x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ശുചിമുറികള്‍ ആരു നന്നാക്കും ?


Published: February 4, 2026 07:44 AM IST | Updated: February 4, 2026 07:44 AM IST

കൂരാച്ചുണ്ട്: കൂരാച്ചുണ്ട്പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന് സമീപമുള്ള ശുചിമുറികൾ വൃത്തിഹീനമായതിനെ തുടർന്ന് യാത്രക്കാർ വലയുന്നതായി ആക്ഷേപം.
ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്തതിനെ തുടർന്ന് ഒരു തവണ അടച്ചു പൂട്ടിയിരുന്നു.

പിന്നീട് അറ്റകുറ്റപ്പണികൾ ഒന്നുംതന്നെ നടത്താതെ വീണ്ടും തുറന്നുവെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് പലരും പ്രയോഗിക്കുന്നതെന്നാണ് പരാതി ഉയർത്തുന്നത്. യാത്ര ചെയ്ത് ബസിറങ്ങി എത്തുന്ന സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ളവർ ദുരിതമനുഭവിക്കുകയാണ്. പിന്നീട് രജിസ്ട്രാർ ഓഫീസിന് സമീപമുള്ള ടോയ്‌ലറ്റിൽ പോകേണ്ടിവരികയാണ്.

അതു പോലെ ബസ് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി  ഓഫീസുകളിൽ എത്തുന്നവരും പ്രാഥമിക ആവശ്യത്തിനായി പ്രയാസപ്പെടുന്നതായാണ് പരാതി. ശുചിമുറി ഉപയോഗിക്കാൻ വെള്ളത്തിന്‍റെ ലഭ്യതയില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും പറയുന്നുണ്ട്. പഞ്ചായത്ത് കെട്ടിടം നവീകരണ പ്രവർത്തികളും മറ്റ് കെട്ടിടങ്ങളുടെ പ്രവർത്തിയും ഈ അടുത്ത കാലത്ത് നടത്തിയെങ്കിലും പഞ്ചായത്ത് ഓഫീസിന്‍റെ മുമ്പിലുള്ള പൊതു ശൗചാലയം അവഗണിക്കപ്പെടുകയാണെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആരോപിച്ചു.

കൂരാച്ചുണ്ട് ബസ് സ്റ്റാൻഡിന്സമീപത്തുള്ള പൊതു ശൗചാലയം നവീകരിക്കുകയോപൊളിച്ചു നിർമിക്കുകയോ ചെയ്യണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റി യോഗം പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.ടി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു.എ.കെ.പ്രേമൻ, തോമസ് പുന്നമറ്റം,വിനു മ്ലാക്കുഴിയിൽ,  ഗോപിനാഥൻ, പ്രവീൺ എന്നിവർ പങ്കെടുത്തു.

 

Tags : nattu vishesham Panchayat Koora?

Recent News

Up