Movies
"ഗപ്പി’ക്കും "അമ്പിളി’ക്കും ശേഷം, ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത, ഇന്ദ്രന്‍സ് സിനിമ "ആശാന്’ തിയറ്ററുകളില്‍. വിസ്മയിപ്പിക്കുന്ന മേക്കോവറില്‍ ഇന്ദ്രന്‍സ് നിറഞ്ഞാടുന്ന ചിത്രത്തില്‍ ജോമോന് ജ്യോതിറും ഷോബി തിലകനും പ്രധാന കഥാപാത്രങ്ങളാകുന്നു. ഗപ്പി സിനിമാസ് നിര്‍മിച്ച്, ജോണ്‍പോള്‍ ആദ്യമായി സംഗീതമൊരുക്കിയ ചിത്രത്തിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ്.
"എല്ലാവര്ക്കും സിനിമ ചെയ്യാന്‍ പറ്റും, എല്ലാവരിലും സിനിമയുണ്ട് എന്നുപറയുന്ന ഒരു സിനിമയാണിത്. നമ്മള് എങ്ങനെ അതിനെ സമീപിക്കുന്നുവോ, അതു തന്നെയാണു നമ്മുടെ സിനിമ’-ജോണ്‍പോള്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
കഥാപശ്ചാത്തലം..?
Movies
ജീവന് പോയാലും താന്‍ ഇവിടംവിട്ട് എങ്ങും പോവില്ലെന്നും മരണം ഒരു തുടക്കം മാത്രമാണെന്നും അമ്മയെ വിശ്വസിപ്പിച്ച മനു എന്ന മകന്. ദൈവംതമ്പുരാനു പോലും തന്റെ മകനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച എല്‍സമ്മ എന്ന അമ്മ. ഇവരുടെ അങ്ങേയറ്റം വേറിട്ട ആത്മബന്ധത്തിന്റെ കഥ കൂടിയാണ് രാഹുല്‍ സദാശിവന് സിനിമ "ഡീയസ് ഈറെ’.
കഥ തുടങ്ങുമ്പോള്‍ കനിയുടെ വീട്ടിലെ വെറുമൊരു വേലക്കാരി. സിനിമയുടെ അവസാന 32 മിനിറ്റുകളില്‍ ട്വിസ്റ്റും സസ്പെന്‍സും വാരിവിതറി നിരന്തരം ഞെട്ടിച്ച് അനുഭൂതിയുടെ ആകാശങ്ങളിലേക്കു പടര്‍ന്നുപന്തലിക്കുന്ന വിസ്മയ കഥാപാത്രം!
""മലയന്‍കുഞ്ഞിലെ ശാന്തമ്മയ്ക്കുശേഷം എന്നെ ആളുകള്‍ കുറച്ചുകൂടി തിരിച്ചറിയാനും എനിക്ക് ആളുകളിലേക്ക് എത്താനും അവസരമൊരുക്കിയ, സംതൃപ്തി പകര്‍ന്ന കഥപാത്രം. ഇതില്‍ അത്രത്തോളം പെര്‍ഫോം ചെയ്യാനുണ്ടായിരുന്നു''- എല്‍സമ്മയായി നിറഞ്ഞാടിയ ജയ കുറുപ്പ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ഡീയസ് ഈറെ’യിലെ എല്‍സമ്മയിലേക്ക് എത്തിയത്..?
സംവിധായകന് രാഹുലുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ കഥയുടെ ഔട്ട്ലൈന്, എന്റെ കഥാപാത്രം എന്നിവയെക്കുറിച്ചും ഇതില്‍ ചെറിയരീതിയിലുള്ള ഫൈറ്റുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഈ കഥാപാത്രത്തിനുവേണ്ടി മറ്റൊരാളെ മനസില്പോലും കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ, രണ്ടു തല്ലു കൊടുക്കുന്നതിനപ്പുറത്തേക്ക് ഫൈറ്റ് ഇത്ര ഹെവിയാണെന്നു വിചാരിച്ചിരുന്നില്ല.
