Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft

പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്‍റെ ഡയറക്ടർ രാജിവച്ചു

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്‍റെ ഡയറക്ടർ ലോറൻസ് ഡെസ് കാർസ് രാജിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് ലൂവ്രെ മ്യൂസിയത്തിൽ നടന്ന കവർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

മോഷണം തടയാനുള്ള സാങ്കേതിക സംവിധാനങ്ങളൊന്നും മ്യൂസിയത്തിലുണ്ടായിരുന്നില്ലെന്ന് ലോറൻസ് ഡെസ് കാർസ് പറഞ്ഞു. സംഭവത്തിൽ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെപ്പോളിയൻ ചക്രവർത്തി ഭാര്യക്ക് നൽകിയ വജ്രവും മരതകവും നിറഞ്ഞ മാല ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു.

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആർട്ട് ഗാലറികളിലൊന്നാണ് പാരീസിലെ ലൂവ്രെ മ്യൂസിയം. ഡെസ് കാർസ് നേരത്തെ രാജി സമർപ്പിച്ചിരുന്നെങ്കിലും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരുന്നില്ല.

ഡിസംബർ മുതൽ തന്നെ മ്യൂസിയത്തിലെ പല ക്രമക്കേടുകളേക്കുറിച്ചും പരാതി ഉയർന്നിരുന്നു. ശമ്പളത്തിന് വേണ്ടിയുള്ള സമരങ്ങൾ മ്യൂസിയത്തിൽ പതിവായിരുന്നു. മ്യൂസിയത്തിലെ ജല ചോർച്ചകളും ടിക്കറ്റ് വിൽപനയിലെ തിരിമറിയും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു.

 

Kerala

ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധകയുടെ ഏഴര പവൻ കവർന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്‍റെ സ്വർണാഭരണങ്ങൾ കവർന്നു. നഗരസഭ ജീവനക്കാരാണെന്ന വ്യാജേനയാണ് മോഷ്ടാക്കൾ എത്തിയത്.

സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് അറുപത്തിനാലുകാരിയെ ആക്രമിച്ചു വയോധികയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്.

ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മണക്കാട് മുക്കോലയ്ക്കലെ അപ്പാർട്ട്മെന്‍റിലായിരുന്നു സംഭവം. മകൻ ജോലിക്കു പോയ സമയത്തായിരുന്നു കവർച്ച.

വയോധിക ഒറ്റയ്ക്കായിരുന്നു. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ രണ്ടു വർഷമായി ഈ അപ്പാർട്ട്മെന്‍റിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.

നഗരസഭ ജീവനക്കാരാണെന്നു പറഞ്ഞു വിവരശേഖരണം നടത്തവേയാണ് സംഘം ആക്രമണം നടത്തി സ്വർണവുമായി കടന്നുകളഞ്ഞത്. ഫോർട്ട് പോലീസിൽ മകൻ നൽകിയ പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Kerala

ബസുകളുടെ കോപ്പര്‍ കേബിള്‍ നോട്ടമിട്ട് മോഷ്ടാക്കള്‍; എട്ടു ബസുകളില്‍ മോഷണം

കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.

ട്രിപ്പ് കഴിഞ്ഞ ശേഷം പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ ബാറ്ററിയില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന കോപ്പര്‍ കേബിളുകളാണ് മോഷണം പോയത്. കേബിളുകള്‍ അറുത്തു മുറിച്ച നിലയിലാണ്. സ്‌കൂളിലേക്കുള്ള ട്രിപ്പ് തുടങ്ങാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.

ബസുകള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോപ്പര്‍ കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം.

ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ നാലു ബസുകളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ പിഴക്കാപള്ളിയിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

Kerala

കോഴിക്കോട്ട് ആക്രിക്കടയില്‍ നിന്ന് ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസ്; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: വലിയങ്ങാടിക്ക് സമീപത്തെ ആക്രിക്കടയില്‍ നിന്ന് ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ഫാറൂഖ് കോളജ് സ്വദേശി മഠത്തില്‍ത്തൊടി വീട്ടില്‍ രതീഷ് (42) ആണ് പിടിയിലായത്.

കോഴിക്കോട് ടൗണ്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതിയാണ് രതീഷ്. മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ചേര്‍ന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 175 കിലോഗ്രാം ചെമ്പുകമ്പിയും 6000 രൂപയും ആണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. കഴിഞ്ഞ ജനുവരി 23നാണ് കേസിനാസ്പദമായ മോഷണം നടന്നത്. കെ പി കേശവ മേനോന്‍ റോഡിലെ അമര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്‍റെ പിറകു വശത്തെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം.

National

100 രൂപയുടെ ഗോതമ്പ് മോഷ്ടിച്ചു; 45 വർഷത്തിനു ശേഷം 65കാരൻ പിടിയിൽ

ഖാർഗോൺ (മധ്യപ്രദേശ്): 100 രൂപ വിലവരുന്ന ഗോതമ്പ് മോഷ്ടിച്ച കേസിൽ 45 വർഷത്തിനു ശേഷം പ്രതിയെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണു സംഭവം. 1980ൽ നടന്ന മോഷണക്കേസിലെ പ്രതിയായ സലിം (65) ആണ് ഇപ്പോൾ നിയമത്തിനു മുന്നിലകപ്പെട്ടത്.

   1980ൽ ബാൽക്കാവാഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാൽസമുണ്ടിലാണ് കേസിനാസ്പദമായ സംഭവം. അന്ന് 20 കാരനായിരുന്ന സലീമും മറ്റ് ആറു സുഹൃത്തുക്കളും ചേർന്നു പാടത്തുനിന്നു ഗോതമ്പ് മോഷ്ടിക്കുകയായിരുന്നു. അക്കാലത്ത് ഒരു ക്വിന്‍റൽ ഗോതമ്പിന് ഏകദേശം115 രൂപയായിരുന്നു വില.

    മോഷണത്തിനു പിന്നാലെ സലിമും കുടുംബവും ഗ്രാമം വിട്ടു. അയൽ ജില്ലയായ ധറിലേക്കു താമസം മാറിയ സലിം അവിടെ ഒരു കട നടത്തി ശാന്തമായ ജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ 45 വർഷമായി പോലീസ് രേഖകളിൽ ഇയാൾ പിടികിട്ടാപ്പുള്ളിയായിരുന്നു.

   പഴയ കേസുകൾ തീർപ്പാക്കുന്നതിനായി മധ്യപ്രദേശ് പോലീസ് ജനുവരി ഒന്നു മുതൽ 31 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് സലിം കുടുങ്ങിയത്. പഴയ വാറന്‍റുകൾ പരിശോധിക്കുന്നതിനിടെയാണ് ഈ കേസ് വീണ്ടും പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. സലീമിനൊപ്പം മോഷണത്തിൽ പങ്കെടുത്ത ഒരാളിൽനിന്നു ലഭിച്ച സൂചനയാണ് ഇയാളെ കണ്ടെത്താൻ സഹായിച്ചതെന്നു പോലീസ് പറഞ്ഞു.

Kerala

ഹോട്ടലിന് മുന്നില്‍ വച്ച ബൈക്ക് കാണാനില്ല; മോഷണം പോയതായി പരാതി

കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ ബൈക്ക് മോഷണം പോയതായി പരാതി. മഞ്ഞുമ്മലില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ തെക്കുംകര പുന്നംപറമ്പ് വീട്ടില്‍ സാന്‍വിന്‍ സണ്ണിയുടെ ബൈക്കാണ് മോഷണം പോയത്.

