Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wins

ബഗാന് മോഹ ജയം

കോല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) വിജയ കുതിപ്പ് തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയെ മോഹൻ ബഗാൻ പരാജയപ്പെടുത്തി.

ആദ്യ പകുതിയുടെ അവസാനം ഓസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ ബഗാനുവേണ്ടി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ദിമിത്രി പെട്രാറ്റോസ് ബഗാന്‍റെ ജയം ഉറപ്പിച്ചു.

മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചപ്പോൾ ചെന്നൈയ്ൻ എഫ്സി രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങിയത്.

National

ഗ്രാസ മഷേലിന് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം

ന്യൂഡൽഹി: മൊസാംബിക്കൻ മനുഷ്യാവകാശ പ്രവർത്തക ഗ്രാസ മഷേലിന് 2025ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം.

മുൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അധ്യക്ഷനായ ജൂറിയാണ് ഗ്രാസയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഒരു കോടി രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സാന്പത്തിക ശക്തീകരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം മാനിച്ചാണ് ഗ്രാസയെ അവാർഡിനു തെരഞ്ഞെടുത്തത്.

1945 ഒക്ടോബർസ 17നാണ് ഗ്രാസ ജനിച്ചത്. മൊസാംബിക്കിന്‍റെ ആദ്യ പ്രസിഡന്‍റ് സമോറ മോയിസെസ് മഷേലിന്‍റെ ഭാര്യയായിരുന്നു ഇവർ. 1986ൽ ഇദ്ദേഹം അന്തരിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് നെൽസൺ മണ്ഡേലയെ ഗ്രാസ വിവാഹം ചെയ്തു.

District News

അഞ്ചു കിലോമീറ്റർ ഫൺറൺ മാരത്തണിൽ വെച്ചൂർ സ്വദേശിക്ക് ഒന്നാം സ്ഥാനം

വെച്ചുർ: അഞ്ചു കിലോമീറ്റർ മാരത്തണിൽ സീനിയർ സിറ്റിസൺ വിഭാഗത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത് വെച്ചൂർ സ്വദേശിയായ മുതിർന്ന പൗരൻ.

എറണാകുളം ജെസിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചു കിലോമീറ്റർ ഫൺറൺ മാരത്തണിൽ സീനിയർ സിറ്റിസൺ വിഭാഗത്തിൽ വെച്ചൂർ സ്വദേശിയായ റിട്ട. കെഎസ്ഇബി എൻജിനിയർ വെളുത്തടത്തുപറമ്പിൽ ശശിയാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വയോധികരായ നിരവധിപേരാണ് പങ്കെടുത്തത്

Sports

അടിച്ചുകസറി ജയ്സ്വാളും രോഹിതും കോഹ്‌ലിയും; മത്സരവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് കെ. എൽ. രാഹുലും സംഘവും പരന്പര സ്വന്തമാക്കിയത്. 2-1 നാണ് ഇന്ത്യ പരമ്പര നേടിയത്.

ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം 39.5 ഓവറിൽ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളിന്‍റെ സൂപ്പർ സെഞ്ചുറിയുടെയും രോഹിത് ശർമയുടെയും കോഹ്‌ലിയുടെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം അനായാസമായി മറികടന്നത്.

117 റൺസാണ് ജയ്സ്വാൾ എടുത്തത്. ഏകദിന കരിയറിലെ ജയ്സ്വാളിന്‍റെ ആദ്യ സെഞ്ചുറിയാണ് ഇന്നത്തേത്. 121 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിംഗ്സ്. രോഹിത് ശർമ 75 റൺസും വിരാട് കോഹ്‌ലി 65 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഒരു വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. ക്വിന്‍റണ്‍ ഡി കോക്കിന്‍റെ (106) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ക്യാപ്റ്റൻ ടെംബാ ബാവുമ (48), ഡെവാള്‍ഡ് ബ്രെവിസ് (29), മാത്യു ബ്രെറ്റ്സ്കി (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.

മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചിരുന്നു. ഏകദിന പരന്പര സ്വന്തമാക്കിയതോടെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് പകരം വീട്ടാനും ഇന്ത്യയ്ക്ക് സാധിച്ചു. യശസ്വി ജയ്സ്വാൾ മത്സരത്തിലെ താരവും വിരാട് കോഹ്‌ലി പരമ്പരയിലെ താരവും ആയി.

 

 

 

 

 

 

 

 

 

Latest News

Up