Kerala
തിരുവനന്തപുരം: സംസ്ഥാന ജനപ്രതിനിധി സമ്മേളനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തിരുവനന്തപുരത്തെത്തി. തലസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് യോഗം ചേരും. യോഗത്തിൽ 100 ദിവസം നീളുന്ന മിഷൻ 2026 പ്രഖ്യാപിക്കും.
'വികസിത കേരളം, വിശ്വാസം സംരക്ഷണം, അപകട രാഷ്ട്രീയം' എന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് മിഷൻ 2026ന്റെ പ്രഖ്യാപനം. നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടോടെ സംസ്ഥാനം വികസിപ്പിക്കുമെന്നതാണ് വികസിത കേരളം മുദ്രാവാക്യത്തിൽ ചൂണ്ടിക്കാട്ടുക.
ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പങ്ക് തുറന്നുകാട്ടുക, വിശ്വാസികൾക്കൊപ്പമുള്ളത് ബിജെപിയാണെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുക എന്നതാണ് വിശ്വാസം സംരക്ഷണ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ബിജെപി കോർ കമ്മിറ്റിക്കൊപ്പം എൻഡിഎ നേതൃതയോഗത്തിലും പങ്കെടുത്ത് പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്താൻ ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് അമിത്ഷാ മടങ്ങുക.
Kerala
തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴ് മുതൽ 11.30 വരെയും ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് ക്രമീകരണം.
ശനി രാത്രി ഏഴ് മുതൽ 11. 30 വരെ ഡൊമസ്റ്റിക് എയർപോർട്ട് ശംഖുമുഖം ഓൾ സെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, പഞ്ചാപുര, ബേക്കറി ഫ്ലൈഓവർ, പനവിള, കലാഭവൻ മണി റോഡ്, വിമൻസ് കോളജ്, ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല.
ഞായർ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ വിമൻസ് കോളജ്, തൈക്കാട്, തമ്പാനൂർ ഫ്ലൈഓവർ, ചൂരക്കാട്ടുപാളയം, പവർഹൗസ് റോഡ്, തകരപറമ്പ് ഫ്ലൈഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്, അരിസ്റ്റോ ജംക്ഷൻ മാരാർജി ഭവൻ റോഡ്, നോർക്ക ജംക്ഷൻ, സംഗീതകോളജ് റോഡ്, വിമൻസ് കോളജ്,
വഴുതക്കാട്, പിഎച്ച്ക്യു, ആൽത്തറ ജംക്ഷൻ, വെള്ളയമ്പലം, ടിടിസി, ഗോൾഫ് ലിങ്ക്സ്, ഉദയപാലസ് റോഡ്, തമ്പാനൂർ ഫ്ലൈഓവർ, പൊന്നറ പാർക്ക്, അരിസ്റ്റോ ജംക്ഷൻ, മോഡൽ സ്കൂൾ ജംക്ഷൻ, പനവിള, ബേക്കറി ഫ്ലൈഓവർ, പഞ്ചാപുര, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ പള്ളിമുക്ക്, പേട്ട, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, ഡൊമസ്റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം.
National
ന്യൂഡല്‍ഹി: കോല്‍ക്കത്തയിലെ ഇഡി റെയ്ഡുകളെത്തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ ടിഎംസി (തൃണമൂല്‍ കോണ്‍ഗ്രസ്) എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഡെറക് ഒബ്രയന്‍, മഹുവ മൊയ്ത്ര തുടങ്ങിയവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടു ടിഎംസി എംപിമാരാണ് അമിത് ഷായുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധം ആരംഭിച്ചത്.
'ബംഗാളില്‍ മോദി-ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ ധര്‍ണയിരുന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് മഹുവ മൊയ്ത്രയെയും ഡെറക് ഒബ്രയനെയും ഉള്‍പ്പെടെ പോലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് നീക്കി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ-പാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ഓഫീസിലും സ്ഥാപകന്‍ പ്രതീക് ജെയിന്റെ വസതിയിലും ഇഡി റെയ്ഡ് നടന്നതാണ് പ്രതിഷേധത്തിന് കാരണം.
പഴയ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാട് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പകപോക്കലാണെന്നാണ് ടിഎംസിയുടെ ആരോപണം. റെയ്ഡിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.
ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാര്‍ഥി പട്ടിക തുടങ്ങിയ രഹസ്യ രേഖകള്‍ ഇഡി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മമത ബാനര്‍ജി അമിത് ഷായ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍, റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും അന്വേഷണം നിയമാനുസൃതമാണെന്നുമാണ് ഇഡി അവകാശപ്പെടുന്നത്.
Kerala
ന്യൂഡൽഹി: ഭീകരവാദ ഗ്രൂപ്പുകൾക്കും ഭീകരവാദ ഫണ്ടിംഗിനുമെതിരേയുള്ള മിഷൻ മോഡ് ദൗത്യം തുടരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാഷ്മീരിനെ ഭീകര വിമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കൈവരിച്ച നേട്ടങ്ങൾ നിലനിൽക്കാനും എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഷാ നിർദേശം നൽകി.
ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ കുമാർ ദേക്ക, ജമ്മു കാഷ്മീർ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ കേന്ദ്ര പോലീസ് സേനകളുടെ മേധാവികളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
കേന്ദ്രഭരണപ്രദേശത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ സുരക്ഷാ ഏജൻസികൾ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങൾ മിഷൻ മോഡിൽ തുടരണമെന്നും അമിത് ഷാ നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മു കാഷ്മീരിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും ഭീകരവാദം തുടച്ചുനീക്കാനും സർക്കാരിനു പൂർണ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
Kerala
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് മുന്നിൽ കൂടുതൽ ഉപാധികൾ മുന്നോട്ടുവച്ച് ബിജെപി. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അധികാരം പങ്കിടണമെന്നാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന ഉപാധി.
എൻഡിഎ സഖ്യം തമിഴ്നാട്ടിൽ വിജയിച്ചാൽ മൂന്ന് മന്ത്രിപദവികൾ നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തമിഴ്നാട്ടിൽ 234 നിയമസഭാ സീറ്റുകളിൽ 56 ഇടങ്ങളിൽ ബിജെപി മത്സരിക്കുമെന്നും അമിത് ഷാ അറിയിച്ചു. എന്നാൽ അമിത് ഷായുടെ ആവശ്യത്തോട് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത ശേഷം നിലപാടറിയിക്കാമെന്നാണ് എടപ്പാടി കെ. പളനിസ്വാമിയുടെ മറുപടി.
അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപിയുമായി ഇത്തരത്തിലൊരു ധാരണയുണ്ടാക്കുന്നത് തിരിച്ചടിയാകുമെന്നാണ് എഐഎഡിഎംകെ ക്യാമ്പിലുള്ളത്.
National
മുംബൈ: നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ച് മുംബൈയെ വിറപ്പിച്ച അധോലോക നായകൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ.
ശൈശവ വിവാഹം, ലൈംഗീകാതിക്രമം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ താൻ നേരിട്ടുവെന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ കത്തിൽ അഭ്യർഥിച്ചു.
1996ൽ പ്രായപൂർത്തിയാകും മുൻപ് അമ്മാവന്റെ മകനെ കൊണ്ട് തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ഹസീന പറയുന്നു. ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പലതവണ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ഹസീന്റെ പരാതി.
തനിക്ക് മുൻപേ എട്ടുപേരെ ഇയാൾ വിവാഹം കഴിച്ചിരുന്നതായും മൂന്ന് പ്രാവശ്യം താൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഹസീൻ വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
അധോലോക നായകനായിരുന്ന ഹാജി മസ്താൻ 1994 ജൂൺ 25 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ കോടതി വിസമ്മതിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയായെ ന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച് പദവി ഒഴിയേണ്ടതാണെന്നും തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
കേസിൽ നീതി നടപ്പിലായി. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരേ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതൊരു പാഠമാകണം. ബിജെപി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കിയത് എങ്ങനെയെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തെ (പിഎംഎൽഎ) എങ്ങനെ ദുരുപയോഗം ചെയ്തെന്നും ഈ കേസിലൂടെ വ്യക്തമാണ്.
