Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest

എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത്കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ

ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബ് അറസ്റ്റിൽ. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ഉള്ള കുറ്റകൃതങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്.

ഉദയഭാനു ചിബിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഉദയഭാനുവിനെ പോലീസ് 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലെ പ്രദർശന ഹാളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. സർക്കാർ വിരുദ്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ കൈയിലേന്തിയായിരുന്നു പ്രതിഷേധം.

Kerala

ശബരിമല സ്വർണക്കൊള്ള: നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു.

അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.

മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണാവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

തുടർന്ന്, പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നു. ശരണം വിളികളോടെയും സ്വര്‍ണം കട്ടതാരപ്പ എന്ന പാരഡിഗാനം പാടിയുമാണ് പ്രതിപക്ഷ പ്രതിഷേധം.

പ്രതിഷേധം ശക്തമാക്കിയതോടെ, പുറത്ത് സമരം നടത്തിക്കോളൂ എന്നും സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

പിന്നാലെ, 2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സഭാ സമ്മേളനം ഗില്ലറ്റിന്‍ ചെയ്ത് ചൊവ്വാഴ്ച അവസാനിപ്പിക്കാന്‍ ധാരണയായി. കുടുതല്‍ ബില്ലുകളും നടപടികളും ചൊവ്വാഴ്ചത്തെ സഭാ സമ്മേളനത്തില്‍ പാസാക്കും.

Kerala

പ്രതിഷേധം: 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് എഫ്ഐആർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ വീട്ടിൽ കയറി റീത്തുവച്ച പ്രതിഷേധം നടത്തിയ 25 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ കേസ്. ജില്ലാ പ്രസിഡന്‍റ് നേമം ഷജീറാണ് ഒന്നാം പ്രതി.

മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്‍റെ ഗേറ്റും പൂട്ടും തകർത്തുവെന്നുമാണ് പോലീസിന്‍റെ എഫ്ഐആർ.
28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.

National

എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ ഷർട്ട് ഊരി പ്രതിഷേധിച്ച നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു ഡൽഹി പോലീസ് നൽകിയ ഹർജി പരിഗണിച്ചാണ് പട്യാല ഹൗസ് കോടതി ഇവരെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

ബിഹാറിൽനിന്നുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, യൂത്ത് കോണ്‍ഗ്രസ് ബിഹാർ സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യൂത്ത് കോണ്‍ഗ്രസ് ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്‍റ് അജയ് കുമാർ, തെലുങ്കാനയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നരസിംഹ യാദവ് എന്നിവരെയാണ് കഴിഞ്ഞദിവസം പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

റിമാൻഡ് കാലാവധി ആവശ്യമുയർത്തിയ പോലീസ് നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങൾക്കു സമാനമായി ഇവർ പ്രതിഷേധം നടത്തിയെന്നാണ് കോടതിക്കു മുന്നിൽ ചൂണ്ടിക്കാട്ടിയത്. ഇവർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നും ഉച്ചകോടി നടക്കുന്ന വേദിയിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന ചിത്രമുള്ള ടി ഷർട്ടുകൾ ധരിച്ചെന്നും പോലീസ് വാദിച്ചു.

പ്രതിഷേധക്കാർ ഒരു രാഷ്‌ട്രീയ കക്ഷിയുമായി ബന്ധപ്പെട്ടവരാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശമാണു വിനിയോഗിച്ചതെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ കഴിഞ്ഞദിവസം പ്രതിഷേധം നടത്തിയത്.

എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്നതടക്കം എഴുതിയ മോദിയുടെയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും ചിത്രം പതിപ്പിച്ച ടി ഷർട്ടുകളും പ്രതിഷേധക്കാർ നിവർത്തിപ്പിടിച്ചിരുന്നു.

Kerala

സുരക്ഷയ്ക്ക് പോലീസ് സന്നാഹവും വേണ്ട; പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും: വീണാ ജോർജ്

പത്തനംതിട്ട : ചികിത്സാ പിഴവ് ആരോപിച്ച് പ്രതിപക്ഷം ന‌ടത്തുന്ന പ്രതിഷേധം വീണാ ജോര്‍ജ് തള്ളി. തന്‍റെ സുരക്ഷയ്ക്ക് ഒരു പോലീസ് സന്നാഹവും വേണ്ട. പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും. താനും ഇവിടെ തന്നെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പ്രതിഷേധം ഭയന്ന് ഓടുന്ന ആളല്ലതാൻ. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കും. വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

Kerala

വീണാ ജോർജിനെതിരായ പ്രതിഷേധം; സമരാഭാസങ്ങൾ കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് സിപിഎം

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെതിരെ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സിപിഎം. പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങളെ കൈയ്യുംകെട്ടി നോക്കി നിൽക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ അറിയിച്ചു.

മന്ത്രിയുടെ വീടിന്‍റെ ഗേറ്റ് തകർത്ത് വീട്ടിൽ കയറി റീത്ത് വച്ചു. പോലീസ് വാഹനം തകർത്തു, പോലീസുകാരെ അക്രമിച്ചു. നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുഴുവൻ ജനങ്ങളുടേയും ക്ഷേമവും നാടിന്‍റെ വികസനവും ഉറപ്പുവരുത്തിയ ഭരണമാണ് പത്ത് വർഷമായി കേരളം കാണുന്നത്.

അതിൽ അസഹിഷ്ണുത പൂണ്ടവരാണ് അനാവശ്യ സമരങ്ങളിലേക്കും അതിക്രമങ്ങളിലേക്കും അതുവഴി കലാപത്തിലേക്കും നാടിനെ തള്ളിവിടാൻ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സമരങ്ങളോടോ പ്രതിഷേധങ്ങളോടോ ഒരു ഘട്ടത്തിലും അസഹിഷ്ണുതപൂണ്ട നിലപാട് സർക്കാരോ എൽഡിഎഫോ സ്വീകരിച്ചിട്ടില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു.

Kerala

യൂത്ത് കോൺഗ്രസുകാർ വിരട്ടാൻ നോക്കണ്ട; അങ്ങനെ പിന്നോട്ടു പോകുന്നവരല്ല ഞങ്ങൾ: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ വസതിക്ക് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരെ വിമർശനുമായി മന്ത്രി വി. ശിവൻകുട്ടി. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ പ്രതിഷേധം അതിര് കടക്കരുതെന്നും ശിവൻകുട്ടി പറഞ്ഞു.

"യൂത്ത് കോൺഗ്രസ് ആരെയാണ് വിരട്ടാൻ നോക്കുന്നത്. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താമെന്ന് വിചാരിക്കണ്ട. യൂത്ത് കോൺഗ്രസ് വിരട്ടാൻ നോക്കിയാൽ പേടിക്കുന്നവരല്ല ഇടതുപക്ഷക്കാർ.'-ശിവൻകുട്ടി കൂട്ടിച്ചേർത്തു.

"ആരോഗ്യമേഖലയിൽ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ദേശീയ തലത്തിൽ പോലും അംഗീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ആരോഗ്യരംഗത്തെ അപമാനിക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഒക്കെ ശ്രമിക്കുന്നത്. സർക്കാർ ഇതിന് മുന്നിലൊന്നും പതറില്ല.'-ശിവൻകുട്ടി പറഞ്ഞു.

National

എഐ  ഉച്ചകോടിയിൽ അപ്രതീക്ഷിത പ്രതിഷേധം; വേദിയിലെത്തി ഷർട്ട് അഴിച്ച്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി: 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ അപ്രതീക്ഷിത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടി വേദിയിലെ ഹാളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ, ഷർഷ് അഴിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. എഐ സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ സംസാരിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുയര്‍ന്നത്.

വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളികളോടെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ഷര്‍ട്ടുകള്‍ ഊരിമാറ്റി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഉച്ചകോടി നടക്കുന്ന സ്ഥലത്തെ എക്‌സിബിഷന്‍ ഹാളിലേക്ക് അതിക്രമിച്ച് കയറിയ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു.

മോദിയുടെയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെയും ചിത്രങ്ങളും 'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍', എപ്സ്റ്റീന്‍ ഫയല്‍സ് എന്നീ പേരുകള്‍ പതിച്ച വെളള ടീ ഷര്‍ട്ടുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നു. ഇവരെ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പ്രതിഷേധക്കാരിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യുപി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അജയ് കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവരാണ് അറസ്റ്റിലായത്.

യുഎസുമായി ഒപ്പുവച്ച പുതിയ വ്യാപാര കരാറിൽ ഇന്ത്യക്ക് ന്യായമായ നേട്ടങ്ങൾ ലഭിച്ചില്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

 

District News

ഹോട്ടല്‍ ഒഴിപ്പിക്കാനായി സ്ഥലം ഉടമയുടെ ക്രൂരത; സമരവുമായി ഹോട്ടലുടമയും കുടുംബവും, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി

കൊച്ചി: ഇരുമ്പനത്ത് ഹോട്ടല്‍ ഒഴിപ്പിക്കാനായി സ്ഥലം ഉടമ മണ്ണ് അടിച്ചതായി പരാതി. ഹോട്ടലിന് മുന്നില്‍ സമരം ആരംഭിച്ച് നടത്തിപ്പുകാരായ വരാപ്പുഴ സ്വദേശികളായ ദമ്പതികള്‍. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ എടിഎഎഫ് അരമന മള്‍ട്ടി കുസീന്‍ റസ്റ്ററന്‍റിന് മുന്നിലാണ് മണ്ണ് ഇറക്കിയിരിക്കുന്നത്.

കെട്ടിട നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത ഹോട്ടലിന്‍റെ ഓടുകളും ഇളക്കി നിലത്തിട്ട് പൊട്ടിച്ച രീതിയിലാണ്. ഹോട്ടലിന് മുന്നിലാണ് ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത രീതിയില്‍ മണ്ണ് ഇറക്കിയിട്ടുള്ളത്. ജൂണ്‍ വരെ വാടക നല്‍കാന്‍ സ്ഥലം ഉടമ സമയം അനുവദിച്ചിരുന്നു.

എന്നാല്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി ഹോട്ടല്‍ പൊളിച്ച് നീക്കാനാണ് സ്ഥലം ഉടമയുടെ നീക്കം എന്നാണ് ഹോട്ടലുടമ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റവന്യു ഉദ്യോഗസ്ഥര്‍ എത്തി നികുതി അടയ്ക്കാത്തതിനാല്‍ നോട്ടീസ് പതിച്ചത്.

മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും പണം അടക്കാത്തതിനാല്‍ സ്ഥാപനം അടച്ചു പൂട്ടി സീല്‍ ചെയ്യുന്നുവെന്നാണ് നോട്ടീസിലുള്ളത്. 41,794 രൂപയാണ് നികുതിയായി അടക്കാനുള്ളത്. നോട്ടീസ് പതിച്ചപ്പോള്‍ തന്നെ നികുതി അടക്കാന്‍ തയാറായെങ്കിലും സമ്മതിച്ചില്ല എന്നും ഹോട്ടലുടമ ആരോപിക്കുന്നുണ്ട്.

Kerala

വയറ്റിലെ കത്രിക: വാർത്താ സമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്. വാർത്താസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നു മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്‍റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മെഡിക്കൽ കോളജിനു പുറത്തും പ്രതിഷേധം നടക്കുകയാണ്.

അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്‍റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ. ഷാഹിദയാണെന്നുമാണ് മെഡി. കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഡോ. ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്‌. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.

വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല. കാരണം കണ്ടെത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. സ്വകാര്യ ലാബിൽ എക്സ്റേ എടുത്തപ്പോഴാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയതു ശ്രദ്ധയില്‍പ്പെട്ടത്‌.

രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

International

വിദ്യാർഥിയുടെ കൊലപാതകം; ഫ്രാൻസിൽ പ്രതിഷേധം

പാരീസ്: വലതുപക്ഷ പ്രവർത്തകനായ വിദ്യാർഥി കൊല്ലപ്പെട്ടതിൽ തലസ്ഥാനമായ പാരീസ് ഉൾപ്പെടെ ഫ്രാൻസിലെങ്ങും പ്രതിഷേധം.

ലിയോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസസ് വിദ്യാർഥി 23കാരനായ ക്വന്‍റിൻ ദെരാൻഖ് ആണ് ഒരുസംഘം മുഖംമൂടിധാരികളുടെ മർദനമേറ്റു മരിച്ചത്.

കൊലപാതകത്തിനു പിന്നിൽ തീവ്ര ഇടതുപക്ഷവും തീവ്ര ഇസ്‌ലാമിസ്റ്റുകളുമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഫാസിസ്റ്റ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സംഭവത്തിൽ ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേറ്റ് പ്രോസിക്യൂട്ടർ തിയറി ദ്രാൻ അറിയിച്ചു. പലസ്തീൻ വംശജയും യൂറോപ്യൻ പാർലമെന്‍റംഗവുമായ റിമ ഹസനെ പങ്കെടുപ്പിച്ച് കഴിഞ്ഞ വ്യാഴാഴ്ച ലിയോണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസസിൽ ഒരു കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. ഇതിനെതിരേ കുടിയേറ്റ വിരുദ്ധ സംഘടനയായ നെമെസിസ് കളക്‌ടീവ് പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിനുശേഷമാണ് ക്വന്‍റിൻ ദെരാൻഖിനുനേരേ ആക്രമണമുണ്ടായത്.

National

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരേ പാർലമെന്‍റിൽ പ്രതിഷേധം

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്‍റിൽ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ കരാറിനെതിരേ പ്രതിഷേധവുമായി ഇന്ത്യാ മുന്നണി എംപിമാർ.

പുതിയ തൊഴിൽ നിയമത്തിനെതിരേ നടന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാർ ഇന്നലെ ഉച്ചവരെ ലോക്സഭ സ്തംഭിപ്പിച്ചു. ഇന്നലെ രാവിലെ ലോക്സഭയിൽ നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അമേരിക്കയുമായുള്ള വ്യാപാര കരാറിനെ ’ട്രാപ് ഡീൽ’ എന്നു വിശേഷിപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയാണ് എംപിമാർ രംഗത്തെത്തിയത്.

സഭാനടപടികൾ ആരംഭിച്ചപ്പോൾ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെന്നട്ടി ചോദ്യോത്തരവേള ആരംഭിക്കാൻ നിർദേശം നൽകി. എന്നാൽ പ്ലക്കാർഡുമായി മുദ്രാവാക്യം മുഴക്കി എംപിമാർ നടുത്തളത്തിൽ ഇറങ്ങിയതോടെ ഉച്ചവരെ സഭാനടപടികൾ നിർത്തിവച്ചു.

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾ പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകിയെങ്കിലും അനുമതി നൽകിയില്ല.

പാർലമെന്‍റ് നടപടികൾ ആരംഭിക്കുന്നതിനുമുന്പ് രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയിലെ നേതാക്കൾ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.

National

ദേശീയ പണിമുടക്ക്: ജന്തർ മന്തറിൽ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്‍റെ ഭാഗമായി ഡൽഹിയുടെ സമരഭൂമിയായ ജന്തർ മന്ദറിൽ പ്രതിഷേധം നടന്നു.

വിവിധ തൊഴിലാളി യൂണിയനുകളോടൊപ്പം കാർഷിക സംഘടനകളും സമരത്തിന്‍റെ ഭാഗമായി കേന്ദ്രത്തിന്‍റെ വിവിധ നയങ്ങൾക്കെതിരേ പ്രതിഷേധമുയർത്തി. തൊഴിൽ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുക, കരട് വിത്ത് ബില്ലും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുയർന്ന സമരത്തിൽ കേന്ദ്രത്തിന്‍റെ വിവിധ സ്വകാര്യവത്കരണ നയങ്ങൾക്കെതിരേയും ഇന്ത്യ-അമേരിക്ക കരാറിനെതിരേയും പ്രതിഷേധമുണ്ടായി.

രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽനിന്നുള്ള വിവിധ സംഘടനാപ്രവർത്തകരും തൊഴിലാളികളുമടക്കമുള്ള നൂറുകണക്കിനാളുകൾ പ്രതിഷേധത്തിന്‍റെ ഭാഗമായി ജന്തർ മന്ദറിൽ അണിനിരന്നിരുന്നു.

Kerala

'ചക്ക മുറിക്കുമ്പോള്‍ അതില്‍ ഒരു കുരുവിന് എങ്കിലും പരിക്ക് പറ്റും': ന്യായീകരിച്ച് എളമരം കരീം

കൊച്ചി: കേരളത്തില്‍ പണിമുടക്കിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ന്യായീകരിച്ച് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. ചക്ക മുറിക്കുമ്പോള്‍ ഒരു കുരു എങ്കിലും മുറിയുമെന്ന് പറഞ്ഞാണ് കൊച്ചിയില്‍ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എളമരം കരീം പണിമുടക്ക് പ്രതിഷേധങ്ങളെ ന്യായീകരിച്ചത്.

ബലപ്രയോഗം പാടില്ലെന്ന് പറഞ്ഞിരുന്നുവെന്ന് എളമരം കരീം വ്യക്തമാക്കി. എല്ലാവരും പണിമുടക്കുമ്പോള്‍ ചില കരിങ്കാലികള്‍ ഉണ്ടാവുമെന്നും ജോലിക്ക് എത്തിയവരെ പരിഹസിച്ച് കരീം പറഞ്ഞു.

പണിമുടക്ക് ദിവസം എവിടെയെങ്കിലും എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടോ എന്ന് മാത്രമാണ് ചിലയാളുകള്‍ അന്വേഷിച്ചു നടക്കുന്നത്. കൊടുവാളു കൊണ്ട് വെട്ടി ഒരു ചക്ക മുറിക്കുമ്പോള്‍ അതില്‍ ഒരു കുരുവിന് എങ്കിലും പരിക്ക് പറ്റില്ലേ. കല്‍പ്പിച്ചു കൂട്ടി ചെയ്യുന്നതാണോ.

അതുപോലെ ഒരു മഹാസമ്മേളനം നടക്കുമ്പോള്‍ റോഡ് ഗതാഗതം തടസപ്പെട്ട് യാത്ര മുടങ്ങുന്നത് കല്‍പ്പിച്ചു കൂട്ടി ചെയ്യുന്നതാണോ. ഇതൊക്കെയാണോ ഒരു സമരത്തെ കുറിച്ച് പറയാന്‍ ഹൈലൈറ്റ് ചെയ്യേണ്ടത്. തൊഴിലാളി പക്ഷം പറയാന്‍ തൊഴിലാളികള്‍ തന്നെ ഒരുമിച്ച് നില്‍ക്കണം - എന്ന് എളമരം കരീം പറഞ്ഞു.

അതേസമയം, കൊച്ചിയിലും കേരളത്തില്‍ പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനം തടയുകയും ബലപ്രയോഗങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. കൊച്ചിയില്‍ കാക്കനാട് ടാക്‌സി കാര്‍ സമരാനുകൂലികള്‍ തടഞ്ഞു. പോലീസ് എത്തിയാണ് കാര്‍ യാത്ര തുടര്‍ന്നത്. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി.

Kerala

പുതിയങ്ങാടിയില്‍ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ; പ്രതിഷേധം, സംഘര്‍ഷം

കോഴിക്കോട്: തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്കിനിടെ സ്കൂളിലെത്തിയ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ. കോഴിക്കോട് പുതിയങ്ങാടി ജിഎം യുപി സ്കൂളിലാണ് സംഭവം.

സ്കൂളിന്‍റെ ഗേറ്റിൽ സിഐടിയു പ്രവർത്തകർ കൊടി കുത്തി ഉപരോധിച്ചു. ഏകദേശം 13ഓളം അധ്യാപകർ ജോലിക്കെത്തിയിരുന്നു. സമരക്കാര്‍ ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപകർ ഗേറ്റിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇതിനു പിന്നാലെ അധ്യാപകർക്ക് പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ പ്രതിഷേധം കൈയാങ്കളിയിലാണ് കലാശിച്ചത്.

Kerala

പ്രതിഷേധവുമായി സമരാനുകൂലികള്‍, കാക്കനാട് ടാക്‌സി തടഞ്ഞു, അങ്കമാലിയില്‍ കെഎസ്ആര്‍ടിസിയും

കൊച്ചി: പണിമുടക്ക് ദിനത്തില്‍ കൊച്ചിയില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും. പത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മേനക ജംഗ്ഷനില്‍ നിന്നു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കാക്കനാട് ടാക്‌സി കാര്‍ തടഞ്ഞു. സമരാനുകൂലികളും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പോലീസ് എത്തിയാണ് കാര്‍ കടത്തിവിട്ടത്. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സമരാനുകൂലികള്‍ തടഞ്ഞു. ട്രേഡ് യൂണിനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം ആരംഭിക്കുന്നതിന് മുമ്പാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് വന്നത്. ഇത് സമരാനുകൂലികള്‍ തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി.

