x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിബിഎസ്ഇ സെൻട്രൽ സഹോദയ: ചെന്ത്രാപ്പിന്നി എസ്എന്‍ മുന്നിൽ


Published: October 31, 2025 07:31 AM IST | Updated: October 31, 2025 07:31 AM IST

മാള: ഡോ. രാജു ഡേവിസ് ഇന്‍റർനാഷണൽ സ്കൂളിൽ നടക്കുന്ന തൃശൂർ സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തില്‍ ആദ്യദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കൻഡറി സ്കൂള്‍ ഒന്നാംസ്ഥാനത്ത്.


240 പോയിന്‍റാണ് ചെന്ത്രാപ്പിന്നി സ്കൂളിന്. തൊട്ടുപിന്നിൽ 235 പോയിന്‍റോടെ മാള ഹോളി ഗ്രേസ് അക്കാദമി രണ്ടാംസ്ഥാനത്തുണ്ട്. 227 പോയിന്‍റോടെ മൂന്നാംസ്ഥാനത്ത് മാള ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളാണ്.


165 പോയിന്‍റോടെ അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂള്‍ നാലാംസ്ഥാനത്തും 163 പോയിന്‍റോടെ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ അഞ്ചാംസ്ഥാനത്തുമാണ്.

 

സ്വകാര്യവിദ്യാഭ്യാസമേഖലയും പുരോഗതിയിൽ: മന്ത്രി അനിൽ


മാള: പൊതുമേഖലയിലെന്ന പോലെ സ്വകാര്യ മേഖലയും പുരോഗതിയിലെന്നു മന്ത്രി ജി.ആർ. അനിൽ. സിബിഎസ്ഇ തൃശൂർ സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം ഡോ. രാജു ഡേവിസ് ഇന്‍റർനാഷണൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


സെൻട്രൽ സഹോദയ ചീഫ് പേട്രൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, പിഎസ് സി അംഗം സി.ബി. സ്വാമിനാഥൻ, മിസ് ഇന്ത്യ ക്യൂൻ ഹർഷ ശ്രീകാന്ത്, സഹോദയ പ്രസിഡന്‍റ് ഡോ. ബിനു കെ. രാജ്, വൈസ് പ്രസിഡന്‍റ് ഡോ. എൻ.എം. ജോർജ്, ജനറൽ സെക്രട്ടറി ഡോ. പി.എൻ. ഗോപകുമാർ, ഡോ. രാജു ഡേവിസ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഇ.ടി. ലത എന്നിവർ പ്രസംഗിച്ചു.

 


കലാപൂരത്തിന് തിരിതെളിഞ്ഞു


മാള: മൂന്നുനാൾ നീളുന്ന തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിന് ഡോ. രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂളിൽ തുടക്കം.


ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം, പുതുക്കാട്, നാട്ടിക നിയോജക മണ്ഡലങ്ങളിലെ 40 സിബിഎസ്ഇ സ്കൂളുകളിൽനിന്ന് മൂവായിരം വിദ്യാർഥികൾ പങ്കെടുക്കും. 20 വേദികളിലാണു മത്സരം. ഒന്നാം ദിനമായ ഇന്നലെ ഭരതനാട്യം, സംഘഗാനം, ഓട്ടൻതുള്ളൽ, പശ്ചാത്യസംഗീതം- ഗ്രൂപ്പ്, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, മിമിക്രി, ലളിതഗാനം, വാദ്യോപകരണ സംഗീതം, പദ്യം ചൊല്ലൽ ഉൾപ്പെടെ 20 ഇനങ്ങളിൽ മത്സരം നടന്നു. കലോത്സവം നാളെ സമാപിക്കും.

 


ആദ്യഫലത്തിൽ ഹോളിഗ്രേസ്


മാള: സഹോദയ കലോൽസവത്തിലെ ആദ്യ ഫലപ്രഖ്യാപനത്തിൽ മാള ഹോളിഗ്രേസ് ജേതാക്കൾ. സംസ്കൃതം പദ്യപാരായണം കാറ്റഗറി നാലിൽ എ ഗ്രേഡ് നേടി ഹോളി ഗ്രേസ് അക്കാദമിയിലെ കെ.ആർ. വൈഗ വിജയിയായി.
ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാനികേതനിലെ ശ്വേഹ മനോജ് കുമാർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും പേരാന്പ്ര സരസ്വതി വിദ്യാനികേതനിലെ അഭിറാം ഗിരീഷ് കുമാർ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.

 

ശാസ്ത്രകൗതുകമുണർത്തി സ്പെയ്സ് ഓണ്‍ വീൽസ്


മാള: ഐഎസ്ആർഒയുടെ സഞ്ചരിക്കുന്ന സ്പേസ് എക്സിബിഷൻ കലോത്സവത്തിൽ ശ്രദ്ധ നേടി. വിദ്യാർഥികൾക്കിടയിൽ സ്പേസ് സയൻസിനെ കുറിച്ചുള്ള അവബോധവും വിജ്ഞാനവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സിബിഷൻ. നവംബർ ഒന്പതിന് ഡോ. രാജു ഡേവിസ് ഇന്‍റർനാഷണൽ സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന മുപ്പതംഗ സംഘം നാസ സന്ദർശിക്കും.

 

ക്രമീകരണങ്ങൾ ഗംഭീരം 


മാള: സെൻട്രൽ സഹോദയ കലോത്സവത്തിന് മികച്ച ക്രമീകരണങ്ങൾ. ശീതീകരിച്ച വേദികളുൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കി. രക്ഷിതാക്കൾ, അധ്യാപകർ, കാണികൾ എന്നിവർക്കായി വിപുലമായ പാർക്കിംഗ് സൗകര്യം, മത്സരാർഥികൾക്കു രാവിലെയും ഉച്ചയ് ക്കും ഭക്ഷണവും വൈകീട്ടു ലഘുഭക്ഷണവുമുണ്ട്. മുഴുവൻ സമയ ആംബുലൻസ്, ഡോക്ടർ, നഴ്സ് എന്നിവരുടെ സേവനവും എട്ടുപേരെ കിടത്തിച്ചികിത്സിക്കാനുള്ള മെഡിക്കൽ സെന്‍ററും പോലീസ് കണ്‍ട്രോൾ റൂമും ഒരുക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണു ഫലപ്രഖ്യാപനം. മത്സരാർഥികൾക്കു വിധികർത്താക്കളെ സമീപിച്ചു കുറവുകൾ മനസിലാക്കാനുമുള്ള സൗകര്യവുമുണ്ട്.

K-Rail Survey K-Rail Survey

Tags : nattuvisheasham local

Recent News

Up