ചമ്പക്കുളം: കുട്ടനാട്ടിലെ ഏക എന്‍ജിനിയറിംഗ് കോളജ്, താലൂക്ക് ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്നത് പുളിങ്കുന്ന് പഞ്ചായത്തിലാണ്
യുഡിഎഫ് കഴിഞ്ഞ രണ്ടു തവണയായി ഇവിടെ ഭരണം നടത്തുന്നു. 2018ലെ പ്രളയകാലത്ത് കുട്ടനാട്ടില്‍ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടനാടിന് മൊത്തം മാതൃകയായി.
ഒറ്റനോട്ടത്തിൽ
പതിനാറ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫ്-9 എല്‍ഡിഎഫ്-6 ബിജെപി-1 എന്നതായിരുന്നു കക്ഷി നില. യുഡിഎഫിലെ ഒരംഗത്തെ സംസ്ഥാന ഇലക്ഷന് കമ്മീഷന് അയോഗ്യയാക്കിയെങ്കിലും ഭരണത്തില്‍ മാറ്റം ഉണ്ടായില്ല.
പുന്നപ്ര തെക്ക് പഞ്ചായത്ത്
അമ്പലപ്പുഴ: ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ അമ്പലപ്പുഴ ബ്ലോക്കിലാണ് 9.15 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയപാതയ്ക്കു കിഴക്കും പടിഞ്ഞാറുമായി 17 വാര്‍ഡുകളായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനത്തോടെ 19 വാര്‍ഡുകളായി. ഇതില്‍ പവര്‍ ഹൗസ് വാര്‍ഡ് ജാതി സംവരണമാണ്.
പുന്നപ്ര വയലാറിന്റെ ചരിത്രം പേറുന്ന സ്മൃതി മണ്ഡപം നിലകൊള്ളുന്നതും പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ്. ഒറ്റപഞ്ചായത്തായിരുന്ന പുന്നപ്ര വടക്കും തെക്കുമായി വിഭജിച്ചതിനുശേഷം സിപിഎമ്മാണ് ഭരിക്കുന്നത്.
നേട്ടങ്ങൾ...
•ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, മാലിന്യവിമുക്തനാട് തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
•ജില്ലാ ശുചിത്വ മിഷന് അംഗീകാരത്തോടൊപ്പം പദ്ധതി ചെലവില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രവര്‍ത്തന മികവിന് ലഭിച്ച അംഗീകാരമാണ്.
•വിദ്യാലയങ്ങളില്‍ വണ്‍ ടേബിള്‍ വണ്‍ ചെയര്‍ പദ്ധതി.
•പുന്നപ്ര ഗവ. സിവൈഎംഎ സ്കൂളിന് ആധുനിക കെട്ടിടം.
•ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ മാര്‍ക്കറ്റ് കെട്ടിടം മാറ്റി സ്ഥാപിച്ചു.
•ആധുനിക ശ്മശാനം, വനിതകളുടെ ഫിറ്റ്നസ് സെന്റര്‍, വിയാനി ഖാദി ഭവന് എന്നിവയുടെ നിര്‍മാണം നടത്തി
•വിവിധ അങ്കണവാടികളുടെ ആധുനികവത്്കരണം നടത്തി.
നേട്ടങ്ങൾ...
•എന്നും വെള്ളക്കെട്ടുകൊണ്ട് ബുദ്ധിമുട്ടുന്ന പഞ്ചായത്തിലെ ഭൂരിപക്ഷം ഗ്രാമീണ റോഡുകളും നവീകരിച്ചു.
• പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിക്കുകയും വീടുകളില്‍ മാലിന്യം ശേഖരിക്കാന്‍ ബയോ കംപോസ്റ്റ് ബിന്നുകള്‍ വിതരണം നടത്തുകയും ചെയ്തു.
• ലൈഫ് പദ്ധതിയില്‍ 32 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്കി. മുന്നൂറോളം വീടുകള്‍ നിര്‍മിച്ചു.
• ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിമുറികള്‍ സ്ഥാപിച്ചു.
