Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houston

America

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ; കിലുക്കം 25 ഏപ്രിൽ 17ന്

ഹൂസ്റ്റൺ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന കിലുക്കം 25 മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ 2026 ഏപ്രിൽ 17ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്‍ററിൽ വച്ചു നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രീമിയം ലൈവ് സ്റ്റേജ് ഷോ, അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് ആരാധകരെ ഒരുമിച്ചു കൊണ്ടുവരുന്ന വൻ സാംസ്‌കാരിക ഉത്സവമായിരിക്കും.

ഹൂസ്റ്റൺ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന കിലുക്കം 25, വിൻസർ ഹോം ലെൻഡിംഗിന്‍റെ സഹകരണത്തോടെയാണ് നടക്കുന്നത്. വിൻസർ എന്‍റർടൈയിൻമെന്‍റാണ് പരിപാടിയുടെ മാനേജ്മെന്‍റ്.
കിലുക്കം 25 - മോഹൻലാൽ ലൈവ് സ്റ്റേജ് ഷോയിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനൊപ്പം മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസി, ജ്യോത്സ്ന, ഭാമ, നോബി, കുട്ടി അഖിൽ, അപർണ മൾബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ് എന്നിവരടങ്ങുന്ന താരനിര അണിനിരക്കും. സംഗീതം, നൃത്തം, കോമഡി, അഭിനയവൈഭവം എന്നിവ ഒരുമിച്ചു ചേർന്ന ഒരു ഗ്രാൻഡ് ലൈവ് സ്റ്റേജ് ഷോ ആയിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി, മനോജ് കെ. ജയൻ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരുടെ പങ്കാളിത്തത്തോടെയും നടക്കുന്ന ഈ പരിപാടി, 2026 ഏപ്രിൽ 17 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കും. അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സാംസ്‌കാരിക ആഘോഷമായി ഈ വേദി മാറുമെന്ന് സംഘാടകർ അറിയിച്ചു.

മലയാള സിനിമയുടെ അഭിമാനതാരമായ മോഹൻലാലിന്‍റെ കലാജീവിതം ആഘോഷിക്കുന്ന ഈ പരിപാടി, വിനോദം, സംസ്കാരം, സമൂഹസൗഹൃദം എന്നിവയുടെ മനോഹരമായ സംഗമമായി മാറും. ടെക്സസും സമീപ സംസ്ഥാനങ്ങളും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന പരിപാടിയായി ഇത് മാറുമെന്ന് സംഘാടകർ വ്യക്തമാക്കി.

ആധുനിക സൗകര്യങ്ങളോടുകൂടിയ, മികച്ച ശബ്ദ-ദൃശ്യ സംവിധാനങ്ങളുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ ഏകദേശം 6,000-ത്തിലധികം പ്രേക്ഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബങ്ങൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, സമൂഹനേതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരടങ്ങുന്ന വൈവിധ്യമാർന്ന പ്രേക്ഷകസമൂഹം ഈ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
ഈ മഹത്തായ പരിപാടിയോടനുബന്ധിച്ച് വിവിധ സ്പോൺസർഷിപ്പ് പാക്കേജുകളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.

ടൈറ്റിൽ സ്പോൺസർ, പ്രെസന്റിംഗ് സ്പോൺസർ, മെഗ, പ്ലാറ്റിനം, ഗോൾഡ്, സിൽവർ തുടങ്ങിയ വിഭാഗങ്ങളിലായി വിവിധ ബജറ്റുകൾക്ക് അനുയോജ്യമായ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേജ് ബ്രാൻഡിംഗ്, എൽഇഡി സ്ക്രീൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, ബാനറുകൾ, സ്റ്റാളുകൾ, സുവിനിയർ പരസ്യങ്ങൾ, ടിക്കറ്റ് ബ്രാൻഡിംഗ്, സ്റ്റേജ് പരാമർശങ്ങൾ എന്നിവയിലൂടെ സ്പോൺസർമാർക്ക് വലിയ ദൃശ്യപ്രചാരവും ബ്രാൻഡ് അംഗീകാരവും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിക്ക് മുൻപും ശേഷവും ഡിജിറ്റൽ മീഡിയയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായ പ്രചാരണം നടത്തുമെന്നും, ഇതുവഴി സ്പോൺസർമാർക്ക് ദീർഘകാല ബ്രാൻഡ് ദൃശ്യത ഉറപ്പാക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി. സ്പോൺസർ ബൂത്തുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ, കോ-ബ്രാൻഡഡ് ഉള്ളടക്കങ്ങൾ തുടങ്ങിയവയിലൂടെ പ്രത്യേക ബ്രാൻഡ് ആക്ടിവേഷൻ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്പോൺസർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പങ്കാളിത്തത്തിനുമായി താൽപ്പര്യമുള്ളവർ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ, സ്പോൺസർഷിപ്പ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ബന്ധപ്പെടേണ്ടവർ:
ഫാ. ഡോ. ഐസക് ബി. പ്രകാശ് (വികാരി) - (832) 997-9788ഫാ. ജോൺസൺ പുഞ്ചക്കോണം (അസിസ്റ്റന്റ് വികാരി) - (346) 332-8889
ഫാ. ടെജി എബ്രഹാം (അസിസ്റ്റന്റ് വികാരി) - (469) 644-2800
തോമസ് പണിക്കർ (ട്രഷറർ) - (832) 539-3843
മനോജ് മാത്യു (സെക്രട്ടറി) - (281) 226-0499
ഡോ. സക്കറിയ തോമസ് (ഷാജു) - (832) 643-9942 (ജനറൽ കൺവീനർ)

 

NRI

ഹൂസ്റ്റണിൽ വാഹനാപകടം; പോലീസ് ഉദ്യോഗസ്ഥൻ ഷാൻ മക്രെറി മരിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ സീനിയർ ഓഫീസറും ടാക്റ്റിക്കൽ ഓപ്പറേഷൻസ് വിഭാഗത്തിലെ അംഗവുമായ ഷാൻ മക്രെറി വാഹനാപകടത്തിൽ മരിച്ചു.

നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലുണ്ടായ അപകടത്തിൽ അദ്ദേഹം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചാണ് ദുരന്തമുണ്ടായത്

ഞായറാഴ്ച പുലർച്ചെ 1.30 ഓടെ സ്വന്തം വീടിന് സമീപമായിരുന്നു അപകടം. അദ്ദേഹം ഓടിച്ചിരുന്ന വാഹനം റോഡിലെ മീഡിയനിലുള്ള മരത്തിലിടിച്ച് പൂർണമായും കത്തിയമർന്നു.

2011 മുതൽ ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്‍റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. അപകടസമയത്ത് അദ്ദേഹം ഡ്യൂട്ടിയിൽ ആയിരുന്നില്ല.

അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ ഹൂസ്റ്റൺ പോലീസിന്‍റെ വെഹിക്കുലാർ ക്രൈംസ് യൂണിറ്റ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സീനിയർ ഓഫീസർ മക്രെറിയുടെ വിയോഗത്തിൽ ഹൂസ്റ്റൺ പോലീസ് ചീഫും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്‍റെ വിയോഗം സേനയ്ക്ക് വലിയൊരു നഷ്ടമാണെന്ന് അധികൃതർ പറഞ്ഞു.

NRI

ചെങ്ങന്നൂർ സ്വദേശി വാഹനപകടത്തിൽ മരിച്ചു; അന്ത്യം ഹൂസ്റ്റണിലേക്ക് യാത്ര തിരിക്കാനിരിക്കെ

ചെങ്ങന്നൂർ: പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (സണ്ണി - 74) അന്തരിച്ചു. ഹൂസ്റ്റണിലേക്ക് ഈ ആഴ്ച യാത്ര തിരിക്കാനിരിക്കെയാണ് അപകടം.

തൃശൂർ ചാലിശേരി മാർത്തോമ്മാ ഇടവക വികാരി റവ. സുനു ബേബി കോശിയുടെ പിതാവാണ്. സണ്ണിയുടെ ഭാര്യയും മറ്റ് മക്കളും ഹൂസ്റ്റണിലാണ്

ബുധനാഴ്ച പുലർച്ചെ അഞ്ചിന് ചെങ്ങന്നൂർ കൂത്താട്ടുകുളം ആറൂരിന് സമീപം എംസി റോഡിലാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ മകൻ റവ. സുനു ബേബി കോശിയും ഭാര്യയും ചികിത്സയിലാണ്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.

അപകടത്തിൽ തകർന്ന കാറിൽ നിന്നും പരിക്കേറ്റവരെ ഉടൻതന്നെ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തോമസ് എം. കോശിയുടെ ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റും.

സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

NRI

ഹൂസ്റ്റണിൽ തെരുവുനായ ആക്രമണം; പൊറുതിമുട്ടി പ്രദേശവാസികൾ

ഹൂസ്റ്റൺ: സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ ജനവാസ മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ആളുകളെ ഓടിക്കുകയും ചെയ്യുന്നതായാണ് പരാതി.

സെലിൻസ്കി റോഡിന് സമീപം ആറോളം നായ്ക്കൾ ചേർന്ന് ഒരു നായക്കുട്ടിയെ ക്രൂരമായി ആക്രമിച്ചു. ഒരു സ്ത്രീ ഇടപെട്ട് നായ്ക്കളെ ഓടിച്ചതിനാലാണ് നായക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.

കഴിഞ്ഞ ഒന്നര വർഷമായി തെരുവ് നായ്ക്കൾ പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻപ് പല വളർത്തുമൃഗങ്ങളെയും ഇവ കൊലപ്പെടുത്തിയിട്ടുണ്ട്. സ്റ്റെർലിംഗ് ഹൈസ്കൂളിന് സമീപമുള്ള അപ്പാർട്മെന്‍റ് പരിസരത്താണ് നായശല്യം രൂക്ഷമായിരിക്കുന്നത്.

വൈകുന്നേരങ്ങളിൽ സ്കൂൾ കഴിഞ്ഞ് നടന്നുപോകുന്ന കുട്ടികളെ നായ്ക്കൾ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. നഗരസഭയുടെ മൃഗസംരക്ഷണ വിഭാഗം പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നാല് മാസത്തിനിടെ ഈ മേഖലയിൽ നിന്ന് 14 നായ്ക്കളെ പിടികൂടിയതായി അധികൃതർ അറിയിച്ചു.

NRI

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് പുതിയ സാരഥികൾ

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) 2026ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹൂസ്റ്റണിലെ 19 ഇടവകകളുടെ സംയുക്ത വേദിയാണ് ഐസിഇസിഎച്ച്. വ്യാഴാഴ്ച രാത്രി 7.30ന് ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ നടന്ന 44-ാമത് വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്‍റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗം റവ.ഫാ. മാത്യൂസ് ജോർജിന്‍റെ പ്രാർഥനയോടു കൂടി ആരംഭിച്ചു. ഫാ. പ്രകാശ് വന്നുചേർന്ന ഏവർക്കും സ്വാഗതം ആശംസിച്ചു.

 

NRI

ഹൂസ്റ്റണിൽ സമൂഹ നീരാഞ്ജനം ശനിയാഴ്ച

ഹൂസ്റ്റൺ: ശബരിമല ശാസ്താവിന് ദിവ്യപ്രകാശം അർപ്പിക്കുന്ന പുണ്യകർമമായ നീരാഞ്ജനം ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി 7.30ന് നടക്കും.

സമൂഹ നീരാഞ്ജനം എന്നത് കൂട്ടായ ഭക്തിയുടെ ശക്തിയാണ്. പവിത്രമായ പ്രകാശ വഴിപാടാണ്, അവിടെ ഭക്തർ ഒന്നായി ഭഗവാൻ അയ്യപ്പന് നീരാഞ്ജനം നടത്തുന്നു.

ഭക്തിസാന്ദ്രമായ പുണ്യ സമൂഹ നീരാഞ്ജനത്തിൽ പങ്കുചേർന്നു ഈ ധന്യ മുഹൂർത്തം സമ്പന്നമാക്കുവാൻ എല്ലാ ഭക്ത ജനങ്ങളെയും ജാതി-മത ഭേദമന്യേ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമ്മ ശാസ്താ സന്നധിയിലേക്കു ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 713 729 8994, 11620 ഒർമാണ്ടി സ്ട്രീറ്റ്, ഹൂസ്റ്റൺ, TX 77035.

NRI

ഡബ്ല്യുഎംസി സംഘടിപ്പിച്ച പുതുവത്സരാഘോഷം ഗംഭീരമായി

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടി "സ്നേഹപൂർവം 2026' വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സംഘടനാ നേതാക്കളും ജനപ്രതിനിധികളും സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെ സമ്പന്നമാക്കി.

