കൂത്തുപറമ്പ്: കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അവഗണന മാത്രമല്ല രാഷ്ട്രീയവും ബോധപൂർ വവുമായ പ്രതിരോധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിനെ എങ്ങനെയാണ് കേരളം പ്രതിരോധിച്ചതെന്ന് കഴിഞ്ഞ 10 വർഷത്തെ ഭരണം പരിശോധിച്ചാൽ മനസിലാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയാണ് കേരളത്തിന്റെ അപകടം. വർഗീയ വാദികൾക്ക് വിശ്വാസമില്ല. വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ ചെറുക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ടി. പ്രകാശൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്. സലീഖ, പി. സന്തോഷ്കുമാർ എംപി, മാത്യു കുന്നപ്പള്ളി, പി.പി. ദിവാകരൻ, പി.എം. സുരേഷ് ബാബു, മനയത്ത് ചന്ദ്രൻ, യു. ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, എ.ജെ. ജോസഫ്, കാസിം ഇരിക്കൂർ, നൈസ് മാത്യു, കെ.കെ. രാഗേഷ്, എൻ. ചന്ദ്രൻ, എം. സുരേന്ദ്രൻ, ടി.വി. രാജേഷ്, പി. പുരുഷോത്തമൻ, കെ. ശശിധരൻ, പി. സന്തോഷ്, എം.കെ. മുരളി, കെ. ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു.