x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഗരമധ്യത്തിലെ കെട്ടിടം അപകടാവസ്ഥയില്‍


Published: February 23, 2026 11:33 PM IST | Updated: February 23, 2026 11:33 PM IST

തൊടുപുഴ നഗരത്തില്‍ പുഴയോരം ബൈപാസിന്‍റെ പ്രവേശന കവാടത്തില്‍ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം.

തൊടുപുഴ: നഗരമധ്യത്തില്‍ പുഴയോരം ബൈപാസിലേക്കുള്ള പ്രവേശന കവാടത്തിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുനീക്കല്‍ വൈകുന്നു. നൂറുകണക്കിനു വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന പാതയോരത്താണു കെട്ടിടം അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.

സ്വകാര്യ വ്യക്തിയുടെ കൈവശത്തിലുള്ള കെട്ടിടം പൊളിച്ചുനീക്കിയുള്ള ബൈപാസ് റോഡ് വികസനമാണ് നടപ്പാക്കുന്നത്. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളാണ് ഇപ്പോഴും ഇതു ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി അപകടാവസ്ഥയില്‍ നില്‍ക്കാന്‍ കാരണം.

അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ദുരന്തനിവാരണ സമിതി അധ്യക്ഷനായ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

തൊടുപുഴയില്‍ ഏറ്റവും അവസാനം നിര്‍മാണം പൂര്‍ത്തിയായ റോഡാണ് തൊടുപുഴയാറിനു സമാന്തരമായി കടന്നുപോകുന്ന പുഴയോരം ബൈപാസ്. പാലാ റോഡില്‍നിന്നു ബൈപാസിലേക്കു തിരിയുന്ന ഭാഗത്താണ് അപകടാവസ്ഥയിലായ കെട്ടിടം നില്‍ക്കുന്നത്. ഇവിടെ ഇരുവശത്തുകൂടിയും വാഹനം കടന്നുപോകത്തക്ക വിധം ബെല്‍മൗത്ത് രീതിയില്‍ നിര്‍മാണം നടത്താനായിരുന്നു പദ്ധതി. ഇതിനായിട്ടാണ് ഇരു വശത്തെയും കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്. അപകടാവസ്ഥയിലായ കെട്ടിടം ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍ അലൈന്‍മെന്‍റ് മാറ്റിയതായി പരാതിയുയര്‍ന്നു. ഇതിനിടെ ഒരു ഭാഗത്തെ കെട്ടിട ഉടമ കോടതിയെ സമീപിക്കുകയും ചെയ്തു.

പഴയ കെട്ടിടം പൊളിക്കുന്നതിന് ഉടമകള്‍ സമ്മതം നല്‍കിയെങ്കിലും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോഴും പ്രതിസന്ധിയായി തുടരുന്നത്. നിലവില്‍ കെട്ടിടത്തിന്‍റെ പകുതിഭാഗം ഏറ്റെടുക്കുന്നതിനായി 32 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മതിയായ നഷ്ടപരിഹാരം നല്‍കി ബാക്കി ഭാഗംകൂടി ഏറ്റെടുക്കണമെന്നാണ് സ്ഥലമുടമയായ സ്വകാര്യ വ്യക്തിയുടെ ആവശ്യം.

കെട്ടിടത്തിന്‍റെ അപകടാവസ്ഥമൂലം ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാപാരികള്‍ എല്ലാം ഒഴിവായിരുന്നു. ഇപ്പോള്‍ ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പലരും കെട്ടിടത്തിന്‍റെ അപകടാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും നടപടിയുണ്ടാകുന്നില്ല.

കഴിഞ്ഞ ദിവസം നഗരത്തിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫ് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ സംഘടനകള്‍ കെട്ടിടത്തിന്‍റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തരമായി നടപടി സ്വീകരിക്കുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ മറുപടി നല്‍കിയത്.

ഇതിനു പുറമേ മാര്‍ക്കറ്റ് റോഡില്‍നിന്ന് പോസ്റ്റ്ഓഫീസ് റോഡിലേക്കു തിരിയുന്ന ഭാഗത്തെ നഗരസഭയുടെ പഴയ കെട്ടിടവും അപകടാവസ്ഥയിലാണ്. അപകടാവസ്ഥ കണക്കിലെടുത്ത് ഇവിടെയുള്ള വാടകക്കാരെ നഗരസഭ ഒഴിപ്പിച്ചെങ്കിലും കെട്ടിടം പൊളിച്ചുനീക്കിയിട്ടില്ല.

Tags : Building in the city nattuvishesham local news

Recent News

Up