x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരിംകുളം പഞ്ചായത്തിൽ പുഷ്പം വിൻസന്‍റ് പ്രസിഡന്‍റ്;  ഷെർളി വൈസ് പ്രസിഡന്‍റ്


Published: December 24, 2025 06:06 AM IST | Updated: December 24, 2025 06:06 AM IST

വിഴിഞ്ഞം : തീരദേശ പഞ്ചായത്തായ കരിംകുളത്ത് കോൺഗ്രസിൽ നിന്നുള്ള പുഷ്പം വിൻസന്‍റിനെ പ്രസിഡന്‍റായും ഷെർളിയെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു.


ഇന്നലെ വൈകുന്നേരം നടന്ന കമ്മിറ്റിയിൽവിജയിച്ച് വന്ന 11 അംഗങ്ങളും പുഷ്പം വിൻസന്‍റിനെയും ഷെർളിയേയും അനുകൂലിച്ചുള്ള സമ്മതപത്രം ഒപ്പിട്ട് നൽകി. സ്വതന്ത്രനായി വിജയിച്ച ബിജോയ് കൂടി കോൺഗ്രസിനു പിന്തുണ നൽകിയതോടെ ഭരണപക്ഷത്തെ അംഗസംഖ്യ പന്ത്രണ്ടായി. 2010 മുതൽ 2015 വരെ വൈസ് പ്രസിഡന്‍റും 2015 മുതൽ 2020 വരെ അംഗവുമായിരുന്ന പുഷ്പം വിൻസന്‍റ് ഇക്കുറി പഞ്ചായത്തിലെ ആഴാങ്കൽ വാർഡിൽ നിന്നാണ് വിജയിച്ചത്.

കോൺഗ്രസിനെതിരായി ഒൻപത് റിബലുകൾ മത്സര രംഗത്തിറങ്ങിയെങ്കിലും എല്ലാവരെയും ഒറ്റപ്പെടുത്തിയ ജനം ആകെയുള്ള 18 സീറ്റിൽ 11 ലും കോൺഗ്രസിനെ വിജയിപ്പിച്ചു. വിജയത്തിനായി പ്രവർത്തിച്ച പുഷ്പം വിൻസന്‍റ് പ്രസിഡന്‍റാകുന്നതിൽ ആർക്കും എതിർശബ്ദമില്ലായിരുന്നു.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് തേടിയിറങ്ങിയ വിൻസന്‍റിനെ 180 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജനം വിജയിപ്പിച്ചത്. ജനകീയ പിന്തുണയും പ്രസിഡന്‍റാകുന്നതിനു തടസമില്ലാതായി. വൈസ് പ്രസിഡന്‍റായി ചെമ്പകരാമൻതുറയിൽനിന്നു വിജയിച്ചുവന്ന ഷെർളി, മുഹമ്മദൻ എൽപിഎസ് വാർഡിൽ നിന്നു വിജയിച്ച ധനലക്ഷ്മി എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.

ഇന്നലെ കൂടുതൽ അംഗങ്ങളുടെ പിന്തുണയോടെ ഷെർളിയെ വൈസ് പ്രസിഡന്‍റാ യി തെരഞ്ഞെടുത്തു. 2020- കോൺഗ്രസിനും ഇടതുപക്ഷത്തിനും തുല്യമായ സീറ്റുകളാണ് ലഭിച്ചത്.

സ്വതന്ത്രന്‍റെ പിന്തുണയോടെ എൽഡിഎഫ് ഭരണം തുടർന്നെങ്കിലും വൈസ് പ്രസിഡന്‍റായിരുന്ന അംഗം കോൺഗ്രസിനു പിന്തുണ നൽകിയതോടെ അവസാന രണ്ട് വർഷം ഇടതുപക്ഷത്തിന് ഭരണം നഷ്ടമായിരുന്നു. ഇക്കുറി കോൺഗ്രസിന് സ്വതന്ത്രമായി ഭരിക്കാനുള്ള സീറ്റ് നൽകിയാണ് ജനം അനുഗ്രഹിച്ചത്.


കഴിഞ്ഞ തവണ അവസാന വർഷമെങ്കിലും കോൺഗ്രസിന് ഭരിക്കാൻ അവസരം ലഭിച്ച കോവളം മണ്ഡലത്തിലെ ഏക പഞ്ചായത്തായിരുന്നു കരിംകുളം. ഇക്കുറി എല്ലാ പഞ്ചായത്തുകളും യുഡിഎഫിനു കീഴിൽ വന്നു.

Tags : nattu vishesham Karimkulam Panchayat

Recent News

Up