Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festival

Kerala

സുവര്‍ണജൂബിലി നിറവില്‍ ലക്ഷം പുഷ്പമേള

കോട്ടയം: നാം ഒരു കുടുംബം എന്ന മുദ്രാവാക്യവുമായി തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന ദീപിക ബാലസഖ്യത്തിന്‍റെ അംഗസംഖ്യ ലക്ഷം തികഞ്ഞ സംഭവം അവിസ്മരണീയമാക്കാന്‍ പാലായില്‍ ലക്ഷം പുഷ്പമേള നടന്നിട്ട് ഇന്നലെ 50 വര്‍ഷം തികഞ്ഞു. 1976 ഫെബ്രുവരി 12നാണ് കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബാലമേളയായ ലക്ഷം പുഷ്പമേള നടന്നത്. പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ലക്ഷം പുഷ്പമേള ഉദ്ഘാടനം ചെയ്യാനും സന്ദേശം നല്‍കാനുമെത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.

ദീപികയ്ക്കും ദീപികയെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബാലസഖ്യത്തിനു പ്രധാനമന്ത്രി നല്‍കിയ അംഗീകാരമായിട്ടാണ് ഇന്ദിരാജിയുടെ സന്ദര്‍ശനത്തെ എല്ലാവരും കണ്ടത്. സംസ്ഥാന ഗവണ്‍മെന്‍റും രാഷ് ട്രീയ പാര്‍ട്ടികളും പാലാ നഗരസഭയും പാലായിലെ പൗരപ്രമുഖരും ലക്ഷം പുഷ്പമേളയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍, ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്‍, മന്ത്രിമാരായിരുന്ന കെ.എം. മാണി, ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങി മന്ത്രസഭയൊന്നാകെ ലക്ഷം പുഷ്പമേളയ്ക്ക് എല്ലാ സഹായസഹകരണങ്ങളുമായി കൂടെ നിന്നു. ദീപികയുടെ മാനേജിംഗ് എഡിറ്റര്‍ ഫാ. കൊളംബിയറിന്‍റെയും ഡിസിഎൽ കൊച്ചേട്ടനായിരുന്ന ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കലിന്‍റെയും നേതൃത്വത്തിലായിരുന്നു ലക്ഷം പുഷ്പമേള ആസൂത്രണം ചെയ്തത്. വെള്ള വേഷം ധരിച്ച് ത്രിവര്‍ണ പതാകയുമേന്തി ഒരുലക്ഷത്തോളം ബാലികാബാലന്മാരാണ് മേളയില്‍ പങ്കെടുത്തത്.

മധുരിക്കുന്ന ഓർമകളുമായി ജോൺ കച്ചിറമറ്റം

ലക്ഷം പുഷ്പമേളയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച ജോണ്‍ കച്ചിറമറ്റത്തിന് 50 വര്‍ഷം മുമ്പു നടന്ന മഹാസമ്മേളനത്തേക്കുറിച്ച് മധുരിക്കുന്ന ഒര്‍മകളാണ് പങ്കുവയ്ക്കാനുള്ളത്. മാനേജിംഗ് എഡിറ്റര്‍ കൊളമ്പിയര്‍ അച്ചനും കൊച്ചേട്ടന്‍ മാഞ്ഞൂസച്ചനുമാണ് സമ്മേളനത്തേക്കുറിച്ച് പറയുന്നത്. ജോണ്‍ ഏറ്റെടുത്ത് നടത്തണം. മേളയ്ക്കുള്ള പണം സ്വന്തമായി സ്വരൂപിക്കണമെന്നും പറഞ്ഞു. പ്രമുഖയായ ഒരു വ്യക്തിയെ സമ്മേളനത്തില്‍ കൊണ്ടുവരണമെന്ന ഒറ്റ നിബന്ധനയാണ് മുന്നോട്ടു വച്ചത്. ഇതിന്‍ പ്രകാരം ദീപിക അധികൃതരാണ് ഇന്ദിരാ ഗാന്ധിയെ സമ്മേളനത്തില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.

ഇടുക്കി ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തുമ്പോള്‍ ലക്ഷം പുഷ്പമേളയ്ക്കും പ്രധാനമന്ത്രി എത്തുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കൊട്ടുകാപ്പള്ളി തോമസ് ജോസഫ്, ജോസഫ് മൈക്കിള്‍ മണര്‍കാട്ട്, ബാബു മണര്‍കാട്ട്, ജോസഫ് ചെട്ടിപ്പറമ്പില്‍, ജോര്‍ജ് തോമസ്, കെ.ജെ. ചാണ്ടി, കെ.കെ. ജോസഫ്, കെ. കുര്യന്‍ എന്നിവരെ പങ്കെടുപ്പിച്ച് മണര്‍കാട് ഓഡിറ്റോറിയത്തില്‍ മീറ്റിംഗ് ചേര്‍ന്നു. മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ നടത്തിപ്പിലേക്ക് കൊട്ടുകാപ്പള്ളി തോമസ് ജോസഫും മണര്‍കാട് പാപ്പനും 3000 രൂപ സംഭാവന ചെയ്തു. പാലായിലെ പൗരപ്രമുഖരെ സമീപിച്ച് മൊത്തം ഒരു ലക്ഷത്തോലം രൂപ പിരിച്ചു.