ഇഡിയെ ഉപയോഗിച്ചു നിരവധി എംപിമാരെ ബിജെപിയിലേക്കു കൂറുമാറ്റാൻ പ്രേരിപ്പിച്ചു. ഇതുവഴി സംസ്ഥാനങ്ങളിലുടനീളം നിരവധി സർക്കാരുകൾ രൂപീകരിച്ചെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ലോക്സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി തമ്മിൽ വാക്പോര്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ പത്രസമ്മേളനത്തിൽ ചർച്ച നടത്താൻ കോൺഗ്രസ് എംപി മന്ത്രിയെ വെല്ലുവിളിച്ചപ്പോൾ താൻ കാര്യങ്ങൾ പറയേണ്ട ക്രമം ആരും നിർദേശിക്കില്ലെന്ന് ഷാ തിരിച്ചടിച്ചു.
ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചെന്നും വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്നും അമിത് ഷാ പ്രതികരിച്ചു. തന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ ആക്രമിച്ച ഷാ, നിലവിലുള്ള വോട്ടർ പട്ടികകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുകയും പട്ടിക പുതുക്കുന്നതിനും യോഗ്യരായ വോട്ടർമാർ മാത്രം ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക തീവ്ര പരിഷ്കരണത്തെ (SIR) പ്രതിപക്ഷം എതിർത്തതും ചൂണ്ടിക്കാട്ടി.
നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ പട്ടികകൾ ശരിയാണ്, എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോൾ ബീഹാറിലെ പോലെ വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ഷാ പരിഹസിച്ചു. വോട്ടർ പട്ടികയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ട് അതിൽ ഒന്നിനെ ‘ഹൈഡ്രജൻ ബോംബ്" എന്ന് വിളിച്ചിരുന്നു.
National
ന്യൂഡൽഹി: വന്ദേമാതരത്തെക്കുറിച്ചു ചർച്ച ചെയ്യുന്നത് എന്തുകൊണ്ടാണെന്നു മനസിലാകാത്തവർ ആത്മപരിശോധന നടത്തണമെന്നും, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുമായി അതിനു ബന്ധമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വന്ദേമാതരം ചൊല്ലി കോണ്‍ഗ്രസുകാർ ജയിലിലേക്കു പോയപ്പോൾ ബ്രിട്ടീഷുകാർക്കുവേണ്ടി വിടുപണി ചെയ്ത ബിജെപിയുടെ മുൻഗാമികൾ ദേശഭക്തി പഠിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഓർമിപ്പിച്ചു.
ഷായും ഖാർഗെയും ആരോപണ-പ്രത്യാരോപണങ്ങളുമായി കൊന്പുകോർത്തതോടെ രാജ്യസഭയിൽ വന്ദേമാതരം ചർച്ചയ്ക്കു ചൂടേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ തിങ്കളാഴ്ച തുടങ്ങിയ ചർച്ചയ്ക്കു കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര നടത്തിയ തിരിച്ചടികളുടെ തുടർച്ചകൂടിയായി രാജ്യസഭയിലെ ഇന്നലത്തെ ചർച്ച. ബംഗാൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു വന്ദേമാതരം ചർച്ച നടത്തിയതെന്ന പ്രിയങ്കയുടെ ആരോപണത്തിനു മറുപടി പറയാൻ ഷാ മറന്നില്ല.
വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കാൻ ചർച്ച നടത്തുന്നതിനെ ചിലർ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ബംഗാൾ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു വന്ദേമാതരം ചർച്ച ചെയ്യുന്നതെന്ന് ചിലർ കരുതുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വന്ദേമാതരത്തിന്റെ മഹത്വം കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. വന്ദേമാതരത്തിന്റെ സ്രഷ്ടാവായ ബങ്കിം ചന്ദ്ര ബംഗാളിൽ ജനിച്ചുവെന്നതു ശരിയാണ്. പക്ഷേ വന്ദേമാതരം ബംഗാളിലോ ഇന്ത്യയിലോ മാത്രമായി ഒതുങ്ങിനിന്നില്ല. ദേശീയഗീതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരമാണ്.