ക്ലൈമാക്സിലെ എന്റെ ആത്മഭാഷണവും വചനങ്ങളും മൂന്ന് ആംഗിളുകളില്‍നിന്ന് മൂന്നു മോഡുലേഷനുകളില്‍ ഷൂട്ട് ചെയ്യാനാണു പ്ലാനെന്നും രാഹുല്‍ പറഞ്ഞിരുന്നു. വചനങ്ങള്‍ എഴുതിവച്ചിരിക്കുന്നതുപോലെ പഠിച്ചു. മകനെക്കുറിച്ചുള്ള ആത്മഭാഷണം ഒരു കഥപറയുംപോലെ ഓര്‍മയില്‍നിന്നു വരുന്നതാണെങ്കിലും എഴുത്തുകാരൻ എഴുതിവച്ച അതേ ഭംഗിയോടെ അതേ വാക്കുകളില്‍ നമ്മള് കൊടുക്കുമ്പോഴാണല്ലോ കേള്‍ക്കുമ്പോഴും അതിന്റേതായ സുഖമുണ്ടാവുക.
ഞാന്‍ ആദ്യം കൊടുത്ത മോഡുലേഷനിലുള്ളതാണു സിനിമയില്‍ എടുത്തത്. ഒറ്റ ടേക്കില്‍ അത് ഓകെയായി. രാഹുലും കാമറമാന്‍ ഷെഹ്നാദും ഉള്‍പ്പടെ എല്ലാവരും കൈയടിച്ചു.
കുഴിവെട്ടുന്നിടത്തും കോടാലിയുമേന്തി രോഹനെ വെട്ടാനോടിവരുമ്പോഴും ഏതോ ഒരു ശക്തി ആവാഹിച്ചതുപോലെയുള്ള പ്രകടനം..?
Movies
മോഹിപ്പിക്കുന്ന അഭിനയസാധ്യതകളുടെ ആഴവും പരപ്പുമുള്ള ഒരു കഥാപാത്രം അതിനു പാകമായ അഭിനേതാവിലേക്ക് എത്തുമ്പോള്‍ കഥാപാത്രഹൃദയം വജ്രകാന്തി ചിന്തുന്ന അനുഭവമാണ് "എക്കോ’ സിനിമയിലെ നരേന്റെ നേവിക്കാരന്.
കുര്യച്ചന് എന്ന നിഗൂഢതയ്ക്കു പിന്നാലെകൂടുന്ന നേവി ഓഫീസര്‍. സ്ക്രീന്‍ സാന്നിധ്യത്തിലും നിയന്ത്രിതമായ അഭിനയപ്രകടനത്തിലും പെരുമാറ്റരീതികളിലുമെല്ലാം ഒരിക്കല്‍ക്കൂടി വേറിട്ട നരേന്സ്പര്ശം അനുഭവിപ്പിക്കുന്ന കഥാപാത്രം. "എന്റെ കരിയറില്‍ എന്നെന്നും മനസില്‍ സൂക്ഷിക്കാവുന്ന ഒരു ഗംഭീര സിനിമയാണ് എക്കോ. ആ കഥാപാത്രവും അങ്ങനെ തന്നെയാണ് ’ -നരേന് സണ്ഡേദീപികയോടു പറഞ്ഞു.
സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇത്രവലിയ വിജയംപ്രതീക്ഷിച്ചിരുന്നോ..?
Movies
"കിഷ്കിന്ധാകാണ്ഡം’ ടീമിന്റെ പുത്തന്‍പടം "എക്കോ’യില്‍ ലീഡ് വേഷത്തിലെത്തുകയാണ് യുവനടന് സന്ദീപ് പ്രദീപ്. "ഫാലിമി’, "പടക്കളം’ എന്നീ ഹിറ്റുകള്‍ക്കുശേഷം സന്ദീപിന്റെ കരിയറില്‍ വഴിത്തിരിവാകുന്ന ചിത്രം. ബാഹുല്‍ രമേഷിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത പീര്യേഡ് മിസ്റ്ററി ഡ്രാമ "എക്കോ’, ബാഹുൽ രമേശ് അനിമൽ ട്രിയോളജിയിലെ അവസാന ചിത്രവുമാണ്.
"ഈ തിരക്കഥയുടെ എഴുത്തിലാണ് എനിക്ക് ഏറ്റവുമിഷ്ടം തോന്നിയത്. കിഷ്കിന്ധാകാണ്ഡം പോലെ ഒരു മിസ്റ്ററി സിനിമയാണ് എക്കോ. അത്തരമൊരു നിഗൂഢതയുടെ ഭംഗി നിലനിര്‍ത്തിക്കൊണ്ടുള്ള മേക്കിംഗ് തന്നെയാണ് ഇതിലും’-സന്ദീപ് പ്രദീപ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
ഷോര്‍ട്ട് ഫിലിമുകളിലല്ലേ തുടക്കം..?
