭൂരിപക്ഷം ഗ്രാമീണ റോഡുകളും നവീകരിച്ചു.
• പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിക്കുകയും വീടുകളില്‍ മാലിന്യം ശേഖരിക്കാന്‍ ബയോ കംപോസ്റ്റ് ബിന്നുകള്‍ വിതരണം നടത്തുകയും ചെയ്തു.
• ലൈഫ് പദ്ധതിയില്‍ 32 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്കി. മുന്നൂറോളം വീടുകള്‍ നിര്‍മിച്ചു.
• ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിമുറികള്‍ സ്ഥാപിച്ചു.
• കുട്ടനാട് ശുദ്ധജല പദ്ധതിക്കായി ഓവര്‍ഹെഡ് ടാങ്ക് നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുത്ത് നല്കി.
• എല്ലാ വാര്‍ഡുകളിലും വഴിവിളക്കുകള്‍ സ്ഥാപിച്ചു പ്രകാശിപ്പിച്ചു.
• പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കി.
• പ്രധാന തോടുകളിലെ പോളയും മാലിന്യവും നീക്കം ചെയ്ത് കായലിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെടുത്തി. തോടുകളുടെ ആഴം കൂട്ടി
കോട്ടങ്ങൾ...
• ലൈഫ് പദ്ധതിയില്‍ ഭരണസമിതിയുടെ അലംഭാവം മൂലം നിരവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ വയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.
• വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളായ അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് യാതൊരു നടപടിയും സ്വീകരിക്കുകയോ ഒഴിവുകള്‍ നികത്തുകയോ ചെയ്തില്ല.
• പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള പകല്‍വീടിന്റെ പ്രവര്‍ത്തനം നടപ്പാക്കിയില്ല.
• കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മാവേലി സ്റ്റോര്‍ അടച്ചുപൂട്ടി, മൃഗാശുപത്രി, കൃഷിഭവന് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി
• സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലം ശുദ്ധജലപദ്ധതി യഥാസമയം നടപ്പില്‍ വരുത്താന്‍ സാധിച്ചില്ല.
കോട്ടങ്ങൾ...
•കാര്‍ഷികമേഖലയെ സമ്പൂര്‍ണമായി അവഗണിച്ചു.
•തീരദേശ മേഖലയെ തിരിഞ്ഞുനോക്കിയില്ല.
• കര്‍ഷകര്‍ കൊയ്ത നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിച്ചില്ല.
•നെല്ലുവില കൃത്യസമയത്ത് വാങ്ങിക്കൊടുക്കാന്‍ ഇടപെട്ടില്ല.
•പാടശേഖങ്ങളുടെ ബണ്ട് നിര്‍മാണത്തിന് സബ്സിഡികള്‍ ലഭ്യമാക്കിയില്ല.
•പച്ചക്കറി കര്‍ഷകരെ അവഗണിച്ചു.
•ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൃത്യമായി ഗഡുക്കള്‍ നല്‍കിയില്ല.
•മത്സ്യത്തൊഴിലാളി മേഖലയില്‍ ഭവന, റിപ്പയറിംഗ്, ശുചിമുറി പദ്ധതി അടക്കം പലതും ഇല്ലാതാക്കി.
•കടലാക്രമണ സംരക്ഷണ നടപടികള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചില്ല.
•പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അവസ്ഥ പരമദയനീയം.
•ശുദ്ധജലവിതരണം പലപ്പോഴും മുടങ്ങുന്നു.
•പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവന പദ്ധതി പൂര്‍ത്തിയാക്കിയില്ല. അവരുടെ വീടുകള്‍ റിപ്പയര്‍ ചെയ്യാനുള്ള സാമ്പത്തിക സഹായവും നല്‍കിയില്ല.
•കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചില പദ്ധതികള്‍ മാത്രം നടപ്പാക്കി അതിന്റെ പേരില്‍ അവാര്‍ഡുകളും മറ്റും വാങ്ങി ഗിമ്മിക്ക് കാണക്കുന്നു.
മന്ത്രി സഹോദരി വാർഡിലേക്ക് മത്സരിക്കും
മാന്നാർ: മന്ത്രിയുടെ സുഹോദരി വാർഡിലേക്ക് മത്സരിക്കുന്നു. കൃഷിമന്ത്രി പി. പ്രസാദിന്റെ സഹോദരി സുജാതയാണ് മത്സരിക്കുന്നത്. മാന്നാർ പഞ്ചായത്ത് 16-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിട്ടാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ സിപിഐക്ക് ലഭിച്ച സീറ്റിലാണ് സുജാത മത്സരിക്കുന്നത്.
