Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralNews

Special

താലി കെട്ടി നേരെ പരീക്ഷയ്ക്ക്; ബിഹാറിൽ വീണ്ടും വിവാദമായി ഒരു 10 -ാം ക്ലാസുകാരിയുടെ വിവാഹം

ബീഹാറിലെ ഷെർഗട്ടിയിലുള്ള എസ്എംഎസ്ജി കോളേജിന് മുൻപിൽ കഴിഞ്ഞദിവസം അരങ്ങേറിയ ദൃശ്യങ്ങൾ അക്ഷരാർഥത്തിൽ കാഴ്ചക്കാരെ ഞെട്ടിക്കുന്നതായിരുന്നു.

കല്യാണപ്പന്തലിലെ ആഘോഷങ്ങൾക്കിടയിൽ നിന്നും നേരെ 10 -ാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായി എത്തിയ നവവധുവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

പൂക്കളാൽ അലങ്കരിച്ച കാറിൽ നിന്നും ചുവന്ന പട്ടുസാരിയും സ്വർണാഭരണങ്ങളും ധരിച്ച്, തലയിലൂടെ മൂടുപടമിട്ട് കൈയ്യിൽ പരീക്ഷാ അഡ്മിറ്റ് കാർഡുമായി ആ പെൺകുട്ടി പുറത്തിറങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും സഹപാഠികളും ഒരുപോലെ അത്ഭുതപ്പെട്ടു.

പരമ്പരാഗത വസ്ത്രം ധരിച്ച വരനും കാറിന്‍റെ മുൻസീറ്റിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തോടുള്ള ഈ പെൺകുട്ടിയുടെ അമിതമായ താല്പര്യത്തെ ചിലർ പ്രശംസിക്കുന്നുണ്ടെങ്കിലും, ഈ സംഭവം വലിയൊരു വിഭാഗം ആളുകൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

10 -ാം ക്ലാസ് പരീക്ഷ എഴുതുന്ന ഒരു വിദ്യാർഥിനിയുടെ വിവാഹം നടന്നു എന്നത് നിയമപരമായ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച കർശനമായ നിയമങ്ങൾ നിലനിൽക്കെ, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്.

മാതാപിതാക്കൾക്കും വരനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ല മറിച്ച് ഗൗരവമായി കാണേണ്ട കുറ്റകൃത്യമാണെന്നും പലരും അഭിപ്രായപ്പെടുന്നു. സമാനമായ മറ്റൊരു സംഭവം 2025 ഏപ്രിലിലും ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അന്ന് വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം പരീക്ഷാ ഹാളിലെത്തിയ യുവതിയെ സമൂഹം അഭിനന്ദനങ്ങളാൽ മൂടിയെങ്കിലും, ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്.

പരീക്ഷാ ഹാളിന് മുന്നിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ കാർ പരിശോധിക്കുന്നതും കുട്ടി പരീക്ഷാ കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതുമായ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വധുവിന്‍റെയും വരനെയും പ്രായം പരിശോധിക്കണമെന്നും ഈ സംഭവത്തിൽ പോലീസിന്‍റെ ഇടപെടൽ അനിവാര്യമാണെന്നും കാണിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം തുടരാനുള്ള അവളുടെ ആഗ്രഹം നല്ലതാണെങ്കിലും ഈ ചൊറുപ്രായത്തിലുള്ള വിവാഹം പെൺകുട്ടിയുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന വാദമാണ് ഇപ്പോൾ ശക്തമാകുന്നത്.

 

Viral

മരണത്തിന്‍റെ മഞ്ഞുപാളികൾക്കിടയിൽ നിന്നുയർന്ന നിലവിളി; മാനിന് ജീവന്‍റെ കാവലായി അഗ്നിശമന സേനാംഗം

ശൈത്യത്തിന്‍റെ കഠിനമായ പീഡനമേറ്റ് സ്റ്റീവൻസ് കൗണ്ടിയിലെ ലൂൺ തടാകത്തിലെ കട്ടിയായ മഞ്ഞുപാളികൾക്കിടയിൽ നിസഹായയായിപ്പോയ ഒരു മാനിന്‍റെ അതിസാഹസികമായ രക്ഷാകഥയാണ് ഇപ്പോൾ ലോകത്തിന്‍റെ ശ്രദ്ധയാകർഷിക്കുന്നത്.

പ്രകൃതിയുടെ വന്യതയും മനുഷ്യന്‍റെ കരുണയും നേർക്കുനേർ നിന്ന നിമിഷങ്ങളിൽ, ഒരു ജീവൻ നിലനിർത്താൻ അഗ്നിശമന സേനാംഗങ്ങൾ നടത്തിയ പരിശ്രമങ്ങൾ വിവരണാതീതമാണ്.

തടാകത്തിലെ വഴുക്കലുള്ള പ്രതലത്തിൽ കാലുകൾ ഉറപ്പിക്കാനാവാതെ നിലവിളിച്ചുകൊണ്ടിരുന്ന ആ മാനിനെ കണ്ട പ്രദേശവാസി നൽകിയ സന്ദർഭോചിതമായ വിവരമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

വിവരമറിഞ്ഞെത്തിയ സ്റ്റീവൻസ് കൗണ്ടി ഫയർ ഡിപ്പാർട്മെന്‍റിലെ ഉദ്യോഗസ്ഥർക്ക് മുന്നിൽ വലിയ വെല്ലുവിളികളാണുണ്ടായിരുന്നത്. നേർത്ത മഞ്ഞുപാളികൾ ഏതു നിമിഷവും തകരാമെന്നിരിക്കെ, യന്ത്രസാമഗ്രികൾ ഉപയോഗിക്കുന്നത് മാനിനെ കൂടുതൽ പരിഭ്രാന്തിയിലാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു.

തുടർന്ന് സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു സേനാംഗം മഞ്ഞിലൂടെ ഇഴഞ്ഞു നീങ്ങി മാനിനടുത്തേക്ക് എത്തുകയായിരുന്നു. ആദ്യ നിമിഷങ്ങളിൽ മനുഷ്യസാമീപ്യം കണ്ട് ഭയന്ന് കരഞ്ഞ മൃഗം, ആ ഉദ്യോഗസ്ഥൻ അതിനെ ചേർത്തുപിടിച്ചതോടെ സാവധാനം ശാന്തമായി.

സ്ട്രെച്ചറുകൾ ഉപയോഗിക്കുന്നതിന് പകരം, മാനിന്‍റെ ശരീരത്തോട് ചേർന്ന് കിടന്ന് അതിന് ഊഷ്മളതയും സുരക്ഷിതബോധവും നൽകിയാണ് അദ്ദേഹം കരയിലേക്ക് നീങ്ങിയത്.

മറുഭാഗത്ത് സന്നദ്ധരായി നിന്ന മറ്റ് അംഗങ്ങൾ കയറുകൾ ഉപയോഗിച്ച് ഇവരെ രണ്ടുപേരെയും അതിജാഗ്രതയോടെ തീരത്തേക്ക് വലിച്ചടുത്തു. കരയ്ക്കെത്തിയതോടെ ഭയമെല്ലാം മാറി പുത്തൻ ഉണർവ് ലഭിച്ച മാൻ, അല്പനേരത്തെ വിശ്രമത്തിന് ശേഷം തന്‍റെ സ്വാഭാവിക വാസസ്ഥലമായ കാട്ടിലേക്ക് ഓടിമറഞ്ഞു.

ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് അഗ്നിശമന സേനയ്ക്ക് ലഭിക്കുന്നത്. വന്യജീവികൾ അപകടത്തിൽപ്പെടുമ്പോൾ വൈകാരികമായി ഇടപെടാതെ, വിദഗ്ധരെ വിവരമറിയിക്കുന്നതാണ് ഉചിതമെന്ന് ഈ സംഭവം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

ശൈത്യകാലത്തെ ഈ കരുതൽ വെറുമൊരു രക്ഷാപ്രവർത്തനം എന്നതിലുപരി മാനവികതയുടെ വലിയൊരു സന്ദേശം കൂടിയായി മാറുന്നു.

Viral

പുത്തൻ ലംബോർഗിനി വീട്ടിലെത്തി, പൂജയ്ക്കിടെ മിനി ഹാർട്ട് അറ്റാക്ക്; വീഡിയോ വൈറൽ

ആഡംബരത്തിന്‍റെ അവസാനവാക്കായ ലംബോർഗിനി സ്വന്തമാക്കുക എന്നത് ഏതൊരു വാഹനപ്രേമിയുടെയും വലിയൊരു സ്വപ്നമാണ്. കോടികൾ വിലമതിക്കുന്ന ഇത്തരം വാഹനങ്ങൾ റോഡിലിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അതിലുടക്കി നിൽക്കാറുണ്ട്.

എന്നാൽ ഏറെ കൊതിച്ചു വാങ്ങിയ ഒരു പുത്തൻ കാറിന് ഉടമസ്ഥന്‍റെ കൈകളിൽ കിട്ടി ദിവസങ്ങൾക്കുള്ളിൽ അപ്രതീക്ഷിതമായി ഒരു അപകടം പറ്റിയാലോ? അത്തരമൊരു കൗതുകകരമായ ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഹൈദരാബാദിൽ നിന്നുള്ള ഈ വീഡിയോയിൽ പുതിയ ലംബോർഗിനി ഹുറാക്കാൻ വീട്ടിലെത്തിച്ച ശേഷം കുടുംബാംഗങ്ങൾ ചേർന്ന് പൂജ നടത്തുന്നതാണ് പശ്ചാത്തലം.

ഇതിനിടെ ഉടമയുടെ അമ്മ കാറിന് മുന്നിൽ നാളികേരം ഉഴിഞ്ഞ് പൂജ നടത്തുന്നതിനിടെ ഒരു അബദ്ധം സംഭവിക്കുകയായിരുന്നു. കയ്യിലിരുന്ന കർപ്പൂരം കത്തിച്ച തേങ്ങ കാറിന് മുകളിൽ വീഴാൻ പോയെങ്കിലും പൂജാരിയുടെ നിർദ്ദേശപ്രകാരം അവർ അത് സമീപത്തെ മണലിലേക്ക് മാറ്റി.

എന്നാൽ യഥാർഥ 'ട്വിസ്റ്റ്' ഉണ്ടായത് അതിനുശേഷമാണ്. ഹൈന്ദവ ആചാരപ്രകാരം ഐശ്വര്യത്തിനായി നിലത്തടിച്ച് തേങ്ങ ഉടയ്ക്കാൻ ശ്രമിച്ചപ്പോൾ അത് തറയിൽ തട്ടിത്തെറിച്ച് നേരെ പോയി കാറിന്‍റെ വിലപിടിപ്പുള്ള ഹെഡ്ലൈറ്റിൽ ഇടിക്കുകയായിരുന്നു.

ഈ അപ്രതീക്ഷിത നീക്കം കണ്ട് പൂജാരിയും അമ്മയും ഒരു നിമിഷം സ്തംഭിച്ചുപോയി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം എട്ടരക്കോടിയിലധികം ആളുകളാണ് കണ്ടത്.

ലംബോർഗിനി പോലെ അതിവേഗതയുള്ള ഒരു വാഹനത്തിന് മേൽ അമ്മയുടെ കൈക്കരുത്ത് വിജയിച്ചു എന്നാണ് പലരും ഇതിനെ തമാശരൂപേണ വിശേഷിപ്പിച്ചത്.

കാറിന് പോറലുകൾ ഏറ്റോ എന്നത് വ്യക്തമല്ലെങ്കിലും, അമ്മയുടെ സ്നേഹത്തിനും വിശ്വാസത്തിനും മുന്നിൽ ഇത്തരം കേടുപാടുകൾ നിസാരമാണെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഭൂരിഭാഗം കമന്‍റുകളും പറയുന്നത്.

അമ്മയുടെ അനുഗ്രഹമാണ് കാറിനേക്കാൾ വലുതെന്നും അമ്മയ്ക്ക് ഒന്നും സംഭവിക്കാതിരുന്നതാണ് ഭാഗ്യമെന്നും ആരാധകർ കുറിച്ചു. വെറും നാല് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള കരുത്തൻ വാഹനമാണ് ലംബോർഗിനി ഹുറാക്കാൻ.

കാർബൺ ആറ്റത്തിന്‍റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഇതിന്‍റെ ഡിസൈനും അത്യാധുനിക എൽഇഡി ലൈറ്റിംഗ് സംവിധാനവും ഇതിനെ ലോകത്തെ തന്നെ മികച്ച സ്പോർട്സ് കാറുകളുടെ നിരയിൽ എത്തിക്കുന്നു.