ഹൂസ്റ്റൺ പ്രവിശ്യ പ്രസിഡന്‍റ് തോമസ് സ്റ്റീഫന്‍റെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഹൂസ്റ്റൺ പ്രവിശ്യ ചെയർമാൻ അഡ്വ. ലാൽ അബ്രഹാം അധ്യക്ഷപ്രസംഗം നടത്തി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജെയിംസ് കൂടൽ ആമുഖപ്രസംഗം നടത്തി.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി എല്ലാ വിഐപി അതിഥികളും പങ്കെടുത്ത കേക്ക് മുറിക്കൽ ചടങ്ങും നടന്നു.

 

NRI

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് നവ സാരഥികൾ

ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡ് ഔദ്യോഗികമായി ചുമതലയേറ്റു. ധർമം, സേവ, സമൂഹ ഐക്യം എന്നിവയോടുള്ള പുതുക്കിയ പ്രതിബദ്ധതയുടെ പ്രതീകമായ ആത്മീയ ആഘോഷങ്ങളാലും കൂട്ടായ പ്രാർഥനകളാലും ചടങ്ങ് ശ്രദ്ധേയമായി.

പുതിയ ഭരണ സമതി അംഗങ്ങൾ:

പ്രസിഡന്‍റ് - രാംദാസ് കണ്ടത്ത്, സെക്രട്ടറി - മീര ആനന്ദ്, ട്രഷറർ - ദീപ നായർ, വൈസ് പ്രസിഡന്‍റ് - അജിത് നായർ, ജോയിന്‍റ് സെക്രട്ടറി - സുനിത നായർ, ജോയിന്‍റ് ട്രഷറർ - രാജേഷ് മൂത്തേഴത്തു, എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് - വിദ്യ പി. നായർ, രാമചന്ദ്രൻ വടക്കേമഠം, വി.എൻ. രാജൻ, ജയശ്രീ കണ്ണോളിൽ, ഡയറക്ടേഴ്സ് - ശ്രീകാന്ത്, ഗോപാലൻ നായർ, രമേശ് അത്തിയോടി, അനിൽ കെ. ഗോപിനാഥൻ, ഡോ. ഉണ്ണികൃഷ്ണ പിള്ള.

 

NRI

ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ച് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

ടെക്സസ്: ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രാദേശിക വൈദികർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ, കമ്യൂണിറ്റി നേതാക്കൾ, കുടുംബങ്ങൾ എന്നിവർ ഒത്തുചേർന്ന ആഘോഷരാവ് സൗഹൃദത്തിന്‍റെയും ഐക്യത്തിന്‍റെയും വേദിയായി മാറി.

വൈവിധ്യമാർന്ന ഇന്ത്യൻ പ്രവാസികളുമായി സമ്പർക്കം പുലർത്തുന്നതിനും കമ്യൂണിറ്റി ഔട്ട്‌റീച്ച് ശക്തിപ്പെടുത്തുന്നതിനുമുള്ള കോൺസുലേറ്റിന്‍റെ ശ്രമങ്ങളുടെ ഭാഗമായി കോൺസുൽ ജനറൽ ഡി.സി. മഞ്ജുനാഥ് അതിഥികളെ സ്വാഗതം ചെയ്തു.

എഡി 52ൽ സെന്‍റ് തോമസ് അപ്പോസ്തലൻ മലബാർ തീരത്ത് എത്തിയതോടെ തുടങ്ങിയ സുദീർഘവും ചരിത്രപരവുമായ ക്രൈസ്തവ പാരമ്പര്യം ഇന്ത്യക്കുണ്ട്. അന്നുമുതൽ ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ ഘടനയുടെ അവിഭാജ്യ ഘടകമായി ക്രിസ്തുമതം മാറിയിട്ടുണ്ട്.

NRI

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ; കൊടിമരം കേരളത്തിൽ നിന്ന്

ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ധ്വജപ്രതിഷ്ഠയ്ക്കുള്ള ലക്ഷണമൊത്ത മരം മുറിക്കുന്ന ചടങ്ങ് വെള്ളിയാഴ്ച നടക്കും.

കേരളത്തിൽ തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തേക്ക് വൃക്ഷം ആണ് കൊടിമരമാകുന്നത്. തന്ത്രി കാണിപ്പയൂർ മഹാശയന്‍റെയും ദിവാകരൻ നമ്പൂതിരിയുടെയും (മുൻ മെൽശാന്തി, ഗുരുവായൂർ) മുഖ്യകാർമികത്വത്തിൽ പ്രത്യേക പൂജകൾ നടക്കും.

