x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോപണം വാസ്തവ വിരുദ്ധം: പഞ്ചായത്ത് പ്രസിഡന്‍റ്


Published: February 18, 2026 07:26 AM IST | Updated: February 18, 2026 07:26 AM IST

ജോസ് വേലിക്കകം പഞ്ചാ. പ്രസിഡന്‍റ് തലയോലപ്പറമ്പ്

തലയോലപ്പറമ്പ്: പഞ്ചായത്തിന്‍റെ സ്ഥലത്തുനിന്ന് മണ്ണെടുക്കുകയും കല്ലുവെട്ടി കടത്തുകയും ചെയ്തെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് വേലിക്കകം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇറിഗേഷന്‍ വകുപ്പില്‍നിന്ന് വിട്ടുകിട്ടിയ 50 സെന്‍റില്‍ എംസിഎഫ് നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ഡിപിസി അംഗീകാരം ലഭിച്ചിരുന്നെങ്കിലും എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയിരുന്നില്ല.

കുന്നില്‍ചെരിവിലുള്ള സ്ഥലത്തേക്ക് സ്‌കൂട്ടറിന് പോകാനുള്ള വഴിയുണ്ടായിരുന്നില്ല. ഏറെ താഴ്ന്നുകിടക്കുന്ന സ്ഥലം കല്ലുകെട്ടി മണ്ണിട്ടു നികത്തി നിരപ്പാക്കാന്‍ വന്‍തുക ചെലവഴിക്കേണ്ടിവരും. അതിനാല്‍ പഞ്ചായത്ത് വഴിതീര്‍ത്ത് സൈറ്റ് ക്ലിയറിംഗിനും ചുറ്റുമതില്‍ കെട്ടാനും 10 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി. ഇതിന്‍റെ ഭാഗമായി ഉയര്‍ന്ന സ്ഥലത്തെ മണ്ണെടുത്ത് താഴ്ന്ന ഭാഗത്തിട്ടു. കുഴിച്ചു നോക്കിയപ്പോള്‍ നല്ല ചെങ്കല്ല് കണ്ടതിനാല്‍ ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് കരുതിയാണ് കല്ലുവെട്ടിയത്.

കല്ലുകള്‍ അവിടെത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. സ്ഥലം കാമറാ നിരീക്ഷണത്തിലായതിനാല്‍ മണ്ണും കല്ലും ആരെങ്കിലും കടത്തിക്കൊണ്ടുപോയോയെന്ന് പരിശോധിക്കാവുന്നതാണെന്നും പ്രസിഡന്‍റ് പറഞ്ഞു.

Tags : Local News Nattuvishesham Kottayam

Recent News

Up