x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീതി തേടി നടുറോഡിൽ നിസ്കാരം; ബിജി റോഡിൽ നാടകീയ രംഗങ്ങൾ


Published: January 29, 2026 07:31 PM IST | Updated: January 29, 2026 07:31 PM IST

പാലക്കാട് നഗരത്തിന്‍റെ ഹൃദയഭാഗമായ ബിജി റോഡിൽ ബുധനാഴ്ച ഉച്ചയോടെ അരങ്ങേറിയത് അസാധാരണവും നാടകീയവുമായ രംഗങ്ങളായിരുന്നു.

ഐഎംഎ ജംഗ്ഷന് സമീപത്തെ തിരക്കേറിയ റോഡിന് നടുവിൽ ഒരു യുവതി നിസ്കരിക്കാൻ തുടങ്ങിയത് കണ്ടുനിന്നവരിലും യാത്രക്കാരിലും വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.

വാഹനങ്ങൾ ചീറിപ്പായുന്ന പ്രധാന പാതയിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ അവർ ശാന്തമായി ഇരുന്നു പ്രാർഥിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം മിനിറ്റുകളോളം സ്തംഭിച്ചു.

പലരും യുവതിയെ പിന്തിരിപ്പിക്കാനും അപകടസാധ്യതയുള്ള റോഡിൽ നിന്നും മാറ്റാനും ശ്രമിച്ചെങ്കിലും ആരുടെയും വാക്ക് കേൾക്കാൻ അവർ തയ്യാറായില്ല. വിവരമറിഞ്ഞെത്തിയ സൗത്ത് പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ റോഡിൽ നിന്നും മാറ്റിയത്.

തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് തന്‍റെ കുടുംബത്തിൽ നിലനിൽക്കുന്ന സ്വത്ത് തർക്കത്തെക്കുറിച്ചും അതിൽ അനുഭവിക്കുന്ന നീതിനിഷേധത്തെക്കുറിച്ചും യുവതി പോലീസിനോട് വെളിപ്പെടുത്തിയത്.

അന്തരിച്ച തന്‍റെ ഭർത്താവിന്‍റെ സ്വത്തുക്കൾ ബന്ധുക്കൾ അന്യായമായി കൈക്കലാക്കിയെന്നും വർഷങ്ങളായി വിവിധ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.

നിയമപോരാട്ടങ്ങളിൽ പരാജയപ്പെട്ടതോടെ തന്‍റെ നിസഹായത പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇത്തരമൊരു തീവ്രമായ പ്രതിഷേധം സ്വീകരിച്ചതെന്ന് യുവതി വിശദീകരിച്ചു.

അപകടകരമായ രീതിയിൽ റോഡ് തടസപ്പെടുത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ശക്തമായ വിമർശനം ഉയർത്തുന്നുണ്ട്.

പ്രതിഷേധങ്ങൾ നിയമപരമായ വഴിയിലൂടെയാകണമെന്നും യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിയുള്ള ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്നുമാണ് ഇവരുടെ നിലപാട്.

എന്നാൽ, ഒരു സ്ത്രീക്ക് നടുറോഡിൽ ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടി വന്നത് ആ വ്യവസ്ഥിതിയുടെ പരാജയമാണെന്നും അവരുടെ പരാതി ഗൗരവമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതായും കുടുംബപ്രശ്നങ്ങളിൽ നിയമപരമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags : Kerala Protest Justice Update TrendingNow

Recent News

Up