ഒമ്പതാം ക്ലാസിലെത്തിയപ്പോഴാണു ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തുതുടങ്ങിയത്. യുട്യൂബില്‍ നല്ല കമന്റുകളും വ്യൂസും കിട്ടിയതോടെ വീട്ടുകാരും സപ്പോർട്ടായി. പ്ലസ്ടുവിനുശേഷം അഭിനയം പഠിക്കണമെന്നു പറഞ്ഞപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ടു വരുമാനമുള്ള ഒരു ജോലി കൂടി കണ്ടെത്തണമെന്നു വീട്ടുകാര്‍. അങ്ങനെ വിഎഫ്എക്സ് പഠിച്ചു.
സമാന്തരമായി ഞാൻ നിരന്തരം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. അതിൽ "ശാന്തിമുഹൂര്‍ത്തം’ കൂടുതല്‍ ശ്രദ്ധനേടി. അസി. ഡയറക്ടറും പിന്നീടു "ഫാലിമി’ എന്ന പടത്തിലൂടെ ഡയറക്ടറുമായ നിധീഷ് സഹദേവ് അന്ന് അതു കണ്ടിരുന്നു. അങ്ങനെ പരിചയത്തിലായ ഞങ്ങൾ "മാഗ്നെറ്റോ’ എന്ന ഷോർട്ട്ഫിലിം ചെയ്തു. അഭിനയം, സംവിധാനം, വിഎഫ്എക്സ്, എഡിറ്റിംഗ്, കളറിംഗ്... ഇരുപതോളം ഷോര്‍ട്ട് ഫിലിമുകളിൽ ഇതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്.
സിനിമയിലെത്തിയത്..?
ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്ത "പതിനെട്ടാംപടി’യാണ് എന്റെ ആദ്യ സിനിമ. ഓഡിഷനിലൂടെയാണ് അതിൽ വേഷം കിട്ടിയത്. അതിനുശേഷം വിപിന്‍ ദാസിന്റെ "അന്താക്ഷരി’യില്‍ അഭിനയിച്ചു. പിന്നീടാണ് നിധീഷേട്ടന് എന്നെ "ഫാലിമി’യില്‍ ഉള്‍പ്പെടുത്തിയത്. ഫാലിമിയിലെ അഭിയാണ് ആദ്യ ബ്രേക്ക്. തുടര്‍ന്ന് "ആലപ്പുഴ ജിംഖാന’. അതിൽ ഷിഫാസ് അഹമ്മദ് എന്ന കഥാപാത്രം. മനു സ്വരാജിന്റെ "പടക്കള’ത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം ജിതിന് എന്ന ലീഡ് വേഷം. കരിയറിലെ രണ്ടാമത്തെ മേജര്‍ ബ്രേക്ക്. കൂടുതൽ ലീഡ് വേഷങ്ങളിലേക്കു പരിഗണിച്ചതും നല്ല അഭിപ്രായങ്ങളും അവസരങ്ങളും വന്നുതുടങ്ങിയതും "പടക്കള’ത്തിന്റെ വിജയത്തിനുശേഷമാണ്.
"എക്കോ’യില്‍ എത്തിയത്..?
Movies
ഒരു തലമുറയുടെ സ്വപ്നസുന്ദരിയായിരുന്നു ഷീല. ഇന്നും വെള്ളിത്തിരയിലെ മിന്നും താരം. വെള്ളിത്തിരയില്‍ കാമുകിയായും ഭാര്യയായും അമ്മയായും അമ്മൂമ്മയായും സഹോദരിയായും പകര്‍ന്നാടിയ അനുപമ ജീവിതം.
1963ല്‍ ആരംഭിച്ച വെള്ളിത്തിരയിലെ ജീവിതം 62 വര്‍ഷം പിന്നിടുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ അഭിനയത്തില്‍നിന്നു വിട്ടുനിന്ന ഷീല 2003ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് വര്‍ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിച്ച മനസിനക്കരെ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവു നടത്തി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തി.
സംവിധായികയായും
സംവിധായകയായും ഷീല തിളങ്ങിയിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്.
കുയിലിന്റെ കൂട് എന്ന പുസ്തകവും ഷീല രചിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്കാരവും ഷീലയെ തേടിയെത്തിയിട്ടുണ്ട്.
അഭിനയജീവിതത്തിലെ ചില ഓര്‍മകള്‍ ഷീല തുറന്നുപറഞ്ഞത് ആ മഹാനടിയെ സ്നേഹിക്കുന്നവര്‍ എന്നും നെഞ്ചിലേറ്റുന്നതാണ്.