District News
കൽപ്പറ്റ: ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സമഗ്ര സംവിധാനമായ ദൃഷ്ടി പോർട്ടലിലൂടെയാണ് ഡിജിറ്റൽവത്കരണം സാധ്യമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തി, വാർഡ് അതിർത്തികൾ, കെട്ടിടങ്ങളുടെ സ്ഥാനം, തരം, വീടുകളിലെ സാമൂഹിക ആരോഗ്യ വിവരങ്ങൾ, വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ കൃത്യമായ അളവുകളോടെ വിശദമായ വിവരങ്ങൾ ലഭിക്കും.
റോഡുകൾ, പാലങ്ങൾ, കൾവേർട്ടുകൾ, ജലവിതരണം, ഡ്രൈനേജ്, വൈദ്യുതി ലൈൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഫോട്ടോകൾ സഹിതം രേഖപ്പെടുത്തും.
കെട്ടിട വിസ്തൃതി ലേസർ സർവേ വഴി കൃത്യമായി രേഖപ്പെടുത്തുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൾ നിലവിലുള്ള വിശദാംശങ്ങളുമായി താരതമ്യം ചെയ്യുന്നതിനാലും അനധികൃത നിർമാണങ്ങൾ കണ്ടെത്താനും അനധികൃത ഉപയോഗവും വരുമാന നഷ്ടം തടഞ്ഞ് പ്രാദേശിക സ്ഥാപനങ്ങൾക്ക് വരുമാന വർധനവ് ഉറപ്പാക്കാം.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഓരോ വീടുകളിലെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനാൽ വിദ്യാഭ്യാസം, തൊഴിൽ, പെൻഷൻ, ആരോഗ്യവിവരങ്ങൾ തുടങ്ങി ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭൂപ്രകൃതി, സ്ഥാനം എന്നിവയ്ക്കനുസരിച്ച് സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യുന്നതിനും ആവശ്യമായ ശാസ്ത്രീയ ഡാറ്റാബേസ് ദൃഷ്ടി പോർട്ടലിൽ ലഭ്യമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് ജിഐഎസ് അധിഷ്ഠിത ദൃഷ്ടി വെബ് പോർട്ടൽ വികസിപ്പിച്ചത്.
District News
ഇലന്തൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഡിറ്റോറിയം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വീണാ ജോര്‍ജ് എംഎല്‍എയുടെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തിയത്.
ബ്ലോക്ക്പഞ്ചായത്ത് പരിപാടികളോടൊപ്പം പൊതുപരിപാടികള്‍ക്കും ഓഡിറ്റോറിയം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സജ്ജീകരിക്കുകയാണ് ലക്ഷ്യം.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആര്.അനീഷ, ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂര്‍ ശങ്കരന്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആതിര ജയൻ, സാലി ലാലു പുന്നയ്ക്കാട്, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാന്, വി.ജി. ശ്രീവിദ്യ, കലാ അജിത്ത്, അഭിലാഷ് വിശ്വനാഥ്, അജി അലക്സ്, എക്സിക്യൂട്ടീവ് എൻജിനിയര്‍ ബിന്ദു വേലായുധൻ, അസി.എക്സി. എൻജിനിയര്‍ സംഗീത പത്മരാജൻ, ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ആര് എസ് അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ച
District News
വൈപ്പിൻ: പഞ്ചായത്ത് ഭരണസമിതി തീരുമാനമില്ലാതെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ നരി കുളത്തിന്റെ പ്രതിമ അനാഛാദനത്തിന് പണം പിരിച്ച് വ്യാജ രശീതി നൽകി എന്നാരോപിച്ച് നായരമ്പലം പഞ്ചായത്തിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തി.
മാർച്ച് സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. പി.ഓ. ആന്റണി അധ്യക്ഷനായി.
എന്നാൽ ആരോപണം വ്യാജമാണെന്നും നിയപരമായാണ് എല്ലാം ചെയ്തതെന്നും കോൺഗ്രസ് അവകാശപ്പെട്ടു. ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ നായരമ്പലം മേഖല സെക്രട്ടറി, സിപിഎം ലോക്കൽ സെക്രട്ടറി എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.