സ്വാതന്ത്ര്യസമര സേനാനികൾ ഒളിത്താവളങ്ങളിൽ ഒത്തുകൂടിയപ്പോൾ അവർ വന്ദേമാതരം പറഞ്ഞു. ലോകത്തിലെവിടെയും ഇന്നും അതു തുടരുന്നു. അതിർത്തികളിലെ സൈനികരും സുരക്ഷാചുമതലയുള്ളവരും ജീവൻ ബലിയർപ്പിക്കുന്പോൾ അവരുടെ ചുണ്ടിലെ വാക്കുകൾ വന്ദേമാതരം തന്നെയാണ്. 150 വർഷത്തിലേറെയായി ഈ ഗാനം നമ്മുടെ ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്- ഷാ പറഞ്ഞു.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വന്ദേമാതരം വിഭജിച്ച് 50-ാം വാർഷികത്തിൽ രണ്ടു ഖണ്ഡികകളിൽ ഒതുക്കിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രീണനം അവിടെയാണ് ആരംഭിച്ചത്. ആ പ്രീണനം വിഭജനത്തിലേക്കു നയിച്ചു. പ്രീണനനയം കാരണം വന്ദേമാതരം വിഭജിക്കപ്പെട്ടില്ലെങ്കിൽ വിഭജനം സംഭവിക്കില്ലായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു- മോദിക്കു പിന്നാലെയും ഷായും ആരോപണം ആവർത്തിച്ചു.
രൂപയുടെ വിലയിടിവ്, സുരക്ഷാവീഴ്ചകൾ, വിമാനസർവീസുകളിലെ തകർച്ച, രൂക്ഷമായ വായുമലിനീകരണം തുടങ്ങി ജനകീയ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് വന്ദേമാതരം ചർച്ചയെന്ന് ഖാർഗെ ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം.
ഒരു വിഷയത്തിലും ചർച്ചകളെ സർക്കാർ ഭയപ്പെടുന്നില്ലെന്ന് ഷാ പറഞ്ഞു. ഏതു വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്ന് രാജ്യസഭയുടെ നേതാവുകൂടിയായ മന്ത്രി ജെ.പി. നഡ്ഡ പിന്നീട് പറഞ്ഞു. വന്ദേമാതരം ചർച്ചയുടെ വിഷയത്തിൽനിന്നു മാറി ഖാർഗെ നടത്തിയ പരാമർശങ്ങൾ നീക്കംചെയ്യണമെന്ന് നഡ്ഡ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണ (എസ്ഐആർ) ത്തെ വോട്ടർപട്ടികയുടെ ശുദ്ധീകരണമെന്നു വിശേഷിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ടർപട്ടികയിൽ നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ചില രാഷ്ട്രീയകക്ഷികൾ എസ്ഐആറിനെ എതിർക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ എസ്ഐആർ വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചതിനു പിന്നാലെയായിരുന്നു ഗുജറാത്തിലെ കച്ചിൽ നടന്ന അതിർത്തി സുരക്ഷാസേനയുടെ (ബിഎസ്എഫ്) 61-ാമത് സ്ഥാപക ദിനാഘോഷത്തിൽ പ്രസംഗിക്കവെ അമിത് ഷായുടെ പരാമർശങ്ങൾ.
നുഴഞ്ഞുകയറ്റം തടയേണ്ടത് രാജ്യസുരക്ഷയ്ക്കും ജനാധിപത്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണെന്നു വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി, ബിഹാർ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ വൻ വിജയം നുഴഞ്ഞുകയറ്റക്കാർക്കെതിരായ ശക്തമായ പൊതുജനാഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും പറഞ്ഞു.
ചില രാഷ്ട്രീയകക്ഷികൾ നുഴഞ്ഞുകയറ്റക്കാർക്കെതിരേയുള്ള പ്രചാരണത്തെ ദുർബലപ്പെടുത്തുകയാണ്. എന്നാൽ, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും നാടുകടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കലാപവിരുദ്ധ പ്രവർത്തനങ്ങളിലും നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിലും ബിഎസ്എഫിന്റെ പങ്കിനെ പ്രശംസിച്ച ആഭ്യന്തരമന്ത്രി അടുത്ത വർഷം മാർച്ച് 31ഓടെ രാജ്യത്തെ നക്സൽ പ്രശ്നം എന്നന്നേക്കുമായി ഇല്ലാതാകുമെന്നും പറഞ്ഞു.
Kerala
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉത്തരവാദികൾ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടെത്തുമെന്നും ഏറ്റവും കഠിനമായ ശിക്ഷ അവർക്കു നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തിങ്കളാഴ്ച നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലിന്റെ (NZC) 32-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിലും ജമ്മുകാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിലും ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിച്ചുമാണ് യോഗം ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. സ്ഫോടനത്തിന് പിന്നിലുള്ളവരെ പാതാളത്തിൽ നിന്നാണെങ്കിലും കണ്ടെത്തും. അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകും. അന്വേഷണ സംഘം ഒരു സ്ഥലവും വിട്ടുപോകാതെ പരിശോധിക്കും.-അമിത് ഷാ പറഞ്ഞു.
വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി, ജമ്മുകാഷ്മീര്‍, ലഡാക്ക്, ചണ്ഡീഗഡ് എന്നിവയാണ് നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുന്നവ.
മുഖ്യമന്ത്രിമാരായ നയാബ് സിംഗ് സൈനി (ഹരിയാന), സുഖ്വീന്ദര് സിംഗ് സുഖു (ഹിമാചല്‍ പ്രദേശ്), ഭഗവന്ത് മന് (പഞ്ചാബ്), ഭജന്‍ ലാല്‍ ശര്‍മ (രാജസ്ഥാന്), രേഖ ഗുപ്ത (ഡല്‍ഹി), ഒമര്‍ അബ്ദുള്ള (ജമ്മുകാഷ്മീര്‍) എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. എൽഎൻജെപി ആശുപത്രിയിലെത്തിയാണ് അമിത് ഷാ പരിക്കേറ്റവരെ കണ്ടത്ത്. ഉന്നത ഉദ്യോഗസ്ഥരും അമിത് ഷായ്ക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തു. സ്ഫോടനസ്ഥലവും അമിത് ഷാ സന്ദർശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായി അമിത് ഷാ ചർച്ചകൾ നടത്തിയിരുന്നു.
അതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് എൽഎൻജെപി ആശുപത്രി അധികൃതർ അറിയിച്ചു.
National
ദർഭംഗ: ഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്ന് പാക് ഭീകരർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ താക്കീത്. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽനിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു.
കോൺഗ്രസ് ഭരണത്തിൽനിന്ന് വ്യത്യസ്തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബീഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് ബിഹാറിനു മുന്നിൽ വയ്ക്കുന്നത് മോദി-നിതീഷ് വികസന കൂട്ടുകെട്ട്, ജംഗിൾ രാജിലേക്കു മടക്കിക്കൊണ്ടുപോകുന്ന പ്രതിപക്ഷം ഇതിലൊന്നിന്റെ തെരഞ്ഞെടുപ്പാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിന്റെ ഭാവി ആരെ ഏൽപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്.
ഒരു വശത്ത് ‘ജംഗിൾരാജ്’ കൊണ്ടുവന്നവർ. മറുവശത്ത് വികസനം കൊണ്ടുവന്ന പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന കൂട്ടുകെട്ട്- അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥ മൂലം ഓൺലൈനായി ഗോപാൽഗഞ്ച്, സമസ്തിപുർ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർ അധികാര യാത്ര നടത്തിയ രാഹുൽ ഗാന്ധി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ഷാ ആരോപിച്ചു. രാഹുൽ ഗാന്ധി ഇഷ്ടമുള്ളത്ര യാത്രകൾ നടത്തട്ടെ. ഓരോ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്നും പുറത്താക്കും. രാജ്യത്തുടനീളം എസ്ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: തെരഞ്ഞെടുപ്പിനുശേഷം ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സ്ഥാനം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചൗധരിയുടെ മണ്ഡലമായ താരാപുരിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
നിതീഷ്കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമോ എന്ന കാര്യത്തിൽ ബിജെപി വ്യക്തമായ അഭിപ്രായം പറയാത്ത സാഹചര്യത്തിൽ അമിത് ഷായുടെ പ്രസ്താവന അഭ്യൂഹങ്ങൾ ഉയർത്തുകയാണ്. ജെഡി-യുവിലും ആർജെഡിയിലും പ്രവർത്തിച്ച സമ്രാട്ട് ചൗധരി ബിജെപിയിലെത്തിയതോടെ സമുന്നത നേതാവായി ഉയർന്നു.
