Sports
ന്യൂഡൽഹി: ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന് തകർപ്പൻ ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ആയുഷ് ഷെട്ടിയെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. 36 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.
സ്കോർ: 21-12, 21-15.
വ്യാഴാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ കെന്റാ നിഷിമോട്ടോയാണ് ലക്ഷ്യയുടെ എതിരാളി. രാവിലെ ഒമ്പതിനാണ് മത്സരം നടക്കുക.
Sports
ക്വാലാലംപുര്‍: മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമിഫൈനലില്‍ പുറത്ത്. ചൈനയുടെ വാങ് സ്ഹിയിയോട് നേരിട്ടുള്ള ഗെയിമിനാണ് സിന്ധുവിന്റെ തോല്‍വി.
നിരവധി അണ്ഫോഴ്സ്ഡ് എററുകള്‍ വരുത്തിയ സിന്ധു തോല്‍വി ക്ഷണിച്ചുവരുത്തുകയായിരുന്നു. സ്കോര്‍: 16-21, 15-21.
Sports
ക്വലാലംപുര്‍: മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരം അകാനെ യാമഗുച്ചിയെ മറികടന്നാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.
മത്സരത്തില്‍ 21-11ന് സിന്ധു മുന്നിട്ടു നില്ക്കുമ്പോള് യാമഗുച്ചി പരിക്കേറ്റ് റിട്ടയര്‍ ചെയ്തു. നിലവിലെ ലോക ചാമ്പ്യനും ലോക മൂന്നാം നമ്പര്‍ താരവുമാണ് യാമഗുച്ചി. സെമിയില്‍ ചൈനയുടെ വാങ് സി യിയാണ് സിന്ധുവിന്റെ എതിരാളി.
അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് ഷൊഹിബുള്‍ ഫിക്രി കൂട്ടുകെട്ടാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. സ്കോര്‍: 21-10, 23-21.
Sports
ക്വലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റണിലെ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് തകർപ്പൻ ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ തായ്വാന്റെ ഷുംഗ് ഷുവോ-യുനിന്നെയാണ് സിന്ധു തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. 51 മിനിറ്റ് ആണ് മത്സരം നീണ്ടുനിന്നത്.
സ്കോർ: 21-13, 22-20.
കഴിഞ്ഞ ദിവസം ഇന്ത്യൻ താരം ലക്ഷ്യ സെൻ വിജയം നേടിയിരുന്നു. ഇന്ന് പുരുഷ ഡിബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മത്സരത്തിനിറങ്ങുന്നുണ്ട്.
Sports
ക്വലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നിന് ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ സിംഗപ്പുരിന്റെ ജിയാ ഹെംഗ് ജേസണെയാണ് ലക്ഷ്യ തോൽപ്പിച്ചത്.
ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ ജയം. ആദ്യ ഗെയിം ലക്ഷ്യ സ്വന്തമാക്കിയപ്പോൾ രണ്ടാം ഗെയിമിൽ ജേസൺ വിജയിച്ചു.
നിർണായകമായ മൂന്നാം ഗെയിം വിജയിച്ചുകൊണ്ടാണ് ലക്ഷ്യ മത്സരം സ്വന്തമാക്കിയത്. സ്കോർ: 21-16, 15-21, 21-14.
NRI
വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ നിഖിൽ പുലിക്കോട്ടിൽ.
15 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗൾസിൽ ചാമ്പ്യനാവുകയും ഡബിൾസിൽ യോർക്ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടുചേർന്ന് സ്വർണം നേടുകയും മിക്സഡ് ഡബിൾസിൽ ഇന്തോനേഷ്യൻ മുൻ നാഷണൽ താരത്തിന്റെ മകളും ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ താരമാവുകയായിരുന്നു.
2023ൽ നിഖിൽ അണ്ടർ 13 ഇംഗ്ലീഷ് ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടിക്കൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ലീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.
സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു.
NRI
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന അജ്പാക്ക് ട്രാവൻകൂർ ട്രോഫി മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി.
പ്രസിഡന്റ് കുര്യൻ തോമസ് പൈനും മൂട്ടിലിന്റെയും സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടിന്റെയും നേതൃത്വത്തിൽ നടന്ന അജ്പാക്ക് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ബിഇസി ഏരിയ ഹെഡ് ഷഫീക് ട്രോഫികൾ സമ്മാനിച്ചു.
