x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയില്‍ ഒരുങ്ങുന്നു കൃത്രിമപ്പാരുകള്‍


Published: February 23, 2026 04:48 AM IST | Updated: February 23, 2026 04:48 AM IST

കേരള തീരത്ത് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ എറണാകുളവും

കൊച്ചി: മത്സ്യോത്പാദനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കേരള തീരത്ത് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ജില്ലയും. സംസ്ഥാനത്തെ നാല് ജില്ലകളിലെ 96 മത്സ്യഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തില്‍ കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ക്കൊപ്പമാണ് എറണാകുളം സ്ഥാനം പിടിച്ചിട്ടുള്ളത്. 29.7 കോടി രൂപയുടെ പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.

പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 17.85 കോടി കേന്ദ്രവും 11.90 കോടി സംസ്ഥാനവും പങ്കിടും. ഏതാനും വര്‍ഷങ്ങളായി തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കടലോര മേഖലകളില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

രാജ്യത്തെ 3,477 കടലോര ഗ്രാമങ്ങളില്‍ കൃത്രിമ പാരുകള്‍ സ്ഥാപിക്കുകയാണ് കേന്ദ്ര ഫീഷറീസ് മന്ത്രാലയത്തിന്‍റെ ലക്ഷ്യം. സ്ഥാപിച്ച ഇടങ്ങളില്‍ മത്സ്യസമ്പത്തില്‍ 17 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായി. കേരളത്തില്‍ ചൂര, പാര, വേളാവ്, ബരാക്കുട, കാരല്‍, അയല, കണവ, കൂന്തല്‍ എന്നീ സമുദ്രവിഭവങ്ങള്‍ കൂടുതല്‍ ലഭിച്ചു.

സ്വാഭാവിക പ്രജനനത്തിനും മത്സ്യസമ്പത്തിന്‍റെ സുസ്ഥിര പരിപാലനത്തിനും ഇത് പ്രയോജനകരമാണ്. ഫിഷറീസ് വകുപ്പിനായി തീരദേശ വികസന കോര്‍പറേഷനാണ് പാരുകള്‍ നിര്‍മിച്ച് നല്‍കുന്നത്. പദ്ധതി വിലയിരുത്തിയശേഷം മറ്റ് തീരദേശ ജില്ലകളിലും കൃത്രിമപ്പാരുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പ്.

ഒരു സ്ഥലം കേന്ദ്രീകരിച്ച് മീനുകള്‍ക്കായി കൃത്രിമ ആവാസവ്യവസ്ഥ ഒരുക്കുന്നതാണ് പാരുകള്‍ എന്നറിയപ്പെടുന്നത്. ഒരു ടണ്ണിലധികം തൂക്കമുള്ള കോണ്‍ക്രീറ്റ് പാരുകള്‍ വലിയ ബോട്ടുകളില്‍ എത്തിച്ച് കടലില്‍ നിക്ഷേപിക്കും. പാരുകളില്‍ പായലും സസ്യങ്ങളും പവിഴപ്പുറ്റുകളും വളരുന്നതോടെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ രൂപപ്പെടും.

Tags : Local News Nattuvishesham Ernakulam

Recent News

Up