യാദവർ കഴിഞ്ഞാൽ ഏറ്റവും വലിയ ഒബിസി വിഭാഗമായ കുശ്വാഹയിൽപ്പെട്ടയാളാണ് ചൗധരി. കുശ്വാഹ വിഭാഗത്തിന്റെ പിന്തുണ തേടാനാണ് ചൗധരിക്കു ബിജെപി പ്രാധാന്യം നല്‍കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ചൗധരി ഒരു ദശകത്തിനുശേഷമാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്.
National
ന്യൂഡൽഹി: സോണിയ ഗാന്ധി, മകൻ രാഹുലിനെ പ്രധാനമന്ത്രിയാക്കാനും ലാലുപ്രസാദ് യാദവ് മകൻ തേജസ്വിയെ മുഖ്യമന്ത്രിയാക്കാനും ആഗ്രഹിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര, നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാനുള്ള യാത്രയാണെന്നും ഷാ ആരോപിച്ചു.
എൻഡിഎ സർക്കാർ നിരോധിക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) അംഗങ്ങൾ ജയിലിൽനിന്നു പുറത്തുവരാൻ അനുവദിക്കില്ലെന്നും ബിഹാറിലെ ബെഗുസാരായിയിൽ ഇന്നലെ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ആർജെഡിയുടെ മഹാസഖ്യം അധികാരത്തിലെത്തിയാൽ പിഎഫ്ഐ അംഗങ്ങൾ ജയിലിൽ തുടരുമെന്ന് കരുതുന്നുണ്ടോയെന്നും ഷാ ചോദിച്ചു.
ലാലുപ്രസാദും സോണിയ ഗാന്ധിയും കുടുംബരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിഹാറിലെ ദർഭംഗയിൽ നടന്ന റാലിയിൽ ഷാ ആരോപിച്ചു. ഈ രണ്ടു സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്നില്ലെന്നു മനസിലാക്കാതെയാണെന്ന് ഇവരുടെ മോഹം.
മഹാസഖ്യത്തിലെ രണ്ട് ഉന്നത നേതാക്കളും സ്വന്തം മക്കളെ അധികാരത്തിലെത്തിക്കാനാണു ശ്രമിക്കുന്നത്. മഹാഗഡ്ബന്ധൻ അല്ല മറിച്ച് ‘തഗ് ബന്ധൻ’ ആണ്. ലാലുപ്രസാദ് നിരവധി അഴിമതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. 12 ലക്ഷം കോടി രൂപയുടെ അഴിമതിക്കേസുകളിൽ കോണ്‍ഗ്രസ് ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറിൽ എൻഡിഎ സഖ്യം പഞ്ചപാണ്ഡവന്മാരാണ്. സംസ്ഥാനത്ത് കാട്ടുഭരണം തിരിച്ചു വരുന്നതു തടയാനുള്ള തെരഞ്ഞെടുപ്പാണിത്. ബാബു ജഗജീവൻ റാം പ്രധാനമന്ത്രിയാകുന്നതു തടഞ്ഞ കോണ്‍ഗ്രസിന്റെ യഥാർഥ മുഖം ആളുകൾ കണ്ടതാണെന്നും ഷാ കൂട്ടിച്ചേർത്തു.
National
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് ഊന്നുവടിയുടെ ആവശ്യമില്ലെന്നും സ്വന്തം കാലിലാണു നിൽക്കുന്നതെന്നും കേന്ദ്രമന്ത്രി അമിത് ഷാ.
ബൈനോക്കുലറിന്റെ സഹായത്തോടെ നോക്കിയാൽ പോലും കാണാൻ സാധിക്കാത്ത പ്രതിപക്ഷത്തെ, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്നും പാർട്ടി പ്രവർത്തകരോട് അദ്ദഹം പറഞ്ഞു.
ബിജെപിയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിലാണ് പ്രതിപക്ഷത്തിനെതിരേ അമിത് ഷാ ആഞ്ഞടിച്ചത്.
National
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. അരമണിക്കൂര്‍ നേരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ പ്രതികരിച്ചില്ല.
മന്ത്രിമാരായ കെ.എൻ. ബാലഗോപാലും മുഹമ്മദ് റിയാസും ഡൽഹിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് കൂടിക്കാഴ്ചില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം.