• കുട്ടനാട് ശുദ്ധജല പദ്ധതിക്കായി ഓവര്‍ഹെഡ് ടാങ്ക് നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുത്ത് നല്കി.
• എല്ലാ വാര്‍ഡുകളിലും വഴിവിളക്കുകള്‍ സ്ഥാപിച്ചു പ്രകാശിപ്പിച്ചു.
• പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കി.
• പ്രധാന തോടുകളിലെ പോളയും മാലിന്യവും നീക്കം ചെയ്ത് കായലിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെടുത്തി. തോടുകളുടെ ആഴം കൂട്ടി
കോട്ടങ്ങൾ...
• ലൈഫ് പദ്ധതിയില്‍ ഭരണസമിതിയുടെ അലംഭാവം മൂലം നിരവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ വയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടു.
• വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളായ അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് യാതൊരു നടപടിയും സ്വീകരിക്കുകയോ ഒഴിവുകള്‍ നികത്തുകയോ ചെയ്തില്ല.
• പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ള പകല്‍വീടിന്റെ പ്രവര്‍ത്തനം നടപ്പാക്കിയില്ല.
• കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മാവേലി സ്റ്റോര്‍ അടച്ചുപൂട്ടി, മൃഗാശുപത്രി, കൃഷിഭവന് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി
• സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലം ശുദ്ധജലപദ്ധതി യഥാസമയം നടപ്പില്‍ വരുത്താന്‍ സാധിച്ചില്ല.
കോട്ടങ്ങൾ...
•കാര്‍ഷികമേഖലയെ സമ്പൂര്‍ണമായി അവഗണിച്ചു.
•തീരദേശ മേഖലയെ തിരിഞ്ഞുനോക്കിയില്ല.
• കര്‍ഷകര്‍ കൊയ്ത നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിച്ചില്ല.
•നെല്ലുവില കൃത്യസമയത്ത് വാങ്ങിക്കൊടുക്കാന്‍ ഇടപെട്ടില്ല.
•പാടശേഖങ്ങളുടെ ബണ്ട് നിര്‍മാണത്തിന് സബ്സിഡികള്‍ ലഭ്യമാക്കിയില്ല.
•പച്ചക്കറി കര്‍ഷകരെ അവഗണിച്ചു.
•ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൃത്യമായി ഗഡുക്കള്‍ നല്‍കിയില്ല.
•മത്സ്യത്തൊഴിലാളി മേഖലയില്‍ ഭവന, റിപ്പയറിംഗ്, ശുചിമുറി പദ്ധതി അടക്കം പലതും ഇല്ലാതാക്കി.
•കടലാക്രമണ സംരക്ഷണ നടപടികള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചില്ല.
•പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അവസ്ഥ പരമദയനീയം.
•ശുദ്ധജലവിതരണം പലപ്പോഴും മുടങ്ങുന്നു.
•പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവന പദ്ധതി പൂര്‍ത്തിയാക്കിയില്ല. അവരുടെ വീടുകള്‍ റിപ്പയര്‍ ചെയ്യാനുള്ള സാമ്പത്തിക സഹായവും നല്‍കിയില്ല.
•കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചില പദ്ധതികള്‍ മാത്രം നടപ്പാക്കി അതിന്റെ പേരില്‍ അവാര്‍ഡുകളും മറ്റും വാങ്ങി ഗിമ്മിക്ക് കാണക്കുന്നു.
മന്ത്രി സഹോദരി വാർഡിലേക്ക് മത്സരിക്കും
മാന്നാർ: മന്ത്രിയുടെ സുഹോദരി വാർഡിലേക്ക് മത്സരിക്കുന്നു. കൃഷിമന്ത്രി പി. പ്രസാദിന്റെ സഹോദരി സുജാതയാണ് മത്സരിക്കുന്നത്. മാന്നാർ പഞ്ചായത്ത് 16-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിട്ടാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ സിപിഐക്ക് ലഭിച്ച സീറ്റിലാണ് സുജാത മത്സരിക്കുന്നത്.
Tags : local nattuvishesham Panchayat