മഞ്ഞുമ്മലിലെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്‌കൂളിന് എതിര്‍വശത്തുള്ള മാതാ ദം ബിരിയാണി എന്ന ഹോട്ടല്‍ കെട്ടിടത്തിന് താഴെ വച്ചിരുന്ന ബൈക്ക് വ്യാഴാഴ്ച രാവിലെ മുതലാണ് കാണാതായത്. 145,000 രൂപ വില വരുന്ന യമഹ ആര്‍15 വി3 ബൈക്കാണ് മോഷണം പോയത്. ഏലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ബൈക്ക് മോഷണം കൊച്ചിയില്‍ വർധിക്കുകയാണ്. അരൂരില്‍ ബൈക്ക് മോഷ്ടിച്ച സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കാക്കനാട് ബൈക്ക് മോഷ്ടിച്ച കാപ്പ കേസ് പ്രതിയടങ്ങുന്ന സംഘത്തെയും രണ്ടാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Kerala

വിദേശ വിമാന സർവീസ് നിർത്തലാക്കലും ടിക്കറ്റ് കൊള്ളയും: കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ വിമാന സർവീസ് നിർത്തലാക്കലും ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തലും നടത്തി വിദേശ മലയാളികളെ ബുദ്ധിമുട്ടിക്കുകുയാണെന്നും വിമാനക്കന്പനികളെ നിലയ്ക്കു നിർത്തണമെന്ന് ആവശ്യപ്പെട്ടു വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

മുന്നറിയിപ്പില്ലാതെ വിമാന സർവീസുകൾ നിർത്തലാക്കുന്നതും ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നതും തടയാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരളം വീണ്ടും ആവശ്യപ്പെടണമെന്ന നിർദേശവുമായുള്ള കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വിമാനക്കന്പനികളുടെ കൊള്ള തടയാൻ ചാർട്ടേഡ് ഫ്ളൈറ്റുകൾ അടക്കമുള്ള ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. കോഴിക്കോട് വിമാനത്താവള വികസനത്തിന് ഒട്ടേറെ പരിമിതികൾ നിലനിൽക്കുന്നുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും സഭയിൽ അറിയിച്ചു.

Kerala

ശക്തൻ മാർക്കറ്റിൽ മോഷണം; സിസിടിവിയിൽ മറ്റൊരു കടയിലെ തൊഴിലാളി

തൃശൂർ: ശക്തൻ മത്സ്യമാംസ മാർക്കറ്റിലെ രണ്ട് കടകളിൽ മോഷണം. 60,000 രൂപയും രണ്ടു മൊബൈൽ ഫോണും കവർന്നു. എംവികെ ഡക്ക് ആൻഡ് കാട മാർച്ചന്‍റ് ഷോപ്പിലും കെപിസി ആൻഡ് സൺസ് ഐസ് ഫിഷ് കമ്മീഷൻ ഏജന്‍റ്സ് ഷോപ്പിലുമാണ് മോഷണം നടന്നത്. രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയുടെ വലിപ്പ് കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെതന്നെ മറ്റൊരു കടയിലെ തൊഴിലാളിയും കോഴിക്കോട് സ്വദേശിയുമാണ് മോഷണത്തിനു പിറകിലെന്നു തെളിഞ്ഞിട്ടുണ്ട്.

Kerala

പ്രവാസിയുടെ വീട്ടിലെ മോഷണം; അന്വേഷണം തുടരുന്നു

മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്‍റെ വീട്ടിലാണ് വ്യാഴാഴ്‌ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.

അലമാര കുത്തിപ്പൊളിച്ചു

വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.

ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

Kerala

ഡോക്ടറുടെ വീട്ടില്‍ മോഷണം; ഡയമണ്ട് പതിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി: വൈപ്പിനില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. എളങ്കുന്നപ്പുഴ ദേവേശ്വരത്ത് മനയില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്.

ഡയമണ്ട് പതിച്ച ഒരു സ്വര്‍ണ മോതിരം, ഡയമണ്ട് പതിച്ച ഒരു കടുക്കന്‍, ഒരു ജോഡി ജിമിക്കി കമ്മല്‍ എന്നിവയാണ് മോഷണം പോയിട്ടുള്ളത്. മൊത്തം 3,96,300 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമയായ ഡോ. ലക്ഷ്മി ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

കടയിൽ കുട്ടിമോഷ്ടാക്കള്‍; കവര്‍ന്നത് പണവും തേങ്ങയും അച്ചാറും, സിസിടിവി ദൃശ്യം പുറത്ത്‌

കൊച്ചി: പറവൂരിലെ കടകളില്‍ കുട്ടി മോഷ്ടാക്കള്‍ എത്തുന്നതായി പരാതി. രണ്ടു കുട്ടികള്‍ ഒരു കടയില്‍ മോഷണം നടത്തുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കോട്ടുവള്ളി ചെറിയപിള്ളി വളവിലെ പച്ചക്കറി കടയിലാണ് കവര്‍ച്ച നടത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന പണം, തേങ്ങ, അച്ചാര്‍ എന്നിവയാണ് മോഷണം പോയത്.

കഴിഞ്ഞ ആഴ്ച നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രം കൊണ്ട് മുഖം മറച്ച് പലചരക്കു കടയില്‍ എത്തി സാധനങ്ങള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മുഖം മറയ്ക്കാതെ എത്തിയ ഇവര്‍ കടയിലെ സിസിടിവി ശ്രദ്ധയില്‍ പെട്ടതോടെ മുഖം മറയ്ക്കുകയും ലൈറ്റ് ഓഫ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് കടയിലെ സാധനങ്ങള്‍ മോഷ്ടിച്ചത്. പറവൂരില്‍ പലയിടത്തും കുട്ടി മോഷ്ടാക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം.

Kerala

കുമ്പളയിൽ അഭിഭാഷകയുടെ വീട്‌ കുത്തിത്തുറന്ന് മോഷണം; സ്വർണവും വെള്ളിയാഭരണങ്ങളും പണവും കവർന്നു

കാസർഗോഡ്: കുമ്പളയിൽ അഭിഭാഷകയുടെ വീട്‌ കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. നായ്കാപ്പിലെ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഞായറാഴ്ച വൈകുന്നേരം ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്‍റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.

നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്‌ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്‍റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നാണ് പോലീസ് പറയുന്നത്. കാസര്‍ഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു.

രാത്രി എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തി നില്‍ക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്.

District News

മോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊരട്ടി: അന്നനാട്ടിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളിലും കൊരട്ടിയിലെ ബേക്കറിയിലും മോഷണം നടത്തിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആലപ്പുഴ പള്ളിപ്പുറം നികരത്തിൽ അജയ്(18) എന്ന ആളുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.

ഇക്കഴിഞ്ഞ ഡിസംബർ 29 നാണ് കേസിനാസ്പദമായ മോഷണം നടന്നത്. അന്തർജില്ലാ മോഷണ സംഘത്തിലെ അംഗമായ ഇയാളെ മറ്റൊരു കേസിൽ കാട്ടൂർ പോലീസ് പിടികൂടുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊരട്ടിയിലും അന്നനാട്ടിലും മോഷണം നടത്തിയത് വ്യക്തമായത്. അജയും പ്രായപൂർത്തിയാകാത്ത മൂന്നു പേരും ചേർന്നാണ് മോഷണം നടത്തിയത്. തുടർന്ന് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുവന്നത്. എറണാകുളത്ത് നിന്നും മോഷ്ടിച്ച ബെെക്കുകളുമായെത്തിയ സംഘം കൊരട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ബേക്കറിയുടെ ഗ്രില്ലും ഷട്ടറും തകർത്ത് മേശയിൽ സൂക്ഷിച്ച പണവും വിലപിടിപ്പുള്ള വാച്ചുകളും മറ്റും മോഷ്ടിച്ചു.

തുടർന്ന് തുടർന്ന് അന്നനാട്ടിലെത്തി വേലുപ്പിള്ളി അമ്പലത്തിനു മുന്നിലുള്ള ഭണ്ഡാരം, ദേവി ക്ഷേത്രത്തിലെഭണ്ഡാരം, അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂൾ റോഡിൽ കനാൽ ബണ്ടിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന കുടുങ്ങാപ്പുഴ അമ്പലത്തിന്‍റെ ഭണ്ഡാരം, നവഗ്രഹ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം, അന്നനാട് അമ്പലം ജംഗ്ഷനിലെ ഭണ്ഡാരം എന്നിവിടങ്ങളിൽ പൂട്ട് തകർത്ത് മോഷണം നടത്തുകയായിരുന്നു. അന്നനാട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന ബെെക്കും സംഘം മോഷ്ടി ച്ചു. വിവിധ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അജയ്.

