അടൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാൾക്ക് എട്ടുവർഷം മൂന്നു മാസം കഠിന തടവും പിഴയും. കൊല്ലം പോരുവഴി ശാസ്താനട വലിയത്ത് പുത്തന്‍വീട്ടില്‍ പ്രസാദ് (53)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി റ്റി. മഞ്ജിത്ത് ശിക്ഷിച്ചത്. പിഴയായി 81,000 രൂപ അടയ്ക്കണം.
2023 ജൂലൈ 18ന് അതിജീവിതയുടെ വീട്ടില്‍ പൂജയ്ക്കായി എത്തിയ പ്രസാദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. സംഭവത്തിന് അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബാലസുബ്രഹ്മണ്യന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. ധന്യ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ ദീപാകുമാരി ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Tags : nattu vishesham POCSO case rigorous