 

NRI

12 വയസുകാരിയെ പീഡിപ്പിച്ചു: ഹൂസ്റ്റണിൽ രണ്ട് വിദേശ പൗരന്മാർ അറസ്റ്റിൽ

ടെക്സസ്: ഹൂസ്റ്റണിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹോണ്ടുറാസ്, എൽ സാൽവഡോർ സ്വദേശികളായ രണ്ട് പുരുഷന്മാർ അറസ്റ്റിലായി. അനധികൃതമായി രാജ്യത്തേക്ക് കടത്തിയ കുട്ടിയെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഈ കേസിലെ നാല് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു.

ഫെലിക്സ് ബുസ്റ്റിലോ ഡയസ് (49), ജോസ് ജെർബർ റിവേര (45) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടി ഫെലിക്സ് ബുസ്റ്റിലോ ഡയസിന്‍റെ അനന്തരവളാണ്. കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക് കടത്തിയ ശേഷം പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

ഡയസിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയെ പിന്നീട് തടഞ്ഞുവച്ച് മർദിക്കുകയും നിർബന്ധിത ജോലി ചെയ്യിക്കുകയും ചെയ്തതിന് ബ്രെൻഡ ഗാർഷ്യ (38), ടാനിയ ഗാർഷ്യ (37) എന്നീ രണ്ട് സ്ത്രീകളെ അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളിൽ ഒരാളായ ജോസ് ജെർബർ റിവേരയെ മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസാണ് അറസ്റ്റ് ചെയ്തത്. ഫെലിക്സ് ബുസ്റ്റിലോ ഡയസിനെ ഇമിഗ്രേഷൻ നിയമലംഘനങ്ങളുടെ പേരിൽ ഐസിഇ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിന് കൈമാറുകയും ചെയ്തു.

കേസിന്‍റെ വിശദാംശങ്ങൾ അത്യധികം അസ്വസ്ഥജനകമാണെന്ന് ഷെരീഫുമാർ പ്രതികരിച്ചു. നീതി ഉറപ്പാക്കാനുള്ള അന്വേഷണം തുടരുകയാണെന്നും പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ സുരക്ഷിതയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

NRI

കോട്ടയം ക്ലബ് ഹൂസ്റ്റൺ ഫാമിലി നൈറ്റ് വർണാഭമായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബ് ഹൂസ്റ്റൺ നടത്തിയ ഫാമിലി നൈറ്റ് ജനപങ്കാളിത്തത്തോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിജയകരമായി നടത്തപ്പെട്ടു.

സ്റ്റാഫോർഡിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ (മാഗ്) ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഫാമിലി നൈറ്റിൽ നിരവധി കലാപരിപാടികൾ നടത്തപ്പെട്ടു. വേണുനാഥ്‌ ഗോപിയുടെ ഈശ്വരപ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ഷിബു കെ. മാണി സ്വാഗതം പറഞ്ഞു.

കോട്ടയം ക്ലബിന്‍റെ ആരംഭം മുതൽ ഇതുവരെയും പ്രവർത്തിച്ചവരെ അനുസ്മരിച്ചുകൊണ്ടും ഭാവി
പരിപാടികളുടെ രൂപരേഖയും അവതരിപ്പിച്ചുകൊണ്ടുള്ളതായിരുന്നു സ്വാഗത പ്രസംഗം. തുടർന്ന് വിശിഷ്‌ഠാതിഥിയായിരുന്ന സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാധ്യമ പ്രവർത്തകൻ ബ്ലെസൺ ഹൂസ്റ്റൺ എന്നിവർ ആശംസകൾ നേർന്നു.

അതിനുശേഷം കോട്ടയം ജില്ലയുടെ പൈതൃകത്തേയും പൗരാണികത്തെയും പ്രതിപാതിച്ചുകൊണ്ടും തൃഷ ഷിബു നടത്തിയ വിവരണം ഇവിടെയുള്ള പുതിയ തലമുറയുടെ നാടിനോടുള്ള സ്നേഹം തുറന്നുകാട്ടി.

അതിനുശേഷം കഴിഞ്ഞ വർഷത്തെ ടോപ് ടെൻ നാഷണൽ നഴ്സ് സയന്‍റിസ്റ്റിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം ക്ലബിന്‍റെ കമ്മിറ്റി അംഗമായ ജോജി ഈപ്പന്‍റെ ഭാര്യ ഡോ. ഡോൺസി ഈപ്പനെ ചടങ്ങിൽ ആദരിച്ചു.