അതേസമയം, കൊച്ചിയില്‍ മെട്രോയും വാട്ടര്‍ മെട്രോയും ഊബര്‍ ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിലും പലരും ഓഫീസുകളില്‍ എത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി. എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍.

Kerala

'രാത്രി 12 ആയിട്ടു പോയാൽ മതി': വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ

കല്പറ്റ: ദേശീയ പണിമുടക്കിനിടെ വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ. കല്പറ്റയിലാണ് സംഭവം. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഡ്രൈവറോട് രാത്രി 12 ആയിട്ടു പോയാൽ മതിയെന്നും സമരാനുകൂലികൾ പറഞ്ഞു. സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല.

വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Kerala

സഭാനടപടികൾ വെട്ടിച്ചുരുക്കി, നിയമസഭ പിരിഞ്ഞു; ഭരണ-പ്രതിപക്ഷ പോര് പുറത്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്.

സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ പറഞ്ഞു.

പ്രതിപക്ഷത്തിൽ നിന്ന് വാച്ച് ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുവാങ്ങിയ ബാനർ തിരിച്ചുവാങ്ങാനാണ് എംഎൽഎമാർ കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറിയതെന്നും സതീശൻ വിശദീകരിച്ചു .

എന്നാൽ ഡയസിൽ കയറിയ പ്രതിപക്ഷ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഒരുതരത്തിലുള്ള പ്രകോപനവും വാച്ച് ആൻഡ് വാർഡന്മാരിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാനർ കൊണ്ട് വാച്ച് ആൻഡ് വാർഡന്മാരെ പ്രതിപക്ഷ എംഎൽഎമാർ അടിക്കുന്ന സ്ഥിതിയുണ്ടായെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്നും എ.എന്‍. ഷംസീര്‍ പറഞ്ഞു. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ല. ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യ ഭൂഷണമല്ല. പോലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് ഡയസിൽ കയറിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഉന്നയിക്കുന്ന സ്വർണക്കൊള്ളയിൽ ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം ചർച്ചക്ക് തയാറാകുന്നില്ല. ഇത് ഖേദകരമാണ്. ചർച്ചയും, സംവാദവുമാണ് ഇവിടെ ആവശ്യമെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം, സത്യം മുഖത്ത് വന്നടിക്കുമ്പോൾ അതിന് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പ്രതിപക്ഷം കണ്ണടച്ചാൽ ലോകത്തിനാകെ ഇരുട്ടാകില്ല. സ്വർണമോഷണകേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന പ്രസിഡന്‍റിനും ഏറ്റ കനത്ത തിരിച്ചടിയാണ്. എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നും കോടതി പറഞ്ഞു. എന്നാൽ ദേവസ്വം ബെഞ്ചിനും മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം ധരിക്കുന്നതെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി.

ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്ത ശേഷം സ്പീക്കർ സഭ പിരിയുന്നതായി അറിയിച്ചു. ഇതോടെ നിയമസഭാ സമ്മേളനത്തിന്‍റെ ഈ ഘട്ടം പൂർത്തിയായി.

സഭ പിരിഞ്ഞതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് സഭയിൽ നിന്ന് പുറത്തേക്ക് വന്നത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് മറുപടിയെന്നോണം സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളാണ് ഭരണപക്ഷ എംഎൽഎമാർ ഉയർത്തിയത്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് പേടിയാണെന്ന് അവർ ആരോപിച്ചു.

National

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; ഇന്നും കനത്ത പ്രതിഷേധം

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും കനത്ത പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുവാദം നിഷേധിച്ചതിനെത്തുടർന്ന് ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു.

സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിക്ക് വേണ്ടി സംസാരിക്കാൻ സമയം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഇത് നിരസിച്ചതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങിയതോടെ സഭ പ്രക്ഷുബ്ധമായി. ഇതോടെ ചോദ്യോത്തര വേള തടസപ്പെടുകയും ലോക്‌സഭ 12 വരെ നിർത്തിവയ്ക്കുകയും ചെയ്തു.

രാജ്യസഭയിലും പ്രതിഷേധമുണ്ടായ. പ്രതിപക്ഷത്തിന്‍റെ വാദങ്ങളെ നേരിടാൻ സർക്കാരിന് മറുപടിയില്ലെന്നും നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ പോലും അനുവദിക്കാത്ത ഏകാധിപത്യപരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

National

ലോക്‌സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച് സസ്‌പെന്‍ഷനിലായ എംപിമാര്‍

ന്യൂഡൽഹി: ലോക്‌സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച് സസ്‌പെന്‍ഷനിലായ എംപിമാര്‍. സഭ ചേരുന്നതിന് മുന്‍പാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമുള്‍പ്പെടെ എട്ട് എംപിമാര്‍ പ്രതിഷേധിച്ചത്.

ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്‌ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഢി എന്നിവരെയും സിപിഎം എംപിയായ സു വെങ്കിടേഷിനെയുമാണ് സസ്പെൻഡ് ചെയ്തത്.

സഭാ നടപടികൾ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.

Kerala

യുഡിഎഫ് ജനാധിപത്യ മര്യാദകൾ ലംഘിക്കുന്നു: എം.വി. ഗോവിന്ദൻ

മട്ടന്നൂർ: നിയസഭയിൽ പോലും അക്രമാസക്തമായ രീതിയിലാണ് യുഡിഎഫ് പ്രവർത്തിക്കുന്നതെന്നും സഭാ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനനാവാത്ത രീതിയിലാണ് ഇവരുടെ പ്രവർത്തനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മട്ടന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജനാധിപത്യ മര്യാദകളും പ്രതിപക്ഷം തകർക്കുകയാണ്. കേന്ദ്ര ബജറ്റിനെ കുറിച്ച് പറയേണ്ടി വരും എന്നത് കൊണ്ടാണ് നിയമസഭയിൽ യുഡിഎഫ് ഇത്തരം നിലപാട് സ്വീകരിച്ചത്. യുഡിഎഫിന്‍റേത് ബിജെപി അനുകൂല നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ കാര്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് യുഡിഎഫ്. സ്വർണക്കൊള്ളയിൽ കുറ്റപത്രം വൈകുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അസംബന്ധമാണ്. ഹൈക്കോടതിയാണ് അന്വേഷണം നിയന്ത്രിക്കുന്നത്. അന്വേഷണം ഇപ്പോൾ കൂടുതൽ വിപുലമായിട്ടുണ്ട്.

ബേപ്പൂരിലെ പി.വി. അൻവറിന്‍റെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുഡിഎഫിന്‍റെ ഭാഗമായ അൻവർ മത്സരിക്കും മുന്പേ തോല്ക്കുമെന്നായിരുന്നു മറുപടി. 2014ന് മുന്പുള്ള കേരളത്തിലേക്ക് തിരിച്ചു പോകുമെന്ന് പറഞ്ഞ് യാത്രയ്ക്കിറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്‍റെ വികസനത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് തയാറുണ്ടോ എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

National

എസ്ഐആർ: കറുപ്പണിഞ്ഞ് മമതയുടെ പ്രതിഷേധം

ന്യൂഡൽ‌ഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) മൂലം ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്കൊപ്പം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കണ്ടു. പ്രതിഷേധസൂചകമായി കറുപ്പ് ഷാൾ അണിഞ്ഞായിരുന്ന് മമത എത്തിയത്.

തെരഞ്ഞെടുപ്പു കണക്കിലെടുത്ത് എസ്ഐആർ നടപ്പാക്കുന്നതു നിർത്തണമെന്ന് മമത നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കൂടിക്കാഴ്ച നടത്താമെന്ന് ഗ്യാനേഷ് കുമാർ നിർദേശിച്ചിരുന്നു.

ഡൽഹിയിലെത്തിയ മമതയ്ക്കൊപ്പം തൃണമൂൽ കോൺഗ്രസ് എംപിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും ഉണ്ടായിരുന്നു.

 

Kerala

കേസില്‍നിന്ന് ഊരിത്തരാമെന്ന് വാഗ്ദാനം, പത്തു ലക്ഷം തട്ടി; ബിജെപി ഓഫീസിനു മുന്നില്‍ സമരം

കൊച്ചി: കോതമംഗലത്തു ബിജെപി നേതാക്കള്‍ പണം തട്ടിയതായി പരാതി. മകനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തായാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചു ചേലാട് സ്വദേശി ജോര്‍ജും കുടുംബവും ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷമാണ് പരാതിക്ക് ഇടയായ സംഭവം. ജോര്‍ജിന്‍റെ മകന്‍റെ പേരില്‍ ബംഗളൂരുവിലും കാസർഗോഡും കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍നിന്നെല്ലാം മകനെ ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് കോതമംഗലം ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണന്‍ മാങ്ങോടും ടി.എസ്. സുരേഷും ഇവരില്‍നിന്നു പലപ്പോഴായി പത്തു ലക്ഷത്തിലധികം രൂപ വാങ്ങിയതായി പരാതിയുള്ളത്.

അക്കൗണ്ട് വഴിയും നേരിട്ടും ഇവര്‍ പണം വാങ്ങി. എന്നാല്‍, മകനെതിരെ ബംഗളൂരു പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതോടെയാണ് കേസുകളില്‍ ഒന്നും ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നു ജോര്‍ജും കുടുംബവും മനസിലാക്കുന്നത്. ഇതിനെ പിന്നാലെ ഇവര്‍ നേതാക്കളെ സമീപിച്ചപ്പോള്‍ ഒരു അഭിഭാഷകനെ ജോര്‍ജിനും കുടുംബത്തിനും പരിചയപ്പെടുത്തി കൊടുത്തു.

അതുവഴി കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അതിലും ഒരു തീരുമാനവും ഉണ്ടായില്ല. ഇതോടെ രണ്ടു കേസുകളിലും പിഴ അടച്ച ശേഷമാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. പിന്നാലെയാണ് ബിജെപി ഓഫീസിനു മുന്നില്‍ സമരവുമായി കുടുംബം എത്തിയത്.

Kerala

ശസ്ത്രക്രിയക്കിടെ വീട്ടമ്മ മരിച്ച സംഭവം; ആശുപത്രിക്കെതിരെ ബന്ധുക്കൾ

തൃശൂർ: വടക്കാഞ്ചേരിയിൽ ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. വടക്കാഞ്ചേരി സ്വദേശിനി നിർമലയാണ് മരിച്ചത്. .