പരിപാടിയുടെ വിജയത്തിനായി കേരളമൊട്ടാകെ പ്രചാരണം നടത്തി. സ്‌കൂളുകള്‍ കയറിയിറങ്ങി.12നു രാവിലെ ആറിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കുട്ടികള്‍ എത്തിത്തുടങ്ങി. കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസുകളും കുട്ടികളെ എത്തിക്കുന്നതില്‍ സഹായം ചെയ്തു. മുനിസിപ്പല്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോള്‍ ജാഥയായി സമ്മേളന നഗരിയായ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടിലേക്ക് കുട്ടികള്‍ നടന്നു നീങ്ങി. 10 മണിയായപ്പോള്‍ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടു നിറഞ്ഞുകവിഞ്ഞു.

പാലാ ബിഷപ് വയലില്‍ പിതാവിനൊപ്പമാണ് ഇന്ദിരാഗാന്ധി സമ്മേളനത്തിനെത്തിയത്. ഒരോ ഡിസിഎല്‍ ശാഖയും ഓരോരോ കലാരൂപങ്ങളും വേഷവിധാനങ്ങളും ഒരുക്കി. രാവിലെ എട്ടിന് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി സമ്മേളനസ്ഥലത്ത് എത്താന്‍ മൂന്നു മണിക്കൂറുകളെടുത്തു. പ്രധാനമന്ത്രിയെ ഒരു നോക്കു കാണാന്‍ റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ നടക്കാതെ ഓടി. റാലിയുടെ മുന്‍ നിര കോളജ് ഗ്രൗണ്ടിലെത്തുമ്പോഴും റാലിയുടെ പകുതി ഭാഗം പോലും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും പുറപ്പെട്ടിരുന്നില്ല. പൊരിവെയിലില്‍ മുദ്രാവാക്യം വിളിച്ച് ത്രിവര്‍ണ പതാകയുമേന്തി നടന്നു നീങ്ങിയ കുട്ടികളുടെ മുഖത്ത് ക്ഷീണമൊന്നും കാണാനായില്ലായിരുന്നു.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വേദിയിലെത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും പ്രഭാത ഭക്ഷണം പോലും കഴിക്കാതെ എത്തിയ കുട്ടികള്‍ക്ക് ഓറഞ്ചും വെള്ളവും ഒക്കെ നല്‍കാനായി ഞാന്‍ ഓടി നടക്കുകയായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിലും വലുത് എനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളായിരുന്നെന്ന് ജോണ്‍ കച്ചിറമറ്റം അനുസ്മരിച്ചു.

അര്‍ധവൃത്താകൃതിയില്‍ സജ്ജീകരിച്ചഗ്രൗണ്ടില്‍ വിവിധ വര്‍ണങ്ങളില്‍ വിവിധ വേഷങ്ങളില്‍ ഇരിപ്പുറപ്പിച്ച ബാലികാബാലന്‍മാര്‍ സൃഷ്ടിച്ച വര്‍ണ പ്രപഞ്ചം ഏഴഴകുള്ള മഴ വില്ലിന്‍റെ പ്രതീതി ഉയര്‍ത്തിയത് മനസില്‍ മായാതെ നില്‍ക്കുന്നതായും ജോണ്‍ കച്ചിറമറ്റം അനുസ്മരിച്ചു.

District News

ജില്ലാ കേരളോത്സവം: കലാമത്സരങ്ങൾക്ക് തുടക്കമായി

കാഞ്ഞങ്ങാട്: സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെയും ജില്ലാ പഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്‍റെ കലാ മത്സരങ്ങൾക്ക് വെള്ളിക്കോത്ത് തുടക്കമായി. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. സോയ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. മനു, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. രാധിക, ബ്ലോക്ക് പഞ്ചായത്ത് അംഗം മാടിക്കാൽ നാരായണൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. തുളസി, വൈസ് പ്രസിഡന്‍റ് മൂലക്കണ്ടം പ്രഭാകരൻ, സ്ഥിരം സമിതി അധ്യക്ഷരായ പി. കാവ്യ, സി. കുഞ്ഞാമിന, എം.വി. രാഘവൻ, യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.പി. ഷിലാസ് എന്നിവർ പങ്കെടുത്തു.

 

 

Kerala

ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; സിപിഎം, ബിജെപി സംഘർഷം

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയാണ് സംഭവം.

ഗണഗീതം പാടിയതോടെ രണ്ട് സിപിഎം പ്രവർത്തർ സ്റ്റേജിലേക്ക് കയറി പാട്ട് പാട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതോടെ മറ്റു ചിലർ എത്തി ഇയാളെ സ്‌റ്റേജിൽനിന്നു പിടിച്ചു മാറ്റി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തിവച്ചു.

പിന്നാലെ വേദിക്ക് സമീപം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

 

District News

തിരുവല്ല പുഷ്പോത്സവം 22 മുതൽ

തിരുവല്ല: അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്‌പോത്സവം 22 മുതൽ ഫെബ്രുവരി ഒന്നു വരെ മുൻസിപ്പൽ മൈതാനിയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

22നു വൈകുന്നേരം അഞ്ചിന് മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുന്നോടിയായി വൈഎംസിഎയിൽ നടക്കുന്ന സെമിനാർ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി ഉദ്‌ഘാടനം ചെയ്യും.

