തിരുവല്ല: പ്ലസ് ടു വിദ്യാര്‍ഥിനിയെ വിളിച്ച് മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമിച്ചയാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരി സ്വദേശി മധുരത്തില്‍ വീട്ടില്‍ അജേഷ് (45) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ പത്തിനായിയിരുന്നു കേസിനാസ്പദമായ സംഭവം.
കേസ് രജിസ്റ്റര്‍ ചെയ്തതിനേ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കരുവാറ്റയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസഐ നൗഫൽ, എസ്സിപിഒ മനോജ്, സിപിഒ അനൂപ് എന്നിവര്‍ അടങ്ങിയ സംഘമാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.