കൊരട്ടി സിഐ അമ്യത് രംഗൻ, എസ്ഐ സി.പി.ഷിബു, എഎസ്ഐ കെ.സി. നാഗേഷ്, സിനിയർ സിപിഒ എസ്. അഭിലാഷ്, സിപിഒ അർജുൻ സുഗതൻ, ഹോം ഗാർഡുമാരായ ജയൻ, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Kerala

കാഞ്ഞങ്ങാട്ട് സ്കൂളിൽ മോഷണം; അഞ്ച് ലാപ്ടോപ്പുകളും പണവും കവർ‌ന്നു

കാസർഗോഡ്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്ടോപ്പുകളും പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ ഓഫീസ് മുറി, ക്ലാസ് റൂം, ഗോഡൗൺ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു.

പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കുട്ടികൾ ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കള്ളൻ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു.

രാവിലെ ജീവനക്കാരൻ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.

Kerala

കൊച്ചിയില്‍ സ്‌കൂളുകള്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച; ഓഫീസ് റൂം തകര്‍ത്തു

കൊച്ചി: കൊച്ചിയില്‍ രണ്ടു സ്‌കൂളുകളില്‍ മോഷണം. വരാപ്പുഴ പുത്തന്‍പള്ളി സെന്‍റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‍റെ ഓഫീസ് റൂം കുത്തി തുറന്ന് ഇരുപതിനായിരം രൂപ കവര്‍ന്നു. ഓഫീസ് റൂമിലെ കമ്പ്യൂട്ടറുകളും അലമാരയിലെ ഫയലുകളുമെല്ലാം നശിപ്പിച്ച നിലയിലാണ്.

എന്നാല്‍ മേശയില്‍ ഉണ്ടായിരുന്ന പണം മാത്രമേ നഷ്ടമായിട്ടുള്ളു. സ്‌കൂളിന്‍റെ പ്ലസ് ടു കെട്ടിടത്തിന്‍റെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. ഓഫീസ് വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയ കള്ളന്‍ സിസിടിവികളും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

സ്‌കൂള്‍ കെട്ടിടത്തിന്‍റെ മതിലിന്‍റെ ഭാഗത്ത് സംശയാസ്പദമായി ബൈക്ക് പാര്‍ക്ക് ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, രണ്ടുദിവസം മുമ്പ് കൂനമ്മാവ് സെന്‍റ് ജോസഫ് സ്‌കൂളിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. ഒരേയാള്‍ തന്നെയാണ് രണ്ടു സ്‌കൂളുകളിലും കവര്‍ച്ച നടത്തിയത് എന്നാണ് പോലീസിന്‍റെ നിഗമനം.

Kerala

ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്‌ടോപ്, മൊബൈൽ മോഷണം; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന നാലു പേരെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളില്‍ വീട്ടില്‍ രാജാശേഖരന്‍ (55 ) കലൂര്‍ പാവത്തിപ്പറമ്പില്‍ കുറുവന്ത്ര വീട്ടില്‍ മാര്‍ട്ടിന്‍ (56) എന്നിവരെ ട്രെയിനില്‍ നിന്നും ലാപ്‌ടോപ് മോഷ്ടിച്ചതിനും
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ നൂര്‍ അലി (24) നൂര്‍ ഇസ്‌ലാം ഷെയ്ക്ക് ( 25) എന്നിവരെ മൊബൈല്‍ ഫോണ്‍ മോഷണത്തിനും ആണ് പിടികൂടിയത്.

എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്‍റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ. അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ മാസം 10ന് ഗുരുവായൂര്‍- ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ നിന്നും കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്‌ടോപ് മോഷ്ടിച്ച കേസില്‍ ആണ് രാജാശേഖരനും മാര്‍ട്ടിനും പിടിയിലായത്.

ഞായറാഴ്ച രാത്രി വിവേക് എക്‌സ്പ്രസില്‍ നിന്നും, മലബാര്‍ എക്‌സ്പ്രസില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷണം ചെയ്തതിനു ശേഷം പുലര്‍ച്ചെ കാരക്കല്‍ എക്‌സ്പ്രസില്‍ നിന്നും മോഷണം നടത്താന്‍ കയറിയ സമയത്താണ് പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായത്. പ്രതികളില്‍ നിന്നും രണ്ടു ലക്ഷം രൂപ വിലവരുന്ന മുതലുകള്‍ കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ കെ. ബാലന്‍, എഎസ്ഐ അജി, പോലീസ് ഉദ്യോഗസ്ഥരായ കെ.വി. ഡിനില്‍, ആര്‍. മഹേഹേഷ്, കെ.വി. നിധിന്‍, മുഹമ്മദ് റിസ്വന്‍, ബി.എല്‍. ഷമീര്‍, പി.ജെ. അലക്‌സ്, അഖില്‍ തോമസ്, അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ക്കെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Kerala

മൂന്നു ലക്ഷം വിലയുള്ള പോത്തുകളെ മോഷ്‌ടിച്ചു കടത്തി, ദൃശ്യം സിസിടിവിയിൽ

തലശേരി: കല്ലിക്കണ്ടിയിൽ മൂന്നു ലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്‌ടിച്ചു. ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് മോഷ്ടിച്ചു കൊണ്ടുപോയത്. തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്‍റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 11.14 നാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു.

ഷെഡിൽ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയിൽ തുണി കെട്ടിയ ഒരാൾ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കേസെടുത്ത പോലീസ് പല സിസിടിവി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങി.

Kerala

കല്ലമ്പലത്ത് നിർമാണ സാമഗ്രികൾ മോഷ്ടിച്ച് വിറ്റു; പ്രതി പിടിയിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാത നിർമാണത്തിന് സൂക്ഷിച്ചിരുന്ന വസ്തുക്കൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കടയ്ക്കോട് പാറവിള മാടൻനടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദ് ആണ് കേസിൽ പിടിയിലായത്.

പ്രതി വിൽക്കാൻ ശ്രമിച്ച നിർമാണ സാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ദേശീയപാത നിർമാണത്തിനായി നാവായിക്കുളം, 28ാം മൈൽ, തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്.

സ്റ്റീൽ പൈപ്പുകൾ, കമ്പികൾ, ഇരുമ്പ് ഷീറ്റുകൾ എന്നിവ ഉൾപ്പെടെ 1,000 കിലോഗ്രാം നിർമാണ സാമഗ്രികളാണ് വിനോദ് മോഷ്ടിച്ചത്. സ്റ്റോക്കിൽ കുറവ് വന്നതിനെ തുടർന്ന് കരാർ കമ്പനി കല്ലമ്പലം പോലീസിൽ പരാതി നൽകിയിരുന്നു.

ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുടുങ്ങിയത്. പെട്ടിഓട്ടോയുമായി എത്തി പാതയോരത്ത് ഇറക്കിവച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി വിൽക്കുകയായിരുന്നു ഇയാളുടെ രീതി.

Kerala

എഎസ്ഐ ചമഞ്ഞെത്തി പണവും മൊബൈൽ ഫോണും കൈക്കലാക്കി

തുറവൂർ: വിദേശത്തുള്ള മകന്‍റെ സുഹൃത്താണെന്നു അവകാശപ്പെട്ടെത്തിയ മധ്യവയസ്കൻ വീട്ടുകാരെ കബളിപ്പിച്ച് 700 രൂപ വാങ്ങുകയും വീട്ടിലെ മൊബൈൽ ഫോൺ മോഷണമായി കടന്നെന്നും പരാതി.

കോടംതുരുത്ത് ധന്യായിൽ ശ്രീദേവിയുടെ വീട്ടിൽ ഇന്നലെ ഉച്ചയോടെ എത്തിയ ആളാണ് കബളിപ്പിച്ചത്. മസ്‌കറ്റിൽ ജോലിയുള്ള മകന്‍റെ സുഹൃത്താണെന്നു പരിചയം നടിച്ചെത്തി ഇയാൾ മരട് സ്റ്റേഷനിലെ എഎസ്ഐയാണെന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്.