Viral

രുചിയുടെ പേരിൽ വിവേചനം വേണ്ട: ഇന്ത്യൻ വിദ്യാർഥികൾക്ക് അമേരിക്കയിൽ 1.8 കോടി രൂപയുടെ നഷ്ടപരിഹാരം

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡറിൽ ഗവേഷണം നടത്തുന്ന രണ്ട് ഇന്ത്യൻ വിദ്യാർഥികൾ തങ്ങളുടെ ഭക്ഷണശീലത്തിന്‍റെ പേരിൽ നേരിട്ട വിവേചനത്തിനെതിരെ നടത്തിയ നിയമപോരാട്ടം വിജയത്തിലെത്തിയിരിക്കുകയാണ്.

ലളിതമായ ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ രണ്ട് ലക്ഷം ഡോളറിന്‍റെ (1.8 കോടി രൂപ) നഷ്ടപരിഹാരത്തിലാണ് അവസാനിച്ചത്.

തങ്ങൾ ശീലിച്ച ഭക്ഷണത്തിന്‍റെ മണം ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താൽ സർവകലാശാലയിലെ ഒരു ജീവനക്കാരി ഉന്നയിച്ച പരാതിയും അതിനെത്തുടർന്ന് അധികൃതർ സ്വീകരിച്ച ഏകപക്ഷീയമായ നടപടികളുമാണ് ആദിത്യ പ്രകാശിനെയും ഊർമി ഭട്ടാചാര്യയെയും കോടതിയിലേക്ക് നയിച്ചത്.

പൊതു അടുക്കളയിൽ ഇന്ത്യൻ വിഭവമായ പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയുണ്ടായ തർക്കം പിന്നീട് ഇരുവരുടെയും അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് വളരുകയായിരുന്നു.

ഊർമിയെ അവരുടെ അധ്യാപന ചുമതലയിൽ നിന്ന് നീക്കം ചെയ്യുകയും യോഗ്യതയുണ്ടായിട്ടും ഇരുവരുടെയും ബിരുദങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തതോടെ വിവേചനം വ്യക്തമായി.

ഭക്ഷണത്തിന്‍റെ മണമോ സാംസ്കാരിക പശ്ചാത്തലമോ മുൻനിർത്തി ഒരാളെ അധിക്ഷേപിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിദ്യാർഥികൾ വാദിച്ചു.

നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിദ്യാർഥികൾക്ക് അനുകൂലമായി വിധി വരികയും നഷ്ടപരിഹാരത്തിന് പുറമെ തടഞ്ഞുവെച്ച ബിരുദങ്ങൾ നൽകാൻ സർവകലാശാല നിർബന്ധിതരാവുകയും ചെയ്തു.

തന്‍റെ വംശത്തിന്‍റെയോ ഭക്ഷണത്തിന്‍റെയോ പേരിൽ ആർക്കും തന്നെ കീഴ്പ്പെടുത്താൻ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിജയത്തിലൂടെ ഊർമി ലോകത്തിന് നൽകുന്നത്.

Viral

വൈറലാകാൻ ബസ് തടഞ്ഞുനിർത്തി പുഷ്-അപ്; യുവാക്കൾക്ക് എട്ടിന്‍റെ പണികൊടുത്ത് യുപി പോലീസ്

സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി സാഹസിക പ്രകടനങ്ങളും വിചിത്രമായ പ്രവർത്തികളും കാട്ടിക്കൂട്ടുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് പോലീസ്.

ആഗ്രയിൽ പൊതുഗതാഗതം തടസപ്പെടുത്തി റീൽസ് ചിത്രീകരിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.

വഴിയിൽ ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി അതിന് മുന്നിൽ പുഷ്-അപ് എടുത്ത യുവാവിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.

റോഡിന് നടുവിൽ ബസ് തടഞ്ഞ യുവാവ് അതിന് മുന്നിൽ വ്യായാമം ചെയ്യുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് മൊബൈലിൽ പകർത്തുകയുമായിരുന്നു.

ഈ സമയമത്രയും ബസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും റോഡിൽ കാത്തുനിൽക്കേണ്ടി വന്നു. മറ്റ് വാഹനങ്ങളുടെ യാത്രയ്ക്കും ഇത് തടസമുണ്ടാക്കി.

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുപി പോലീസ് അന്വേഷണം ആരംഭിക്കുകയും യുവാക്കളെ കണ്ടെത്തുകയുമായിരുന്നു.

ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുശല്യം ഉണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്, ഇത്തരം പ്രവർത്തികൾ ഗുരുതരമായ നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് പോലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

വൈറലാകാൻ വേണ്ടി സ്വന്തം ജീവനോ മറ്റുള്ളവരുടെ സുരക്ഷയോ പണയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.

Viral

ഓർഡർ ക്യാൻസൽ ചെയ്ത ഉപഭോക്താവിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ച് ഡെലിവറി ബോയിയുടെ പ്രതിഷേധം

ഭക്ഷണ വിതരണ മേഖലയിലെ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം എത്രത്തോളം സങ്കീർണമാണെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

അർദ്ധരാത്രിയിൽ ഭക്ഷണവുമായി എത്തിയ സൊമാറ്റോ ഡെലിവറി പങ്കാളിയും ഉപഭോക്താവും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലായിരിക്കുന്നത്.

ജോലിയോടുള്ള ഉത്തരവാദിത്തവും തൊഴിലാളികൾ അർഹിക്കുന്ന മാന്യതയും തമ്മിലുള്ള അതിർവരമ്പുകളെ കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങളാണ് ഈ സംഭവത്തെത്തുടർന്ന് ചർച്ചചെയ്യപ്പെടുന്നത്.

അങ്കുർ താക്കൂർ എന്ന ഡെലിവറി ഏജന്‍റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്.

പുലർച്ചെ രണ്ടരയ്ക്ക് ശേഷം നടന്ന സംഭവത്തിൽ, കെട്ടിടത്തിന്‍റെ താഴെ വരെ എത്തിയ തന്നോട് മുകളിലത്തെ നിലയിൽ വന്ന് ഭക്ഷണം നൽകാൻ ഉപഭോക്താവ് ആവശ്യപ്പെടുകയും അത് നിരസിച്ചപ്പോൾ ഫോണിലൂടെ വളരെ മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് അങ്കുർ ആരോപിക്കുന്നു.

താൻ പണം നൽകുന്നത് ഭക്ഷണം വീട്ടുവാതിൽക്കൽ എത്തിക്കാനാണെന്നും അതിനാൽ ഡെലിവറി ഏജന്‍റ്, പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് രോഷാകുലനായത്.

എന്നാൽ, പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തങ്ങളെപ്പോലുള്ളവർക്ക് പണത്തേക്കാളുപരി കുറഞ്ഞ പക്ഷം മനുഷ്യത്വപരമായ പരിഗണനയെങ്കിലും നൽകണമെന്നാണ് അങ്കുർ വീഡിയോയിലൂടെ സമൂഹത്തോട് വിളിച്ചുപറയുന്നത്.

തർക്കം മുറുകിയതോടെ ഓർഡർ റദ്ദാക്കുമെന്ന് ഉപഭോക്താവ് ഭീഷണിപ്പെടുത്തിയെങ്കിലും അതിന് വഴങ്ങാൻ അങ്കുർ തയ്യാറായില്ല. തുടർന്ന് ഓർഡർ റദ്ദാക്കപ്പെടുകയും തനിക്ക് ലഭിച്ച ബിരിയാണി കോംബോയും ഗുലാബ് ജാമും അടങ്ങുന്ന ഭക്ഷണം ക്യാമറയ്ക്ക് മുന്നിലിരുന്ന് കഴിച്ചുകൊണ്ട് അദ്ദേഹം തന്‍റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പ്രകടമാകുന്നത്.

രാത്രി സമയത്ത് ജോലി ചെയ്യുന്ന തൊഴിലാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഉപഭോക്താവിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ, ഉപഭോക്താവ് നൽകുന്ന ഡെലിവറി ചാർജ് കൃത്യമായ സേവനത്തിനുള്ളതാണെന്നും വീട്ടുവാതിൽക്കൽ ഭക്ഷണം എത്തിക്കാത്തത് തൊഴിൽപരമായ വീഴ്ചയാണെന്നും മറുവിഭാഗം വാദിക്കുന്നു.

Viral

സിനിമയെ വെല്ലുന്ന പോലീസ് ചേസിങ്: വിൻഡ്ഷീൽഡ് തകർത്ത് നായ പുറത്തേക്ക്

വാഷിംഗ്ടണിലെ പിയേഴ്‌സ് കൗണ്ടിയിൽ അർദ്ധരാത്രിയിൽ അരങ്ങേറിയ നാടകീയമായ പോലീസ് വേട്ട ഒടുവിൽ അവസാനിച്ചത് വലിയൊരു അപകടത്തിലാണ്.

സാധാരണ നിലയിലുള്ള ട്രാഫിക് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ പിന്തുടർന്ന പോലീസിന് നേരിടേണ്ടി വന്നത് അവിശ്വസനീയമായ കാഴ്ചകളായിരുന്നു.

രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനം പരിശോധിക്കാൻ ഡെപ്യൂട്ടിമാർ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പോലീസിനെ കണ്ടയുടൻ വേഗത വർദ്ധിപ്പിച്ച ഡ്രൈവർ കീ പെനിൻസുലയിലെ റോഡുകളിലൂടെ അതിസാഹസികമായി വാഹനം പായിക്കുകയായിരുന്നു.

അമിതവേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചു കയറുകയും, ആഘാതത്തിൽ വാഹനത്തിന്‍റെ മുൻവശത്തെ ചില്ല് പൂർണമായും തകരുകയും ചെയ്തു.

ഇതേസമയം കാറിനുള്ളിലുണ്ടായിരുന്ന ഒരു നായ തകർന്ന വിൻഡ്ഷീൽഡിലൂടെ പുറത്തേക്ക് തെറിച്ചു വീണത് കണ്ടുനിന്നവരെയെല്ലാം ഞെട്ടിച്ചു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിലത്തുവീണ നായ ഉടൻ തന്നെ എഴുന്നേറ്റ് ഓടി.

പിന്നീട് പരിശോധനയിൽ ഈ നായയ്ക്ക് പരിക്കുകളൊന്നുമില്ലെന്ന് വ്യക്തമായി. കാറിനുള്ളിൽ മറ്റൊരു ചെറിയ നായ കൂടി ഉണ്ടായിരുന്നെങ്കിലും അത് സുരക്ഷിതമായിരുന്നു. കാർ ഓടിച്ചിരുന്ന 39-കാരനെ പോലീസ് സ്ഥലത്തുതന്നെ പിടികൂടി.

ലഹരിമരുന്ന് ഉപയോഗിച്ചും ലൈസൻസ് ഇല്ലാതെയും വാഹനം ഓടിച്ച ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

വാഹനത്തിനുള്ളിൽ നിന്ന് നിരോധിത ലഹരിവസ്തുക്കളും പോലീസ് കണ്ടെടുത്തു. കാറിലുണ്ടായിരുന്ന യാത്രക്കാരിയായ യുവതിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു രണ്ട് നായകളും. ഇവരെ പിന്നീട് നായകളെ കൂട്ടി പോകാൻ പോലീസ് അനുവദിച്ചു.

Viral

എസി മുറികളിലെ ചർച്ചകളല്ല, നേരിട്ടുള്ള അനുഭവം; ഡെലിവറി ബാഗുമായി നിരത്തിലിറങ്ങി രാഘവ് ചദ്ദ

നയരൂപീകരണത്തിന്‍റെ ശീതീകരിച്ച മുറികളിൽ നിന്ന് സാധാരണക്കാരന്‍റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രാജ്യസഭാ എംപി രാഘവ് ചദ്ദ.

ഇന്ത്യയിലെ ഗിഗ് തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ നേരിട്ട് മനസിലാക്കാൻ അദ്ദേഹം ഒരു ദിവസം മുഴുവൻ ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണറായി വേഷമിട്ടു.

പാർലമെന്‍റ് ഹാളിലെ ഗൗരവമേറിയ ചർച്ചകളിൽ നിന്ന് മാറി, ബ്രാൻഡഡ് ടീ ഷർട്ടും ഹെൽമറ്റും ധരിച്ച് ഡെലിവറി ബാഗുമായി നിരത്തിലിറങ്ങിയ എംപിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും മിനിറ്റുകൾക്കുള്ളിൽ വീട്ടുപടിക്കൽ എത്തുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യർ അനുഭവിക്കുന്ന സമ്മർദ്ദവും കഷ്ടപ്പാടും മനസിലാക്കാനാണ് ഇദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്.