ആശുപത്രി അധികൃതരുടെ പിഴവു മൂലം വിദഗ്ധ ചികിത്സ ലഭിക്കുന്നതിലടക്കം കാലതാമസമുണ്ടായെന്ന് നിർമലയുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ജില്ലാ ആശുപത്രിയിലെ പരിമിതികളെ തുടർന്ന് രക്തസ്രാവമുണ്ടായപ്പോൾ മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

കഴിഞ്ഞ 16-ാം തീയതിയാണ് നിർമലയെ ശസ്ത്രക്രിയക്കായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതര രക്തസ്രാവത്തെ തുടർന്ന് 18-ാം തീയതി തൃശൂർ മെഡിക്കൽ കോളജിൽ വച്ച് നിർമല മരിക്കുകയായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Kerala

ഭിന്നശേഷി നിയമനം; അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മാർ ക്ലീമിസ് ബാവ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകും മുമ്പ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള എയ്ഡഡ് സ്‌കൂള്‍ അധ്യാപക-മാനേജ്‌മെന്‍റ് പ്രതിനിധികളുടെ സംയുക്ത സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹമാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു കൂടിയിരിക്കുകയാണ്. അവകാശങ്ങളും ആനുകൂല്യങ്ങളും വളരെയേറെ പ്രഖ്യാപിക്കുന്ന ദിനങ്ങളുടെ മധ്യേയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്.

എല്ലാ ദിവസവും ക്ലാസുകളിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആധ്യാപകരോട് കാണിക്കുന്ന ക്രൂരമായ ഈ സമീപനത്തിന് സര്‍ക്കാര്‍ സമയബന്ധിതമായി ഒരു പരിഹാരം കണ്ടെത്തണം. ഇത് ഒരു അവകാശ പ്രക്ഷോഭം എന്നതിനപ്പുറത്ത് നീതിക്കു വേണ്ടിയുള്ള പ്രക്ഷോഭമാണെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കുക, 2022 മുതലുള്ള അധിക തസ്തികകളിലെ നിയമനങ്ങള്‍ അംഗീകരിക്കുക, കെ-ടെറ്റ് ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള എയ്ഡഡ് സ്‌കൂള്‍ അധ്യാപക-മാനേജ്‌മെന്‍റ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിൽ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.

ശനിയാഴ്ച രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൊല്ലം ബിഷപ് പോള്‍ ആന്‍റണി മുല്ലശേരി, പാറശാല രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, എംഎസ്‌സി സ്‌കൂള്‍സ് കറസ്‌പോണ്ടന്‍റ് മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോറെപ്പിസ്‌കോപ്പ, ശിവഗിരി മഠം സ്‌കൂള്‍ കോര്‍പറേറ്റ് മാനേജര്‍ വിശാലനന്ദ സ്വാമികള്‍, എംഇഎസ് സ്‌കൂള്‍ മാനേജ്‌മെന്‍റ് പ്രതിനിധി കെ.എ.ഹാഷിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

NRI

44 വർഷമായി യുഎസിൽ കഴിയുന്ന കംബോഡിയൻ സ്ത്രീ നാടുകടത്തൽ ഭീഷണിയിൽ; പ്രതിഷേധം ശക്തം

കലിഫോർണിയ: 44 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സിതി എന്ന 59 വയസുകാരിയെ ഐസിഇ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്ന് ദക്ഷിണ കലിഫോർണിയയിൽ ശക്തമായ പ്രതിഷേധം.

പതിവ് ഇമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് എട്ട് പേരക്കുട്ടികളുടെ മുത്തശ്ശിയായ ഇവരെ കസ്റ്റഡിയിലെടുത്തത്. 1981ൽ കംബോഡിയയിൽ നിന്നാണ് സിതി അമേരിക്കയിൽ അഭയാർഥിയായി എത്തിയത്.

നിലവിൽ അഡെലാന്‍റോയിലെ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന സിതി കടുത്ത മാനസിക സമ്മർദത്തിലാണെന്നും അവിടുത്തെ സാഹചര്യങ്ങൾ മോശമാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അമേരിക്കയിലെ ഏഷ്യൻ - അമേരിക്കൻ സംഘടനകൾ സിതിയുടെ മോചനത്തിനായി ശക്തമായി രംഗത്തുണ്ട്.

Viral

നീതി തേടി നടുറോഡിൽ നിസ്കാരം; ബിജി റോഡിൽ നാടകീയ രംഗങ്ങൾ

പാലക്കാട് നഗരത്തിന്‍റെ ഹൃദയഭാഗമായ ബിജി റോഡിൽ ബുധനാഴ്ച ഉച്ചയോടെ അരങ്ങേറിയത് അസാധാരണവും നാടകീയവുമായ രംഗങ്ങളായിരുന്നു.

ഐഎംഎ ജംഗ്ഷന് സമീപത്തെ തിരക്കേറിയ റോഡിന് നടുവിൽ ഒരു യുവതി നിസ്കരിക്കാൻ തുടങ്ങിയത് കണ്ടുനിന്നവരിലും യാത്രക്കാരിലും വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.

വാഹനങ്ങൾ ചീറിപ്പായുന്ന പ്രധാന പാതയിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ അവർ ശാന്തമായി ഇരുന്നു പ്രാർഥിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം മിനിറ്റുകളോളം സ്തംഭിച്ചു.

പലരും യുവതിയെ പിന്തിരിപ്പിക്കാനും അപകടസാധ്യതയുള്ള റോഡിൽ നിന്നും മാറ്റാനും ശ്രമിച്ചെങ്കിലും ആരുടെയും വാക്ക് കേൾക്കാൻ അവർ തയ്യാറായില്ല. വിവരമറിഞ്ഞെത്തിയ സൗത്ത് പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ റോഡിൽ നിന്നും മാറ്റിയത്.

തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് തന്‍റെ കുടുംബത്തിൽ നിലനിൽക്കുന്ന സ്വത്ത് തർക്കത്തെക്കുറിച്ചും അതിൽ അനുഭവിക്കുന്ന നീതിനിഷേധത്തെക്കുറിച്ചും യുവതി പോലീസിനോട് വെളിപ്പെടുത്തിയത്.

അന്തരിച്ച തന്‍റെ ഭർത്താവിന്‍റെ സ്വത്തുക്കൾ ബന്ധുക്കൾ അന്യായമായി കൈക്കലാക്കിയെന്നും വർഷങ്ങളായി വിവിധ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.

നിയമപോരാട്ടങ്ങളിൽ പരാജയപ്പെട്ടതോടെ തന്‍റെ നിസഹായത പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇത്തരമൊരു തീവ്രമായ പ്രതിഷേധം സ്വീകരിച്ചതെന്ന് യുവതി വിശദീകരിച്ചു.

അപകടകരമായ രീതിയിൽ റോഡ് തടസപ്പെടുത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ശക്തമായ വിമർശനം ഉയർത്തുന്നുണ്ട്.

പ്രതിഷേധങ്ങൾ നിയമപരമായ വഴിയിലൂടെയാകണമെന്നും യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിയുള്ള ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്നുമാണ് ഇവരുടെ നിലപാട്.

എന്നാൽ, ഒരു സ്ത്രീക്ക് നടുറോഡിൽ ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വന്നത് ആ വ്യവസ്ഥിതിയുടെ പരാജയമാണെന്നും അവരുടെ പരാതി ഗൗരവമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതായും കുടുംബപ്രശ്നങ്ങളിൽ നിയമപരമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Kerala

സജി ചെറിയാന്‍റെ ഉറപ്പ് ബജറ്റില്‍ ഇല്ല; ഇടഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോ.

കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല്‍ അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

വാക്ക് പാലിച്ചില്ല

21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന്‍ ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.

നികുതിയോടു നികുതി

ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്‌സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്‍റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

Kerala

ലഹരി കേന്ദ്രമായി പെരുമ്പാവൂരിലെ ഭായ് കോളനി; സന്ദര്‍ശിച്ച് എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: പെരുമ്പാവൂര്‍ കണ്ടംതറയിലെ ഭായ് കോളനി ലഹരി വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയെന്ന നാട്ടുകാരുടെ പരാതികള്‍ ശക്തമാകുന്നു. ഈ സാഹചര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിരവധി ലഹരി ഉത്പന്നങ്ങള്‍ ഭായ് കോളനിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.

മറ്റ് സ്ഥലങ്ങളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ലഹരി തേടി ഭായ് കോളനിയില്‍ എത്താറുണ്ട്. അതേസമയം, മാലിന്യം കൊണ്ട് നിറഞ്ഞ ഇവിടം മാലിന്യമുക്തമാക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാരദ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എ. മുക്താര്‍, ടി.എസ്. സുമയ്യ, വാഴക്കുളം വാര്‍ഡ് അംഗം കെ.എം. സെറീന എന്നിവരാണ് സംഘത്തിലുണ്ടായത്.

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പെടെ പൊതു തോടുകളിലേക്ക് തള്ളുന്നതും സംഘത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ അടിയന്തര നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ ബൈക്ക് കത്തിച്ചു

പയ്യന്നൂര്‍: സിപിഎം ഫണ്ട് വെട്ടിപ്പിന്‍റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പനയന്തട്ട വീട്ടില്‍ പ്രസന്നന്‍റെ പള്‍സര്‍ ബൈക്കാണ് ഇന്നു പുലര്‍ച്ചെ അഗ്നിക്കിരയാക്കിയത്.

റോഡില്‍നിന്നും കുറച്ചകലെയുള്ള വീട്ടുവളപ്പില്‍ നിര്‍ത്തിയിയട്ടിരുന്ന ബൈക്ക് തള്ളി അകലെ മാറ്റിയാണ് തീവച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിന് ശേഷം നടന്ന തീവയ്പ്പ് ഇന്നു രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തിങ്കളാഴ്ച കുഞ്ഞികൃഷ്ണനെതിരെ വെള്ളൂരില്‍ പതിനഞ്ചില്‍ താഴെവരുന്ന സംഘം പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന് പകരമായി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രകടനം നടന്നു. ഇതിന്‍റെ നേതൃനിരയിലുണ്ടായിരുന്ന പ്രസന്നന്‍റെ ബൈക്കാണ് കത്തിച്ചത്.

Kerala

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. അടൂർ ഗസ്റ്റ് ഹൗസിന് സമീപം വച്ചാണ് കരിങ്കൊടി കാണിച്ചത്.

പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയത്തിലാണ് പ്രതിഷേധം ഉണ്ടായത്.

ഇന്ന് പത്തനംതിട്ടയിൽ വച്ച് നടക്കുന്ന സിപിഎമ്മിന്‍റെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

Kerala

കുഞ്ഞികൃഷ്ണന്‍റെ വീടിന് മുന്നിൽ സിപിഎം പ്രതിഷേധം; അസഭ്യം വിളിയും പടക്കം പൊട്ടിക്കലും

കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍റെ വെള്ളൂരിലെ വീടിന് മുൻപിൽ സിപിഎം പ്രതിഷേധ പ്രകടനം. ഭീഷണിയും അസഭ്യ പ്രയോഗങ്ങളും നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. പോലീസ് സ്ഥലത്തെത്തി.

പ്രകടനം നടത്തിയ സമയത്ത് കുഞ്ഞികൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ധനരാജിന്‍റെ ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ പയ്യന്നൂർക്ക് പോയെന്നാണ് എന്നാണ് വിവരം.

പ്രദേശത്തെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്‌ളാദ മുദ്രാവാക്യം വിളിക്കുകയും വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വി. കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഞായറാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെടുത്ത തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

Kerala

കിളിമാനൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: കിളിമാനൂർ വാഹനാപകടത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ ചികിത്സാ പിഴവും കേസന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് നീക്കി.

യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഖില എ.പി, ദീപുരാജ്, അജയ് ജെ.ജി. എന്നിവരാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് നിരാഹാര സമര പന്തലിന് സമീപമായിരുന്നു പ്രതിഷേധം. 

NRI

സെന്‍റ് പോൾ ചർച്ച് ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ, കർശന നടപടിയുമായി യുഎസ് ഭരണകൂടം

മിനസോട്ട: മിനസോട്ടയിലെ സെന്‍റ് പോളിലുള്ള ചർച്ച് ഓഫ് സിറ്റീസിൽ ഞായറാഴ്ച നടന്ന പ്രാർഥന തടസപ്പെടുത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ ഫെഡറൽ ഏജൻസികൾ അറസ്റ്റ് ചെയ്തു. യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടി വ്യാഴാഴ്ചയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

മനുഷ്യാവകാശ അഭിഭാഷകയായ നെക്കിമ ലെവി ആംസ്ട്രോംഗ്, സെന്‍റ് പോൾ ബോർഡ് ഓഫ് എഡ്യൂക്കേഷൻ ക്ലർക്ക് ചൗണ്ടിൽ ലൂയിസ അല്ലൻ, പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച വില്യം കെല്ലി എന്നിവരാണ് അറസ്റ്റിലായത്.

ആരാധനാലയത്തിനുള്ളിൽ വിശ്വാസികൾക്കിടയിൽ കടന്നുകൂടിയ പ്രതിഷേധക്കാർ ശുശ്രൂഷയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. പള്ളിയുടെ പാസ്റ്റർമാരിൽ ഒരാൾ ഐസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

ജനുവരി ഏഴിന് ഐസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ റെനി നിക്കോൾ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ആരാധനാലയങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അറ്റോർണി ജനറൽ പമേല ബോണ്ടി കർശന മുന്നറിയിപ്പ് നൽകി.

എഫ്ബിഐ ആണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

Kerala

സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം: പോറ്റി പാട്ട് പാടി പ്രതിപക്ഷം, പരിഹസിച്ച് ഭരണപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്.

സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്. പ്രതിഷേധങ്ങൾക്കിടെ സഭ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു.

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിന്‍റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ, ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു.

പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം പാടി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ സ്വ‍ർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇതിനു പിന്നാലെ ‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടി ഭരണപക്ഷം പ്രതിരോധിച്ചു.

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കൈയിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാ ജോർജും പറഞ്ഞു.

National

പശുവിറച്ചി പിടിച്ചെടുത്ത സംഭവം;ഭോപ്പാലിലെ ബിജെപി മേയർക്കെതിരേ ബജ്‌രംഗ് ദൾ പ്രതിഷേധം

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ 26. 5 ടൺ പശുവിറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ബിജെപിക്കാരിയായ മേയർ മാലതി റായിക്കെതിരേ പ്രതിഷേധവുമായി ബജ്‌രംഗ് ദൾ പ്രവർത്തകർ.

മേയറുടെ വസതിയിലേക്കായിരുന്നു പ്രതിഷേധം. കന്നുകാലി കടത്തുകാരെ സംരക്ഷിക്കുന്ന മേയർ രാജിവയ്ക്കണമെന്ന് ബജ്‌രംഗ് ദൾ നേതാവ് അഭിജീത് സിംഗ് രാജ്പുത് ആവശ്യപ്പെട്ടു.

ഡിസംബർ 17ന് ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന 26.5 ടൺ മാംസം പിടിച്ചെടുത്തിരുന്നു. പോത്തിറച്ചിയെന്നായിരുന്നു അവകാശവാദം.

സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ, പിടിച്ചെടുത്തത് പശുവിന്‍റെയും കാളയുടെയും ഇറച്ചിയാണെന്നു തെളിഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഭോപ്പാൽ പോലീസ് കമ്മീഷണർ ഹരിനാരായണാചാർ മിശ്ര പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.

NRI

മിനസോട്ട വെടിവയ്പ്: പ്ലാനോയിൽ വൻ പ്രതിഷേധം

ഡാളസ്: മിനസോട്ടയിലുണ്ടായ വെടിവയ്പുകളിൽ പ്രതിഷേധിച്ച് ഡാളസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്ലാനോയിലെ പ്രെസ്റ്റൺ - പാർക്കർ റോഡിലായിരുന്നു പ്രതിഷേധം.

കഠിനമായ തണുപ്പിനെ അവഗണിച്ചും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുത്തു. ഈ മാസം ആദ്യം മിനസോട്ടയിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥൻ റെനി നിക്കോൾ ഗുഡ് എന്ന 37 വയസുകാരിയെ വെടിവച്ചുകൊന്നിരുന്നു.

ഇതിനെതിരേയും ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരേയുമാണ് പ്രതിഷേധം നടന്നത്. സ്വയരക്ഷയ്ക്കായി വെടിവച്ചതാണെന്ന് ഭരണകൂടം വാദിക്കുമ്പോൾ, റെനി ഗുഡിന്‍റെ മരണം കൊലപാതകമാണെന്ന് സമരക്കാർ ആരോപിച്ചു.

മിനസോട്ടയിലെ ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നിന്ന് ഫെഡറൽ ഏജൻസികൾ തടയുന്നതായും പരാതിയുണ്ട്. "ഐസിനെ പുറത്താക്കുക', "ഞങ്ങൾക്ക് രാജാവില്ല' തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയാണ് പ്രതിഷേധക്കാർ എത്തിയത്.

അമേരിക്കൻ പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും സമാധാനപരമായാണ് സമരം നടന്നത്. "ക്രൂരത അവസാനിപ്പിക്കാനാണ് താൻ ഇവിടെ എത്തിയത്' എന്ന് 69 വയസുള്ള പ്രതിഷേധക്കാരിയായ കാരെൻ പ്രൈസ് പറഞ്ഞു.

കുടിയേറ്റക്കാരെ ക്രൂരമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് നഴ്സായ മിഷേൽ അഭിപ്രായപ്പെട്ടു. ഫോർട്ട് വർത്തിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഐസിനെതിരേ പ്രതിഷേധങ്ങൾ പടരുകയാണ്.

International

ഇറാ‌ൻ പ്രക്ഷോഭം; 12,000 പേർ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ഇറാൻ ഇന്‍റർനാഷണൽ

ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭത്തെ തുടർന്ന് 12,000 പേർ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ഇറാൻ ഇന്‍റർനാഷണൽ എന്ന വെബ്സൈറ്റ്. സുരക്ഷാ സേനയുടെ ആക്രമണത്തിലാണ് ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടതെന്ന വാദമാണ് ഇറാൻ ഇന്‍റർനാഷണൽ ഉയർത്തിയിരിക്കുന്നത്.

ആധുനിക ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകമെന്നാണ് സംഭവത്തെ കുറിച്ച് വെബ്സൈറ്റിന്‍റെ ആരോപണം. വിവിധ മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്ക് പ്രകാരം ഇറാനിൽ‌ 600ഓളം പേരാണ് കൊല്ലപ്പെട്ടത്.

ജനുവരി എട്ട്, ഒൻപത് തീയതികളിലായാണ് മിക്ക കൊലപാതകങ്ങളും സംഭവിച്ചതെന്ന് ഇറാൻ ഇന്‍റർനാഷണൽ വ്യക്തമാക്കുന്നത്. ആസൂത്രിത അക്രമമാണ് നടന്നതെന്ന് പറയുന്ന റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരാണെന്നും ആരോപിക്കുന്നു.

ഇറാന്‍റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ, ഇറാൻ പ്രസിഡന്‍റിന്‍റെ ഓഫീസ്, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് അംഗങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, ദൃക്‌സാക്ഷികൾ എന്നിവരിൽ നിന്നായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണെന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു.

ആയത്തുള്ള അലി ഖമേനിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്ന റെവല്യൂഷണറി ഗാർഡുകളും ബാസിജ് സേനകളുമാണ് കൂട്ടകൊലപാതകങ്ങൾ നടത്തിയതെന്നാണ് ഇറാൻ ഇന്‍റർനാഷണലിന്‍റെ ആരോപണം. അതേസമയം ഇറാനിലെ അധികൃതർ ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.