വിരമിക്കാൻ ആറു മാസം മാത്രമേയുള്ളെന്നും കാൻസർ രോഗിയാണെന്നും പറഞ്ഞു. 1,800 രൂപ സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അത്രയും പണം കൈയിൽ ഇല്ലാതിരുന്നതിനാൽ 700 രൂപ ഉണ്ടായിരുന്നത് വീട്ടുകാർ കൊടുത്തു.

ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ കവർന്നു. ഇയാൾ പോയതിനു ശേഷമാണ് മൊബൈൽ ഫോൺ നഷ്ടമായതു ശ്രദ്ധയിൽപ്പെട്ടത്. പരാതിയെത്തുടർന്നു കുത്തിയതോട് പോലീസ് അന്വേഷണം തുടങ്ങി.

Kerala

പാലക്കാട്ട് ലോട്ടറിക്കടയിൽ മോഷണം; പണവും ലോട്ടറിയും നഷ്ടമായി

പാലക്കാട്: പട്ടാമ്പി ടൗണിൽ ലോട്ടറി കടയിൽ മോഷണം. പട്ടാമ്പി-ഗുരുവായൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തെ സൗമ്യ ലോട്ടറി ഏജൻസിയുടെ ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.‌

കടയിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 10,000 രൂപയും നഷ്ടമായെന്നാണ് വിവരം. ഞായറാഴ്ചയാണ് സംഭവം.

ഞായറാഴ്ച രാവിലെ ജീവനക്കാരനെത്തി കട തുറക്കാൻ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്.

ഉടമയുടെ പരാതിന്മേൽ പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Kerala

മൊബൈൽ ഫോണും പണവും കവർന്ന കേസ്; രണ്ടുപേർ അറസ്‌റ്റിൽ

കൊച്ചി: യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടിൽ അനീസ് ബാബു (26), കടുങ്ങല്ലൂർ ഏലൂക്കര കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (28) എന്നിവരെയാണ് ആലുവ പോലീസ് അറസ്‌റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 29ന് ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലിയോൺ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Kerala

കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചു

തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ ദേവി വിഗ്രഹം മോഷണം പോയി. ഓഫീസ് അലമാരകൾ കുത്തിത്തുറന്നാണ് വിഗ്രഹം മോഷ്ടിച്ചത്.

ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചു.

Kerala

ക്ഷേത്രഭണ്ഡാരം തകർത്ത് പണം മോഷ്‌ടിക്കുന്നതിനിടെ മോഷ്‌ടാവ് പിടിയിൽ

തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം തകർത്തു പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്‍. പരിയാരം ഐടിസി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്. കൂടെ ഉണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പുളിമ്പറമ്പില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.

നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ജോഷി തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തിലെ ഭണ്ഡാരമാണു കവര്‍ച്ച ചെയ്തത്. ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ നൈറ്റ് വാച്ച്‌മാനായ ബക്കളത്തെ എം.ഷാജിയാണ് ആദ്യം ഓടിയെത്തിയത്. ഷാജിയെ കണ്ട ഉടനെ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ജോഷി പിടിയിലായി.

ഈ സമയത്ത് അതുവഴി വന്ന പട്ടുവം സ്വദേശിയായ ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയത്. തളിപ്പറമ്പ് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഓടി രക്ഷപ്പെട്ടത് ഇയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 950 രൂപയുടെ നോട്ടുകളും ചില്ലറനാണയങ്ങളുമാണ് ഭണ്ഡാരത്തില്‍നിന്നു കവര്‍ച്ച ചെയ്തത്.

Kerala

തൃശൂരിൽ വീടിന്‍റെ പിൻഭാഗത്തെ വാതിൽ തുറന്ന് 13 പവൻ സ്വർണം കവർന്നു

തൃശൂർ: കല്ലൂരിൽ വീടിന്‍റെ പിൻഭാഗത്തെ വാതിൽ തുറന്ന് 13 പവൻ സ്വർണം കവർന്നു. പാലയ്ക്കൽപറമ്പ് സ്വദേശി കുന്നത്തുപറമ്പിൽ ദിവ്യയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. എന്നാൽ, അലമാരയിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ കള്ളന്മാർ എടുത്തിട്ടില്ല.

വീടിന്‍റ പുറകുവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഇതുവഴി മോഷ്ടാക്കൾ അകത്തുകടന്നതായാണ് സൂചന. പുതുക്കാട് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താനായി വലവിരിച്ചതായി പോലീസ് അറിയിച്ചു.

Kerala

കേച്ചേരിയിൽ നിർത്തിയിട്ട ഓട്ടോ-ടാക്സി മോഷ്ടിച്ച കേസ്; പ്രതി അറസ്റ്റിൽ

തൃശൂർ: കേച്ചേരിയിൽ നിർത്തിയിട്ട ഓട്ടോ-ടാക്സി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇയ്യാൽ ചിറനെല്ലൂർ സ്വദേശി വൈശ്യം വീട്ടിൽ ഇബ്രാഹിം (40) ആണ് അറസ്റ്റിലായത്. കുന്നംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എയ്യാൽ സ്വദേശി ഒലക്കേങ്കിൽ വീട്ടിൽ വർഗീസിന്‍റെ (70) ഓട്ടോ-ടാക്സിയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പട്ടിക്കര മുസ്ലിം പള്ളിക്ക് സമീപത്ത് ഓട്ടോ ടാക്സി പാർക്ക് ചെയ്തതിനുശേഷം സമീപത്തെ കടയിലേക്ക് സാധനം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ-ടാക്സി നഷ്ടപ്പെട്ട വിവരം അറിയുന്നത്.

തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് സമീപ സ്റ്റേഷനുകളിലേക്ക് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി തിച്ചൂരിൽ ഓട്ടോ ടാക്സിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.

 

Kerala

എറണാകുളത്ത് കവർച്ച ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: എറണാകുളം കടവന്ത്രയിൽ പോക്കറ്റിൽ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഇന്ന് പുലർച്ചെയാണ് കൊലപാതകശ്രമം ഉണ്ടായത്.

റോഡരികിൽ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്. പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തിയായിരുന്നു കൊലപാതകശ്രമം.

സംഭവത്തിൽ കൊച്ചി സ്വദേശി ആന്‍റപ്പനെ പോലീസ് പിടികൂടി. പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Kerala

പെരുമ്പാവൂർ ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം

കൊച്ചി: പെരുമ്പാവൂർ ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം. സ്കൂളിലെ ഓഫീസ് മുറികളുടെ വാതിൽ തകർത്താണ് മോഷണം നടത്തിയത്.

ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്‍റെയും വാതിലുകളാണ് തകർത്തത്. ഹെഡ്മാസ്റ്ററുടെ മുറിയിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 3600 രൂപ മോഷ്ടാവ് കവർന്നു.

സ്കൂൾ ബസുകൾക്ക് ഡീസൽ അടിക്കുന്നതിനുവേണ്ടി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

Kerala

മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണം. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. പരോളിലുള്ള മോൻസണുമായാണ് പരിശോധന നടത്തുന്നത്. 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു എന്ന് മോൻസന്‍റെ അഭിഭാഷകൻ പറഞ്ഞു. സ്വർണ ഖുറാനുകൾ, വാച്ചുകൾ എന്നിവ നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.

രണ്ടാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. സിസിടിവി പൊളിച്ചുമാറ്റിയ നിലയിലാണ്. സംഭവത്തിൽ വീടിന്‍റെ ഉടമസ്ഥർ പരാതി നൽകിയിട്ടുണ്ട്. മോൺസൻ മാവുങ്കലും പരാതി നൽകുമെന്ന് മോൻസന്‍റെ അഭിഭാഷകൻ അറിയിച്ചു.

District News

പാടിയോട്ടുചാൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ മോഷണം

ചെറുപുഴ: പാടിയോട്ടുചാൽ ചരൽ കൂടം വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ മോഷണം. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നു കരുതുന്നു. ഇന്നലെ ക്ഷേത്രത്തിൽ വിളക്കു വയ്ക്കാനെത്തിയവരാണ് മോഷണം നടന്നതായി കണ്ടത്.