National
കോൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രവൃത്തികൾ ആക്ടിംഗ് പ്രധാനമന്ത്രിയുടേത് പോലെയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായിൽ അമിതമായി വിശ്വാസമർപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുന്നതായും മമത പറഞ്ഞു.
ഇതെല്ലാം അമിത് ഷായുടെ കളിയാണ്. മോദിക്ക് എല്ലാം അറിയാം. എന്നാൽ, അമിത് ഷായെ വിശ്വസിക്കരുത്. ഒരുനാൾ അയാൾ നിങ്ങളുടെ ഒറ്റുകാരനാകുമെന്ന് കോൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത പറഞ്ഞു.
15 ദിവസത്തിനകം വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ബിജെപിയുടെ നിർദേശപ്രകാരമാണിതെന്നും മമത ആരോപിച്ചു.
Kerala
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് എസ്. സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
NRI
ന്യൂഡൽഹി: ഡൽഹി സാക്കിര്‍ ഹുസൈന് കോളജിലെ മലയാളി വിദ്യാർഥികളെ അക്രമികളും പോലീസുകാരും ചേർന്ന് അതിക്രൂരമായി മർദിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി മലയാളി അസോസിയേഷൻ നിവേദനം നൽകി.
സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കേസിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുക, വിദ്യാർഥികൾക്ക് പഠനം തുടരാൻ ആവശ്യമായ പിന്തുണ നൽകുക, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ടിരിക്കുന്ന നിവേദനത്തിന്റെ പകർപ്പ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യനും ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്കും അയച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്.
2018ല്‍ നടത്തിയ പ്രസംഗത്തിലെ കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി അധ്യക്ഷനാകാം എന്ന പരാമര്‍ശമാണ് വിവാദമായത്. ഈ പരാമര്‍ശം ബിജെപി പ്രവര്‍ത്തകരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിച്ചു. ഇന്നലെ രാവിലെ 11ന് തൈക്കാടുള്ള മാരാർജി ഭവനിലെത്തിയ അമിത് ഷാ അവിടെ പ്രത്യേകം തയാറാക്കിയ പന്തലിലെത്തി ബിജെപി നേതാക്കളെ കണ്ടശേഷം പാർട്ടി പതാക ഉയർത്തി. തുടർന്ന് ഓഫീസിനു മുന്നിൽ കണിക്കൊന്ന തൈ നട്ടു. ഇതിനുശേഷം ഓഫീസ് ഉദ്ഘാടനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. പിന്നീടു നാടമുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഓഫീസിനുള്ളിൽ ദീനദയാൽ ഉപാധ്യായയുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും പ്രതിമകൾക്കു മുന്നിൽ അമിത്ഷാ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തിയ ശേഷം ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ചിരുന്ന കെ.ജി. മാരാരുടെ അർധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർഡ് പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുന്നതിനായി പുത്തരിക്കണ്ടം മൈതാനത്തേക്കു പോയി.
ഒ. രാജഗോപാൽ, കെ. രാമൻപിള്ള, കെ.വി. ശ്രീധരൻമാസ്റ്റർ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ആർഎസ്എസ് മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ തുടങ്ങിയവർ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Kerala
തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നൊരുക്കങ്ങൾക്കു രൂപംനൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈ 13 നു കേരളത്തിലെത്തും. സംസ്ഥാനത്തെ ഏഴു റവന്യൂ ജില്ലകളിലെ വാർഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അമിത് ഷാ നിർവഹിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
തൃശൂരിൽ നടന്ന സംസ്ഥാന നേതൃയോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിതകേരളം എന്ന ആശയം താഴെത്തട്ടിൽ എത്തിക്കാൻ പാർട്ടി പരിപാടികൾക്കു രൂപംനൽകിയതായി ജനറൽ സെക്രട്ടറി പറഞ്ഞു. ഓരോ വാർഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയാറാക്കും. ഓഗസ്റ്റ് ഒന്നുമുതൽ 10 വരെ വാർഡ് സമ്മേളനങ്ങൾ സംഘടിപ്പിക്കും.