മറ്റൊരു ഡെലിവറി പാർട്ണറുടെ സ്‌കൂട്ടറിൽ പിന്നിലിരുന്ന് നഗരത്തിലെ തിരക്കേറിയ വീഥികളിലൂടെ സഞ്ചരിച്ചും ഓർഡറുകൾ ശേഖരിച്ചും അദ്ദേഹം ഈ ജോലിയുടെ എല്ലാ വശങ്ങളും നിരീക്ഷിച്ചു.

ഉപഭോക്താവിന്‍റെ വീടിന് മുന്നിലെത്തി ബെല്ലടിക്കുന്നതോടെ അവസാനിക്കുന്ന അദ്ദേഹത്തിന്‍റെ വീഡിയോ, തൊഴിലാളികൾ അനുഭവിക്കുന്ന 'അദൃശ്യമായ അധ്വാനത്തെ' ജനശ്രദ്ധയിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.

വെറും രാഷ്ട്രീയ പ്രസംഗങ്ങളിൽ ഒതുങ്ങാതെ, താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ നേരിട്ട് പഠിക്കാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും രാഘവ് ചദ്ദ കാണിച്ച ഈ സന്നദ്ധതയെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുകയാണ്.

തന്‍റെ ഈ അനുഭവത്തിൽ നിന്നുള്ള കൂടുതൽ വിവരങ്ങളും ഉൾക്കാഴ്ചകളും അദ്ദേഹം ഉടൻ പുറത്തുവിടുമെന്നാണ് സൂചന.

Viral

ബ്ലിങ്കിറ്റ് ആപ്പ് പറഞ്ഞത് ഡെലിവറി ചെയ്യാൻ, മനസാക്ഷി പറഞ്ഞത് വേണ്ടെന്ന്; ഒരു വലിയ ദുരന്തം ഒഴിവായ കഥ

തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ബ്ലിങ്കിറ്റ് ഡെലിവറി പങ്കാളിയുടെ അസാമാന്യമായ മനസാന്നിധ്യവും മാനുഷിക പരിഗണനയും ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഒരു ബിസിനസ് പ്ലാറ്റ്‌ഫോമിലെ വെറും തൊഴിലാളി എന്നതിലുപരി, സഹജീവിയോടുള്ള ഉത്തരവാദിത്തം എങ്ങനെ നിറവേറ്റാമെന്ന് സ്വന്തം പ്രവർത്തിയിലൂടെ കാണിച്ചുതന്നിരിക്കുകയാണ് ഈ യുവാവ്.

മൂന്ന് പാക്കറ്റ് എലിവിഷം ഓർഡർ ചെയ്ത ഒരു ഉപഭോക്താവിന്‍റെ അടുത്തേക്ക് സാധനങ്ങളുമായി എത്തിയ റൈഡർക്ക്, അവിടെ കണ്ട കാഴ്ച അത്ര സുഖകരമായിരുന്നില്ല.

വാതിൽ തുറന്ന യുവതി അങ്ങേയറ്റം മാനസിക വിഷമത്തിലാണെന്നും അവരുടെ കണ്ണുകൾ കരഞ്ഞു വീർത്തതാണെന്നും ശ്രദ്ധിച്ച അദ്ദേഹം, അവിടെ എന്തോ വലിയൊരു അപായം പതിയിരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു.

സാധാരണഗതിയിൽ ഓർഡർ നൽകി മടങ്ങേണ്ടതിന് പകരം, ആ സ്ത്രീയുടെ മാനസികാവസ്ഥ മനസിലാക്കാൻ അദ്ദേഹം ശ്രമിച്ചു. എന്തിനാണ് ഇത്രയധികം എലിവിഷം ഈ സമയത്ത് വാങ്ങുന്നതെന്ന് അദ്ദേഹം അവരോട് സൗമ്യമായി ചോദിച്ചു.

അവർ തന്‍റെ ഉദ്ദേശ്യം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും, ആ സാഹചര്യം ഒരു ആത്മഹത്യാ ശ്രമത്തിന്‍റേതാണെന്ന് മനസിലാക്കിയ റൈഡർ ആ ഓർഡർ അവർക്ക് കൈമാറാൻ തയ്യാറായില്ല.

ജീവിതത്തിലെ പ്രതിസന്ധികൾ താൽക്കാലികമാണെന്നും ഓരോ ജീവനും അമൂല്യമാണെന്നും അവരെ ഓർമ്മിപ്പിച്ച അദ്ദേഹം, ഏറെ നേരം സംസാരിച്ച് അവരെ ആശ്വസിപ്പിച്ചു. ഒടുവിൽ ആ ഓർഡർ റദ്ദാക്കി വിഷപ്പൊതികളുമായി അദ്ദേഹം അവിടെ നിന്നും മടങ്ങി.

പിന്നീട് തന്‍റെ ഈ അനുഭവം അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചപ്പോൾ വലിയ പിന്തുണയാണ് ലഭിച്ചത്. എലിശല്യത്തിന് വേണ്ടിയല്ല മറിച്ച് ജീവനൊടുക്കാൻ വേണ്ടിയാണ് അവർ ഇത് വാങ്ങിയതെന്ന് ഉറപ്പായതോടെയാണ് താൻ ഇടപെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

കേവലം റേറ്റിംഗിനും ലാഭത്തിനുമപ്പുറം മനുഷ്യത്വത്തിന് വില കൽപ്പിച്ച ഈ യുവാവിനെ ബ്ലിങ്കിറ്റ് മാനേജ്‌മെന്‍റ് നേരിട്ട് ആദരിക്കണമെന്ന ആവശ്യവും ശക്തമാണ്.

അൽഗരിതങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും അപ്പുറം സഹാനുഭൂതി എന്ന വികാരമാണ് ലോകത്തെ മനോഹരമാക്കുന്നതെന്ന് ഈ സംഭവം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.

Viral

ഐസ്‌ക്രീം നുണഞ്ഞ് മാതാപിതാക്കൾ കേബിൾ കാറിൽ; അഞ്ച് മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് കാവലായി അപരിചിതയായ സെക്യൂരിറ്റി ഗാർഡ്

ചൈനയിലെ പ്രശസ്തമായ ക്വിയാൻലിംഗ് മൗണ്ടൻ പാർക്കിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു വിദേശ ദമ്പതികളുടെ അപ്രതീക്ഷിത തീരുമാനം ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

വിനോദയാത്രയ്ക്കിടയിൽ തങ്ങളുടെ അഞ്ച് മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ ഒരു അപരിചിതയായ സെക്യൂരിറ്റി ഗാർഡിനെ ഏൽപ്പിച്ച് കേബിൾ കാർ യാത്രയ്ക്ക് പോയ പാകിസ്ഥാനി ദമ്പതികളുടെ നടപടിയാണ് വിവാദമായത്.

ഭാഷാപരമായ തടസങ്ങൾ ഉള്ളതിനാൽ സെക്യൂരിറ്റി ഗാർഡുമായി കാര്യമായി സംസാരിക്കാനോ തങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ കൈമാറാനോ നിൽക്കാതെയാണ് ഇവർ കുഞ്ഞുങ്ങളെ ഏൽപ്പിച്ചത്.

നിമിഷങ്ങൾക്കുള്ളിൽ ഈ ദമ്പതികൾ കാഴ്ചകൾ കാണാൻ മറഞ്ഞതോടെ പാർക്കിലെ സുരക്ഷാ ജീവനക്കാരിയായ ചെൻ ഡെയിംഗിനും മറ്റ് സന്ദർശകർക്കും മുമ്പിൽ രണ്ട് കുരുന്നുകളുടെ സംരക്ഷണം ഒരു വലിയ വെല്ലുവിളിയായി മാറി.

ട്രോളികളിൽ പുതപ്പിച്ചു കിടത്തിയിരുന്ന കുഞ്ഞുങ്ങൾ വിശപ്പും അസ്വസ്ഥതയും കാരണം കരയാൻ തുടങ്ങിയതോടെ പാർക്കിലുണ്ടായിരുന്ന നാട്ടുകാർ ഒത്തുകൂടി.

ഒരു സുരക്ഷാ ജീവനക്കാരി എന്നതിലുപരി ഒരു മുത്തശ്ശിയായ ചെൻ ഡെയിംഗ് വളരെ വാത്സല്യത്തോടെ ആ ദൗത്യം ഏറ്റെടുത്തു. കുട്ടികൾക്ക് കുപ്പിപ്പാൽ നൽകിയും അവർ ഛർദ്ദിച്ചപ്പോൾ അതെല്ലാം തുടച്ചുമാറ്റിയും ചെൻ കാണിച്ച കരുതൽ അവിടെയുണ്ടായിരുന്നവരുടെ കണ്ണുനിറച്ചു.

അതിനിടെ ഒരു കുഞ്ഞ് ഡയപ്പർ നനച്ചപ്പോൾ സഹായത്തിനായി മറ്റ് സ്ത്രീകളും മുന്നോട്ടുവന്നു. കൊടും തണുപ്പിലും മനുഷ്യത്വത്തിന്‍റെ ഊഷ്മളമായ കാഴ്ചകളാണ് പിന്നീട് അവിടെ അരങ്ങേറിയത്.

അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളെ ഏൽപ്പിച്ച് കാഴ്ചകൾ കാണാൻ പോയ മാതാപിതാക്കളുടെ മനസിനെ പലരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.

ഏകദേശം ഒരു മണിക്കൂറിന് ശേഷം ഐസ്‌ക്രീമും കഴിച്ചു തിരികെ വന്ന ദമ്പതികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് കണ്ടപ്പോൾ വലിയ ആശ്വാസമായി. ചൈനീസ് ഭാഷയിൽ എല്ലാവർക്കും നന്ദി പറഞ്ഞാണ് അവർ അവിടെനിന്നും മടങ്ങിയത്.

എന്നാൽ ഈ സംഭവത്തിന്‍റെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾ ഉയർന്നു. ചൈനീസ് ജനതയുടെ സ്നേഹത്തെയും കരുതലിനെയും ഒരു വിഭാഗം ആളുകൾ പ്രശംസിച്ചപ്പോൾ, മാതാപിതാക്കളുടെ ലാഘവബുദ്ധിയെ മറ്റുള്ളവർ രൂക്ഷമായി വിമർശിച്ചു.

സുരക്ഷിതമായ ഒരു രാജ്യമായതിനാലാണ് കുഞ്ഞുങ്ങളെ തിരികെ ലഭിച്ചതെന്നും മറ്റേതെങ്കിലും സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം വലിയ അപകടങ്ങൾക്ക് കാരണമാകുമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.

അപരിചിതരെ വിശ്വസിച്ച് സ്വന്തം കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്നതിലെ ധാർമ്മികതയും സുരക്ഷയുമാണ് ഇപ്പോൾ വലിയൊരു സംവാദവിഷയമായി മാറിയിരിക്കുന്നത്.

Viral

വൈറലാകാൻ എന്തുമാകാം?: ടാർഗെറ്റ് സ്റ്റോറിനുള്ളിൽ കുതിരയുമായി യുവാവിന്‍റെ സാഹസം

അമേരിക്കയിലെ ടെക്സസിലുള്ള ഒരു ടാർഗെറ്റ് സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ അസാധാരണമായ കാഴ്ചകൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായി മാറുകയാണ്.

കുതിര പരിശീലകനായ സ്റ്റെഫാൻ ഹാർമൻ എന്ന യുവാവാണ് ഒരു കുട്ടിയെയും കൂട്ടി കുതിരപ്പുറത്ത് കടയ്ക്കുള്ളിലൂടെ യാത്ര ചെയ്ത് എല്ലാവരെയും അമ്പരപ്പിച്ചത്.

ഡാളസിലെ തിരക്കേറിയ ഔട്ട്‌ലെറ്റിലേക്ക് ഇവർ കുതിരയുമായി കയറിവരുന്ന വീഡിയോ ഹാർമൻ തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരും അവിടുത്തെ ജീവനക്കാരും ഒട്ടും പ്രതീക്ഷിക്കാത്ത ഈ സന്ദർശനത്തിൽ ആദ്യം അമ്പരന്നെങ്കിലും, ചിലരൊക്കെ കുതിരയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അതിനെ തലോടാനും മുന്നോട്ടുവന്നു.

എന്നാൽ ഈ കൗതുകം അധികം നീണ്ടുനിന്നില്ല, കാരണം ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന കടയ്ക്കുള്ളിലൂടെ നടന്ന കുതിര അവിടെ വിസർജിച്ചത് വലിയൊരു പ്രതിസന്ധിയായി മാറി.