ഉടൻ തന്നെ ക്ഷേത്രം ഭാരവാഹികളെയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. ഭണ്ഡാരപ്പുര, ഓഫീസ് എന്നിവയുടെ പൂട്ട് തകർക്കുകയും പള്ളിയറയ്ക്ക് മുന്നിലെ ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത് തുക കൊണ്ടുപോവുകയും ചെയ്തു.


പല സാധനങ്ങൾക്കും കേടുവരുത്തിയിട്ടുണ്ട്. പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ക്ഷേത്രം കമ്മിറ്റി പെരിങ്ങോം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Kerala

ഡീസൽ മോഷണം; അഞ്ചംഗ സംഘം പിടിയിൽ

വടക്കഞ്ചേരി: നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ രണ്ടിന് ദേശീയപാതയിൽ നടന്ന സംഭവത്തിൽ പ്രതികളെ വടക്കഞ്ചേരി പോലീസ് ചോദ്യം ചെയ്തു വരുകയാണ്.

കഴിഞ്ഞ ഓഴ്ച്ചയായി റോഡിൽ നിര്‍ത്തിയിട്ട വാഹനങ്ങളിൽ നിന്നും ഒരു സംഘം ഡീസൽ മോഷ്ടിക്കുന്നുവെന്ന വ്യാപക പരാതി ഉണ്ടായിരുന്നു. വാളയാർ മുതൽ പ്രതികളെ പിടികൂടാൻ അവിടത്തെ പോലീസ് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.

പ്രതികൾ സഞ്ചരിച്ച യുപി രജിസ്ട്രേഷനിലുള്ള ലോറിക്ക് വടക്കഞ്ചേരി പോലീസ് കൈകാണിച്ചെങ്കിലും പോലീസ് വാഹനത്തേയും ഇടിച്ചിട്ട് സംഘം നിർത്താതെ പോവുകയായിരുന്നു. പന്നിയങ്കര ടോൾ പ്ലാസയിലെ ഗേറ്റും ഇടിച്ച് തകർത്തായിരുന്നു പോക്ക്.

പിന്നീട് ഇറങ്ങി ഓടിയ അഞ്ചു പേരെയും വാണിയം പാറയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ സ്ഥിരമായി നിർത്തിയിട്ട വണ്ടികളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.

 

 

 

Kerala

കൂത്താട്ടുകുളത്ത് സ്കൂട്ടർ മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

കൊച്ചി: കൂത്താട്ടുകുളത്ത് സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ വാഴക്കുളം സ്വദേശി ലിബിൻ ബെന്നിയാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രിയാണ് കൂത്താട്ടുകുളം ടൗണിൽ നിന്ന് പാലക്കുഴ സ്വദേശി ദീപകിന്‍റെ സ്കൂട്ടർ ലിബിൻ മോഷ്ടിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കുഴ മൂങ്ങാംകുന്നിൽ നിന്ന് ഇയാൾ സ്കൂട്ടറുമായി പിടിയിലാവുകയായിരുന്നു.

അറസ്റ്റിലായ ലിബിൻ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പാലക്കുഴയിൽ അടുത്തിടെ നടന്ന മോഷണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

International

മോഷണത്തിൽ ലൂവ്റ് ജീവനക്കാരനും പങ്ക്?

പാരീസ്: ലോകത്തെ ഞെട്ടിച്ച ലൂവ്റ് മ്യൂസിയം കവർച്ചയിൽ മ്യൂസിയം ജീവനക്കാരനും പങ്കുള്ളതായി സൂചന. ജീവനക്കാരൻ നല്കിയ വിവരങ്ങളാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത മ്യൂസിയങ്ങളിലൊന്നിൽ അനായാസ കവർച്ചയ്ക്കു മോഷ്ടാക്കളെ സഹായിച്ചതെന്നു കരുന്നു.

ഈ മാസം 19ന് പട്ടാപ്പൽ നടന്ന കവർച്ചയിൽ നാലംഗ സംഘം ഫ്രഞ്ച് രാജവംശങ്ങളുമായി ബന്ധപ്പെട്ട എട്ട് ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു.

കവർച്ചാസംഘം, കൃത്യം നടത്തുന്നതിനു മുന്പായി മ്യൂസിയം ജീവനക്കാരെ ബന്ധപ്പെട്ടിരുന്നതായി ഫ്രഞ്ച് പോലീസ് സംശയിക്കുന്നു. മ്യൂസിയത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ഒരു ജീവനക്കാരൻ നല്കിയതായും അനുമാനിക്കുന്നു. ഇതു തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ, മോഷണസംഘം ഉപേക്ഷിച്ച ഹെൽമെറ്റുകൾ, ഗ്ലൗസുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽനിന്ന് 150 ഡിഎൻഎ സാന്പിളുകൾ അന്വേഷണസംഘം കണ്ടെത്തി.

ഇതിനിടെ, കവർച്ചയുമായി ബന്ധപ്പെട്ട് രണ്ടു പേരെ ശനിയാഴ്ച പാരീസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാൾ അർജീരിയയിലേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണു പിടിയിലായത്.

‌കവർച്ചയുടെ പശ്ചാത്തലത്തിൽ മ്യൂസിയത്തിലെ ചില അമ്യൂല്യ ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസിന്‍റെ സ്ട്രോംഗ് റൂമിലേക്കു മാറ്റിയിട്ടുണ്ട്.

District News

വ്യാപക വാഹനമോഷണം : മൂന്നംഗ സംഘം പിടിയിൽ

പേരൂർക്കട: തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്കുകളും ഓട്ടോറിക്ഷകളും മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. പൂന്തുറ അമ്പലത്തറ വരവിള വീട്ടിൽ നഹാസ് (25), പൂന്തുറ മുട്ടത്തറ ടി.സി 46/1073ൽ ഷമീർ (40), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

നഹാസ് , ഷമീർ എന്നിവർക്കെതിരെ തിരുവനന്തപുരം നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിൽ സമാന സംഭവങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം തമ്പാനൂർ കെഎസ്ആർടിസി പരിസരം, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും ഓട്ടോറിക്ഷകളുമാണ് മൂന്നംഗസംഘം മോഷ്ടിച്ചത്.

എട്ടോളം വാഹനങ്ങളാണ് മൂവരും ചേർന്ന് കവർന്നത്. ഇതിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള നാല് വാഹനങ്ങൾ പൂന്തുറയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രികാലങ്ങളിൽ തമ്പാനൂർ ഭാഗത്ത് എത്തിയശേഷം വിദഗ്ധമായി പൂട്ടുകൾ പൊളിച്ച് വാഹനങ്ങൾ കടത്തിക്കൊണ്ടു പോകുകയാണ് ഇവരുടെ രീതി.

അതിനുശേഷം ഇടനിലക്കാരൻ വഴി വാഹനങ്ങൾ മറിച്ചു വിൽക്കും. വാഹനങ്ങൾ വാങ്ങുന്നതിന് ഒരു ഇടനിലക്കാരൻ ഉണ്ട്. ഇയാൾ ഈ വാഹനങ്ങളെ പൊളിച്ചു വിൽക്കുകയാണ് ചെയ്യുന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് സൂചന നൽകി.

അറസ്റ്റിലായ നഹാസ് ഷമീർ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജുവനെെൽ കോടതിയിൽ ഹാജരാക്കി. ഫോർട്ട് എസി ബിനു കുമാറിന്‍റെ നിർദ്ദേശപ്രകാരം സിഐ ജിജു കുമാർ, എസ്ഐ ബിനു മോഹൻ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

District News

യാത്രക്കാരനെ ആക്രമിച്ച് കവർച്ച: ഒന്നാം പ്രതി പിടിയിൽ

പേരൂർക്കട: യാത്രക്കാരനെ ആക്രമിച്ച് സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ ഒന്നാംപ്രതി പോലീസ് പിടിയിൽ. പൂന്തുറ സ്വദേശി കൊല്ലം ഇരവിപുരം ജോളി ജംഗ്ഷൻ ഹൗസ് നമ്പർ 232 മിനി ഭവനിൽ രാഹുൽ (25) ആണ് പിടിയിലായത്.