Kerala

മോദിയെ നേരിട്ടു വിളിക്കാൻ സ്വാതന്ത്ര്യം പിണറായിക്കു മാത്രം; നേരിട്ടു ചോദിച്ചാൽ പോരേ? പിന്നെ എന്തിനു സമരം?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജ‍യന്‍റെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിരുദ്ധ സമരത്തെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മുഖ്യമന്ത്രി ഇന്നലെ സത്യഗ്രഹമിരുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നെങ്കിലും അത് ഇന്ദിരാഭവനു മുമ്പിലാണെന്നാണ് അദ്ദേഹം കരുതിയിരുതെന്നാണ് തോന്നുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

കാരണം, സമരം കേന്ദ്രസർക്കാരിനെതിരെ ആയിരുന്നെങ്കിലും അതിൽ കേന്ദ്ര സർക്കാരിനെതിരെ ചെറുവിമർശനങ്ങൾ മാത്രവും, എന്നാൽ യുഡിഎഫിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിക്കുകയുമായിരുന്നു. ബിജെപി പോലും ഉന്നയിക്കാൻ മടിക്കുന്ന കടുത്ത വർഗീയ പരാമർശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ പ്രസംഗത്തിലുടനീളം അദ്ദേഹം വീണ്ടും ആവർത്തിച്ചതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് ഇന്ത്യാ രാജ്യത്ത് ബിജെപി മുഖ്യമന്ത്രിമാർക്കു പോലും ഫോൺ എടുത്ത് നേരിട്ട് നരേന്ദ്രമോദിയെ വിളിക്കാനുള്ള സ്വാധീനമില്ല. മറ്റ്, ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് അതേപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല. അതിനു കഴിയുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ആ സ്വാധീനം ഉപയോഗിക്കാതെ, കേന്ദ്രം സാമ്പത്തികമായി ഞെരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നത് ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന പേരിൽ യുഡിഎഫിനെതിരെ വർഗീയ ചേരിതിരിവ് ലക്ഷ്യം വച്ചുകൊണ്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകില്ലെന്നു കരുതരുതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കി; പ്രതിഷേധവുമായി യുവമോർച്ചയും ഡിവൈഎഫ്ഐയും

പത്തനംതിട്ട: ലൈംഗീക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കോടതിക്ക് പുറത്ത് രാഹുലിനെതിരേ യുവമോർച്ചയുടെയും ഡിവൈഎഫ്‌ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. നേരത്തെ, വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും വലിയ പ്രതിഷേധമാണുണ്ടായത്.

നമ്പർ വൺ കോഴി എന്നെഴുതിയ ട്രോഫിക്കു മുകളിൽ രാഹുലിന്‍റെ ചിത്രം പതിച്ചാണ് യുവമോർച്ച പ്രതിഷേധത്തിനെത്തിയത്. കോഴിയുടെ ചിത്രം ഉയർത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് രാഹുലിനെ മാവേലിക്കര സബ്ജയിലിൽനിന്ന് പുറത്തിറക്കിയും വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചതും പിന്നീട് കോടതിയിലെത്തിച്ചതും.

Kerala

കുമ്പളയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം; എ.കെ.എം. അഷ്റഫ് എംഎൽഎ അറസ്റ്റിൽ

കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. തുടർന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ‌ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കിടന്നു പ്രതിഷേധിച്ചതോടെയാണ് നിരവധി ആളുകളെ അറസറ്റ് ചെയ്തു നീക്കിയത്.

ഇന്ന് രാവിലെ എട്ട് മുതൽ ടോൾ പിരിക്കാൻ തുടങ്ങുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അന്യായമായാണ് ടോൾ പിരിക്കുന്നതെന്ന് എ.കെ.എം. അഷ്റഫ് ആരോപിച്ചു. കേസ് കോടതിയിൽ നനിൽക്കുകയാണ്. നിരന്തര സമരത്തിലൂടെ ടോൾ ഗെയറ്റ് പൂട്ടിക്കും. അറസ്റ്റ് ചെയ്തു നീക്കിയാലും വൈകുന്നേരം വീണ്ടും സമരം നടത്തുമെന്നും അഷ്റഫ് പറഞ്ഞു.

ദേശീയപാത തലപ്പാടി– ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ലാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കുന്നതിന് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രാ സ്ഥാപനത്തിനു നിർദേശം നൽകിയിരുന്നു.

ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാർ സമരം ആരംഭിച്ചത്. ആരിക്കാടി ടോൾ പ്ലാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ലാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണ്. 22 കിലോമീറ്റർ സഞ്ചരിക്കുമ്പോഴേക്കും യാത്രക്കാർ രണ്ട് തവണ ടോൾ നൽകേണ്ടി വരും.

ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്‌ഷൻ കമ്മിറ്റി ഓഗസ്റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോ‍ൾ പിരിവ് നടത്തില്ലെന്ന് കളക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്‌ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു.

കേസ് പലപ്പോഴായി നീട്ടി വയ്ക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാ‍രും ആക്‌ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടഞ്ഞു. ടോൾ പ്ലാസയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ വാഹനങ്ങൾക്കു യാത്ര സൗജന്യമാക്കും എന്നു നേരത്തെ ചർച്ചകൾക്കിടയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.

എന്നാൽ കടലും പുഴയും ആണ് ഇത്ര ചുറ്റളവിൽ പെടുകയെന്നതിനാൽ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാർക്കു ഗുണം ചെയ്യില്ലെന്നാണ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.

Kerala

കാട്ടുകോഴി, തെമ്മാടി...രാഹുലിനെതിരെ ഡിവൈഎഫ്ഐ, യുവമോർച്ച പ്രതിഷേധം

‌പത്തനംതിട്ട: വൈദ്യപരിശോധനയ്ക്കായി പോലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നേരെ കനത്ത പ്രതിഷേധം. ‌‌‌‌

വാഹനം ആശുപത്രി വളപ്പിലെത്തിയപ്പോൾ പാഞ്ഞെടുത്ത ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ മുദ്രവാക്യം വിളിക്കുകയും കൂകി വിളിക്കുകയും ചെയ്തു.

രാഹുൽ എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന നൂറുകണക്കിന് പോലീസുകാർ ഏറെ പണിപ്പെട്ടാണ് രാഹുലിനെ വാഹനത്തിൽ നിന്നും പുറത്തിറക്കി ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. പ്രതിഷേധക്കാർ ആശുപത്രിയുടെ പുറത്ത് തമ്പടിച്ചിരിക്കുകയാണ്.

International

ഇറാനില്‍ പ്രതിഷേധം സിഗരറ്റ് കത്തിച്ചും! ഇന്‍റര്‍നെറ്റില്‍ വൈറലായി വേറിട്ട പ്രതിഷേധം

ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീകള്‍ അയത്തോള അലി ഖമനിയുടെ ഫോട്ടോ കത്തിച്ച് സിഗരറ്റ് വലിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ലോകമെമ്പാടും വൈറലാകുകയാണ്! വൈറല്‍ വീഡിയോകളില്‍ ഇറാനിലെ യുവതികള്‍ ഖമനിയിയുടെ ചിത്രങ്ങള്‍ തീയിട്ട് അതേ തീ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്നത് കാണാം. ഇത് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ആയിരക്കണക്കിന് തവണ ഷെയര്‍ ചെയ്യപ്പെട്ട് കഴിഞ്ഞു. ഇറാനിലെ രാഷ്ട്രീയ-മത അധികാരത്തിനെതിരെയുള്ള തുറന്ന വെല്ലുവിളിയെന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇറാനിലെ നിയമപ്രകാരം സുപ്രീംലീഡര്‍ അഥവാ പരമാധികാരിയുടെ ചിത്രം കത്തിക്കുന്നത് ഗുരുതര കുറ്റമാണ്. സ്ത്രീകള്‍ പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നതും ഇറാനില്‍ നിരോധിച്ചിരിക്കുന്നു. ഈ രണ്ട് 'നിരോധിത' പ്രവര്‍ത്തനങ്ങളും ഒരുമിച്ച് ചെയ്യുന്നത് രാഷ്ട്രീയ അധികാരത്തിനെയും സാമൂഹിക നിയന്ത്രണങ്ങളെയും ഒരുമിച്ച് നിരാകരിക്കുന്ന ശക്തമായ പ്രതീകമെന്ന വിധത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നത്.

ഹിജാബ് നിര്‍ബന്ധമാക്കല്‍ പോലുള്ള സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കര്‍ശന നിയന്ത്രണങ്ങളും ഇതോടൊപ്പം വെല്ലുവിളിക്കപ്പെടുന്നു. അധികൃതര്‍ ഇന്‍റര്‍നെറ്റ് ഷട്ട് ഡൗണ്‍ ചെയ്തിട്ടും ഈ വീഡിയോകള്‍ ലോകമെമ്പാടും പ്രചരിക്കുകയാണ്. ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇപ്പോഴും ശക്തമാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നതാണ് ചിത്രങ്ങൾ.

 

International

ഇറാനിലെ ആഭ്യന്തര സംഘര്‍ഷം; ട്രംപിന് കടുത്ത മുന്നറിയിപ്പുമായി അയത്തുള്ള ഖമനി

ടെഹ്റാന്‍: ആഭ്യന്തര പ്രക്ഷോഭത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇറാനില്‍ പ്രതിഷേധക്കാര്‍ക്കും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനുമെതിരെ ആഞ്ഞടിച്ച് പരമോന്നത നേതാവ് അയത്തുള്ള അലി ഖമനി. ഇറാനിലെ തെരുവുകള്‍ നശിപ്പിക്കുന്നത് മറ്റൊരു രാജ്യത്തെ പ്രസിഡന്‍റിനെ (ട്രംപ്) സന്തോഷിപ്പിക്കാനാണെന്ന് ഖമനി കുറ്റപ്പെടുത്തി. ചരിത്രത്തിലെ എല്ലാ സ്വേച്ഛാധിപതികളെയും പോലെ ട്രംപും തകര്‍ന്നടിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഫറവോയെയും നിമ്രോദിനെയും പോലെ അഹങ്കാരത്തിന്‍റെ അത്യുന്നതിയില്‍ നില്‍ക്കുന്ന എല്ലാ ഭരണാധികാരികളും തകര്‍ന്നിട്ടുണ്ട്. ട്രംപിനും ഇതേ വിധി തന്നെയായിരിക്കും ഉണ്ടാവുകയെന്ന് ഖമനി പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആയിരത്തിലധികം ഇറാനികള്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച ഖമനി, ട്രംപിന്‍റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിരിക്കുകയാണെന്ന് ആരോപിച്ചു.

ഇറാനിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശ ശക്തികളുടെ ഏജന്‍റുമാരായാണ് പ്രതിഷേധക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പൊതുമുതല്‍ നശിപ്പിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ സാമ്പത്തിക തകര്‍ച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ഭരണകൂടത്തെ തന്നെ താഴെയിറക്കാനുള്ള പ്രക്ഷോഭമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചും കടുത്ത അടിച്ചമര്‍ത്തലുകള്‍ നടത്തിയുമാണ് ഇറാന്‍ ഭരണകൂടം പ്രതിഷേധത്തെ നേരിടുന്നത്. പ്രതിഷേധങ്ങളില്‍ ഇതിനോടകം നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയതും, പ്രതിഷേധക്കാരെ കൊന്നൊടുക്കിയാല്‍ അമേരിക്ക ഇടപെടുമെന്ന ട്രംപിന്‍റെ മുന്നറിയിപ്പുമാണ് ഖമനിയെ പ്രകോപിപ്പിച്ചത്. ഇറാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ലോകം അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

National

ഇഡിക്കെതിരേ തെരുവിലിറങ്ങി മമത

കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാഷ്‌ട്രീയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു നിയോഗിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഏജന്‍സിയായ ഐ-പാക്കിന്‍റെ ഓഫീസിലും തലവൻ പാര്‍ഥിക് ജയിനിന്‍റെ വസതിയിലും ഇഡി നടത്തിയ പരിശോധനയാണു മുഖ്യമന്ത്രിയെ രോഷാകുലയാക്കിയത്. ഇഡിക്കെതിരേ കോടതിയിൽ നിയമപോരാട്ടത്തിനും തൃണമൂൽ തുടക്കമിട്ടു.

മുഖ്യമന്ത്രി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോൽക്കത്ത പോലീസ് കേന്ദ്ര ഏജൻസിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണു ജാധവ്പുരിലെ ബിബി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഇഡിക്കെതിരേ നടന്ന കാൽനട പ്രതിഷേധ റാലി.

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി മുഖ്യമന്ത്രിയുടെ പിന്നാലെ തടിച്ചുകൂടി. ക്രമസമാധാന പാലനത്തിനായി വന്‍ പോലീസ് സന്നാഹമാണു മേഖലയിൽ വിന്യസിച്ചിരുന്നത്. ആഭ്യന്തര രഹസ്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്താനാണ് ഇഡിയുടെ പരിശോധനയെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണു ബിജെപിയും അഴിച്ചുവിട്ടത്. തൃണമൂലും മമതാ ബാനര്‍ജിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

അതേസമയം റെയ്ഡിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഹൈക്കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റീസ് സുവ്രഘോഷ് ഇറങ്ങിപ്പോയി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നാണു സൂചന.

തൃണമൂല്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് ഐപാക്ക്. തെ രഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് ഐപാക്കിന്‍റെ സ്ഥാപകന്‍.

National

കര്‍ഷക സമരം: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും

ചണ്ഡീഗഢ്: പഞ്ചാബിലെ കര്‍ഷക പ്രസ്ഥാനമായ കിസാന്‍ ആന്ദോളന്‍റെ ഭാഗമായി, ഒരു വര്‍ഷത്തെ ദീര്‍ഘ ഇടവേളയ്ക്ക് ശേഷം കര്‍ഷക പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഹൈപവര്‍ഡ് കമ്മിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും.

മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരന്‍റി, കടാശ്വാസം, മറ്റ് കാര്‍ഷിക ആശങ്കകള്‍ എന്നിവയില്‍ വ്യക്തത തേടിയാണ് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്

2020-21ല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന വന്‍ പ്രക്ഷോഭത്തിന് ശേഷമാണ് കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു ഹൈപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ചത്.

എന്നാല്‍ 2024-25ല്‍ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ നടന്ന ദീര്‍ഘ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച നിലയിലായരുന്നു. എന്നാല്‍ കര്‍ഷകര്‍ വീണ്ടും ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.

District News

പ്രതിഷേധ സദസ് സംഘടിപ്പിച്ചു

പാറശാല: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലെ വി.എസ്. സ്മാരക മന്ദിരമെന്ന പേരും അദ്ദേഹത്തിന്‍റെ ചിത്രവും നശിപ്പിച്ച കോണ്‍ഗ്രസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ പാറശാല പോസ്റ്റാഫീസ് ജംഗ്ഷനില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി എസ്. അജയകുമാര്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എസ്. ബിനു, എസ്.കെ. ബെന്‍ഡാര്‍വിന്‍, എന്‍. രാധാകൃഷ്ണന്‍, എസ്. സുരേഷ്, വൈ. സതീഷ്, കെ. മധു, എല്‍. മഞ്ചുസ്മിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എല്‍. വിനിതകുമാരി, ബി.ആര്‍. അര്‍ച്ചന, ലോക്കല്‍ സെക്രട്ടറി ക്രിസ്തുരാജ് എന്നിവര്‍ സംസാരിച്ചു.

Kerala

പ്രതിഷേധ മാർച്ചും രാപ്പകൽ സമരവും; സംസ്ഥാനത്ത് കളം പിടിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സമരപരിപാടികളിലൂടെ കളം പിടിക്കാൻ കോൺഗ്രസ്. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഇടത് സർക്കാരിനെതിരെ പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്‍റെ നീക്കം.

ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ശക്തമായ സമരങ്ങൾ നടത്തുമെന്ന് ഇതോടകം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയും ആഞ്ഞടിക്കാനാണ് കോൺഗ്രസിന്‍റെ ആലോചന.

തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിനെതിരെ ജനുവരി 13,14 തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗുലുവിന്‍റെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയുള്ള രാഷ്ട്രീയ നീക്കങ്ങൾക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്.

നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം നിയമസഭയിലേക്കും മറ്റ് 13 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ശബരിമല സ്വർണക്കൊള്ളയിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിനും തീരുമാനമുണ്ട്.

ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്‍റുമാരുടെയും ബിഎൽഎമാരുടെയും യോഗങ്ങൾ നടക്കും. ഇതിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കണമെന്നാണ് നിർദേശം.

 

 

Kerala

ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. സുബ്രഹ്മണ്യനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിർമിത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആരോപണത്തിലാണ് കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്മണ്യൻ ഹാജരായിരുന്നില്ല. പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചേവായൂർ പോലീസ് വീട്ടിലെത്തിയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, വൈദ്യപരിശോധനയ്ക്കിടെ രക്തസമ്മർദത്തിൽ നേരിയ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് സുബ്രഹ്മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.

National

ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധം; 12 പേർ അറസ്റ്റിൽ

കോൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കോൽക്കത്തയിലുള്ള ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ 12 പേർ‌ അറസ്റ്റിൽ. ഹിന്ദുത്വ സംഘടനകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് കാരണത്താലാണ് പ്രതിഷേധം നടത്തിയതെന്നാണ് അറസ്റ്റിലായവർ പറഞ്ഞത്. ഇവർക്ക് പിന്നീട് കോടതി ജാമ്യം നൽകി വിട്ടയച്ചു. അലിപുർ പോലീസ് കോടതിയാണ് പ്രതിഷേധക്കാർക്ക് ജാമ്യം നൽകിയത്.

ഹിന്ദു സംഘടനകളിൽപ്പെട്ട 1000 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സംസ്ഥാനത്തെ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

 

Kerala

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹിന്ദു സംഘടനകളുടെ കനത്ത പ്രതിഷേധം

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദു യുവാവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ കനത്ത പ്രതിഷേധം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ്ദൾ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഹൈക്കമ്മീഷന് ഒരുകിലോമീറ്റർ അകലെ വച്ച് പ്രതിഷേധക്കാരെ സുരക്ഷാസേന തടഞ്ഞു. അക്രമാസക്തരായ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

സ്ഥലത്തെത്തിയ 100 കണക്കിന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് പോലീസും അർദ്ധസൈനിക വിഭാഗവും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇന്നും ബുധനാഴ്ചയും രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഹിന്ദു സംഘടനകൾ അറിയിച്ചിരിക്കുന്നത്. നേരത്തെയും ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു.

വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നാണ് ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെ മതനിന്ദ ആരോപിച്ച് മൈമെന്‍സിംഗിലെ ഭാലുകയില്‍ ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.

കൊലപാതകത്തിനുശേഷം അദ്ദേഹത്തിന്‍റെ ശരീരം മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

District News

ഇൻഷുറൻസ് മേഖലയിൽ നൂറുശതമാനം എഫ്ഡിഐ; പ്രതിഷേധ ധർണ നടത്തി സംയുക്ത ട്രേഡ് യൂണിയനുകൾ

കോട്ടയം: ഇൻഷുറൻസ് മേഖലയിൽ നൂറുശതമാനം എഫ്ഡിഐ അനുവദിച്ചുകൊണ്ട് പാർലമെന്‍റ് പാസാക്കിയ ബില്ലിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

എഐടിയുസി ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. എൽഐസി എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബെഫി ജില്ലാ സെക്രട്ടറി കെ.കെ. ബിനു, ജോജു സാജൻ, അനൂപ് ജോസഫ്, ജോർജി ഫിലിപ്പ്, അഖിൽ ദിനേശ് എന്നിവർ സംസാരിച്ചു. ധർണയിൽ വിവിധ ട്രേഡ് യൂണിയനുകളിൽ നിന്ന് 50 ഓളം അംഗങ്ങൾ പങ്കെടുത്തു.

Kerala

കോൺഗ്രസ് പ്രതിഷേധത്തിനിടെ എഎസ്ഐയുടെ മാല കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

ബംഗളുരു: കർണാടകയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിത എഎസ്ഐയുടെ സ്വർണമാല കവർന്നതായി പരാതി. എഎസ്ഐ അമൃതയുടെ അഞ്ച് പവൻ തൂക്കം വരുന്ന മാല നഷ്ടപെട്ടതായാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശിവമോഗയിൽ നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഭവം.

ശിവമോഗയിലെ ബിജെപി ഓഫീസിന് മുന്നിലായിരുന്നു കോൺഗ്രസ് പ്രതിഷേധം. സ്വർണമാല നഷ്ടപ്പെട്ട വിവരം അമൃത തന്നെയാണ് സഹപ്രവർത്തകരെ അറിയിച്ചത്. തുടർന്ന് പരിസരത്താകെ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.

തിരക്കിനിടയിൽ ആരോ മാലയിൽ പിടിച്ചു വലിക്കുകയായിരുന്നുവെന്ന് അമൃത പറഞ്ഞു. ചാനലുകളുടെ ഉൾപ്പെടെ നിരവധി ക്യാമറകൾ പ്രദേശത്തുണ്ടായിരുന്നതിനാൽ മാല മോഷണത്തിൽ തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

National

തൊഴിലുറപ്പ് പദ്ധതി ഇനി വിബി ജി റാം; പ്രതിഷേധം മറികടന്ന് ബിൽ പാസാക്കി ലോക്സഭ, കീറിയെറിഞ്ഞ് പ്രതിപക്ഷം

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.

മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് ഗ്രാമ വികസന മന്ത്രി ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി.

പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.