23ന് വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനവും അവാർഡ് ദാനവും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 24ന് 5.30ന് കലാസന്ധ്യയുടെ ഉദ്ഘാടനം ആന്‍റോ ആന്‍റണി എംപി നിർവഹിക്കും. 25ന് വൈകുന്നേരം 5.30ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. 26ന് മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

27ന് കലാസന്ധ്യയുടെ ഉദ്ഘാടനം പി.ജെ.കുര്യനും 28ന് രാജു ഏബ്രഹാമും 29ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയും 30ന് ചാണ്ടി ഉമ്മൻ എംഎൽഎയും 31ന് ജോബ് മൈക്കിൾ എംഎൽഎയും കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.

25000 ചതുരശ്ര അടിയിൽ പുഷ്‌പ-ഫല-സസ്യ പ്രദർശനവും വിപണനവും ഫ്ളവർ അറേഞ്ച്മെന്‍റ്സ്, ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, സെൽഫി കോർണർ, തിരുവല്ലായിൽ ആദ്യമായി സ്കൈ ഡൈനിംഗ്, റോബോട്ടുകളുടെ പ്രകടനവും പ്രദർശനവും, 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡൂം തിയേറ്റർ, ഹൈടെക്ക് അമ്യൂസ്മെന്‍റ് പാർക്ക് എന്നിവ മേളയുടെ ഭാഗമാകും.

എല്ലാ ദിവസവും പ്രഗത്ഭ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. മികച്ച കർഷകനുള്ള പുരസ്‌കാരം, ആതുരസേവന പുരസ്കാരം, സേവാകർമ പുരസ്കാരം, വിവിധ മത്സര വിജയികൾക്കുള്ള അവാർഡ്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കൽ എന്നിവ വിവിധ യോഗങ്ങളിൽ നടക്കും.

വൈകുന്നേരം അഞ്ചു മുതൽ രാത്രി ഏഴുവരെ ടിക്കറ്റുകളോടൊപ്പം സമ്മാനകൂപ്പൺ നൽകി കലാസന്ധ്യയിൽ നറുക്കെടുത്ത് വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകും. ഭിന്നശേഷി കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും ചെയർമാൻ കെ.പ്രകാശ് ബാബു, ജനറൽ കൺവീനർ ജുബി പീടിയേക്കൽ, ടി.എം. സലിം തുടങ്ങിയവർ അറിയിച്ചു.

District News

0480 തിയറ്റര്‍ ഫെസ്റ്റിവലിനു തുടക്കം

ഇരിങ്ങാലക്കുട: 0480 കലാ സാംസ്‌കാരിക സംഘടനയുടെ ഐ ഇന്‍റര്‍ നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ടൗണ്‍ഹാളില്‍ മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനംചെയ്തു. പ്രഫ.വി.കെ. ലക്ഷ്മണന്‍ നായർ അധ്യക്ഷതവഹിച്ചു.

സത്യന്‍ അന്തിക്കാട്, പ്രിയനന്ദനന്‍, ജൂണിയര്‍ ഇന്നസെന്‍റ്, സോണിയ ഗിരി, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. വൈഗ കെ.സജീവ്, അജിത് നാരായണന്‍ എന്നിവരെ ആദരിച്ചു. യു. പ്രദീപ് മേനോന്‍ സ്വാഗതവും എ.എന്‍. രാജന്‍ നന്ദിയും പറഞ്ഞു. ആദ്യദിനത്തില്‍ മൂകനര്‍ത്തകന്‍, മാടന്‍ മോക്ഷം എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു.

District News

ഹാർമണി ഫെസ്റ്റിവൽ: മതസൗഹാർദ സമ്മേളനം നടത്തി

കൊടുങ്ങല്ലൂർ: അഴിക്കോട് മാർത്തോമാ തീർഥകേന്ദ്രത്തിൽ നടക്കുന്ന ഹാർമണി ഫെസ്റ്റിവലിന്‍റെ ഭാഗമായി മതസൗഹാർദസമ്മേളനം നടത്തി.


മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്വാമി ബ്രഹ്മസ്വരൂപാനന്ദ മുഖ്യാതിഥിയായിരുന്നു. കെ. റിയാസ് മൗലവി അൽ ഹസനി, റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. റവ.ഡോ. പോൾ പൂവത്തിങ്കൽ, ഫാ. സണ്ണി പുന്നേലി പറമ്പിൽ, നൗഷാദ് കൈതവളപ്പിൽ, കെ.എ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.

Kerala

മലപ്പുറത്ത് ഉത്സവത്തിനായി ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു

മലപ്പുറം: വള്ളിക്കുന്നിൽ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്.

ചൊവ്വാഴ്ച രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ആന ഇന്ന് രാവിലെയാണ് ചരിഞ്ഞത്. കോഴിക്കോട് ബാലുശേരി സ്വദേശിയുടേതാണ് ആന.

ക്ഷേത്രോത്സവത്തിന്‍റെ എഴുന്നള്ളത്തിലടക്കം പങ്കെടുപ്പിക്കുന്നതിനായാണ് ആനയെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് ആന ചരിഞ്ഞത്.

മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്‍റെ നടപടികള്‍ക്കുശേഷമായിരിക്കും സംസ്കാരം. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ ഉത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ.

Kerala

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങളെല്ലാം പൂർത്തിയായി

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് വലിയരീതിയിലുളള തീർഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം.

രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ കയറ്റിവിടില്ല. മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഇന്ന് വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും.

മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ചുള്ള രാജപ്രതിനിധിയും യാത്രയെ അനുഗമിക്കുന്നുണ്ട്.

മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ പറഞ്ഞു. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴി തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് സര്‍വസജ്ജമാണ്.

തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല. സുതാര്യമായ സംവിധാനമാണ് ഇക്കുറി ഏര്‍പ്പെുത്തിയിരിക്കുന്നത്.

മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.

മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്ത പ്രശ്‌നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഭക്തരെ ഒരു തരത്തിലുമുള്ള ചൂഷണത്തിന് വിധേയമാക്കുന്ന സാഹചര്യവും ശബരിമലയില്‍ ഉണ്ടാകില്ല.

അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ച് ചേര്‍ത്ത് ഫെബ്രുവരി ആറിന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു.

District News

പാടിയോട്ടുചാൽ സെന്‍റ് സെബാസ്റ്റ്യൻസ് ‌പള്ളി തിരുനാളിന് തുടക്കം

ചെറുപുഴ: പാടിയോട്ടുചാൽ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിനു തുടക്കമായി. ഇടവക വികാരി ഫാ. മാത്യു കല്ലുങ്കൽ കൊടിയേറ്റി തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും വെഞ്ചരിപ്പിനും കാർമികത്വം വഹിച്ചു. തുടർന്നു നടന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് കോയിപ്പുറം, ഫാ.എയ്ഷൽ ആനക്കല്ലിൽ എന്നിവർ കാർമികത്വം വഹിച്ചു. 16 വരെ എല്ലാ തിരുനാൾ ദിവസങ്ങളിലും വൈകുന്നേരം നാലിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. മാർട്ടിൻ കുര്യൻ മാമ്പുഴയ്ക്കൽ, ഫാ.തോമസ് ചിന്താർമണിയിൽ, ഫാ.ജോർജ് മാപ്പിളപ്പറമ്പിൽ, ഫാ. നിധിൻ പൂകമല, ഫാ.ജിതിൻ വയലുങ്കൽ എന്നിവർ കാർമികത്വം വഹിക്കും.

17ന് ഉച്ചകഴിഞ്ഞു 3.30ന് ദിവ്യകാരുണ്യ ആരാധന ജപമാല സമർപ്പണം, പ്രസുദേന്തി സമർപ്പണം എന്നിവ നടക്കും. 4.30ന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.ജോളി കാക്കരമറ്റത്തിൽ കാർമികത്വം വഹിക്കും. അഞ്ചിന് നടക്കുന്ന തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം എന്നിവയ്ക്ക് ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് നേതൃത്വം നൽകും. തുടർന്നു സ്നേഹവിരുന്ന്. സമാപനദിനമായ 18ന് വൈകുന്നേരം നാലിന് ദിവ്യകാരുണ്യ ആരാധന ജപമാല സമർപ്പണം, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.ജോഫിൻ കുരുവൻമാക്കൽ നേതൃത്വം നൽകും. രാത്രി ഏഴിന് ഗാനമേള.

Kerala

ഡാൻസ് തർക്കം; താലപ്പൊലി മഹോത്സവത്തിനിടെ യുവാക്കൾ ഏറ്റുമുട്ടി

മലപ്പുറം: കീഴാറ്റൂരിൽ താലപ്പൊലി മഹോത്സവത്തിനിടെ സംഘർഷം. കീഴാറ്റൂർ മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്‍റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത്.

പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു.

ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേയ്ക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

Kerala

അര്‍ത്തുങ്കല്‍ തിരുനാളിന് ഇന്ന് കൊടിയേറും

ചേര്‍ത്തല: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്‍റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ മകരം തിരുനാളിന് ഇന്ന് കൊടിയേറും.

പാലായില്‍ നിന്നു തിരുനാളിന് ഉയര്‍ത്താനുള്ള കൊടി ഇന്നു രാവിലെ 10നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ചേരും.

ബസിലിക്ക റെക്‌ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിലും സഹവികാരിമാരും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചേർന്ന് സ്വീകരിക്കും. വൈകുന്നേരം 5.30നു ബീച്ച് കുരിശടിയില്‍ നിന്ന് വിശ്വാസീസമൂഹവും വൈദികരും ചേര്‍ന്ന് ദേവാലയത്തിലെത്തിക്കും.

തുടര്‍ന്ന് 6.30നു നടക്കുന്ന തിരുനാള്‍ കൊടിയേറ്റിനും, ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്കും ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 18ന് പുലര്‍ച്ചെ അഞ്ചിനു നടതുറക്കല്‍. വിശുദ്ധന്‍റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. 20നാണ് പ്രധാന തിരുനാള്‍ദിനം.

District News

അര്‍ത്തുങ്കല്‍ തിരുനാളിനുള്ള കൊടിയേറ്റ് പതാക പാലായില്‍നിന്ന്

പാലാ: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ പെരുന്നാളിന്‍റെ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയപള്ളിയില്‍നിന്ന് ഇന്നു സംവഹിക്കപ്പെടും. 21 വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണമായിട്ടാണ് തിരുനാള്‍ കൊടി കൊണ്ടുപോകുന്നത്.

അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്ന് വൈദികരും കൈക്കാരന്മാരും കമ്മിറ്റി അംഗങ്ങളും അടങ്ങിയ പ്രതിനിധിസംഘം രാവിലെ എട്ടിന് ളാലം പള്ളിയില്‍ എത്തും. ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്കും നിത്യസഹായ മാതാവിന്‍റെ നൊവേനയ്ക്കും ഡോ. കണ്ണന്‍ രചിച്ച് സംഗീതം നല്‍കിയ അമ്മ അമലാംബിക എന്ന ഗാനത്തിനുംശേഷം ഏഴടി നീളമുള്ള പതാക വെഞ്ചരിച്ച് ളാലം പഴയ പള്ളി വികാരിയും പ്രതിനിധികളും അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്നെത്തിയ പ്രതിനിധി സംഘത്തിന് കൈമാറും. തുടര്‍ന്ന് അലങ്കരിച്ച വാഹനത്തില്‍ പ്രദക്ഷിണമായി അര്‍ത്തുങ്കല്‍ പള്ളിയിലെത്തിക്കുന്ന കൊടി സ്വീകരിച്ച് വൈകുന്നേരം 6.30ന് ആലപ്പുഴ രൂപത ബിഷപ് റവ. ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും.

1998ല്‍ പാലാക്കാരിയായ ഐഷ മുത്തോലി എന്ന ഭക്ത സ്ത്രീക്കുണ്ടായ ദൈവാനുഭവത്തിന്‍റെ ഉപകാരസ്മരണയായിട്ടാണ് പാലായില്‍നിന്ന് ഈ പതാക സമര്‍പ്പണം ആരംഭിച്ചത്. 1998ല്‍ പാലാ ളാലം പഴയ പള്ളിയില്‍നിന്ന് ഈ പ്രയാണം ആരംഭിച്ചപ്പോള്‍ പാലാ രൂപതാധ്യക്ഷന്‍ അന്ന് അര്‍ത്തുങ്കലില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. പിന്നീട് സെന്‍റ് ജോസഫ് ട്രസ്റ്റാണ് പാലായില്‍നിന്ന് ഈ പ്രദക്ഷിണം നയിച്ചിരുന്നത്. രണ്ട് റീത്തുകളും രണ്ട് രൂപതകളും തമ്മിലുള്ള ഇഴയടുപ്പത്തിന്‍റെ പ്രതീകമാകയാല്‍ പഴയകാലത്തെപ്പോലെ പാലാ ളാലം പള്ളിയില്‍നിന്ന് പ്രയാണം ആരംഭിക്കണം എന്ന പാലാ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിലിന്‍റെ അഭ്യര്‍ഥന മാനിച്ചാണ് ഇത്തവണ പാലാ ളാലം പള്ളിയില്‍നിന്ന് പതാക പ്രദക്ഷിണം ആരംഭിക്കുന്നത്.

പാലാ ളാലം പഴയപള്ളിക്ക് നിത്യസഹായ മാതാവിന്‍റെ നൊവേന ആദ്യമായി ആരംഭിച്ച തീര്‍ഥാടന കേന്ദ്രം എന്ന സവിശേഷതയുമുണ്ട്. തിരുക്കര്‍മങ്ങള്‍ക്ക് പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. സ്‌കറിയ പറമ്പില്‍, ഫാ. ആന്‍റണി നങ്ങാപറമ്പില്‍, കൈക്കാരന്മാരായ ടെന്‍സണ്‍ വലിയകാപ്പില്‍, സാബു തേന്‍മാക്കല്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, ബേബിച്ചന്‍ ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കും.

അര്‍ത്തുങ്കല്‍ ബസിലിക്കയിൽ ഇന്ന്

കൊടിയേറ്റ് ദിനം

രാവിലെ 5.30ന് ദിവ്യബലി, 6.45ന് പ്രഭാത പ്രാര്‍ഥന, ദിവ്യബലി. 10നു പാലായില്‍നിന്നു തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിച്ചേരുന്നു. വൈകുന്നേരം നാലിനു തിരുനാള്‍ വിളംബര വെടിമുഴക്കം, അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. 5.30ന് പതാക പ്രയാണം ബീച്ചില്‍നിന്ന് ആരംഭിക്കും. 6.30ന് കൊടിയേറ്റ് - ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി- ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍.

`

District News

പന്പാതീരത്ത് കഥകളിമേള; അഞ്ചിന് തിരി തെളിയും

പത്തനംതിട്ട: ജില്ലാ കഥകളി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ അയിരൂർ കഥകളിഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയ്ക്ക് ജനുവരി അഞ്ചിനു തിരി തെളിയും. രാവിലെ 10.30 ന് അയിരൂർ ചെറുകോൽപ്പുഴ ശ്രീവിദ്യാധിരാജാ നഗറിൽ സിനിമാ സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. കഥകളി ക്ലബ് പ്രസിഡന്‍റ് ടി. പ്രസാദ് കൈലാത്ത് അധ്യക്ഷത വഹിക്കും. പ്രമോദ് നാരായൺ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.

അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് കുഴുവേലി, ടി.കെ. എ. നായർ, ഡോ. ജോസ് പാറക്കടവിൽ, മോഹന്‍ അയിരൂര്‍, ഡോ. ബി. ഉദയനൻ, കെ. രാജേഷ് കുമാർ, സഖറിയ മാത്യു എന്നിവര്‍ പ്രസംഗിക്കും.

കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കഥകളി ക്ലബ്ബിന്‍റെ 25 -ാ മത് നാട്യഭാരതി അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം വിനോദിന് സമർപ്പിക്കും.