ഒന്നാംപ്രതി ഓടിച്ചു വന്ന ഓട്ടോറിക്ഷ മണക്കാട് സ്വദേശി ബാലലോചനൻ നായർ (57) കൈ കാണിച്ചു. മണക്കാടുള്ള വീട്ടിലേക്ക് പോകാനായിരുന്നു ഇത്. സവാരിക്കാരനെ വീട്ടിലെത്തിക്കുന്നതിന് പകരം ഒന്നാംപ്രതി തന്‍റെ കൂട്ട് പ്രതികൾ കാത്തുനിന്ന ഒരു സ്ഥലത്ത് ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടുപോകുകയും ഇയാളുടെ സംഘത്തിൽപ്പെട്ട മൂന്നുപേർ ഓട്ടോറിക്ഷയിൽ കയറുകയും ചെയ്തു.

ഒടുവിൽ ബാലലോചനൻ നായരെ വർക്കലയിൽ എത്തിച്ച സംഘം ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി കൈവശം ഉണ്ടായിരുന്ന 7 പവന്‍റെ സ്വർണാഭരണവും ഒരു മോതിരവും വിവോ സ്മാർട്ട് ഫോണും കവരുകയുമായിരുന്നു. രാഹുലിന്‍റെ കൂട്ടാളികൾ നേരത്തെ പോലീസ് പിടിയിലായിരുന്നു. തമ്പാനൂർ എസ്ഐ ബിനു മോഹനാണ് കേസന്വേഷണം നടത്തിയത്. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.

District News

സ്വർണ വ്യാപാരസ്ഥാപനത്തിലെ മോഷണം; പ്രതി പിടിയിൽ

മൂവാറ്റുപുഴ: സ്വർണ വ്യാപാരസ്ഥാപനത്തിന്‍റെ കാർ പാർക്കിംഗ് ഏരിയയിൽ പാതിരാത്രി അതിക്രമിച്ച് കയറി മോഷണം നടത്തിയയാളെ മൂവാറ്റുപുഴ പോലീസ് പിടികൂടി. വെസ്റ്റ്ബംഗാൾ സ്വദേശി ബാദുഷ ഷേക്കി(29)നെയാണ് മുവാറ്റുപുഴ എസ്ഐ ഷാഹുൽ ഹമീദിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള സ്വർണ വ്യാപാരസ്ഥാപനത്തിന്‍റെ കാർ പാർക്കിംഗ് ഏരിയയിൽ രാത്രി അതിക്രമിച്ച് കയറി 30,000ത്തോളം രൂപ വില വരുന്ന കോപ്പർ സ്ട്രിപ്പ് മോഷ്ടിക്കുകയായിരുന്നു. നേരത്തെ ചെമ്പ് കമ്പി മോഷ്ടിച്ചതിന് കേസ് നിലവിലുണ്ട്.

District News

പണാപഹരണക്കേസ്: എഡിഎസ് മുൻ ചെയർപേഴ്‌സണെ വെറുതെ വിട്ടു

നെടുമങ്ങാട്: നഗരസഭയുടെ കുടുംബശ്രീ അക്കൗണ്ടുകളിൽ നിന്നും വ്യാജ രേഖകൾ ചമച്ച് പണാപഹരണം നടത്തിയെന്ന കേസിൽ എഡിഎസ് മുൻ ചെയർപേഴ്‌സൺ ശാന്തകുമാരിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതി-2 മജിസ്‌ട്രേട്ട് പി.ആർ.അക്ഷയ വെറുതെ വിട്ട് ഉത്തരവായി.

1999-ലാണ് ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ ശാന്തകുമാരിക്കെതിരെ കേസെടുത്തത്. എസ്ബിടി നെടുമങ്ങാട് ശാഖയിലെ കുടുംബശ്രീ അക്കൗണ്ടുകളിൽ നിന്ന് അറുപത്തി എണ്ണായിരം രൂപ അപഹരിച്ചുവെന്നായിരുന്നു കേസ്.അങ്കണവാടി അധ്യാപികയായിരുന്ന പ്രതിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു.ശാന്തകുമാരിക്ക് വേണ്ടി അഡ്വ.എസ്.കെ.രഞ്ജുഭാസ്കർ കോടതിയിൽ ഹാജരായി.

District News

കവർച്ചാശ്രമത്തിനിടയിൽ വെള്ളംകുടി ബാബു പിടിയിൽ

കൊട്ടാരക്കര: കവർച്ചാശ്രമത്തിനിടയിൽ മോഷ്ടാവ് പിടിയിൽ. വയക്കൽ കമ്പംകോട് മാപ്പിളവീട്ടിൽ ജേക്കബിന്‍റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ മോഷ്ടാവ് വെള്ളംകുടി ബാബു എന്ന ബാബു(55) വാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ രണ്ടോടെ ആയിരുന്നു സംഭവം.

മരണചടങ്ങിൽ പങ്കെടുക്കാൻ വീടുപൂട്ടി ജേക്കബും കുടുംബവും പോയ സമയത്തായിരുന്നു മോഷണ ശ്രമം. അടുക്കിളഭാഗത്തേക്കു പതുങ്ങിയെത്തുന്ന മോഷ്ടാവിനെ സിസിടിവി കാമറിയിലൂടെ ഗൾഫിലുള്ള ജേക്കബിന്‍റെ മകൾ കണ്ടു. ഉടൻ തന്നെ ഫോണിലൂടെ വിവരം ജേക്കബിനെ അറിയിച്ചു. ജേക്കബ് അയൽവാസികളെ വിവരം അറിയിച്ചു.

അടുക്കിളയുടെ പൂട്ട് തകർക്കാനുള്ള ശ്രമത്തിലായിരുന്നു ബാബു. നാട്ടുകാരെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ബാബുവിനെ അവർ ഓടിച്ചിട്ടു പിടികൂടി കൊട്ടാരക്കര പോലീസിന് കൈമാറി. നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള ബാബു ജയിലിൽ നിന്നിറങ്ങിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ എന്നു പോലീസ് പറയുന്നു.

District News

പന്തളത്ത് വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം

പന്തളം: പന്തളത്ത് വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. എൻഎസ്എസ് കോളജിന് എതിർവശത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും ദന്താശുപത്രിയിലുമാണ് വ്യാഴാഴ്ച രാത്രി 11 ഓടെ കവർച്ച നടന്നത്. യുഡി മെൻസ് ഫാഷൻ , വിദ്യാഭവൻ ബുക്ക് സ്റ്റാൾ, എംജിഎം ദന്താശുപത്രി, ബ്രെഡ് ലൈൻ ബേക്കറി, ബൂഫിയ ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

യുഡി വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ മുൻ ഭാഗത്തുള്ള ചില്ല് പൊട്ടിച്ച് അകത്തു കയറിയെങ്കിലും സ്ഥാപനത്തിന്‍റെ അകത്തുള്ള ഷട്ടർ സെൻട്രൽ ലോക്കുള്ളതു കാരണം തുറക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്തുള്ള പണമിടപാട് സ്ഥാപനത്തിന്‍റെ പുറത്തുള്ള കാമറ ഊരി മാറ്റിയിരുന്നു.

ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ കയറി ഐസ് ക്രീം കഴിച്ച് ഡയറി മിൽക്ക് പായ്ക്കറ്റുകൾ മോഷ്ടിച്ചു. പുതുതായി ആരംഭിച്ച ബൂഫിയ ബേക്കറിയിൽനിന്ന് നാൽപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുള്ളതായി ഉടമ പറഞ്ഞു.

വിവരമറിഞ്ഞ് ഡോഗ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമം നടന്ന സ്ഥാപനങ്ങളിലെ സിസിടിവി കാമറ അടിച്ചു നശിപ്പിക്കുന്നത് കാണാൻ കഴിയും. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കട ഉടമകൾക്ക് ലഭിച്ചിട്ടുണ്ട്.