Kerala

തൊഴിലുറപ്പ് നിയമ ഭേദഗതി ; പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഭേദഗതി ബില്ലിലൂടെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് എഐസിസി ആഹ്വാന പ്രകാരം ഇന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഗാന്ധിചിത്രം ഉയർത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.

ജില്ലകളിൽനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്കു പുറമേ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, എഐസിസി, കെപിസിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. കോണ്‍ഗ്രസ് സ്ഥാപക ദിനമായ 28നു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും മണ്ഡലം ആസ്ഥാനങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.

 

Kerala

എറണാകുളത്ത് മെട്രോ നിർമാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി; റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ  

കൊച്ചി: എറണാകുളം കലൂരിൽ മെട്രോ നിർമാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡില്‍ മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്. പൈപ്പ് പൊട്ടിയതിന് പിന്നാലെ ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകര്‍ റോഡ് ഉപരോധിച്ചു.

ഈ രാത്രിയില്‍ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള മറുപടിയെന്നും ആളുകൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ഉമാ തോമസ് പറഞ്ഞു.

കൂടാതെ, കുടിവെള്ളം ഇല്ലാത്തവരുടെ വീടുകളിലേക്ക് വെള്ളം എത്തിക്കേണ്ടത് കെഎംആർഎലിന്‍റെ ഉത്തരവാദിത്വമാണെന്നും ഇത് വലിയ വീഴ്ചയാണ്, കുളിക്കാനോ കുടിക്കാനോ വെള്ളമില്ലാത്ത അവസ്ഥയിലാണ് ആളുകൾ എന്നും ഉമാ തോമസ് പറഞ്ഞു.

Kerala

നിർബന്ധിച്ച് സ്ഥാനാർഥിയാക്കി, ഒറ്റയ്ക്കാക്കി നേതാക്കൾ മുങ്ങി; നിന്ന് പ്രതിഷേധിച്ച് ബിജെപി വനിതാ സ്ഥാനാർഥി

കോട്ടയം: ബിജെപി നേതാക്കൾ സ്ഥാനാർഥികളെ കബളിപ്പിച്ചെന്ന് ആക്ഷേപം. നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷം പണവും പിന്തുണയും നൽകാതെ നേതാക്കൾ മുങ്ങിയെന്നാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികൾ ആരോപിക്കുന്നത്.

പഞ്ചായത്തിലെ 21 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം കൂടാൻ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് സ്ഥാനാർഥികൾ പറയുന്നു.

തെരഞ്ഞെടുപ്പു ദിവസം വോട്ടർമാർക്ക് സ്ലിപ്പു നൽകുന്നതിനായി ബൂത്തും പ്രവർത്തകരും ഉണ്ടായിരുന്നത് മൂന്നു വാർഡുകളിൽ മാത്രമാണെന്നാണ് ഇവർ പറയുന്നത്.

ചിലർക്ക് കെട്ടിവയ്ക്കാനുള്ള തുകയും നാലോ അഞ്ചോ ഫ്ലക്സ് ബോർഡുകളും പ്രസ്താവനയും നൽകി. ബോർഡുകൾ പോലും ലഭിക്കാത്ത സ്ഥാനാർഥികളുമുണ്ട്.

തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ ഇരിക്കാനോ സഹായത്തിനോ പാർട്ടി പ്രവർത്തകർ എത്തിയില്ലെന്ന പരാതിയുമായി ആറാം വാർഡിലെ (റെയിൽവേ സ്‌റ്റേഷൻ) സ്‌ഥാനാർഥി ജനജമ്മ ഡി. ദാമോദരൻ രംഗത്തെത്തി.

മണ്ഡലം നേതാക്കൾക്കെതിരെ ജില്ലാ, സംസ്‌ഥാന നേതൃത്വത്തിനു പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. റിട്ട. യൂണിവേഴ്‌സിറ്റി ജീവനക്കാരിയായിരുന്ന ജനജമ്മക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടായിരുന്നില്ല.

ബിജെപിക്കാർ തന്നെ നിർബന്ധിച്ച് സ്‌ഥാനാർഥിയാക്കുകയായിരുന്നുവെന്നാണ് ജനജമ്മ പറയുന്നത്. തെരഞ്ഞെടുപ്പ് ചെലവിനായി 2,500 രൂപയും കുറച്ച് നോട്ടീസും മാത്രമാണ് ലഭിച്ചത്.

പ്രചാരണത്തിന് പ്രവർത്തകർ ഉണ്ടായിരുന്നില്ല. വീട് കയറി പ്രചാരണം നടത്തിയതെല്ലാം തനിയെയാണ്. തെരഞ്ഞെടുപ്പു ദിവസം പോലും പ്രവർത്തകരോ നേതാക്കളോ എത്തിയില്ല. ഇതോടെ അവർ പോളിംഗ് സ്റ്റേഷനു മുന്നിൽ പരസ്യ പ്രതിഷേധം നടത്തി.

തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പല സ്ഥാനാർഥികളും വിവരം പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് സ്ഥാനാർഥികൾ പറയുന്നത്.

അതേസമയം, ഉത്തരവാദപ്പെട്ട വില ഭാരവാഹികൾ തെരഞ്ഞെടുപ്പിനു വേണ്ടി വ്യാപകമായി ധനസമാഹരണം നടത്തിയിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

Kerala

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ; കൊച്ചിയില്‍ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: ഇന്നും യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പല യാത്രക്കാരും വലയുകയാണ്. കൊച്ചിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം.

വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താന്‍ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.

പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കാന്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സര്‍വീസുകള്‍ താളംതെറ്റാന്‍ കാരണം.

National

തൊഴിൽ കോഡിനെതിരേ പാർലമെന്‍റിൽ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരേ (ലേബർ കോഡുകൾ) സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പാർലമെന്‍റിനു പുറത്ത് പ്രതിഷേധിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾക്കുനേരേയുള്ള കടന്നാക്രമണത്തെ ചെറുക്കുമെന്ന് പ്രതിപക്ഷനേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കി.

പാർലമെന്‍റിലെ എംപിമാർക്കുള്ള കവാടമായ മകരദ്വാരത്തിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂൽ കോണ്‍ഗ്രസ്, സമാജ്‌വാദി, ഇടതുപാർട്ടികൾ എന്നിവയുടെ എംപിമാർ പങ്കെടുത്തു. കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര, ഡിഎംകെയുടെ കെ. കനിമൊഴി, എ. രാജ, സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ, ടിഎംസിയുടെ ഡോള സെൻ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

“കോർപറേറ്റുകളുടെ കാട്ടുവാഴ്ച വേണ്ട, തൊഴിൽനീതി വേണം’’ (നോ ടു കോർപറേറ്റ് ജംഗിൾ രാജ്- യെസ് ടു ലേബർ ജസ്റ്റീസ്) എന്ന വലിയ ബാനറിന്‍റെ പിന്നിലായിരുന്നു എംപിമാരുടെ ധർണ. തൊഴിൽ കോഡുകളിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരള എംപിമാരിൽ ബഹുഭൂരിപക്ഷവും കേരളത്തിലായിരുന്നതിനാൽ ഇന്നലത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാനായില്ല. പുതിയ തൊഴിൽ ബില്ലും തൊഴിൽ കോഡുകളും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് എംപിമാർ പറഞ്ഞു.

എസ്ഐആറിന് എതിരേയെന്നപോലെ തൊഴിലാളി അവകാശങ്ങൾക്കുവേണ്ടിയും പോരാടാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചിരുന്നു. ദേശസുരക്ഷയിലെ വീഴ്ചകൾക്കും അതിരൂക്ഷമായ മലിനീകരണത്തിനും എതിരേ പ്രതിഷേധിക്കാൻ പ്രതിപക്ഷപാർട്ടികൾ തയാറെടുക്കുകയാണ്.

Kerala

ഗുജറാത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി വിദ്യാർഥി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ സ്വദേശി അദ്വൈത് ആണ് മരിച്ചത്.

സൂറത്തിലാണ് സംഭവം. ഞായറാഴ്ചയാണ് അദ്വൈത് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണംസംഭവിച്ചത്.

അദ്വൈതിന് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. എന്നാൽ കൃത്യമായി ചികിത്സ നൽകിയെന്നാണ് പോലീസ് വാദം.

സൂറത്തിലെ സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എസ്‌വി‌എൻ‌ഐ‌ടി) മൂന്നാം വർഷ ബി ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ അദ്വൈത് ഞായറാഴ്ച രാത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആൺകുട്ടികളുടെ ഭാഭ ഭവൻ ഹോസ്റ്റലിലായിരുന്നു അദ്വൈത് താമസിച്ചിരുന്നത്.

രാത്രി 10:30 നും 11:00 നും ഇടയിലാണ് സംഭവം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഭാഭ ഭവൻ ഹോസ്റ്റലിലെ അഞ്ചാം നിലയിലുള്ള എച്ച് ബ്ലോക്കിലെ 222-ാം നമ്പർ മുറിയിലാണ് അദ്വൈത് താമസിച്ചിരുന്നത്.

കാമ്പസ് കാന്‍റീന് സമീപം ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും അത് കൃത്യസമയത്ത് എത്തിയിരുന്നില്ലെന്നും സംഭവം നടന്ന് ഏകദേശം 30 മിനിട്ട് കഴിഞ്ഞാണ് ആംബുലൻസ് എത്തിയതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ, വിദ്യാർഥികൾ തന്നെ ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. അദ്വൈതി‍ന്‍റെ നില ഗുരുതരമായിരുന്നിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

അദ്വൈതിനെ സൂറത്തിലെ പിപ്ലോഡ് പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ നടപടിക്രമങ്ങളുമായി ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാർ ചികിത്സ വൈകിപ്പിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു.

അതേസമയം, കഴിഞ്ഞ നാലു മാസങ്ങളായി അദ്വൈത് ക്ലാസിൽ വരുകയോ പരീക്ഷ എഴുതുകയോ ചെയ്തിരുന്നില്ലെന്ന് മധ്യപ്രദേശ് സ്വദേശിയായ സഹപാഠി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കോളജ് അധികൃതർ ഇടപെടുകയോ ഇതേക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് വിദ്യാർഥികൾ കൂട്ടിച്ചേർത്തു.

അദ്വൈതിന്‍റെ മാതാപിതാക്കൾ ഒമാനിലാണ്. മകന്‍റെ മരണവാർത്ത അറിഞ്ഞ ഇവർ സൂറത്തിൽ എത്തിയിട്ടുണ്ട്.

Latest News

Up