തൃശൂർ: ജില്ലാ പഞ്ചായത്ത് നിലനിർത്തി എൽഡിഎഫ്. തുടർച്ചയായി മൂന്നാംതവണയാണ് എൽഡിഎഫ് ഭരണം നിലനിർത്തുന്നത്.
അതേസമയം യുഡിഎഫ് നില മെച്ചപ്പെടുത്തി. അഞ്ചു സീറ്റിൽനിന്ന് ഒന്പതു സീറ്റിലേക്കെത്തി. പലയിടത്തും മികച്ച പോരാട്ടമാണു കാഴ്ചവച്ചത്. എൽഡിഎഫിന്റെ കോട്ടകളെന്നു വിശേഷിപ്പിച്ച ഇടങ്ങളിലെല്ലാം കടുത്ത പോരാട്ടം നടന്നു. ചേർപ്പ് ഡിവിഷൻ പിടിച്ചെടുത്തതും പീച്ചി, തിരുവില്വാമല, തൃപ്രയാർ ഡിവിഷനുകളിൽ നേരിയ മാർജിനിൽ പരാജയപ്പെട്ടതും ശ്രദ്ധേയമായ മത്സരങ്ങളായിരുന്നു. പീച്ചിയിൽ വെറും 57 വോട്ടുകൾക്കാണ് എൽഡിഎഫിലെ പി.എസ്. വിനയൻ വിജയിച്ചത്.
ഇത്തവണ വനിതയ്ക്കാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. 14,623 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വാഴാനി ഡിവിഷനിൽനിന്നു വിജയിച്ച സിപിഎമ്മിന്റെ മേരി തോമസ് തന്നെയായിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മേരി തോമസ്.ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് അവകാശപ്പെട്ട എൻഡിഎയ്ക്ക് പക്ഷേ, ജില്ലാ പഞ്ചായത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്
Tags : panchayat