രണ്ടു മോഷ്ടാക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കാവിമുണ്ടും കാക്കി ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇയാളുടെ മുഖദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

District News

കാറില്‍നിന്ന് പണം മോഷ്ടിച്ചു


വൈപ്പിന്‍: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് 10,000 രൂപയും വിവിധ രേഖകളും അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി. കഴിഞ്ഞദിവസം പൊന്നാരിമംഗലത്ത് കണ്ടെയ്‌നര്‍ റോഡിലായിരുന്നു സംഭവം. ഇടുക്കി സ്വദേശി സോനുമോള്‍ ജോര്‍ജിന്‍റെ ബാഗാണ് നഷ്ടപ്പെട്ടത്. ഡ്രൈവിംഗ് ലൈസന്‍സ് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് എന്നിവയും ബാഗിലുണ്ടായിരുന്നു. കുടുംബവുമായി പൊന്നാരിമംഗലത്ത് സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഇവര്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബാഗ് മോഷണം പോയത്. മുളവുകാട് പോലീസില്‍ പരാതി നല്‍കി.

District News

നാട്ടുകാര്‍ തടഞ്ഞുവച്ചയാള്‍ മോഷണക്കേസില്‍ അറസ്റ്റിലായി

പത്തനംതിട്ട: നാട്ടുകാര്‍ തടഞ്ഞുവച്ചയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തന്‍വീട്ടില്‍ രാജന്‍(44) ആണ് അറസ്റ്റലായത്.


ഏനാത്ത് തട്ടാരുപടി അംബേദ്കര്‍ കോളനിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചതിനേ തുടര്‍ന്ന് രാജനെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഏനാത്ത് ഇന്‍സ്പെക്ടര്‍ അനൂപിന്‍റെ നേതൃത്വത്തില്‍ ഏനാത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്താകുന്നത്. പ്രതിയുടെ പക്കല്‍ നിന്നും വാട്ടര്‍മീറ്ററുകള്‍ അടങ്ങിയ ചാക്ക് പിടികൂടിയിരുന്നു.


ഏനാത്ത് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് രാജനെന്ന് പോലീസ് പറഞ്ഞു.

Kerala

പാണ്ടിക്കാട്ട് പലചരക്ക് കടയിൽ മോഷണം; അരലക്ഷം രൂപ കവർന്നു

മലപ്പുറം: പാണ്ടിക്കാട്ട് പലചരക്ക് കടയിൽ മോഷണം. പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലെ കമറുദ്ദീന്‍റെ കടയിലാണ് മോഷണം നടന്നത്.

കടയുടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കമറുദ്ദീന്‍റെ മ‍ര്‍ഹബ സ്റ്റോറിന്‍റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് വലിപ്പിലും ബാഗിലും സൂക്ഷിച്ചിരുന്ന പണമാണ് എടുത്തത്.

നേരത്തേയും ഇദ്ദേഹത്തിന്‍റെ കടയിൽ മോഷണം നടന്നിട്ടുണ്ട്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തുള്ള അമാന ബേക്കറിയിലും മോഷണശ്രമം നടന്നിട്ടുണ്ട്.

Kerala

ചേർത്തലയിലെ ഭാഗ്യക്കുറി വിൽപനശാലയിൽ വൻ മോഷണം; 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകൾ കവർന്നു

ആലപ്പുഴ: ചേർത്തലയിലെ ഭാഗ്യക്കുറി വിൽപനശാലയിൽ നിന്ന് 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകൾ കവർന്നു. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷ്ടാവ് കവർന്നിട്ടുണ്ട്.

. ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപത്തെ പള്ളിക്കാവ് വെളി ലത ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 'ബ്രദേഴ്‌സ്' ഭാഗ്യക്കുറി വിൽപനശാലയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

സമീപത്തെ വീടിന്‍റെ ഗേറ്റ് ചാടിക്കടന്ന് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ്, കടയുടെ വടക്കുഭാഗത്തുള്ള ജനൽ പാളി തുറന്ന് കമ്പി അറുത്തുമാറ്റി, കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ഗ്രിൽ തകർത്താണ് അകത്തുകടന്നത്.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നറുക്കെടുക്കുന്ന ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി എന്നിവയുടെ 5143 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലർച്ചെ 2.45ന് മോഷ്ടാവ് നീല മഴക്കോട്ടണിഞ്ഞ് തുണികൊണ്ട് മുഖം മറച്ച് എത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആലപ്പുഴയിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

District News

കവർച്ചയ്ക്കിടെ ഉറങ്ങിപ്പോയി; കള്ളൻ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്‌കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പോലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയിലായത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ട് പോലീസില്‍ വിവരം അറിയിച്ചു.

അതിനിടെ പരിശോധന നടത്തിയ സ്‌കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.

സ്‌കൂളില്‍ നിന്നു കവര്‍ന്ന യുപിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്‌സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാള്‍ ഉറങ്ങിപ്പോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

District News

കോഴിക്കോട്ട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം കവ ർന്ന കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം ക വർന്ന കേസിലെ പ്രതി പിടിയിൽ. പാറക്കുളം സ്വദേശി അഖിൽ ആണ് പിടിയിലായ .
മോഷണശ്രമത്തിനിടെ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂർ, എലത്തൂർ മേഖലകളിൽ ഉൾപ്പെടെ 14 മോഷണങ്ങൾ താൻ നടത്തിയതായി അഖിൽ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയിലാണ് പറമ്പിൽ ബസാറിലെ വീട് കുത്തിത്തുറന്ന് 25 പ വൻ സ്വർണം കവർന്നത്. പ്രദേശത്ത് ചെറുതും വലുതുമായ മോഷണങ്ങൾ തുടർച്ച യായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി കക്കോടിയിലെ ഒരു വീട്ടിൽ മോഷണ ശ്രമം നട ത്തിയതാണ് പ്രതി കുടുങ്ങാൻ കാരണം. മോഷണശ്രമം അറിഞ്ഞ് നാട്ടുകാർ സംഘ ടിച്ചപ്പോൾ, സ്വന്തം സ്‌കൂട്ടർ ഉപേക്ഷിച്ച് അഖിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സ്കൂട്ടർ കസ്റ്റഡിയിലെടുത്ത ശേഷം ക്രൈം സ്ക്വാഡും ചേവായൂർ പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അഖിലിനായി തെരച്ചിൽ തുടങ്ങി. ഈ സമയത്താ ണ് മറ്റൊരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ അഖിൽ ശ്രമിച്ചത്.
എന്നാൽ, മോഷ്ടിച്ച ബൈക്കുമായി അഖിൽ എത്തിയത് പോലീസിൻ്റെ മുന്നിലേക്കാ യിരുന്നു. ഇതോടെ ഇയാൾ പിടിയിലാവുകയും ചെയ്തു.

Kerala

ഓണത്തിന് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം; ചാക്കുകണക്കിന് മദ്യവുമായി കടന്ന പ്രതി പിടിയിൽ

പാലക്കാട്: കൊല്ലങ്കോട് ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലങ്കോട് പഴലൂർമുക്ക് സ്വദേശി രവിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാൾക്കൊപ്പം മോഷണത്തിന് സഹായിച്ച പല്ലശ്ശന സ്വദേശി ശിവദാസൻ, കൊല്ലങ്കോട് സ്വദേശി രമേഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. ഔട്ട്‌ലെറ്റിനകത്ത് പ്രവേശിച്ചയാളാണ് കൊല്ലങ്കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് പുറമേനിന്ന് സഹായം നൽകിയവരാണ് ശിവദാസനും രമേഷുമെന്നും പോലീസ് പറയുന്നു.

ഒരാൾ അകത്തുകയറി മദ്യമെടുക്കുകയും രണ്ടു പേർ ഔട്ട്‌ലെറ്റിന് പുറത്തു നിന്നുമാണ് മോഷ്ടിച്ചത്. അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. ഔട്ട്‌ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിന്‍റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്‌ലെറ്റ് മാനേജർ പറഞ്ഞു.

ഔട്ട്‌ലെറ്റിന്‍റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. പത്ത് ചാക്കിലധികം മദ്യമാണ് മോഷണം പോയത്. ഓണ ദിവസം പുലർച്ചെ 2.30 നാണ് ഔട്ട്‌ലെറ്റിന്‍റെ പിൻഭാഗത്തെ ചുമർ തുരന്ന് മോഷ്ടാക്കൾ അകത്തു കയറിയത്.