ആവേശകരമായ മത്സരത്തിൽ ലോവർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് മനോളി - വെങ്കട്ട റെഡി എന്നിവർ വിജയികളായി. ഇസ്മയിൽ - ശ്രീഹരി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹയർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ സിദ്ധാർഥ് കെ. ശ്രീജിത്ത് & ശ്രുതി വഗയിലാ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജോബിൻ & ഷജീർ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അഡ്വാൻസ് വിഭാഗത്തിൽ വിഷ്ണു ചന്ദ്രനും വരുൺ ശിവായും വിജയികളായപ്പോൾ നവിൽ റെൻസൺ - രതീഷ് കുമാർ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ലേഡീസ് ഫൈനലിൽ രജനി - രോഹിണി ഗാനെസ്കർ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പി.പി. നയന, ആനി ജോർജ് രണ്ടാം സ്ഥാനം നേടി.
അജപാക്ക് ട്രാവൻകൂർ ഇന്റർ ആലപ്പുഴ ലില്ലിയമ്മ അലക്സാണ്ടർ, കുന്നിൽ വലിയവീട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായിയുള്ള മത്സരത്തിൽ ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി.
ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി. തോമസ് - ഗ്ളൻ ഫിലിപ്പ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 40 + വിഭാഗം മത്സരത്തിൽ ജെറിൻ ജേക്കബ് - മഹേശ്വരൻ സഖ്യം ഒന്നാമതും ജ്യോതി രാജ് - ജാബർ ഫറൂഖ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
45 + വെർടെൻസ് വിഭാഗത്തിൽ ടി.വി. രാജേഷ് - ആന്റണി പോൾറാജ് ഒന്നാമതും മാത്യു കെ. എബ്രഹാം - ദിലീപ് കുമാർ രണ്ടാം സ്ഥാനത്തു വിജയികളായി.
വിജയികൾക്ക് അജ്പാക് രക്ഷാധികാരി ബാബു പനമ്പള്ളി ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ, മനോജ് പരിമണം, ജനറൽ കോഓർഡിനേറ്റർ അനിൽ വള്ളികുന്നം,
അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അജ്പാക്ക് സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, സെക്രട്ടറിമാരായ സിബി പുരുഷോത്തമൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ, ഏരിയ കൺവീനർമാരായ ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, വനിതാവേദി ഭാരവാഹികളായ അനിത അനിൽ, കീർത്തി സുമേഷ്, ആനി മാത്യു എന്നിവർ ട്രോഫികൾ വിജയികൾക്ക് സമ്മാനിച്ചു.
Sports
ലക്നോ: സയീദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍.
അതേസമയം, എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പുറത്ത്. മന്‍രാജ് സിംഗിനോട് 21-15, 21-18ന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് പ്രണോയ് പുറത്തായത്.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിലെ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഫൈനലിൽ ജപ്പാന്റെ യുഷി ടനാക്കയെ തോൽപ്പിച്ചാണ് ലക്ഷ്യ കിരീടം സ്വന്തമാക്കിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 21-15,21-11. 38 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്.
ഈ വർഷത്തെ ലക്ഷ്യയുടെ ആദ്യ കിരീട നേട്ടമാണ്. ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ താരമാണ് ലക്ഷ്യ. 2017ൽ കിഡംബി ശ്രീകാന്ത് ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടിരുന്നു.
ശനിയാഴ്ച നടന്ന സെമിയിൽ ചൈനീസ് തായ്പേയ്യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ. ഇന്ന് നടന്ന സെമിയിൽ ചൈനീസ് തായ്പേയ്യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. ജപ്പാന്റെ യുഷി ടനാക്കയാണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ ആയുഷ് ഷെട്ടിയെയാണ് ലക്ഷ്യ തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 23-21,21-11. 52 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
ഇന്ന് നടക്കുന്ന സെമിയിൽ തായ്വാന്റെ ടി.സി. ചൗവ് ആണ് ലക്ഷ്യയുടെ എതിരാളി. ഇന്ത്യൻ സമയം രാവില ഒമ്പതിനാണ് മത്സരം.
Sports
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് - ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാര്‍ട്ടറില്‍.
തായ് വാന്റെ ചാങ് കോ-ചി - പോ ലീ വീ കൂട്ടുകെട്ടിനെ ആദ്യ റൗണ്ടില്‍ കീഴടക്കിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. സ്കോര്‍: 25-23, 21-16.