15 ന് എല്ലാ വാർഡുകളിലും സ്വാഭിമാനത്രിവർണറാലികൾ നടത്തും.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന പ്രസ്താവന വിവാദമായതിനു ദിവസങ്ങൾക്കു ശേഷം ഇന്ത്യൻ ഭാഷകളെ ജനങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അടിമത്ത മനോഭാവം മാറുന്നതിന് സ്വന്തം ഭാഷയിൽ ഒരാൾ അഭിമാനിക്കേണ്ടത് അനിവാര്യമാണെന്നാണ് അമിത് ഷായുടെ പുതിയ പ്രസ്താവന. രാജ്യത്തെ സംബന്ധിച്ചു ഭാഷയെന്നത് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല; മറിച്ച്, രാജ്യത്തിന്റെ ആത്മാവാണെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പ്രസ്താവനയ്ക്കെതിരേ കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം വിമർശനങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് രാജ്യത്തെ പ്രാദേശിക ഭാഷകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി അമിത് ഷാ പ്രസ്താവനകൾ നടത്തുന്നത്. നമ്മുടെ സ്വന്തം ഭാഷകളിലൂടെയല്ലാതെ ചരിത്രവും സംസ്കാരവും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നതിനുള്ള മാർഗമായി മുൻകാലങ്ങളിൽ ഭാഷ ഉപയോഗിച്ചിരുന്നുവെന്നും അത്തരം ശ്രമങ്ങൾ വിജയിച്ചില്ലെന്നും രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള മാധ്യമമായി ഇന്ത്യൻ ഭാഷകൾ മാറാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ല; സുഹൃത്താണ്. ഒരു വിദേശഭാഷയെയും എതിർക്കാൻ പാടില്ലെന്നും എന്നാൽ നമ്മുടെ ഭാഷകൾ മഹത്വവത്കരിക്കുന്നതിനാണ് നാം പ്രാധാന്യം നൽകേണ്ടതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
വിദേശഭാഷകളുടെ സ്വാധീനത്തിൽനിന്ന് ഭരണസംവിധാനത്തെ മോചിപ്പിക്കുന്നതിനു കേന്ദ്രം അടുത്തിടെ പുറത്തിറക്കിയ "ഭാരതീയ ഭാഷാ അനുഭാഗിനെ’ (ഇന്ത്യൻ ഭാഷാ വിഭാഗം) പ്രശംസിച്ചായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകൾ.
പരമാവധി ഭരണനിർവഹണം ഇന്ത്യൻ ഭാഷകളിലാക്കാനും മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾ അതാത് സംസ്ഥാനത്തിന്റെ ഭാഷകളിൽ പഠിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുമെന്നും ജെഇഇ, നീറ്റ് തുടങ്ങിയ മത്സരപരീക്ഷകൾ നിലവിൽ നിരവധി പ്രാദേശിക ഭാഷകളിൽകൂടി സംഘടിപ്പിക്കാറുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് ലജ്ജാകരമെങ്കിൽ മന്ത്രിമാരുടെ മക്കൾ എന്തുകൊണ്ട് സംസ്കൃത സ്കൂളിൽ പഠിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭാവിയിൽ ലജ്ജിക്കേണ്ടി വരുമെന്ന അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് കോണ്‍ഗ്രസ്. ഇംഗ്ലീഷ് ലജ്ജാകരമാണെങ്കിൽ കേന്ദ്രമന്ത്രിമാരുടെ മക്കൾ എന്തുകൊണ്ട് സംസ്കൃത സ്കൂളിൽ പഠിക്കുന്നില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും യുവനേതാവുമായ കനയ്യ കുമാർ വിമർശനമുന്നയിച്ചു. പല കേന്ദ്രമന്ത്രിമാരുടെയും മക്കൾ വിദേശ സർവകലാശാലകളായ ഓക്സ്ഫഡിലും കേംബ്രിജിലും പഠിക്കുന്നതെന്നും കനയ്യ ചൂണ്ടിക്കാട്ടി.
ബിജെപി നേതാക്കൾ എന്തുകൊണ്ടാണ് അറിവിനു വിരോധമാകുന്നതെന്നും എ.ബി. വാജ്പേയിക്കു നിരവധി ഭാഷകൾ അറിയാമായിരുന്നുവെന്നും കനയ്യ ചൂണ്ടിക്കാട്ടി.