NRI

മാഗ് തെരഞ്ഞെടുപ്പ്: ഒഴിവാകുമോ മത്സരം ? ആകാംഷയോടെ മലയാളി സമൂഹം

ഹൂസ്റ്റൺ: ഡിസംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഡയറക്‌ടർ ബോർഡ് തെരഞ്ഞെടുപ്പിനായി ഹൂസ്റ്റൺ മലയാളികളും അമേരിക്കയിലെ മലയാളി സമൂഹവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ശക്തമായ ഘടനയുള്ളതുമായ നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയിരിക്കുന്ന സജീവ പ്രസ്ഥാനമാണ് മാഗ് ഹൂസ്റ്റൺ.

നഗരത്തിന്‍റെ ഹൃദയഭാഗത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയ രണ്ട് മിനി ഹാളുകളും സ്പോർട്സ് പരിപാടികൾക്കുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെയുണ്ട്.

അതിനൊപ്പം തന്നെ, വിശാലമായ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള സ്ഥലം വാങ്ങിയതും അതിന്‍റെ വിജയത്തിനായി മുൻകാല ബോർഡുകളും നിലവിലെ കമ്മിറ്റി അംഗങ്ങളും ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നതും ശ്രദ്ധേയമാണ്.

റോയി മാത്യുവും ചാക്കോ തോമസും നേതൃത്വത്തിലുള്ള രണ്ട് പാനലുകൾ തെരഞ്ഞെടുപ്പിനായി രംഗത്തുണ്ട്. സാമൂഹിക ബന്ധങ്ങളും പ്രവർത്തനപരമായ പാരമ്പര്യങ്ങളും ഇരുപാനലുകളിലും കാണാം.

മാഗിന്‍റെ പുതിയ നിർമാണവും ഭാവി പദ്ധതികളും മുന്നോട്ട് കൊണ്ടുപോകാൻ ഇരുപാനലുകളിലുമുള്ള മികച്ച സ്ഥാനാർഥികളെ ചേർത്തെടുത്ത ഏകകണ്ഠമായ ഒരു പാനൽ രൂപീകരിക്കണമെന്നതാണ് ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹം.

മാഗിന്‍റെ സ്ഥാപക നേതാക്കളുടെയും മുതിർന്ന അംഗങ്ങളുടെയും ഉപദേശത്തോടെ ഇത്തരമൊരു ഏകപാനൽ രൂപീകരണം നടപ്പിലാക്കണമെന്ന് ശക്തമായ അഭിപ്രായമുണ്ട്.

16 ബോർഡ് അംഗങ്ങളെ തുല്യമായി ഇരുപാനലിലും പങ്കിട്ടും. പ്രസിഡന്‍റ് സ്ഥാനം ഒരു പാനലിന് നൽകി ആ പാനലിൽ നിന്ന് ഏഴും മറ്റേ പാനലിനു ഒമ്പതുമായി വിഭജിച്ചാൽ ഒരു സമവാക്യം കണ്ടെത്താൻ കഴിയും.

ഹൂസ്റ്റണിലെ മിക്കവാറും ദേവാലയങ്ങളും അമ്പലങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ് രണ്ടു പാനലംഗങ്ങളും. അതോടൊപ്പം ഒക്ടോബർ മുതൽ തെരഞ്ഞെടുപ്പ് വരെ ഹൂസ്റ്റണിൽ നടക്കുന്ന എല്ലാ അസോസിയേഷൻ യോഗങ്ങളിലും മീറ്റിംഗുകളിലും കൂട്ടായ്മകളിലും പങ്കെടുക്കണം.

മിക്കവാറും യോഗങ്ങളിൽ രണ്ടു പാനലംഗങ്ങളും തമ്മിൽ കണ്ടുമുട്ടും. ജോലിയിൽ നിന്ന് അവധിയെടുത്തും കുടുംബത്തിന് നൽകേണ്ട സമയത്തിൽ നിന്ന് സമയം കടമെടുത്തും എങ്ങനെയും മത്സരിച്ചു ജയിച്ചു കയറാനുള്ള തയാറെടുപ്പാണ് നടക്കുന്നത്.