ഈ ദൃശ്യങ്ങൾ കൂടി വീഡിയോയിൽ കണ്ടതോടെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിട്ടുണ്ട്. ഇതോടെ ജീവനക്കാർ ക്ഷുഭിതരാവുകയും മൃഗത്തെ ഉടൻ പുറത്തിറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

'നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്? കുതിരയുമായി ഈ കടയ്ക്കുള്ളിൽ നിൽക്കാൻ കഴിയില്ല, ഉടൻ പുറത്തുപോവുക' എന്ന് ജീവനക്കാർ കർശനമായി പറയുന്നതും വീഡിയോയിൽ കേൾക്കാം.

ഈ മലിന്യങ്ങൾ പിന്നീട് ആര് വൃത്തിയാക്കി എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, സാധാരണക്കാരായ ജീവനക്കാർക്ക് ഇത്തരം പ്രവൃത്തികൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിരവധി ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ഇതൊരു തമാശയായി കാണുമ്പോൾ, മറ്റ് ചിലർ ഇത്തരം പ്രവൃത്തികൾ പൊതുജനങ്ങൾക്ക് ശല്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

വളർത്തുമൃഗങ്ങളെയും പട്ടികളെയും കടകളിൽ കയറ്റാൻ അനുവദിക്കാറുണ്ടല്ലോ, പിന്നെന്തുകൊണ്ട് കുതിരയെ പാടില്ല എന്ന പരിഹാസ ചോദ്യങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്.

തന്‍റെ കുതിരയെ ഇതുപോലെ മുൻപും പെറ്റ്‌സ്മാർട്ട് പോലുള്ള സ്ഥലങ്ങളിൽ ഹാർമൻ കൊണ്ടുപോയിട്ടുണ്ടെങ്കിലും, ഒരു ഭക്ഷണശാലയോട് ചേർന്നുള്ള റീട്ടെയിൽ സ്റ്റോറിൽ ഇത്തരം സാഹസത്തിന് മുതിർന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പക്ഷം.

Viral

എവിടെ നോക്കിയാലും ഒരേയൊരു മുഖം; ബെംഗളൂരുവിലെ ആ പോസ്റ്റർ രഹസ്യം പുറത്ത്

പലപ്പോഴും ഫോണിലേക്ക് മാത്രം നോക്കി നടക്കുമ്പോൾ ചുറ്റുമുള്ള പല രസകരമായ കാര്യങ്ങളും നാം ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ കർണാടകയിലെ തെരുവോരങ്ങളിലൂടെ യാത്ര ചെയ്ത ഒരു യുവതിയുടെ നിരീക്ഷണം ഇന്ന് ഇന്‍റർനെറ്റിൽ വലിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ബെംഗളൂരുവിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി, കർണാടകയിലുടനീളം യാത്ര ചെയ്യവേ പണി നടന്നുകൊണ്ടിരിക്കുന്ന പല കെട്ടിടങ്ങളിലും ഒരേ സ്ത്രീയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകൾ ശ്രദ്ധിച്ചു.

സാരിയുടുത്ത്, കണ്ണുകൾ തള്ളി, അമ്പരപ്പോടെ നോക്കുന്ന ആ സ്ത്രീയുടെ മുഖം എന്തിനാണ് എല്ലായിടത്തും ഒരേപോലെ പ്രത്യക്ഷപ്പെടുന്നത് എന്ന ആകാംക്ഷ അവരെ പിന്തുടർന്നു.

ഗൂഗിൾ ലെൻസ് ഉൾപ്പെടെയുള്ള ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് ആളെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെടുകയായിരുന്നു. അവർ ഈ നിഗൂഢത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്.

സാധാരണയായി പുതിയ വീടുകൾക്കോ സ്ഥാപനങ്ങൾക്കോ കണ്ണുതട്ടാതിരിക്കാൻ 'ദൃഷ്ടി ബൊമ്മകൾ' സ്ഥാപിക്കാറുണ്ട്. ഭീകരരൂപമുള്ള മുഖങ്ങളോ കരിമ്പൊട്ടുകളോ ആണ് ഇതിനായി പണ്ടുമുതലേ ഉപയോഗിച്ചു വരുന്നത്.

എന്നാൽ പുതിയ കാലത്തെ നിർമ്മാണ സൈറ്റുകളിൽ ഈ പരമ്പരാഗത രീതിക്ക് ഒരു മാറ്റം വന്നതായാണ് സോഷ്യൽ മീഡിയയിലെ സംവാദങ്ങൾ സൂചിപ്പിക്കുന്നത്.

ഒരു വിഭാഗം ആളുകൾ ഇതിനെ ആധുനിക രീതിയിലുള്ള ദൃഷ്ടിദോഷം മാറ്റാനുള്ള മാർഗമായി വിശേഷിപ്പിച്ചപ്പോൾ, ഇന്‍റർനെറ്റ് മീമുകൾ സാധാരണക്കാരുടെ വിശ്വാസങ്ങളിൽ സ്വാധീനം ചെലുത്തുന്നതിന്‍റെ ഉദാഹരണമാണ് ഇതെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.

ഈ ദുരൂഹതയ്ക്ക് വിരൽ ചൂണ്ടുന്ന വ്യക്തമായ മറുപടി ലഭിച്ചത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടിൽ നിന്നാണ്. പോസ്റ്ററിലെ ആ മുഖം കർണാടകയിൽ നിന്നുള്ള "നിഹാരിക റാവു' എന്ന യൂട്യൂബറുടേതാണെന്ന് എഐ കണ്ടെത്തുകയായിരുന്നു.

2023-ൽ നിഹാരികയുടെ ഒരു വീഡിയോയിലെ അമ്പരന്ന് നിൽക്കുന്ന ഭാവം വലിയ രീതിയിൽ ട്രോളുകൾക്കും മീമുകൾക്കും കാരണമായിരുന്നു. ആ തമാശ പിന്നീട് കർണാടകയിലെ കെട്ടിട നിർമ്മാതാക്കൾക്കിടയിൽ പുതിയ രീതിയായി മാറുകയായിരുന്നു.

കള്ളന്മാരെ പേടിപ്പിക്കാനോ അല്ലെങ്കിൽ ആരെങ്കിലും നോക്കിയാൽ പെട്ടെന്ന് ശ്രദ്ധ മാറാനോ ഇത്തരം വിചിത്രമായ ഭാവങ്ങൾ സഹായിക്കുമെന്ന ചിന്തയാകാം ഈ പ്രവണതയ്ക്ക് പിന്നിലെന്നു കരുതപ്പെടുന്നു.

ഡിജിറ്റൽ യുഗത്തിലെ മീം സംസ്കാരം എങ്ങനെയാണ് നാട്ടിൻപുറത്തെ വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ഇഴചേർന്ന് കിടക്കുന്നത് എന്നതിന്‍റെ കൗതുകകരമായ നേർക്കാഴ്ചയാണിത്.

Viral

ഇങ്ങനെയുമുണ്ടോ ഒരു വാശി?: ഡാൻസിംഗ് ഗൊറില്ല ഇല്ലാത്തതിന് കല്യാണം വേണ്ടെന്ന് വെച്ച് വധുവും കുടുംബവും

ഉത്തർപ്രദേശിലെ ഒരു വിവാഹപന്തലിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ കേട്ട് സോഷ്യൽ മീഡിയ അക്ഷരാർഥത്തിൽ അമ്പരന്നിരിക്കുകയാണ്.

ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഇടയിൽ തീർത്തും നിസാരമെന്ന് തോന്നിക്കാവുന്ന ഒരു 'ഡാൻസിംഗ് ഗൊറില്ല'യുടെ അഭാവം ഒരു വിവാഹബന്ധം തന്നെ ഇല്ലാതാക്കിയെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആഴ്ചകൾക്ക് മുൻപ് വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ സംസാരിക്കുന്നതിനിടെ തമാശയായി ഉയർന്നുവന്ന ഒരു ആവശ്യമാണ് ഒടുവിൽ വലിയൊരു തർക്കത്തിലേക്കും വേർപിരിയലിലേക്കും നയിച്ചത്.

തന്‍റെ വിവാഹ ഘോഷയാത്ര മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന ആഗ്രഹത്താൽ, പന്തലിൽ നൃത്തം ചെയ്യാൻ ഗൊറില്ലയുടെ വേഷം കെട്ടിയ ഒരാളെ എത്തിക്കാമെന്ന് വരൻ പെണ്ണിന്‍റെ വീട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു.

ഈ വാഗ്ദാനത്തിൽ വധുവിന്‍റെ വീട്ടുകാർ ഏറെ ആകാംക്ഷയോടെയാണ് വിവാഹദിനത്തിനായി കാത്തിരുന്നത്. എന്നാൽ കല്യാണദിവസം വധുവിന്‍റെ വീട്ടിലെത്തിയ വരന്‍റെ കൂടെ പറഞ്ഞതുപോലെ ആ വേഷധാരി ഉണ്ടായിരുന്നില്ല.

ഗൊറില്ലയെ കാണാത്തതിൽ ആശങ്കയിലായ വധുവിന്‍റെ വീട്ടുകാർ ആദ്യം കരുതിയത് തിരക്കിൽപ്പെട്ട് വൈകുന്നതാകുമെന്നാണ്. എന്നാൽ സമയം വൈകിയിട്ടും ഗൊറില്ല എത്താതിരുന്നതോടെ അവർ വരനെ ചോദ്യം ചെയ്തു.

ബുക്ക് ചെയ്ത ആൾ അവസാന നിമിഷം വരാൻ കഴിയില്ലെന്ന് അറിയിച്ചതുകൊണ്ടാണ് ഗൊറില്ലയെ എത്തിക്കാൻ കഴിയാത്തതെന്ന് വരൻ വിശദീകരിച്ചെങ്കിലും വധുവിന്‍റെ വീട്ടുകാർ അത് അംഗീകരിക്കാൻ തയ്യാറായില്ല.

നൽകിയ വാക്ക് പാലിക്കാത്തത് വഞ്ചനയാണെന്ന് വധുവിന്‍റെ പിതാവ് ആരോപിച്ചപ്പോൾ, പ്രധാനപ്പെട്ട ചടങ്ങിൽ ഇങ്ങനെ സംഭവിക്കുന്നത് അശുഭ ലക്ഷണമാണെന്നായിരുന്നു വധുവിന്‍റെ അമ്മയുടെ നിലപാട്.

ഇത് കുടുംബങ്ങൾ തമ്മിലുള്ള വലിയ വാക്കുതർക്കത്തിന് കാരണമാവുകയും ഒടുവിൽ വിവാഹം വേണ്ടെന്ന് വെക്കുന്ന തീരുമാനത്തിൽ കാര്യങ്ങൾ എത്തിച്ചേരുകയുമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഈ വാർത്തയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

ഒരു ഡാൻസിംഗ് ഗൊറില്ലയുടെ പേരിൽ ജീവിതകാലം മുഴുവൻ ഒന്നിച്ചു കഴിയേണ്ടവർ പിരിഞ്ഞത് വിരോധാഭാസമായി തോന്നാമെങ്കിലും, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

Viral

കടലിലെ ഉപ്പുവെള്ളത്തിൽ മൂന്ന് മാസം; ചെളിയും കക്കയും പിടിച്ചിട്ടും തളരാതെ ജെബിഎൽ സ്പീക്കർ

വാട്ടർപ്രൂഫ് ഗാഡ്‌ജെറ്റുകളെ സംബന്ധിച്ച നമ്മുടെ മുൻവിധികളെല്ലാം തിരുത്തിക്കുറിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ആഴക്കടലിലെ ഉപ്പുവെള്ളത്തിൽ നീണ്ട മൂന്ന് മാസക്കാലം ഒഴുകിനടന്നിട്ടും ഒരു കേടുപാടും സംഭവിക്കാതെ പാട്ടുപാടുന്ന ജെബിഎൽ ബ്ലൂടൂത്ത് സ്പീക്കറിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

സാധാരണ നിലയിൽ ഏതൊരു ഇലക്ട്രോണിക് ഉപകരണവും മിനിറ്റുകൾക്കുള്ളിൽ നശിച്ചുപോകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് മാസങ്ങളോളം കടൽവെള്ളത്തെ അതിജീവിച്ച് ഈ സ്പീക്കർ കരുത്ത് തെളിയിച്ചിരിക്കുന്നത്.