അഞ്ചു മണിക്കൂർ സമയമാണ് മോഷ്ടാക്കൾ ഔട്ട്‌ലെറ്റിൽ ചെലവഴിച്ചത്. അവസാന ചാക്കുമെടുത്ത് പുറത്തിറങ്ങിയത് രാവിലെ 7.30 നായിരുന്നു. മോഷ്ടിച്ച രണ്ടു ചാക്കുകൾ ഔട്ട്‌ലെറ്റിന്‍റെ പിൻഭാഗത്ത് ഉപേക്ഷിച്ചു പോയതായും കണ്ടെത്തിയിട്ടുണ്ട്.

District News

പഴ്‌സ് മോഷണം; തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

പേരൂര്‍ക്കട: ബസിലെ യാത്രക്കാരിയുടെ പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനികളെ പേരൂര്‍ക്കട പോലീസ് പിടികൂടി. ചെന്നൈ അടയാര്‍ സ്വദേശിനികളായ പാര്‍വതി (40), മഹേശ്വരി (33) എന്നിവരാണു പിടിയിലായത്.

ചൊവ്വാഴ്ച വൈകുന്നേരം നാ ലോടെയായിരുന്നു സംഭവം. പേരൂര്‍ക്കടയില്‍നിന്ന് അമ്പലമുക്കുവഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയും പാലോട് സ്വദേശിനിയുമായ ഗിരിജയുടെ പഴ്‌സാണ് പ്രതികള്‍ കവര്‍ന്നത്. ബസ് അമ്പലമുക്കിലെത്തിയപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട വിവരം ഗിരിജ അറിയുന്നത്. അപ്പോഴേക്കും സ്ത്രീകള്‍ മുങ്ങിയിരുന്നു.

പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടപ്പനക്കുന്ന് ഭാഗത്തുനിന്നാണ് ഇരുവരും പിടിയിലാകുന്നത്. പാര്‍വതി, മഹേശ്വരി എന്നിവര്‍ക്കെതിരേ തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

District News

ട്രെയിനില്‍നിന്നു മൊബൈല്‍ഫോൺ മോഷ്‌ടിച്ച അസം സ്വദേശി പിടിയിൽ

കോട്ടയം: ട്രെയിനില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അസം സ്വദേശിയായ 20 വയസുകാരനെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. അസം സ്വദേശിയായ അമിനുള്‍ ഇസ്‌ലാമിനെയാണു ചെങ്ങന്നൂര്‍ ആര്‍പിഎഫിന്‍റെ സഹായത്തോടെ കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്നലെ രാവിലെ ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈല്‍ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്നു മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുള്ള പരശുറാം എക്‌സ്പ്രസിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു.

ഈ സമയം പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആര്‍പിഎഫ് എസ്‌ഐ കെ.ഐ. ജോസ്, ആര്‍പിഎഫ് എഎസ്‌ഐ ഗിരികുമാര്‍, ആര്‍പിഎഫ് എച്ച്‌സി ദിലീപ് കുമാര്‍, ആര്‍പിഎഫ് കോട്ടയം ഷാനു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

കോട്ടയത്ത് എത്തിച്ച പ്രതിയെ റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മുമ്പും സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

District News

കാട്ടാക്കടയിൽ ക്ഷേത്രങ്ങളിൽ മോഷണം; മദ്യപിച്ചു ലക്കുകെട്ട മോഷ്ടാവ് കുടുങ്ങി

കാട്ടാക്കട: കാട്ടാക്കടയിൽ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം. ക്ഷേത്ര പരിസരത്തു മദ്യപിച്ചു ലക്കു കെട്ടുനിന്ന മോഷ്ടാവിനെ പൂജാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി. പോത്തൻകോട് കണിയാപുരം സ്വദേശി ഷെബിൻ (45)ആണ് പിടിയിലായത്.

നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. കാട്ടാക്കട പൊട്ടൻങ്കാവ് ധർമശാസ്താ ക്ഷേത്രം, എതിർവശത്തെ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലാണു മോഷണം നടന്നത്. ക്ഷേത്ര മുതലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതു പരിശോധിച്ചുവരുന്നു.രണ്ടിടങ്ങളിലും ഗേറ്റിലെ പൂട്ടു തകർത്താണ് കള്ളൻ അകത്തു കടന്നത്.

ധർമശാസ്താക്ഷേത്രത്തി ൽ ഗേറ്റും നാലമ്പല വാതിലിലെ പൂട്ടും തകർത്തു. ശാസ്താവ്, ഗണപതി ശ്രീകോവിലൂകളൂടെ പൂട്ടും ഓഫീസിലെയും തിടപള്ളിയിലെയും ഓഫീസിലെയും പൂട്ടുകൾ പൊട്ടിച്ചിത്. ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. 4.45ഓടെ പോറ്റി എത്തിയപ്പോളാണ് അകത്തു ആളെക്കണ്ടത്.

തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ശാസ്താ ക്ഷേത്ര പരിസരത്ത് ഇരുന്നു മദ്യപിച്ച ശേഷമായിരുന്നു മോഷണം. മദ്യക്കുപ്പി പരിസരത്ത് കിടന്നിരുന്നു. പിടികൂടുമ്പോൾ ഇയാശ്് മദ്യ ലഹരിയിലും ആയിരുന്നു. ഭദ്രകാളി ക്ഷേത്രത്തിലെ സിസിടിവിയിൽ ഇയാൾ മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

District News

കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ കവര്‍ച്ച: 40 പവൻ സ്വർണം നഷ്ടപ്പെട്ടു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ വന്‍ കവര്‍ച്ച. കോൺഗ്രസ് നേ താവിന്‍റെ വീട്ടില്‍ നിന്നും 40 പവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും നഷ്ടമായി. കോണ്‍ഗ്രസ് നേതാവും നെല്ലനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ വലിയകട്ടയ് ക്കാല്‍ പാലത്തറ സുരേഷ് ഭവനില്‍ ആര്‍. അപ്പുക്കുട്ടന്‍ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്‍റെ പിന്‍വശത്തുള്ള വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്്്ടാവ് ഒന്നാം നിലയിലെത്തി അപ്പുക്കുട്ടന്‍ പിള്ളയുടെ കൊച്ചുമക്കള്‍ ഉറങ്ങുകയായിരുന്നമുറിയില്‍ നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു.

അപ്പുക്കുട്ടന്‍ പിള്ളയുടെ മരുമകളുടേതായിരുന്നു ആഭരണങ്ങള്‍. അധ്യാപികയായ ഇവര്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ ഉണര്‍ന്നെണീറ്റു വന്നപ്പോള്‍ മുറിക്ക് പുറത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടു നിലവിളിച്ചു. ഇതോടെ വീട്ടിലെ മറ്റംഗങ്ങള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് പുറത്തേക്കോടി രക്ഷപ്പെട്ടു.

തുടര്‍ന്നു നടന്ന പരിശോധനയില്‍ മറ്റൊരു മുറിയില്‍ ആഭരണങ്ങള്‍ വെയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ചെറിയ പെട്ടികളിള്‍നിന്നും അവയെല്ലാം എടുത്തശേഷം ഉപേക്ഷിച്ച നിലയിലും വീടിന്‍റെ പിന്‍വശത്തെയും അകത്തേക്കുമുള്ള വാതിലുകള്‍ പൊളിച്ച നിലയിലും കണ്ടെ ത്തുകയായിരുന്നു.

രാവിലെ നടന്ന പരിശോധനയില്‍ മറ്റു ചില ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടികളും ബാഗും വാതില്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും പുരയിടത്തില്‍ ഉപേക്ഷിച്ചിരിക്കുന്ന നിലയിലും കണ്ടെത്തുകയുണ്ടായി.

തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരം അറിയിക്കുകയും വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് ആറ്റിങ്ങൽ‍ ഡിവൈഎസ്പി മഞ്ജുലാല്‍, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

Latest News

Up