രണ്ട് പാനലുകളിലുമുള്ള സ്ഥാനാർഥികളുടെ സാന്നിധ്യം മൂലം സാധാരണയായി ആളുകൾ കുറവായിരുന്ന മലയാളി യോഗങ്ങളിൽ ഇപ്പോൾ കൂടുതൽ പേർ എത്തുന്നതും ഒരു സാന്നിധ്യാനുഭവമാണ്.

മാഗിന്‍റെ പുരോഗതിക്കായി ഒറ്റപാനൽ എന്ന ആശയം നടപ്പിലാകട്ടെ എന്നാണ് ഗ്രേറ്റർ ഹൂസ്റ്റണിലെ ഭൂരിഭാഗം മലയാളികളുടെ‌യും ആഗ്രഹം.

NRI

ഹൂസ്റ്റണിൽ വ്യത്യസ്ത ശൈലിയിൽ ഒരു യുവജന തിരുനാൾ

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന തിരുനാളിന്‍റെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തിയ തിരുനാൾ ഏറെ ശ്രദ്ധേയമായി.

പരിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിൽ നടത്തപ്പെട്ട തിരുനാളിനു ഒക്ടോബർ എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്‌സിസ്റ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെട്ടു. തുടർന്ന് ഒൻപതു ദിവസത്തെ നൊവേനയും ആറു ദിവസത്തെ ധ്യാനവും ആരാധനയും കുമ്പസാരവും നടന്നു. 2025 സെപ്റ്റംബർ 7ന് കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ കാർലോ അക്യുറ്റസിന്‍റെ ആദ്യ തിരുനാൾ ഒക്ടോബർ 12 ന് എല്ലാ യുവജനങ്ങളും ചേർന്ന് ഇടവകയിൽ കൊണ്ടാടി. സീറോ മലങ്കര റീത്തിലുള്ള കുർബാനയും സീറോമലബാർ റീത്തിലെ റാസകുർബാനയും ഏറെ ശ്രദ്ധാർഹമായി .

ഒക്ടോബർ 18 ശനിയാഴ്ച വിശുദ്ധ കുർബാനക്കും ശുശ്രുഷകൾക്കും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും തൃശൂർ അതിരൂപതക്ഷ്യനുമായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. സാൻ അന്‍റോണിയോ ഇടവക വികാരി ഫാ. ബോബൻ വട്ടംപുറത്ത് തിരുനാൾ സന്ദേശം നൽകി. തുടർന്ന് പരിശുദ്ധ അമ്മയുടെ തിരു സ്വരൂപം വഹിച്ചുകൊണ്ട് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി കൈകളിലേനതി ജപമാല പ്രദിക്ഷിണം നടന്നു.

തിരുനാൾ ദിവസം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 ന് ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പിതാവിന്‍റെ മുഖ്യ കാർമികത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവ്വകവുമായ റാസ കുർബാന നടന്നു. അതിൽ ദൈവാലയം തിങ്ങി നിറഞ്ഞ ഇടവകാഗങ്ങളുടെയും യുവജനങ്ങളുടെയും സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.


ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തിരുനാൾ സന്ദേശം നൽകി. തിരുനാൾ ഏറ്റെടുത്ത ഇടവകയിലെ യുവജനങ്ങളെ പിതാവ് അഭിനന്ദിച്ചു. ഊർജസ്വലതയോടും സജീവമായും ഇടവക പ്രവർത്തനങ്ങളിൽ മുഴുകുന്ന യുവജനതയെ കാണാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പിതാവ് ആമുഖമായി ഓർമിപ്പിച്ചു. യുവജനങ്ങൾ മറിയത്തെപ്പോലെ ഈശോയെ ഹൃദയത്തിൽ സംഗ്രഹിച്ച് യേശുവിനു സാക്ഷികളാകുവാനും, നവമാധ്യമങ്ങൾ പരമാവധി ഉപയോഗിച്ച് നൻമയുടെയും, ക്രൈസ്തവ മൂല്യങ്ങളുടെയും പ്രചാരകരാകുവാനും മാർ ആൻഡ്രൂസ് താഴത്ത് ഉൽബോധിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസ് പോലുള്ള നൂതന മാർഗങ്ങൾ പ്രചാരമാകുന്ന ഈ കാലത്ത്, ഈ വിധമായ രീതിയിലും യേശുവിനെ പ്രഘോഷിക്കുവാൻ യുവജനങ്ങൾ മുന്നോട്ടു വരണമെന്നും പിതാവ് തന്‍റെ സന്ദേശത്തിൽ പറഞ്ഞു.

