x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു


Published: February 23, 2026 04:44 AM IST | Updated: February 23, 2026 04:44 AM IST

കൊച്ചി: രക്ഷാദൗത്യസംഘത്തെ ഒരു ദിവസം മുഴുവന്‍ വട്ടംകറക്കിയ കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് ഒരാഴ്ചയോളമായി കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷപ്പെടുത്തിയത്. അഗ്നിശമന സേനയ്ക്കൊപ്പം ആനിമല്‍ റെസ്‌ക്യൂ സംഘവും ദൗത്യത്തില്‍ പങ്കാളികളായി.

കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലെ 556-ാം പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം ശനിയാഴ്ച രാവിലെ 11ഓടെയാണ് ആരംഭിച്ചത്. മെട്രോ ജീവനക്കാരനാണ് പൂച്ച കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉ‌ടൻ അഗ്നിശമനസേനയും ആനിമല്‍ റെസ്‌ക്യൂ സംഘവും ചേര്‍ന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ രക്ഷാദൗത്യസംഘത്തിന്‍റെ ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതും തിരിച്ചടിയായി.

ഇതോടെ മെട്രോ സര്‍വീസ് അവസാനിച്ച ശേഷം ദൗത്യം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം രാത്രി 12ഓടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ദൗത്യം തുടര്‍ന്നു. പുലര്‍ച്ചെ 1.30ഓടെയാണ് പൂച്ചയെ രക്ഷിച്ച് താഴെ ഇറക്കിയത്.

Tags : Local News Nattuvishesham Ernakulam

Recent News

Up