മുക്കം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ കോൺഗ്രസിന് നിർണ്ണായക സ്വാധീനമുള്ള ജില്ലയുടെ കിഴക്കൻ മേഖലയിൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം.മണ്ഡലം കമ്മറ്റികളുടെ അധ്യക്ഷ സ്ഥാനത്ത് ഐ ഗ്രൂപ്പ് പ്രതിനിധികളെ പ്രതിഷ്ഠിക്കാനുള്ള ജില്ല കോൺഗ്രസ് നേതൃത്വ നീക്കമാണ് പല മണ്ഡലം കമ്മറ്റികളിലും വിഭാഗീയത രൂക്ഷമാക്കിയത്. എ ഗ്രൂപ്പിന് വലിയ സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ഐ ഗ്രൂപ്പ് പ്രതിനിധികൾ മണ്ഡലം പ്രസിഡന്റുമാരായിരിക്കുന്നത്.
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിക്ക് കീഴിലുള്ള മുക്കം നഗര സഭ, കാരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി എന്നീ നാല് മണ്ഡലം കമ്മറ്റികളുടെ പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിനായിരുന്നു.
കൊടിയത്തൂർ മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റായി ഫെബ്രുവരി ഒമ്പതിന് ഹരിദാസൻ പരപ്പിലിനെ നിയമിച്ചത്. എന്നാൽ പ്രവർത്തകരിൽ നിന്ന് വലിയ എതിർപ്പുണ്ടാവുകയും പരാതികൾ ഉയരുകയും ചെയ്ത സാഹചര്യത്തിൽ 3 ദിവസം കഴിഞ്ഞ് 13ന് കമ്മറ്റി മരവിപ്പിക്കുകയായിരുന്നു. സമാനമായ രീതിയിൽ കാരശ്ശേരി മണ്ഡലം കമ്മറ്റിയും മരവിപ്പിച്ചിരുന്നു. ഇവിടെ വാർഡ് പ്രസിഡന്റുമാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് സമാൻ ചാലുളിയെ പ്രസിഡന്റായി നിയമിച്ച് 47 അംഗ മണ്ഡലം കമ്മറ്റി രൂപീകരിച്ചങ്കിലും ക്കെതിരെ വലിയ പ്രതിഷേധമുയർന്നതോടെ പ്രസിഡന്റിനെ നിലനിർത്തി കമ്മറ്റി മരവിപ്പിക്കുകയായിരുന്നു.
യു ഡി എഫ് കൺവീനർ സ്ഥാനമുൾപ്പെടെ ഐഗ്രൂപ്പ് പ്രതിനിധിക്ക് നൽകിയ നീക്കമാണ് കാരശ്ശേരിയിൽ പരാതിക്കിടയാക്കിയത്.കൊടിയത്തൂരിൽ മണ്ഡലം പ്രസിഡന്റായിരുന്ന സുജ ടോം തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് പുതിയ മണ്ഡലം പ്രസിഡന്റായി ഹരിദാസൻ പരപ്പിൽ എന്നയാളെ ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത് .എന്നാൽ ഫെബ്രുവരി 13 നു മണ്ഡലത്തിലെ പ്രവർത്തകർക്കും നേതാക്കൾക്കും അഭിപ്രായ വ്യത്യാസം ഉണ്ടെന്നു കാണിച്ചാണ് മരവിച്ചത് . നിലവിൽ ഡിസിസി എക്സിക്യൂട്ടീവ് അംഗം എം.ടി. അഷ്റഫിനാണ് ചുമതല.
മണ്ഡലം കമ്മറ്റി പ്രസിഡന്റിന്റെ ചുമതലയുണ്ടായിരുന്ന മുനീർ ഗോതമ്പ റോഡിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നങ്കിലും അത് നൽകാത്തതാണ് പ്രവർത്തകരുടെ പരാതിക്ക് ഇടയാക്കിയത്. നിയമ സഭ തെരഞ്ഞെടുപ്പിൽ കെട്ടുറപ്പോടെ പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയുഡിഎഫ് മുന്നേറുമ്പോഴാണ് തിരുവമ്പാടി നിയോജകമണ്ഡലത്തിൽപെട്ട പഞ്ചായത്തുകളിൽ പ്രതിസന്ധി തുടരുന്നത്.
Tags : Local News Nattuvishesham Kozhikode