കടൽതീരത്ത് അടിഞ്ഞുകൂടിയ നിലയിൽ കണ്ടെത്തിയ ഈ സ്പീക്കറിന്‍റെ അവസ്ഥ കണ്ടാൽ ആരും അത് പ്രവർത്തിക്കുമെന്ന് കരുതില്ല. മാസങ്ങളോളം ഉപ്പുവെള്ളത്തിൽ കിടന്നതിനാൽ സ്പീക്കറിന്‍റെ പുറംഭാഗം പൂർണമായും ചെളിയും കടൽ പായലുകളും കൊണ്ട് മൂടപ്പെട്ടിരുന്നു.

അതിലുപരി, കക്കകളും മറ്റ് സമുദ്രജീവികളും സ്പീക്കറിൽ പറ്റിപ്പിടിച്ച് വളർന്നിരുന്നതും ഉപരിതലത്തിലൂടെ ചെറിയ പ്രാണികൾ ഇഴഞ്ഞുനീങ്ങുന്നതും വീഡിയോയിൽ ദൃശ്യമാണ്.

കാഴ്ചയിൽ തികച്ചും ഉപയോഗശൂന്യമെന്ന് തോന്നിക്കുന്ന ഈ സ്പീക്കർ ഓൺ ചെയ്തപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അതിൽ നിന്നും സംഗീതം വളരെ വ്യക്തമായി പുറത്തുവന്നു.

പാട്ടിന്‍റെ താളത്തിനനുസരിച്ച് അതിൽ പറ്റിപ്പിടിച്ചിരുന്ന കക്കകൾ സ്പന്ദിക്കുന്നത് കാണുമ്പോഴാണ് ആ ഉപകരണത്തിന്‍റെ നിർമ്മാണ നിലവാരം എത്രത്തോളമുണ്ടെന്ന് ലോകത്തിന് ബോധ്യപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ലോകമെമ്പാടുമുള്ള സാങ്കേതിക പ്രേമികൾ ഈ സംഭവത്തെ ജെബിഎൽ എന്ന ബ്രാൻഡിന്‍റെ അവിശ്വസനീയമായ വിജയമായിട്ടാണ് വിലയിരുത്തുന്നത്.

പ്രമുഖ ബഹിരാകാശ ഏജൻസിയായ നാസ നിർമ്മിച്ച ഉപകരണം പോലെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും, ജെബിഎൽ സ്പീക്കറുകൾ ഇനി സബ്മറൈനുകൾക്ക് പകരമായി ഉപയോഗിക്കാമെന്നും തുടങ്ങി നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യാതൊരു പണച്ചെലവുമില്ലാതെ കമ്പനിക്ക് ലഭിച്ച ഏറ്റവും മികച്ച പരസ്യമാണിതെന്നും, മാർക്കറ്റിംഗ് ടീമിന് ഇനി സമാധാനമായി അവധിയിൽ പോകാമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരിഹസിക്കുന്നു.

അപ്രതീക്ഷിതമായി സംഭവിച്ച ഈ അതിജീവനം വരും വർഷങ്ങളിൽ കമ്പനിയുടെ വിപണി മൂല്യം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഈ വീഡിയോ ഇപ്പോൾ വെറുമൊരു വാർത്തയല്ല, മറിച്ച് സാങ്കേതിക വിദ്യയുടെ കരുത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ്.

Viral

'എല്ലാവർക്കും ഭാര്യയുണ്ട്, എനിക്കും വേണം': രണ്ടാം കെട്ടിനായി വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിലുള്ള ഇസ്‌ലാംനഗറിൽ അരങ്ങേറിയ നാടകീയമായ ഒരു പ്രതിഷേധം പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.

രണ്ടാം വിവാഹം വേണമെന്ന വിചിത്രമായ ആവശ്യവുമായി മുപ്പതടി ഉയരമുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഹർ പ്രസാദ് മൗര്യ എന്ന യുവാവാണ് ഈ സംഭവത്തിലെ താരം.

ഇസ്‌ലാംനഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്കിന് മുകളിൽ കയറി നിന്ന ഇയാൾ, തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ താഴേക്ക് ചാടുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ പ്രദേശത്ത് വൻ പരിഭ്രാന്തി പടർന്നു.

മറ്റുള്ളവർക്കെല്ലാം ഭാര്യമാരുണ്ടെന്നും തനിക്ക് മാത്രം പരിചരിക്കാൻ ആരുമില്ലെന്നുമായിരുന്നു ഇയാളുടെ പ്രധാന പരാതി. പത്തുദിവസമായി താൻ ഒരേ വസ്ത്രമാണ് ധരിക്കുന്നതെന്നും അത് അലക്കി നൽകാൻ പോലും ആരുമില്ലാത്ത അവസ്ഥയാണെന്നും ഇയാൾ സങ്കടത്തോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയ തനിക്ക് രണ്ടാം വിവാഹം കഴിക്കണമെന്നും അതിന് അധികൃതർ മുൻകൈ എടുക്കണമെന്നുമായിരുന്നു യുവാവിന്‍റെ ആവശ്യം.

ആശുപത്രി വളപ്പിൽ രോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഏറെനേരം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഏതാണ്ട് അരമണിക്കൂറോളം നീണ്ട ചർച്ചകൾക്കും ഉറപ്പുകൾക്കും ഒടുവിലാണ് ഇയാൾ ടാങ്കിന് താഴെയിറങ്ങാൻ തയ്യാറായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് ചില മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മാതാപിതാക്കൾ പോലീസിനോട് വെളിപ്പെടുത്തി.

എട്ടു വർഷം മുൻപ് വിവാഹിതനായ ഹർ പ്രസാദിനെ ആറു വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതാണ്. ആ ബന്ധത്തിൽ ഇയാൾക്ക് ആറു വയസുള്ള ഒരു മകനുണ്ട്. ജലന്ധറിൽ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.

നിലവിൽ ബറേലിയിൽ മാനസികാരോഗ്യ ചികിത്സ തേടിക്കൊണ്ടിരിക്കുന്ന യുവാവിനെ കൃത്യമായി നിരീക്ഷിക്കണമെന്നും മരുന്നുകൾ കൃത്യമായി നൽകണമെന്നും നിർദ്ദേശിച്ചുകൊണ്ട് പോലീസ് കുടുംബത്തോടൊപ്പം വിട്ടയച്ചു.

Viral

കാൻസർ ബാധിച്ച തെരുവ് നായ സ്വയം നടന്നെത്തിയത് ആശുപത്രിയിലേക്ക്: പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി ഡോക്ടറെ ഞെട്ടിച്ചു

വേദന സഹിക്കവയ്യാതെ ഒരു മിണ്ടാപ്രാണി സ്വയം ചികിത്സ തേടി ആശുപത്രിയിലെത്തിയ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ബ്രസീലിലെ ജുവാസീറോ ഡോ നോർട്ടെയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിന് ഗുരുതരമായി പരിക്കേറ്റ ഒരു തെരുവ് നായ യാതൊരു പേടിയും കൂടാതെ നഗരത്തിലെ ഒരു മൃഗാശുപത്രിയിലേക്ക് നടന്നു കയറുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ സംഭവം അത്ഭുതപ്പെടുത്തുന്നതാണ്. ആശുപത്രിയിലെത്തിയ നായ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്‍റെ പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി സഹായം അഭ്യർഥിച്ചു.

ആദ്യകാഴ്ചയിൽ ചെറിയൊരു പരിക്കാണെന്ന് ജീവനക്കാർ കരുതിയെങ്കിലും വിശദമായ പരിശോധനയിലാണ് നായയുടെ കാലിൽ മാരകമായ കാൻസർ ട്യൂമർ ബാധിച്ചതാണെന്ന നടുക്കുന്ന വിവരം പുറത്തുവരുന്നത്.

ശരിയായ പരിചരണമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന ആ ജീവന് അടിയന്തര ചികിത്സ അത്യാവശ്യമായിരുന്നു. സാധാരണഗതിയിൽ തെരുവ് നായ്ക്കൾക്ക് അപ്രാപ്യമായ കീമോതെറാപ്പി ഉൾപ്പെടെയുള്ള സങ്കീർണ്മായ ചികിത്സാ നടപടികൾ ക്ലിനിക്കിലെ ഡോക്ടർമാർ യാതൊരു മടിയും കൂടാതെ ആരംഭിച്ചു.

മൃഗങ്ങളുടെ തീക്ഷ്ണമായ സഹജവാസനയാണ് തന്നെ സുരക്ഷിതമായ ഒരിടത്തേക്ക് നയിച്ചതെന്ന് തെളിയിക്കുന്നതായിരുന്നു ഈ നായയുടെ പ്രവർത്തി.

നിലവിൽ ആരോഗ്യനില മെച്ചപ്പെട്ട നായയെ പൂർണമായി സുഖം പ്രാപിച്ച ശേഷം ദത്തെടുക്കാൻ പുതിയൊരു കുടുംബത്തെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ആശുപത്രി ജീവനക്കാർ.

സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ഒഴുകുന്നത്.

മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ നായ പ്രകടിപ്പിച്ച ബുദ്ധിശക്തിയെയും, നായയെ ചേർത്തുപിടിച്ച ക്ലിനിക്കിലെ ജീവനക്കാരുടെ മനുഷ്യത്വത്തെയും ആളുകൾ വാനോളം പുകഴ്ത്തുന്നു.

 

Viral

പേടിസ്വപ്നമായ വെക്നയെ കണ്ടാൽ വിശപ്പ് വരും; സ്ട്രേഞ്ചർ തിങ്‌സ് ആരാധകരെ ചിരിപ്പിക്കുന്ന വൈറൽ താരതമ്യം

ലോകമെമ്പാടുമുള്ള സീരീസ് പ്രേമികൾ വർഷങ്ങളായി കാത്തിരുന്ന 'സ്ട്രേഞ്ചർ തിങ്‌സ്' അഞ്ചാം സീസൺ പുറത്തിറങ്ങിയതോടെ ഡിജിറ്റൽ ലോകം ആകെ ആവേശത്തിലാണ്.

സീരീസിലെ കഥാസന്ദർഭങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും ചർച്ചയാകുന്നതിനിടയിലാണ് ഇന്ത്യയിൽ നിന്നുള്ള ഒരു വിചിത്രമായ കണ്ടെത്തൽ ഇന്‍റർനെറ്റിൽ കാട്ടുതീ പോലെ പടരുന്നത്.

സീരീസിലെ പ്രധാന വില്ലനായ വെക്നയുടെ രൂപത്തിന് നമ്മുടെ നാട്ടിലെ ജനപ്രിയ പലഹാരമായ ഉള്ളിവടയുമായി അമ്പരപ്പിക്കുന്ന സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ചിരാഗ് തോമർ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ പങ്കുവെച്ച വീഡിയോയാണ് ഈ തമാശ കലർന്ന താരതമ്യത്തിന് തുടക്കമിട്ടത്.

സ്ക്രീനിൽ ഭീതി പടർത്തുന്ന വെക്നയുടെ രൂപവും മൊരിഞ്ഞു നിൽക്കുന്ന ഉള്ളിവടയും ഒരേ ഫ്രെയിമിൽ വെച്ചു നോക്കുമ്പോൾ ഇത് വെറുമൊരു തോന്നലല്ലെന്ന് കാണികൾക്കും ബോധ്യപ്പെട്ടു തുടങ്ങി.

ഒരിക്കൽ ഈ സാമ്യം ശ്രദ്ധയിൽപ്പെട്ടാൽ പിന്നീട് വെക്നയെ കാണുമ്പോഴെല്ലാം ഉള്ളിവടയെ മാത്രമേ ഓർമ്മ വരൂ എന്നാണ് ഭൂരിഭാഗം ആളുകളും കുറിക്കുന്നത്.

വെക്നയുടെ ശരീരത്തിലെ വിള്ളലുകളും നിറവും വറുത്തെടുത്ത ഉള്ളിവടയുമായി അത്രത്തോളം സാമ്യമുള്ളതാണെന്ന് വീഡിയോ തെളിയിക്കുന്നു.

ഈ വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.

താൻ ദിവസവും എട്ടു വെക്നകളെ വീതം കഴിക്കാറുണ്ടെന്ന് ഒരാൾ പരിഹസിച്ചപ്പോൾ, വെക്ന എന്ന കഥാപാത്രത്തെ രൂപകൽപ്പന ചെയ്തത് ഉള്ളിവട കണ്ടിട്ടാണോ എന്നായിരുന്നു മറ്റു ചിലരുടെ സംശയം.

സീരീസിലെ വില്ലനെ പേടിയോടെ കണ്ടിരുന്ന ആരാധകർക്ക് ഇപ്പോൾ ആ രൂപം കാണുമ്പോൾ വിശപ്പാണ് തോന്നുന്നതെന്നാണ് മറ്റൊരു കമന്‍റ്.

