സീറോ മലബാർ സമുദായ ശക്തീകരണ വർഷം-2026 ചങ്ങനാശേരി അതിരൂപതാതല ഉദ്ഘാടന സമ്മേളനത്തിനിടെ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ തോമസ് തറയിലും ജസ്റ്റീസ് ജെ.ബ
കുറുമ്പനാടം: കേരളത്തിലെ നസ്രാണി സമുദായത്തിന്റെ മുഴുവന്‍ നാവാണ് ചങ്ങനാശേരി അതിരൂപതയെന്നും സമൂഹത്തിനു പലനന്മകളും ചെയ്യാന്‍ കഴിവുള്ള സമൂഹമാണിതെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പഠന കമ്മീഷന് ചെയര്‍മാനായിരുന്ന റിട്ട. ജസ്റ്റീസ് ജെ.ബി. കോശി. ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികള്‍ ഒന്നിച്ചുനിന്നാല്‍ വലിയശക്തിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറുമ്പനാടത്തു നടന്ന അതിരൂപത സമുദായ ശക്തീകരണ വര്‍ഷം ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പള്ളിയിലെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന വിശ്വാസികളാണ് സമുദായത്തിന്റെ വലിയ ശക്തി. കുട്ടികള്‍ ട്യൂഷനെക്കാള് പ്രാധാന്യം വിശുദ്ധ കുര്‍ബാനയ്ക്കു നല്‍കണം. സഭ ചെയ്യുന്ന വലിയ നന്മകളെ കാണാതെ ചെറിയ തെറ്റുകളെ പെരുപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന രീതി നന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക പരിഹാരത്തിനു കനാലുകള്‍ വൃത്തിയാക്കണമെന്ന ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിനു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സന്നദ്ധമാകണമെന്നും ജസ്റ്റീസ് കോശി ആവശ്യപ്പെട്ടു.
മാര്‍ തോമസ് തറയിലിന് നിത്യസഹായ മാതാവിന്റെ ചിത്രം സമ്മാനിച്ച് ജസ്റ്റീസ് കോശി
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു നിത്യസഹായ മാതാവിന്റെ ചിത്രം നല്കി ജസ്റ്റീസ് ബെഞ്ചമിന്‍ കോശി. കുറുമ്പനാടത്തു നടന്ന അതിരൂപതാ സമുദായ ശക്തീകരണവര്ഷ ഉദ്ഘാടന ചടങ്ങിലെത്തിയപ്പോഴാണ് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കൂടിയായ ജസ്റ്റീസ് കോശി മാര്‍ തറയിലിനു ചിത്രം നല്‍കിയത്. ചിത്രം സമ്മാനമായി ലഭിച്ച വിവരം ആര്‍ച്ച്ബിഷപ് സമ്മേളത്തില്‍ പറഞ്ഞു.
കുറുമ്പനാടത്ത് സമുദായ ശക്തീകരണ സമ്മേളനം നടക്കുന്നതു കണ്ട് സ്വര്‍ഗത്തിലിരുന്ന് പവ്വത്തില്‍ പിതാവ് സന്തോഷിക്കുന്നുണ്ടെന്ന് ജസ്റ്റീസ് ജെ.ബി. കോശി പ്രസംഗമധ്യേ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായിരിക്കെ, പലതവണ ചങ്ങനാശേരി അരമനയിലെത്തി പവ്വത്തില്‍ പിതാവിനെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ജെ.ബി. കോശി കൂട്ടിച്ചേര്‍ത്തു.