ആറിനു രാവിലെ 10 ന് കഥകളി പഠനക്കളരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം സ്റ്റെല്ലാ തോമസ്, പത്തനംതിട്ട എല്‍എസ്ജിഡി ജോയിന്‍റ് ഡയറക്ടര്‍ എ. എസ്. നൈസാം, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജീന നജീബ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രീതാ ബി. നായര്‍ തുടങ്ങിയവർ പ്രസംഗിക്കും. 11.30 ന് കഥകളി പഠന കളരി.

ഏഴിനു കഥകളിമേളയോടനുബന്ധിച്ച് കഥകളിയിലെ നൃത്തം എന്ന വിഷയത്തിൽ ത്രിദിന അന്താരാഷ്‌ട്ര സെമിനാർ നടക്കും. ഡോ. രാജു നാരായണ സ്വാമി സെമിനാർ ഉദ്ഘാടനം ചെയ്യും.

എട്ടിനു രാവിലെ 10.30ന് അന്താരാഷ്‌ട്ര സെമിനാർ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ പ്രേംദാസ് ഉദ്ഘാടനം ചെയ്യും.

ഒന്പതിനു രാവിലെ 10.30ന് അന്താരാഷ്‌ട്ര സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യും.

വൈസ് പ്രസിഡന്‍റ് പ്രസാദ് ആനന്ദഭവന്‍ അധ്യക്ഷത വഹിക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ സജീവ് ഭാസ്കർ, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ബി. പ്രസാദ് എന്നിവര്‍ പ്രസംഗിക്കും. 10ന് രാവിലെ 10ന് ക്ലാസിക്കൽ കലാമത്സരങ്ങൾ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി. കെ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30 ന് നാട്യഭാരതി കഥകളി സെന്‍റർ നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റം.

11നു രാവിലെ 10.30 ന് കഥകളി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും മുൻ ക്ലബ് സെക്രട്ടറി വി. ആർ. വിമൽരാജ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30 ന് കഥകളിമേള സമാപന സമ്മേളനം ആന്‍റോ ആന്‍റ എംപി ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി മുൻ എംഎൽഎ രാജു ഏബ്രഹാം അധ്യക്ഷത വഹിക്കും. 2025 ലെ അയിരൂർ രാമൻപിള്ള അവാർഡ് വൈക്കം പി. രാജശേഖരനും യുവ കഥകളി ഗായകർക്കുള്ള അയിരൂർ സദാശിവൻ അവാർഡ് കലാമണ്ഡലം യശ്വന്ത് എന്നിവർക്കും നൽകി ആദരിക്കും. രാത്രി 7.30 മുതൽ ഉത്തരാ സ്വയംവരം കഥകളി അരങ്ങേറുന്നതോടെ കഥകളിമേള സമാപിക്കും. ദിവസവും രാവിലെ 11 നും വൈകുന്നേരം 6.30 നും കഥകളി അവതരണം ഉണ്ടായിരിക്കും.
ജനറൽ കൺവീനർ ഡോ. ബി. ഉദയനൻ, സെക്രട്ടറി ദിലീപ് അയിരൂർ, ജോൺസൺ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

District News

ഉത്സവകാലത്ത് വിപണിയിൽ ശക്തമായ ഇടപെടൽ നടത്തും: ജി.ആർ. അനിൽ

തിരുവനന്തപുരം: ഉത്സവകാലത്ത് വിപണിയിൽ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുമെന്നു മന്ത്രി ജി.ആർ. അനിൽ. ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്ലൈക്കോയുടെ ഉത്സവ ഫെയറുകളിലൂടെ കഴിയമെന്നും സപ്ലൈകോ ക്രിസ്മസ് - പുതുവത്സര ഫെയറിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

280 ൽ അധികം ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിൽ ലഭ്യമാകും.

പൊതുവിതരണ കേന്ദ്രങ്ങളിൽനിന്നും ജനങ്ങൾക്ക് ആവശ്യമുള്ള വിവിധതരം അരി ഉല്പന്നങ്ങളും ലഭിക്കും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി.

ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. കൂടാതെ, സബ്സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്നു രൂപ വരെ വീണ്ടും കുറച്ചു. ജനുവരി മാസത്തെ സബ് സിഡി സാധനങ്ങൾ ഇന്നുമുതൽ തന്നെ സപ്ലൈകോ വില്പനശാലകളിൽനിന്നും മുൻകൂട്ടി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


ക്രിസ്മസിനോട് അനുബന്ധിച്ച് സാന്‍റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ കിറ്റ് 500 രൂപയ്ക്ക് നൽകും.

സപ്ലൈക്കോയുടെ പെട്രോൾ പന്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും. 1000 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്പോൾ ഈ കൂപ്പണിന്മേൽ 50 രൂപ ഇളവ് ലഭിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

District News

ബേക്കൽ ഇന്‍റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ബേക്കൽ: ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന ഇന്‍റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. സംവിധായകൻ മണിരത്നം, സിനിമാതാരം മനീഷ കൊയ്‌രാള, ഛായാഗ്രാഹകൻ രാജീവ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി.