വില്ലന്‍റെ ഗൗരവം പാടേ കളയുന്ന ഈ മീമുകൾ സീരീസിന്‍റെ പ്രചാരം ഇന്ത്യയിൽ വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഉള്ളിവടയുമായി ഈ അവിചിത്രമായ താരതമ്യം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുകയും ചെയ്തു.

Viral

നിശബ്ദമായ പ്രാർഥനകളിൽ നിന്നും കുടുംബത്തിന്‍റെ പൂർണതയിലേക്ക്; ഒരു ദത്തെടുക്കൽ യാത്രയുടെ വിഷ്വൽ ഡയറി കണ്ണുനിറയ്ക്കുന്നു

ബെംഗളൂരുവിലെ ഒരു ദമ്പതികളുടെ മനോഹരമായ ദത്തെടുക്കൽ കഥ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്. നാടകീയമായ ആഖ്യാനങ്ങളോ വലിയ അവകാശവാദങ്ങളോ ഇല്ലാതെ, ലളിതമായി ചിത്രീകരിച്ച ഒരു വിഷ്വൽ ഡയറിയിലൂടെയാണ് ഈ കുടുംബം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

കാത്തിരിപ്പിന്‍റെയും പ്രത്യാശയുടെയും നാളുകൾ കടന്ന് തങ്ങളുടെ മകളിലേക്ക് എത്തിയ ആ സുദീർഘമായ യാത്ര ഒരേസമയം വൈകാരികവും പ്രചോദനാത്മകവുമാണ്.

വീട്ടിലിരുന്ന് സമാധാനമായി പ്രാർഥിക്കുന്ന ദമ്പതികളിൽ നിന്നാണ് ഈ ദൃശ്യരേഖ ആരംഭിക്കുന്നത്. പിന്നീട് ദത്തെടുക്കലിന്‍റെ ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് അവർ കടക്കുന്നു.

സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ അപേക്ഷ നൽകുന്നതും, ഓരോ ഘട്ടത്തിലും വരുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിക്കുന്നതും, ഒടുവിൽ തങ്ങളുടെ കുഞ്ഞിനെ തിരഞ്ഞെടുക്കുന്ന നിമിഷവുമെല്ലാം വീഡിയോയിൽ തെളിയുന്നുണ്ട്.

കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന ആ ദിവസങ്ങളിൽ അവർ നടത്തുന്ന ചെറിയ ഷോപ്പിംഗും യാത്രയ്ക്കായുള്ള ഒരുക്കങ്ങളും കാണുന്നവരുടെ മനസിൽ വലിയൊരു ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.

ലക്ഷ്യസ്ഥാനമായ ധർമ്മപുരിയിലെ നിർമല ഗേൾസ് ഹോമിലേക്ക് തിരിക്കും മുൻപും അവർ പ്രാർഥനയ്ക്കായി സമയം കണ്ടെത്തുന്നുണ്ട്.

എല്ലാ ഔദ്യോഗിക രേഖകളിലും ഒപ്പുവെച്ച് കാത്തിരിക്കുന്ന ദമ്പതികളുടെ അടുത്തേക്ക് കെയർടേക്കർ കുഞ്ഞിനെ കൊണ്ടുവരുന്ന നിമിഷമാണ് വീഡിയോയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം.

അതുവരെ ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ ഒരു നിമിഷം കൊണ്ട് അമ്മയും അച്ഛനുമായി മാറുന്ന ആ മാറ്റം കാണുന്നവരുടെ കണ്ണുനിറയ്ക്കും.

സ്നേഹപൂർവ്വം അവർ അവളെ ചേർത്തുപിടിക്കുമ്പോൾ ആ ദമ്പതികളുടെ മുഖത്ത് വിരിയുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്.

തുടർന്ന് ആ കുഞ്ഞ് പുതിയ വീട്ടിൽ ലയിച്ചുചേരുന്ന കാഴ്ചകളാണ് വീഡിയോ വിവരിക്കുന്നത്. അവൾക്ക് ചുറ്റും നിറയുന്ന കളിപ്പാട്ടങ്ങളും വീടിനുള്ളിലെ ചെറിയ കുസൃതികളും അച്ഛനമ്മമാരോടൊപ്പമുള്ള യാത്രകളും ആ കൊച്ചു കുടുംബത്തിന്‍റെ സന്തോഷം വെളിപ്പെടുത്തുന്നു.

ബീച്ചിലെ കളികളും നീന്തൽ പരിശീലനവും ബൈക്ക് യാത്രകളും പിയാനോ വായിക്കുന്ന നിമിഷങ്ങളുമെല്ലാം ചേർന്ന് സ്നേഹം നിറഞ്ഞൊരു ലോകമാണ് അവൾക്കായി അവർ ഒരുക്കിയിരിക്കുന്നത്.

2025 ജനുവരി ഒന്നിനാണ് ഈ കുഞ്ഞുമാലാഖ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതെന്ന് ദമ്പതികൾ സ്മരിക്കുന്നു. കഴിഞ്ഞ ഒരു വർഷം തങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ മാത്രമാണ് സംഭവിച്ചതെന്നും അവർ വിശ്വസിക്കുന്നു.

ദത്തെടുക്കൽ എന്നത് കേവലം ഒരു സൽകർമ്മം എന്നതിലുപരി മനുഷ്യനെ ഉള്ളിൽ നിന്ന് പരിവർത്തനം ചെയ്യുന്ന ഒരു പ്രക്രിയയാണെന്നും, അഡ എന്ന തങ്ങളുടെ മകൾ ദൈവത്തിന്‍റെ വലിയൊരു ദാനമാണെന്നും അവർ കുറിക്കുന്നു.

2026-ന്‍റെ തുടക്കത്തിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്.

Viral

ഹെഡ്‌ലൈറ്റല്ല, വഴികാട്ടാൻ ബോണറ്റിൽ ആളുണ്ട്: മൂടൽമഞ്ഞിൽ കാറിന്‍റെ ബോണറ്റിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യകാലത്ത് പതിവായുള്ള കടുത്ത മൂടൽമഞ്ഞ് ജനജീവിതത്തെ സാരമായി ബാധിക്കുമ്പോൾ, ഈ പ്രതികൂല സാഹചര്യത്തെ റീൽസ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന യുവാക്കളുടെ വിവേകശൂന്യമായ പ്രവർത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.

കാഴ്ചപരിധി പൂർണമായും തടസപ്പെട്ട രാത്രിയിൽ, റോഡിലെ ദിശ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ ഒരു യുവാവ് ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ബോണറ്റിലിരുന്ന് ഡ്രൈവർക്ക് കൈകൊണ്ട് ആംഗ്യം കാണിച്ച് വഴി കാട്ടിക്കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ജീവൻ പണയപ്പെടുത്തിയുള്ള ഈ അഭ്യാസപ്രകടനം വലിയ വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയിൽ, ഹെഡ്‌ലൈറ്റുകൾ പോലും ഫലിക്കാത്തത്ര കടുത്ത മഞ്ഞിൽ വണ്ടി മുന്നോട്ട് എടുക്കുന്നത് കാണാം.

എന്നാൽ തമാശയ്ക്കപ്പുറം ഇതിൽ ഒളിഞ്ഞിരിക്കുന്ന വലിയ അപകടത്തെക്കുറിച്ച് പലരും കമന്‍റുകളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വന്നാലോ അല്ലെങ്കിൽ കാർ ഒന്നുലഞ്ഞാലോ ബോണറ്റിലിരിക്കുന്ന ആൾ ആദ്യം അപകടത്തിൽപ്പെടുമെന്നും, കടുത്ത തണുപ്പത്ത് പുറത്തിരിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

വെറും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ടൈറ്റാനിക് പോസ് പോലെ ഇത്തരം സാഹസികതകൾ കാട്ടുന്നത് വിഡ്ഢിത്തമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ഇന്ത്യൻ മോട്ടോർ വാഹന നിയമപ്രകാരം വാഹനത്തിന് മുകളിലോ ബോണറ്റിലോ ഇരുന്നുള്ള യാത്ര ഗുരുതരമായ കുറ്റകൃത്യമാണ്. ഇത് യാത്രക്കാരന്‍റെ മാത്രമല്ല, റോഡിലെ മറ്റു വാഹനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്നു.

മുൻപ് ഇത്തരത്തിൽ റീൽസ് ചിത്രീകരിച്ചവർക്കെതിരെ നോയിഡയിലും ഡൽഹിയിലും പോലീസ് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പിഴ ഈടാക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

സ്പൈഡർമാൻ വേഷം കെട്ടി ഇത്തരത്തിൽ അഭ്യാസം നടത്തിയ യുവാവിന് ഇരുപത്തിയാറായിരം രൂപ പിഴയിട്ടത് വലിയ വാർത്തയായിരുന്നു.

മൂടൽമഞ്ഞുള്ളപ്പോൾ വാഹനം സുരക്ഷിതമായ സ്ഥലത്ത് ഒതുക്കി നിർത്തുന്നതാണ് ഉചിതമെന്നും, അനാവശ്യ സാഹസികതകൾ ഒഴിവാക്കണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Viral

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ സുഖനിദ്ര; ദുരന്തം ഒഴിവാക്കി പോലീസിന്‍റെ 'സാഹസിക' ഇടപെടൽ

ഒക്‌ലഹോമയിലെ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് ഉണ്ടായേക്കാമായിരുന്ന വലിയൊരു അപകടം പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കപ്പെട്ടു.

മണിക്കൂറിൽ 40 മൈൽ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന വാഹനത്തിലെ ഡ്രൈവർ സ്റ്റിയറിംഗിലേക്ക് ചാഞ്ഞ് ഉറക്കത്തിലാണെന്ന് കണ്ട മറ്റു യാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.

ആധുനിക വാഹനങ്ങളിലെ ലെയ്ൻ അസിസ്റ്റ് സാങ്കേതികവിദ്യ പ്രവർത്തിച്ചിരുന്നതിനാൽ വാഹനം റോഡിലെ നിയന്ത്രിത രേഖകൾക്കുള്ളിലൂടെ തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതാണ് ഒരു പരിധിവരെ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കിയത്.

വിവരമറിഞ്ഞെത്തിയ ഹൈവേ പെട്രോൾ ഉദ്യോഗസ്ഥർ അതീവ വൈദഗ്ധ്യത്തോടെ തങ്ങളുടെ വാഹനം ഉപയോഗിച്ച് ഉറക്കത്തിലായിരുന്ന ഡ്രൈവറുടെ കാറിനെ തടഞ്ഞുനിർത്തുകയായിരുന്നു. വാഹനം പൂർണമായും നിലച്ചതിന് ശേഷമാണ് ഡ്രൈവർ ഉറക്കമുണർന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്തതിന്‍റെ ക്ഷീണത്തിലാണ് താൻ ഉറങ്ങിപ്പോയതെന്ന് ഡ്രൈവർ പിന്നീട് പോലീസിനോട് വെളിപ്പെടുത്തി.

ഡ്രൈവിംഗിലെ അശ്രദ്ധയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും, ആർക്കും പരിക്കേൽക്കാതെ സാഹചര്യം കൈകാര്യം ചെയ്ത പോലീസുകാരെ സോഷ്യൽ മീഡിയ പ്രശംസ കൊണ്ട് മൂടുകയാണ്.

സാങ്കേതികവിദ്യ എത്ര വളർന്നാലും മനുഷ്യന്‍റെ ശാരീരികമായ ക്ഷീണത്തെ മറികടക്കാൻ യന്ത്രങ്ങൾക്കാവില്ലെന്നും, വിശ്രമമില്ലാത്ത ഡ്രൈവിംഗ് മദ്യപിച്ചു വണ്ടിയോടിക്കുന്നതിനേക്കാൾ വലിയ വിപത്താണെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Viral

ലൈക്കിന് വേണ്ടി തോക്കുമായി അഭ്യാസം; പാളിപ്പോയപ്പോൾ സുഹൃത്തിന് കിട്ടിയത് എട്ടിന്‍റെ പണി

സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി നടത്തുന്ന അപകടകരമായ പ്രകടനങ്ങൾ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുന്നത് എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും പുറത്തുവരുന്നത്.

മീററ്റിലെ സർധന മേഖലയിലുള്ള ഒരു വനപ്രദേശത്ത് തോക്ക് ഉപയോഗിച്ച് സാഹസിക പ്രകടനം നടത്തുന്നതിനിടയിൽ യുവാവിന് വെടിയേറ്റ സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ഉവൈഷ് എന്ന യുവാവ് തോക്കിൽ ഉണ്ട നിറച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സുഹൃത്തായ ഫഹീം തന്‍റെ മൊബൈൽ ഫോണിൽ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു.

