Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Literature

നിലന്പൂരിന്‍റെ കഥാകാരൻ പത്തനംതിട്ടയിൽ


നിലന്പൂരിന്‍റെ കഥാകാരൻ
പത്തനംതിട്ടയിൽ

 

പത്തനംതിട്ട: പുസ്തകത്താളിലാക്കിയ ഒരു കഥാകാരൻ പത്തനംതിട്ടയിലുണ്ട്.
അര നൂറ്റാണ്ടിലേറെ നിലമ്പൂരുമായുള്ള ഹൃദയബന്ധത്തിൽ എം.എം. ജോസഫ് തയാറാക്കിയ നിലിന്പയുടെ ഊര് എന്ന പുസ്തകം 2017 ലാണ് പുറത്തിറങ്ങിയത്. നിലമ്പൂരിന്‍റെ പ്രാദേശിക ചരിത്രം പത്തനംതിട്ടയിൽ പ്രസിദ്ധീകരിച്ചപ്പോൾ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രകാശനം നിർവഹിച്ചു.
നിരവധി ചരിത്ര പൈതൃകങ്ങൾ സ്വന്തമായുള്ള നിലമ്പൂർ ദേശത്തിന്‍റെ കഥകൾ ഈ ഗ്രന്ഥത്തിലൂടെ വിവരിക്കുന്നു. നിലമ്പൂർ കോവിലകം, ബ്രിട്ടീഷ് അധിനിവേശം, ആദിവാസികൾ, നാട്ടിടവഴികളിലൂടെ ചൂളംവിളിച്ചു പായുന്ന കരിവണ്ടിയുടെ ചരിത്രം, തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റം, നിലമ്പൂർ തേക്ക്, ജന്തുസസ്യ വൈവിധ്യം ഇവയെല്ലാം ഈ പുസ്തകത്തിലുണ്ട്.
1968ൽ മൂന്നാമത്തെ വയസിലാണ് എം.എം. ജോസഫ് ബന്ധുവിന്‍റെ കുടിയേറ്റ കുടുംബത്തോടൊപ്പം ആദ്യമായി നിലമ്പൂരിലെത്തുന്നത്. പിന്നീട് അദ്ദേഹത്തിന്‍റെ അധ്യാപക ജീവിതത്തിന്‍റെ തുടക്കവും ഇവിടെയായിരുന്നു. ഭാര്യ ദീർഘകാലം നിലമ്പൂരിലെ മൂത്തേടം പിഎച്ച്സിയിൽ നഴ്സായി ജോലി നോക്കി. മക്കളുടെ വിദ്യാഭ്യാസവും നിലന്പൂരിലായിരുന്നു.
പത്തനംതിട്ട മേക്കൊഴൂരിലാണ് സ്ഥിരതാമസമെങ്കിലും ഇടയ്ക്കിടെ നിലമ്പൂരിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടേതുമായ വീടുകളിലേക്കു പോകാറുണ്ട്. നാട്ടിലുള്ള കൂട്ടുകാരെയും കൂട്ടി നിലമ്പൂർ സന്ദർശിക്കാറുമുണ്ട്. നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്കും എം.എം. ജോസഫ് പോയിരുന്നു.
നിലിമ്പയുടെ ഊരിന്‍റെ കൈയെഴുത്തുപ്രതി അന്നത്തെ നിലമ്പൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്‍റായിരുന്ന ആര്യാടൻ ഷൗക്കത്തിനു നൽകിയത് ജോസഫ് ഓർക്കുന്നു. പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ആദ്യകോപ്പി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്‍റെ നിലമ്പൂരിലുള്ള വസതിയിലെത്തി കൈമാറിയിരുന്നു.
അറിയപ്പെടുന്ന പാവനാടക പരിശീലകനും ദിനവിജ്ഞാനകോശം ഉൾപ്പെടെ നിരവധി കൃതികളുടെ രചയിതാവുമാണ് എം.എം. ജോസഫ് മേക്കൊഴൂർ. ദിനവിജ്ഞാനകോശം പരിഷ്കരിച്ച പതിപ്പ് കഴിഞ്ഞയിടെയാണ് പുറത്തിറക്കിയത്. വർഷത്തിലെ ഓരോ ദിനത്തിന്‍റെയും പ്രത്യേകതകൾ ക്രോഡീകരിച്ചു പുറത്തിറക്കിയ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടു.

Literature

ഇൻ്റർനാഷണൽ ബുക്കർ സമ്മാനം 2025 'ഹാർട്ട് ലാംപി'ന്; കന്നഡയ്ക്ക് ആഗോള അംഗീകാരം

2025-ലെ ഇൻ്റർനാഷണൽ ബുക്കർ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. ദീപ ഭാസ്തിയാണ് ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ഒരു ഇന്ത്യൻ ഭാഷയിൽ നിന്നുള്ള പുസ്തകത്തിന് ഈ prestigious പുരസ്കാരം ലഭിക്കുന്നത് ഏറെ അഭിമാനകരമായ നിമിഷമാണ്.

മെയ് 20-ന് ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതം മനോഹരമായി ഈ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ശക്തമായ ആഖ്യാനവും സാമൂഹിക പ്രതിബദ്ധതയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.

ലക്ഷക്കണക്കിന് രൂപയും പുരസ്കാരവും ഗ്രന്ഥകാരിയും വിവർത്തകയും പങ്കിടും. മലയാളം ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് ഈ പുസ്തകം ഉടൻ വിവർത്തനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കന്നഡ സാഹിത്യത്തിന് ആഗോളതലത്തിൽ കൂടുതൽ വായനക്കാരെ നേടിക്കൊടുക്കും.

Literature

ബുക്കർ സമ്മാനം 2025: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആര് നേടും?

അന്താരാഷ്ട്ര സാഹിത്യ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന 2025-ലെ ബുക്കർ സമ്മാനത്തിനുള്ള അന്തിമ പട്ടിക (Shortlist) പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരുടെ ആറു നോവലുകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നവയാണ് ഇത്തവണത്തെ തിരഞ്ഞെടുക്കപ്പെട്ട കൃതികൾ.

പുതിയ രചനാ ശൈലികളും നൂതനമായ ആഖ്യാനങ്ങളും കൊണ്ട് ശ്രദ്ധേയമായ നോവലുകളാണ് പട്ടികയിൽ ഇടം നേടിയത്. ബ്രിട്ടീഷ്, അമേരിക്കൻ എഴുത്തുകാർക്കൊപ്പം ആഫ്രിക്കൻ, ഏഷ്യൻ വംശജരായ എഴുത്തുകാരും ഇത്തവണ പട്ടികയിലുണ്ട്. സാഹിത്യ വിമർശകരും വായനക്കാരും തമ്മിൽ വിജയിയെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്.

സെപ്റ്റംബർ അവസാനവാരത്തോടെ ലണ്ടനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് വിജയിയെ പ്രഖ്യാപിക്കും. ലോക സാഹിത്യത്തിന് പുതിയ ദിശാബോധം നൽകുന്ന പുസ്തകങ്ങൾക്ക് ബുക്കർ സമ്മാനം ലഭിക്കുന്നത് പതിവാണ്.

Latest News

Up