x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

93.15 ശതമാനം മാർക്ക് : മികച്ച ആരോഗ്യസ്ഥാപനങ്ങളുടെ പട്ടികയിൽ താനൂർ യുപിഎച്ച്സി


Published: February 21, 2026 05:27 AM IST | Updated: February 21, 2026 05:27 AM IST

മലപ്പുറം: രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി താനൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്‍റർ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) പരിശോധനയിൽ താനൂർ യുപിഎച്ച്സി 93.15 ശതമാനം മാർക്ക് നേടി. ജനുവരി അഞ്ച്, ആറ് തിയതികളിൽ കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ രണ്ടംഗ സംഘം ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയെത്തുടർന്നാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില ായി നടത്തിയ വിവിധ മൂല്യനിർണയങ്ങളിലൂടെയാണ് ആശുപത്രികളെ എൻക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.

ഇന്ത്യയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ആരോഗ്യ മേഖലയിലെ സമഗ്രമായ വികസനത്തിനായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ നടപ്പാക്കുന്ന അക്രെഡിറ്റേഷൻ പദ്ധതിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്. ജില്ലാതല ആശുപത്രി മുതൽ താലൂക്ക് ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം, അർബൻ പ്രൈമറി ഹെൽത്ത് സെന്‍റർ, സബ് സെന്‍റർ വരെയുള്ളആരോഗ്യ സ്ഥാപനങ്ങളിൽ അക്രെഡിറ്റേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

അന്തർദേശീയ നിലവാര നിർണയ ഏജൻസിയായ ദി ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയർ (ഐഎസ്ക്യുഎ) അംഗീകരിച്ചതാണ് എൻക്യുഎഎസ്. ഈ അംഗീകാരം ലഭിച്ചിട്ടുള്ള ആശുപത്രികൾക്കു ഒരു കിടക്കയ്ക്ക് പതിനായിരം രൂപ എന്ന നിലയിലും കിടത്തി ചിത്സയില്ലാത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും നഗര പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കും രണ്ട് ലക്ഷം രൂപാ വീതം മൂന്നു വർഷത്തേക്ക് ഇൻസെന്‍റീവ് ലഭിക്കും. മൂന്നു വർഷത്തിനു ശേഷം ദേശീയതലത്തിൽ പുനഃപരിശോധനയും ഉണ്ടാകും.

തീരദേശ ജനതയ്ക്ക് ഏറെ ആശ്വാസം പകരുന്ന ആശുപത്രിയാണ് താനൂർ യുപിഎച്ച്സി. ഒപി വിഭാഗം, ലബോറട്ടറി, ഫാർമസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവർത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗനിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങൾ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിർവഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവർത്തനമാണ് അംഗീകാരം ലഭിക്കാൻ കാരണമായത്.

താനൂർ യുപിഎച്ച്സിയിൽ ലാബ് ടെക്നിഷൻ, ഫാർമസിസ്റ്റ് ജീവനക്കാരുടെ സേവനവും മരുന്നുകളുടെ ലഭ്യതയും അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്. ലബോറട്ടറിയുടെയും ഫാർമസിയുടെയും പ്രവർത്തനം കാര്യക്ഷമാക്കുകയും കണ്‍സൾട്ടേഷൻ, ഒബ്സർവേഷൻ മുറികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്തു.

നഗരസഭയുടെയും എൻഎച്ച്എമ്മിന്‍റെയും ഫണ്ടുകൾ വിനിയോഗിച്ച് കുത്തിവയ്പിനും മൈനർ സർജറിക്കും കൗണ്‍സിലിംഗിനുമുള്ള മുറികൾ, മുലയൂട്ടുന്നതിനുള്ള മുറികൾ, ആശുപത്രി മാലിന്യ സംസ്കരണം, ആശുപത്രി ജീവനക്കാർക്ക് വിവിധതരം പരിശീലന പരിപാടികൾ, അണുനശീകരണ സംവിധാനങ്ങൾ, കൗമാരാരോഗ്യ ക്ലീനിക്കുകൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തു.

Tags : Local News Nattuvishesham Malappuram

Recent News

Up