ഒക്ടോബർ 19 ന് വൈകിട്ട് 6.30 ന് കലാസന്ധ്യ മാർ ജോയി ആലപ്പാട്ട് ഉൽഘാടനം ചെയ്തു. തുടർന്ന് ഇടവകയിലെ എല്ലാ കുട്ടികളും, യുവജനങ്ങളും ചേർന്ന് അവതരിപ്പിച്ച അതിമനോഹരവും, കണ്ണിനു കാതിനും ഇമ്പമേറുന്നതും മനസുകളെ ത്രസിപ്പിക്കുന്നതുമായ ക്നാനായ ക്രൈസ്തവ മൂല്യങ്ങൾ പകരുന്ന കലാസന്ധ്യ വർണാഭമായിരുന്നു. തുടർന്ന് രുചികരവും ഹൃദ്യവുമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു .

തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും വേനയും ഉണ്ടായിരിന്നു. ഒക്ടോബർ 11, 12( ശനി, ഞായർ) ദിവസങ്ങളിൽ യുവജനങ്ങൾക്കും, 13 തിങ്കൾ മുതൽ 15 വ്യാഴം വരെ ഇടവകയിലെ എല്ലാവർക്കും വേണ്ടിയും വിശുദ്ധ കുർബാനയ്ക്കു ശേഷം ഒൻപതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യുകെയുടെ ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബാ മുത്തോലത്ത്, വ്ന്നിവരാണ് ധ്യാനം നയിച്ചത്.

ഒക്ടോബർ 18, 19 തിയതികളിലായി നടന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ , ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ റെജി SJC., ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, ഡിആർഈ ജോൺസൺ വട്ടമറ്റത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗഭാരവാഹികൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി തിരുനാൾ ഭംഗിയാക്കുന്നതിനായി നേതുത്വം നൽകി. 

 

NRI

റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽ കേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു

ഹൂസ്റ്റൺ: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷന്‍റെ(എച്ച്ആർഎ) കേരളപ്പിറവി ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ട‌ിന് വൈകുന്നേരം നാല് മുതൽ കേരള ഹൗസിൽ(മാഗ്ഹാളിൽ) വിവിധ കലാപരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.

എച്ച്ആർഎ പ്രസിഡന്‍റ് ബിജു സഖറിയ അധ്യക്ഷത വഹിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ജനറൽ സെകട്ടറി വിനോദ് ചെറിയാൻ സ്വാഗതം പറഞ്ഞു.

ഉപരക്ഷാധികാരി ജിമോൻ റാന്നി, വൈസ് പ്രസിഡന്‍റുമാരായ ജിൻസ് മാത്യു കിഴക്കേതിൽ, മാത്യുസ് ചാണ്ടപ്പിള്ള, ജോയിന്‍റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം, സജി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.

ട്രഷറർ ബിനു സഖറിയ നന്ദി രേഖപ്പെടുത്തി.

NRI

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ: എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ആശങ്ക രേഖപ്പെടുത്തി

ഹൂസ്റ്റൺ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ ആശങ്കാജനകമാണെന്ന് എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ. ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത്.

എന്നാൽ അടുത്ത നാളുകളായി വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ അകാരണമായി ആക്രമിക്കപ്പെടുന്നതും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നതും വർധിച്ചു വരുന്നു. അടുത്തിടെ ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ കള്ളക്കേസിൽ കുടുക്കി ഒമ്പത് ദിവസം ജയിലിൽ അടച്ചു.

ഇത്തരം സംഭവങ്ങളിൽ ഐസിഇസിഎച്ച് ഭാരവാഹികൾ എല്ലാവരും പ്രത്യേക സമ്മേളനത്തിൽ ആശങ്ക പങ്കുവച്ചു. ഭയാശങ്കകൾ ഇല്ലാതെ പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ക്രൈസ്തവരെ അനുവദിക്കണെമെന്നും ഐസിഇസിഎച്ച് പ്രമേയത്തിൽ കൂടി അധികാരികളോട് അഭ്യർഥിച്ചു.

സെക്രട്ടറി ഷാജൻ ജോർജ് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും എഴുന്നേറ്റു നിന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

 

Latest News

Up