എന്നാൽ ഇതിനിടയിൽ അശ്രദ്ധമായി തോക്ക് ഫഹീമിന് നേരെ തിരിക്കുകയും ഉവൈഷ് കാഞ്ചി വലിക്കുകയുമായിരുന്നു. വെടിയുണ്ട ഫഹീമിന്‍റെ കൈയിലാണ് തറച്ചത്. വേദന കൊണ്ട് ഫഹീം നിലവിളിക്കുന്നതും തുടർന്ന് വീഡിയോ പെട്ടെന്ന് നിലയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫഹീമിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മീററ്റ് പോലീസ് സംഭവത്തിൽ കർശന നടപടി സ്വീകരിച്ചു.

ഫഹീമിന്‍റെ കുടുംബം പരാതി നൽകാൻ തയ്യാറായില്ലെങ്കിലും, നിയമലംഘനം വ്യക്തമായ സാഹചര്യത്തിൽ സർധന പോലീസ് സ്റ്റേഷനിൽ ഉവൈഷിനെതിരെ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Viral

ഇതാണ് ശരിക്കുള്ള റോയൽ വെഡിംഗ്: സഹോദരിയുടെ വിവാഹം ലോകത്തിന് മാതൃകയാക്കി ഒരു യുവാവ്

ആഡംബരത്തിന്‍റെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വിവാഹങ്ങൾക്കിടയിൽ മനുഷ്യത്വത്തിന്‍റെ വേറിട്ടൊരു മാതൃക തീർക്കുകയാണ് ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ സിദ്ധാർഥ് റായ്.

തന്‍റെ സഹോദരിയുടെ വിവാഹം വെറുമൊരു ആഘോഷമാക്കി മാറ്റുന്നതിന് പകരം, സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവർക്ക് ആദരവ് നൽകാനുള്ള മനോഹരമായൊരു വേദിയാക്കി അദ്ദേഹം ഇതിനെ മാറ്റി.

ലക്ഷങ്ങളും കോടികളും പൊടിച്ച് താരപ്പൊലിമയോടെ വിവാഹങ്ങൾ നടത്തുന്ന ഇന്നത്തെ കാലത്ത്, തെരുവോരങ്ങളിൽ കഴിയുന്നവരെയും യാചകരെയും വിവാഹത്തിലെ മുഖ്യാതിഥികളായി ക്ഷണിച്ച സിദ്ധാർഥിന്‍റെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന യാചകരെ പ്രത്യേക വാഹനങ്ങൾ ഏർപ്പാട് ചെയ്താണ് അദ്ദേഹം വിവാഹവേദിയിലേക്ക് എത്തിച്ചത്. കേവലം ഭക്ഷണം നൽകി മടക്കി അയക്കുക എന്നതിലുപരി, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകുന്ന അതേ ബഹുമാനവും പരിഗണനയും അവർക്കും ഉറപ്പുവരുത്തി.

മറ്റ് അതിഥികൾക്കൊപ്പം ഒരേ പന്തിയിൽ ഇരുന്നാണ് ഇവർ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചത്. ആഘോഷങ്ങളുടെ ഭാഗമായ പാട്ടിനും നൃത്തത്തിനുമൊപ്പം യാതൊരു വിവേചനവുമില്ലാതെ അവരെയും പങ്കുചേർത്തത് വിവാഹത്തിനെത്തിയ മറ്റുള്ളവരിലും കൗതുകവും ഒപ്പം വലിയൊരു പാഠവും പകർന്നു നൽകി.

തങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ് തങ്ങൾക്ക് ഇത്രയധികം സ്നേഹവും അംഗീകാരവും ലഭിക്കുന്നതെന്ന് പങ്കെടുത്ത അതിഥികളിൽ പലരും വികാരാധീനരായി സാക്ഷ്യപ്പെടുത്തി.

തങ്ങളെ ആരും കണ്ടില്ലെന്ന് നടിക്കുന്ന പൊതുസമൂഹത്തിന് മുന്നിൽ ലഭിച്ച ഈ ചേർത്തുപിടിക്കൽ വലിയൊരു വിഭാഗം ജനങ്ങൾക്കും പ്രചോദനമായിട്ടുണ്ട്.

സിദ്ധാർഥ് റായ് തന്നെ ഈ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകം അത് വൈറലായി മാറി. യഥാർഥ അനുഗ്രഹങ്ങൾ തേടിപ്പോകേണ്ടത് ഇത്തരം നിഷ്കളങ്കരായ മനുഷ്യരിലേക്കാണെന്ന അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

കേവലം പണക്കൊഴുപ്പിലൂടെയല്ല, മറിച്ച് മനുഷ്യത്വപരമായ പ്രവർത്തികളിലൂടെയാണ് ഒരു ആഘോഷം അവിസ്മരണീയമാക്കേണ്ടതെന്ന് ഈ വിവാഹം ലോകത്തോട് വിളിച്ചുപറയുന്നു.

Viral

സ്കൂട്ടറിൽ കറങ്ങി വസ്ത്രം തിരഞ്ഞെടുക്കാം; ചൈനയിലെ ഡ്രൈവ്-ഇൻ ഷോപ്പിംഗ് വൈറലാകുന്നു

കടയ്ക്കുള്ളിൽ നടന്നു തളരാതെയും പാർക്കിംഗ് സൗകര്യങ്ങളെക്കുറിച്ച് ആകുലപ്പെടാതെയും ഷോപ്പിംഗ് നടത്താൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല.

എന്നാൽ അത്തരമൊരു സാഹചര്യം പ്രായോഗികമായി നടപ്പിലാക്കി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചൈനയിലെ ഷാൻഡോങ്ങിൽ നിന്നുള്ള ഒരു യുവതി.

ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഈ കൗതുകകരമായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ, തിരക്കുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് ഒരു യുവതി തന്‍റെ ഇലക്ട്രിക് സ്കൂട്ടറിൽ അനായാസം ഓടിച്ചു കയറുന്നത് കാണാം.

കടയ്ക്കുള്ളിലെ ഓരോ വിഭാഗത്തിലൂടെയും സ്കൂട്ടറിൽ തന്നെ സഞ്ചരിച്ച അവർ, താഴെ ഇറങ്ങാതെ തന്നെ വസ്ത്രങ്ങൾ നിരീക്ഷിച്ച് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കുന്നു.

മിനിറ്റുകൾക്കുള്ളിൽ ഷോപ്പിംഗ് പൂർത്തിയാക്കിയ ശേഷം കൗണ്ടറിന് സമീപമെത്തി പണമടച്ച് സ്കൂട്ടറിൽ തന്നെ പുറത്തേക്ക് പോകുകയും ചെയ്തു. ഈ വീഡിയോ ഇന്‍റർനെറ്റിൽ തരംഗമായതിന് പിന്നാലെ സമാനമായ മറ്റൊരു സംഭവം കൂടി അതേ കടയിൽ ആവർത്തിച്ചു.

അടുത്ത ദിവസം ഒരു ഡെലിവറി ജീവനക്കാരൻ തന്‍റെ സ്കൂട്ടറുമായി കടയ്ക്കുള്ളിലേക്ക് വരികയും സാധനങ്ങൾ കൈമാറിയ ശേഷം മടങ്ങുകയും ചെയ്തു.

ഇതോടെ ഈ സ്ഥാപനം ചൈനയിലെ ആദ്യത്തെ ഡ്രൈവ്-ഇൻ വസ്ത്രശാലയാണോ എന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തി. ഷോപ്പിംഗ് ലോകത്തെ ഈ വേറിട്ട കാഴ്ച ഇപ്പോൾ ആഗോളതലത്തിൽ തന്നെ ചർച്ചയായി മാറിക്കഴിഞ്ഞു.

Viral

അടുക്കളപ്പണി അറിയുമോ? ടാറ്റൂ മായ്ക്കുമോ?: ! ഡോക്ടറായ യുവതിക്ക് ലഭിച്ച വിചിത്ര വിവാഹാലോചനകൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള വിവാഹ സങ്കല്പങ്ങൾക്കിടയിലും സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളുടെ നേർക്കാഴ്ചയാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കരിയറിൽ ഉന്നത വിജയം കൈവരിക്കുമ്പോഴും വിവാഹാലോചനകളിൽ സ്ത്രീകൾ ഇന്നും തികച്ചും സ്ത്രീവിരുദ്ധമായ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു എന്നതിന് ഉദാഹരണമാണ് വൈറലായ ഈ സംഭവം.

ഹൃദയശസ്ത്രക്രിയയിൽ വിദഗ്ധയായ ഒരു ഡോക്ടറോട്, ഭാവിയിൽ മുപ്പതോളം പേർക്ക് ദിവസവും ഭക്ഷണം പാകം ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഒരു വീട്ടുകാരുടെ പ്രധാന ചോദ്യം. വീട്ടുജോലികളെല്ലാം സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന പഴയകാല ചിന്താഗതിയാണിവിടെ തെളിയുന്നത്.

മാതാപിതാക്കളുടെ ഏക മകളായ തനിക്ക് വിവാഹശേഷം അവരെ കൂടി നോക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഒരു ആലോചന മുടങ്ങിയെങ്കിൽ, ശരീരത്തിലെ ടാറ്റൂ മായ്ച്ചു കളയണമെന്ന വിചിത്രമായ ആവശ്യമാണ് മറ്റൊരു വശത്തുനിന്നും ഉണ്ടായത്.

തന്‍റെ കഴിവിനേക്കാളും വ്യക്തിത്വത്തേക്കാളും പ്രാധാന്യം ഇത്തരം അനാവശ്യ നിബന്ധനകൾക്ക് നൽകുന്ന ആലോചനകൾ യുവതി ധീരമായി നിരസിച്ചു.

സ്വന്തം അന്തസും സ്വത്വവും പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു വിവാഹത്തിനും താൻ തയ്യാറല്ലെന്ന യുവതിയുടെ നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

മികച്ച കരിയറുള്ള സ്ത്രീകൾ പോലും ഇത്തരം 'പുരുഷാധിപത്യ നിബന്ധനകൾക്ക്' വഴങ്ങേണ്ടി വരുന്നത് ഖേദകരമാണെന്ന് പലരും അഭിപ്രായപ്പെട്ടു.

വിവാഹത്തിന്‍റെ പേരിൽ വ്യക്തിസ്വാതന്ത്ര്യവും മാതാപിതാക്കളോടുള്ള കടമയും പണയപ്പെടുത്താൻ തയ്യാറല്ലാത്ത പെൺകുട്ടികളുടെ എണ്ണം കൂടുന്നത് ശുഭസൂചനയാണെന്നും, അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിക്കാൻ മറ്റുള്ളവർക്കും ഈ സംഭവം പ്രചോദനമാകുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

Viral

ഇലോൺ മസ്ക് പോലും അമ്പരന്നു: ചൈനീസ് ഗായകനൊപ്പം സ്റ്റേജിൽ തകർത്താടി ഹ്യൂമനോയിഡ് റോബോർട്ടുകൾ

ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ട് സാങ്കേതികവിദ്യയുടെ പുതിയൊരു അധ്യായം ചൈനയിൽ തുറക്കപ്പെട്ടിരിക്കുകയാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിലൂടെ ചൈനീസ് ഹ്യൂമനോയിഡ് റോബോർട്ടുകൾ അവയുടെ നൃത്തവൈഭവം കൊണ്ട് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ലോകപ്രശസ്ത ചൈനീസ്-അമേരിക്കൻ ഗായകനായ വാങ് ലീഹോമിന്‍റെ ചെങ്ഡുവിൽ നടന്ന സംഗീത പരിപാടിയിലായിരുന്നു ഈ വിസ്മയ കാഴ്ച അരങ്ങേറിയത്.

സാധാരണയായി വലിയ യന്ത്രങ്ങൾ സ്റ്റേജിൽ അനങ്ങാതെ നിൽക്കുന്ന കാഴ്ചയിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യ നർത്തകർക്കൊപ്പം ഒട്ടും പിന്നിലാകാതെ അതിവേഗത്തിലുള്ള ചുവടുകൾ വെക്കുന്ന യൂണിട്രീ ജി1 റോബോർട്ടുകളെയാണ് ലോകം കണ്ടത്.

ഹിപ്-ഹോപ്പ് വസ്ത്രങ്ങൾ ധരിച്ചെത്തിയ ഈ കുട്ടി റോബോർട്ടുകൾ പ്രൊഫഷണൽ നർത്തകർക്ക് സമാനമായ മെയ്‌വഴക്കത്തോടെയാണ് സ്റ്റേജിൽ നിറഞ്ഞാടിയത്.