എംഎൽഎമാരായ എം. രാജഗോപാലൻ, ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, മുൻ എംപി. പി. കരുണാകരൻ, ബേബി ബാലകൃഷ്ണൻ, ഹക്കിം കുന്നിൽ, കെ.ഇ.എ. ബക്കർ, ഹമീദ് ഹാജി, കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി എന്നിവർ പങ്കെടുത്തു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്‍റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ എന്നിവർ പ്രസംഗിച്ചു. ഈ മാസം 31 വരെയാണ് ബീച്ച് ഫെസ്റ്റ് നടക്കു

Kerala

അഷ്ടമിക്കൊരുങ്ങി വൈക്കം; ഒരുക്കങ്ങൾ പൂർത്തിയായി

വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അഷ്ടമി ദിനമായ വെള്ളിയാഴ്ച വരെ വൈക്കത്ത് ഗതാഗതത്തിനും വാഹന പാർക്കിംഗിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ, ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽനിന്ന് എറണാകുളം-തലയോലപ്പറമ്പ് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങര പുളിഞ്ചുവട് വഴി പോകണം. ലിങ്ക് റോഡിൽ വടക്കുനിന്നു തെക്കോട്ട് വൺവേ ആയിരിക്കും.

പുളിഞ്ചുവട്ടിൽനിന്നു ചേരുംചുവട് ഭാഗത്തേക്കു വൺവേ ആയിരിക്കും. തലയോലപ്പറമ്പ്-വൈക്കം റോഡിൽനിന്നു പുളിഞ്ചുവട് മുരിയൻകുളങ്ങര-കവരപ്പാടി-ചേരുംചുവട് ഭാഗത്തേക്കു വാഹനങ്ങൾക്കു പ്രവേശനം ഇല്ല.

വെച്ചൂർ ഭാഗത്തുനിന്ന് അഷ്ടമി ഉത്സവത്തിനായി വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വൈക്കം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, വൈക്കം പള്ളി ഗ്രൗണ്ട് എന്നിവ ഉപയോഗിക്കണം.

വെച്ചൂർ ഭാഗത്തുനിന്നു വരുന്ന സർവീസ് ബസുകൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങരയിൽ എത്തി ആളുകളെ ഇറക്കി സ്വകാര്യ ബസുകൾ ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനടയിൽ പാർക്ക് ചെയ്യണം. കെഎസ്ആർടിസി ബസുകൾ പുളിഞ്ചുവട്-വലിയ കവല വഴി കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകണം.

വൈക്കം ഭാഗത്തുനിന്നു വെച്ചൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ വലിയകവല, ലിങ്ക് റോഡു വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം-മൂത്തേടത്തുകാവ് കൊതവറ വഴി വെച്ചൂർക്ക് പോകണം.

ടിവിപുരത്തുനിന്നു വരുന്ന സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പടിഞ്ഞാറേ പാലം കയറുന്നതിന് മുൻപ് വലത്തോട്ടു തിരിഞ്ഞ് ചേരുംചുവട് പാലം കടന്ന് കവരപ്പാടി, മുരിയൻകുളങ്ങര വഴി ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്യണം. ടിവിപുരം ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ ചാലപ്പറമ്പ് വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം, തെക്കേനട-തോട്ടുവക്കം വഴി ടിവിപുരം ഭാഗത്തേക്ക് പോകണം.

കോട്ടയം-എറണാകുളം ഭാഗങ്ങളിൽനിന്ന് വൈക്കത്തേക്ക് വരുന്ന ബസുകൾ വലിയകവല, കൊച്ചുകവല വഴി അതതു സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽത്തന്നെ തിരികെപ്പോകണം. വാഴമന-ആറാട്ടുകുളങ്ങര ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും മുരിയൻകുളങ്ങരയിൽനിന്നു വലത്തേക്കു തിരിഞ്ഞ് പുളിഞ്ചുവട് വഴി പോകണം.

അഷ്ടമി അവസാനിക്കും വരെ വൈക്കം-എറണാകുളം റൂട്ടിൽ വൈപ്പിൻപടി മുതൽ വലിയകവല വരെയും വൈക്കം-കോട്ടയം റൂട്ടിൽ ചാലപ്പറമ്പ് മുതൽ വലിയകവല വരെയും നഗര പ്രദേശത്തെ മറ്റ് റോഡിന്‍റെയും ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു. പാർക്കിംഗിനായി നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

കാലാക്കൽ റോഡിന്‍റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ വൈക്കം വഴി ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ടിപ്പർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കല്ലറ-ഇടയാഴം വഴി പോകണം.

District News

വൈക്കം ക്ഷത്രത്തിൽ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി

വൈക്കം:വൈക്കം ക്ഷേത്രത്തില്‍ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി. ഋഷഭ വാഹനത്തില്‍ എഴുന്നള്ളിയ സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പനെ ദര്‍ശിച്ച് സായൂജ്യം നേടാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വെള്ളിയില്‍ നിര്‍മിച്ച വാഹനത്തില്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാര്‍ത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.

അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40ഓളം മൂസതുമാര്‍ മുളം തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജി നാദസ്വരം മേളം ഒരുക്കി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന് ഗജവീരന്‍മാര്‍ അകമ്പടിയായി. സ്വര്‍ണക്കുട, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവയാണ് ഉപയോഗിച്ചത്.

Kerala

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി

ൈക്കം: ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി.

തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 6.30നും 7.30നും മധ്യേയാണ് പരമേശ്വരനമ്പൂതിരിയാണ് കൊടിയേറ്റി യത്. കൊടിയേറ്റ് ദർശന പുണ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.

കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ദിലീപ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിലീപിനൊപ്പം നടി ഗൗരിനന്ദനയുമുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്‍റെ വരവ് , അഷ്ടമി വിളക്കും രാത്രി 10നുമാണ് . ഡിസം 13ന് വൈകുന്നേരം അഞ്ചിന് ആറാട്ട് .
ഇന്ന് രാത്രി ഒൻപതിനു കൊടിപ്പുറത്ത് വിളക്ക്. അഞ്ചിന് ന് രാത്രി 11ന് കൂടിപ്പൂജ , അഞ്ച്, ആറ്,എട്ട്,11 ഉത്സവദിനങ്ങളിൽ 12ന് ഉൽസവബലി. .ഏഴാം ഉത്സവം ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ടിന് വടക്കും ചേരിമേൽ എഴുനള്ളിപ്പ്, ഒൻപതിന് വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, തെക്കുംചേരിമേൽ എഴുന്നളളിപ്പ്, 10ന് രാവിലെ 10ന് വലിയശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.

District News

തിരുവല്ല ഉപജില്ലാ കലോത്സവം

തിരുവല്ല: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം എംജിഎം എച്ച്എസ്എസിൽ പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി.ആർ. അനില ഉദ്ഘാടനം ചെയ്തു.


തിരുവല്ല എഇഒ വി.കെ. മിനികുമാരി അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം ടിവി അവതാരക ചന്ദന ആർ. അജിത് നിർവഹിച്ചു.


ബിപിഒ റോയ് ടി. മാത്യു, ഫാ. സി.വി. ഉമ്മൻ. പ്രിൻസിപ്പൽ പി.കെ. തോമസ്, ഹെഡ്മിസ്ട്രസ് ദീപ ജേക്കബ്, എൽപിഎസ് ഹെഡ്മാസ്റ്റർ ഷിജോ ബേബി, എച്ച്എം ഫോറം കൺവീനർ കുര്യാക്കോസ് തോമസ്, പിടിഎ പ്രസിഡന്‍റ് ജോബ് പി. തോമസ്, ഐസക് കെ. വർഗീസ്, പി. ചാന്ദ്നി, ജോൺ ജോയ്, അനിതാ ബേബി എന്നിവർ പ്രസംഗിച്ചു. കലോത്സവം 15ന് സമാപിക്കും.

District News

കേരള സെൻട്രൽ സ്കൂൾസ് ജില്ലാതല കായികമേള പത്തനംതിട്ടയിൽ

പത്തനംതിട്ട: സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ കേന്ദ്ര സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ അഞ്ചാമത് സംസ്ഥാന കായികമേളയായ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിന്‍റെ ജില്ലാതല മത്സരം 18നു കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ കളക്ടർ ഡോ. എസ് പ്രേം കൃഷ്ണൻ മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു.


ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ് ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂളുകളിലെ വിദ്യാർഥികൾ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന 56 മത്സരങ്ങളിൽ പങ്കെടുക്കും.


കായികമേളയുടെ ലോഗോ പ്രകാശനം എഡിഎം ബി. ജ്യോതി നിർവഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽ കുമാർ, സിബിഎസ്ഇ സിറ്റി കോഓർഡിനേറ്റർ ഡോ. സൂസൻ ജോർജ്, സെന്‍റ് ജോൺസ് സ്കൂൾ എച്ച്ഒഡി എൻ. ബി. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്ത

District News

അറക്കുളം ഉപജില്ലാ കലോത്സവത്തിന് തുടക്കം

മൂലമറ്റം: അറക്കുളം ഉപജില്ലാ കലോത്സവം മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം പ്രഫ.എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സ്നേഹൻ രവി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബി ജോമോൻ, അംഗങ്ങളായ കെ.എൽ. ജോസഫ്, പി.എസ്. സിന്ധു, ഷീജ സുരേഷ്, എലിസബത്ത് ജോണ്‍സണ്‍, എഇഒ ആഷിമോൾ കുര്യാച്ചൻ, ആസ്കോ ബാങ്ക് ചെയർമാൻ ഇമ്മാനുവൽ ചെറുവള്ളാത്ത്, ടോം ജോസ് കുന്നേൽ, പ്രിൻസിപ്പൽ കെ. നിസ, ഹെഡ്മിസ്ട്രസ് പി. ശ്രീകല, പ്രകാശ് ജോർജ്, റോജി ഫ്രാൻസിസ്, ഡോ. എം. ആശ, സണ്ണി കൂട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.

District News

ഉപജില്ല സ്കൂൾ കലോത്സവം ആരംഭിച്ചു


കൊല്ലം : ഉപജില്ല സ്കൂൾ കലോത്സവം ക്രിസ്തുതുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ആറിനു സമാപിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ എ.ടി.സുജിത്ത് അധ്യക്ഷനായിരുന്ന ചടങ്ങിൽ എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർഥികളായ ലയാ മറിയം, കൈലാഷ് , ജോബ് എന്നിവർ ചേർന്നു കലാദീപം തെളിയിച്ചു.


എഇഒ ആന്‍റണി പീറ്റർ ,സി.എൽ. ഇന്ദു , എസ്. ശ്രീഹരി, എ.ഷാനവാസ്, ദിലീപ് കുമാർ, സി.എ.ഷിജു , എ.എസ്. ഷീന തുടങ്ങിയവർ പ്രസംഗിച്ചു.

 

Latest News

Up