Sports
ടോക്കിയോ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമിയില്‍. സിംഗപ്പുരിന്റെ ലോഹ് കീന്‍ യെവിനെ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ സെന്‍ കീഴടക്കിയത്. സ്കോര്‍: 21-13, 21-17.
Sports
ടോക്കിയോ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍.
സിംഗപ്പുരിന്റെ ജിയ ഹെങ് ജേസണ്‍ ടെഹിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം. സ്കോര്‍: 21-13, 21-11. വെറും 39 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.
മലയാളിതാരം എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഡെന്മാര്ക്കിന്റെ റാസ്മസ് ജെംകെയോട് നേരിട്ടുള്ള ഗെയിമിനായിരുന്നു പ്രണോയിയുടെ തോല്‍വി. സ്കോര്‍: 18-21, 15-21.
Sports
ടോക്കിയോ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍.
തന്നേക്കാള്‍ റാങ്കില്‍ മുന്നിലുള്ള മലേഷ്യയുടെ ജുന് ഹാവോ ലിയോംഗിനെ പിന്നില്നിന്നെത്തിയായിരുന്നു പ്രണോയ് കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട പ്രണോയ്, 16-21, 21-13, 23-21നു ജയം സ്വന്തമാക്കി. ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് മത്സരം നീണ്ടു.
ഏഴാം സീഡായ ലക്ഷ്യ സെന്‍ ജപ്പാന്റെ കോകി വതനാബയെ നേരിട്ടുള്ള ഗെയിമിനു തോല്‍പ്പിച്ചു. സ്കോര്‍: 21-12, 21-16.
NRI
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ യുകെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ലോഗോ കേരള കായിക മന്ത്രി അബ്ദു റഹ്മാൻ ഔപചാരികമായി പ്രകാശനം ചെയ്തു. മലപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങിൽ ടൂർണമെന്റിന്റെ സംഘാടക സമിതി പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു.
സമീക്ഷ യുകെയുടെ പ്രവർത്തനങ്ങൾ യുകെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും യുവജനങ്ങളുടെ കലാ കായിക പ്രതിഭാ വികസനത്തിനും വലിയ പ്രചോദനമാണെന്ന് അബ്ദു റഹ്മാൻ പറഞ്ഞു.
സമീക്ഷ യുകെ ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് നവംബർ ഒമ്പതിന് ഷെഫീൽഡ് ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (ഇഐഎസ്എസ്) കൊളറിഡ്ജ് റോഡ് ഷെഫീൽഡ് എസ്9 5ഡിഎയിൽ നടക്കും.
യുകെയിലെ വിവിധ റീജിയണുകളിൽ നിന്നുള്ള 32ലധികം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ ഒമ്പതിന് രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
District News
ചങ്ങനാശേരി: മാന്നാനം കെഇ സ്കൂളില്‍ നടന്ന സിഐഎസ് സിഇ സോണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെത്തിപ്പുഴ ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐസിഎസ്ഇ സ്കൂള്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടി.
അണ്ടര്‍ 17 ബോയ്സ് വിഭാഗത്തില്‍ എയ്ബന് ജോസഫ്, ജോണ്‍ പറമ്പത്ത് ചാക്കോ, എയ്ഡന്‍ ജോബിന് എന്നിവര്‍ യഥാക്രമം ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് മെഡലുകള്‍ കരസ്ഥമാക്കി.
അണ്ടര്‍ 14 ബോയ്സ് വിഭാഗത്തില്‍ ഗോവിന്ദ് എസ്. നായര്‍, അണ്ടര്‍ 17 ഗേള്‍സ് വിഭാഗത്തില്‍ ലിയ ട്രീസ ഡോമിനിക് എന്നിവരും ഗോള്‍ഡ് മെഡല്‍ നേടി. അണ്ടര്‍ 17 ബോയ്സ് ഡബിള്‍സില്‍ എയ്ബന് ജോസഫും ജോണ്‍ പറമ്പത്ത് ചാക്കോയും ഗോള്‍ഡ് നേടി.
വിജയികളെയും പരിശീലകന് എസ്. സിബിന് കുമാറിനെയും പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് തുണ്ടുവാലിച്ചിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അഭിനന്ദിച്ചു.