റോബോർട്ടുകളുടെ വെബ്‌സ്റ്റർ ഫ്ലിപ്പുകൾ ഉൾപ്പെടെയുള്ള അഭ്യാസങ്ങൾ ടെസ്‌ല മേധാവി ഇലോൺ മസ്കിന്‍റെ പോലും ശ്രദ്ധ പിടിച്ചുപറ്റി. വീഡിയോ റീ-ഷെയർ ചെയ്തുകൊണ്ട് ഇത് അതീവ ശ്രദ്ധേയമായ ഒന്നാണെന്ന് അദ്ദേഹം കുറിച്ചു.

ഈ വീഡിയോ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. എൻജിനീയറിങ് മികവും കലയും ഒരുപോലെ ഒത്തുചേരുന്ന കാഴ്ചയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.

മനുഷ്യരുടെ സഹായമില്ലാതെ തന്നെ ഇത്തരം സങ്കീർണമായ ചലനങ്ങൾ റോബോർട്ടുകൾ ചെയ്യുന്നത് കാണുമ്പോൾ ചിലരിൽ അത് അത്ഭുതത്തോടൊപ്പം ആശങ്കയും ഉളവാക്കുന്നുണ്ട്.

ഭാവിയിൽ മനുഷ്യരുടെ ജോലി സാധ്യതകളെ ഇവ ബാധിക്കുമോ എന്ന പേടിയാണ് ചിലർ പങ്കുവെച്ചത്. എങ്കിലും സാങ്കേതിക മേഖലയിലെ ഈ കുതിച്ചുചാട്ടം വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ട്രാഫിക് നിയന്ത്രണം പോലുള്ള ദൈനംദിന കാര്യങ്ങളിൽ ഇത്തരം യന്ത്രമനുഷ്യരുടെ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമോ എന്ന ഗൗരവകരമായ ചർച്ചകളും ഈ വീഡിയോക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

Viral

ഇതാണ് യഥാർഥ പ്രൊഫഷണലിസം: മലർന്നടിച്ചു വീണിട്ടും ക്യാമറയുമായി എഴുന്നേറ്റത് വധുവിന്‍റെ മനോഹര നിമിഷങ്ങൾക്കായി

ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയും തിരക്കേറിയ ഈ സീസണിൽ, ക്യാമറയ്ക്ക് പിന്നിലെ വിസ്മയിപ്പിക്കുന്ന ഒരു അതിജീവനത്തിന്‍റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം.

ഓരോ വിവാഹ നിമിഷവും അതിന്‍റെ പൂർണതയിൽ പകർത്താൻ ഫോട്ടോഗ്രാഫർമാർ നടത്തുന്ന കഠിനാധ്വാനവും അവർ നേരിടുന്ന വെല്ലുവിളികളും പലപ്പോഴും ആഘോഷങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാറില്ല.

എന്നാൽ, ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു വീഡിയോയിലൂടെ ക്യാമറമാൻമാർ ജോലിസ്ഥലത്ത് നേരിടുന്ന റിസ്കുകൾ എത്രത്തോളമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്.

വധുവിന്‍റെ അതിമനോഹരമായ എൻട്രി ചിത്രീകരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടിട്ടും, വേദന വകവയ്ക്കാതെ ജോലി തുടർന്ന ഒരു ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ് കീഴടക്കുന്നത്.

ചുവന്ന ലെഹങ്കയണിഞ്ഞ്, പൂക്കളും വർണ്ണവിളക്കുകളും കൊണ്ട് അലങ്കരിച്ച ഗ്ലാസ് നടപ്പാതയിലൂടെ വധു കടന്നുവരുന്നതായിരുന്നു ആ മനോഹരമായ രംഗം. പശ്ചാത്തലത്തിൽ വർണ്ണാഭമായ വെടിക്കെട്ടുകളും അതിഥികളുടെ നിറഞ്ഞ പുഞ്ചിരിയും ആ നിമിഷത്തെ കൂടുതൽ പ്രൗഢമാക്കി.

ഈ രംഗം വിവിധ ആംഗിളുകളിൽ പകർത്താനായി ക്യാമറ ടീം അംഗങ്ങൾ വധുവിന് ചുറ്റും ഓടി നടക്കുകയായിരുന്നു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഒരു ക്യാമറമാൻ തെന്നി വീണത്.

കഠിനമായ പ്രതലത്തിലേക്ക് അദ്ദേഹം മലർന്നടിച്ചു വീഴുന്നതും കയ്യിലിരുന്ന ക്യാമറ വായുവിൽ ഉയർന്നു പൊങ്ങുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായ പരിക്കുകൾക്ക് സാധ്യതയുള്ള ഒരു വീഴ്ചയായിരുന്നു അതെങ്കിലും, അവിടെയാണ് ആ കലാകാരന്‍റെ അർപ്പണബോധം പ്രകടമായത്.

തന്‍റെ വീഴ്ച കണ്ട് സഹപ്രവർത്തകർ സഹായത്തിനായി എത്തുന്നതിന് മുൻപ് തന്നെ, നിലത്തുനിന്നും മിന്നൽ വേഗത്തിൽ എഴുന്നേറ്റ അദ്ദേഹം ഒട്ടും സമയം കളയാതെ വീണ്ടും ഫോട്ടോകൾ പകർത്തിത്തുടങ്ങി.

തനിക്ക് പറ്റിയ പരിക്കിനെക്കാളും തന്‍റെ കയ്യിലെ ഉപകരണത്തിന് സംഭവിച്ചേക്കാവുന്ന തകരാറിനെക്കാളും ഉപരിയായി, വധുവിന്‍റെ ആ പ്രധാന നിമിഷം മിസ് ആകരുത് എന്ന നിർബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

"അവളുടെ എൻട്രി സുഗമമായിരുന്നു, എന്‍റേത് അങ്ങനെയല്ല'എന്ന രസകരമായ ഒരു അടിക്കുറിപ്പോടെ അദ്ദേഹം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. തളരാത്ത ഈ അധ്വാനത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വേദനയെ അവഗണിച്ചു കൊണ്ട് തന്‍റെ ജോലി കൃത്യമായി പൂർത്തിയാക്കാൻ ശ്രമിച്ച അദ്ദേഹത്തിന്‍റെ മനോഭാവത്തെ "യഥാർഥ പ്രൊഫഷണലിസം' എന്നാണ് പലരും വിശേഷിപ്പിച്ചത്.

നമ്മുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ എന്നെന്നേക്കുമായി സൂക്ഷിക്കാൻ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ സ്വന്തം സുരക്ഷ പോലും നോക്കാതെ നടത്തുന്ന ഈ പോരാട്ടം ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്.

Viral

റെയിൽവേ ട്രാക്കിലും 'ഓഫ് റോഡിംഗ്'; 65-കാരന്‍റെ അഭ്യാസപ്രകടനം പാളി, ഒടുവിൽ പോലീസ് പിടിയിൽ

നാഗാലാൻഡിലെ ദിമാപൂരിൽ മഹിന്ദ്ര ഥാർ റെയിൽവേ ട്രാക്കിലേക്ക് ഓടിച്ചു കയറ്റി റെയിൽവേ ഗതാഗതവും സുരക്ഷയും അവതാളത്തിലാക്കിയ അറുപത്തിയഞ്ചുകാരൻ പോലീസ് പിടിയിലായി.

ദിമാപൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ബർമ ക്യാമ്പ് ഫ്ലൈഓവറിന് താഴെ ഒന്നാം നമ്പർ ട്രാക്കിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സിഗ്നൽ അംഗാമി സ്വദേശിയായ തെപ്പുനീതുവോ എന്നയാളാണ് അശ്രദ്ധമായി വാഹനം ഓടിച്ച് റെയിൽവേ ട്രാക്കിൽ കുടുങ്ങിയത്.

രാത്രി 11:35 ഓടെ ട്രാക്കിൽ കുടുങ്ങിയ വാഹനം കണ്ട് പരിഭ്രാന്തരായ ദൃക്‌സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ സുരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയാണ് കാർ നീക്കം ചെയ്തത്.

ഭാഗ്യവശാൽ ഈ സമയത്ത് ട്രെയിനുകൾ വരാതിരുന്നതും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലും വലിയൊരു ദുരന്തം ഒഴിവാക്കി. റെയിൽവേ നിയമത്തിലെ 153, 147 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മദ്യലഹരിയിലാണോ ഇയാൾ വാഹനം ഓടിച്ചിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് ഗൗരവമായി അന്വേഷിച്ചു വരികയാണ്. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മഹിന്ദ്ര ഥാർ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ശൈലിയെ ചൊല്ലി വലിയ ചർച്ചകളാണ് നടക്കുന്നത്.

വടക്കേ ഇന്ത്യയിലെ ചില ഡ്രൈവർമാരുടെ മോശം പെരുമാറ്റം ഇപ്പോൾ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണോ എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

മഹിന്ദ്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കിടയിൽ ഇത്തരം സാഹസിക പ്രവണതകൾ കൂടുന്നുണ്ടോ എന്ന് ആനന്ദ് മഹിന്ദ്രയെ ടാഗ് ചെയ്തുകൊണ്ട് പലരും എക്സ് പ്ലാറ്റ്‌ഫോമിൽ ചോദിക്കുന്നുണ്ട്.

Viral

അധികൃതർ കേൾക്കാത്ത പരാതി ലോകം കേട്ടു; ഭരണകൂടത്തെ ഉണർത്തിയ രണ്ട് പെൺകുട്ടികളുടെ പോരാട്ടകഥ

ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിൽ നിന്നും പുറത്തുവന്ന ഹൃദയസ്പർശിയായ ഒരു സംഭവം ഡിജിറ്റൽ യുഗത്തിൽ സാധാരണക്കാരുടെ ശബ്ദത്തിന് എത്രത്തോളം കരുത്തുണ്ടെന്ന് വിളിച്ചോതുന്നതാണ്.

തങ്ങളുടെ വീടിന് മുകളിലൂടെ കടന്നുപോകുന്ന അതീവ അപകടകാരികളായ ഹൈവോൾട്ടേജ് വൈദ്യുതി ലൈനുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് കൊച്ചുപെൺകുട്ടികൾ നടത്തിയ സമാധാനപരമായ പോരാട്ടമാണ് ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ഈ കുടുംബം അധികൃതരുടെ വാതിലുകൾ മുട്ടുന്നുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ ലൈനുകൾ പ്രവർത്തനരഹിതമാണെങ്കിലും ഏതുനിമിഷവും വീടിന് മുകളിലേക്ക് പതിക്കുമെന്ന ഭീതിയിലായിരുന്നു അവർ കഴിഞ്ഞിരുന്നത്.

സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ വീട് വികസിപ്പിക്കാനോ മുകളിൽ അധിക നിലകൾ പണിയാനോ സാധിക്കാതെ കുടുംബം വലിയ പ്രതിസന്ധി നേരിട്ടു.

ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ള അവഗണന തുടർന്നപ്പോഴാണ് ഒടുവിൽ സോഷ്യൽ മീഡിയയെ ആയുധമാക്കാൻ പെൺകുട്ടികൾ തീരുമാനിച്ചത്.

സാംഭാൽ ജില്ലാ മജിസ്‌ട്രേറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് തങ്ങളുടെ പ്രയാസങ്ങൾ വളരെ വ്യക്തമായും വിനയത്തോടെയും അവതരിപ്പിച്ച പെൺകുട്ടികളുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്.

കുട്ടികളുടെ ആത്മവിശ്വാസവും നിഷ്കളങ്കമായ അഭ്യർഥനയും കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ അത് ഏറ്റെടുക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ജനവികാരം ശക്തമായതോടെ ജില്ലാ ഭരണകൂടം ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയും ചെയ്തു.

അപകട ഭീഷണി ഉയർത്തിയിരുന്ന വയറുകൾ പൂർണമായും നീക്കം ചെയ്തതോടെ വലിയൊരു ആശങ്കയ്ക്കാണ് അറുതിയായത്. തങ്ങളുടെ ആവശ്യം അംഗീകരിച്ച ഭരണകൂടത്തിന് നന്ദി പറഞ്ഞുകൊണ്ട് പെൺകുട്ടികൾ പിന്നീട് പങ്കുവെച്ച വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സാധാരണക്കാരുടെ പരാതികൾ അധികാരികൾ അവഗണിക്കുമ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ ഒരു തിരുത്തൽ ശക്തിയായി മാറുന്നു എന്നതിന്‍റെ ഉത്തമ ദാഹരണമാണിന്ന് ഈ പെൺകുട്ടികൾ.

Latest News

Up