കാസർഗോഡ്: 2022 ൽ വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.
ആഴ്ചകളോളം നീണ്ടുനിന്ന പോലീസ് കസ്റ്റഡിക്കും പിന്നീട് മൂന്നുവർഷത്തിലേറെക്കാലം നീണ്ട നിയമനടപടികൾക്കും ശേഷമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പര്യാപ്തമല്ലെന്നുകണ്ട് കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു പ്രതിയെ വെറുതേ വിട്ടുകൊണ്ട് വിധി പ്രഖ്യാപിച്ചത്.
പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ വിനയ് മങ്ങാട്ട്, അബ്ദുൾ ഷഫാഫ്, പി. അരുൺ എന്നിവരാണ് ഹാജരായത്.
Tags : POCSO case